കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതിയുടെ കൈവശം നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. വയനാട് സ്വദേശിനിയായ അശ്വതിയെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
എണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ 41-ാം വാർഡിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
അശ്വതിയുടെ ഭർത്താവ് നിലവിൽ ജയിലിൽ കഴിയുകയാണെന്ന് പൊലീസ് അറിയിച്ചു. ജയിലിൽ നിന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന തടവുകാരുടെ കൈവശം ലഹരിവസ്തു കൈമാറാനായിരുന്നു അശ്വതിയുടെ പദ്ധതിയെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അശ്വതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരിവസ്തുവിന്റെ ഉറവിടം, വിതരണ ശൃംഖല, ഇതിന് പിന്നിൽ മറ്റ് ആളുകളുടെ പങ്കാളിത്തമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.