Friday, 27 February 2026

കേരള സ്‌റ്റോറി 2 പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

കേരള സ്‌റ്റോറി 2 പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ


 

എറണാകുളം: കേരള സ്‌റ്റോറി 2 പ്രദർശനത്തിന് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ ചിത്രത്തിന്റെ നിർമാതാക്കളായി സൺഷൈൻ പ്രൊഡക്ഷൻസ് സമീപിച്ചിരുന്നു. ഈ ഹർജിയിൽ ഇന്നലെ രാത്രി വരെ വാദം നീണ്ടിരുന്നു. ഇതിലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

സിനിമയുടെ പ്രദർശനത്തിനെതിരെ രണ്ട് പേരായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഫ്രെഡി ഫ്രാൻസിസ്, ശ്രീദേവ് നമ്പൂതിരി എന്നിവരുടെ ഹർജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ സിംഗിൾ ബെഞ്ച് സിനിമയുടെ റിലീസ് തടഞ്ഞ് ഇടക്കാല ഉത്തവിറക്കിയിരുന്നത്. കേരള സ്റ്റോറി 2വിന് പ്രദർശനാനുമതി നൽകരുതെന്നും ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. 15 ദിവസത്തേക്കായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ ഇടപെടൽ.

സിനിമ കേരളത്തിലെ മതസൗഹാർദത്തിനെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിൾ ബെഞ്ച് കോടതി റിലീസ് തടഞ്ഞത്. എന്നാൽ, സിനിമയുടെ റിലീസ് സ്റ്റേ ചെയ്തതിനെതിരെ നിർമാതാവ് വിപുൽ അമൃത് ഷാ നൽകിയ അപ്പീലിൽ ഇന്നലെ രാത്രി തന്നെ പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. രാത്രി 7.30ന് ആരംഭിച്ച പ്രത്യേക സിറ്റിങ് 9.45നാണ് അവസാനിച്ചത്. വിധി ഇന്നേക്ക് പറയാൻ മാറ്റിവെക്കുകയായിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; പരിഗണിക്കുന്നത് മാറ്റി

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; പരിഗണിക്കുന്നത് മാറ്റി


 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി. വാദം എഴുതി നൽകാൻ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. മാർച്ച് ആറിലേക്കാണ് ഹർജി പരി​ഗണിക്കുന്നത് മാറ്റിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടാം പരാതിക്കാരിയെ വാട്സ്ആപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചതാണ് ജാമ്യം റദ്ദാക്കണമെന്ന ഹർജിക്ക് കാരണമായത്.

രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ ഈ മാസം രാഹുൽ ഫോൺ ചെയ്തിരുന്നു. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥ രാഹുൽ ലംഘിച്ചതായി കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ നൽകിയിരുന്നു. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധി രാഹുൽ ലംഘിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഫെബ്രുവരി 17-ന് രാഹുൽ അതിജീവിതയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടത് ഇതിന് തെളിവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ നൽകിയിരുന്ന അഞ്ചാമത്തെ വ്യവസ്ഥയാണ് രാഹുൽ മാങ്കൂട്ടത്തിൽ ലംഘിച്ചത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് ആഡംബര കാറുകളുടെ ഉടമ; ഭിക്ഷാടകനെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

മൂന്ന് ആഡംബര കാറുകളുടെ ഉടമ; ഭിക്ഷാടകനെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്


 

മൂന്ന് ആഡംബര കാറുകളുടെ ഉടമയായ ഭിക്ഷാടകനെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. ഭിക്ഷാടനത്തിന് ശേഷം യാചക വേഷം മാറ്റി ആഡംബര കാറില്‍ മടങ്ങിപ്പോകുന്നതായിരുന്നു ഇയാളുടെ രീതി. യുഎഇ നിയമ പ്രകാരം ഭിക്ഷാടനം ഗുരുതമായ കുറ്റമാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

വിശുദ്ധ റമദാന്‍ മാസത്തില്‍ ദുബായ് പൊലീസ് നടത്തിവരുന്ന ശക്തമായ പരിശോധനക്കിടെയാണ് മൂന്ന് ആഡംബര കാറുകള്‍ സ്വന്തമായുള്ള യാചകനെ പിടികൂടിയത്. ഹൃയയഭേദകമായ കഥകള്‍ പറഞ്ഞ് പൊതുജനങ്ങളുടെ മാനുഷിക വികാരം മുതലെടുത്തായിരുന്നു ഭിക്ഷാടനം നടത്തിവന്നിരുന്നത്. പള്ളികള്‍, വ്യാപാര സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

ജനങ്ങളുടെ അനുകമ്പ പിടിച്ചുപറ്റുന്നതിനായി മുഷിഞ്ഞ വേഷമായിരുന്നു ഭിക്ഷാടന വേളയില്‍ ധരിച്ചിരുന്നത്. എന്നാല്‍ ഭിക്ഷാടനത്തിന് ആഡംബര കാറിലായിരുന്നു മടക്കം. ഭിക്ഷാടനത്തിലൂടെ ഇയാല്‍ വലിയ തുക സമ്പാദിച്ചതായും മൂന്ന് ആഡംബര കാറുകള്‍ വാങ്ങിയതായും അന്വേഷത്തില്‍ വ്യക്തമായി. തുടര്‍ നിയമ നടപടിക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ദുബായ് പൊലീസ് അറിയിച്ചു.

റമദാന്‍ മാസത്തില്‍ ഭിക്ഷാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ദിക്കുന്നതായാണ് കണ്ടെത്തല്‍. പിടിയിലായ ഭിക്ഷക്കാരില്‍ 90 ശതമാനവും സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയവരാണെന്ന് ബ്രിഗേഡിയര്‍ അലി അല്‍ ഷംസി പറഞ്ഞു. ഓണ്‍ലൈന്‍ വഴി തട്ടിപ്പുനടത്തുന്ന സംഘവും സജീവമാണ്. ആശുപത്രികിടക്കയില്‍ കിടക്കുന്ന രോഗികളുടെ വ്യാജ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചുകൊണ്ടാണ് ഇത്തരക്കാരുടെ തട്ടിപ്പ്. ഇവരില്‍ പലരും എഐ സാങ്കേതിക വിദ്യയുടെ സഹായത്താന്‍ നിര്‍മിക്കുന്ന ചിത്രങ്ങളാണെന്നും പൊലീസ് വ്യക്തമാക്കി.

യുഎഇ നിയമ പ്രകാരം ഭിക്ഷാടനം ഗുരുതരമായ കുറ്റമാണ്. കനത്ത പിഴക്ക് പുറമെ ആറ് മാസം വരെ തടവുശിക്ഷയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകൃത ചാരിറ്റി സംഘടനകള്‍ വഴി മാത്രം അത് കൈമാറമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യര്‍ത്ഥിച്ചു. പൊതു സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഭിക്ഷാടനം ശ്രദ്ധയില്‍പെട്ടാല്‍ ദുബായ് പൊലീസിന്റെ ടോള്‍ ഫ്രീ നമ്പര്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തുറന്ന് കൊടുത്തിട്ട് ദിവസങ്ങൾ മാത്രം; ദേശീയപാത മേൽപാതയിൽ വിള്ളൽ, കൂടെ ഒരു ചരിവും; തുറന്നു നൽകിയ മേൽപാത അടച്ചു

തുറന്ന് കൊടുത്തിട്ട് ദിവസങ്ങൾ മാത്രം; ദേശീയപാത മേൽപാതയിൽ വിള്ളൽ, കൂടെ ഒരു ചരിവും; തുറന്നു നൽകിയ മേൽപാത അടച്ചു

 



കൊല്ലം: ദേശീയപാതയിൽ ഗതാഗതത്തിനു തുറന്നു നൽകിയ മേൽപാതയിൽ വിള്ളൽ. ഏതാനും ദിവസം മുൻപ് ഗതാഗതത്തിന് തുറന്നു നൽകിയ ചാത്തന്നൂർ തിരുമുക്കിലെ മേൽപാതയിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതോടെ, തുറന്നു നൽകിയ മേൽപ്പാത രണ്ടു ദിവസം മുൻപ് അടച്ചു. തിരുമുക്കിലെ അടിപ്പാതയ്ക്കു കിഴക്ക് തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിൽ നീളത്തിലാണ് വിള്ളൽ സംഭവിച്ചിട്ടുള്ളത്. പാതയ്ക്കു ചരിവ് വന്നതായും നാട്ടുകാർ ആരോപിക്കുന്നു.


കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്കു ശേഷമാണ് വിള്ളൽ രൂപപ്പെട്ട തെന്നാണ് പ്രാഥമിക നിഗമനം. വിള്ളലിലൂടെ മഴ വെള്ളം ഇറങ്ങി വലിയ അപകടത്തിന് സാധ്യതയുള്ളതായി നാട്ടുകാർ ഭയക്കുന്നു. ചാത്തന്നൂർ ജംഗ്ഷനിൽ നിർമാണം അവസാന ഘട്ടത്തിൽ എത്തിയ മേൽപാതയുടെ ഭാഗം കുത്തി പൊളിച്ചിരുന്നു. ഈ രീതിയിൽ നിർമാണത്തിലെ അപാകതയാണ് വിള്ളലിന് കാരണം എന്നും ആക്ഷേപമുണ്ട്. തിരുമുക്കിലെ മേൽപാത നിർമാണത്തിന്റെ തുടക്കം മുതൽ പരാതികളുടെ പ്രളയമാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെയുള്ള അശാസ്ത്രീയ നിർമ്മാണ രീതി എന്നാണ് ആക്ഷേപം.

തൃശൂരും പ്രശ്നം

ഇതിനിടെ ദേശീയപാത നിര്‍മ്മാണത്തിന്‍റെ ഭാഗമായി അടിപ്പാതയില്‍ സ്ഥാപിച്ച പാര്‍ശ്വഭിത്തിയിലെ കൂറ്റന്‍ സ്ലാബ് സര്‍വീസ് റോഡിലേക്ക് പതിച്ചു. ഈ സമയം റോഡിലൂടെ പോയ വാഹനയാത്രികര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അടിപ്പാത നിര്‍മ്മാണത്തിനായി മണ്ണടിച്ച് ഉയര്‍ത്തിയ ഭാഗത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തികളിലൊന്നാണ് താഴേക്ക് വീണത്. ചാലക്കുടിയിലേക്കുള്ള ട്രാക്കില്‍ മുരിങ്ങൂരിന് സമീപത്താണ് കോണ്‍ക്രീറ്റ് സ്ലാബ് സര്‍വീസ് റോഡിലേക്ക് വീണത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷേത്ര പരിസരത്തുനിന്ന് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; പ്രതികളിലൊരാൾ നടന്‍ ടിനി ടോമിന്‍റെ മകൻ

ക്ഷേത്ര പരിസരത്തുനിന്ന് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; പ്രതികളിലൊരാൾ നടന്‍ ടിനി ടോമിന്‍റെ മകൻ


 

കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. നടന്‍ ടിനി ടോമിന്‍റെ മകനാണ് ആദം ഷീം. ഇവരിൽ നിന്നും നാല് ​ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഈ മാസം 22നാണ് മൂവരെയും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂവരും പിടിയിലായത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്രത്തിന്റെ സിം ബൈൻഡിംങ്ങ് നയം നാളെ നിലവിൽ വരാനിരിക്കെ ആകെ പ്രശ്നം, വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ സാങ്കേതിക തകരാർ

കേന്ദ്രത്തിന്റെ സിം ബൈൻഡിംങ്ങ് നയം നാളെ നിലവിൽ വരാനിരിക്കെ ആകെ പ്രശ്നം, വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ സാങ്കേതിക തകരാർ


 
ദില്ലി : കേന്ദ്ര സർക്കാരിന്‍റെ സിം ബൈൻഡിംങ്ങ് നയം നാളെ മുതൽ നിലവിൽ വരാനിരിക്കെ വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ സാങ്കേതിക പ്രശ്നം. വാട്സാപ്പ് ഉപയോഗിക്കുന്ന പ്രാഥമിക ഫോണിനപ്പുറം മറ്റിടങ്ങളിൽ ലോഗിൻ ചെയ്യാനുള്ള ഫീച്ചർ രാവിലെ ഏറെ നേരം തടസ്സം നേരിട്ടു. ഫീച്ചർ പിന്നീട് തിരിച്ചെത്തിയെങ്കിലും ഒന്നിലധികം ഡിവൈസുകളിൽ ലോഗിൻ ഇപ്പോഴും സാധ്യമല്ല. നേരത്തെ നാല് ഡിവൈസുകളിൽ വരെ ഒരേ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിക്കാമായിരുന്നു. ഇപ്പോൾ ഒരു ഡിവൈസിൽ വാട്സാപ്പ് ലിങ്ക് ചെയ്തതിന് ശേഷം രണ്ടാമതൊരു ഡിവൈസ് കൂടി കണക്ട് ചെയ്താൽ ഉടൻ ആദ്യ ഡിവൈസിൽ നിന്ന് ലോഗൗട്ട് ആകും. ഇത് മനപ്പൂർവം ഏർപ്പെടുത്തിയ നിയന്ത്രണമാണോ അതോ സാങ്കേതിക പ്രശ്നമാണോയെന്ന് വാട്സാപ്പോ മെറ്റയോ വ്യക്തമാക്കിയിട്ടില്ല. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്ര സർക്കാരിന് ലജ്ജ വേണം, അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം; കെജ്രിവാൾ 'വിധി'യിൽ ആഞ്ഞടിച്ച് സ്റ്റാലിൻ

കേന്ദ്ര സർക്കാരിന് ലജ്ജ വേണം, അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം; കെജ്രിവാൾ 'വിധി'യിൽ ആഞ്ഞടിച്ച് സ്റ്റാലിൻ


 
ചെന്നൈ: മദ്യനയ അഴിമതി കേസിൽ ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിൻ രംഗത്ത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ലജ്ജ തോന്നണമെന്നും സ്റ്റാലിൻ തുറന്നടിച്ചു. കടുത്ത സമ്മർദങ്ങൾക്കിടയിലും തളരാതെ പിടിച്ചുനിന്ന അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും അഭിനന്ദിച്ച അദ്ദേഹം, ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന മുന്നറിയിപ്പും നൽകി.

കെജ്രിവാളിനെയും സിസോദിയേയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

വിവാദമായ ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഇന്ന് കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതി ആരോപണത്തിൽ സി ബി ഐ എടുത്ത കേസിൽ ദില്ലി റോസ് അവന്യൂ സി ബി ഐ കോടതിയാണ് ഇരുവർക്കും അനുകൂലമായ നടപടി സ്വീകരിച്ചത്. ഇവരെ തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സി ബി ഐയെ കോടതി രൂക്ഷമായി വിമർശിച്ചു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാതെ എങ്ങനെയാണ് പ്രതി ചേർത്തതെന്ന ചോദ്യവും കോടതി ഉയർത്തി. കുറ്റപത്രത്തിൽ കുറെ കാര്യങ്ങളിൽ അവ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടി എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കി. സത്യം ജയിച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് വലിയ ഗൂഢാലോചന ആയിരുന്നുവെന്ന് വ്യക്തമായിയെന്നും അദ്ദേഹം പ്രതികരിച്ചു. ദൈവത്തിന് മുകളിൽ ആർക്കും പറക്കാൻ ആകില്ലെന്ന് സുനിത കെജ്രിവാളും പ്രതികരിച്ചു.

സി ബി ഐ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് കോടതി

സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഇത്തരവിട്ടു. ഒന്നാം പ്രതിയാക്കി കുൽദീപ് സിംഗിനെ ചേർത്ത ഉദ്യോഗസ്ഥനെതിരെയാണ് കോടതി നടപടിക്കൊരുങ്ങുന്നത്. ഒരു കുറ്റവും പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സി ബി ഐ അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍


 
മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാരുടെ വിവരങ്ങള്‍ വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ലെന്നാണ് സത്യവാങ്മൂലം നല്‍കിയത്. ആരുടെയും വ്യക്തി വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ സന്ദേശം രാഷ്ട്രീയപരമെന്ന് പറയാനാകില്ലെന്നും വാദമുണ്ട്.

ബഡ്ജറ്റില്‍ അനുവദിച്ച കര്യങ്ങളാണ് സന്ദേശത്തില്‍ ഉള്ളത്. സേവനങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരോട് ആദരാവാണ് സന്ദേശത്തില്‍ ഉള്ളത്. സന്ദേശത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്ത് നിലവില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങള്‍ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ മുഖേനയാണ് സന്ദേശങ്ങള്‍ അയച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി കെ.എസ്.ഐ.ടി.എം ഒരുക്കിയ വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിച്ചത് – സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, ഡാറ്റ ചോര്‍ച്ച വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സ്ത്രീ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ അടക്കം വിവിരങ്ങള്‍ പുറത്തുവിട്ടതിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ടു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ പെഗാസസ് ഡാറ്റ ചോര്‍ച്ചയുടെ സമാനമായ സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍, ക്ഷേമ പെന്‍ഷന്‍കാര്‍, സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ചേര്‍ന്നവര്‍ ഉള്‍പ്പെടെ ഒരു കോടിയിലധികം വരുന്ന ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവു വിവിധ വകുപ്പുകളില്‍ നിന്ന് ആധികാരികമായ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നും ചെന്നിത്തല പറയുന്നു.


ഐടി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പത്തോളം സ്വകാര്യ ഏജന്‍സികളെ എം പാനല്‍ ചെയ്യാന്‍ OSD ഇറക്കിയ ഉത്തരവിന്റെ കോപ്പിയും ചെന്നിത്തല പുറത്ത് വിട്ടു. സൈബര്‍ തട്ടിപ്പുകാരുടെ കൈകളിലേക്ക് സ്ത്രീകളുടെ വ്യക്തിഗത വിവരങ്ങള്‍ എത്താന്‍ ഇടയുണ്ടെന്നും, സ്വകാര്യത സംരക്ഷിക്കണമെന്ന നിയമവും നിര്‍ദേശവും നിലനില്‍ക്കെ സര്‍ക്കാര്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതിയാണെന്നും ശിവശങ്കറിന്റെ റോളിലിരിക്കുന്ന സാംബശിവ റാവു ശിവശങ്കറിന്റെ അനുഭവം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും

ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും


 
ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു. പ്രീമിയം, സൂപ്പര്‍ പ്രീമിയം കൗണ്ടറുകളിലെ റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും. പരസ്യവരുമാനത്തില്‍ ആവശ്യമായ തുക ഉപയോഗിച്ച് മുഴുവന്‍ പ്രീമിയം കൗണ്ടറുകളും എയര്‍കണ്ടീഷന്‍ ചെയ്യാനാണ് ബെവ്‌കോയുടെ തീരുമാനം.

SHP പ്രീമിയം കൗണ്ടറിലെ ഒരു ഷെല്‍ഫില്‍ പരസ്യം ചെയ്യാന്‍ 5000 രൂപ ഈടാക്കുമെന്നാണ് ബെവ്‌കോ പറയുന്നത്. സംസ്ഥാനത്തെ മുഴുവന്‍ SHP പ്രീമിയം കൗണ്ടറുകളിലും പരസ്യം ചെയ്യാന്‍ മദ്യകമ്പനികള്‍ക്ക് കഴിയും.

പ്രീമിയം കൗണ്ടറുകളിലെ റാക്കുകളില്‍ മദ്യകുപ്പികള്‍ വെയ്ക്കുന്നത് ബെവ്‌കോ ജീവനക്കാരാണ്. എന്നാല്‍, ഇനിമുതല്‍ ഏതു റാക്കില്‍ ഏത് ബ്രാന്‍ഡ് മദ്യകുപ്പികള്‍ വെയ്ക്കണമെന്ന് മദ്യകമ്പനികള്‍ക്ക് തീരുമാനിക്കാം. പ്രത്യേക കൗണ്ടര്‍ തിരിച്ച് നല്‍കുന്നതിലൂടെ മദ്യത്തിന്റെ പ്രത്യേകതകള്‍ ഉപഭോക്താവിന് പറഞ്ഞ് മനസ്സിലാക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താന്‍ മദ്യ കമ്പനികള്‍ക്ക് അനുമതി നല്‍കും. മൂന്ന് വര്‍ഷത്തേക്ക് പരീക്ഷണടിസ്ഥാനത്തിലാണ് മദ്യകമ്പനികള്‍ക്ക് കൗണ്ടറുകള്‍ വിട്ടുനല്‍കുക.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം പവര്‍ഹൗസിലെയും കൊല്ലം കുണ്ടറയിലെയും പ്രീമിയം കൗണ്ടറുകളാണ് സ്മാര്‍ട്ടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക