Showing posts with label Kottayam. Show all posts
Showing posts with label Kottayam. Show all posts

Monday, 16 February 2026

 കോട്ടയം മെഡിക്കൽ കോളേജ്, തയ്യാറായത് 1200 കോടി രൂപയുടെ വികസന പദ്ധതികൾ

കോട്ടയം മെഡിക്കൽ കോളേജ്, തയ്യാറായത് 1200 കോടി രൂപയുടെ വികസന പദ്ധതികൾ




 
കോട്ടയം: വേറെ ലെവലായി കോട്ടയം മെഡിക്കൽ കോളേജ്. 10 വർഷത്തിനുള്ളിൽ ഏകദേശം 1200 കോടി രൂപയുടെ വികസന പദ്ധതികൾ ആണ് മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയത്. കോട്ടയം മെഡിക്കൽ കോളേജിൽ 10 പുതിയ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. കിഫ്ബിക്ക് കീഴിൽ 257 കോടി ചെലവിൽ തയ്യാറാവുന്ന സർജ്ജിക്കൽ ബ്ലോക്കാണ് ഇവയിൽ പ്രധാനപ്പെട്ടത്. 33642 ചതുരശ്ര മീറ്ററിൽ 526 കിടക്കകളും 44 ഐസിയും കിടക്കകളും 014 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുമടക്കമുള്ള സംവിധാനമാണ് സർജ്ജിക്കൽ ബ്ലോക്കിൽ ഉൾപ്പെടുന്നത്. 256 സ്ലൈസ് സിടി സ്കാൻ, 3 ടെസ്ല എംആർഐ, ആധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ എന്നിവയും സർജ്ജിക്കൽ ബ്ലോക്കിലുണ്ട്. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഒരച്ഛനെന്ന നിലയ്ക്കാണ് ഓടിയെത്തിയത്';ആലിന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

'ഒരച്ഛനെന്ന നിലയ്ക്കാണ് ഓടിയെത്തിയത്';ആലിന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി


 
കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഈ ഒരു മുഹൂർത്തവുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ഒരു അച്ഛൻ എന്ന നിലയിലാണ് താൻ സംസ്കാര ചടങ്ങിന് ഓടിയെത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. മഹാശിവരാത്രിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിന് പോവുകയായിരുന്ന താൻ പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് യാത്ര പാതി വഴിയ്ക്ക് ഉപേക്ഷിച്ച് ആലിന് വിട പറയാനെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും കുഞ്ഞ് ആലിൻ നമ്മുടെ മനസ്സിനും ഹൃദയത്തിലും ഒരുപാട് കാലം ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.

വിടപറയും മുൻപേ നാലുപേർക്ക് പുതുജീവൻ പകർന്നാണ്  പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം യാത്രയാകുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് ആലിന്റെ സംസ്കാരം. മന്ത്രി വീണാ ജോർജ് അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30-ഓടെ ആലിനും, മാതാവും, മാതാവിൻ്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 9 February 2026

ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ ഫുഡ്‌ സയൻസ് & ടെക്നോളജി ഡിപ്പാർട്മെന്റ്

ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ ഫുഡ്‌ സയൻസ് & ടെക്നോളജി ഡിപ്പാർട്മെന്റ്

 

 

 
 അരുവിത്തുറ: ഹോട്ടൽ മേഖലയിൽ  ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. 

കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ് കോളേജ് ഫുഡ്‌ സയൻസ് & ടെക്നോളജിയും  ചേർന്ന് ഒരുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഫുഡ്‌ ഹൈജീൻ ട്രെയിനിങ്ങാണ് തിങ്കളാഴ്ച നടത്തിയത്.

അരുവിത്തുറ സെന്റ് ജോർജ് കോളജിൽ  നടന്ന  ട്രെയിനിങ്  പ്രോഗ്രാം   ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട്, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് ബിജോയി വി ജോർജ്, ജില്ലാ സെക്കട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മറ്റി അംഗം ബിപിൻ തോമസ് ജേർണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷൻ ഭാരവാഹികളായ അജീഷ് വേലനിലം, ഫാ. ജെയ്മോൻ, പ്രോഗ്രാം കോഡിനേറ്റർ ബിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ഹിന്ദി ഭാഷയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് കോളേജിലെ ഫുഡ് സയൻസ് വിദ്യാർഥികളായ പ്രയ്സി സാം, മൈഥലി എസ്.ആർ എന്നിവർ നേതൃത്വം നൽകി. 

പരിപാടിയോടനുബന്ധിച്ച് കോളേജിലെ ഫുഡ് സയൻസ് വിദ്യാർഥി അഗസ്റ്റ്യൻ വിവർത്തനം ചെയ്ത ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് ഷെഡ്യൂൾ ഫോറിന്റെ പ്രകാശന കർമ്മം നടന്നു. പരിശീലന പരിപാടി പൂർത്തിയാക്കിയ അതിഥി തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. 

മീഡിയ പാർട്ണറായ ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജീഷ് വേലനിലം, ജില്ലാ സെക്രട്ടറി ബിപിൻ തോമസ്, ജില്ലാ ട്രഷറർ ഫാദർ. ജയമോൻ, വൈസ് പ്രസിഡന്റ്‌ഗോപകുമാർ എ. ആർ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ എന്നിവരെ ആദരിച്ചു. അതോടൊപ്പം ഭക്ഷ്യസുരക്ഷാരംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെയും ചടങ്ങിൽ ആദരിച്ചു.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 7 February 2026

പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ; മത്സരിക്കാൻ UDF നേതൃത്വം നിർദേശം നൽകി

പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ; മത്സരിക്കാൻ UDF നേതൃത്വം നിർദേശം നൽകി

 


പാലായിൽ സീറ്റുറപ്പിച്ച് മാണി സി കാപ്പൻ. യുഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയെന്നും ട്വന്റിഫോറിനോട് പറഞ്ഞു. പാലായിൽ കഴിഞ്ഞതവത്തേതിനേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നും മാണി സി കാപ്പൻ.

താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്കാതിരുന്നത്. ഭരണപക്ഷത്ത് ഇരുന്നപ്പോൾ 80 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഒന്നരവർഷം കൊണ്ട് കൊണ്ടുവന്നിട്ടുണ്ടായിരുന്നു ഇനിയും ഭരണപക്ഷത്തെത്തുമ്പോൾ പാലായുടെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയും പൂർത്തീകരിക്കാൻ സാധിക്കാത്ത പല വികസന പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സാധിക്കുമെന്നും ജോസ് കെ മാണി വന്നാൽ ഇനി യുഡിഎഫ് എടുക്കില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

അതേസമയം, പാലായിൽ മത്സരിക്കാനായി ജോസ് കെ മാണി എത്തിയാൽ സീറ്റ് വിട്ടു കൊടുക്കേണ്ടി വരുമെന്ന ആശങ്കയാണ് ഇതോടെ മാണി സി കാപ്പന് ഇല്ലാതാകുന്നത്. കാപ്പനായി ചുമരെഴുത്തുകൾ ഉടൻ തന്നെ നിയോജകമണ്ഡലത്തിൽ ആരംഭിക്കും. എൽഡിഎഫിനായി ജോസ് കെ മാണിയും ബിജെപി സ്ഥാനാർഥിയായി ഷോൺ ജോർജും തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങും.വാശിയേറിയ പോരാട്ടത്തിനായിരിക്കും പാലാ സാക്ഷ്യം വഹിക്കാൻ പോകുന്നത്. വികസനം ലക്ഷ്യം വെച്ചുകൊണ്ടായിരിക്കും മൂന്ന് സ്ഥാനാർഥികളും പ്രചാരണ വിഷയമാകുക.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയം ന​ഗരമധ്യത്തിൽ യുവാവിൻ്റെ പരാക്രമം: വാഹനം തടയലും അസഭ്യം പറച്ചിലും; രണ്ടുതവണ പൊലീസെത്തി

കോട്ടയം ന​ഗരമധ്യത്തിൽ യുവാവിൻ്റെ പരാക്രമം: വാഹനം തടയലും അസഭ്യം പറച്ചിലും; രണ്ടുതവണ പൊലീസെത്തി


 
കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ഗാന്ധി സ്ക്വയറിലാണ് യുവാവിൻ്റെ പരാക്രമം. വൈകീട്ട് നാലുമണിയോടെ കോട്ടയം ന​ഗരമധ്യത്തിൽ എത്തിയ യുവാവ് റോഡിൻ്റെ മധ്യത്തിൽ ഇരുന്ന ശേഷം വാഹനങ്ങൾ തടയുകയായിരുന്നു. പൊലീസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിൻ്റെ നടുവിൽ കിടക്കുകയും വാഹന ഡ്രൈവർമാരെ അസഭ്യം പറയുകയും ചെയ്തു. പൊലീസെത്തി വീണ്ടും ഇയാളെ ഇവിടെനിന്ന് മാറ്റി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 6 February 2026

നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് പാഞ്ഞ് കയറി പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളും സൈക്കിളും തകർത്തു

നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് പാഞ്ഞ് കയറി പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളും സൈക്കിളും തകർത്തു

 


തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി ഉണ്ടായ അപകത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകളും ഒരു സൈക്കിളും കൊടിമരവും തകർത്തു. സംഭവ സമയത്ത് കാൽനടയാത്രക്കാരും മറ്റും ഈ ഭാഗത്ത് ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് ജംഗ്ഷനിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം. തലപ്പാറ ഭാഗത്ത് നിന്നും അരയൻകാവ് ഭാഗത്തേക്ക് പോകുകയായിരുന്ന വരിക്കാംകുന്ന് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവറും മൂന്ന് സ്ത്രീകളുമാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൻ്റെ മുൻവശം ഉൾപ്പടെ തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

KHRA കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാരഥികൾക്കും സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾക്കും സ്വീകരണം നൽകി..

KHRA കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാരഥികൾക്കും സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾക്കും സ്വീകരണം നൽകി..




കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാരഥികൾക്കും സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾക്കും സ്വീകരണം നൽകി. 

ജോയിസ് റസിഡൻസിയിൽ വെച്ച് യൂണിറ്റ് പ്രസിഡണ്ട് എ എസ് പ്രമിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ചാരിറ്റിയുടെ ഭാഗമായുള്ള സുരക്ഷാ പദ്ധതിയുടെ ഈ വർഷത്തെ ക്യാമ്പയിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ എം പി സന്തോഷ് കുമാർ നിർവഹിച്ചു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി  എൻ പ്രതീഷ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീബ പുന്നൻ പുതുവത്സര സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പ് കുട്ടി, ജില്ലാ സെക്രട്ടറി ശ്രീ ഷാഹുൽ ഹമീദ്, ജില്ലാ ട്രഷറർ ശ്രീ മനോജ് കുമാർ പി, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗോപൻ, നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി മാത്യു, വർക്കിംഗ് പ്രസിഡണ്ട് ബിജോയ് വി ജോർജ്, രക്ഷാധികാരി ആർസി നായർ,  മുഹമ്മദ് ഷെരീഫ്,ടി സി അൻസാരി, ബോബി കേറ്റർ, ബിജു ലീ ബെസ്റ്റ്, ഗിരീഷ് മത്തായി,സജിത് കുമാർ, കെ സുഗുമാർ, ജമാൽ വി ആർ,ശ്രീമതി ബിന്ദു ജീവൻ, ജയശ്രീ ജയൻ, ആലീസ് ജോസഫ്, ബേബി ഒമ്പള്ളി, എ കെ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. നഗരത്തിൽ കൂണുപോലെ മുളച്ചു വരുന്ന അനധികൃത വ്യാപാരശാലകൾക്കെതിരെയും വ്യാപാരസ്ഥാപനങ്ങൾക്ക് ഭീഷണിയാകുന്ന സാമൂഹിക വിരുതർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കും സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളെയും ആദരിക്കുകയും ചെയ്തു.


 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 5 February 2026

പീരുമേട്. കുട്ടിക്കാനം'; പത്രക്കെട്ടുകളുമായി പോയ പിക്കപ്പ് വാൻ 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു

പീരുമേട്. കുട്ടിക്കാനം'; പത്രക്കെട്ടുകളുമായി പോയ പിക്കപ്പ് വാൻ 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു


 
പീരുമേട്. കുട്ടിക്കാനം'; പത്രക്കെട്ടുകളുമായി പോയ പിക്കപ്പ് വാൻ 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട ഡ്രൈവർ പഴയ പാമ്പനാർ സ്വദേശി കൊച്ചുമോൻ (45) അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് മണിക്കൂറിലധികം കൊക്കയിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

​കോട്ടയത്തുനിന്നും കൊച്ചറയിലേക്ക് മനോരമ ദിനപത്രവുമായി പോവുകയായിരുന്നു . പത്രക്കെട്ടുകൾ ഏജന്റുമാർക്ക് ലഭിക്കാതെ വരികയും, കൊച്ചുമോനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പരാജയപ്പെടുകയും ചെയ്തതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് ഹൈവേ പൊലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ തിരച്ചിലിലാണ് വാഹനം കൊക്കയിൽ മറിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയത്.

​അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ സാധിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി അതീവ ദുഷ്കരമായ പാതയിലൂടെയാണ് കൊച്ചുമോനെ മുകളിൽ എത്തിച്ചത്.
​പീരുമേട് താലൂക്ക് ആശുപത്രിയിൽ.
​തുടർചികിത്സ: നിലവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 4 February 2026

ധരിക്കാനുള്ള തുണിയെടുക്കുന്നതിനിടെ അലമാരയ്ക്കുള്ളിൽ നിന്ന് ശബ്ദം; പരിശോധനയിൽ കണ്ടത് ഭീമൻ രാജവെമ്പാലയെ

ധരിക്കാനുള്ള തുണിയെടുക്കുന്നതിനിടെ അലമാരയ്ക്കുള്ളിൽ നിന്ന് ശബ്ദം; പരിശോധനയിൽ കണ്ടത് ഭീമൻ രാജവെമ്പാലയെ


 

കോട്ടയം: കോരുത്തോട് സ്വദേശിയുടെ വീട്ടിലെ അലമാരയ്ക്കുള്ളിൽ നിന്ന് രാജവെമ്പാലയെ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടിയിട്ടുണ്ട്. അലമാര വീടിന് പുറത്തെടുത്താണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ വെെകിട്ട് അലമാരക്കുള്ളിൽ നിന്ന് തുണിയെടുക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. രാജവെമ്പാല എങ്ങനെയാണ് അലമാരയ്ക്കുള്ളിൽ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 3 February 2026

നടപ്പാത കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കും

നടപ്പാത കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കും

 


കോട്ടയം : ജില്ലയിലെ റോഡരികിൽ നടപ്പാത കൈയേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനം. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിനും പൊതുമരാമത്തുവകുപ്പിനും പൊലീസിനും നിർദ്ദേശം നൽകി. റോഡരികിൽ താത്കാലിക ഷെഡ് കെട്ടി കച്ചവടം തുടങ്ങുകയും പിന്നീട് ചെറിയ കടമുറികളാക്കി മാറ്റുകയും ചെയ്യുന്നത് വ്യാപകമായതായി വിഷയം അവതരിപ്പിച്ച ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു. കൃത്യമായ പരിശോധന നടത്തി ഇത്തരം കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക