Monday, 23 March 2026

സന്തോഷ് പുളിക്കൻ ഇത്തവണയും നിയമസഭ തെരെഞ്ഞെടുപ്പിൽ

സന്തോഷ് പുളിക്കൻ ഇത്തവണയും നിയമസഭ തെരെഞ്ഞെടുപ്പിൽ


പാലാ :പാലായിലെ ഓട്ടോ ഡ്രൈവർ  സന്തോഷ് പുളിക്കന് തെരെഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ഹരം  മാത്രമല്ല ;നിലവിലുള്ള വ്യവസ്ഥിതിയോടുള്ള പ്രതിഷേധം കൂടിയാണ് .ഇത്തവണയും സന്തോഷ് പുളിക്കലുണ്ട് നിയമസഭാ  തെരെഞ്ഞെടുപ്പ് മത്സരത്തിന്.കെട്ടി വയ്ക്കാനുള്ള പണമൊക്കെ ഓട്ടോ ഓടിച്ചു കിട്ടുന്ന പണം  സ്വരൂ കൂട്ടിയാണ് നൽകുന്നത്.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പോലുള്ള പ്രചാരണ ശൈലിയാണ് സന്തോഷ് പുളിക്കന്റെയും  .ഇതിനകം തന്നെ തന്റെ പ്രചാരണ ഫ്ളക്സ് ബോർഡുകൾ ഉയർത്തിയ സന്തോഷത്തിലാണ് സന്തോഷ്  പുളിക്കൻ.ലോകസഭാ തിരെഞ്ഞെടുപ്പിൽ വയനാട്ടിൽ പോയി പ്രിയങ്ക ഗാന്ധിക്കെതിരെയും മത്സരിച്ച പാരമ്പര്യമുണ്ട് സന്തോഷിനു സ്വതന്ത്രരിൽ വച്ച് ഏറ്റവും കൂടുതൽ വോട്ടും സന്തോഷ് പുളിക്കല് ലഭിച്ചു .

വയനാട്ടിൽ മത്സരിച്ചപ്പോൾ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റാനും സഹായിച്ചു.നിലവിലുള്ള അഴിമതിയും സ്വജന പക്ഷ പത്തോടുമുള്ള പ്രതിഷേധം എന്ന നിലയിലാണ് താൻ ഈ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ;യാതന അനുഭവിക്കുന്ന ഓട്ടോ തൊഴിലാളികളുടെ ജീവിതത്തെ കുറിച്ച്  പൊതു സമൂഹത്തിൽ ശ്രദ്ധ പതിപ്പിക്കാനുമാണ് ഞാൻ ഈ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സന്തോഷ് പുളിക്കൻ പറയുന്നു .


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘സിലിണ്ടറുകൾ പത്ത് കിലോ ആക്കില്ല, രാജ്യത്തെ 50% വാണിജ്യ LPG യും സംസ്ഥാന സർക്കാരുകളുടെ കൈവശം ഉണ്ട്’; പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം

‘സിലിണ്ടറുകൾ പത്ത് കിലോ ആക്കില്ല, രാജ്യത്തെ 50% വാണിജ്യ LPG യും സംസ്ഥാന സർക്കാരുകളുടെ കൈവശം ഉണ്ട്’; പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം


 
രാജ്യത്ത് മൂന്നാഴ്ചയ്ക്കിടെ 3.5 ലക്ഷം പുതിയ PNG കണക്ഷൻ ആക്ടിവേറ്റ് ആയെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. LPG വിതരണത്തിൽ ഇപ്പോഴും ആശങ്ക തുടരുന്നു. എന്നാല് സ്റ്റോക്ക് തീരുന്ന അവസ്ഥ ഇല്ലെന്ന് ജോയിൻ്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി. രാജ്യത്തെ 50% വാണിജ്യ LPG യും സംസ്ഥാന സർക്കാരുകളുടെ കൈവശം ഉണ്ട്. പൊതുമേഖലാ ഹോട്ടലുകളെയും കാൻ്റീനുകളെയും വിഹിതത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

അതിഥി തൊഴിലാളികൾക്ക് അഞ്ച് കിലോ FTL വിതരണ വിഹിതത്തിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. 20 സംസ്ഥാനങ്ങൾക്കാണ് ഇതുവരെ വാണിജ്യ എൽപിജി വിഹിതം അനുവദിച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറുകൾ പത്ത് കിലോ ആക്കാൻ ആലോചനയെന്ന റിപ്പോർട്ട്. വെറും ഊഹാപോഹങ്ങൾ എന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി.

അഭ്യൂഹങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല എന്ന് ജോയിൻ്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു. കിംവദന്തികളിൽ വിശ്വസിക്കരുത്. രണ്ട് LPG ടാങ്കറുകൾ കൂടി ഹോർമുസ് കടക്കുന്നു. 92000 മെട്രിക് ടൺ LPG രണ്ട് ടാങ്കറുകളിലായി ഉണ്ട്. ഹോർമുസ് കടക്കുന്ന നടപടി ആരംഭിച്ചു. കൂടുതൽ കാര്യങ്ങൾ നാളെ വിശദീകരിക്കുമെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സീറ്റ് മാറുന്നതിനെ ചൊല്ലി തർക്കം, ഇന്ത്യക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

സീറ്റ് മാറുന്നതിനെ ചൊല്ലി തർക്കം, ഇന്ത്യക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു


 
ന്യൂഡൽഹി: സീറ്റ് മാറുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇന്ത്യൻ പൗരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. സഹോദരന് കൂടി ഇരിക്കുന്നതിന് വേണ്ടി സീറ്റ് ഒഴിഞ്ഞുനൽകണമെന്നായിരുന്നു ആവശ്യം. അമേരിക്കയിൽ താമസിക്കുന്ന സോഫ്റ്റ് വെയർ ഡെവലപ്പറായ സരൻ ഷൺമുഖനാണ് തന്റെ ദുരനുഭവത്തെ കുറിച്ച് എക്സിൽ പങ്കുവച്ചത്.

സീറ്റ് മാറാൻ കഴിയില്ലെന്ന് സരൻ ഉറപ്പിച്ചുപറഞ്ഞു. ഇതോടെ വാക്കുതർക്കമുണ്ടായി. തുടർന്ന് ഫ്ലൈറ്റ് അറ്റൻഡറുമായി സംസാരിക്കുകയും സരനോട് പറഞ്ഞത് പോലെ അദ്ദേഹത്തോടും ഇയാൾ സീറ്റ് വിട്ടുനൽകാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുവാവിനെ വിമാനത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇന്ത്യക്കാരനെ വീണ്ടും അകത്തേക്ക് കടക്കാൻ അനുവദിച്ചു. എന്നാൽ തന്റെ അടുത്തെത്തിയ യുവാവ് തന്നെ നോക്കുക പോലും ചെയ്യാതെ അറിയാത്ത ഭാവത്തിൽ ഇരുന്നെന്നും സരൻ എക്സിൽ കുറിച്ചു.

യുവാവ് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് ഇന്ത്യക്കാരൻ സീറ്റ് ആവശ്യപ്പെട്ട് ബഹളംവച്ചത്. ഈ വിഷയം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് മുൻകൂട്ടിസീറ്റ് ബുക്ക് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പങ്കുവക്കുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ഇന്ധനവില കുത്തനെ ഉയർത്തി പാകിസ്ഥാൻ, ഹൈ ഒക്ടേൻ ഇന്ധനത്തിന് 200 ശതമാനം വർദ്ധന

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ഇന്ധനവില കുത്തനെ ഉയർത്തി പാകിസ്ഥാൻ, ഹൈ ഒക്ടേൻ ഇന്ധനത്തിന് 200 ശതമാനം വർദ്ധന


 
ലാഹോർ: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാനിൽ ഹൈ ഒക്ടേൻ ഇന്ധനത്തിന്റെ വില കുത്തനെ കൂട്ടി. ഒരു ലിറ്ററിന് 100 പാകിസ്ഥാനി രൂപയുണ്ടായിരുന്ന ഇന്ധനത്തിന്റെ വില ഒറ്റയടിക്ക് 200 രൂപ വർദ്ധിച്ച് 300 പാകിസ്ഥാനി രൂപയായി. 200 ശതമാനത്തിന്റെ വർദ്ധനവാണ് ഇന്ധനവിലയിലുണ്ടായത്. ആഡംബര കാറുകളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില കുത്തനെ കൂട്ടാനുള്ള തീരുമാനത്തിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അംഗീകാരം നൽകി. ഷെഹ്ബാസ് ഷെരീഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. അതേസമയം ഈ വിലവർധന പൊതുഗതാഗത ടിക്കറ്റ് നിരക്കുകളെയോ വിമാനയാത്രാ ചെലവുകളെയോ ബാധിക്കില്ലെന്നാണ് പാകിസ്ഥാൻ സർക്കാർ വിശദമാക്കുന്നത്. 

നിയമമന്ത്രി അസം നസീർ തരാർ, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, ഇൻഫർമേഷൻ മന്ത്രി അത്താവുല്ല തരാർ, പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.നേരത്തെ മാർച്ച് 6നും സർക്കാർ പെട്രോൾ, ഡീസൽ വില ലിറ്ററിന് 55 രൂപ വീതം വർധിപ്പിച്ചിരുന്നു. അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണവില ഉയർന്നതാണ് ഇതിന് കാരണമായി സർക്കാർ പറഞ്ഞത്. ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് എന്നിവർക്കൊപ്പമാണ് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് അന്ന് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ വില അനുസരിച്ച് പെട്രോളിന് ലിറ്ററിന് 321.17 രൂപയാകും. പഴയ വില 266.17 രൂപയായിരുന്നു. ഡീസൽ വില 280.86 രൂപയിൽ നിന്ന് 335.86 രൂപയായും ഉയരും. 

നേരത്തെ മാർച്ച് 10ന് വിമാന ഇന്ധന വില വർധിച്ചതിനെ തുടർന്ന് പാകിസ്താനി എയർലൈനുകൾ ടിക്കറ്റ് നിരക്കുകൾ കൂട്ടിയിരുന്നു. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 2800 രൂപ മുതൽ 5000 രൂപ വരെയാണ് വർധനയുണ്ടായത്. കറാച്ചിയിൽ നിന്ന് ലാഹോർ, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾക്ക് ഈ വർധന ബാധകമാണ്. അന്താരാഷ്ട്ര ടിക്കറ്റുകളിൽ ഇതിലും വലിയ വർധനവാണുണ്ടായത്. 10000 രൂപ മുതൽ 28000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് കൂടിയത്. ഗൾഫ്, മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് പ്രത്യേകമായി 15000 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം’; അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

‘ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം’; അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്



പശ്ചിമേഷ്യൻ സംഘർഷം, അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം എന്ന് ട്രംപ് പറഞ്ഞു. ഇറാനിയൻ ഊർജ്ജ പ്ലാന്റുകൾക്കും,അടിസ്ഥാന സൗകര്യങ്ങൾക്കും എതിരായ ആക്രമണം അഞ്ചുദിവസം നിർത്തിവയ്ക്കാൻ യുദ്ധമന്ത്രാലയത്തിന് നിർദ്ദേശം നൽകി.

വാഷിംഗ്ടണും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നു. മേഖലയിലെ നിലവിലെ ശത്രുതയ്ക്ക് പൂർണ്ണവും അന്തിമവുമായ പരിഹാരം കണ്ടെത്തുന്നതിലേക്ക് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് ഒരു പ്രസ്താവനയിൽ കുറിച്ചു. ചർച്ചകൾ തീവ്രവും വിശദവും ക്രിയാത്മകവുമായിരുന്നു, വരും ദിവസങ്ങളിലും ഇത് തുടരും.

ഈ പശ്ചാത്തലത്തിൽ, ആസൂത്രിതമായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അദ്ദേഹം യുഎസ് പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ യഥാർത്ഥത്തിൽ പുരോഗതി കൈവരിക്കുമോ എന്നതാണ് നിർണായക ഘടകം.ചർച്ചകളുടെ വിശദാംശങ്ങളോ വ്യക്തമായ കരാറുകളോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ നിരന്തര പീഡനം; ഒടുവിൽ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ നിരന്തര പീഡനം; ഒടുവിൽ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്


 
ഗുരുഗ്രാം: ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് കേസിനാസ്പദമായ സംഭവം. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയാണ് ഭര്‍ത്താവ് അരുണ്‍ ശര്‍മ.

റേഡിയോളജിസ്റ്റായ അരുണ്‍ ശര്‍മയും കൊല്ലപ്പെട്ട നഴ്‌സായ കാജലും ഗുരുഗ്രാമിലെ ഒരു നഴ്‌സിങ് ഹോമില്‍ സഹപ്രവര്‍ത്തകരായിരുന്നു. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ സൗഹൃദത്തിലാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ ഉടനെ നിസാരകാര്യങ്ങള്‍ക്ക് അരുണ്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതായി കാജലിന്റെ സഹോദരന്‍ പറഞ്ഞു. പണം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുകയും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുകയും ചെയ്തുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 4 ന് ഹോളി ദിവസം ദമ്പതികള്‍ ഗുരുഗ്രാമിലെ ഗര്‍ഹി ഹര്‍സാരുവില്‍ കാജലിന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ എത്തിയിരുന്നു. പിന്നീട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞ് മാര്‍ച്ച് 17 ന് മദ്യപിച്ചെത്തിയ അരുണ്‍ കാജലിനെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. അടുത്ത ദിവസം രാവിലെയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് കാജലിൻ്റെ മൂക്കില്‍ നിന്ന് രക്തം വന്ന നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. കാജലിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഈ സമയത്താണ് കാജലിന്റെ കുടുംബം വീട്ടിലെ ശുചിമുറിയില്‍ നിന്ന് ഒരു സിറിഞ്ച് കണ്ടെടുക്കുന്നത്. അതോടെ അരുണ്‍ കാജലിന് വിഷം കുത്തിവച്ചതാണെന്ന് അവര്‍ സംശയിച്ചു. പൊലീസ് ചോദ്യം ചെയ്യലില്‍ കാജലിനെ വിഷം കുത്തിവച്ച് കൊലപ്പടുത്തുകയായിരുന്നുവെന്ന് അരുണ്‍ സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയുകയായിരുന്നു. അരുണിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി മുന്‍പും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിടുമെന്ന് ഗുരുഗ്രാമിലെ സെക്ടര്‍ 10 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുല്‍ദീപ് സിംങ് പറഞ്ഞു. കാജലിൻ്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുമെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും ഡോക്ടർമാർ പറഞ്ഞു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാനിൽ പ്രളയത്തിൽപ്പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ പ്രളയത്തിൽപ്പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി


 
ഒമാനിലുണ്ടായ പ്രളയത്തിൽ കാണാതായ പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. തൃത്താല സ്വദേശി മുഹമ്മദ്കുട്ടിയുടെ ഭാര്യ റംലത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ മകൻ തച്ചറത്തൊടിയിൽ യൂസഫ് (38) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കും. കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഈദ് ആഘോഷത്തിനിടെയാണ് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.

ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്. മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്.

അതേസമയം, ഒമാനില്‍ മഴക്കെടുതിയില്‍ മരണം ഒന്‍പത് ആയി. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് മിന്നല്‍ പ്രളയം ഉണ്ടായത്. ഒമാനിലെ മവാല പ്രദേശത്തും പ്രളയം ദുരന്തം വിതച്ചു. ഇവിടെ ഒരു വീട്ടിനുള്ളില്‍ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും രക്ഷപ്പെടുത്തി. 3 വാഹനങ്ങളും ഒഴുകി പോയി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക