Monday, 11 May 2026

ഇറാൻ ആക്രമണങ്ങളെ അനുകൂലിച്ചവരെ പിന്തുണച്ചു; ബഹ്‌റൈന്‍ പാര്‍ലമെന്റിൽ 3 എംപിമാരുടെ സഭാംഗത്വം റദ്ധാക്കി

ഇറാൻ ആക്രമണങ്ങളെ അനുകൂലിച്ചവരെ പിന്തുണച്ചു; ബഹ്‌റൈന്‍ പാര്‍ലമെന്റിൽ 3 എംപിമാരുടെ സഭാംഗത്വം റദ്ധാക്കി



ബഹ്‌റൈന്‍ പാര്‍ലമെന്റിലെ മൂന്ന് എംപിമാരുടെ സഭാംഗത്വം റദ്ധാക്കി. ബഹ്‌റൈനെതിരായ ഇറാന്റെ ആക്രമണങ്ങളെ അനുകൂലിച്ചവര്‍ക്കെതിരായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ചതിന്റെ പേരിലാണ് നടപടി. ലെജിസ്ലേറ്റീവ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് എംപിമാരുടെ അംഗത്വം റദ്ദാക്കിയത്.

മൂന്ന് എംപിമാര്‍ പാര്‍ലമെന്ററി ചുമതലകള്‍ ലംഘിക്കുകയും ജനപ്രതിനിധികളുടെ മാന്യതക്ക് ഭംഗം വരുത്തുകയും ചെയ്തുവെന്നാരോപിച്ച് 37 അംഗങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വിഷയം പാര്‍ലമെന്റ് പരിഗണിച്ചത്. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലൂടെ മൂന്ന് എംപിമാരെയും പുറത്താക്കി. അബ്ദുല്‍നബി സല്‍മാന്‍, മംദൂഹ് അല്‍ സാലിഹ്, മെഹ്ദി അല്‍ ഷുവൈഖ് എന്നിവര്‍ക്കാണ് പാര്‍ലമെന്റ് അംഗത്വം നഷ്ടമായത്.

പ്രതിവാര സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ നടത്തിയ റോള്‍-കോള്‍ വോട്ടെടുപ്പിന് പിന്നാലെ സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം മൂന്ന് സീറ്റുകളും ഒഴിവായതായി പ്രഖ്യാപിച്ചു. ലെജിസ്ലേറ്റീവ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബഹ്‌റൈനെതിരായ ഇറാനിയന്‍ ആക്രമണങ്ങളെ അനുകൂലിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ മൂന്ന് എംപിമാരും വിമര്‍ശിച്ചിരുന്നു. ഈ നിലപാട് സത്യപ്രതിഞ്ജാ ലംഘനവും ദേശീയ ഉത്തരവാദിത്തങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ലെജിസ്ലേറ്റീവ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു 

രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവര്‍ക്കൊപ്പമുള്ള നിലപാടുകളെ അപലപിച്ച് ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നടത്തിയ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയിലെ 99-ാം അനുച്ഛേദപ്രകാരം വിശ്വാസ്യത നഷ്ടപ്പെടുകയോ ഔദ്യോഗിക ചുമതലകളില്‍ വീഴ്ചവരുത്തുകയോ ചെയ്യുന്ന അംഗങ്ങളുടെ അംഗത്വം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ റദ്ദാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുഴയിലെ മണ്ണെടുക്കാൻ 10 കോടി, മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ഓഡിറ്റ് കുടുക്ക്, 85 ലക്ഷത്തിന്റെ നഷ്ടം; പദ്ധതികളില്‍ വന്‍ ക്രമക്കേടെന്ന് കണ്ടെത്തൽ

പുഴയിലെ മണ്ണെടുക്കാൻ 10 കോടി, മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ഓഡിറ്റ് കുടുക്ക്, 85 ലക്ഷത്തിന്റെ നഷ്ടം; പദ്ധതികളില്‍ വന്‍ ക്രമക്കേടെന്ന് കണ്ടെത്തൽ



മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് വിഭാഗം. 45 പദ്ധതികളുടെ നടത്തിപ്പിലൂടെ മാത്രം ജില്ലാ പഞ്ചായത്തിന് 85,63,839 രൂപയുടെ നഷ്ടം സംഭവിച്ചു. അപാകതകള്‍ കണ്ടെത്തിയ 26 പദ്ധതികള്‍ക്കായി ചെലവഴിച്ച 10,28,88,084 രൂപ ഓഡിറ്റ് വിഭാഗം തടസ്സപ്പെടുത്തി. ഈ തുകയ്ക്ക് കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഉത്തരവാദികളായവരില്‍ നിന്ന് പണം തിരികെ ഈടാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. തിരൂര്‍-പൊന്നാനി പുഴയിലെ മണ്ണെടുപ്പ് പദ്ധതിയാണ് പ്രധാന വിവാദമായിരിക്കുന്നത്. ബോട്ട് സര്‍വീസിനായി സാധ്യതാ പഠനം നടത്താതെ പത്തുകോടിയിലധികം രൂപ ചെലവാക്കി മണ്ണെടുത്തത് പാഴ്‌ച്ചെലവാണെന്ന് ഓഡിറ്റ് കണ്ടെത്തി.

ജിയോളജി വിഭാഗത്തിന്റെ അനുമതി വാങ്ങാതെയും അളവുപുസ്തകത്തില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തും കരാറുകാരന് തുക നല്‍കിയതിലും ക്രമക്കേടുണ്ട്. കൂടാതെ, പട്ടികവര്‍ഗ ഫണ്ട് (ടിഎസ്പി) വിനിയോഗിക്കാത്തത് മൂലം പൊതുവിഭാഗം ഫണ്ടില്‍ നിന്നും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വണ്ടൂര്‍ ചേതന ഹോസ്പിറ്റലിലെ പേ വാര്‍ഡ് നിര്‍മ്മാണം, സ്‌കൂളുകളിലെ മോഡുലാര്‍ ശുചിമുറി സ്ഥാപിക്കല്‍, വയോജന പാര്‍ക്ക് നിര്‍മ്മാണം എന്നിവയിലും അധികച്ചെലവും ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. ചെയ്യാത്ത പ്രവൃത്തികള്‍ക്ക് തുക നല്‍കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാന്‍, കേരളോത്സവം നടത്തിപ്പ്, എസ്പിസി പരിശീലനം എന്നിവയിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങള്‍; യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോരാടും’; ഇറാന്‍

‘അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങള്‍; യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോരാടും’; ഇറാന്‍


 
യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതിനെതിരെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം. മേഖലയിലെ സുരക്ഷ തകര്‍ക്കപ്പെട്ടുവെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങളെന്നും യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോരാടുമെന്നും പറഞ്ഞു. നയതന്ത്രത്തിന് അവസരം ലഭിച്ചാല്‍ പ്രയോജനപ്പെടുത്തും. ചര്‍ച്ചകള്‍ ദേശീയ താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കി മാത്രമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


മേഖലയിലുടനീളം യുദ്ധം അവസാനിപ്പിക്കണമെന്നും ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കണമെന്നുമാണ് ഇറാന്റെ ആവശ്യം.

ഇറാന്‍ ഇതിനകം വലിയ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടികള്‍ കടുപ്പിക്കുമെന്നുമാണ് ട്രംപ് നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ ഹോര്‍മുസില്‍ വിട്ടുവീഴ്ചക്കില്ലെന്ന മറുപടിയാണ് ഇറാന്‍ അമേരിക്കക്ക് നല്‍കിയതെന്നാണ് സൂചന. മേഖലയിലുടനീളം പ്രത്യേകിച്ച് ലെബനോണില്‍ അടക്കം യുദ്ധം അവസാനിപ്പിക്കണം, ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കണം, തുടങ്ങിയ നിര്‍ദേശങ്ങളും ഇറാന്‍ അമേരിക്കക്ക് നല്‍കിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ഉറപ്പുകള്‍ പാലിക്കപ്പെടണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്

പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്



പത്തനംതിട്ട ഓമല്ലൂരിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടിൽ കയറി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്നായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കുഞ്ഞിന്റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തെരുവ്‌നായ ശല്യം നിരന്തരമായുള്ള പ്രദേശമാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഔഡിയും ഫെറാറിയും ഇനി റോയല്‍ എന്‍ഫീല്‍ഡിന് പിന്നില്‍; ലോകത്തിലെ കരുത്തന്‍ ബ്രാന്‍ഡുകളില്‍ മൂന്നാമത്

ഔഡിയും ഫെറാറിയും ഇനി റോയല്‍ എന്‍ഫീല്‍ഡിന് പിന്നില്‍; ലോകത്തിലെ കരുത്തന്‍ ബ്രാന്‍ഡുകളില്‍ മൂന്നാമത്



ലോകത്തിലെ കരുത്തുറ്റ മൂന്നാമത്തെ ഓട്ടോമോട്ടീവ് ബ്രാന്‍ഡായി മാറി റോയല്‍ എന്‍ഫീല്‍ഡ്. ഔഡി, ഫെറാറി തുടങ്ങിയ ലോകത്തിലെ വമ്പന്‍ വാഹന നിര്‍മാതാക്കളെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ബ്രാന്‍ഡ് ഫിനാന്‍സ് ഓട്ടോമോട്ടിവ് ഇന്‍ഡസ്ട്രി 2026 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ് സ്‌കോര്‍ 100ല്‍ 88.9 ആണ്. കമ്പനിയുടെ ഓവറോള്‍ ബ്രാന്‍ഡ് വാല്യു 30 ശതമാനം ഉയര്‍ന്ന് 120 കോടി ഡോളറിലെത്തി. ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് രാജയായ എന്‍ഫീല്‍ഡിനു മുന്നിലുള്ളത് ടൊയോട്ടയും ബിഎംഡബ്ല്യുവും മാത്രമാണ്.

റെട്രോ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് എന്നതില്‍നിന്ന് ഗ്ലോബല്‍ ലൈഫ്‌സ്റ്റൈല്‍ ആന്‍ഡ് ലെഷര്‍ മോട്ടോര്‍സൈക്ലിങ് എന്ന നിലയിലാണ് റോയല്‍ എന്‍ഫീല്‍ഡിനെ നിലവില്‍ ആഗോള വിപണിയില്‍ കാണുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദേശ വിപണിയിലും എന്‍ഫീല്‍ഡിന്റെ വാഹനങ്ങള്‍ എത്തുന്നുണ്ട്. നിലവില്‍ 80ലേറെ രാജ്യങ്ങളിലെ നിരത്തുകള്‍ എന്‍ഫീല്‍ഡ് കൈയടക്കി കഴിഞ്ഞു. ലോകവ്യാപകമായി 3200ലേറെ റീട്ടെയില്‍ ടച്ച്‌പോയിന്റുകളും ഏഴ് സികെഡി അസംബ്ലി ഫെസിലിറ്റികളുമാണ് കമ്പനിക്കുള്ളത്.

മറ്റു വാഹന നിര്‍മാതാക്കള്‍ പുതിയ ട്രെന്‍ഡ് തേടിപ്പോകുമ്പോഴും പെര്‍ഫോമന്‍സിനും സ്‌റ്റൈലിനുമാണ് ഇപ്പോഴും എന്‍ഫീല്‍ഡ് പ്രാധാന്യം നല്‍കുന്നത്. ഓടിക്കുന്നയാള്‍ക്ക് എക്കാലത്തും മികച്ച റൈഡിങ് എക്‌സ്പീരിയന്‍സ് നല്‍കുന്ന എല്‍ഫീല്‍ഡിന് ലോക വ്യാപകമായി വലിയ ആരാധകവൃന്ദമുണ്ട്. 1901ല്‍ യുകെയില്‍ സ്ഥാപിച്ച കമ്പനിയുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്.

അതേസമയം പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യയുടെ സ്വന്തം ടാറ്റ മോട്ടോഴ്‌സുണ്ട്. ഇലക്ട്രിക് വാഹന വിപണിയിലെ ആധിപത്യവും ആഗോള വിപണിയിലേക്കുള്ള വ്യാപനവുമാണ് ടാറ്റയ്ക്ക് തുണയായത്. ഔഡിയും ഫെറാറിയും യഥാക്രമം നാലും ആറും സ്ഥാനങ്ങളിലാണ്. മഹിന്ദ്ര 25-ാം സ്ഥാനത്തും മാരുതി സുസുക്കി 34-ാമതുമാണുള്ളത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ധീരനായ  പോരാളിയും കരുത്തനായ ഭരണാധികാരിയുമായിരുന്നു ആർ ബാലകൃഷ്ണപിള്ള എന്ന് കേരള കോൺഗ്രസ് (ബി)  കോട്ടയം ജില്ല കമ്മിറ്റി.

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ധീരനായ പോരാളിയും കരുത്തനായ ഭരണാധികാരിയുമായിരുന്നു ആർ ബാലകൃഷ്ണപിള്ള എന്ന് കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ല കമ്മിറ്റി.


 
ഏറ്റുമാനൂർ എം എസ് എം ലൈബ്രറി ഹാളിൽ ആർ ബാലകൃഷ്ണപിള്ളയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണം നടന്നു.  ജില്ലാപ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിച്ചു.

പാർട്ടി സംസ്ഥാന ജോ. സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ അനുസ്മരണ  പ്രഭാഷണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ്  മൻസൂർ പുതുവീട്ടിൽ, ജില്ലാ സെക്രട്ടറി മനോജ് പുളിക്കൽ, ജില്ലാ ട്രഷറർ ലൂക്കാ പി ജെ, യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് സുധീഷ് പഴന്നിലത്ത്, കർഷ യൂണിയൻ ബി  സംസ്ഥാന കമ്മിറ്റി അംഗം  സാൽവിൻ കൊടിയന്തറ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ  സതീഷ് ബാബു, ഫാസിൽ പതാലിൽ, പ്രശാന്ത് സോമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ നവാസ് പുത്തൻപുരയ്ക്കൽ, ശശികുമാർ കെ എൻ, ടുബി ഹരിശ്രീ, ഹമീദ് നാസർ, മാഹിൻ സക്കീർ, തോമസ് വർഗീസ് ,ജിഷ്ണു ശിവരാമൻ  തുടങ്ങിയവർ സംസാരിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ, ' ദൃശ്യം 3 കളക്ഷനെക്കുറിച്ച് മോഹൻലാൽ

500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ, ' ദൃശ്യം 3 കളക്ഷനെക്കുറിച്ച് മോഹൻലാൽ


 
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം മെയ് 1 ന് പുറത്തിറങ്ങും. സിനിമ എത്ര നേട്ടം ഉണ്ടാകും എന്നതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എല്ലാ സിനിമയും നന്നാകണം എന്ന ഉദ്ദേശത്തോടെയാണ് എടുക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയ്ക്കും ജാതകം ഉണ്ടെന്നും അതുകൊണ്ട് 500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ എന്നും മോഹൻലാൽ തമാശ രൂപേണ പറഞ്ഞു.

'നമ്മൾ അങ്ങനെ വിചാരിച്ചിട്ട് ഒരു സിനിമയും എടുത്തിട്ടില്ല. അത് അബദ്ധത്തിൽ പറ്റി പോവുന്നതാണ്. ഇത് നല്ല സിനിമയായിരിക്കും. അങ്ങനെ സംഭവിക്കട്ടെ, ഇപ്പോഴും അങ്ങനെയല്ലേ. ഒരു സിനിമയെടുക്കുമ്പോൾ ഏറ്റവും നന്നായിട്ട് ഓടണം, അത്രയും ആൾക്കാർ കാണണം എന്ന് കരുതിയാണ് സിനിമ എടുക്കുന്നത്. സിനിമയ്ക്ക് ഒരു ജാതകമുണ്ട്, മനുഷ്യനെ പോലെയല്ല അത്. നല്ല മിടുക്കനായിരിക്കും. കുറച്ച് കഴിയുമ്പോൾ മോശമായിപ്പോവും. അതുപോലെ സിനിമയ്ക്കും ഒരു ജാതകമുണ്ട്. അതൊരു മാജിക് ആണ്. ഒരു സീക്രട്ട് റെസിപ്പി ആണ്. ആർക്കും അറിയില്ല. അതുകൊണ്ട് 500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും…" മോഹൻലാൽ പറയുന്നു.

താന്‍ ആദ്യമായി ടിക്കറ്റെടുത്ത് കാണുന്ന സിനിമയാകും ദൃശ്യം 3യെന്നും മോഹൻലാൽ പറഞ്ഞു. 'ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണാന്‍ പോകുന്നത്. പണ്ട് ടിക്കറ്റ് എടുത്ത് സിനിമയ്ക്ക് പോകേണ്ട സമയം ആയപ്പോഴേക്കും ഞാന്‍ സിനിമയിലായിപ്പോയി. പതിനേഴ് വയസില്‍ സിനിമയില്‍ വന്ന ആളാണ്' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിലായിരുന്നു നടന്റെ പ്രതികരണം.

കേരളത്തില്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം രാവിലെ 8 മണി മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ യുഎസ്എ പ്രീമിയറുകള്‍ മെയ് 20 ന് 7.30 മുതലാണ് ആരംഭിക്കുക. ആദ്യ ദിനം ദൃശ്യം 3 വമ്പന്‍ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടല്‍. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജോര്‍ജ്കുട്ടിയെയും മറ്റു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആകെമൊത്തത്തില്‍ ഒരു നിഗൂഢത നിറച്ചാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി സാഹസത്തിന് മുതിരരുത്; ഇന്ത്യയ്ക്ക് 'വേദനാജനകമായ' തിരിച്ചടി നൽകുമെന്ന് പാക് സൈനിക മേധാവിയുടെ ഭീഷണി

ഇനി സാഹസത്തിന് മുതിരരുത്; ഇന്ത്യയ്ക്ക് 'വേദനാജനകമായ' തിരിച്ചടി നൽകുമെന്ന് പാക് സൈനിക മേധാവിയുടെ ഭീഷണി



ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യത്തിൻ്റെ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ കനത്ത തിരിച്ചടി നേരിട്ട് ഒരു വർഷം തികയുമ്പോൾ, ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാനെതിരെ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിർന്നാൽ, ശത്രുക്കൾക്ക് അതിൻ്റെ പ്രത്യാഘാതം വളരെ വലുതും അപകടകരവും ദൂരവ്യാപകവും വേദനാജനകവും ആയിരിക്കുമെന്നാണ് മുനീറിൻ്റെ മുന്നറിയിപ്പ്.

പാകിസ്ഥാനിലെ 'ഡോൺ' പത്രം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ഒരു ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുനീർ. പാക് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദു, നാവികസേനാ മേധാവി അഡ്മിറൽ നാവീദ് അഷ്റഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് ആദ്യമായല്ല മുനീർ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് ആയി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ, പാകിസ്ഥാൻ്റെ യുദ്ധസന്നാഹത്തെ കുറിച്ച് ഇന്ത്യക്ക് യാതൊരു സംശയവും വേണ്ടെന്നും, കൂടുതൽ വേഗത്തിലും ശക്തമായും കഠിനമായും തിരിച്ചടിക്കുമെന്നും അസിം മുനീര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. സിന്ധു നദീതീരത്തുള്ള ഇന്ത്യയുടെ അണക്കെട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മിതികൾ ലക്ഷ്യം വെക്കുമെന്നും അസിം മുനീര്‍ അന്ന് പറഞ്ഞിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ യുഎസിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ, ‘നമ്മൾ ഒരു ആണവശക്തിയാണ്. നമ്മൾ വീഴാൻ പോകുകയാണെന്ന് തോന്നിയാൽ, ലോകത്തിൻ്റെ പകുതിയും ഞങ്ങൾ കൂടെ കൊണ്ടുപോകും’ എന്ന് അസിം മുനീര്‍ പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിൽ പാകിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയത്. മെയ് 7-ന് രാത്രി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര താവളങ്ങൾ പൂർണ്ണമായും തകർത്തു. പാകിസ്ഥാൻ തിരിച്ചടിച്ചെങ്കിലും മെയ് 10-ഓടെ ഇന്ത്യ പാകിസ്ഥാൻ്റെ സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും റഡാർ സംവിധാനങ്ങളും തകർത്തു. ഇതോടെയാണ് പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറായത്.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൈക്കമാൻഡ് നി‍ർദ്ദേശം തള്ളി, 'പട നയിച്ചവൻ നാട് നയിക്കട്ടെ' കൂറ്റൻ ഫ്ലക്സ് ഉയർന്നു; പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

ഹൈക്കമാൻഡ് നി‍ർദ്ദേശം തള്ളി, 'പട നയിച്ചവൻ നാട് നയിക്കട്ടെ' കൂറ്റൻ ഫ്ലക്സ് ഉയർന്നു; പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്



കൊല്ലം: മുഖ്യമന്ത്രി തർക്കത്തിൽ ഇനി കേരളത്തിൽ ഫ്ലക്സും പരസ്യ പ്രതിഷേധവും പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ് വെച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന വാചകവും ചിത്രവും മാത്രമാണ് ഫ്ലെക്സിൽ ഉള്ളത്. കെ സി വേണുഗോപാലിനെ അനുകൂലിച്ച് പുനലൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വി ഡി സതീശനെ അനുകൂലിച്ചുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ പരസ്യ പ്രതികരണം സസൂഷ്മം നിരീക്ഷിച്ച ശേഷമാകും മുഖ്യമന്ത്രി കാര്യത്തിലെ തീരുമാനം പ്രഖ്യാപിക്കുക എന്ന് ഹൈക്കമാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടതിൽ ഹൈക്കമാൻഡും കോൺഗ്രസ് നേതൃത്വവും എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക