Sunday, 10 May 2026

നടനും രാഷ്ട്രീയ നേതാവുമായ വിജയ്  ഇന്ന് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

നടനും രാഷ്ട്രീയ നേതാവുമായ വിജയ് ഇന്ന് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.



ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്  ഇന്ന് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.അദ്ദേഹത്തോടൊപ്പം 9 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്തു  . ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ  നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രീയ, സിനിമാ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.1952 ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ സഖ്യ സർക്കാർ അധികാരമേൽക്കുന്നത് 1967 ന് ശേഷം ആദ്യമായാണ് കോൺഗ്രസിന് മന്ത്രിമാരെ ലഭിക്കുന്നത്. മേലൂർ എം എൽ എ പി വിശ്വനാഥൻ , രാജേഷ് കുമാർ എന്നിവരാണ് കോൺഗ്രസ് മന്ത്രിമാർ രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തു










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെയ്‌ - 10 ഇന്ന്‌ ലോക മാതൃദിനം

മെയ്‌ - 10 ഇന്ന്‌ ലോക മാതൃദിനം

 

അമ്മ: സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകം

​ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അമ്മമാർക്കായി സമർപ്പിക്കപ്പെട്ട ദിനം. ഒരു വ്യക്തിയുടെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും അമ്മയോളം സ്വാധീനം ചെലുത്തുന്ന മറ്റൊരു ശക്തി ഈ ലോകത്തില്ല. കേവലം ഒരു ആഘോഷത്തിലോ ആശംസയിലോ ഒതുങ്ങിനിൽക്കുന്നതല്ല ആ സ്ഥാനം.
​മാതൃത്വം എന്നത്  ഒരു ബന്ധം മാത്രമല്ല; അത് കരുതലിന്റെയും നിസ്വാർത്ഥതയുടെയും ഒരു വലിയ ലോകമാണ്. സ്വന്തം സന്തോഷങ്ങളെക്കാൾ മക്കളുടെ സ്വപ്നങ്ങൾക്ക് മുൻഗണന നൽകുന്ന ഓരോ അമ്മയും ഒരു പോരാളിയാണ്.
​നിസ്വാർത്ഥ സേവനം: പ്രത്യുപകാരം പ്രതീക്ഷിക്കാതെ സ്നേഹം നൽകുന്ന ലോകത്തിലെ ഏക വികാരം.
​ആദ്യ ഗുരു: അക്ഷരങ്ങൾക്കും അപ്പുറം ജീവിത മൂല്യങ്ങൾ പകർന്നുനൽകുന്ന ആദ്യ വിദ്യാലയം അമ്മയാണ്.
​കരുത്തിന്റെ പ്രതീകം: ഏത് പ്രതിസന്ധിയിലും കുടുംബത്തെ താങ്ങിനിർത്തുന്ന അദൃശ്യമായ കരങ്ങൾ .
​കാലം മാറുമ്പോൾ
​ആധുനിക ലോകത്ത് അമ്മമാരുടെ പങ്കും വെല്ലുവിളികളും വർധിച്ചിരിക്കുന്നു. വീട്ടുജോലികൾക്കൊപ്പം തൊഴിലിടങ്ങളിലും മാതൃകാപരമായ നേട്ടങ്ങൾ കൈവരിക്കുന്ന അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, തിരക്കുപിടിച്ച ഈ ഓട്ടത്തിനിടയിൽ ആ അമ്മമാർക്ക് അർഹിക്കുന്ന പരിഗണനയും വിശ്രമവും നൽകാൻ മക്കളായ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

"ദൈവത്തിന് എല്ലായിടത്തും എത്താൻ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം അമ്മമാരെ സൃഷ്ടിച്ചത്."

​ഈ മാതൃദിനത്തിൽ നാം നൽകേണ്ട ഏറ്റവും വലിയ സമ്മാനം അവർക്ക് വേണ്ടിയുള്ള സമയമാണ്. വാർദ്ധക്യത്തിന്റെ ഏകാന്തതയിലോ തിരക്കിന്റെ അവഗണനയിലോ അവരെ തളച്ചിടാതെ, സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാൻ നമുക്ക് കഴിയണം.
​ലോകത്തിലെ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ!












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാജിക് ടച്ച്-2026: ഭിന്നശേഷി പ്രതിഭകളുടെ സംഗമം മെയ് 10-ന് പാലായിൽ

മാജിക് ടച്ച്-2026: ഭിന്നശേഷി പ്രതിഭകളുടെ സംഗമം മെയ് 10-ന് പാലായിൽ

 

*

*പാലാ:* ഭിന്നശേഷി സേവന രംഗത്തെ പ്രമുഖ സംഘടനയായ സക്ഷമ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി പ്രതിഭകളുടെ സംഗമം "മാജിക് ടച്ച് മെയ് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്ര ആഡിറ്റോറിയത്തിൽ വെച്ച് നടക്കും.

പാല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സംപൂജ്യവീത്‌ സംഘാനന്ദ സ്വാമി പരിപാടി വിളക്ക് തെളിച്ചു ഉദ്ഘാടനം ചെയ്യും

കഴിഞ്ഞ വർഷം ഭക്ത സൂർദാസ് ജയന്തിയോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായി വിപുലമായ കലാമത്സരങ്ങളാണ് സക്ഷമ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഈ വർഷം മത്സരങ്ങൾ എന്നതിലുപരി, വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഭിന്നശേഷി പ്രതിഭകളെ ഒരുമിച്ചു ചേർക്കുന്ന പ്രതിഭാസംഗമം" എന്ന രീതിയിലാണ് മാജിക് ടച്ച് വിഭാവനം ചെയ്തിരിക്കുന്നത്. അവരുടെ കഴിവുകളെ ആദരിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുമുള്ള ഒരു വേദിയായി ഈ പരിപാടി മാറും. അവരെ

*സക്ഷമയുടെ പ്രവർത്തനങ്ങൾ:*

ക്ഷേമത്തിനായി ദേശീയതലത്തിൽ ഭിന്നശേഷിക്കാരുടെ പ്രവർത്തിക്കുന്ന സക്ഷമ, കോട്ടയം ജില്ലയിൽ വിപുലമായ സേവന പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.

*നേത്രദാന കാമ്പയിൻ:* 'അന്ധതയില്ലാത്ത ഭാരതം' എന്ന

ലക്ഷ്യത്തോടെ സക്ഷമ നടത്തുന്ന നേത്രദാന ബോധവൽക്കരണ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ജില്ലയിൽ നൂറുകണക്കിന് ആളുകളെ നേത്രദാന സമ്മതപത്രം ഒപ്പിടുവിക്കാനും മരണാനന്തര നേത്രദാന പ്രക്രിയകൾ ഏകോപിപ്പിക്കാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.* *ക്ഷേമപദ്ധതികൾ:* അർഹരായവർക്ക് പെൻഷൻ സഹായങ്ങൾ, ഭക്ഷ്യക്കിറ്റ് വിതരണം, വീട് നവീകരണം തുടങ്ങിയവ സക്ഷമയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നു.

മെയ് 10-ന് നടക്കുന്ന 'മാജിക് ടച്ച് സംഗമത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ എല്ലാ ഭിന്നശേഷി പ്രതിഭകളെയും സ്നേഹസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ ജയരാജ്‌, ജില്ലാ ജനറൽ സെക്രട്ടറി സ്വപ്‍ന ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 9 May 2026

മാജിക് ടച്ച്-2026: ഭിന്നശേഷി പ്രതിഭകളുടെ സംഗമം മെയ് 10-ന് പാലായിൽ

മാജിക് ടച്ച്-2026: ഭിന്നശേഷി പ്രതിഭകളുടെ സംഗമം മെയ് 10-ന് പാലായിൽ

 



പാലാ:* ഭിന്നശേഷി സേവന രംഗത്തെ പ്രമുഖ സംഘടനയായ സക്ഷമ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി പ്രതിഭകളുടെ സംഗമം "മാജിക് ടച്ച് മെയ് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്ര ആഡിറ്റോറിയത്തിൽ വെച്ച് നടക്കും.

പാല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സംപൂജ്യവീത്‌ സംഘാനന്ദ സ്വാമി പരിപാടി വിളക്ക് തെളിച്ചു ഉദ്ഘാടനം ചെയ്യും

കഴിഞ്ഞ വർഷം ഭക്ത സൂർദാസ് ജയന്തിയോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായി വിപുലമായ കലാമത്സരങ്ങളാണ് സക്ഷമ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഈ വർഷം മത്സരങ്ങൾ എന്നതിലുപരി, വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഭിന്നശേഷി പ്രതിഭകളെ ഒരുമിച്ചു ചേർക്കുന്ന പ്രതിഭാസംഗമം" എന്ന രീതിയിലാണ് മാജിക് ടച്ച് വിഭാവനം ചെയ്തിരിക്കുന്നത്. അവരുടെ കഴിവുകളെ ആദരിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുമുള്ള ഒരു വേദിയായി ഈ പരിപാടി മാറും. അവരെ

*സക്ഷമയുടെ പ്രവർത്തനങ്ങൾ:*

ക്ഷേമത്തിനായി ദേശീയതലത്തിൽ ഭിന്നശേഷിക്കാരുടെ പ്രവർത്തിക്കുന്ന സക്ഷമ, കോട്ടയം ജില്ലയിൽ വിപുലമായ സേവന പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.

*നേത്രദാന കാമ്പയിൻ:* 'അന്ധതയില്ലാത്ത ഭാരതം' എന്ന

ലക്ഷ്യത്തോടെ സക്ഷമ നടത്തുന്ന നേത്രദാന ബോധവൽക്കരണ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ജില്ലയിൽ നൂറുകണക്കിന് ആളുകളെ നേത്രദാന സമ്മതപത്രം ഒപ്പിടുവിക്കാനും മരണാനന്തര നേത്രദാന പ്രക്രിയകൾ ഏകോപിപ്പിക്കാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.* *ക്ഷേമപദ്ധതികൾ:* അർഹരായവർക്ക് പെൻഷൻ സഹായങ്ങൾ, ഭക്ഷ്യക്കിറ്റ് വിതരണം, വീട് നവീകരണം തുടങ്ങിയവ സക്ഷമയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നു.

മെയ് 10-ന് നടക്കുന്ന 'മാജിക് ടച്ച് സംഗമത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ എല്ലാ ഭിന്നശേഷി പ്രതിഭകളെയും സ്നേഹസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ ജയരാജ്‌, ജില്ലാ ജനറൽ സെക്രട്ടറി സ്വപ്‍ന ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‌ക്കായി വീണ്ടും സുപ്രീംകോടതിയിൽ ഹർജി; ഗവർണറുടെ ന‌ടപടി ചോദ്യം ചെയ്‌ത്‌ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ

വിജയ്‌ക്കായി വീണ്ടും സുപ്രീംകോടതിയിൽ ഹർജി; ഗവർണറുടെ ന‌ടപടി ചോദ്യം ചെയ്‌ത്‌ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ



തമിഴ്നാട്ടിലെ സർക്കാർ രൂപീകരണം, TVK ക്ക് വേണ്ടി സുപ്രീംകോടതിയിൽ വീണ്ടും ഹർജി. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണി സുപ്രീം കോടതിയെ സമീപിച്ചു. സർക്കാർ രൂപീകരിക്കാൻ വിജയയെ ക്ഷണിക്കാൻ തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് ആണ് ഹർജി. വിശ്വാസവോട്ടെടുപ്പിലൂടെ ടിവികെയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ഗവർണർക്ക് നിഷേധിക്കാൻ കഴിയില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.


തമിഴ്നാട്ടിൽ ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ഇതുവരെയും ഗവർണർ ക്ഷണിച്ചിട്ടില്ല. മണിക്കൂറുകൾ നീണ്ട വിലപേശലിനൊടുവിൽ, ടിവികെയ്‌ക്ക് പിന്തുണ നൽകുമെന്ന് വിസികെ അനൗദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. 2 എംഎൽഎമാരുടെ പിന്തുണക്കത്ത് വിസികെ ഓഫീസിൽ വച്ച് വിജയ്ക്ക് കൈമാറിയേക്കും.

അതേസമയം എഎംഎംകെ എംഎൽഎയുടെ വ്യാജ പിന്തുണക്കത്ത് തയാറാക്കിയെന്ന് ആരോപിച്ച് ടിവികെയ്ക്കെതിരെ ടി ടി വി ദിനകരൻ ഗവർണർക്ക് പരാതി നൽകി. എംഎൽഎ കാമരാജ് കത്തിൽ ഒപ്പിടുന്ന ടിവികെ വീഡിയോ എഐ നിർമിതം ആണെന്നും ദിനകരൻ ആരോപിച്ചു. കോൺഗ്രസിന്റെ 5 എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ലീഗ് ടിവികെയെ പിന്തുണയ്ക്കില്ലെന്ന് ആവർത്തിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാനഡയിൽ അരുംകൊല നടത്തി ഇന്ത്യൻ വംശജ‍ർ; പണം തട്ടാൻ വയോധിക ദമ്പതികളെ കൊന്നത് അതിക്രൂരമായി; കുറ്റക്കാരെന്ന് കോടതി

കാനഡയിൽ അരുംകൊല നടത്തി ഇന്ത്യൻ വംശജ‍ർ; പണം തട്ടാൻ വയോധിക ദമ്പതികളെ കൊന്നത് അതിക്രൂരമായി; കുറ്റക്കാരെന്ന് കോടതി



ബ്രിട്ടീഷ് കൊളംബിയ: കാനഡയിൽ കൊലപാതകക്കേസിൽ ഇന്ത്യൻ വംശജർ കുറ്റക്കാരെന്ന് കോടതി. ഗുർക്കരൻ സിങ്, അഭിജീത്ത് സിങ്, ഖുശ്‍വീർ തൂർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി ആണ് വിധി പ്രസ്താവിച്ചത്. കൊലപാതകത്തിൽ മൂവ‍രുടെ പങ്ക് തെളിഞ്ഞതായി കോടതി ഉത്തരവിട്ടു. ദമ്പതികളായ അർനോൾഡ് ഡി ജോങ് (77), ജോവന്നെ ഡി ജോങ് (76) എന്നിവരുടെ കൊലപാതകത്തിലാണ് കോടതി വിധി. കവ‍ർച്ചയ്ക്കിടെ ആണ് കൊലപാതകം നടന്നതെന്നാണ് കോടതിയുടെ കണ്ടെത്തൽ.

2022 മെയ് മാസം അബോട്ട്സ്ഫോർഡിലെ വസതിയിലാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളായ മൂന്നുപേരും ചേർന്ന് കവർച്ച നടത്താനും ദമ്പതികളെ കൊലപ്പെടുത്താനും ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ക്രെഡിറ്റ് കാർഡുകൾ, ചെക്കുകൾ, പവർ വാഷർ എന്നിവ വീട്ടിൽനിന്ന് മോഷ്ടിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പണം ലക്ഷ്യമിട്ടാണ് കൊലപാതകം നടന്നതെന്ന പ്രോസിക്യൂഷൻ്റെ വാദം കോടതി ശരിവെച്ചു.

അഭിജീത്ത് സിങ്ങിൻ്റെ ഉടമസ്ഥതയിലുള്ള ക്ലീനിങ് കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു മൂന്നുപേരും. കൊലപാതകത്തിന് മുൻപ് ഇവ‍ർ‍ അർനോൾഡിൻ്റെ വസതിയിൽ ജോലിക്ക് പോയിരുന്നു. ദമ്പതികളെ രണ്ട് മുറികളിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അർനോൾഡിനെ തലയും മുഖവും ടേപ്പ് കൊണ്ട് ചുറ്റിയ നിലയിലും ജോവന്നയെ രക്തത്തിൽ കുളിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഇരുവരുടെയും കൈകാലുകൾ കയർ ഉപയോ​ഗിച്ച് കെട്ടിയ നിലയിലുമായിരുന്നു. അർനോൾഡിനെ ശ്വാസംമുട്ടിച്ചും ജോവന്നയെ കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടലിടുക്കിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്കേറ്റു; 18 പേർ സഞ്ചരിച്ച ബോട്ട് തീപിടിച്ച് മുങ്ങിയെന്ന് വിവരം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്കേറ്റു; 18 പേർ സഞ്ചരിച്ച ബോട്ട് തീപിടിച്ച് മുങ്ങിയെന്ന് വിവരം



ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം തടി കൊണ്ട് നിർമിച്ച ബോട്ടിന് തീപിടിച്ച് ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു. മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. ആകെ 18 പേരാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവർ അപകടനില തരണം ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. കപ്പലിലുണ്ടായിരുന്ന ബാക്കി 17 ജീവനക്കാരെ ആ പ്രദേശത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ രക്ഷപ്പെടുത്തി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. സംഘർഷബാധിത മേഖലയായതിനാൽ തന്നെ എങ്ങനെ ബോട്ടിന് തീപിടിച്ചുവെന്നത് കണ്ടെത്തുന്നതിൽ വെല്ലുവിളികളേറെയാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ട നാവികരെ നേരിട്ട് സന്ദർശിച്ചു. ആവശ്യമായ മറ്റ് സഹായങ്ങൾ ഉറപ്പാക്കുമെന്നും അവർ അറിയിച്ചു. അപകടമുണ്ടായ ബോട്ടിൻ്റെ ഉടമയിൽ നിന്ന് വിവരങ്ങൾ തേടുമെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നഷ്ടം പെരുകുന്നു, സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ; ജീവനക്കാരെ അവധിയില്‍ വിട്ടേക്കും

നഷ്ടം പെരുകുന്നു, സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ; ജീവനക്കാരെ അവധിയില്‍ വിട്ടേക്കും


 
പശ്ചിമേഷ്യാ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കുന്നതിന് വഴികളാലോചിച്ച് എയര്‍ ഇന്ത്യ. ഗുരുഗ്രാമിലെ ആസ്ഥാനത്ത് നടന്ന ബോര്‍ഡ് യോഗത്തില്‍ ഇതിനുള്ള നിര്‍ദേശങ്ങളില്‍ ധാരണയായെന്നാണ് വിവരം. നിലവിലെ സ്ഥിതി തുടരുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത മൂന്നുമാസത്തേക്ക് സര്‍വീസുകള്‍ 20 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതാണ് പ്രഥമപരിഗണനയില്‍ വരുന്നത്. കൂടാതെ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ വിടുന്നതിനും ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. നോണ്‍ ടെക്‌നിക്കല്‍ ജീവനക്കാരെയാകും ഇത്തരത്തില്‍ നിര്‍ബന്ധിത അവധിയില്‍ വിടുക.

ജീവനക്കാര്‍ക്കുള്ള ബോണസ് കുറയ്ക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനുമാണ് മറ്റൊരു നിര്‍ദേശം. വൈസ് പ്രസിഡന്റ് മുതല്‍ മുകളിലേക്കാകും ശമ്പളം കുറയ്ക്കുക. എയര്‍ ഇന്ത്യയുടെ ശമ്പളപാക്കേജിന്റെ ഭാഗമായുള്ളതാണ് ബോണസ്. കമ്പനിയുടെ നഷ്ടം പെരുകുന്ന സാഹചര്യത്തിലാണ് ബോണസ് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം ഏകദേശം 22,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. അതേസമയം, ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്ന് സിഇഒ. കാംബെല്‍ വില്‍സണ്‍ അറിയിച്ചു. ജീവനക്കാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളൂരുവിൽ പോകണമെന്ന് വീട്ടിൽ പറഞ്ഞപ്പോൾ പറ്റില്ലെന്ന് അമ്മ, പിന്നാലെ മരത്തിൽ വലിഞ്ഞുകയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി, തന്ത്രപൂർവം ഇറക്കി ഫയർഫോഴ്സ്

ബെംഗളൂരുവിൽ പോകണമെന്ന് വീട്ടിൽ പറഞ്ഞപ്പോൾ പറ്റില്ലെന്ന് അമ്മ, പിന്നാലെ മരത്തിൽ വലിഞ്ഞുകയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി, തന്ത്രപൂർവം ഇറക്കി ഫയർഫോഴ്സ്



തിരുവനന്തപുരം: ബെംഗളുരു യാത്രയ്ക്ക് അമ്മ അനുമതി നൽകാത്തതിൽ മനംനൊന്ത് 30 അടി ഉയരമുള്ള മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേന സാഹസികമായി രക്ഷപ്പെടുത്തി. കോട്ടുകാൽ പയറുമൂട് സ്വദേശിയായ ഇരുപത് വയസുകാരനാണ് ഇന്നലെ രാത്രി നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിർത്തിയത്.

രാത്രി 9 മണിയോടെ പയറുമൂടിലെ ആളൊഴിഞ്ഞ പുരയിടത്തിലുള്ള അഞ്ഞിലിമരത്തിലാണ് യുവാവ് കയറിയത്. ബംഗളുരു പോകാൻ അമ്മ സമ്മതിക്കാത്തതായിരുന്നു യുവാവിനെ പ്രകോപിപ്പിച്ചത്. പൊലീസും നാട്ടുകാരും ബന്ധുക്കളും മണിക്കൂറുകളോളം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് താഴെയിറങ്ങാൻ തയ്യാറായില്ല. തുടർന്ന് ഫയർഫോഴ്സ് സഹായം തേടുകയായിരുന്നു.സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന മരത്തിന് താഴെ റെസ്ക്യൂ നെറ്റ് വിരിച്ച ശേഷം ലാഡർ ഉപയോഗിച്ച് മരത്തിന് മുകളിലെത്തി.

മണിക്കൂറുകളോളം മരത്തിന് മുകളിൽ ഇരുന്നതിനാൽ അവശനായ യുവാവിനോട് വെള്ളം നൽകാമെന്ന് സേനാംഗങ്ങൾ പറഞ്ഞു. ഇത് വിശ്വസിച്ച് മുക്കാൽ മണിക്കൂറിന് ശേഷം വെള്ളം വാങ്ങാനായി ലാഡറിലൂടെ താഴേക്ക് ഇറങ്ങിയ ഇയാളെ സേനാംഗങ്ങൾ തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.തുടർന്ന് പൊലീസിന് കൈമാറിയ യുവാവിനെ ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശരത്ചന്ദ്രന്‍റെ നേതൃത്വത്തിൽ ഓഫീസർമാരായ സന്തോഷ് കുമാർ, ഹരിദാസ്, അനുരാജ്, അനീഷ്, സാജൻ, രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക