Friday, 13 February 2026

സേവാ തീര്‍ത്ഥ്; പ്രധാനമന്ത്രിയുടെ ഓഫീസിന് ഇനി പുതിയ മേല്‍വിലാസം

സേവാ തീര്‍ത്ഥ്; പ്രധാനമന്ത്രിയുടെ ഓഫീസിന് ഇനി പുതിയ മേല്‍വിലാസം


 

പ്രധാനമന്ത്രിയുടെ ഓഫീസിന് ഇനി പുതിയ മേല്‍വിലാസം. സേവാ തീര്‍ത്ഥ് എന്ന പുതിയ ഓഫീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുതിയ ആസ്ഥാനത്തെ ആദ്യ ദിനത്തില്‍ ജനക്ഷേമകരമായ നാല് സുപ്രധാന തീരുമാനങ്ങളില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചു. കൊളോണിയല്‍ പൈതൃകം ഇല്ലാതാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് മാറ്റമെന്നാണ് മറുപടി

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി റെയ്സീന ഹില്ലിന് സമീപത്താണ് പുതിയ ഓഫിസ്. സൗത്ത് ബ്ലോക്കില്‍ നടന്ന അവസാന കേന്ദ്ര മന്ത്രിസഭായോഗത്തിന് പിന്നാലെ പുതിയ ഓഫീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിജിറ്റൽ പണമിടപാടിൽ വർധന; കറൻസിയുടെ ഉപയോ​ഗം 30 ശതമാനം കുറഞ്ഞതായി കുവൈത്ത്

ഡിജിറ്റൽ പണമിടപാടിൽ വർധന; കറൻസിയുടെ ഉപയോ​ഗം 30 ശതമാനം കുറഞ്ഞതായി കുവൈത്ത്


 
കുവൈത്തില്‍ ഡിജിറ്റൽ പേമെന്റുകളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നതായി കണക്കുകള്‍. നേരിട്ടുള്ള കറന്‍സി കൈമാറ്റത്തില്‍ പൊതുജനങ്ങള്‍ താല്‍പ്പര്യം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. വരും നാളുകളില്‍ ഡിജിറ്റൽ പണമിടപാടില്‍ ഇനിയും വലിയ വര്‍ധന ഉണ്ടാകുമെന്നാണ് സാമ്പത്തിക വിഗദ്ധരുടെ വിലയിരുത്തല്‍.

രാജ്യത്തെ ദൈനംദിന ഇടപാടുകളില്‍ കറന്‍സി നോട്ടുകളുടെ ഉപയോഗം 30 ശതമാനമായി കുറഞ്ഞതായാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ പണമിടപാടിനാണ് കൂടുതല്‍ ആളുകള്‍ താല്‍പ്പര്യം കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ ജിസിസി രാജ്യങ്ങളില്‍ പണത്തിന്റെ ഉപയോഗത്തില്‍ ഇത്തരമൊരു വന്‍ ഇടിവ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി കുവൈത്ത് മാറിയിരിക്കുകയാണ്.

രാജ്യത്തെ ഉപഭോക്തൃ ഇടപാടുകളില്‍ 59 ശതമാനവും ഇപ്പോള്‍ ഡെബിറ്റ് കാര്‍ഡുകളിലൂടെയോ മറ്റ് ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലൂടെയോ ആണ് നടക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകളിലും പണം ഉപയോഗം ഏകദേശം 19 ശതമാനം കുറഞ്ഞിട്ടുണ്ട്.

കുവൈത്ത് വിഷന്‍ 2035 പദ്ധതിയുടെ ഭാഗമായി സമ്പദ്‍വ്യവസ്ഥയുടെ ഡിജിറ്റലൈസേഷന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധ നടപടികള്‍ കൈക്കൊണ്ടതിന്റെ ഫലമായാണ് ഈ മാറ്റമെന്നാണ് വിലയിരുത്തല്‍. പരമ്പരാഗത കാര്‍ഡ് ഇടപാടുകളില്‍ നിന്ന് ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനങ്ങളിലേക്കും സ്മാര്‍ട്ട്ഫോണ്‍ അടിസ്ഥാനത്തിലുള്ള ടോക്കണൈസ്ഡ് പേയ്മെന്റുകളിലേക്കും രാജ്യം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബില്‍ പേയ്മെന്റുകള്‍, മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള സേവനങ്ങള്‍, റെസ്റ്റോറന്റുകള്‍, ടാക്‌സി സര്‍വീസുകള്‍ എന്നിവയിലെല്ലാം ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ ചെറിയ കൈമാറ്റങ്ങള്‍, ടിപ്പുകള്‍, വാടക പോലുള്ള ഇടപാടുകള്‍ എന്നിവക്കായി ഇപ്പോഴും കറന്‍സി നോട്ടുകള്‍ ആശ്രയിക്കുന്നവരുമുണ്ട്.

ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധന രാജ്യത്തെ സാമ്പത്തിക സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വരും നാളുകളില്‍ ഡിജിറ്റൽ പണമിടപാടില്‍ ഇനിയും വര്‍ധന ഉണ്ടാകുമെന്നും ഈ മേഖലയില്‍ വിദഗ്ധര്‍ വിലയിരുത്തുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ധുരന്ധർ സിനിമയുടെ വ്യാജ പതിപ്പുകൾ പാകിസ്ഥാനിലെ കറാച്ചി മാർക്കറ്റിൽ വിൽക്കുന്നത് 16 രൂപയ്ക്ക്; വീഡിയോയുമായി യൂട്യൂബർ

ധുരന്ധർ സിനിമയുടെ വ്യാജ പതിപ്പുകൾ പാകിസ്ഥാനിലെ കറാച്ചി മാർക്കറ്റിൽ വിൽക്കുന്നത് 16 രൂപയ്ക്ക്; വീഡിയോയുമായി യൂട്യൂബർ


 
കറാച്ചിയിലെ തിരക്കേറിയ ഒരു ഇലക്ട്രോണിക്സ് മാർക്കറ്റിൽ ഒരു യൂട്യൂബർ നടത്തിയ സന്ദർശനം 'ധുരന്ധർ' എന്ന സിനിമയെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്. പാകിസ്താനിൽ വെറും 50 പാകിസ്ഥാനി രൂപയ്ക്ക് (ഏകദേശം 16 ഇന്ത്യൻ രൂപ) ധുരന്ധറിന്റെ വ്യാജ പതിപ്പുകൾ പരസ്യമായി വിൽക്കുന്നതാണ് യൂട്യൂബർ തന്റെ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.വ്യാജ പതിപ്പുകളുടെ കേന്ദ്രമെന്നറിയപ്പെടുന്ന കറാച്ചിയിലെ റെയിൻബോ സെന്ററിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. രൺവീർ സിംഗ് നായകനായ ഈ ചിത്രം പാകിസ്ഥാനിൽ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും എത്ര എളുപ്പത്തിലാണ് ലഭ്യമാകുന്നതെന്ന് കണ്ട് യൂട്യൂബർ അത്ഭുതം പ്രകടിപ്പിച്ചു.

യൂട്യൂബർ കടയുടമയുമായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇത് പുതിയ സിനിമയാണോ എന്ന ചോദ്യത്തിന്, "ഇതൊരു ഇന്ത്യൻ സിനിമയാണ്, ധുരന്ധർ, ഈ അടുത്താണ് റിലീസ് ചെയ്തത്" എന്ന് കടയുടമ മറുപടി നൽകുന്നു. സിനിമയുടെ വില ചോദിച്ചപ്പോൾ 50 പാകിസ്ഥാനി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. രൺവീർ സിംഗ് ഒരു സിന്ധി വംശജനാണെന്നും അദ്ദേഹത്തിന്റെ മുത്തശ്ശനും മുത്തശ്ശിയും വിഭജന കാലത്ത് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലായത്. പാകിസ്ഥാനെ വിമർശിക്കുന്ന ഒരു സിനിമ അവിടെത്തന്നെ ഇത്രയധികം സ്വീകരിക്കപ്പെടുന്നത് കണ്ട് പലരും പരിഹാസവും അത്ഭുതവും പ്രകടിപ്പിച്ചു. 10-15 വർഷം മുൻപ് ഇന്ത്യയിൽ അവസാനിച്ച സിഡി, പെൻഡ്രൈവ് വിപണനം പാകിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്ന കാഴ്ച പലരെയും അമ്പരപ്പിച്ചു. സർക്കാർ സിനിമ നിരോധിച്ചെങ്കിലും നെറ്റ്ഫ്ലിക്സിൽ പാകിസ്ഥാനിൽ ട്രെൻഡിംഗിൽ ഒന്നാമത് ഈ ചിത്രമാണെന്നും പലരും ചൂണ്ടിക്കാട്ടി. "ഇത് വളരെ വില കുറവാണല്ലോ" എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ പ്രതികരണം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡരികിൽ ഭിക്ഷയെടുക്കുന്ന യാചകന് സ്വന്തമായുള്ളത് മൂന്ന് ആഢംബര കാറുകൾ! അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

റോഡരികിൽ ഭിക്ഷയെടുക്കുന്ന യാചകന് സ്വന്തമായുള്ളത് മൂന്ന് ആഢംബര കാറുകൾ! അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്


 

ദുബായ്: പരിശോധനയ്ക്കിടെ പിടിയിലായ ഒരു ഭിക്ഷാടകന് സ്വന്തമായി മൂന്ന് ആഡംബര കാറുകൾ. ജനങ്ങളുടെ കാരുണ്യത്തെ ചൂഷണം ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന വ്യാജ ഭിക്ഷാടകരുടെ വിവരങ്ങൾ ദുബായ് പൊലീസ് പുറത്തുവിട്ടിരുന്നു. അടുത്തിടെ നടന്ന പരിശോധനയ്ക്കിടെ പിടിയിലായ ഒരു ഭിക്ഷാടകന് സ്വന്തമായി മൂന്ന് ആഡംബര കാറുകളുണ്ടെന്ന് കണ്ടെത്തിയതായി പൊലീസാണ് വെളിപ്പെടുത്തിയത്.


വ്യാഴാഴ്ചയാണ് ദുബായ് പൊലീസ് ഈ ഞെട്ടിക്കുന്ന കേസുകൾ പുറത്തുവിട്ടത്. ദുബായിൽ ഭിക്ഷാടനം നടത്തുന്നതിനിടെ അറസ്റ്റിലായ ഒരാളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അയാൾക്ക് മൂന്ന് ആഡംബര കാറുകൾ സ്വന്തമായുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. മൂന്ന് ദിവസം മുമ്പ് ഒരു മാർക്കറ്റിൽ നിന്നും പിടിയിലായ ഭിക്ഷാടകന്റെ പക്കൽ നിന്ന് 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) പൊലീസ് പിടിച്ചെടുത്തു. തറയിൽ പായ വിരിച്ചിരുന്ന് ഭിക്ഷാടനം നടത്തിയിരുന്ന ഇയാൾ പണമെല്ലാം പായയുടെ അടിയിലാണ് ഒളിപ്പിച്ചിരുന്നത്.

കുഞ്ഞിനെ കയ്യിലെടുത്ത് ഭിക്ഷാടനം

മറ്റൊരു സംഭവത്തിൽ, രണ്ട് വയസ്സുള്ള കുഞ്ഞിനെ കൈയ്യിലെടുത്ത് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി ഭിക്ഷാടനം നടത്തിയിരുന്ന ഏഷ്യക്കാരൻ പിടിയിലായി. ഇയാളുടെ പക്കൽ നിന്ന് വിവിധ വിദേശ കറൻസികളിലായി 20,000 ദിർഹത്തോളം (ഏകദേശം 4.5 ലക്ഷം രൂപ) കണ്ടെടുത്തു. വെറും കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് ഇയാൾ ഇത്രയും തുക സമ്പാദിച്ചത്. വിസിറ്റ് വിസയിൽ എത്തിയ ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എസ്‍ഡി കോളേജിലെ ചോദ്യപേപ്പർ വിവാദം: വീഴ്ച സംഭവിച്ചിട്ടില്ല; തുടർ നടപടികൾ സ്വീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണെന്ന് കോളേജ് പ്രിൻസിപ്പൽ

എസ്‍ഡി കോളേജിലെ ചോദ്യപേപ്പർ വിവാദം: വീഴ്ച സംഭവിച്ചിട്ടില്ല; തുടർ നടപടികൾ സ്വീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണെന്ന് കോളേജ് പ്രിൻസിപ്പൽ

 


ആലപ്പുഴ: ആലപ്പുഴ എസ്‍ഡി കോളേജിലെ ചോദ്യപേപ്പർ വിവാദത്തിൽ പ്രതികരിച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രഭാകരൻ നായർ വി ആർ. പരീക്ഷ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.


പരീക്ഷ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ല. മൂല്യനിർണയം തുടങ്ങിയപ്പോൾ തന്നെ ചോദ്യപേപ്പറിന്റെ കോഡ് മാറിയത് തിരിച്ചറിഞ്ഞു. ആ വിവരം യൂണിവേഴ്സിറ്റിയെ അറിയിക്കുകയും ചെയ്തു. തുടർ നടപടികൾ സ്വീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണ്. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടതാണെന്നും പ്രിൻസിപ്പൽ ഡോ. പ്രഭാകരൻ നായർ വി ആർ പറഞ്ഞു.

നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. വീഴ്ചയുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കേരള സര്‍വകലാശാല തടഞ്ഞു. സപ്ലിമെന്‍ററി എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്‍ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നൽകിയത്. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക് പുതുജീവനേകും, കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവ്

റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക് പുതുജീവനേകും, കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവ്


 

തിരുവനന്തപുരം: റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്‍റെ 5 പേർക്ക് പുതുജീവനേകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന്‍ ഷെറിന്‍.

വേർപാടിന്‍റെ വേദനയിലും 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മാതാപിതാക്കൾ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയിൽ നിന്നും റോഡ് മാർഗം അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുമെന്നും തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. ആലിന്‍ ഷെറിന്‍റെ 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെനിസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ റിലയൻസ് ഇൻഡസ്ട്രീസിന് അമേരിക്കയുടെ ലൈസൻസ്

വെനിസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ റിലയൻസ് ഇൻഡസ്ട്രീസിന് അമേരിക്കയുടെ ലൈസൻസ്


 

അമേരിക്കൻ ഉപരോധങ്ങൾ ലംഘിക്കാതെ വെനിസ്വേലയിൽ നിന്ന് നേരിട്ട് എണ്ണ വാങ്ങാൻ ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് (RIL) യുഎസ് അനുമതി നൽകിയതായി റിപ്പോർട്ട്. ഈ മാസം ആദ്യം വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതിന് പിന്നാലെ, വെനിസ്വേലയുടെ ഊർജ്ജ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ അമേരിക്ക ഇളവ് വരുത്തുകയായിരുന്നു. വെനിസ്വേലയും അമേരിക്കയും തമ്മിലുള്ള 2 ബില്യൺ ഡോളറിന്റെ എണ്ണ വിതരണ കരാറും വെനിസ്വേലയുടെ എണ്ണ വ്യവസായം പുനർനിർമ്മിക്കുന്നതിനുള്ള 100 ബില്യൺ ഡോളറിന്റെ പദ്ധതിയും സുഗമമാക്കുന്നതിനാണ് ഈ നീക്കം.

നിലവിൽ ഖനനം ചെയ്ത എണ്ണ വാങ്ങുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിൽക്കുന്നതിനുമുള്ള അധികാരം ഈ ജനറൽ ലൈസൻസ് വഴി റിലയൻസിന് ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സ് നടത്തുന്ന റിലയൻസിന് ലൈസൻസ് ലഭിക്കുന്നതോടെ വെനിസ്വേലയുടെ എണ്ണ കയറ്റുമതി വേഗത്തിലാകാനും അസംസ്കൃത എണ്ണയുടെ ചിലവ് കുറയാനും സാധ്യതയുണ്ട്. ലൈസൻസിനായി ജനുവരി ആദ്യം അപേക്ഷ നൽകിയിരുന്ന റിലയൻസ് ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

ഈ മാസം ആദ്യം വൈറ്റോൾ (Vitol) എന്ന ട്രേഡറിൽ നിന്ന് റിലയൻസ് 2 ദശലക്ഷം ബാരൽ വെനിസ്വേലൻ എണ്ണ വാങ്ങിയിരുന്നു. വെനിസ്വേലയിൽ നിന്നുള്ള അസംസ്കൃത എണ്ണ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നതിനാൽ റഷ്യൻ എണ്ണയ്ക്ക് പകരമായി ഇത് ഉപയോഗിക്കുന്നത് റിലയൻസിന് സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയിരുന്ന 25 ശതമാനം ശിക്ഷാ നികുതി ഈ മാസം ആദ്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം ചെയ്തിരുന്നു. ഇന്ത്യ അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുമെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാര്‍ജയിലെ ഖോര്‍ഫക്കാനിലെ പൊതുപാർക്കിങ്ങിൽ സമയം നീട്ടി; പുതിയ ക്രമം 16 മുതൽ നിലവിൽ വരും

ഷാര്‍ജയിലെ ഖോര്‍ഫക്കാനിലെ പൊതുപാർക്കിങ്ങിൽ സമയം നീട്ടി; പുതിയ ക്രമം 16 മുതൽ നിലവിൽ വരും


 

ഷാര്‍ജയിലെ ഖോര്‍ഫക്കാനില്‍ നീല സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന പൊതു പാര്‍ക്കിങ് സ്ഥലങ്ങളില്‍ പണമടച്ച് പാര്‍ക്ക് ചെയ്യാനുള്ള സമയം നീട്ടി. ഇനി മുതല്‍ രാത്രി 12 മണിവരെ ഇവിടെ പെയ്ഡ് പാര്‍ക്കിംഗ് സൗകര്യം ലഭ്യമാകും. ഈ മാസം 16 മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.

ഖോര്‍ഫക്കാന്‍ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റിയാണ് പുതിയ സമയ ക്രമം പ്രഖ്യാപിച്ചത്. പുതിയ തീരുമാനം അനുസരിച്ച് പൊതു അവധി ദിനങ്ങള്‍, വാരാന്ത്യ ദിനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി 12 മണിവരെ പണമടച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. നേരത്തെ രാത്രി 10 മണിവരെയായിരുന്നു പെയ്ഡ് പാര്‍ക്കിങ് സമയം. നഗരത്തിന്റെ സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയ പ്രദേശങ്ങളിലും പാര്‍ക്കിങ് ലഭ്യത മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. നിരവധി റെസ്റ്റോറന്റുകളും കഫേകളും പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ രാത്രി 10 മണിക്ക് ശേഷം പാര്‍ക്കിങ് സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതായി താമസക്കാരും സന്ദര്‍ശകരും പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ക്കിംഗ് സമയത്തിലെ പരിഷ്‌ക്കരണം. പൊതു പാര്‍ക്കിങ് സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കുറക്കാനും ഗതാഗതം സുഗമമാക്കുന്നതിനും രാത്രി വൈകിയും ബിസിനസ് നടത്തുന്നവരെ പിന്തുണക്കാനും പുതിയ സമയക്രമം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാഠപുസ്തകവിവാദം; 'രമേശ് ചെന്നിത്തലയുടെ ആക്ഷേപം പരിഹാസ്യം, ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം അവസാനിച്ചു'; മറുപടിയുമായി മുഖ്യമന്ത്രി

പാഠപുസ്തകവിവാദം; 'രമേശ് ചെന്നിത്തലയുടെ ആക്ഷേപം പരിഹാസ്യം, ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം അവസാനിച്ചു'; മറുപടിയുമായി മുഖ്യമന്ത്രി


 

തിരുവനന്തപുരം: പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തലയുടെ തുഗ്ലക് പരാമ‍ർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും. രമേശ് ചെന്നിത്തലയുടെ ആക്ഷേപം പരിഹാസ്യമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം അവസാനിച്ചുവെന്നും യുഡിഎഫ് കാലത്ത് കുട്ടികൾ തെരുവിലിറങ്ങേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പരാമ‍ർശം വിദ്യാ‍ർത്ഥികളുടെ ഭാവിക്ക് നേരെയുള്ള വെല്ലുവിളിയെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് ചിലർക്കിപ്പോൾ കുറ്റമായി തോന്നുന്നുവെന്നും മന്ത്രി പരിഹസിച്ചു.


ഒമ്പതാം ക്‌ളാസിലെ കുട്ടി ജയിച്ചോ എന്ന് അറിയാതെ പുതിയ പുസ്തകം കൊടുത്തിട്ട് എന്ത് കാര്യമെന്നായിരുന്നു പാഠപുസ്തക വിതരണം നേരത്തെ നടത്തിയതിൽ രമേശ് ചെന്നിത്തലയുടെ പരാമർശം. പരീക്ഷ പേപ്പർ നോക്കാതെ കുട്ടി ജയിച്ചോ എന്ന് എങ്ങനെ അറിയുമെന്നും വി ശിവൻകുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഇതൊക്കെ തുഗ്ലക്ക് പരിഷ്കാരമാണ് എന്നാണ് ചെന്നിത്തല പറ‍ഞ്ഞത്. പുസ്‌തകം നേരത്തെ കൊടുക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എഴുത്തോലയിൽ എഴുതി പഠിച്ച കാലം നാട്ടിൽ ഉണ്ടായിട്ടുണ്ട്. പാഠപുസ്തകം എല്ലാ വർഷവും കൃത്യമായി തൃക്കാക്കരയിലെ പ്രസിൽ അടിക്കുന്നതല്ലേ? അത് സർക്കാരിൻ്റെ ഭരണ നേട്ടമായി പറഞ്ഞു നടക്കണോ എന്നും ചോദിച്ച രമേശ് ചെന്നിത്തല വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്നത് തുഗ്ലക്ക് പരിഷ്കാരങ്ങളെന്നും ആവർത്തിച്ചിരുന്നു. ഈ പരാമർശത്തിലാണ് മുഖ്യമന്ത്രിയും മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചിരിക്കുന്നത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡരികിലെ കാര്‍ ഇടിച്ചു തകര്‍ത്തു, വെളിച്ചെണ്ണ മില്ലിന് തീയിട്ടു; താമരശ്ശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്

റോഡരികിലെ കാര്‍ ഇടിച്ചു തകര്‍ത്തു, വെളിച്ചെണ്ണ മില്ലിന് തീയിട്ടു; താമരശ്ശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്


 
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി വെളിമണ്ണയില്‍ മോഷ്ടിച്ച പിക്കപ്പ് വാനുമായി എത്തിയ യുവാവ് ഇന്ന് പുലര്‍ച്ചെ മണിക്കൂറുകളോളം സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം. റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചു തകര്‍ത്ത ശേഷം അടുത്തുള്ള വെളിച്ചെണ്ണ മില്ലിന് തീയിട്ടു. പരാക്രമം നടത്തിയ വെളിമണ്ണ സ്വദേശി അബ്ദുൽ റാസിഖിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വെളിച്ചെണ്ണ മില്ലില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഇയാള്‍ രാസലഹരി ഉപയോഗിക്കുന്ന ആളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.


താമരശ്ശേരി ചുങ്കത്ത് നിന്നും പുലര്‍ച്ചെ ഒരു മണിയോടെയാണ് യുവാവ് പിക്കപ്പ് വാനുമായി കടന്നു കളഞ്ഞത്. നിര്‍ത്തിയിട്ട ആംബുലന്‍സ് ആദ്യം എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ പിക്കപ്പ് വാന്‍ ഓടിച്ച് വെളിമണ്ണയിലെത്തിയ യുവാവ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് കേടുപാടുകള്‍ വരുത്തി. പിന്നീട് തൊട്ടടുത്തുള്ള വെളിച്ചെണ്ണ മില്ലിന് തീയിടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീ കെടുത്തുന്നതിനിടെ ഇയാള്‍ രക്ഷപ്പെട്ടു.

വെളിമണ്ണയില്‍ പരാക്രമം നടത്തിയ യുവാവ് പിന്നീട് ഓമശ്ശേരി മാങ്ങാട്ടുള്ള പെട്രോള്‍ പമ്പിലെത്തി. ടയറിന് കേടുപാടുകള്‍ സംഭവിച്ചത് കാരണം പിക്കപ്പ് വാന്‍ അവിടെ ഉപേക്ഷിച്ചു. നിര്‍ത്തിയിട്ട മറ്റൊരു വാഹനം എടുത്ത് കടന്നു കളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് പരാക്രമം നടത്തിയത് വെളിമണ്ണ സ്വദേശി അബ്ദുല്‍ റാസിഖാണെന്ന് തിരിച്ചറിഞ്ഞത്. പമ്പില്‍ നിന്നും മോഷ്ടിച്ച വാഹനം ഇയാളുടെ വീടിന്റെ പോര്‍ച്ചില്‍ കണ്ടെത്തി. മൊബൈൽ ഫോൺ താമരശ്ശേരി കുടുക്കിൽ ഉമ്മരം എന്ന സ്ഥലത്തെ ഗ്യാസ് ഗോഡൗണിന് സമീപം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക