Showing posts with label Kottayam. Show all posts
Showing posts with label Kottayam. Show all posts

Thursday, 2 April 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്തിനും ചെങ്ങന്നൂരിനും ഇടയിൽ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്തിനും ചെങ്ങന്നൂരിനും ഇടയിൽ ഗതാഗത നിയന്ത്രണം



പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 4ന് ചങ്ങനാശ്ശേരിയിൽ എത്തിയശേഷം തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് എം സി റോഡിൽ തിരുവല്ല മുതൽ ചങ്ങനാശ്ശേരി വരെ ഏപ്രിൽ നാലിന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയാണ് ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജും പരിസരപ്രദേശങ്ങളും 12 മണിയോടുകൂടി പോലീസ് നിയന്ത്രണത്തിലാകും. ഉച്ചക്ക് 12 മുതൽ ചങ്ങനാശേരി തിരുവല്ല റൂട്ടുകളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതും ഉച്ചക്ക് 1 മണി മുതൽ ചങ്ങനാശ്ശേരിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതും, ഉച്ചക്ക് 2 മണി മുതൽ ചങ്ങനാശ്ശേരി നഗരവും പരിസരവും വാഹനഗതാഗതം ഒഴിവാക്കി പോലീസിന്റെ പൂർണ നിയന്ത്രണത്തിൽ ആക്കുന്നതുമായിരിക്കും.

ആലപ്പുഴയിൽനിന്നും വരുന്ന വാഹനങ്ങൾ

1.ആലപ്പുഴയിൽ നിന്നും എ സി റോഡിലൂടെ കോട്ടയത്തേയ്ക്ക് വരുന്ന KSRTC ഉൾപ്പെടെയുളള വാഹനങ്ങൾ കിടങ്ങറ ജംഗ്ഷനിൽ നിന്നും കുന്നുംകരി, വാലടി, മുളയ്ക്കാംത്തുരുത്തി വഴി എം സി റോഡിൽ പൂന്നമൂട് എത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

2.ആലപ്പുഴയിൽ നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കിടങ്ങറ ഭാഗത്ത് നിന്നും മുട്ടാർ വഴി തിരുവല്ല - അമ്പലപ്പുഴ റോഡിലെത്തി തിരുവല്ല ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

3.ആലപ്പുഴയിൽ നിന്നും എ സി റോഡിലൂടെ ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് വരുന്ന KSRTC വാഹനങ്ങൾ ആലപ്പുഴ റോഡിൽ കൈലാത്ത് പമ്പിലും മാതാ വേ ബ്രിഡ്ജ് ഗ്രൗ ണ്ടിലും യാത്രക്കാരെ ഇറക്കി യാത്ര അവസാനിപ്പിക്കേണ്ടതാണ്.

4.ആലപ്പുഴ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ചേർത്തല, തണ്ണീർമുക്കം, കുമരകം വഴി കോട്ടയത്തേയ്ക്ക് പോകേണ്ടതാണ്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

“കരുതലിന്റെ കൈത്താങ്ങ്: പാലയിൽ 80 പേർക്ക് സൗജന്യ ഹിയറിംഗ് എയ്ഡ് നൽകി സി.എസ്.ആർ പദ്ധതി”

“കരുതലിന്റെ കൈത്താങ്ങ്: പാലയിൽ 80 പേർക്ക് സൗജന്യ ഹിയറിംഗ് എയ്ഡ് നൽകി സി.എസ്.ആർ പദ്ധതി”

 



എറണാകുളം പാലാരിവട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പാരോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഈ വർഷത്തെ കോപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിൾ പ്രോഗ്രാം സി എസ് ആർ ഫണ്ടുമായി ബന്ധപ്പെട്ട് കമ്പനിയുടെ കോ-ഫൗണ്ടറും എം. ഡി. യുമായ പാല കൊട്ടാരമറ്റം സ്വദേശി പുല്ലാട്ട് രഞ്ജിത് തോമസ് സിറിയക്ക്. അദ്ദേഹത്തിന്റെ ജന്മനാട്ടിൽ പാല മുനിസിപ്പാലിറ്റി 24-ാം വാർഡിൽ കൗൺസിലർ ബിജു മാത്യൂസിന്റെ നേതൃത്വത്തിൽ കൊട്ടാരമറ്റം വൈക്കം റോഡിലുള്ള ക്രിസ്തുരാജ് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ 2026 മാർച്ച് 26-ാം തീയതി ലോകോത്തര നിലവാരമുള്ള ഹിയറിങ് എയ്ഡുകൾ, അതായത് ശ്രവണ സഹായി, 80-ഓളം പേർക്ക് വിതരണം ചെയ്തു. മാർക്കറ്റിൽ 25,000 രൂപയോളം വില വരുന്ന ഈ ശ്രവണ സഹായികൾ ഘടിപ്പിച്ചു നൽകിയത് ഈ രംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പേരുകേട്ട സ്വരൂപ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉടമയായ സുരേഷ് പിള്ളയും ടീമുമാണ്. പാലായിലും പരിസരത്തുമുള്ള വിവിധ സ്കൂളുകളിൽ നിന്നും അഗതി മന്ദിരത്തിൽ നിന്നുള്ളവരും പാല മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിൽ നിന്നുള്ളവർക്കും ഈ സൗകര്യം ഉപയോഗിക്കാൻ കഴിഞ്ഞു. ഏകദേശം ഒരാഴ്ച കൊണ്ട് നൂറോളം അപേക്ഷകൾ ലഭിക്കുകയും കേൾവി പരിശോധന നടത്തി ഓരോരുത്തർക്കും യോജിക്കുന്ന തരത്തിലുള്ള ശ്രവണ സഹായികൾ ഒറ്റ ദിവസം കൊണ്ട് തന്നെ ഫിറ്റ് ചെയ്തു കൊടുക്കുകയും ആയിരുന്നു. കേൾവി ലഭിച്ചവർക്ക് കണ്ടുനിന്നവർക്കും എല്ലാം കണ്ണു നിറയുന്ന സന്തോഷത്തിന്റെ ഒരു വലിയ അനുഭവമായിരുന്നു ഇത്. പാല മുനിസിപ്പാലിറ്റി 24-ാം വാർഡ് കൗൺസിലർ ബിജു മാത്യൂസ് പ്രിയ സുഹൃത്തും കമ്പനി ഉടമയുമായ രഞ്ജിത് തോമസിനും ശ്രവണ സഹായികൾ ഇൻസ്റ്റാൾ ചെയ്ത സ്വരൂപ് ട്രസ്റ്റ് ഉടമ സുരേഷ് പിള്ള സാറിനും എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ക്രിസ്തുരാജ് സോഷ്യൽ വെൽഫെയർ സൊസൈറ്റിക്കും സിസ്റ്റർമാർക്കും കമ്പനിയുടെ മറ്റ് ഒഫീഷ്യൽസിനും പ്രോഗ്രാമിൽ ഉടനീളം കൂടെ സഹകരിച്ച സഹ കൗൺസിലർ രജിത പ്രകാശിനും സഹപ്രവർത്തകരായ ജോസഫ്, ജോബി, ദീപക്ക്, പൗർണമി എന്നിവർക്കും ഗുണഭോക്താക്കളെ എത്തിച്ച സ്ഥാപന അധികാരികൾക്കും എത്തിച്ചേർന്ന് ഈ പ്രോഗ്രാം വൻ വിജയമാക്കി തീർത്ത എല്ലാ ഗുണഭോക്താക്കൾക്കും നന്ദി പറഞ്ഞു. അതോടൊപ്പം നമ്മുടെ നാട്ടിലെ വിദേശത്തും ജോലി ചെയ്യുന്ന പ്രിയപ്പെട്ട സുഹൃത്തുക്കൾക്കെല്ലാം രഞ്ജിത് തോമസ് പുല്ലാട്ടും വലിയ ഒരു മാതൃകയാണ് കാണിച്ചുതന്നത് എന്നും തദവസരത്തിൽ പറയുകയുണ്ടായി. ഈ നോയമ്പുകാലത്ത് ഒരു ക്രിസ്ത്യാനിക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ഒരു കാര്യമാണ് ഇവിടെ നടന്നത് എന്നും ഇതിൽ സഹായിച്ച എല്ലാവർക്കും എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും ആശംസിച്ചു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 1 April 2026

പാലാ ളാലം പഴയ പള്ളിയും ളാലം പുത്തൻപള്ളിയും സംയുക്തമായി നേതൃത്വം നൽകുന്ന ടൗൺ കുരിശിൻ്റെ വഴി ദുഃഖവെള്ളിയാഴ്ച നടക്കും

പാലാ ളാലം പഴയ പള്ളിയും ളാലം പുത്തൻപള്ളിയും സംയുക്തമായി നേതൃത്വം നൽകുന്ന ടൗൺ കുരിശിൻ്റെ വഴി ദുഃഖവെള്ളിയാഴ്ച നടക്കും








പാലാ ളാലം പഴയ പള്ളിയും ളാലം പുത്തൻപള്ളിയും സംയുക്തമായി നേതൃത്വം നൽകുന്ന ടൗൺ കുരിശിൻ്റെ വഴി ദുഃഖവെള്ളിയാഴ്ച നടക്കും

പാലാ ∙    ളാലം സെന്റ് മേരീസ് പഴയപള്ളിയും ളാലം സെൻ്റ് ജോർജ് പുത്തൻ പള്ളിയും സംയുക്തമായി നേതൃത്വം നല്‍കുന്ന നഗരം ചുറ്റിയുള്ള 69-ാമത് കുരിശിന്റെ വഴിയും ഈശോയുടെ കബറടക്കരൂപം വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണവും ദുഃഖവെള്ളിയാഴ്ച 4.15 നു നടത്തും. വികാരിമായ റവ.ഫാ ജോസഫ് തടത്തിലും റവ.ഫാ.ജോർജ് മൂലേച്ചാലിലും മുഖ്യ കാർമ്മികത്വം വഹിക്കും പാലാ രൂപതാ ഇവാഞ്ജലൈസേഷൻ ഡയറക്ടർ റവ.ഫാ.ജോസഫ് അരിമറ്റം സന്ദേശം നൽകും . ഉച്ചകഴിഞ്ഞ് 3 മണിക്ക് ബഹു.വികാരി .റവ.ഫാ ജോസഫ് തടത്തിലിൻ്റെ നേതൃത്വത്തിൽ ദുഃഖവെള്ളി ആചരണത്തിൻ്റെ ഭാഗമായുള്ള പീഡാനുഭവ വായനക്ക് ശേഷമാണ് കുരിശിൻ്റെ വഴി ആരംഭിക്കുക

പട്ടണം പൂർണമായി ചുറ്റിയുള്ള കുരിശിന്റെ വഴി എന്നതാണ് ഈ കുരിശിൻ്റെ വഴിയുടെ പ്രത്യേകത. പാലായുടെ പരിസര പ്രദേശങ്ങളിൽ നിന്നായി അനേകായിരങ്ങളാണ് കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നത്. ളാലം പഴയ പള്ളിയിലും ളാലം പുത്തൻപള്ളിയിലും പ്രാരംഭ പ്രാർഥനയോടെ ആരംഭിക്കുന്ന കുരിശിന്റെ വഴി പുത്തൻപള്ളി ഗ്രോട്ടോയിൽ എത്തി ഒന്നാം സ്ഥലം പ്രാർത്ഥന നടത്തി കാർമ്മൽ സ്കൂൾ വഴി മുന്നോട്ട് നീങ്ങി കൊട്ടാരമറ്റം വഴി ബിഷപ്സ് ഹൗസിനു മുന്‍പിലൂടെ കുരിശുപള്ളി, മഹാറാണി ജംക്‌ഷൻ, കിഴതടിയൂർ ജംക്‌ഷൻ വഴികളിലൂടെ ബൈപാസ് റോഡ് വഴി തിരികെ ളാലം പഴയ പള്ളിയിലെത്തി സമാപന പ്രാർത്ഥനയ്ക്ക് ശേഷം നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കും

മുണ്ടനോലിക്കൽ ഔതച്ചൻ, പുളിക്കൽ ഔതച്ചൻ, സഹോദരൻ കുഞ്ഞാഗസ്തി, ആവിമൂട്ടിൽ അപ്പി, മകൻ തൊമ്മൻ എന്നിവരുടെ നേതൃത്വത്തിൽ പഴയ പള്ളിയുടെ പരിസരത്ത് നടത്തിയിരുന്ന പ്രസിദ്ധമായ 'പങ്കപ്പാട് ദൃശാവിഷ്കരണമായിരുന്നു ഈ കുരിശിന്റെ വഴിയുടെ ആദിരൂപം. തടിയും ചിരട്ടയും ഉപയോഗിച്ച് നിർമിക്കപ്പെട്ടതും ചരടുകളാൽ നിയന്ത്രിക്കപ്പെട്ടിരുന്നതുമായ രൂപങ്ങള്‍ ഉപയോഗിച്ച് കുരിശിന്റെ വഴിയുടെ ഓരോ രംഗവും പുനരാവിഷ്കരിച്ചിരുന്ന അപൂർവമായ കലാരൂപമായിരുന്നു പങ്കപ്പാട് ദൃശ്യാവിഷ്കാരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജാതിമതഭേദമെന്യേ അനേകായിരങ്ങൾ എത്തുകയും ജനബാഹുല്യം നിയന്ത്രണാതീതമാകുകയും ചെയ്തപ്പോൾ 1958ൽ ളാലം പഴയപള്ളി വികാരിയായിരുന്ന ഫാ.ഏബ്രഹാം കൈപ്പൻപ്ലാക്കലാണ് പങ്കപ്പാട് ദൃശ്യാവിഷ്കരണം നിറുത്തി നഗരി കാണിക്കൽ കുരിശിന്റെ വഴി ആരംഭിച്ചത്. കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളിലും നടത്തിയിരുന്ന വികാരസാന്ദ്രമായ പ്രസംഗങ്ങൾ കേട്ട് കണ്ണീരണിഞ്ഞാണ് അക്കാലത്ത് ആളുകൾ കുരിശിന്റെ വഴിയിൽ സംബന്ധിച്ചിരുന്നത്. 

ഇപ്പോൾ കുരിശിന്റെ വഴിയുടെ പ്രധാന 5 സ്ഥലങ്ങളിലാണ് സന്ദേശങ്ങൾ നൽകുക ദുഃഖവെള്ളിയാഴ്ച നടത്തുന്ന കുരിശിന്റെ വഴിയിൽ പുഷ്പാലംകൃതമായ വാഹനത്തിൽ മിശിഹായുടെ കബറടക്ക തിരുസ്വരൂപം സംവഹിക്കും. കുരിശിന്റെ വഴിയുടെ സമാപനത്തിൽ നേർച്ചക്കഞ്ഞി വിതരണം ചെയ്യും. വികാരിമാരായ ഫാ.ജോസഫ് തടത്തിൽ, ഫാ' ജോർജ് മൂലേച്ചാലിൽ പാസ്റ്ററൽ അസി. ഫാ.ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ ഫാ.ജോബി കുന്നക്കാട്ട്, .ഫാ പോൾ കുന്നുംപുറത്ത്, റവ.ഫാ.കുര്യാക്കോസ് കൂട്ടുംങ്കൽ കൈക്കാരന്മാരായ ടെൻസൺ വലിയ കാപ്പിൽ, ജോർജുകുട്ടി ഞാവ ളളിൽ, ബേബിച്ചൻ ചക്കാലക്കൽ, സാബു തേനംമാക്കൽ, അഗസ്റ്റിൻ ഉഴുത്തു വാൽ പുത്തൻ പുരയ്ക്കൽ, റോയി ഉപ്പൂട്ടിൽ, ജോളി തോട്ടുങ്കൽ, നോബിൾ പാനായിൽ കൺവീനർമാരായ രാജീവ് കൊച്ചുപറമ്പിൽ, രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നല്‍കും.
             പത്രസമ്മേളനത്തിൽ വികാരിമായ.ഫാ ജോസഫ് തടത്തിൽ, ഫാ.ജോർജ് മൂലേച്ചാലിൽ  കൈക്കാരൻമാരായഅഗസ്റ്റിൻ ഉഴുത്തു വാൽ പുത്തൻപുരയ്ക്കൽടെൻസൻ വലിയ കാപ്പിൽ, ബേബിച്ചൻ ചക്കാലക്കൽ,   പുത് കൺവീനർമാരായ  രാജേഷ് പാറയിൽ ,ലിജോ ആനിത്തോട്ടം എന്നിവർ പങ്കെടുത്തു.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അയൽ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ മരിച്ചു

അയൽ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ മരിച്ചു


 
മണർകാട്: സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനെ ചൊല്ലി അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മ മരിച്ചു. മണർകാട് കുഴിപ്പുരയിടം കുന്നുംപുറത്ത് മാളിയേക്കൽ ശാന്തകുമാരി (65) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

ശാന്തകുമാരിയുടെ അയൽവാസിയായ കുഞ്ഞുമോളുടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. ക്യാമറകൾ തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശാന്തകുമാരിയും മകൾ അനശ്വരയും കൊച്ചുമക്കളും കുഞ്ഞുമോളുടെ വീട്ടിലെത്തിയത്.

തുടർന്ന് കുഞ്ഞുമോളുമായും മകളുടെ ഭർത്താവ് എബിയുമായും രൂക്ഷമായ വാക്കുതർക്കം നടന്നു. തലയ്ക്കേറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 31 March 2026

ലോക സമാധാനമാണ് ഉണ്ടാവേണ്ടത് സന്തോഷ് പുളിക്കൻ

ലോക സമാധാനമാണ് ഉണ്ടാവേണ്ടത് സന്തോഷ് പുളിക്കൻ

 


പാലാ :കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന നയമാണ് അമേരിക്കയുടേതെന്ന് പാലായിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു.പാലാ മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് പുളിക്കൻ.പശ്ചിമേഷ്യൻ യുദ്ധത്തിൽ താൻ ആദ്യം അമേരിക്കയോടൊപ്പമായിരുന്നു .പിന്നീട് അമേരിക്കയുടെ നടപടികൾ ലോക സമാധാനത്തിനു നിരക്കുന്നതല്ലെന്ന്‌ കണ്ട താൻ അതിൽ നിന്നുംജ് പിന്തിരിയുകയായിരുന്നു .

ഒരു പരമാധികാര  രാജ്യമായ ഇറാന്റെ പരമോന്നത നേതാവിനെ ബോംബ് വച്ച് കൊന്നത് അങ്ങേയറ്റത്തെ തെറ്റാണ് .ഇനി ഇതൊന്നും ആവർത്തിക്കാൻ പാടില്ല .യുദ്ധം കാരണം നമുക്ക് ഗ്യാസ് കിട്ടുന്നില്ല .ഇപ്പോൾ നമ്മളും ദുരിതം അനുഭവിക്കുകയാണ് .ഇപ്പോൾ ഒരു തമിഴ്നാട്ടുകാരനും മരണപ്പെട്ടു.ദയവു ചെയ്‌ത്‌ യുദ്ധം അവസാനിപ്പിക്കണം അമേരിക്ക മനസിലാക്കണം .ലോക സമാധാനമാണ് ഉണ്ടാവേണ്ടത് .

ഇത് വളർന്നു പോയാൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുമെന്ന് ഞാൻ തറപ്പിച്ചു പറയുകയാണ് .മനുഷ്യരാശി തന്നെ ഇല്ലാതാവും.ഉത്തര കൊറിയയും തക്കം പാർത്തിരിക്കുകയാണ്അവർ അമേരിക്കവരെ ചെല്ലുന്ന മിസൈൽ ഉണ്ടാക്കിയിട്ടുണ്ട് .അപ്പോൾ ലോകസമാധാനമാണ് വരേണ്ടത് എന്ന് ഞാൻ പറയുന്നു .സിന്ധുജല കരാർ പാകിസ്താന് കൂടി ജലം കിട്ടുന്ന രീതിയിലാക്കണമെന്നു സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു .ക്രിസ്തു പറഞ്ഞത് ശത്രുക്കളെയും സ്നേഹിക്കണമെന്നാണ് നമ്മൾ ശത്രുത വച്ച് പുലർത്തിയിട്ട്  കാര്യമില്ല .ഉള്ളത് കൊണ്ട് ഓണം പോലെ പോകണം .

ഒരു വൈദീകന് 5 വർഷ ഒരു ഇടവകയിലിരിയ്ക്കാം.ഒരു തഹസിൽദാർക്ക് 3 വര്ഷം ഇരിക്കാം പിന്നീട പറ്റില്ല അവരെ അവിടെ നിന്നും മാറ്റും .എന്നാൽ രാഷ്ട്രീയത്തിൽ നേരും നെറിയും ഇല്ലാത്തതു കൊണ്ട് മുപ്പതും നാല്പതും വര്ഷം ഒരേ ഇരിപ്പ് ഇരിക്കുകയാണ് .ഇവരൊന്നും മാറി തരേണ്ട.ഇവരെ ജനം തിരസ്ക്കരിക്കണമെന്നാണ് എന്റെ അഭിപ്രായം .മാണി സി കാപ്പൻ ;ജോസ് കെ മാണി ;ഷോൺ ജോർജ് ഇവർ പരാജയമെന്നോ ;വിജയമെന്നോ പറയാൻ ഞാനില്ല .ഞാനായിട്ട് അവരുടെ സാദ്ധ്യതകൾ കളയാൻ ആഗ്രഹിക്കുന്നില്ല .

ജനങ്ങൾ എന്നെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നു.ഇന്നലെ ഞാൻ ആർ വി പാർക്കിൽ ഗാന സംഗമം നടന്നപ്പോൾ അവുടെയെത്തി വോട്ട് ചോദിച്ചു ഉടനെ സതീഷ് മണർകാട് എന്നെ ഉന്തി  പുറത്താക്കി .എന്നെ പോലെ ഒരു സാധാരണക്കാരനോട്  ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ എന്തിനു അസഹിഷ്ണുക്കളാവുന്നു.ഞാൻ വരണദൂതികരിക്കു പരാതി നൽകിയിട്ടുണ്ട് .തന്നെ തോൽപിക്കണം എന്ന് എന്റെ ബോർഡുകളിൽ പറഞ്ഞത് വ്യത്യസ്ത രീതിയിലുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്നു സന്തോഷ് പുളിക്കൻ പറഞ്ഞു . വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് എനിക്ക് കൂടുതൽ വോട്ട് ലഭിച്ചത് .1400 വോട്ട് ലഭിച്ചു വയനാട്ടിലെ വോട്ടർമാരെ ഞാൻ നന്ദിയോടെ ഓർക്കുന്നു എന്നും സന്തോഷ് പുളിക്കൻ പാലാ മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലായിലെ മാധ്യമ പ്രവർത്തകൻ പ്രിൻസ് ജോർജിന്റെ ഭാര്യാ പിതാവ് കാനാട്ടു പാറ ചെറിയാൻ ജോസഫ് കവിയിൽ (ബേബി) നിര്യാതനായി

പാലായിലെ മാധ്യമ പ്രവർത്തകൻ പ്രിൻസ് ജോർജിന്റെ ഭാര്യാ പിതാവ് കാനാട്ടു പാറ ചെറിയാൻ ജോസഫ് കവിയിൽ (ബേബി) നിര്യാതനായി

 

പാലായിലെ മാധ്യമ പ്രവർത്തകൻ പ്രിൻസ് ജോർജിന്റെ ഭാര്യാ പിതാവ് കാനാട്ടു പാറ ചെറിയാൻ ജോസഫ് കവിയിൽ (ബേബി) നിര്യാതനായി

പാലായിലെ മാധ്യമ പ്രവർത്തകനും ;ടുഡേ ലൈവ് ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ പ്രിൻസ് ജോർജ് ന്റെ ഭാര്യാ  പിതാവ് പാലാ കാനാട്ടു പാറ ചെറിയാൻ ജോസഫ് കവിയിൽ (ബേബി) നിര്യാതനായി : ഭാര്യ പരേതയായ മേരിക്കുട്ടി' മക്കൾ : മഞ്ചു സിനോയി കിടങ്ങൂർ ,അഞ്ചു പ്രിൻസ് കവീക്കുന്ന്, രഞ്ചു മിധുൽ അളനാട് :

മരുമക്കൾ : സിനോയി ജോർജ്, കിടങ്ങൂർ ,പ്രിൻസ് ജോർജ് കവീക്കുന്ന്, മിധുൽ ജോസഫ് അളനാട്
കൊച്ചുമക്കൾ : ഇജോ സിനോയി, സിൻ്റാ , ആൻഡ്രിയ എൽസാ പ്രിൻസ് , ആൽബർട്ട് പ്രിൻസ് ,അബ്രാം മറിയം മിധുൽ, ആഷേർ മറിയം മിധുൽ.സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കിഴതടിയൂർ സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.

കേരളത്തിൽ ആദ്യമായി ഓൺലൈൻ പത്രങ്ങളുടെ പത്ര സമ്മേളന  കൂട്ടായ്മയായ പാലാ കൊട്ടാരമറ്റത്ത് പ്രവർത്തിച്ചു വരുന്ന പാലാ മീഡിയാ അക്കാദമിയിൽ അംഗമാണ് പ്രിൻസ് ജോർജ് ചാത്തനാട്ട് .

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 29 March 2026

വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം  :മൂന്നാം ദിവസം പുരാണ പാരായണം ;വിഷ്ണു പൂജ;ദീപാരാധന

വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം :മൂന്നാം ദിവസം പുരാണ പാരായണം ;വിഷ്ണു പൂജ;ദീപാരാധന


 


പാലാ :വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം  :മൂന്നാം ദിവസം 2026 മാർച്ച് 29 ഞായർ രാവിലെ 6.00㎡ പുരാണപാരായണം 8.30㎡ വിഷ്‌ണു പൂജ, സുബ്രഹ്മണ്യപൂജ 9.00㎡ ഭജന ശ്രീതം പടിഞ്ഞാറേനട ഭക്തജനസമിതി തിരുനക്കര, കോട്ടയം 9.30㎡ സർപ്പ പൂജ 10.00 ㎡ ഭരതനാട്യം 10.30㎡ മേഘാ രാജേഷ്, എടേട്ട് അരുണാപുരം തിരുവാതിരകളി മൃത്യുജ്ഞയ തിരുവാതിരസംഘം ചെത്തിമറ്റം 11.00 ㎡ തിരുവാതിരകളി

11.30㎡ ശിവായ തിരുവാതിരസംഘം പാറപ്പളളിതിരുവാതിരകളി 12.00㎡ സീത മഹേശ്വരി തിരുവാതിരസംഘം, രാമപുരം, തിരുവാതിരകളി ശിവപാർവ്വതി തിരുവാതിരസംഘം കിടങ്ങൂർ 12.30㎡തിരുവാതിരകളി 1.00㎡ ശിവപാദം തിരുവാതിരസംഘം വെള്ളിയെപ്പള്ളി പ്രസാദഊട്ട് വൈകുന്നേരം 6.00ന് 6,30㎡ പഞ്ചാരിമേളം 15-ഓം കലാകാരന്മാർ അണിനിരക്കുന്നു. ദീപാരാധന ദീപക്കാഴ്‌ച 7.00㎡ ശാസ്ത്രീയ നൃത്തസന്ധ്യ അവതരണം രാമാലിക പാലാ

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക