Saturday, 7 February 2026

തിരുവനന്തപുര‌ത്ത് നിയന്ത്രണം വിട്ട KSRTC ബസ് കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുര‌ത്ത് നിയന്ത്രണം വിട്ട KSRTC ബസ് കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം, നിരവധി പേർക്ക് പരുക്ക്


 
തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിൽ ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു. ബസ് ഇടിച്ച ബൈക്ക് യാത്രികനാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ബൈക്കുകളിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 35ലധികം ആളുകള്‍ ബസിലുണ്ടായിരുന്നു. കടയില്‍ ഉണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ സമീപത്തുള്ള ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്. നിയന്ത്രണം വിട്ട ബസ് ഉടനെ ഒരു കാറിലും നിരവധി ബൈക്കുകളിലും ഇടിച്ച് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ബസ് ഇടിച്ച ബൈക്ക് യാത്രികന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉള്ളി കയറ്റിവന്ന ലോറിക്കുള്ളിൽ വൻ സ്‌ഫോടക വസ്തുക്കൾ; സംഭവം മലപ്പുറത്ത്

ഉള്ളി കയറ്റിവന്ന ലോറിക്കുള്ളിൽ വൻ സ്‌ഫോടക വസ്തുക്കൾ; സംഭവം മലപ്പുറത്ത്


 
മലപ്പുറം: ഉള്ളികൊണ്ടുവന്ന ലോറിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വൻ സ്‌ഫോടക വസ്തു ശേഖരം പൊലീസ് പിടികൂടി. മലപ്പുറം ചെമ്മാടാണ് സംഭവം. ജലാറ്റിൻ സ്റ്റിക്, ഡിറ്റനേറ്റർ വയർ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ലോറി ഡ്രെെവർ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മലപ്പുറം ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്ക് ഉള്ളിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി

ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടിവന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പൊലീസും സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയത്. 'KL 10 BF 8395' എന്ന നമ്പറിലുള്ള ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ 130 ഉള്ളിച്ചാക്ക് ഉണ്ടായിരുന്നു അതിന്റെ അടിയിൽ വച്ചാണ് സ്‌ഫോടക വസ്തുക്കൾ കൊണ്ടുവന്നത്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം,​ രണ്ടുദിവസം മുൻപ് പാലക്കാട് ദേശീയ പാതയിൽ നിന്ന് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയിരുന്നു. തണ്ണിമത്തനെന്ന വ്യാജേന പിക്കപ്പ് വാനിലാണ് സ്‌ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. മെഡിക്കൽ കോളേജിന് സമീപം രാത്രി എട്ടരയോടെ പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് തൃശൂരിലേക്ക് പോയ വാഹനം പിടികൂടിയത്. നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.തണ്ണിമത്തൻ ലോഡിന് താഴെയാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ പെട്ടികൾ സൂക്ഷിച്ചിരുന്നത്. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. വാഹനത്തിൽ നൂറിലധികം പെട്ടികളുണ്ടായിരുന്നു. തമിഴ്‌നാട് ധാരാപുരം തുപ്പൂരിൽ നിന്ന് കൊണ്ടുവന്ന തണ്ണിമത്തൻ ചാക്കുകൾക്കിടയിലാണ് അനധികൃത വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുംബൈ ലോക്കൽ ട്രെയിനിൽ കല്ലേറ്, വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാം നാൾ യുവാവിന്റെ കാഴ്ച നഷ്ടമായി

മുംബൈ ലോക്കൽ ട്രെയിനിൽ കല്ലേറ്, വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാം നാൾ യുവാവിന്റെ കാഴ്ച നഷ്ടമായി


 
രണ്ടുപേർ തമ്മിലുള്ള തർക്കത്തിനിടെയുണ്ടായ കല്ലേറിൽ ഇതിലൊന്നും പെടാത്ത യാത്രക്കാരനായ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ബാന്ദ്ര സ്റ്റേഷനിൽ വെച്ച് നടന്ന ഈ ദാരുണമായ സംഭവത്തിൽ 28 -കാരനായ നിഷാന്ത് ഖത്രിക്കാണ് പരിക്കേറ്റത്. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് വെറും രണ്ടാം ദിവസമാണ് നിഷാന്തിന്റെ ജീവിതം തകർത്ത ഈ സംഭവം നടന്നത്.


പ്രതിയായ യോഗേന്ദ്ര ബൗദ് എന്നയാൾ മറ്റൊരു യാത്രക്കാരനുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് ട്രാക്കിൽ നിന്നും കല്ലെടുത്ത് എറിയുകയായിരുന്നു. ഈ കല്ല് നിഷാന്തിന്റെ ഇടത് കണ്ണിൽ ശക്തിയായി പതിച്ചു. കണ്ണ് തകർന്ന് രക്തം വാർന്നിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് നിഷാന്ത് പറയുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങി സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ എത്തിയെങ്കിലും അവിടെയും 45 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു.

തുടർന്ന് നിഷാന്തിനെ ബാന്ദ്രയിലെ ഭാഭ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയും ദുരനുഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആശുപത്രിയിൽ റെസിഡന്റ് മെഡിക്കൽ ഓഫീസർ (RMO) ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന ഒരു വാർഡ് ബോയ് ആണ് മുറിവ് വെച്ചുകെട്ടുകയും ഇൻജക്ഷൻ നൽകുകയും ചെയ്തത്. ഒടുവിൽ ഹിന്ദുജ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പരിക്കിന്റെ ഗൗരവം വ്യക്തമായത്. നിഷാന്തിന്റെ കണ്ണിന് താഴെ 4 ഇഞ്ച് ആഴത്തിലും 4 സെന്റിമീറ്റർ നീളത്തിലുമുള്ള മാരകമായ മുറിവേറ്റിരുന്നു. ഇവിടുത്തെ പരിശോധനയ്ക്ക് ശേഷമാണ് ഇടത് കണ്ണിന്റെ കാഴ്ച ഇനി തിരികെ ലഭിക്കില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോംവർക്ക് ചെയ്തില്ല; രണ്ടാം ക്‌ളാസുകാരനെ ചൂരൽ കൊണ്ട് പൊതിരെ തല്ലി അധ്യാപകൻ; കാലാകെ പാടുകൾ

ഹോംവർക്ക് ചെയ്തില്ല; രണ്ടാം ക്‌ളാസുകാരനെ ചൂരൽ കൊണ്ട് പൊതിരെ തല്ലി അധ്യാപകൻ; കാലാകെ പാടുകൾ


 
ലക്‌നൗ: ഉത്തർപ്രദേശിൽ ഹോംവർക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്‌ളാസുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനം. കുട്ടിയുടെ കാലിൽ 100 തവണയോളം ചൂരൽ കൊണ്ട് അടിച്ചു. കാലിൽ ആകെ പാടും നീരുമായ കുട്ടി മുടന്തിയാണ് വീട്ടിലേക്കെത്തിയത്.

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. കർണെെൽഞ്ച് മേഖലയിലെ ഒരു സ്വകാര്യ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ പ്രഖാർ സിങ് ആണ് കുട്ടിയെ മർദിച്ചത്. കുട്ടിയുടെ കാലിലാകെ ചൂരൽ കൊണ്ട് അടിച്ചത് മൂലം ചുവന്ന പാടുകളാണ്. പലയിടത്തും നീര് വന്നിട്ടുമുണ്ട്. കുട്ടി മുടന്തിവന്നത് കണ്ട വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് കാലിലാകെ അടികൊണ്ട പാടുകൾ കണ്ടത്.

സംഭവം പുറത്തുപറയരുതെന്ന് തന്നെ അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു. പുറത്തുപറയാതെയിരുന്നാൽ ബിസ്കറ്റ് തരാമെന്നായിരുന്നു അധ്യാപകൻ പറഞ്ഞതെന്ന് കുട്ടി പറഞ്ഞു. മർദ്ദനത്തിൽ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അധ്യാപകനെതിരെ സ്‌കൂൾ പ്രിൻസിപ്പൽ മുൻപാകെയും പിതാവ് പരാതി നൽകിയിട്ടുണ്ട്. പിന്നാലെ അധ്യാപകനെ പുറത്താക്കിയതായി സ്‌കൂൾ മാനേജ്‌മന്റ് അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'തെറ്റുപറ്റിയിട്ടില്ല'; ബരാക്-മിഷേൽ എഐ വീഡിയോയിൽ മാപ്പ് പറയില്ലെന്ന് ട്രംപ്

'തെറ്റുപറ്റിയിട്ടില്ല'; ബരാക്-മിഷേൽ എഐ വീഡിയോയിൽ മാപ്പ് പറയില്ലെന്ന് ട്രംപ്

 


മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന എഐ വീഡിയോ തന്റെ 'ട്രൂത്ത് സോഷ്യൽ' അക്കൗണ്ടിലൂടെ പങ്കുവെച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ആ വീഡിയോയുടെ തുടക്കം മാത്രമേ കണ്ടിട്ടുള്ളൂവെന്നും അതിലെ അധിക്ഷേപകരമായ ഭാഗങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ശനിയാഴ്ച എയർ ഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

സാധാരണയായി ജീവനക്കാർ ഉള്ളടക്കം പൂർണ്ണമായി പരിശോധിച്ച ശേഷമാണ് പോസ്റ്റ് ചെയ്യുന്നത്. വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകളെക്കുറിച്ച് പറയുന്ന തുടക്കഭാഗം കണ്ടപ്പോൾ അത് കൈമാറിയതാണെന്നും ബാക്കി കാര്യങ്ങൾ പരിശോധിച്ചിട്ടുണ്ടാകുമെന്ന് കരുതിയെന്നും ട്രംപ് പറഞ്ഞു. താൻ പ്രതിദിനം ആയിരക്കണക്കിന് കാര്യങ്ങൾ നോക്കാറുണ്ടെന്നും ഇതിൽ തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയില്ലെന്നും ട്രംപ് പറഞ്ഞു
.
വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പിന്നീട് നീക്കം ചെയ്തിരുന്നു.വ്യാഴാഴ്ച രാത്രി വൈകി അപ്‌ലോഡ് ചെയ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഏകദേശം 12 മണിക്കൂറോളം ഓൺലൈനിൽ ഉണ്ടായിരുന്നു. ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ എഡിറ്റ് ചെയ്ത് ചേർത്ത എഐ വീഡിയോയിൽ 2020-ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തെളിവില്ലാത്ത ആരോപണങ്ങളും ആവർത്തിച്ചിരുന്നു. 'ദ ലയൺ സ്ലീപ്‌സ് ടുനൈറ്റ്' എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പ്രചരിച്ചത്. ഒരു ജീവനക്കാരന് പറ്റിയ അബദ്ധമാണെന്നും ശ്രദ്ധയിൽപ്പെട്ട ഉടൻ വീഡിയോ നീക്കം ചെയ്തെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പിന്നീട് അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

16കാരന് മയക്കുമരുന്ന് കൊടുത്ത് അടിമയാക്കി, പിന്നാലെ മോഷണം; സഹോദരന്മാർ പിടിയിൽ

16കാരന് മയക്കുമരുന്ന് കൊടുത്ത് അടിമയാക്കി, പിന്നാലെ മോഷണം; സഹോദരന്മാർ പിടിയിൽ


 
കൊച്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മയക്ക് മരുന്നിന് അടിമയാക്കി ഭീഷണിപ്പെടുത്തി വീട്ടിലെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ സഹോദരന്മാരായ രണ്ട് പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി മാങ്കാമഠം ലെയ്ൻ തറേപ്പറമ്പിൽ ആൽഫിൻ ആന്റണി (24), സഹോദരൻ റെൻഫിൻ ആന്റണി (21) എന്നിവരാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശിയായ 16 വയസ്സുകാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് അവനെ മയക്ക് മരുന്ന് ഉപയോഗത്തിലേക്ക് നയിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ലഹരി ഉപയോഗിക്കുന്ന വിവരം മാതാപിതാക്കളെ അറിയിക്കുമെന്നും ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.


വീട്ടിൽ നിന്ന് സ്വർണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി അമ്മയുടെ ഒന്നര പവന്റെ പാദസരം എടുത്ത് കൊണ്ടുവന്ന് നൽകി. 16കാരൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. തട്ടിയെടുത്ത സ്വർണം ഒരു ജ്വല്ലറിയിൽ വിറ്റ് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് വിദ്യാർത്ഥികളെയും ഇതേ രീതിയിൽ വലയിലാക്കിയിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ലത്തീഫിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പള്ളുരുത്തി സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ സി. നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശിവൻകുട്ടി, അശ്വിൻ ബിജു, നാരായണൻകുട്ടി, എ.എസ്.ഐ ബിജു, സി.പി.ഒമാരായ ബിബിൻ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ലൈഫില്‍ തിരികെ പോകാന്‍ അവസരം ലഭിച്ചാല്‍ 2014ലെത്തി പ്രധാനമന്ത്രിയെ മാറ്റും, രാജ്യം അപകടത്തില്‍': കിഷോർ

'ലൈഫില്‍ തിരികെ പോകാന്‍ അവസരം ലഭിച്ചാല്‍ 2014ലെത്തി പ്രധാനമന്ത്രിയെ മാറ്റും, രാജ്യം അപകടത്തില്‍': കിഷോർ


 
കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ എത്തിയ നടനാണ് കിഷോർ. തമിഴിലും മലയാളത്തിലും നിരവധി വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന്റെ ഏറ്റവും പുതിയ ചിത്രമായ മെല്ലിസൈ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലൈഫില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്നായിരുന്നു കിഷോറിനോടുള്ള ചോദ്യം. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും എന്നായിരുന്നു നടന്റെ മറുപടി.

'നേരെ 2014ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ മാറ്റും. അതാണ് എന്റെ ആദ്യത്തെ ലക്ഷ്യം. ഞാന്‍ ഈ പറഞ്ഞത് നിങ്ങള്‍ കട്ട് ചെയ്യാതെ കൊടുക്കുമോ എന്നറിയില്ല, എന്നാലും പറയുകയാണ്. പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും. ഇന്ത്യ ഇപ്പോള്‍ കാണുന്നതിനെക്കാള്‍ മാറിയിട്ടുണ്ടാകും. ഇന്ന് നമ്മള്‍ കാണുന്ന വിദ്വേഷത്തിന്റെ അളവ് വളരെ വലുതാണ്. അത് വലിയ അപകടത്തിലേക്ക് പോകുന്നത്. ഇങ്ങനെ മുന്നോട്ടുപോവുകയാണെങ്കില്‍ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും.'- അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ ഇപ്പോള്‍ ചെയ്ത മെല്ലിസൈ എന്ന ഈ സിനിമ പറയുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹം എല്ലാകാലത്തും ആവശ്യമാണെന്ന് ഈ സിനിമയിലൂടെ പറയുകയാണ്. അവിടെയാണ് ഒരു മനുഷ്യല്‍ വെറുപ്പിനെ ഇന്‍വെസ്റ്റ്‌മെന്റാക്കിക്കൊണ്ട് അധികാരത്തില്‍ വന്നിരിക്കുന്നത്. അത് മനുഷ്യര്‍ക്ക് വലിയ ആപത്താണ് ഉണ്ടാക്കിവെക്കുന്നത്. ആ വെറുപ്പ് ഒരു പ്രത്യേക വര്‍ഗത്തിന് നേരെയായാലും ഒരു നാടിന് നേരെയായാലും അപകടകരമാണെന്നേ പറയാനുള്ളൂ,’- കിഷോര്‍ പറയുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലഹരിക്കടിമയായി വണ്ടിയിൽ ചീറിപ്പാഞ്ഞു, നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ

ലഹരിക്കടിമയായി വണ്ടിയിൽ ചീറിപ്പാഞ്ഞു, നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ


 
കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ ലഹരി ഉപയോഗിച്ച് അമിത വേഗതയിൽ വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്ത വ്യക്തിയെ പൊലീസ് പിടികൂടി. അഹമ്മദി ഏരിയയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം, റോഡിൽ നിയന്ത്രണമില്ലാതെ ഓടിക്കൊണ്ടിരുന്ന ഒരു വാഹനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അത് തടയാൻ ശ്രമിച്ചു. എന്നാൽ പൊലീസിനെ കണ്ട ഡ്രൈവർ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചു പോവുകയും ഒരു മോട്ടോർ സൈക്കിളിൽ ഇടിക്കുകയുമായിരുന്നു.


അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ കാലിന് ഒടിവ് സംഭവിക്കുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് അദ്ദേഹം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. പ്രതിയെ അഹമ്മദി പൊലീസ് സ്റ്റേഷനിൽ തടങ്കലിലാക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. സമാനമായ മറ്റൊരു സംഭവത്തിൽ ഹവല്ലിയിൽ വെച്ച് നാൽപ്പത് വയസ്സുകാരനായ ഒരു കുവൈത്ത് പൗരനെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിയമം ലംഘിച്ചതിന് ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ഇയാൾ നേരത്തെയും പല ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്പെയിനിലെ എമിറാത്തി പൗരന്മാർക്ക് ജാ​ഗ്രതാ നിർദ്ദേശവുമായി യുഎഇ; ലിയോനാർഡോ കൊടുങ്കാറ്റ് ശക്തം

സ്പെയിനിലെ എമിറാത്തി പൗരന്മാർക്ക് ജാ​ഗ്രതാ നിർദ്ദേശവുമായി യുഎഇ; ലിയോനാർഡോ കൊടുങ്കാറ്റ് ശക്തം


 
സ്‌പെയിനിൽ നിലവിലുള്ള എല്ലാ യുഎഇ പൗരന്മാർക്കും അതീവ ജാഗ്രതാ നിർദ്ദേശവുമായി മാഡ്രിഡിലെ യുഎഇ എംബസി. സ്പെയ്നിലെ കാലാവസ്ഥ മാറ്റത്തെതുടർന്നാണ് യുഎഇ പൗരന്മാർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകയിരിക്കുന്നത്. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും പ്രത്യേകിച്ച് നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന തെക്കൻ മേഖലകളിൽ നിന്നും പൗരന്മാർ വിട്ടുനിൽക്കണമെന്നും അധികൃതർ പ്രതികരിച്ചു.

മാഡ്രിഡിലെ പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ വിലയിരുത്താൻ ഔദ്യോഗിക കാലാവസ്ഥാ ചാനലുകൾ നിരീക്ഷിക്കണമെന്നും പൗരന്മാരോട് അഭ്യർത്ഥിച്ചു.

സ്പെയിനിലുടനീളം ലിയോനാർഡോ കൊടുങ്കാറ്റ് ശക്തമാകുകയാണ്. സ്പെയിനിന്റെ വലിയൊരു ഭാഗത്ത് അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും ഇത് കാരണമായി. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് താമസക്കാരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

കൊടുങ്കാറ്റ് കുറച്ചുദിവസം കൂടി തുടരാൻ സാധ്യതയുള്ളതിനാൽ താമസക്കാരും യാത്രക്കാരും ഒരുപോലെ ശ്രദ്ധിക്കണമെന്ന് യൂറോപ്പിലെ കാലാവസ്ഥാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

അൻഡലൂഷ്യ മേഖലയിൽ മാത്രം ഏഴായിരത്തിലധികം ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. ഗ്രസാലെമ എന്ന മലയോര ഗ്രാമത്തിൽ ബുധനാഴ്ച മുതൽ 700 മില്ലിമീറ്ററിലധികം മഴ പെയ്തു. ഇത് ഭൂഗർഭജല സ്രോതസ്സുകൾ കവിഞ്ഞൊഴുകുന്നതിനും വലിയ രീതിയിലുള്ള ഉരുൾപൊട്ടൽ ഭീഷണിക്കും കാരണമായിട്ടുണ്ട്. മുപ്പത്തിമൂന്ന് പ്രവിശ്യകളിലായി പ്രധാന റെയിൽവേ ശൃംഖലകളും റോഡുകളും തടസ്സപ്പെടുകയും, നിരവധി പാലങ്ങൾ തകരുകയും സ്‌കൂളുകൾ അടച്ചുപൂട്ടുകയും ചെയ്തു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത് ഹൽവ-പൂരി സ്റ്റാളിലേക്ക്, തിളച്ച എണ്ണ മറിഞ്ഞു, 4 തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത് ഹൽവ-പൂരി സ്റ്റാളിലേക്ക്, തിളച്ച എണ്ണ മറിഞ്ഞു, 4 തൊഴിലാളികൾക്ക് ഗുരുതര പരിക്ക്



പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഖുദാദാദ് കോളനിയിൽ ഫെബ്രുവരി 3 -നുണ്ടായ അതിഭീകരമായ ഒരപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾക്ക് നടുക്കം സമ്മാനിക്കുന്നത്. റോഡരികിലെ ഒരു റെസ്റ്റോറന്റിന് പുറത്തുള്ള ഹൽവ-പൂരി സ്റ്റാളിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം, അപകടത്തിൽപ്പെട്ട കാർ ആദ്യം സ്റ്റാളിന് സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഡ്രൈവർ കാറിൽ നിന്നും പുറത്തിറങ്ങി മാറിയ സമയത്ത് ഉള്ളിലുണ്ടായിരുന്ന ഒരു യുവാവ് വാഹനം സ്റ്റാർട്ട് ചെയ്തു. തുടർന്ന് പെട്ടെന്ന് നിയന്ത്രണം വിട്ട കാർ റെസ്റ്റോറന്റിന് മുന്നിലെ പാചകപ്പുരയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.


കാർ സ്റ്റാളിലേക്ക് ഇടിച്ചുകയറിയ ആഘാതത്തിൽ അവിടെ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്ന വലിയ ചട്ടികളിൽ ഒന്ന് മറിയുകയും, അതിലുണ്ടായിരുന്ന തിളച്ച എണ്ണ മുഴുവൻ അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയും ചെയ്തു. ചട്ടിയുടെ തൊട്ടു മുന്നിൽ നിന്നിരുന്ന തൊഴിലാളിയുടെ ദേഹത്തേക്കാണ് പാത്രം മറിഞ്ഞുവീണത്. തിളച്ച എണ്ണ ദേഹത്ത് വീണ തൊഴിലാളികൾ വേദന കൊണ്ട് നിലവിളിക്കുന്നതും ഓടി മാറാൻ ശ്രമിക്കുന്നതുമായ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

അപകടത്തിൽ പരിക്കേറ്റ നാല് ജീവനക്കാരെയും ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവ് ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക