Thursday, 2 July 2026

കീവിൽ റഷ്യൻ മിസൈൽമഴ; 11 മരണം

കീവിൽ റഷ്യൻ മിസൈൽമഴ; 11 മരണം

 





കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും രണ്ട് കുട്ടികളുൾപ്പെടെ 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ട ആക്രമണത്തിൽ നഗരത്തിലെ 30ഓളം കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചതായി അധികൃതർ അറിയിച്ചു.

ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച ആക്രമണത്തിൽ 20ഓളം പാർപ്പിട സമുച്ചയങ്ങൾക്കും മറ്റ് സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടമുണ്ടായി. നിരവധി ബഹുനില കെട്ടിടങ്ങൾ ഭാഗികമായും പൂർണമായും തകർന്നുവീഴുകയും തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തെ "ഭീകരതയുടെ രാത്രി" എന്ന് വിശേഷിപ്പിച്ച യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, രാജ്യത്തിന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് സഖ്യരാജ്യങ്ങളോട് അഭ്യർഥിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

*അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു*

*അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു*

 



ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജനറൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു.

2011 മുതൽ 2016 വരെ പിആർഡി മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും 2006-ൽ മുഖ്യമന്ത്രിയുടെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ബാലാവകാശ കമ്മിഷൻ, ഹൗസിംഗ് ബോർഡ് എന്നിവിടങ്ങളിൽ പബ്ലിക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പ്ലാനിംഗ് വിഭാഗത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ടാഗോർ തിയേറ്റർ മാനേജർ, വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ, എറണാകുളം, കൊല്ലം മേഖലകളിലെ ഡപ്യൂട്ടി ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കൈയെഴുത്ത് ജോലി'; സ്ത്രീകളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്

'കൈയെഴുത്ത് ജോലി'; സ്ത്രീകളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്

 





ആലപ്പുഴ: കൈയെഴുത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാപക ഓൺലൈൻ തട്ടിപ്പ്. രജിസ്ട്രേഷൻ ഫീസ്, ജി.എസ്.ടി. തുടങ്ങിയ പേരുകളിൽ പണം വാങ്ങിയശേഷം തട്ടിപ്പുകാർ ബന്ധം വിച്ഛേദിക്കുന്നതായാണ് പരാതി.

അമ്പലപ്പുഴയിലെ ഒരു വിലാസം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ഈ വിലാസം ഉപയോഗിച്ച് മാത്രം രണ്ടായിരത്തിലധികം പേരിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതിയുണ്ട്. യഥാർഥ വിലാസത്തിന്റെ ഉടമ പോലീസിൽ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.

സാമൂഹികമാധ്യമങ്ങളിലൂടെ വീട്ടിലിരുന്ന് കൈയെഴുത്ത് ജോലി ചെയ്ത് ദിവസങ്ങൾക്കുള്ളിൽ വൻ പ്രതിഫലം ലഭിക്കുമെന്ന വാഗ്ദാനമാണ് തട്ടിപ്പുകാർ നൽകിയത്. ആദ്യം രജിസ്ട്രേഷൻ ഫീസായും പിന്നീട് മറ്റ് ചാർജുകളുടെ പേരിലും പണം ഈടാക്കിയശേഷം ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു.

സംഭവത്തിൽ സൈബർ പോലീസിനും പ്രാദേശിക പോലീസിനും പരാതി നൽകിയെങ്കിലും വേണ്ട നടപടി ലഭിച്ചില്ലെന്നാണ് തട്ടിപ്പിനിരയായവരുടെ ആരോപണം.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസ്; അന്വേഷണം വിമാനത്താവളത്തിലേക്ക്

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസ്; അന്വേഷണം വിമാനത്താവളത്തിലേക്ക്

 





കൊച്ചി: പെരുമ്പാവൂർ മാറമ്പള്ളിയിൽ പിടികൂടിയ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസിൽ കൊച്ചി വിമാനത്താവളത്തിനുള്ളിൽ നിന്ന് മൂന്ന് തവണ പ്രതികൾക്ക് സഹായം ലഭിച്ചതായി പോലീസിന്റെ കണ്ടെത്തൽ. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ അന്വേഷണം വിമാനത്താവളത്തിനുള്ളിലേക്കും വ്യാപിപ്പിക്കും.

തായ്‌ലൻഡിലെ ബാങ്കോക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൈനീസ് ലഹരി മാഫിയയുമായി കേസിന് ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് മൂന്ന് തവണയായി കൊച്ചി വിമാനത്താവളം വഴിയാണ് കേരളത്തിലെത്തിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പാലക്കാട് സ്വദേശി അബു താഹിറാണ് കടത്ത് ശൃംഖലയുടെ മുഖ്യസൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയവും പോലീസ് അന്വേഷിക്കുന്നുണ്ട്.

തായ്‌ലൻഡിലേക്ക് ആളുകളെ എത്തിക്കാനും കഞ്ചാവ് കടത്തിന് സഹായം ചെയ്തെന്ന കേസിൽ ഹരികൃഷ്ണനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാരിയർമാർ ഉൾപ്പെടെ ഇതുവരെ ഏഴ് പേരാണ് കേസിൽ അറസ്റ്റിലായത്. ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങളും പോലീസ് പരിശോധിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭൂട്ടാൻ വാഹനം കേസ്; ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യും

ഭൂട്ടാൻ വാഹനം കേസ്; ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യും

 





കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്. കൂടുതൽ രേഖകൾ ഹാജരാക്കാൻ ദുൽഖറിന് നിർദേശം നൽകിയതായും നാല് വാഹനങ്ങൾ കൂടി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ദുൽഖറിനെ ഏഴുമണിക്കൂറോളം ചോദ്യം ചെയ്തു. വാഹനങ്ങൾ ആരിൽ നിന്ന് വാങ്ങി, വാങ്ങിയ രീതി, പണമിടപാടുകൾ എന്നിവയെക്കുറിച്ചാണ് പ്രധാനമായും വിവരങ്ങൾ തേടിയത്.

വാഹനങ്ങൾ നിയമാനുസൃതമായാണ് വാങ്ങിയതെന്നും അവ ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് കൊണ്ടുവന്നതാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ദുൽഖർ മൊഴി നൽകിയതെന്ന് വിവരം. വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നേരത്തെ തന്നെ കസ്റ്റംസിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മയോണൈസിന് 2 മണിക്കൂർ മാത്രം; പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

മയോണൈസിന് 2 മണിക്കൂർ മാത്രം; പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

 





കോഴിക്കോട്: മയോണൈസ് ഉപയോഗത്തിലും പാർസൽ ഭക്ഷണങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. മയോണൈസിന്റെ ഉപയോഗസമയം രണ്ട് മണിക്കൂർ മാത്രമാണെന്നും അതിനുശേഷം ഉപയോഗിക്കുന്നത് അപകടകരവും നിയമവിരുദ്ധവുമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

'ഓപ്പറേഷൻ മൺസൂൺ' എന്ന പേരിൽ നഗരത്തിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഷവർമ കേന്ദ്രങ്ങൾ, തട്ടുകടകൾ, ജ്യൂസ് പാർലറുകൾ, മത്സ്യമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ 830 പരിശോധനകളാണ് നടത്തിയത്.

പാർസൽ ഭക്ഷണങ്ങളിൽ മയോണൈസിന്റെ ഉപയോഗസമയവും മറ്റ് സുരക്ഷാനിർദേശങ്ങളും വ്യക്തമാക്കിയ ലേബൽ നിർബന്ധമാണെന്നും ഇത് പരിശോധിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിർമാണത്തിന് വിലക്ക് തുടരുകയാണ്. പാസ്ചറൈസേഷൻ ഇല്ലാതെ സൂക്ഷിക്കുന്ന മയോണൈസിൽ സാൽമൊണെല്ല ബാക്ടീരിയ വളരാൻ സാധ്യതയുള്ളതിനാൽ ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ ബ്രേക്ക്

വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ ബ്രേക്ക്

 





വാട്സ്ആപ്പിൽ ഫോൺ നമ്പർ പങ്കിടാതെ ആശയവിനിമയം നടത്താൻ സഹായിക്കുന്ന 'യൂസർനെയിം' സംവിധാനം താത്കാലികമായി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ മെറ്റയ്ക്ക് നിർദേശം നൽകി. ഫീച്ചറിന്റെ ദുരുപയോഗ സാധ്യതയും തട്ടിപ്പുകൾ വർധിക്കുമെന്ന ആശങ്കയും പരിഗണിച്ചാണ് നടപടി.

പ്രമുഖ സംരംഭകരായ അങ്കുർ വരിക്കു, വിജയ് ശേഖർ ശർമ്മ എന്നിവർ വ്യാജ യൂസർനെയിമുകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കാനും വ്യാജ ഗ്രൂപ്പുകളിലേക്ക് ചേർക്കാനുമുള്ള സാധ്യത ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. യൂട്യൂബർ ധ്രുവ് റാഠിയും ഫീച്ചറിനെ വിമർശിച്ചിരുന്നു.

വിഷയത്തിൽ കൂടുതൽ ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഇന്ത്യയിൽ ഫീച്ചർ നടപ്പാക്കരുതെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്രം മെറ്റയ്ക്ക് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ 50 കോടിയിലധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ള സാഹചര്യത്തിൽ പൊതുസുരക്ഷയും രാജ്യസുരക്ഷയും മുൻനിർത്തിയാണ് നടപടി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിപ്റ്റോ വരുമാനം; ട്രംപ് ന്യായീകരണവുമായി

ക്രിപ്റ്റോ വരുമാനം; ട്രംപ് ന്യായീകരണവുമായി

 





വാഷിങ്ടൺ: 2025-ൽ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ കുടുംബം 1.2 ബില്യൺ ഡോളറിലധികം സമ്പാദിച്ചതിനെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യം സാമ്പത്തികമായി മുന്നേറുന്നതിനാൽ "എല്ലാവരും ലാഭം കൊയ്യുകയാണ്" എന്നാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

പ്രസിഡന്റ് പദവി വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചെന്ന വിമർശനം തള്ളിയ ട്രംപ്, തന്റെ വരുമാനം 'ബ്ലൈൻഡ് ട്രസ്റ്റിൽ' നിക്ഷേപിച്ചിരിക്കുന്നതിനാൽ സാമ്പത്തിക ഇടപാടുകളിൽ നേരിട്ട് ഇടപെടാറില്ലെന്നും വ്യക്തമാക്കി. തന്റെ സമ്പത്ത് മുൻകാല ബിസിനസ് വിജയത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎസ് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ട്രംപിന്റെ മക്കളും സ്റ്റീവ് വിറ്റ്‌കോഫിന്റെ മകനും ചേർന്ന് സ്ഥാപിച്ച 'വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ' സ്റ്റാർട്ടപ്പിൽ നിന്ന് ട്രംപിന് 550 മില്യൺ ഡോളർ ലഭിച്ചു. കൂടാതെ '$TRUMP' എന്ന ക്രിപ്റ്റോ കറൻസിയുടെ ലൈസൻസിങ് കരാറിലൂടെ 635 മില്യൺ ഡോളർ റോയൽറ്റിയും ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഫോർബ്സ് റിപ്പോർട്ട് പ്രകാരം, 2024-ൽ 2.3 ബില്യൺ ഡോളറായിരുന്ന ട്രംപിന്റെ ആസ്തി 2026-ഓടെ 6.5 ബില്യൺ ഡോളറായി ഉയർന്നു. ഭരണകാലത്ത് ക്രിപ്റ്റോ മേഖലയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ നടപടികൾ ഡിജിറ്റൽ ആസ്തികളുടെ മൂല്യം ഉയരാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. അമേരിക്കയെ ലോകത്തിന്റെ "ക്രിപ്റ്റോ തലസ്ഥാനം" ആക്കിയതിൽ അഭിമാനമുണ്ടെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡേ കെയറിൽ ക്രൂരത; അഞ്ച് ജീവനക്കാർക്കെതിരെ കേസ്

ഡേ കെയറിൽ ക്രൂരത; അഞ്ച് ജീവനക്കാർക്കെതിരെ കേസ്

 





ബെംഗളൂരു: ഡേ കെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ എച്ച്.എ.എൽ. കാമ്പസിലുള്ള കേപ്‌ജെമിനി ഐ.ടി. കമ്പനിക്കുള്ളിലെ ഡേ കെയറിലാണ് സംഭവം.

കുട്ടികളെ വാഷിങ് മെഷീനിനുള്ളിൽ ഇരുത്തുക, ശൗചാലയത്തിൽ ഇരുത്തി വായിലേക്ക് വെള്ളം സ്‌പ്രേ ചെയ്യുക, കരയുകയോ ബഹളംവെക്കുകയോ ചെയ്താൽ ഭീഷണിപ്പെടുത്തുക തുടങ്ങിയ ക്രൂരമായ പീഡനങ്ങളാണ് നടന്നതെന്ന് പോലീസ് അറിയിച്ചു.

പീഡനത്തിന്റെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് വനിതാ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്.

ഐ.ടി. കമ്പനിയിലെ ജീവനക്കാരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ഡേ കെയറിലാണ് സംഭവം നടന്നത്. പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക