Thursday, 25 June 2026

BJP കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി    SSLC, +2 പരീക്ഷകളിൽ എല്ലാ  വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

BJP കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

 





വിജയോത്സവം-2026

BJP കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ എല്ലാ  വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
25-07-2026 വ്യാഴം 4 PM ന്
മേവട വ്യാപാരഭവനിൽ വച്ച് നടന്ന ചടങ്ങിൽ BJP സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് കുട്ടികൾക്കുള്ള മൊമൻ്റോ സമ്മാനിച്ചു.  BJP കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പറമ്പകത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  പാലാ മണ്ഡലം പ്രസിഡൻ്റ് Adv. ജി അനീഷ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിത വിനോദ് , മഞ്ജു ദിലീപ്, ഹരിത അനിൽകുമാർ ,മണ്ഡലം വൈസ് പ്രസിഡൻ്റ് മനോജ് മാഞ്ചേരിൽ ശിവദാസ് കുച്ചിടത്ത്, ഹരികൃഷ്ണൻ ചെരുവിൽ തുടങ്ങിയവർ പ്രസംഗിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരകവിഞ്ഞൊഴുകുന്ന കാരുണ്യ പദ്ധതികളുമായി പാലായുടെ അഭിമാനമായി ലയൺസ് ക്ലബ് ഓഫ് പാലാ

കരകവിഞ്ഞൊഴുകുന്ന കാരുണ്യ പദ്ധതികളുമായി പാലായുടെ അഭിമാനമായി ലയൺസ് ക്ലബ് ഓഫ് പാലാ


 
ലയൺസ് ക്ലബ് ഓഫ് പാലായുടെ അഭിമാന മുഹൂർത്തം

പ്രകൃതി രമണീയതയും പൗരാണികതയും പ്രൗഢിയും പാരമ്പര്യവും നിറച്ചാർത്തേകുന്ന മലയാള ക്കരയുടെ സുവർണ്ണമകുടമാണ് പാലാ. ആ സ്വർണ്ണകിരീടത്തിൽ കഴിഞ്ഞ 52 വർഷമായി മിന്നിതിളങ്ങി നില്ക്കുന്ന പൊൻതൂവലാണ് ലയൺസ് ക്ലബ് ഓഫ് പാലാ.

ഈ വർഷവും കഴിഞ്ഞകാലങ്ങളിൽ ചെയ്‌ത സേവന പ്രവർത്തനം പോലെ ഹോം ഫോർ ഹോമ ലസ് പ്രൊജക്‌ടിൻ്റെ ഭാഗമായി വീടുകൾ നിർമ്മിച്ച് നൽകുകയും പാലായിലും പരിസരപ്രദേശത്തും ഉള്ളവർക്ക് ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്‌തും കാൻസർ രോഗികൾക്ക് മെഡിക്കൽ സഹാ യവും ആതുരാലയങ്ങൾ, ശരണാലയങ്ങൾ തുടങ്ങിയ പ്രസ്ഥാനങ്ങൾക്ക് വീൽചെയർ, വസ്ത്രങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയും ഈ വർഷത്തെ സേവന പ്രവർത്തനങ്ങളിൽപ്പെടുന്നു. കുട്ടി കളിൽ വായനാശീലം വളർത്തിയെടുക്കാൻ വായനാക്കളരി, കുട്ടികളിൽ ലഹരി ഉപയോഗം തടയു ന്നതിനുവേണ്ടി സ്‌കൂളിൽ വിദഗ്‌ധരായ പരിശീലകരെ ഉൾപ്പെടുത്തി ട്രെയിനിംഗ് സംഘടിപ്പിക്കുന്ന ത്, പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി 1000 വ്യക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്നതിനും വീടുക ളിൽ വിഷരഹിത പച്ചക്കറികൾ ഉല്‌പാദിപ്പിക്കുന്നതിനുവേണ്ടി അടുക്കളത്തോട്ടം പദ്ധതി കുറ്റിയാ ങ്കൽ നഴ്‌സറിയുമായി ചേർന്ന് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു. ലയൺസ് കണ്ണാശുപത്രി പൈക യുമായി ചേർന്ന് ഐ ക്യാമ്പുകൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ക്ലബ് നവീകരണ പ്രവർത്തനങ്ങ ളുടെ ഭാഗമായി 12 ലക്ഷം രൂപയുടെ വികസനങ്ങൾ നടത്തുവാനും ഉദ്ദേശിച്ചിട്ടുണ്ട്.

വിവിധ കാലഘട്ടങ്ങളിൽ മൂന്ന് ഡിസ്ട്രിക്റ്റ് ഗവർണറന്മാർക്ക് ജന്മം നല്‌കിയ വിളനിലമാണ് പാലാ ലയൺസ് ക്ലബ്. ലയൺസ് ഡിസ്ട്രിക്റ്റ് 324-E-1989 കളിൽ ഭരണസൗകര്യാർത്ഥം രണ്ടായി വിഭജിച്ച പ്പോൾ 324-E-1-ന്റെ ആദ്യഗവർണറായി ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ലയൺ ജയിംസ് ചെറിയാൻ മരുതുക്കുന്നേൽ. നെല്ലിയാനിയിലുള്ള ലയൺസ് മന്ദിരത്തിൻ്റെ പണികൾക്ക് തുടക്കം കുറിച്ചത് ലയൺ ജയിംസ് ചെറിയാൻ്റെ കാലത്താണ് എന്ന് പ്രത്യേകം പറയട്ടെ. 2007-2008-ൽ ലയൺ ഡോ. ജോർജ് മാത്യു ഡിസ്ട്രിക്റ്റ് ഗവർണറായി. ക്രാന്തദർശിയായ ലയൺ ഡോ. ജോർജ് മാത്യുവിന്റെ ചിന്തയും കാഴ്‌ചപ്പാടുമാണ് പൈകയിൽ സ്ഥാപിതമായിരിക്കുന്ന ഡിസ്ട്രിക്റ്റിൻ്റെ തന്നെ അഭിമാനമായ ലയൺസ് കണ്ണാശുപത്രി. ഡിസ്ട്രിക്റ്റിൻ്റെ പ്രവർത്തനങ്ങളോട് ചേർന്ന് നിന്ന് പാലാ ലയൺസ് ക്ലബ്ബും കൈ കോർത്തപ്പോൾ കാഴ്‌ചകുറഞ്ഞ അനേകരുടെ കണ്ണുകൾക്ക് വെളിച്ചമേകാൻ കഴിഞ്ഞു. യശഃശരീര നായ ആ മഹാപ്രതിഭക്ക് ആയിരം അശുപ്രണാമങ്ങൾ അർപ്പിക്കുന്നു.

ഡിസ്ട്രിക്റ്റ് 318-B യിൽ നിന്ന് അതിൻ്റെ ചരിത്രത്തിൽ ആദ്യമായി ലയൺ മാഗി ജോസ് മേനാംപറ മ്പിൽ പ്രഥമ വനിതാ ഡിസ്ട്രിക്റ്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതും പാലാ ലയൺസ് ക്ലബിന്റെ പ്രവർത്തന മികവിൻ്റെ വലിയ അടയാളപ്പെടുത്തലാണ്. ലയൺ മാഗിയുടെ പ്രവർത്തന കാലഘട്ടത്തിൽ കിഡ്‌നി രോഗികൾക്കായി 30 ലക്ഷം രൂപ വിലയുള്ള അഞ്ച് ഡയാലിസിസ് മെഷീനുകൾ മരിയൻ മെഡി ക്കൽ സെൻ്ററിന് സംഭാവനയായി നല്‌കുകയും നൂറുകണക്കിന് ഡയാലിസിസ് കിറ്റുകൾ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്‌തു. ഉൽക്കണ്ഠയും നിരാശയും വിഷാദവും മുറ്റി നില്ക്കുന്ന മനുഷ്യമനസ്സുകളെ സ്വസ്ഥമനസ്സുകളാക്കി മാറ്റുന്ന "മനസ്സ്" എന്ന സ്ഥിരം പദ്ധതിയും പാലാ ലയൺസ് ക്ലബിന്റെ പ്രവർത്തന വഴിയിലെ ഒരു കണ്ണിയാണ്.

പാലാ ക്ലബ്ബിന്റെ അരുമ അംഗങ്ങളായ പാലായുടെ ഹാട്രിക് വിജയി ലയൺ മാണി. സി. കാപ്പൻ M.L.A., പൂഞ്ഞാറിൻ്റെ കന്നി അംഗജേതാവ് ലയൺ എം.ജെ. സെബാസ്റ്റ്യൻ മൂലേച്ചാലിൽ M.L.A. എന്നി വർ ഏറെ ജനപ്രിയരും ജനസേവകരും കരുത്തുറ്റവരുമാണ് എന്നത് തികച്ചും സ്വാഗതാർഹമാണ്. മഹാ ത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ മുൻ വൈസ്‌ചാൻസലർ ലയൺ ഡോ. ബാബു സെബാസ്റ്റ്യൻ ക്ലബ്ബിന്റെ അഭിമാനഭാജനമായ അംഗമാണ്. ഇവരെല്ലാം ക്ലബ്ബിന് നല്‌കിയ സഹായസഹകരണങ്ങൾ എന്നും ഏറെ സ്മരണീയമാണ്. ഇവരുടെയെല്ലാം നിർദ്ദേശങ്ങളും ഉപദേശങ്ങളും ക്ലബ്ബിൻ്റെ വളർച്ചയുടെ വഴികളിൽ മാർഗദീപങ്ങളാണ്.

വരും കാലങ്ങളിൽ സാമൂഹ്യ ആതുര സേവനരംഗങ്ങളിൽ ഒട്ടുവളരെ കാര്യങ്ങൾ ചെയ്‌തു തീർക്കു ന്നതിന് എന്നും പാലാ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണ്. എല്ലാ ലയൺസ് മെമ്പറുടെയും പൊതു സമൂഹത്തി ന്റെയും സഹായ സഹകരണങ്ങൾ ഞങ്ങൾക്ക് തുടർന്നും നിർലോഭമായി നല്‌കണമെന്ന് ആഗ്രഹിക്കു കയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പാലായ്ക്കും പാലാ നിവാസികൾക്കും മുഴുവൻ ലയൺസ് കുടുംബാഗങ്ങൾക്കും ഈശ്വരാനുഗ്രഹ ങ്ങളും സർവ്വവിധ ഭാവുകങ്ങളും നന്മകളും ഭവിക്കട്ടെയെന്ന് ഹ്യദയപൂർവ്വം ഞാൻ ആശംസിക്കുന്നു.

മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജോമോൻ അഗസ്റ്റിൻ കുറ്റിയാങ്കൽ (പ്രസിഡണ്ട്) റെജി എം തോമസ് മുളയ്ക്കൽ സെക്രട്ടറി) ജോർജ് കുട്ടി ആനി ത്തോട്ടം , എബ്രാഹം പാലക്കുടി , ടോമിച്ചൻ പാറങ്കുളങ്ങര , കെ.ടി തോമസ് കിഴക്കേക്കര എന്നിവർ പങ്കെടുത്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി

സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി

 

സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി അനുകരണീയ മാതൃക :ജോസ് ടോം 

പാലാ :വലവൂർ: സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി അനുകരണീയ മാതൃകയെന്ന് പ്രമുഖ സഹകാരി ജോസ് ടോം അഭിപ്രായപ്പെട്ടു .

വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി വലവൂർ ബാങ്ക് ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  ജോസ് ടോം.

കുടിശിഖ കാർക്കെതിരെ രാഷ്ട്രീയവും;മതവും  മുഖം നോക്കാതെയുമുള്ള നടപടികളാണാവശ്യം അതിൽ വലവൂർ ബാങ്ക് ഏറെ മുന്നേറിയതിന് ഇപ്പോൾ തെളിവുകളുണ്ട് .മീനച്ചിൽ താലൂക്കിന്റെ തന്നെ ധന സംഭരണിയായി വലവൂർ ബാങ്കിനെ മാറ്റിയെടുക്കാൻ ധീരമായ നടപടികൾ സ്വീകരിക്കുന്ന വലവൂർ ബാങ്ക് ഭരണ സമിതിയെ ജോസ് ടോം സ്ളാഹിച്ചു .

ബാങ്ക് പ്രസിഡണ്ട് ടോമി നടയത്ത് അധ്യക്ഷം വഹിച്ച യോഗത്തിൽ പ്രിൻസ് അഗസ്റ്റിൻ (പഞ്ചായത്ത് പ്രസിഡണ്ട്)അലൻ കക്കാട്ടിൽ (ബ്ലോക്ക് മെമ്പർ)വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് മൈലാടൂർ ;സെക്രട്ടറി സതിമോൾ വി ജി ബാങ്ക് ബോർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു;

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു;


രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗബാധ സംശയിക്കുന്നവരുടെ എണ്ണമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു.ദിനംപ്രതി പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിലധികമാണ്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ക്കൊപ്പം എലിപ്പനി, അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള ഗുരുതര രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.ഈ കണക്കുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേത് മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ പനി കണക്ക് എടുത്താല്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഇനിയും വലിയ വര്‍ധനവാണ് ഉണ്ടാവുക.

എച്ച് 1എന്‍ 1 ബാധിച്ച് ആറ് പേരാണ് ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മരിച്ചത്. ആശങ്കയായി ഡെങ്കിപ്പനി ബാധിതരുടെയും മലേറിയ ബാധിതരുടെയും എണ്ണവും വര്‍ധിക്കുകയാണ്.ഒരാഴ്ചക്കിടെ 601 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഒരാഴ്ച മാത്രം രോഗം ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. ജൂണ്‍ മാസം മാത്രം 1630 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഏഴ് പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെനസ്വേലയിൽ വൻഭൂകമ്പം:  നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു,7.1 തീവ്രത രേഖപ്പെടുത്തി,

വെനസ്വേലയിൽ വൻഭൂകമ്പം: നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു,7.1 തീവ്രത രേഖപ്പെടുത്തി,



വെനസ്വേലയിൽ വൻഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കരാക്കസിൽ കെട്ടിടങ്ങൾ തകർന്നു. യാരാക്വ പ്രവിശ്യയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ, അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങൾ പറഞ്ഞു.

 
മരണനിരക്ക് സ്ഥിരീകരിക്കാനായിട്ടില്ലെന്നും യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജപ്പാനിലും ഭൂകമ്പം ഉണ്ടായി. 6.9 തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. സുനാമി മുന്നറിയിപ്പില്ല. ഇവാട്ടെ പ്രിഫെക്ചറിന്റെ തീരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 24 June 2026

ഓപ്പറേഷൻ തൂഫാൻ; ലഹരി വില്പന നടത്തിയ കട പൊലീസ് പൊളിച്ചു നീക്കി

ഓപ്പറേഷൻ തൂഫാൻ; ലഹരി വില്പന നടത്തിയ കട പൊലീസ് പൊളിച്ചു നീക്കി


ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ എന്നയാളുടെ വഴിയോര കച്ചവടം നടത്തുന്ന കടയാണ് പൊളിച്ചത്. ശാന്തൻപാറ പൊലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി. 

ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്നും ലഹരി പിടിച്ചതിന് പിന്നാലെ കട ഒഴിഞ്ഞു പോകുന്നതിനായി നോട്ടീസ് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. നോട്ടീസിനെതിരായി പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നാലെ, ഇയാൾ പ്രതിയായ മുൻ കേസുകളുടെ ഉൾപ്പെടെ വിവരം ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്ന് കോടതിയെ ബോധിപ്പിച്ച് അനുകൂല ഉത്തരവ് വാങ്ങിയ ശേഷമാണ് പൊള്ച്ചു മാറ്റിയത്. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും


കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും 

കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായ 15 കാരന്‍ പാര്‍ഥിപന്റെയും അധ്യാപകന്‍ ഹരിലാലിന്റെയും സംസ്‌ക്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു.കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നു വീണത് .

മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു.കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നു വീണത് .

 


കൊല്‍ക്കത്തയില്‍ വന്‍ ദുരന്തം. നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു.

കൊല്‍ക്കത്ത താരാത്തലയിലെ ഒക്ടാവിയസ് ടീ ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഗോഡൗണാണ് ഉച്ചയോടെ തകര്‍ന്നു വീണത്. ഒരു വര്‍ഷമായി നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു.മൂന്നാം നിലയുടെ കോണ്‍ക്രീറ്റ് പണികള്‍ നടക്കുന്നതിനിടെ വന്‍ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിച്ചു. ഗുണനിലവാരമില്ലാത്ത നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
സൈന്യവും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഗ്യാസ് കട്ടറുകളും ക്രെയിനുകളും ഉപയോഗിച്ച് കോണ്‍ക്രീറ്റ് പാളികളും ഇരുമ്പുതൂണുകളും മുറിച്ചുമാറ്റിയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതല്ലാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം  മുറിച്ചു കടത്തിയതെന്ന് സംശയം

കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം മുറിച്ചു കടത്തിയതെന്ന് സംശയം

                                                                                                 Published:June 24,2026 | KH NEWS
                                                                                                                                                                          News Desk
തുറമുഖ മേഖലയിലെ റെയിൽ പാളത്തിന്റെ ലോഹഭാഗങ്ങൾ കടത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്
കാണാതായത് ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങൾ

കൊച്ചി∙ അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖ മേഖലയിലെ റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാനില്ല. മുറിച്ചു കടത്തിയെന്നു സംശയം. വല്ലാർപാടം നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ഈ ഭാഗത്തേക്കു നിലവിൽ ചരക്കുനീക്കം ഇല്ലാത്തതിനാൽ കാടുമൂടിയ അവസ്ഥയാണ്. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പോലും കണ്ണു വെട്ടിച്ചാണു വൻതുക വില മതിക്കുന്ന ലോഹഭാഗങ്ങൾ പുറത്തേക്കു കടത്തിയത്. സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നാണു വിവരം. പൊലീസിൽ പരാതി നൽകിയിട്ടില്ല.

സംഭവം പുറത്തറിഞ്ഞതോടെ ഇന്നലെ വൈകിട്ട് റെയിൽവേ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളൂർ എച്ച്എൻഎല്ലിലേക്കു മുൻപു കൽക്കരി കൊണ്ടു പോയിരുന്നത് ഈ ട്രാക് വഴിയാണ്. പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പാളത്തിന്റെ പരിപാലനവും അവർ തന്നെയാണു ചെയ്തിരുന്നത്. റെയിൽവേ ലൈൻ റോഡിലേക്ക് തുറക്കുന്ന ഭാഗത്തു ഗേറ്റ് ഉണ്ട്. പാളം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ മതിൽക്കെട്ടിനകത്തു ചിതറിക്കിടക്കുന്നുണ്ട്. പുറത്തു നിന്ന് അനുവാദമില്ലാതെ അത്രയെളുപ്പം ആർക്കും കടക്കാൻ കഴിയാത്ത മേഖലയിൽ നിന്ന് ഇത്രയേറെ അളവു റെയിൽവേ ട്രാക്ക് മോഷണം പോയതിൽ വലിയ ദുരൂഹതയും സുരക്ഷാ വീഴ്ചയുമുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക