പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഇന്ത്യൻ ന്യായ സംഹിത (BNS) 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ മറ്റന്നാൾ ശിക്ഷ വിധിക്കും.
വിധി പ്രഖ്യാപിച്ച ശേഷം, കുറ്റത്തിന് വധശിക്ഷ വരെ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്ന് കോടതി പ്രതിയെ അറിയിച്ചു. ഇതിന് മറുപടിയായി "എനിക്ക് ഒന്നും പറയാനില്ല... തൂക്കിക്കൊല്ലാൻ വിധിച്ചോളൂ" എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
2025 ജനുവരി 27-നാണ് നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രണ്ട് ദിവസം നീണ്ട പൊലീസ്-നാട്ടുകാർ സംയുക്ത തെരച്ചിലിനൊടുവിൽ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പിടികൂടിയത്.
അന്വേഷണത്തിനിടെ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തതും ഫൊറൻസിക് തെളിവുകളും ഉൾപ്പെടെ നിർണായക തെളിവുകൾ പൊലീസ് ശേഖരിച്ചു. 480 പേജുകളുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളെയും മുപ്പതിലധികം രേഖകളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിരുന്നു. വിചാരണക്കിടെ നാല് സാക്ഷികൾ കൂറുമാറിയെങ്കിലും, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കോടതി അംഗീകരിക്കുകയായിരുന്നു.
2019-ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്ന ചെന്താമര, ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ ഇരട്ടക്കൊലപാതകം നടത്തിയതെന്നതും കേസിൽ നിർണായകമായി.
കേരളമൊട്ടാകെ വലിയ ചർച്ചകൾക്ക് വഴിവെച്ച നെൻമാറ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധി ഇനി മറ്റന്നാൾ പ്രഖ്യാപിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





