Thursday, 14 May 2026

യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം

യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം



ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അഞ്ച് സംസ്ഥാനങ്ങളിലാണ് മഴ കനത്തത്. ഭദോഹി, ഫത്തേഹ്പുര്‍, ബുഡോണ്‍, ചന്ദൗലി, സോന്‍ഭദ്ര എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്.

ഭദോഹിയില്‍ മാത്രം 16 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഫത്തേഹ്പുരില്‍ ഒമ്പത് പേര്‍ക്കും ബുഡോണില്‍ അഞ്ച് പേര്‍ക്കും ചന്ദൗലിയില്‍ രണ്ട് പേര്‍ക്കും സോന്‍ഭദ്രയില്‍ ഒരാള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. കനത്ത മഴയിലും കൊടുങ്കാറ്റിലും നാശനഷ്ടം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭദോഹിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണെന്നും വൈദ്യുതി തൂണുകളും വീടുകളും നശിച്ചെന്നും ഭദോഹി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കുന്‍വാര്‍ വിരേന്ദ്ര കുമാര്‍ മൗര്യ പറഞ്ഞു. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ലഭിക്കാത്തതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്


 
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം. ഫലപ്രഖ്യാപനം മെയ് 26ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് 22ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചത്. മാർക്ക് എൻട്രി ചെയ്യുന്ന സോഫ്റ്റ്‌വെയറിൻറെ കാലപഴക്കം മാർക്ക് എൻട്രി ചെയ്യാൻ കാലതാമസം ഉണ്ടാകുന്നുവെന്നും അതിനാൽ ആണ് ഫലപ്രഖ്യാപന തീയതി മാറ്റിയതെന്നും അധികൃതർ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഖ്യാപനം നടത്തുക. സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 85.20 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചത് (95.62%). ചെന്നൈയിൽ 93.84% പേരും ബെംഗളൂരുവിൽ 93.19% പേരും വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവാണ്. കഴിഞ്ഞ തവണ 87.98 ശതമാനം പേർ വിജയിച്ചിരുന്നു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കന് ദാരുണാന്ത്യം

പാലക്കാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കന് ദാരുണാന്ത്യം



പാലക്കാട് : പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. വീടിന് സമീപത്തുള്ള പുളിഞ്ചോടിൽ കിടന്നുറങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ചന്ദ്രന്റെ ഒപ്പം രണ്ട് പേർ കൂടി ഉണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു. ചന്ദ്രന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

പുലർച്ചെ 3.50 ഓടെയാണ് മലമ്പുഴ വെള്ളെഴുതാംപ്പൊറ ആദിവാസി ഉന്നതിയിലെ ചന്ദ്രനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി നോക്കുമ്പോഴാണ് ചന്ദ്രനെ കാട്ടാന ആക്രമിക്കുന്നത് കണ്ടതെന്ന് ബന്ധു അഭിനവ് റിപ്പോർട്ടറിനോട് പറഞ്ഞു. ആക്രമണം നടന്ന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ചന്ദ്രനും സുഹൃത്തുക്കളും വീട്ടിൽനിന്ന് 50 മീറ്റർ ദൂരത്താണ് കിടന്നുറങ്ങിയിരുന്നത്. പ്രദേശത്ത് കൂടുതൽ പരിശോധന നടത്തുകയാണെന്ന് ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൃഷ്ണദാസ് അറിയിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻറ് ആയിരുന്നു ചന്ദ്രൻ.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 13 May 2026

കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു



ആലപ്പുഴ: കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ പാലമേല്‍ ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്ര(60)നാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ ഇറങ്ങിയ ജയചന്ദ്രന്‍ ശ്വാസം കിട്ടാതെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെ സഹായിയായി ഉണ്ടായിരുന്നയാളുടെ ബഹളം കേട്ടാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു


 

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം ഇന്ധന പ്രതിസന്ധി നേരിടുന്നതിൽ നിർണായ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് പുറമേ ഒരു വാഹനം കൂടിയാണ് അകമ്പടി സേവിക്കുന്നത്.
ഒരു ജാമ്മർ വാഹനമാണ് പ്രധാനമന്ത്രിയ്ക്ക് അകമ്പടിയായുള്ളത്, ഇതും പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വെട്ടിക്കുറച്ചു. പ്രധാനമന്ത്രിയ്ക്ക് പുറമെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗിന്റെ അകമ്പടി വാഹനങ്ങളും പതിനാലിന് നിന്ന് നാലാക്കി കുറച്ചിട്ടുണ്ട്. വാഹനവ്യൂഹത്തിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.


പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനാണ് (എസ്പിജി) നിർദേശം നൽകിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ചയും വരുത്താതെ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അവരുടെ ഔദ്യോഗിക വാഹനവ്യൂഹങ്ങൾ കുറയ്ക്കാൻ ഇതിനകം തന്നെ നിർദേശം നൽകി കഴിഞ്ഞു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്



കേരള മുഖ്യമന്ത്രി പ്രഖ്യാപനം, ഖർഗയുടെ വസതിയിൽ നിർണ്ണായക ഇന്ന് കൂടിക്കാഴ്ച നടക്കും. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30 ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കസേരയ്ക്കുവേണ്ടി കടുംപിടിത്തം പിടിക്കുന്നതാണ് തീരുമാനത്തിലെത്തിച്ചേരാൻ വൈകുന്നതിന് കാരണം.


സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും. ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തും. ദീപാ ദാസ് മുൻഷിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദവിവരങ്ങൾ പുറത്തെത്തിയിട്ടില്ല. എന്നാൽ  മുസ്‌ലിം ലീഗുമായി ദീപ ചർച്ച നടത്തിയേക്കുമെന്ന് ചില സൂചനകൾ പുറത്തെത്തിയിട്ടുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു



സംസ്ഥാനത്തെ ഭരണസ്തംഭനമെന്ന വിമർശങ്ങൾക്കിടെ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതിലക്. കാലവർഷ മുന്നൊരുക്കങ്ങൾ, പാഠപുസ്തകവിതരണം തുടങ്ങിയവ ചർച്ച ചെയ്തു. മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ജില്ലാ കളക്ടർമാരും പങ്കെടുത്തു.


എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയ പാത വികസന പ്രവൃത്തികൾ എന്നിവ യോഗത്തിൽ വിലയിരുത്തി. എൽപിജി യിൽ നിന്നും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റം ചർച്ച ചെയ്തു. പിഎൻജി ലഭ്യത ഉറപ്പാക്കാൻ തുടർനടപടികൾ വേഗത്തിലാക്കും. പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയ്ക്കും ഓരോ കോടി രൂപയും അനുവദിച്ചു.

ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമവും യോഗം ചർച്ച ചെയ്തു. നിലവിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ അനുമതികൾ ലഭിച്ചതിന് ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.

ദേശീയപാത അതോറിറ്റി (NHAI) പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയായതായി അറിയിച്ചു. ബാക്കി വരുന്ന അവസാനഘട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർ എൻ.എച്ച്.എ.ഐയുമായും ബന്ധപ്പെട്ട ഏജൻസികളുമായും ഏകോപനം ശക്തമാക്കണമെന്ന് നിർദ്ദേശിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്



തിരുവനന്തപുരം ജില്ലാ സ്‌പോർട്സ് കൗൺസിൽ ഓഫീസിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചു. രണ്ട് പേർക്ക് പരുക്ക്.എ സി നന്നാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ACയിൽ ഗ്യാസ് നിറക്കുന്നതിനുടെ ആണ് അപകടം ഉണ്ടായത്.


സംസ്ഥാന സ്പോർട്സ് കൗൺസിൽ‌ ഓഫീസിനകത്താണ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രവർത്തിക്കിന്നത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. എസി നന്നാക്കാൻ‌ വന്ന് മെക്കാനിക്കുകളാണ് അപകടത്തിൽ പെട്ടത്. പൊട്ടിത്തെറിയുടെ ചീളുകൾ തെറിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് സാരമായി പരുക്ക് പറ്റിയിട്ടുണ്ട്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

EV ചാർജിങ് സംവിധാനങ്ങൾക്കായി ഒറ്റ ആപ്പ്: ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ

EV ചാർജിങ് സംവിധാനങ്ങൾക്കായി ഒറ്റ ആപ്പ്: ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ



ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ശൃംഖലകൾ സംയോജിപ്പിക്കാൻ കേന്ദ്രം ഏകീകൃത ദേശീയ പ്ലാറ്റ്ഫോം പുറത്തിറക്കാൻ ഒരുങ്ങുന്നു. വാഹന നിർമ്മാതാക്കൾ, എണ്ണ വിപണന കമ്പനികൾ, സ്വകാര്യ ചാർജ് പോയിൻ്റ് ഓപ്പറേറ്റർമാർ എന്നിവർ പ്രവർ‌ത്തിപ്പിക്കുന്ന ചാർജിങ് സംവിധാനങ്ങൾക്കായാണ് ഏകീകൃത പ്ലാറ്റ്ഫോം പുറത്തിറക്കുന്നത്. മൊബൈൽ ആപ്പ് ഉടൻ എത്തുമെന്നാണ് വിവരം. ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഭാരത് ഇ-ചാർജ് (UBC) സംരംഭത്തിന്റെ ഭാഗമായിരിക്കും ഇത്

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ചാർജ്ജോൺ, ബോൾട്ട് എർത്ത് തുടങ്ങിയ കമ്പനികൾ നടത്തുന്ന ചാർജിംഗ് നെറ്റ്‌വർക്കുകൾ ഡിജിറ്റൽ ആർച്ച്, ബോൾട്ട് തുടങ്ങിയവ യൂണിഫൈഡ് ഭാരത് ഇ-ചാർജിന് കീഴിൽ വരും.

ഏകീകൃത പ്ലാറ്റ്‌ഫോം ഇവി ഉപയോക്താക്കളെ നെറ്റ്‌വർക്കുകളിലുടനീളമുള്ള ചാർജിംഗ് സ്റ്റേഷനുകൾ പരിധിയില്ലാതെ കണ്ടെത്താനും ബുക്ക് ചെയ്യാനും ആക്‌സസ് ചെയ്യാനും ഓപ്പറേറ്റർമാരുടെ സഹായമില്ലാതെ തന്നെ ചാർജർ ലഭ്യത, പ്രവർത്തന സമയം, ചാർജിംഗ് വേഗത, താരിഫുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകാനും അനുവദിക്കും.

വിവിധ ചാർജിംഗ് നെറ്റ്‌വർക്കുകൾ ആക്‌സസ് ചെയ്യുന്നതിന് ഒന്നിലധികം ആപ്പുകളും ക്രെഡൻഷ്യലുകളും പേയ്‌മെൻ്റ് സംവിധാനങ്ങളും ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകത കുറക്കാൻ ഈ സംരംഭം വഴി കഴിയും. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നികത്തുന്നതിനായി രാജ്യത്തുടനീളം ഏകദേശം 72,300 പൊതു ഇ.വി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി 2,000 കോടി രൂപ വകയിരുത്തി പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിൽ സർക്കാർ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക