Wednesday, 29 July 2026

അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവും എക്സലൻസ് അവാർഡു വിതരണവും  ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ

അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവും എക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ


 

കൊഴുവനാൽ: കേരള രാഷ്ട്രീയ-പൊതുപ്രവർത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ. ടി.വി. എബ്രഹാമിന്റെ അനുസ്‌മരണവും എക്‌സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കും.
 അഡ്വ. ടി.വി. എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2.30-ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിലാണ് അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ ഫ്രാൻസിസ് തോമസും സെക്രട്ടറി ഷിബു തെക്കേമറ്റവും പത്രസമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ 13-ാം വർഷമാണ് അനുസ്‌മരണവും അവാർഡു വിതരണവും നടക്കുന്നതെന്നും അവർ പറഞ്ഞു.
          മാണി സി. കാപ്പൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേരുന്ന  സമ്മേളനത്തിൽ  കേരള ജലവിഭവ ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മേൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. അഡ്വ. എം. ജെ. സെബാസ്റ്റ്യൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫാ. ജോസ് നെല്ലിക്കത്തേരുവിൽ അനുഗ്രഹ പ്രഭാഷണവും മുൻ എം.പി. പി. സി. തോമസ്  അനുസ്മരണ പ്രഭാഷണവും നടത്തും.



       തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷന്റെ പുരസ്കാരങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്യും.
                അഡ്വ ടി വി എബ്രാഹം ഫൗണ്ടേഷൻ പ്രസിഡന്റ് മുൻ എം.എൽ.എ പി. സി. ജോസഫ് , കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസി പൊയ്കയിൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ് , ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജൻ മണിയങ്ങാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർ ജെസ്സി ജോർജ്, അഡ്വ ടി വി അബ്രാഹം ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ. ഫ്രാൻസിസ് തോമസ്, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് സാബു എൻ എസ് , ഫൗണ്ടേഷൻ സെക്രട്ടറിയും പി ടി എ പ്രസിഡൻ്റുമായ ഷിബു തെക്കേമറ്റം, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രഫ. കൊച്ചുത്രേസ്യാ എബ്രാഹം, നോബി അബ്രാഹം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമരക്കാരെ വെടിവച്ച് കൊല്ലണം; വിവാദ പ്രസ്താവന — ടി.ജി. മോഹൻദാസിനെതിരെ കേസ്

സമരക്കാരെ വെടിവച്ച് കൊല്ലണം; വിവാദ പ്രസ്താവന — ടി.ജി. മോഹൻദാസിനെതിരെ കേസ്

 







തിരുവനന്തപുരം: ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ പ്രസ്താവന നടത്തുകയും ചെയ്ത ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ കേസ്. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെക്കുറിച്ചുള്ള മോഹൻദാസിന്റെ വിവാദ വീഡിയോ പ്രസ്താവനകളാണ് കേസിന് ആധാരം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സാധിച്ചില്ലെങ്കിൽ വെടിവയ്ക്കുമെന്നും നിരവധി പേർ മരിക്കുമെന്നും പരാമർശിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ജന്തർ മന്തറിന് ചുറ്റുമുള്ള പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ച് പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടണമെന്നും അനുസരിക്കാത്ത പക്ഷം വെടിവയ്ക്കണമെന്നും മോഹൻദാസ് വീഡിയോയിൽ പറഞ്ഞിരുന്നു. വെടിവയ്പിൽ ആളുകൾ മരിക്കുകയും ചിലർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്യുമെന്നും തുടർന്ന് മൃതദേഹങ്ങൾ ആശുപത്രിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് ആരോപണം.

ഇതിന് പിന്നാലെ പ്രതിഷേധക്കാരെക്കുറിച്ച് ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടും മോഹൻദാസ് വിവാദ പരാമർശം നടത്തിയിരുന്നു. പ്രസ്താവനകൾ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.

സംഭവത്തിൽ മോഹൻദാസിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ് ആർഎസ്എസും രംഗത്തെത്തി. അടുത്തിടെ നടന്ന സമരങ്ങളെക്കുറിച്ച് ടി.ജി. മോഹൻദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ വ്യക്തമാക്കി.

മോഹൻദാസിന്റെ അഭിപ്രായങ്ങളോടും അത്തരം കാഴ്ചപ്പാടുകളോടും ആർഎസ്എസ് ഒരു തരത്തിലും യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.ജി. മോഹൻദാസ് ആർഎസ്എസിന്റെ യാതൊരു ചുമതലയും വഹിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കി.

വിവാദ പ്രസ്താവനയ്‌ക്കെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ സംഭവത്തിൽ തുടർനടപടികൾ ആരംഭിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അറിവ് പകരേണ്ടവർ ലഹരി ശൃംഖലയിൽ? കോഴിക്കോട് ഞെട്ടൽ; എംഡിഎംഎ കേസിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ

അറിവ് പകരേണ്ടവർ ലഹരി ശൃംഖലയിൽ? കോഴിക്കോട് ഞെട്ടൽ; എംഡിഎംഎ കേസിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ

 





കോഴിക്കോട്: വിദ്യാർത്ഥികൾക്ക് അറിവും മൂല്യബോധവും പകർന്നുനൽകേണ്ട അധ്യാപികമാർ തന്നെ എംഡിഎംഎ ലഹരി വിൽപ്പന ശൃംഖലയുടെ ഭാഗമായെന്ന കണ്ടെത്തൽ കോഴിക്കോട് ജില്ലയെ നടുക്കിയിരിക്കുകയാണ്. പേരാമ്പ്ര ബിആർസിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ അധ്യാപികയും അറസ്റ്റിലായതോടെ, ലഹരി മാഫിയ വിദ്യാഭ്യാസ മേഖലയിലേക്കും വേരൂന്നിയിട്ടുണ്ടോയെന്ന ആശങ്ക ശക്തമാകുകയാണ്.

പോലീസിന്റെ അന്വേഷണത്തിൽ, വടകര ആവിക്കൽ സ്വദേശി സഫ്വാനെ രണ്ട് ഗ്രാം എംഡിഎംഎയുമായി മാസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തതോടെയാണ് ഈ ലഹരി ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആദ്യം പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ **കീർത്തന (31)**യെ ജൂലൈ 12-ന് പോലീസ്-ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു.

തുടർന്നുള്ള അന്വേഷണത്തിൽ ആവശ്യക്കാരിൽ നിന്ന് ലഭിച്ച പണം കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചപ്പോൾ, ബിആർസിയിലെ മറ്റൊരു അധ്യാപികയായ കാവ്യയുടെ പങ്കും പുറത്തുവന്നു. കാവ്യയുടെ അക്കൗണ്ടിലൂടെയും ലഹരി ഇടപാടുകളുടെ പണമിടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തി.

അതിനുപിന്നാലെ, ഇതേ ബിആർസിയിലെ മറ്റൊരു അധ്യാപികയായ നീഷ്മയെയും ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി.

ഇൻസ്റ്റഗ്രാമിലൂടെ ബന്ധം, അക്കൗണ്ടിലൂടെ പണമിടപാട്

മൂന്നുപേരും ഇൻസ്റ്റഗ്രാം വഴിയാണ് ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആദ്യം സ്വന്തം ആവശ്യത്തിനായി എംഡിഎംഎ വാങ്ങിയ ഇവർ പിന്നീട് ലഹരി വിതരണ ശൃംഖലയിലെ കണ്ണികളായി മാറുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മൂന്ന് പേരും എംഡിഎംഎ ഉപയോഗിച്ചിരുന്നതായും ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

അധ്യാപികമാരെന്ന നിലയിൽ സംശയം കുറവായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് മയക്കുമരുന്ന് മാഫിയ ഇവരെ ഉപയോഗപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ലൊക്കേഷൻ കൈമാറി, കമ്മിഷൻ വാങ്ങി

അന്വേഷണപ്രകാരം, ലഹരി വാങ്ങുന്നവരിൽ നിന്ന് പണം ആദ്യം അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. തുടർന്ന് ആവശ്യക്കാർക്ക് ലൊക്കേഷൻ കൈമാറുകയും വിതരണക്കാർ സ്ഥലത്തെത്തി എംഡിഎംഎ കൈമാറുകയും ചെയ്യും. ഓരോ ₹50,000 രൂപയുടെ ഇടപാടിനും ഏകദേശം ₹3,000 രൂപ കമ്മിഷൻ ലഭിച്ചിരുന്നതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊഴി പൂർണമായി വിശ്വസിക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല.

ലഹരി ഇടപാടുകളിലൂടെ അക്കൗണ്ടിലെത്തിയ പണത്തിന്റെ ഒരു ഭാഗം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വലിയ ശൃംഖലയിലേക്ക് അന്വേഷണം

മംഗളൂരുവിലെ ഒരു സുഹൃത്തിലൂടെയാണ് ഇവർ ആദ്യമായി എംഡിഎംഎ ഉപയോഗിച്ചതെന്നും പിന്നീട് വിൽപ്പന ശൃംഖലയുടെ ഭാഗമായതെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്. കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് റൂറൽ എസ്.പി മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഈ കേസിന് പിന്നിൽ സംസ്ഥാനാന്തര ലഹരി ശൃംഖല പ്രവർത്തിക്കുന്നുണ്ടോയെന്നും, കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ബന്ധമോ സ്വാധീനമോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമായി വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിശദീകരിച്ചിട്ടും വിമർശനം ശമിച്ചില്ല; പേളി മാണിയുടെ വീഡിയോയ്ക്ക് താഴെ രൂക്ഷ പ്രതികരണങ്ങൾ, 'പരാജയപ്പെട്ട സംവിധായകൻ' പരാമർശത്തിലും മാപ്പ്

വിശദീകരിച്ചിട്ടും വിമർശനം ശമിച്ചില്ല; പേളി മാണിയുടെ വീഡിയോയ്ക്ക് താഴെ രൂക്ഷ പ്രതികരണങ്ങൾ, 'പരാജയപ്പെട്ട സംവിധായകൻ' പരാമർശത്തിലും മാപ്പ്

 





കൊച്ചി: ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി വിവാദത്തിലായ നടിയും അവതാരകയുമായ പേളി മാണി ദിവസങ്ങൾക്കുശേഷം വിശദീകരണ വീഡിയോയുമായി രംഗത്തെത്തിയെങ്കിലും, അതിന് പിന്നാലെയും വിമർശനങ്ങൾ ശക്തമായി തുടരുന്നു. പേളിയുടെ വിശദീകരണം സത്യസന്ധവും വിശ്വസനീയവുമല്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ആരോപണം.

വിദ്യാർഥി സമരത്തെക്കുറിച്ചുള്ള ആദ്യ പോസ്റ്റിൽ, "ജീവൻ അപകടത്തിലാണെങ്കിൽ സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുക" എന്നായിരുന്നു പേളിയുടെ ആഹ്വാനം. എന്നാൽ, എല്ലാവരും സമരം അവസാനിപ്പിക്കണമെന്നല്ല തന്റെ ഉദ്ദേശ്യമെന്നും, വിദ്യാർഥികളുടെ സുരക്ഷയെ മാത്രം മുൻനിർത്തിയാണ് അത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയതെന്നും വിശദീകരണ വീഡിയോയിൽ അവർ പറഞ്ഞു.

പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നതെന്നും, തന്റെ വാക്കുകൾ നെഗറ്റീവ് രീതിയിൽ അവതരിപ്പിക്കപ്പെട്ടത് വേദനിപ്പിച്ചതായും പേളി വ്യക്തമാക്കി.

അതേസമയം, വിമർശനങ്ങൾക്ക് മറുപടിയായി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു "പരാജയപ്പെട്ട സംവിധായകൻ" എന്ന പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ചും പേളി മാപ്പ് പറഞ്ഞു. അത്തരമൊരു പ്രയോഗം തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്നും, ആരെയും അങ്ങനെ വിശേഷിപ്പിക്കാൻ തനിക്ക് അവകാശമില്ലെന്നും അവർ പറഞ്ഞു.

താൻ സംവിധായകൻ സിബി മലയിൽയുടെ ആരാധികയാണെന്നും, അദ്ദേഹത്തെ ഉദ്ദേശിച്ചല്ല ആ പരാമർശമെന്നും പേളി വിശദീകരിച്ചു. തന്റെ പോസ്റ്റിനെ വിമർശിച്ച മറ്റൊരാൾക്കുള്ള മറുപടിയായാണ് സ്റ്റോറി പങ്കുവെച്ചതെന്നും, അതിലേക്ക് സിബി മലയിലിന്റെ പേര് എങ്ങനെ വന്നുവെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നതായും പേളി പറഞ്ഞു.

എന്നാൽ, ഈ വിശദീകരണവും സോഷ്യൽ മീഡിയ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തിയില്ല. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയുടെ താഴെ "പരീക്ഷയ്ക്ക് പഠിച്ചുപറയുന്നതുപോലെയാണ്", "ഈ വിശദീകരണത്തിനും മറ്റൊരു വിശദീകരണം വേണം", "എന്ത് ചെയ്തിട്ടും മെനയാകുന്നില്ല" തുടങ്ങിയ കമന്റുകളാണ് കൂടുതലും പ്രത്യക്ഷപ്പെട്ടത്. ചിലർ ഫോളോവേഴ്‌സ് കുറയുന്നതാണ് വിശദീകരണത്തിന് കാരണമെന്നും പരിഹസിച്ചു.

"കാവി ഡ്രസ് ഇടാമായിരുന്നു", "ഇപ്പോൾ കമന്റ് ഓഫ് ചെയ്യും", "മലയാളികളെ മണ്ടന്മാരാക്കല്ലേ", "ഗാലറി നമുക്ക് എതിരാണല്ലോ" തുടങ്ങിയ ട്രോൾ കമന്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിശദീകരണ വീഡിയോയിലെ ചില കമന്റുകൾ നീക്കം ചെയ്യുന്നതായും സമൂഹമാധ്യമ ഉപയോക്താക്കൾ ആരോപിക്കുന്നു.

വിവാദത്തിന് പിന്നാലെ പേളി മാണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതായും വിവിധ സോഷ്യൽ മീഡിയ ട്രാക്കിംഗ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റഗ്രാമിന് പുറമെ യൂട്യൂബ്, ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോമുകളിലും പിന്തുടരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

വിമർശനം ശക്തമായ സാഹചര്യത്തിൽ, സമൂഹമാധ്യമങ്ങളിലെ വിവാദം ഇപ്പോഴും തുടരുകയാണ്. പേളിയുടെ വിശദീകരണം വിവാദങ്ങൾക്ക് വിരാമമിടുമോ, അതോ ചർച്ചകൾ കൂടുതൽ ശക്തമാകുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രസവസഹായമെന്ന് വിശ്വസിച്ചു കേരളത്തിലെത്തി; നവജാതശിശു വിൽപ്പന മാഫിയയുടെ വലയത്തിൽ കുടുങ്ങിയ ഗർഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി

പ്രസവസഹായമെന്ന് വിശ്വസിച്ചു കേരളത്തിലെത്തി; നവജാതശിശു വിൽപ്പന മാഫിയയുടെ വലയത്തിൽ കുടുങ്ങിയ ഗർഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി

 





കോട്ടയം: ഏഴുമാസം ഗർഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനി പ്രസവം വരെ സുരക്ഷിതമായി കഴിയാനും ജനിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനുമെന്ന പ്രതീക്ഷയോടെയാണ് കേരളത്തിലെത്തിയത്. എന്നാൽ, മനുഷ്യക്കടത്തിന്റെയും നവജാതശിശു വിൽപ്പനയുടെയും പേരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ചതിയിൽപ്പെട്ടതോടെ യുവതിയുടെ ജീവിതം ദുരിതത്തിലായി. ഒടുവിൽ സാഹസികമായി രക്ഷപ്പെട്ട യുവതി പോലീസിൽ അഭയം തേടിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഒന്നരവയസ്സുള്ള മകളുടെ അമ്മയായ യുവതി വീണ്ടും ഗർഭിണിയായതിനെ തുടർന്ന് ഗർഭച്ഛിദ്രം നടത്തണമെന്ന് ഭർത്താവും വീട്ടുകാരും നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. ഈ സാഹചര്യത്തിൽ വീടുവിട്ടിറങ്ങിയ യുവതി ഡൽഹിയിൽ കഴിയുന്നതിനിടെയാണ് സന്നദ്ധസംഘടനയെന്ന പേരിൽ പ്രവർത്തിക്കുന്നതായി വിശ്വസിച്ച 'ആർഷിഫ് കെയർ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു സംഘവുമായി ബന്ധപ്പെടുന്നത്.

പ്രസവച്ചെലവും താമസവും പൂർണമായും സൗജന്യമായി ഒരുക്കാമെന്ന വാഗ്ദാനം വിശ്വസിച്ച യുവതി ജൂലൈ 16-ന് കേരളത്തിലെത്തി. തുടർന്ന് ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കുന്ന അർജുനും ഹർഷിതയും ചേർന്ന് പാലായ്ക്ക് സമീപം തീക്കോയിയിലെ റബ്ബർതോട്ടത്തിനുള്ളിലെ ഒരു വീട്ടിലേക്ക് യുവതിയെ എത്തിച്ചു. കോയമ്പത്തൂർ സ്വദേശികളായ സ്വകാര്യ ആശുപത്രി നഴ്‌സ് അനിതയും ഭർത്താവ് രാജ (കാർത്തിക്)യും ഉപയോഗിച്ചിരുന്ന ഗസ്റ്റ് ഹൗസിലായിരുന്നു യുവതിയെ താമസിപ്പിച്ചത്.

പ്രസവശേഷം ജനിക്കുന്ന കുഞ്ഞിനെ ₹3 ലക്ഷം നൽകി കൈമാറണമെന്ന ആവശ്യം സംഘം മുന്നോട്ടുവെച്ചപ്പോഴാണ് താൻ വലിയ ചതിയിൽപ്പെട്ടെന്ന് യുവതിക്ക് മനസ്സിലായത്. കുഞ്ഞിനെ കൈമാറില്ലെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും അറിയിച്ചതോടെ യുവതിയുടെ മൊബൈൽ ഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചുവെക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

തന്നെയും മറ്റൊരിടത്തേക്ക് വിൽക്കാൻ സംഘം പദ്ധതിയിടുന്നതായി മനസ്സിലാക്കിയ യുവതി അവസരം മുതലെടുത്ത് അവിടെ നിന്ന് രക്ഷപ്പെട്ടു. വഴിയിൽ പരിചയപ്പെട്ട ഒരു അങ്കണവാടി അധ്യാപികയുടെ സഹായത്തോടെയാണ് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് യുവതിയെ കോട്ടയം ഗാന്ധിനഗറിലെ 'സാന്ത്വനം' അഭയകേന്ദ്രത്തിലേക്ക് മാറ്റി.

രണ്ടുപേർ അറസ്റ്റിൽ

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ടയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കോയമ്പത്തൂർ രാമനാഥപുരം രാംനഗർ സ്വദേശിയായ രാജ (27), ഇടുക്കി പുള്ളിക്കാനം സ്വദേശിയായ കെ.എസ്. അർജുൻ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നവജാതശിശുക്കളെ വിൽക്കുന്ന സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന നിർണായക സൂചന പോലീസിന് ലഭിച്ചതായി അധികൃതർ അറിയിച്ചു.

ഇരുവരെയും ഈരാറ്റുപേട്ട കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ, സംസ്ഥാനാന്തര മനുഷ്യക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണം തള്ളി ഡൽഹി DCP

വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണം തള്ളി ഡൽഹി DCP

 


സിജെപി മാർച്ചിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശിച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ഡൽഹി ഡിസിപി. പെല്ലറ്റ് ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. ആക്രമണം നടക്കുമ്പോൾ മേഖലയിൽ നിന്നും അരകിലോമീറ്റർ അകലെയായിരുന്നു താൻ. ഡൽഹി പൊലീസ് ആസ്ഥാനത്ത് ഇന്നലെ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥൻ മറുപടി നൽകിയത്. ജനറൽ ഡയറി എൻട്രിയിൽ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഡിസിപിയുടെ നിർദേശത്തെ തുടർന്ന് എന്നായിരുന്നു രേഖപ്പെടുത്തൽ.

ആർഎഎഫ് പെല്ലറ്റ് ഗൺ 2 റൗണ്ട് പ്രയോഗിച്ചതായാണ് സി ആർ പി എഫ് കണ്ടെത്തൽ. വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത് 55 നോൺ-ഇലക്ട്രിക് ഷെല്ലുകളും, 15 ഇലക്ട്രിക് ഷെല്ലുകളും, 5 കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചതായും തെളിഞ്ഞിരുന്നു.

അതേസമയം,ഡൽഹിയിൽ സി ജെ പി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ അടിമുടി വീഴ്ച്ചയെന്നാണ് ആർ എ എഫ് വിലയിരുത്തൽ. വിദ്യാഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യമില്ലായിരുന്നു. സേനാംഗങ്ങള വിന്യസിക്കും മുൻപ് മതിയായ നിർദേശങ്ങളും ചുമതലയും നൽകുന്നതിലും വീഴ്ച്ചയുണ്ടായി എന്നും കണ്ടെത്തിയിരുന്നു.












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



ഇന്ന്  ലോക കടുവ ദിനം  International TIGERS DAY

ഇന്ന് ലോക കടുവ ദിനം International TIGERS DAY

 

തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇന്ന് (ജൂലൈ 29) ലോക കടുവ സംരക്ഷണ ദിനം ആചരിക്കുന്നത്. വയനാട്ട് ഉൾപ്പെടെ കടുവാഭീഷണിയിൽ കഴിയുന്ന ജനങ്ങൾക്ക് ഈ ദിനം ആശങ്കകളോടെയാകുമ്പോഴും, വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാർജാര കുടുംബത്തിലെ ഏറ്റവും ശക്തരും ഗാംഭീര്യമേറിയവരുമായ കടുവകൾ വന്യജീവി ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളായും കണക്കാക്കപ്പെടുന്നു.

നാല് വർഷത്തിലൊരിക്കൽ കണക്കെടുപ്പ്

രാജ്യത്തെ കടുവകളുടെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നാല് വർഷത്തിലൊരിക്കലാണ് ദേശീയ തലത്തിൽ കടുവ സെൻസസ് നടത്തുന്നത്. 2025-ൽ ആരംഭിച്ച പുതിയ കണക്കെടുപ്പ് അവസാനഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഫീൽഡ് പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും ഔദ്യോഗിക കണക്കുകൾ പുറത്തുവരാൻ ഇനിയും ഏതാനും മാസങ്ങൾ വേണ്ടിവരും.

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (NTCA) നേതൃത്വത്തിലാണ് രാജ്യവ്യാപകമായി സെൻസസ് നടക്കുന്നത്. കേരളത്തിൽ വനംവകുപ്പാണ് കണക്കെടുപ്പിൽ പങ്കാളികളാകുന്നത്. നിലവിലെ സെൻസസിന്റെ ഫീൽഡ് നടപടികൾ ഇക്കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയായെന്നും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇപ്പോൾ ക്രോഡീകരിച്ചുവരികയാണെന്നും സംസ്ഥാന വനംവകുപ്പ് കിഴക്കൻ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സാജു സി.യു അറിയിച്ചു.

രാജ്യത്ത് 3,682 കടുവകൾ; കേരളത്തിൽ 213

2022-ലെ ദേശീയ കടുവ സെൻസസ് പ്രകാരം ഇന്ത്യയിൽ ആകെ 3,682 കടുവകളാണ് ഉള്ളത്. കേരളത്തിൽ 213 കടുവകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് പെരിയാർ‌, പറമ്പിക്കുളം എന്നീ രണ്ട് ഔദ്യോഗിക കടുവാസങ്കേതങ്ങളാണുള്ളത്.

കഴിഞ്ഞ സെൻസസ് പ്രകാരം പെരിയാർ കടുവാസങ്കേതത്തിൽ 30 മുതൽ 34 വരെ കടുവകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. വയനാട് വന്യജീവി മേഖലയിലും 75 മുതൽ 80 വരെ കടുവകൾ ഉണ്ടെന്നാണ് അവസാന കണക്കെടുപ്പ് സൂചിപ്പിക്കുന്നത്.

ഇതിന് പുറമെ കോന്നി, റാന്നി ഫോറസ്റ്റ് ഡിവിഷനുകളിലും കടുവകളുടെ സാന്നിധ്യമുണ്ട്. റാന്നി റേഞ്ചിന് കീഴിലുള്ള പമ്പയുടെ ചില ഭാഗങ്ങളിലും ഗൂഡ്രിക്കൽ റേഞ്ചിലുമാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. അച്ചൻകോവിൽ വരെ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലെ കടുവകളുടെ കൃത്യമായ എണ്ണം പുതിയ സെൻസസ് റിപ്പോർട്ട് പുറത്തുവന്ന ശേഷമേ വ്യക്തമാകൂവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

2019-ലെ കണക്കെടുപ്പിൽ രാജ്യത്ത് 2,967 കടുവകളായിരുന്നു രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ, 526 കടുവകൾ, മധ്യപ്രദേശിലായിരുന്നു.

രോഗബാധയോ വാർധക്യമോ മൂലം അവശരാകുന്ന കടുവകൾ ഉൾവനങ്ങളിലേക്ക് നീങ്ങുന്ന പ്രവണതയുണ്ടെന്നും, അവിടെവെച്ച് ചത്താൽ അവയുടെ ജഡം പെട്ടെന്ന് അഴുകുകയോ മറ്റ് വന്യജീവികൾ ഭക്ഷണമാക്കുകയോ ചെയ്യുന്നതിനാൽ മരണങ്ങൾ സ്ഥിരീകരിക്കുന്നത് പലപ്പോഴും ദുഷ്‌കരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ 58 കടുവാസങ്കേതങ്ങൾ

നിലവിൽ ഇന്ത്യയിൽ 58 കടുവാസങ്കേതങ്ങളാണ് പ്രവർത്തിക്കുന്നത്. അരുണാചൽ പ്രദേശ്, അസം, ഛത്തീസ്ഗഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മിസോറം, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെ രണ്ട് പ്രധാന കടുവാസങ്കേതങ്ങൾ പെരിയാറും പറമ്പിക്കുളവുമാണ്. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ടൈഗർ റിസർവ്, രാജസ്ഥാനിലെ രൺഥംബോർ, സരിസ്ക, മധ്യപ്രദേശിലെ ബാന്ധവ്ഗഡ്, കൻഹ, ആന്ധ്രാപ്രദേശിലെ നാഗാർജുനസാഗർ–ശ്രീശൈലം, പശ്ചിമബംഗാളിലെ സുന്ദർബൻസ് എന്നിവ ലോകപ്രശസ്തമായ ഇന്ത്യൻ കടുവാസങ്കേതങ്ങളായി അറിയപ്പെടുന്നു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴി വ്യാപാരികള്‍ സമരത്തിലേക്ക്

തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴി വ്യാപാരികള്‍ സമരത്തിലേക്ക്


ജൂലൈ 31 മുതല്‍ വില്‍പന നിര്‍ത്തുമെന്നാണ് തമിഴ്‌നാട് ചിക്കന്‍ ട്രേഡേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചത്


 
ചെന്നൈ തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴികളുടെ വില്‍പന നിര്‍ത്തുന്നു. ജൂലൈ 31 മുതല്‍ വില്‍പന നിര്‍ത്തുമെന്നാണ് തമിഴ്‌നാട് ചിക്കന്‍ ട്രേഡേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചത്. ഫെഡറേഷന്‍ പ്രസിഡന്റ് ബി ദുരൈരാജാണ് തീരുമാനം അറിയിച്ചത്. കോഴികളെ ഫാമുകളില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

കോഴികളെ വില്‍ക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് തീറ്റ നല്‍കുന്നത് നിര്‍ത്തണമെന്ന ചട്ടം ഉല്‍പാദകര്‍ പാലിക്കുന്നില്ല. ഇതുമൂലം കടകളില്‍ എത്തുമ്പോള്‍ കോഴികളുടെ വയറ്റില്‍ 100 മുതല്‍ 200 ഗ്രാം വരെ ദഹിക്കാത്ത തീറ്റയും വെള്ളവും ഉണ്ടാകും. ഇത് ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
വില്‍പനയ്ക്കായി കോഴിയെ അറക്കുമ്പോള്‍ ദഹിക്കാത്ത തീറ്റ കാരണം വൃത്തിഹീനമായ സാഹചര്യം ഉണ്ടാകുന്നുവെന്നും ഇത് ശുചിത്വ ഭീഷണി ഉയര്‍ത്തുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു.  ഇതിനൊപ്പം പൗള്‍ട്രി മേഖലയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന ഉയര്‍ന്ന ടാക്‌സുകളും എക്‌സൈസ് ഡ്യൂട്ടികളും പിന്‍വലിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്.  കോഴിത്തീറ്റയുടെയും ഇന്ധനത്തിന്റെയും വില വര്‍ധിച്ചതും, വിപണിയിലെ അസമത്വവും ഇറച്ചിക്കോഴി വ്യാപാരമേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഇതും വ്യാപാരികള്‍ സമരത്തിനിറങ്ങുന്നതിനുള്ള കാരണമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കച്ചവടക്കാരുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തമിഴ്‌നാടിനൊപ്പം പുതുച്ചേരിയിലും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക