Tuesday, 1 July 2025

കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി





 
കണ്ണൂർ: കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം
ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ കൃത്രിമ മഴയ്ക്ക് ഒരുക്കം

വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ കൃത്രിമ മഴയ്ക്ക് ഒരുക്കം




ഡൽഹിയിൽ വായു മലിനീകരണം വർധിച്ചു വരുന്നതിന്റെ ദൃശ്യങ്ങൾ നാം സാമൂഹ്യ മാധ്യമങ്ങളിൽ കാണാറുണ്ടല്ലോ. ഇതിലൂടെ ആളുകൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എത്രത്തോളം കഷ്ടപ്പെടുന്നു എന്നതും വ്യക്തമാണ്. ഇത്തരത്തിൽ ആളുകൾ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങുന്നു.

ജൂലൈ 4നും 11നുമിടയിൽ കൃത്രിമ മഴയുടെ ആദ്യ പരീക്ഷണം നടത്താനാണ് നിലവിലെ തീരുമാനം. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂരിലെ ഇന്ത്യൻ കാലാവസ്ഥ വകുപ്പിന് നിലവിൽ ക്ലൗഡ് സീഡിങ്ങിനുള്ള ഫ്ളൈറ്റ് പ്ലാൻ സമർപ്പിച്ചതായി ഡൽഹിയുടെ പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ വ്യക്തമാക്കി. നിലവിലെ കാലാവസ്ഥ നിരീക്ഷണം അനുസരിച്ച് ജൂലൈ മൂന്ന് വരെ പ്രതികൂല സാഹചര്യമായതിനാലാണ് ജൂലൈ നാലിനും 11നുമിടയിൽ ഒരു ദിവസം ക്ലൗഡ് സീഡിങ്ങിനായി തിരഞ്ഞെടുത്തതെന്ന് സിർസ വ്യക്തമാക്കി.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



70-ാം വയസ്സിൽ പത്താം ക്ലാസ് പാസായി; കവിതാസമാഹാരവുമായി ചന്ദ്രമണിയമ്മ

70-ാം വയസ്സിൽ പത്താം ക്ലാസ് പാസായി; കവിതാസമാഹാരവുമായി ചന്ദ്രമണിയമ്മ



തിരുവനന്തപുരം: പുതിയൊരു തുടക്കത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചന്ദ്രമണിയമ്മ. 70-ാം വയസ്സിൽ പത്താം ക്ലാസ് ഫസ്റ്റ് ക്ലാസോടെ പാസായി കവിതാസമാഹാരം പുറത്തിറക്കിയിരിക്കുകയാണ് അവർ. ചന്ദ്രമണിയമ്മയുടെ 'എന്റെ സ്വർണ്ണമന്താരപ്പൂവ്' എന്ന പുസ്തകം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു.

സാക്ഷരതാ മിഷന്‍റെ തുല്യതാ പരീക്ഷയിലൂടെ പത്താം ക്ലാസ് ഫസ്റ്റ് ക്ലാസോടെ പാസാവുകയും പിന്നീട് പ്ലസ് ടു പഠനം പൂർത്തിയാക്കുകയും ചെയ്തു ചന്ദ്രമണിയമ്മ. പഠനത്തോടൊപ്പം ചന്ദ്രമണിയമ്മ എഴുതിയ 15 കവിതകൾ ഉൾപ്പെടുത്തിയാണ് 'എന്റെ സ്വർണ്ണമന്താരപ്പൂവ്' എന്ന കവിതാസമാഹാരം നെയ്യാറ്റിൻകര നഗരസഭ പ്രസിദ്ധീകരിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സാക്ഷരതാ പദ്ധതിയാണ് ചന്ദ്രമണിയമ്മക്ക് തുടർ പഠനത്തിനും കവിതാ പ്രസിദ്ധീകരണത്തിനും വഴിയൊരുക്കിയതെന്ന് മന്ത്രി വി ശിവൻകുട്ടി കുറിച്ചു.

വാർഡ് കൗൺസിലർ ആയിരുന്ന അഡ്വ. ജയാ ഡാളിയുടെ പിന്തുണയും പ്രോത്സാഹനവും വലിയ താങ്ങായിരുന്നുവെന്ന് ചന്ദ്രമണിയമ്മ പറഞ്ഞു. തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വർഷങ്ങളാണിതെന്നും അവർ പറയുന്നു. കവിതാസമാഹാരം അഡ്വ. ജയാ ഡാളിക്ക് നൽകിയാണ് മന്ത്രി ശിവൻകുട്ടി പ്രകാശനം നിർവഹിച്ചത്. ഈ നേട്ടം എല്ലാവർക്കും പ്രചോദനമാകട്ടെയെന്ന് മന്ത്രി പറഞ്ഞു.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



പഴയ വാഹനങ്ങൾക്ക് നിയന്ത്രണം ശക്തമാക്കി ഡൽഹി; ഇന്ധനവിതരണം നിർത്തുന്നു..

പഴയ വാഹനങ്ങൾക്ക് നിയന്ത്രണം ശക്തമാക്കി ഡൽഹി; ഇന്ധനവിതരണം നിർത്തുന്നു..




ന്യൂഡൽഹി: പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ഡൽഹിയിലെ പമ്പുകളിൽനിന്ന് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല. തലസ്ഥാനത്തെ വാഹന മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച തീരുമാനം ഇന്ന് മുതൽ നിലവിൽ വന്നു. സംസ്ഥാനത്തെ 350 പമ്പുകളിലാണ് ഈ തീരുമാനം നടപ്പാക്കുക.

കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ഡൽഹി പൊലീസുമായും ഗതാഗത വകുപ്പുമായും ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. തീരുമാനം നല്ല രീതിയിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കൃത്യമായ നിരീക്ഷണവും അധികൃതർ നടത്തും. ആദ്യ 100 പമ്പുകൾ ഡൽഹി പൊലീസ്, 59 പമ്പുകൾ ഗതാഗത വകുപ്പ്, 91 പമ്പുകൾ ഇരു വിഭാഗങ്ങളുടെയും സംയുക്ത സേന, അവസാന 100 പമ്പുകൾ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ എന്നിവർ നിരീക്ഷിക്കും. ഏതെങ്കിലും തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ കനത്ത പിഴ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കും.
 



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



ഇന്നു  മുതൽ (01.07.2025) KSRTC ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല... പകരം മൊബൈൽ ഫോണുകൾ..

ഇന്നു മുതൽ (01.07.2025) KSRTC ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല... പകരം മൊബൈൽ ഫോണുകൾ..





 മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു

🌌തിരുവനന്തപുരം സെൻട്രൽ: 9188933717
🌌ആറ്റിങ്ങൽ: 9188933701
🌌വിഴിഞ്ഞം: 9188933725
🌌കാട്ടാക്കട: 9188933705
🌌പാലക്കാട്‌: 9188933800
🌌മലപ്പുറം: 9188933803
🌌പെരിന്തൽമണ്ണ: 9188933806
🌌പൊന്നാനി: 9188933807
🌌തിരൂർ: 9188933808
🌌തിരുവമ്പാടി: 9188933812
🌌തൊട്ടിൽപ്പാലം: 9188933813
🌌സുൽത്താൻബത്തേരി: 9188933819
🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820
🌌മൈസൂർ: 9188933821
🌌കാസർഗോഡ്: 9188933826
🌌തൃശൂർ: 9188933797
🌌ആലുവ: 9188933776
🌌കന്യാകുമാരി: 9188933711
🌌ചെങ്ങന്നൂർ: 9188933750
🌌ചങ്ങനാശ്ശേരി: 9188933757
🌌ചേർത്തല: 9188933751
🌌എടത്വാ: 9188933752
🌌ഹരിപ്പാട്: 9188933753
🌌കായംകുളം: 9188933754
🌌ഗുരുവായൂർ: 9188933792
🌌ആര്യങ്കാവ്: 919188933727
🌌അടൂർ: 9188933740
🌌ആലപ്പുഴ: 9188933748
🌌കൊട്ടാരക്കര: 9188933732
🌌കോന്നി: 9188933741
🌌കുളത്തൂപ്പുഴ: 9188933734
🌌മല്ലപ്പള്ളി: 9188933742
🌌മൂന്നാർ: 9188933771
🌌മൂലമറ്റം: 9188933770
🌌പാലാ: 9188933762
🌌പത്തനംതിട്ട: 9188933744
🌌പത്തനാപുരം: 9188933735
🌌പന്തളം: 9188933743
🌌പുനലൂർ: 9188933736
🌌റാന്നി: 9188933745
🌌തിരുവല്ല: 9188933746
🌌തൊടുപുഴ: 9188933775
🌌തെങ്കാശി: 9188933739




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



കീഹോൾ സര്‍ജറിയിന് പിന്നാലെ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ കേസ്

കീഹോൾ സര്‍ജറിയിന് പിന്നാലെ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ കേസ്





 
കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് തിങ്കളാഴ്ച മരിച്ചത്. ബിജുവിന്റെ സഹോദരന്‍ ബിനു (44) നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

നടുവേദനയെ തുടര്‍ന്നാണ് ബിജു കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി ബിനു പറയുന്നു. ഡിസ്‌കില്‍ ഞരമ്പ് കയറിയതായിരുന്നു നടുവേദനയ്ക്ക് കാരണം. വിദഗ്ധ ചികിത്സക്കായി ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ജൂണ്‍ 25ാം തീയതി എത്തുകയും ന്യൂറോ സര്‍ജന്‍ മനോജിനെ കാണുകയും ഓപ്പറേഷന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് കുടുംബം നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടി.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



വമ്പൻ താരനിര വെറുതെയായില്ല; മികച്ച കളക്ഷനുമായി കണ്ണപ്പ മുന്നോട്ട്!

വമ്പൻ താരനിര വെറുതെയായില്ല; മികച്ച കളക്ഷനുമായി കണ്ണപ്പ മുന്നോട്ട്!





ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്നും 25 കോടിക്ക് മേലെ കളക്ഷൻ നേടി പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ. വിഷ്ണു മഞ്ജു നായകനായെത്തിയ ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരന്നിരുന്നു. തിങ്കളാഴ്ച 2.50 കോടി രൂപയാണ് കണ്ണപ്പ നേടിയത്. ഇന്ത്യയിൽ നിന്നും മാത്രം ഇതുവരെ 25.90 കോടിയാണ് കണ്ണപ്പ സ്വന്തമാക്കിയത്. പാൻ-ഇന്ത്യൻ ചിത്രത്തിൽ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹൻലാലും രുദ്രയായി പ്രഭാസും ശിവനായി അക്ഷയ് കുമാറുമാണ് വേഷമിട്ടിരിക്കുന്നത്

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസായത്. മോഹൻ ബാബു, ശരത്കുമാർ, കാജൽ അഗർവാൾ, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഇന്ത്യൻ പുരാണങ്ങളുടെ പശ്ചാത്തലത്തിൽ, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവുമായി ജീവിക്കുന്ന ശിവ ഭക്തൻറെ അതിശയിപ്പിക്കുന്ന യാത്രയാണ് 'കണ്ണപ്പ'. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

എവിഎ എൻറർടെയ്ൻമെൻറ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹൻ ബാബു നിർമ്മിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം. അർപ്പിത് രങ്ക, ബ്രഹ്‌മാനന്ദൻ, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിങ്ങിൻറെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കണ്ണപ്പ'. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് 'കണ്ണപ്പ'യുടെ മനോഹര ദൃശ്യങ്ങൾക്ക് പിന്നിൽ. സ്റ്റീഫൻ ദേവസിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



പുതിയ കെഎസ്ആര്‍ടിസി ബസ് ഓടിച്ച് മന്ത്രി കെബി ഗണേഷ്‌കുമാര്‍; ഫേസ്ബുക്കില്‍ കമന്‍റ്‌ പൂരം

പുതിയ കെഎസ്ആര്‍ടിസി ബസ് ഓടിച്ച് മന്ത്രി കെബി ഗണേഷ്‌കുമാര്‍; ഫേസ്ബുക്കില്‍ കമന്‍റ്‌ പൂരം





തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കായി പുതുതായി നിരത്തിലിറങ്ങുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കുന്നതിന്‍റെ ഫോട്ടോ ഇട്ടിരിക്കുന്നത്. ഫോട്ടോക്കൊപ്പം ഉടൻ വരുന്നുവെന്ന് ഇംഗ്ലീഷിൽ (coming soon) കുറിപ്പും ഇട്ടിട്ടുണ്ട്. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്.

അടുത്തകാലത്തായി ഇറക്കിയ ബസുകളെല്ലാം കെഎസ്ആര്‍ടിസിയുടെ തന്നെ ഉപകമ്പനിയായ സ്വിഫ്റ്റിനായിരുന്നു നൽകിയിരുന്നത്. അതിനാൽ തന്നെ ടാറ്റയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്കായി പുറത്തിറക്കുന്നത് ഏരെ ആകാംക്ഷയോടെയാണ് ആനവണ്ടി പ്രേമികളും യാത്രക്കാരും നോക്കി കാണുന്നത്.

അതേസമയം, ബസ് ഓടിച്ചുനോക്കുന്ന മന്ത്രിയുടെ ചിത്രത്തിൽ നിറയെ കമന്‍റുകളുടെ പൂരമാണ്. ബസിന്‍റെ ഡിസൈനിനെക്കുറിച്ചാണ് പ്രധാന ചര്‍ച്ച. ബസിന്‍റെ ഡിസൈൻ മോശമാണെന്നും പെയിന്‍റിങ് അടക്കം മാറ്റണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്. ടാറ്റയുടെ ഷാസിയിൽ എസിജിഎൽ കമ്പനിയാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. ഗോവയിലെ എസിജിഎൽ കമ്പനി നിര്‍മിച്ച ബസിന്‍റെ ഉള്‍വശവും സീറ്റുമെല്ലാം നല്ല നിലവാരത്തിലുള്ളതാണെന്നും എന്നാൽ, കാലത്തിന് അനുസരിച്ചുള്ള ലുക്കല്ലെന്നും ഡിസൈനിൽ മാറ്റം വരുത്തണമെന്നുമാണ് പലരും കമന്‍റിലൂടെ ആവശ്യപ്പെടുന്നത്.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SR 175 വിപണിയിൽ എത്താൻ തയ്യാറായി; അപ്രീലിയയുടെ പുതിയ മോഡൽ ഡീലർഷിപ്പുകളിൽ

SR 175 വിപണിയിൽ എത്താൻ തയ്യാറായി; അപ്രീലിയയുടെ പുതിയ മോഡൽ ഡീലർഷിപ്പുകളിൽ



ഇന്ത്യയിൽ പുതിയ എസ്ആർ 175 പുറത്തിറക്കാൻ ഇറ്റാലിയൻ ടൂവീലർ ബ്രാൻഡായ അപ്രീലിയ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ സ്‍കൂട്ടറിന്‍റെ വലുതും ശക്തവുമായ പതിപ്പ് ഇതിനകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. ഇത് സ്‍കൂട്ടറിന്‍റെ ഔദ്യോഗിക ലോഞ്ച് ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകി. നിലവിൽ രാജ്യത്ത് വിൽപ്പനയിലുള്ള എസ്ആർ 160 ന് പകരമായി എസ്ആർ 175 എത്തുമെന്നും പ്രതീക്ഷിക്കുന്നു.


ഡീലർഷിപ്പിൽ നിന്നുള്ള അപ്രീലിയ എസ്ആർ 175 ന്റെ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് 160 സിസി പതിപ്പിൽ നിന്നാണ് അതിന്റെ ഡിസൈൻ പ്രചോദനം കൂടുതലും ലഭിക്കുന്നത് എന്നാണ്. എസ്ആർ കുടുംബത്തിന്റെ സ്‌പോർട്ടി ഡിഎൻഎയ്ക്ക് അനുസൃതമായി മൊത്തത്തിലുള്ള ഡിസൈൻ നിലനിൽക്കുന്നു. ഒപ്പം അപ്രീലിയ RS 457, ടുവോണോ 457 പോലുള്ള വലിയ ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഗ്രാഫിക്സും കളർ സ്‍കീമുകളും ഉപയോഗിക്കുന്നു. എസ്ആർ 160 ന്‍റെ സ്ലീപ്പ്, സ്‌പോർട് ഡിസൈൻ ഇതിൽ തുടരുന്നു. അപ്രീലിയ ആർഎസ് 457, ട്യൂണോ 457 മോട്ടോർസൈക്കിളുകളിൽ നിന്നുള്ള കളർ തീമും ലഭിക്കുന്നു. സ്റ്റൈലിംഗ് ഇപ്പോഴും ഷാർപ്പും സ്‍പോട്ടിയുമായി തോന്നുന്നു. പഴയ എൽസിഡി യൂണിറ്റിന് പകരമായി പുതിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുത്തിയതാണ് ഒരു പ്രധാന നവീകരണം. ഈ ഡിസ്പ്ലേ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടൊപ്പം വിശാലമായ വിവരങ്ങൾ വാഗ്ദാനം ചെയ്യുമെന്നും റൈഡറുടെ ഡിജിറ്റൽ അനുഭവം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

 



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



ലോ കോളേജ് ബലാത്സംഗക്കേസ്; സിസിടിവി ദൃശ്യങ്ങളും ഫോണുകളും ഫോറൻസിക് പരിശോധനയിലേക്ക്

ലോ കോളേജ് ബലാത്സംഗക്കേസ്; സിസിടിവി ദൃശ്യങ്ങളും ഫോണുകളും ഫോറൻസിക് പരിശോധനയിലേക്ക്




കൊല്‍ക്കത്ത: കൊല്‍ക്കത്ത ലോ കോളേജിലെ കൂട്ട ബലാത്സംഗക്കേസില്‍ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണുകളും പ്രത്യേക അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 11 മണിക്കൂര്‍ ദൈര്‍ഘ്യമുളള ദൃശ്യങ്ങളാണ് ഡിവിആറിലുളളത്. മുഖ്യ പ്രതി മോണോജിത് മിശ്രയുടെ ഫോണില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങളുണ്ട്. പ്രതികളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു. സൗത്ത് ലോ കോളേജ് ഒരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിട്ടു.

സംഭവം നടന്ന ദിവസം കോളേജിലുണ്ടായിരുന്നവരെ അന്വേഷണസംഘം ചോദ്യംചെയ്തിട്ടുണ്ട്. 'കുറ്റകൃത്യം നടന്ന ദിവസം വൈകുന്നേരം ഒരു സ്ത്രീയും പ്രതിയുമുള്‍പ്പെടെ എട്ടുപേര്‍ ക്യാംപസിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥി യൂണിയന്‍ മുറിയിലുണ്ടായിരുന്ന മൂന്നുപേരെയും ചോദ്യം ചെയ്തിട്ടുണ്ട്'- പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


മുഖ്യപ്രതി മോണോജിത് മിശ്ര നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് കോളേജിലെ മുന്‍ സഹപാഠിയും സുഹൃത്തുമായ ടൈറ്റസ് മന്ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പഠിക്കുന്ന കാലത്ത് കൊലപാതകശ്രമത്തിന് മോണോജിത് മിശ്രയ്‌ക്കെതിരെ കേസെടുത്തിരുന്നെന്നും സ്വാധീനം ഉപയോഗിച്ച് അതില്‍ നിന്നെല്ലാം ഒഴിവായി വരികയായിരുന്നെന്നും ടൈറ്റസ് പറഞ്ഞു.

ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ പ്രതികളായ രണ്ട് പേര്‍ വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കോളേജ് ഗേറ്റില്‍ നിന്ന് കോളേജ് മുറ്റത്തേയ്ക്ക് അതിജീവിതയെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. മോണോജിത്തിന് പുറമേ അതിജീവിതയുടെ സഹപാഠികളായ പ്രമിത് മുഖർജി, സെയ്ബ് അഹമ്മദ്, കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജി എന്നിവരാണ് കേസിലെ പ്രതികൾ.
 



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക