Tuesday, 3 March 2026

‘ഡ്രോൺ ഇന്ധന ടാങ്കിൽ ഇടിച്ചു, ഒമാനിൽ എണ്ണടാങ്കറിന് നേരെ വീണ്ടും ഡ്രോണാക്രമണം’; തുറമുഖത്ത് എത്തിയത് നിരവധി ഡ്രോണുകൾ

‘ഡ്രോൺ ഇന്ധന ടാങ്കിൽ ഇടിച്ചു, ഒമാനിൽ എണ്ണടാങ്കറിന് നേരെ വീണ്ടും ഡ്രോണാക്രമണം’; തുറമുഖത്ത് എത്തിയത് നിരവധി ഡ്രോണുകൾ



ഒമാനിലെ ദുക്കം തുറമുഖത്ത് വീണ്ടും ഡ്രോണാക്രമണം. എണ്ണടാങ്കറിന് നേരെയാണ് ആക്രമണം. ആക്രമണത്തെ ഒമാൻ അപലപിച്ചു. തുറമുഖത്ത് രണ്ടാമത്തെ ആക്രമണമാണിത് ഒമാനിലെ ദുഖും തുറമുഖം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് ഒമാൻ സ്റ്റേറ്റ് മീഡിയ.

ദുഖും തുറമുഖത്തേക്ക് എത്തിയത് നിരവധി ഡ്രോണുകൾ എത്തി. ഒരു ഡ്രോൺ ഇന്ധന ടാങ്കിൽ ഇടിച്ചതായും ഒമാൻ സ്റ്റേറ്റ് മീഡിയയുടെ സ്ഥിരീകരണം. ആളപായമൊന്നും ഉണ്ടായില്ലെന്ന് ഒമാൻ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസവും ദുഖും തുറമുഖത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ജോലിക്കാരുടെ താമസ സ്ഥലത്തേക്കും ഇന്ധന ടാങ്കിന് സമീപത്തേക്കുമാണ് ഡ്രോൺ പതിച്ചത്. ആക്രമണത്തിൽ ഒരു പ്രവാസിക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ ഒമാൻ അപലപിച്ചിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും അടഞ്ഞു കിടക്കും..

UAE-യിലെ ഫുജൈറ തുറമുഖത്ത് തീപിടുത്തം ഉണ്ടായി. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് എണ്ണവ്യവസായ കേന്ദ്രത്തിൽ തീപിടിച്ചു. തീയണച്ചെന്ന് അധികൃതർ അറിയിച്ചു, ആർക്കും പരുക്കില്ല. അതേസമയം ഇറാനിൽ ഇതുവരെ മരിച്ചത് 787 പേർ. കണക്ക് പുറത്തുവിട്ട് ഇറാനിയൻ റെഡ് ക്രസന്റ്. ഇസ്രയേലിനോട് ചേർന്ന അതിർത്തിയിൽ നിന്ന് ലെബനീസ് സൈന്യത്തെ പിൻവലിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങൾ പിടിച്ചെടുക്കണമെന്ന് ഇസ്രയേൽ ആഹ്വാനത്തിന് പിന്നാലെ തീരുമാനം. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു, മരിച്ചത് 787 പേർ

ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു, മരിച്ചത് 787 പേർ


 
ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന്റെ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ ന​ഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി. ആകെ 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. മരിച്ചത് 787 പേരാണ്. പോരാട്ടം പിശാചിനോട്, ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.

എന്നാൽ ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ. ടെഹ്‌റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.

ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന്റെ പ്രവേശന കവാടങ്ങൾ ആക്രമണത്തിൽ തകർന്നതായി ഐഎഇഎ സ്ഥിരീകരിച്ചു. പുതിയ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നതായി ഏജൻസി സ്ഥിരീകരിച്ചത്. അതേസമയം ആണവചോർച്ച ഉണ്ടാകാൻ മാത്രമുള്ള കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഐഎഇഎ‌ അറിയിച്ചു. ഭൂഗർഭ ആണവ സമ്പുഷ്ടീകരണ പ്ലാന്റാണ് നടാൻസിലേത്. നതാൻസ് ആണവ കേന്ദ്രത്തിനെതിരെ ആക്രമണം നടന്നതായി സ്ഥിരീകരണമില്ലെന്നാണ് കഴി‍ഞ്ഞ ദിവസം ഐഎഇഎ പറഞ്ഞിരുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഇറാൻ മിസൈൽ ആക്രമണങ്ങൾ അറിയിച്ചില്ല, മറുപടി നൽകാതിരിക്കില്ല’; തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ

‘ഇറാൻ മിസൈൽ ആക്രമണങ്ങൾ അറിയിച്ചില്ല, മറുപടി നൽകാതിരിക്കില്ല’; തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ


 
ഇറാനെതിരെ തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ. ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുമെന്ന് ഖത്തറിനെ അറിയിച്ചിരുന്നില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി. മുന്നറിയിപ്പ് നൽകിയിട്ടും ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെയാണ് ഇറാന്റെ ജെറ്റുകൾ വെടിവച്ചിട്ടത്. ഇറാൻ ദോഹയാണ് ലക്ഷ്യമിട്ടത്. ഖത്തർ പൂർണ്ണമായും തയ്യാറാണ്. ഇത്തരം ആക്രമണങ്ങൾക്ക് മറുപടി നൽകാതിരിക്കില്ലെന്ന് മജീദ് അൽ അൻസാരി പറഞ്ഞു.
ഇറാനുമായി ചർച്ചകൾ നടക്കുന്നില്ല‌. ഇറാന്റെ ജെറ്റിൽ നിന്ന് പുറത്തുവന്ന വൈമാനികരെ തിരയുകയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. നിലവിലുള്ള ഭീഷണിയെ നേരിടാൻ ആവശ്യമായ മിസൈൽ സംവിധാനം ഖത്തറിനുണ്ട്. പ്രതിരോധ മിസൈലുകളുടെ ശേഖരം ഖത്തറിനുണ്ടെന്നും അത് തീർന്നിട്ടില്ലെന്നും അദേഹം പറഞ്ഞു. തങ്ങളെ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്ന് ഖത്തർ തെളിയിച്ചിട്ടുണ്ട്. രാജ്യത്ത് പ്രവർത്തിക്കുന്ന മൊസാദ് സെല്ലുകളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി വ്യക്തമാക്കി.

വിമാനസർവീസുകൾ തടസ്സപ്പെട്ടതോടെ ഖത്തറിൽ കുടുങ്ങിക്കിടക്കുന്നത് 8000 ഓളം പേരാണ്. ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളം ആക്രമിക്കാൻ ഇറാൻ ശ്രമിച്ചെന്നും അതെല്ലാം പരാജയപ്പെട്ടുവെന്നും ഖത്തർ പറഞ്ഞു. ഇറാൻ ലക്ഷ്യമിടുന്നത് സൈനിക ലക്ഷ്യങ്ങളെ മാത്രമല്ല, ഖത്തറിന്റെ മുഴുവൻ പ്രദേശങ്ങളെയുമാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. ഖത്തർ എനർജി മറ്റ് ഉൽപ്പന്നങ്ങളുടെ ഉൽപാദനം നിർത്തി. ഇന്നലെ തന്നെ എൽഎൻജി ഉൽപാദനം നിർത്തിയിരുന്നു. ഇതിന് പുറമേ, യൂറിയ, പോളിമറുകൾ, മെഥനോൾ, അലുമിനിയം, എന്നിവയുടെ ഉൽപാദനമാണ് ഖത്തർ എനർജി നിർത്തിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തി; നടി ബിന്ദു അറസ്റ്റിൽ, കാമുകനും കൂട്ടാളിയും ഒപ്പം പിടിയില്‍

ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തി; നടി ബിന്ദു അറസ്റ്റിൽ, കാമുകനും കൂട്ടാളിയും ഒപ്പം പിടിയില്‍

 


ബെം​ഗളൂരു: ബെം​ഗളൂരുവിൽ ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റിൽ. കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയലക്ഷ്മി ലേഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻ കൃഷ്ണയാണ് മരിച്ചത്.

ഫെബ്രുവരി 18 നാണ് കൊലപാതകം നടത്തിയതെന്നും മാർച്ച് 1 ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ദിവസം മോഹൻ കൃഷ്ണയും ബിന്ദുവും പ്രതികളും ചേർന്ന് വാടക വീട്ടിൽ ഒരു പാർട്ടി നടത്തിയിരുന്നതായും പാർട്ടിക്കിടെ മദ്യപിച്ച മോഹൻ കൃഷ്ണ ബിന്ദുവിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഇതിൽ പ്രകോപിതനായ വിനയ് കത്തികൊണ്ട് മോഹൻ കൃഷ്ണയെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

മോഹൻ കൃഷ്ണ നിലവിളിക്കാൻ തുടങ്ങിയപ്പോൾ മൂന്ന് പ്രതികളും ചേർന്ന് മോഹൻ കൃഷ്ണയുടെ വായിലും മൂക്കിലും സെല്ലോ ടേപ്പ് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ പ്രതികൾ വീട് പൂട്ടി ഓടി രക്ഷപ്പെട്ടു. പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷനും കോൾ ഡാറ്റകളും ശേഖരിച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

മോഹൻ കൃഷ്ണ ഭാര്യയുമായി വേർപിരിഞ്ഞ് ബിന്ദുവുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. രണ്ട് മാസം മുമ്പാണ് ഇരുവരും ചേർന്ന് വിജയലക്ഷ്മി ലേഔട്ടിൽ ഒരു വീട് വാടകയ്‌ക്കെടുത്തതെന്നും ദമ്പതികൾ ഉടൻ തന്നെ വീട് ഒഴിയുമെന്ന് പറഞ്ഞിരുന്നെന്നും അതിനാൽ ഉടമസ്ഥൻ ഔദ്യോഗിക വാടക കരാർ എഴുതിയിരുന്നില്ലയെന്നും പൊലീസ് വ്യക്തമാക്കി.

ബിന്ദു കൂട്ടുപ്രതിയായ വിനയുമായി പ്രണയത്തിലാണെന്നും വിനയ് അവളെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഹൻ കൃഷ്ണ തങ്ങളുടെ വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്നാണ് ഇരുവരും ചേർന്ന് ഈ കൊലപാതകം നടത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബജ്രംഗി, പൊലീസ് ക്വാർട്ടേഴ്‌സ്, കാലഭൈരവ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ബിന്ദു കന്നഡ ടിവി സീരിയലുകളിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്


 
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ നിയമസഭാ അംഗങ്ങളുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും പട്ടിക പുറത്തുവിട്ട് ഫോറന്‍സിക് സര്‍ജനും എഴുത്തുകാരനുമായ അജയ് ബാലചന്ദ്രന്‍. വിവരാവകാശ അപേക്ഷപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണ് അജയ് ബാലചന്ദ്രന്‍ പുറത്തുവിട്ടിരിക്കുന്നത്. വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

CMRDF അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ നല്‍കുന്ന ഡാറ്റയില്‍ നിന്ന് കീവേര്‍ഡ് ഉപയോഗിച്ച് കിട്ടിയ വിവരങ്ങളാണ് നല്‍കുന്നതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ബാങ്കിലേക്ക് നേരിട്ട് ക്യാഷായി അടച്ചതും ട്രാന്‍സാക്ഷന്‍ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതുമായ വിവിധ ട്രാന്‍സാക്ഷനുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

പത്ത് എംപിമാരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്. വയനാട് മുന്‍ എംപി രാഹുല്‍ ഗാന്ധിയും ഇപ്പോഴത്തെ എംപി പ്രിയങ്ക ഗാന്ധിയും ഇക്കൂട്ടത്തിലില്ല. 121 എംഎല്‍എമാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഏറ്റവും അധികം സംഭാവന നല്‍കിയത് കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപയാണ് കെ ടി ജലീല്‍ നല്‍കിയത്.

സിപിഐഎം എംപിമാരായ ഡോ. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് എംപിമാരില്‍ സിഎംആര്‍ഡിഎഫ് ഫണ്ടിലേക്ക് കൂടുതല്‍ തുക കൈമാറിയത്. ഇരുവരും 1,10,000 രൂപ കൈമാറി. കെ രാധാകൃഷ്ണന്‍ എംപി 1,00,000 രൂപയാണ് കൈമാറിയത്. കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍, ആന്റോ ആന്റണി, ജെബി മേത്തര്‍, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ 1,00,000 രൂപ വീതവും കൈമാറി.

എംഎല്‍എമാരില്‍ കെ ടി ജലീലിന് ശേഷം ഏറ്റവും അധികം തുക കൈമാറിയത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ്. രണ്ട് ലക്ഷം രൂപയാണ് മന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. തൊട്ടുപിന്നില്‍ വാഴൂര്‍ സോമനാണ്. 1,45,500 രൂപയാണ് വാഴൂര്‍ സോമന്‍ കൈമാറിയത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് 1,22,222 രൂപയും കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയത് ഒരു ലക്ഷം രൂപയാണ്. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി പ്രസാദ്, ജി ആര്‍ അനില്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍, ജെ ചിഞ്ചുറാണി, വീണാ ജോര്‍ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി എ മുഹമ്മദ് റിയാസ്, കെ കൃഷ്ണന്‍കുട്ടി, വി ശിവന്‍കുട്ടി, ഒ ആര്‍ കേളു, വി അബ്ദുറഹിമാന്‍, കെ ബി ഗണേശ് കുമാര്‍ എന്നിവര്‍ ഒരു ലക്ഷം രൂപ വീതം കൈമാറി. മന്ത്രിമാരായ എം ബി രാജേഷ്, കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ 98, 185 രൂപയാണ് കൈമാറിയത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഒരു ലക്ഷം രൂപയും കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരു ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ 50,000 രൂപയാണ് കൈമാറിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആകാശം ചുവപ്പിക്കുന്ന അപൂർവ ചന്ദ്രഗ്രഹണം; രക്ത ചന്ദ്രന് പിന്നിലെ കാരണമെന്ത്

ആകാശം ചുവപ്പിക്കുന്ന അപൂർവ ചന്ദ്രഗ്രഹണം; രക്ത ചന്ദ്രന് പിന്നിലെ കാരണമെന്ത്

 


ഇന്ത്യയിലുടനീളമുള്ള നക്ഷത്ര നിരീക്ഷകർ ഒരു ആകാശ വിരുന്നിനായി കാത്തിരിക്കുകയാണ്, ഇന്ന് രാത്രി ആകാശത്തെ മാറ്റിമറിക്കാൻ പോകുന്ന അപൂർവ പൂർണ്ണ ചന്ദ്രഗ്രഹണത്തിനായി കണ്ണുംനട്ടിരിക്കുകയാണ് ശാസ്ത്രകുതുകികൾ. ബ്ലഡ് മൂൺ എന്ന് വിളിക്കപ്പെടുന്ന ഈ അത്ഭുതം, ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേരിട്ട് വരുമ്പോഴാണ് സംഭവിക്കുന്നത്.

ചന്ദ്രന് സ്വന്തമായി പ്രകാശമില്ലെങ്കിലും, സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ചാണ് അത് സാധാരണയായി പ്രകാശിക്കുന്നത്. ഈ ആഴത്തിലുള്ള വിന്യാസ സമയത്ത്, നമ്മുടെ ഗ്രഹം ആ നേർരേഖ പാതയെ തടയുന്നു, ചന്ദ്രോപരിതലത്തിൽ അംബ്ര എന്നറിയപ്പെടുന്ന ഒരു ഇരുണ്ട നിഴൽ വീഴ്ത്തുന്നു.

പൂർണ്ണചന്ദ്രനിൽ സൂര്യനും ഭൂമിയും ചന്ദ്രനും ഏതാണ്ട് പൂർണ്ണമായ ഒരു നേർരേഖയിൽ എത്തുമ്പോൾ മാത്രമേ പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കൂ.

ഭൂമിയുടെ നിഴലിന്റെ ഏറ്റവും ഇരുണ്ട ഭാഗത്തേക്ക് ചന്ദ്രൻ പ്രവേശിക്കുമ്പോൾ, അത് പൂർണ്ണ അന്ധകാരത്തിലേക്ക് അപ്രത്യക്ഷമാകുന്നില്ല, പകരം, അത് ശ്രദ്ധേയമായ, തുരുമ്പിച്ച ചുവന്ന തിളക്കം കൈവരുന്നു.

റെയ്‌ലീ സ്‌കാറ്ററിംഗ് എന്ന പ്രതിഭാസം മൂലമാണ് ഇത് സംഭവിക്കുന്നത് . ഭൂമിയുടെ അന്തരീക്ഷം നീലനിറത്തിലുള്ള പ്രകാശത്തിന്റെ ചെറിയ തരംഗദൈർഘ്യങ്ങളെ ഫിൽട്ടർ ചെയ്യുകയും ചുവന്ന തരംഗദൈർഘ്യമുള്ളവയെ ചന്ദ്രനിലേക്ക് വളയ്ക്കുകയും ചെയ്യുന്നു. 

ഇന്ത്യയിലെ ചന്ദ്രഗ്രഹണം 2026: സുതക കാലഘട്ടം ആരംഭിച്ചു, ഈ വർഷത്തെ ആദ്യ ഗ്രഹണം ഇന്ന്; സമയം അറിയാം

ഈ സമയത്ത് നിങ്ങൾ ചന്ദ്രോപരിതലത്തിൽ നിൽക്കുകയാണെങ്കിൽ, ഭൂമിയിലെ എല്ലാ സൂര്യോദയവും സൂര്യാസ്തമയവും ഒരേസമയം ഒരു തിളങ്ങുന്ന വളയത്തിൽ സംഭവിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.

ചന്ദ്രനിൽ നിന്ന് ഭൂമിയെ നോക്കുന്നത് സങ്കൽപ്പിക്കുക, അത് ഒരു ഭീമൻ ഇരുണ്ട പന്ത് പോലെ സൂര്യനെ പൂർണ്ണമായും തടയുന്നു. ഈ ഇരുണ്ട ഭൂമിക്ക് ചുറ്റും, നമ്മുടെ അന്തരീക്ഷം ഗ്രഹത്തിന് ചുറ്റുമുള്ള ഓരോ സൂര്യോദയത്തിൽ നിന്നും സൂര്യാസ്തമയത്തിൽ നിന്നും സൂര്യപ്രകാശത്തെ വളച്ച് നിങ്ങളുടെ നേരെ കേന്ദ്രീകരിക്കുന്നതിനാൽ, നിങ്ങൾക്ക് ചുവന്ന വെളിച്ചത്തിന്റെ നേർത്തതും തിളങ്ങുന്നതുമായ ഒരു വളയം കാണാൻ കഴിയും.

ഭൂമിയുടെ അന്തരീക്ഷത്തിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും ചുവപ്പ് നിറത്തിന്റെ തീവ്രത. സമീപകാല അഗ്നിപർവ്വത പ്രവർത്തനങ്ങളിൽ നിന്നോ കാട്ടുതീയിൽ നിന്നോ ഉയർന്ന അളവിൽ പൊടി, പുക അല്ലെങ്കിൽ ജലബാഷ്പം ഉണ്ടെങ്കിൽ, ചന്ദ്രൻ കൂടുതൽ ആഴമേറിയതും ഇരുണ്ടതുമായ കടും ചുവപ്പ് നിറത്തിൽ ദൃശ്യമായേക്കാം.

വ്യക്തമായ രാത്രികളിൽ, ഇത് കൂടുതൽ ഓറഞ്ച് അല്ലെങ്കിൽ ചെമ്പ് നിറത്തിൽ കാണപ്പെട്ടേക്കാം. 72 മണിക്കൂർ ദൈർഘ്യമുള്ള ഈ ചന്ദ്രഗ്രഹണ ജാലകം പ്രത്യേകിച്ചും സവിശേഷമാണ്, കാരണം എല്ലാ മാസവും പൂർണ്ണ ഗ്രഹണങ്ങൾ സംഭവിക്കുന്നില്ല.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൂരത്തിനിടെ സംഘർഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു

പൂരത്തിനിടെ സംഘർഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു

 


പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തോട് അനുബന്ധിച്ചു സംഘർഷത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകിൽ മൂന്ന് കുത്തേറ്റു. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചിനക്കത്തൂർ പൂരത്തിന് സ്‌പെഷ്യൽ പൂരം കൊണ്ടു പോകുന്നതിനിടയിലായിരുന്നു സംഘർഷം. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക