Tuesday, 2 June 2026

'നിനക്ക് ഭ്രാന്താണ്, നീ എന്താണ് കാണിക്കുന്നത്, എല്ലാവർക്കും നിന്നോട് വെറുപ്പാണ്'; നെതന്യാഹുവിനോട് കുപിതനായി ട്രംപ്; അസഭ്യം പറഞ്ഞെന്നും റിപ്പോർട്ടും

'നിനക്ക് ഭ്രാന്താണ്, നീ എന്താണ് കാണിക്കുന്നത്, എല്ലാവർക്കും നിന്നോട് വെറുപ്പാണ്'; നെതന്യാഹുവിനോട് കുപിതനായി ട്രംപ്; അസഭ്യം പറഞ്ഞെന്നും റിപ്പോർട്ടും



വാഷിങ്ടൺ: ലെബനനെതിരായ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ തർക്കമുണ്ടായെന്ന് വിവരം. ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ആക്‌സിയോ ആണ് വാർത്ത പുറത്തുവിട്ടത്. കുപിതനായ ട്രംപ്, നെതന്യാഹുവിനെതിരെ അസഭ്യവർഷം നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

"നിനക്ക് ഭ്രാന്താണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ഇപ്പോൾ ജയിലിൽ കിടക്കേണ്ടി വന്നേനെ (നെതന്യാഹുവിനെതിരായ അഴിമതിക്കേസ് വിചാരണയിൽ അമേരിക്ക നൽകിയ പിന്തുണയെ സൂചിപ്പിച്ച്). ഞാൻ നിന്റെ ജീവൻ രക്ഷിക്കാൻ നോക്കുമ്പോൾ നീ എന്താണ് ഈ കാട്ടിക്കൂട്ടുന്നത്? ഇപ്പോൾ എല്ലാവർക്കും നിന്നെ വെറുപ്പാണ്. നിന്റെ ഈ പ്രവൃത്തികൾ കാരണം ലോകം മുഴുവൻ ഇസ്രായേലിനെയും വെറുക്കുകയാണ്." - എന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. മറ്റൊരു റിപ്പോർട്ടിൽ അസഭ്യവാക്ക് ഉപയോഗിച്ച് 'നീ എന്താണ് കാട്ടിക്കൂട്ടുന്നത്' എന്നും ട്രംപ് ചോദിച്ചതായി വിവരമുണ്ട്.

ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ കാരണം അമേരിക്കയുമായി നടന്നു വരുന്ന സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു. താൻ നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്ക് നെതന്യാഹുവിന്റെ ആക്രമണം തിരിച്ചടിയായതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്താനിരുന്ന വ്യോമാക്രമണത്തെ എതിർത്ത ട്രംപ്, ഈ നീക്കം തുടർന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെ പൂർണ്ണമായും ഒറ്റപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദ്യാർത്ഥികളുടെ നെ‌ഞ്ചിടിപ്പ് കൂട്ടി അടുത്ത പ്രശ്നം, സിബിഎസ്ഇ റീ-വാല്യൂവേഷൻ പോർട്ടലിന് നേരെ കൂട്ടത്തോടെ സൈബർ ആക്രമണം; സേവനങ്ങൾ പുനഃസ്ഥാപിച്ചു

വിദ്യാർത്ഥികളുടെ നെ‌ഞ്ചിടിപ്പ് കൂട്ടി അടുത്ത പ്രശ്നം, സിബിഎസ്ഇ റീ-വാല്യൂവേഷൻ പോർട്ടലിന് നേരെ കൂട്ടത്തോടെ സൈബർ ആക്രമണം; സേവനങ്ങൾ പുനഃസ്ഥാപിച്ചു



ദില്ലി: സിബിഎസ്ഇയുടെ റീ-വാല്യൂവേഷൻ പോർട്ടലിന് നേരെ ചൊവ്വാഴ്ച കടുത്ത സൈബർ ആക്രമണമുണ്ടായതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അറിയിച്ചു. ഹാക്കർമാരുടെ ഭാഗത്തുനിന്നും കനത്ത ആക്രമണമാണ് ഉണ്ടായതെങ്കിലും നിലവിൽ വെബ്‌സൈറ്റിന്‍റെ പ്രവർത്തനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ഇതിനകം പതിനാറായിരത്തിലധികം വിദ്യാർത്ഥികൾ റീ-വാല്യൂവേഷനായുള്ള അപേക്ഷകൾ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞതായും ബോർഡ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഒരേസമയം റീ-വാല്യൂവേഷൻ പോർട്ടൽ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്താണ് ഡിജിറ്റൽ സേവനങ്ങൾ തടസപ്പെടുത്താൻ ലക്ഷ്യമിട്ട് ചില സാമൂഹിക വിരുദ്ധർ സൈബർ ആക്രമണം നടത്തിയത്. വെറും രണ്ട് മിനിറ്റിനുള്ളിൽ 15 ലക്ഷത്തോളം വ്യാജ ഹിറ്റുകളാണ് സൈറ്റിലേക്ക് ഉണ്ടായത്. കൂടാതെ അനുമതിയില്ലാതെ പോർട്ടലിലെ ഫയലുകൾ ചോർത്താൻ ലക്ഷ്യമിട്ട് ഒരു ലക്ഷത്തിലധികം തവണ അനധികൃതമായ ശ്രമങ്ങളും നടന്നു. ഈ പ്രതിസന്ധികളെല്ലാം മറികടന്നാണ് സാങ്കേതിക വിഭാഗം സൈറ്റ് പൂർവ്വസ്ഥിതിയിലാക്കിയത്.

വിദ്യാർത്ഥികളിൽ നിന്നുള്ള പ്രതികരണങ്ങൾ കണക്കിലെടുത്ത് അപേക്ഷാ പ്രക്രിയ കൂടുതൽ സുഗമവും ലളിതവുമാക്കാൻ പ്ലാറ്റ്‌ഫോമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സെഷൻ ടൈം ലിമിറ്റുകൾ വർദ്ധിപ്പിച്ചതായും സിബിഎസ്ഇ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ തങ്ങളുടെ സാങ്കേതിക വിഭാഗം അതീവ ജാഗ്രതയോടെയും വേഗത്തിലും പ്രവർത്തിക്കുന്നുണ്ടെന്നും ബോർഡ് കൂട്ടിച്ചേർത്തു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പമ്പയാറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അസ്ഥികൂടം; കുരുങ്ങിയത് മീന്‍ ചൂണ്ടയില്‍

പമ്പയാറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അസ്ഥികൂടം; കുരുങ്ങിയത് മീന്‍ ചൂണ്ടയില്‍



ആലപ്പുഴ: ചെങ്ങന്നൂര്‍ കല്ലിശേരിയില്‍ പമ്പയാറ്റില്‍ അസ്ഥികൂടം കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയിലാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. അസ്ഥിക്കൊപ്പം പൂജാ സാധനങ്ങളുമുണ്ട്. മീന്‍ പിടിക്കാന്‍ എത്തിയവരുടെ ചൂണ്ടയില്‍ ചാക്ക് കുരുങ്ങുകയായിരുന്നു.പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു. കണ്ടെത്തിയ വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടിക്ക്ടോക് ലൈവിനിടെ വാക്കേറ്റം; ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു

ടിക്ക്ടോക് ലൈവിനിടെ വാക്കേറ്റം; ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു



ഷാർജ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരം എന്നറിയപ്പെടുന്ന ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം. പ്രതി മലയാളിയാണന്നാണ് വിവരം. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

ടിക്ടോക്ക് ലൈവിനിടെ പരസ്പരം വെല്ലുവിളിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ലൈവിൽ വന്ന് വാക്കേറ്റമുണ്ടായത്. പീന്നിടാണ് കത്തിക്കുത്തിൽ ഇസ്മായിൽ കൊല്ലപ്പെട്ടത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാനഡയിലെ പിആർ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി: ഒൻപത് ഇമിഗ്രേഷൻ സ്ട്രീമുകള്‍ റദ്ദാക്കി ഒന്റാറിയോ

കാനഡയിലെ പിആർ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി: ഒൻപത് ഇമിഗ്രേഷൻ സ്ട്രീമുകള്‍ റദ്ദാക്കി ഒന്റാറിയോ



ടൊറന്റോ: കാനഡയിൽ സ്ഥിരതാമസമാക്കാൻ (PR) ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഉദ്യോഗാർത്ഥികളെയും വിദ്യാർത്ഥികളെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് രാജ്യത്തെ ഏറ്റവും ജനപ്രിയ കുടിയേറ്റ പദ്ധതികളിലൊന്നായ 'ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം' (OINP) പൂർണ്ണമായി നിർത്തലാക്കി. ഒന്റാറിയോ പ്രവിശ്യയിലെ നിലവിലുള്ള ഒൻപത് ഇമിഗ്രേഷൻ സ്ട്രീമുകളും ഔദ്യോഗികമായി അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു.

കാനഡയിലെ സാമ്പത്തിക കുടിയേറ്റ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അപ്രതീക്ഷിത നടപടി. 2026 മെയ് 30 മുതൽ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നു. പകരം പുതിയ പ്രോഗ്രാമുകൾ കൊണ്ടുവരുമെന്ന് ഒന്റാറിയോ ഭരണകൂടം ഉറപ്പുനൽകുന്നുണ്ടെങ്കിലും, അതിന്റെ യോഗ്യതകളെക്കുറിച്ചോ അപേക്ഷകൾ എപ്പോൾ സ്വീകരിച്ചു തുടങ്ങുമെന്നതിനെക്കുറിച്ചോ ഉള്ള വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഒന്റാറിയോ ഭരണകൂടം ഔദ്യോഗികമായി നിർത്തലാക്കിയ ഒൻപത് പ്രധാന ഇമിഗ്രേഷൻ സ്ട്രീമുകളിൽ വിദേശ തൊഴിലാളികൾക്കായി ഉണ്ടായിരുന്ന ഫോറിൻ വർക്കർ സ്ട്രീം, വിദ്യാർത്ഥികൾ ഏറെ ആശ്രയിച്ചിരുന്ന ഇന്റർനാഷണൽ സ്റ്റുഡന്റ് സ്ട്രീം, തൊഴിൽ വിപണിയിലെ പ്രത്യേക വൈദഗ്ധ്യം ആവശ്യപ്പെടുന്ന ഇൻ-ഡിമാൻഡ് സ്കിൽസ് സ്ട്രീം എന്നിവ ഉൾപ്പെടുന്നു.

കൂടാതെ ഉന്നത വിദ്യാഭ്യാസം നേടിയവർക്കായുള്ള മാസ്റ്റേഴ്സ് ഗ്രാജുവേറ്റ് സ്ട്രീം, പിഎച്ച്ഡി ഗ്രാജുവേറ്റ് സ്ട്രീം എന്നിവയും ഇനിമുതൽ ലഭ്യമാകില്ല. ഇതുകൂടാതെ, യോഗ്യതയുള്ള പ്രൊഫഷണലുകളെ ആകർഷിച്ചിരുന്ന ഹ്യൂമൻ കാപ്പിറ്റൽ പ്രയോറിറ്റീസ് സ്ട്രീം , ഫ്രഞ്ച് ഭാഷാ വൈദഗ്ധ്യമുള്ളവർക്കായുള്ള ഫ്രഞ്ച് സ്പീക്കിങ് സ്കിൽഡ് വർക്കർ സ്ട്രീം , സാങ്കേതിക മേഖലയിലെ വിദഗ്ധർക്കായുള്ള സ്കിൽഡ് ട്രേഡ്സ് സ്ട്രീം, സംരംഭകർക്കായുള്ള ഒന്റർപ്രണർ സ്ട്രീം എന്നിവയുമാണ് പൂർണ്ണമായും നിർത്തലാക്കിയ മറ്റ് സ്ട്രീമുകള്‍.

വർഷങ്ങളായി ഒന്റാറിയോയിലെ സർവ്വകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷണലുകളും കാനഡയിൽ സ്ഥിരതാമസത്തിനുള്ള പോയിന്റുകൾ വർദ്ധിപ്പിക്കാൻ പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ വഴികളായിരുന്നു എന്നതാണ് ശ്രദ്ധേയം. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഒരു പ്രമുഖ വ്യക്തി CJP പാർട്ടിയിൽ ചേരും’, അറിയിപ്പുമായി കോക്രോച്ച്‌ ജനതാ പാര്‍ട്ടി

‘ഒരു പ്രമുഖ വ്യക്തി CJP പാർട്ടിയിൽ ചേരും’, അറിയിപ്പുമായി കോക്രോച്ച്‌ ജനതാ പാര്‍ട്ടി



ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുമെന്ന അറിയിപ്പുമായി കോക്രോച്ച്‌ ജന്റാ പാർട്ടി. എന്നാൽ ആരാണ് പാർട്ടിയില്‍ ചേരുന്നത് എന്നത് സംബന്ധിച്ച്‌ യാതൊരുവിധ സൂചനകളും ഇതുവരെ നല്‍കിയിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിനൊരുങ്ങുകയാണ്. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിലെത്തും.

ജൂണ്‍ ആറിന് ഇന്ത്യയിലെത്തുമെന്ന് അഭിജിത് സാമൂഹിക മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.അമേരിക്കയില്‍ നിന്നും ജൂണ്‍ 6 ന് ഡല്‍ഹിയിലെത്തുമെന്നും, നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അഭിജിത് ദീപ്‌കെ ആവശ്യപ്പെട്ടു.

കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന സറ്റയറിക്കല്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിക്ക് രൂപം നല്‍കിയതിനുശേഷമുള്ള അഭിജിത് ദീപ്‌കെയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. നീറ്റ് വിവാദം, സിബിഎസ്ഇ പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച്, നിലവിലെ വ്യവസ്ഥിതി ഒരു കോടിയിലേറെ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കിയെന്ന് ദീപ്‌കെ ആരോപിച്ചു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനം പാഴായതിലും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചൊഴിയണമെന്ന് നാം കണ്ടിരുന്നല്ലോ. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി ശബ്ദമുയര്‍ത്താന്‍ നാമെല്ലാവരും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മള്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തിയാല്‍, തീര്‍ച്ചയായും അവര്‍ക്ക് നമ്മുടെ വാക്കുകള്‍ കേള്‍ക്കേണ്ടി വരും. എക്സിൽ അഭിജിത് ദീപ്കെ കുറിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടൽ മേഖലയെ തകർക്കുന്ന വിലക്കയറ്റം; സർക്കാരുകൾ ഇടപെടണമെന്ന് KHRA

ഹോട്ടൽ മേഖലയെ തകർക്കുന്ന വിലക്കയറ്റം; സർക്കാരുകൾ ഇടപെടണമെന്ന് KHRA


 
പ്രസിദ്ധീകരണത്തിന്... ഹോട്ടൽ മേഖല പ്രതിസന്ധിയിൽ  : KHRA... വാണിജ്യ ആവശ്യത്തിന് ഉള്ള പാചകവാതകത്തിന്റെ വില വീണ്ടും വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി, പാചക വാതകം, അസംസ്കൃത വസ്തുക്കൾ, പാൽ, പച്ചക്കറി തൊഴിലാളികളുടെ വേതനം തുടങ്ങി എല്ലാ മേഖലകളിലെയും ചെലവുകൾ കുത്തനെ ഉയർന്നതിനാൽ ഹോട്ടൽ മേഖല നിലനിൽപ്പിനായി പോരാടുകയാണെന്ന് സംഘടന അഭിപ്രായപ്പെട്ടു, ഇതിനിടെ വിവിധ സർക്കാർ വകുപ്പുകളുടെ അശാസ്ത്രീയമായ കട പരിശോധനയും ഹോട്ടൽ ഉടമകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഈ മേഖലയെ സംരക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു, യോഗത്തിൽ ജില്ലാ പ്രസിഡണ്ട്  ജയൻ ജോസഫ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി MS അജി യോഗം ഉദ്ഘാടനം ചെയ്തു, സംസ്ഥാന ഉപദേശക സമിതി അംഗം A. മുഹമ്മദ് ഷാജി മുഖ്യപ്രഭാഷണം നടത്തി, ഭാരവാഹികളായ സാജു ജോസഫ്,  KM. ജോർലി  PM ജോൺ, പ്രവീൺ. V, മായ സുനിൽ, പിജെ.ജോസ്, VK. രാജീവ്, ലിജു വർഗീസ്, ഷാജി തേക്കടി, സുനിൽ രാജാക്കാട് എന്നിവർ സംസാരിച്ചു









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്



സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. റ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആശങ്കകള്‍ക്ക് വിരാമം; ഫിഫ ലോകകപ്പ് ഇന്ത്യയിൽ കാണാം; സംപ്രേഷണാവകാശം സ്വന്തമാക്കി സീ ഗ്രൂപ്പ്

ആശങ്കകള്‍ക്ക് വിരാമം; ഫിഫ ലോകകപ്പ് ഇന്ത്യയിൽ കാണാം; സംപ്രേഷണാവകാശം സ്വന്തമാക്കി സീ ഗ്രൂപ്പ്



ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമം. 2026-ലെ ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്‍റർടൈൻമെന്‍റ് സ്വന്തമാക്കി. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്

ഫിഫ ലോകകപ്പ് മത്സരങ്ങൾ സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ 'യുണൈറ്റഡ്8 സ്പോർട്സ്' ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സീ5 ആപ്പിലൂടെ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗും ലഭ്യമായിരിക്കും 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക