Wednesday, 29 April 2026

മേപ്പയൂരിലെ വിവാദ വിവാഹയാത്ര: വാഹനങ്ങൾ പിടിച്ചെടുത്ത് MVD; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മേപ്പയൂരിലെ വിവാദ വിവാഹയാത്ര: വാഹനങ്ങൾ പിടിച്ചെടുത്ത് MVD; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു



കോഴിക്കോട് മേപ്പയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. റോഡിൽ സൃഷ്ടിച്ച് ആർഭാട വിവാഹ യാത്ര നടത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനങ്ങളുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവർമാർക്ക് എടപ്പാളിൽ നടക്കുന്ന റോഡ് സുരക്ഷ ക്ലാസിൽ പങ്കെടുക്കാനും മെഡിക്കൽ കോളജിൽ ഒരു മാസത്തെ സാമൂഹ്യ സേവനത്തിനും അയക്കും.


ട്വന്റിഫോർ വാർത്ത പുറത്ത് വിട്ടതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. വിഡിയോയിലുള്ള മുഴുവൻ വാഹനങ്ങളോടും ഇന്ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. നിരവധി വാഹനങ്ങളിലായി കാറിനു മുകളിൽ കയറിയും ഡോർ തുറന്നു പിടിച്ചുമായിരുന്നു യാത്ര. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ജിസിസി; ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗം ഇറാന്‍ നിലപാടുകളെ തള്ളി

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ജിസിസി; ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗം ഇറാന്‍ നിലപാടുകളെ തള്ളി



ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ജിസിസി. സൗദിയില്‍ ചേര്‍ന്ന ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗം ഇറാന്‍ നിലപാടുകളെ തള്ളി. അതേസമയം, അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കരാറാകും ഇറാനുമായി ഉണ്ടാക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി

ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിനോ സുരക്ഷിത യാത്രയ്ക്കായി ഫീസ് ഈടാക്കുന്നതിനോ ഇറാന് യാതൊരു അവകാശവുമില്ലെന്ന് ജിസിസി രാജ്യങ്ങളുടെ യോഗം പ്രസ്താവിച്ചു. ഇറാന്റേത് നിയമവിരുദ്ധ നടപടികളാണെന്നും യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് കപ്പല്‍ ഗതാതം പുനഃസ്ഥാപിക്കണമെന്നും ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, കുവൈത്ത്, യു എ ഇ രാജ്യങ്ങളാണ് ആവശ്യപ്പെട്ടത്. ഒമാന്‍ യോഗത്തില്‍ പങ്കെടുത്തില്ല. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണ നിലനിർത്തുന്നതിനായി ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ രൂപീകരിക്കുന്നു.

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണ നിലനിർത്തുന്നതിനായി ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ രൂപീകരിക്കുന്നു.


 

പാലാ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച നിലവാരം പുലർത്തുന്ന രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണ നിലനിർത്തുന്നതിനായി ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ രൂപീകരിക്കുന്നു. കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ 20-ാം വാർഷിക ദിനമായ ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 11:30ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ചെയറിന്റെ ഉദ്ഘാടനം നിർവഹിക്കും.

സാംസ്കാരിക-ആത്മീയ ആചാര്യന്മാരുടെ ജന്മം കൊണ്ടും കർമം കൊണ്ടും ധന്യമായ രാമപുരത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിച്ച മഹദ്‌വ്യക്തിത്വമാണ് വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ. അദ്ദേഹത്തിന്റെ ഓർമ പുതുക്കുന്നതിനും ദർശനങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനുമാണ് കുഞ്ഞച്ചൻ ചെയർ ആരംഭിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച കുഞ്ഞച്ചന്റെ പാത പിന്തുടർന്ന് സാമൂഹിക പഠനങ്ങൾ, ഫീൽഡ് സർവേകൾ, സെമിനാറുകൾ, ലക്ചർ സീരീസുകൾ എന്നിവ ചെയറിന് കീഴിൽ സംഘടിപ്പിക്കും. വൈസ് പോസ്റ്റുലേറ്റർ റവ. ഡോ. ജെയിംസ് പുലിയുറുമ്പിലിനെ ചെയർ ഡയറക്ടറായും, കോളേജിലെ അധ്യാപിക ശ്രീമതി റെജീന സെബാസ്റ്റ്യനെ സെക്രട്ടറിയായും കോളേജ് മാനേജർ നിയമിച്ചു.

1995-ൽ സ്ഥാപിതമായ മാർ ആഗസ്തീനോസ് കോളേജ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 115 യൂണിവേഴ്സിറ്റി റാങ്കുകൾ, യുജിസി അംഗീകാരം, നാക് 'എ' ഗ്രേഡ്, NIRF, KIRF റാങ്കിങ്ങുകളിൽ മികച്ച സ്ഥാനം, ISO സർട്ടിഫിക്കേഷൻ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മധ്യതിരുവിതാംകൂറിൽ നാക് 'എ' ഗ്രേഡ് നേടിയ ഏക സ്വാശ്രയ സ്ഥാപനമാണിത്. നിലവിൽ NSDC, IEDC, IIC, KILA, UBA, Tally, Redhat എന്നീ അന്താരാഷ്ട്ര-ദേശീയ ഏജൻസികളുടെ ഔദ്യോഗിക പങ്കാളി കൂടിയാണ് ഈ കലാലയം.

ഉദ്ഘാടന ചടങ്ങിൽ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ എന്നിവർ പ്രസംഗിക്കും. വൈസ് പ്രിൻസിപ്പൽ ശ്രീമതി സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ ശ്രീ. രാജീവ് കൊച്ചുപറമ്പിൽ, ശ്രീ. ജോബിൻ പുതിയിടത്തുചാലിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ. സുനിൽ ജോസഫ് കണ്ടത്തിൻകര, ശ്രീ. അരുൺ കുളക്കാട്ടോലിക്കൽ, ശ്രീമതി റെജീന സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വാർത്താസമ്മേളനത്തിൽ റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,ശ്രീ. രാജീവ് കൊച്ചുപറമ്പിൽ, ശ്രീ സുനിൽ ജോസഫ് എന്നിവർ പങ്കെടുത്തു.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാറിനുള്ളില്‍ താറാവും മുയലും ആയുധങ്ങളും; ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ വാഹനം

കാറിനുള്ളില്‍ താറാവും മുയലും ആയുധങ്ങളും; ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ വാഹനം



കൊച്ചി: എറണാകുളം ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍. കാറിനകത്ത് താറാവിനെയും മുയലിനെയും ആയുധങ്ങളും കണ്ടെത്തി. ഇന്ന് രാവിലെ 7.40ഓടെയാണ് ഷോപ്പിങ് സെന്ററിന് സമീപം കാര്‍ കണ്ടെത്തിയത്.

ചില്ല് തകര്‍ന്ന നിലയിലായിരുന്നു കാര്‍. സംശയാസ്പദമായി നിര്‍ത്തിയിട്ട കാര്‍ കണ്ടയുടന്‍ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും കാര്‍ പരിശോധിച്ചതോടെ താറാവിനെയും മുയലിനെയും കാണുകയായിരുന്നു. കാറിനുള്ളില്‍ ഒരു ബാഗുണ്ടായിരുന്നു.

അത് പരിശോധിച്ചപ്പോഴാണ് ചുറ്റികയടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്.

ആലുവ സ്വദേശിയുടെ കാറാണെന്നാണ് വിവരം. ഇയാള്‍ തന്നെയാകാം കാര്‍ ഉപേക്ഷിച്ച് പോയതെന്ന് പൊലീസ് അറിയിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിൽ നവീകരണ കലശം തിരുവുത്സവം ഏപ്രിൽ 29 മുതൽ മെയ് 9 വരെ

അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിൽ നവീകരണ കലശം തിരുവുത്സവം ഏപ്രിൽ 29 മുതൽ മെയ് 9 വരെ

 

 

പാലാ: അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം ക്ഷേത്രത്തിൽ 32 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അഷ്ടബന്ധ നവീകരണ കലശവും ഈ വർഷത്തെ തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ വിപുലമായ ചടങ്ങുകളോടെ നടക്കും. ശ്രീകോവിലിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് നവീകരണ കലശവും ഉത്സവവും ഒരേ സമയത്ത് ക്രമീകരിച്ചിരിക്കുന്നത്. സാധാരണയായി വെവ്വേറെ നടത്തപ്പെടുന്ന അഷ്ടബന്ധ കലശവും ഉത്സവവും ഇത്തവണ ഒരുമിച്ചാണ് നടത്തുന്നത്.

ഏപ്രിൽ 29 വൈകുന്നേരം ആരംഭിക്കുന്ന നവീകരണ കലശ ക്രിയകൾ മെയ് 4 ഉച്ചവരെ തുടരും. തുടർന്ന് മെയ് 4ന് രാത്രി 8 മണിക്ക് കൊടിയേറ്റ് കർമ്മം നടക്കും. ഇതോടെയാണ് തിരുവുത്സവ ചടങ്ങുകൾക്ക് ഔപചാരിക തുടക്കമാകുന്നത്.

മെയ് 5, 6, 7 തീയതികളിൽ ഉത്സവബലി, പ്രസാദമൂട്ട്, തിരുവോണമൂട്ട് തുടങ്ങിയ പ്രധാന ചടങ്ങുകൾ നടക്കും. മെയ് 9 ശനിയാഴ്ച നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

ഉണ്ണിയൂട്ട് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ്. കൂടാതെ എല്ലാ മാസവും തിരുവോണമൂട്ട് വഴിപാടും ഇവിടെ നടത്തിവരുന്നു. കൊടിയേറ്റിന് ശേഷം എല്ലാ ദിവസവും ക്ഷേത്ര സന്നിധിയിൽ പ്രശസ്ത കലാകാരൻമാർ പങ്കെടുക്കുന്ന കലാപരിപാടികളും പ്രഗൽഭ മേളപ്രമാണിമാരുടെ നേതൃത്വത്തിലുള്ള മേളങ്ങളും അരങ്ങേറും.

തന്ത്രിമുഖ്യൻ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ശ്രീരാജ് വാസുദേവൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. നാടിന്റെയും ക്ഷേത്രത്തിന്റെയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നടക്കുന്ന എല്ലാ ചടങ്ങുകളിലേക്കും ഭക്തജനങ്ങളുടെ സാന്നിധ്യവും സഹകരണവും ക്ഷേത്ര ഭാരവാഹികൾ അഭ്യർഥിച്ചു.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്



തിരുവനന്തപുരം: ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്. നാല് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. നാളെ കണ്ണൂർ, കാസർകോഡ്, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത 4 ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ശക്തമായ ഇടിമിന്നലുണ്ടാകുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. എന്നിവയാണ് നിർദേശങ്ങൾ.

 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചിക്കൻ കറി വെക്കാത്തത് ചോദ്യം ചെയ്തു; ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ

ചിക്കൻ കറി വെക്കാത്തത് ചോദ്യം ചെയ്തു; ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ



ഹൈദരാബാദ്: ഹൈദരാബാദിലെ അത്താഴത്തിന് ചിക്കൻ പാകം ചെയ്തില്ലെന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കിൽ ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ. കാമറെഡ്ഡിയിൽ ഗോസാങ്കി കോളനിയിലെ കൊടാണ്ടം ശിവജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം

വാങ്ങിച്ചുനൽകിയ ചിക്കൻ പാകം ചെയ്യാത്തതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അത്താഴത്തിന് ചിക്കൻ വിളമ്പാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ബഹളം കേട്ട് തൊട്ടപ്പുറത്ത് കഴിയുകയായിരുന്ന ബന്ധുക്കൾ ഇരുവരെയും പിടിച്ചുമാറ്റി അൽപ്പനേരത്തേക്ക് ശാന്തരാക്കിയെങ്കിലും അവർ പോയതിന് പിന്നാലെ തർക്കം വീണ്ടും തുടങ്ങി. ചിക്കൻ കറി തയ്യാറാക്കാത്തതിനൊപ്പം മറ്റ് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി ശിവജി ഭാര്യ ലക്ഷ്മിയെ രൂക്ഷമായി കുറ്റപ്പെടുത്തുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു.

ഇരുവരുടേയും വാഗ്വാദങ്ങൾ ഉച്ചത്തിലായതോടെ വീണ്ടും ബന്ധുക്കൾ ഇടപെട്ടെങ്കിലും തർക്കം മതിയാക്കാൻ അവർ കൂട്ടാക്കിയില്ല. ഇതിനിടെ, കയ്യിൽ കിട്ടിയ അരിവാളെടുത്ത് ലക്ഷ്മി ശിവജിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി മുറിവേറ്റ ശിവജി ഉടൻ തറയിൽ വീണു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ശിവജി തൽക്ഷണം മരിക്കുകയും ചെയ്തു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിലുണ്ടായ മുറിവിൽ നിന്ന് ധാരാളം രക്തം വാർന്നുപോയതാണ് മരണകാരണമെന്ന് കാമറെഡ്ഡി ഇൻസ്പെക്ടർ ബി. നാരഹരി പറഞ്ഞു

ആറ് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ടെന്ന് ശിവജിയുടെ മൂത്ത സഹോദരൻ സുരി അറിയിച്ചു. സുരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും തമ്മിൽ വിവാഹത്തിന് ശേഷം പലപ്പോഴായി പ്രശ്നങ്ങളുണ്ടായിരുന്നെന്നും തങ്ങൾ ഇടപെട്ട് പരിഹരിക്കാറുണ്ടെന്നും ബന്ധുക്കൾ മൊഴി നൽകിയാതയാണ് വിവരം 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക