Monday, 13 July 2026

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; 'തൂക്കിക്കൊല്ലാൻ വിധിച്ചോളൂ' എന്ന് കോടതിയിൽ പ്രതി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; 'തൂക്കിക്കൊല്ലാൻ വിധിച്ചോളൂ' എന്ന് കോടതിയിൽ പ്രതി

 





പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഇന്ത്യൻ ന്യായ സംഹിത (BNS) 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ മറ്റന്നാൾ ശിക്ഷ വിധിക്കും.

വിധി പ്രഖ്യാപിച്ച ശേഷം, കുറ്റത്തിന് വധശിക്ഷ വരെ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്ന് കോടതി പ്രതിയെ അറിയിച്ചു. ഇതിന് മറുപടിയായി "എനിക്ക് ഒന്നും പറയാനില്ല... തൂക്കിക്കൊല്ലാൻ വിധിച്ചോളൂ" എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

2025 ജനുവരി 27-നാണ് നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രണ്ട് ദിവസം നീണ്ട പൊലീസ്-നാട്ടുകാർ സംയുക്ത തെരച്ചിലിനൊടുവിൽ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പിടികൂടിയത്.

അന്വേഷണത്തിനിടെ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തതും ഫൊറൻസിക് തെളിവുകളും ഉൾപ്പെടെ നിർണായക തെളിവുകൾ പൊലീസ് ശേഖരിച്ചു. 480 പേജുകളുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളെയും മുപ്പതിലധികം രേഖകളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിരുന്നു. വിചാരണക്കിടെ നാല് സാക്ഷികൾ കൂറുമാറിയെങ്കിലും, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കോടതി അംഗീകരിക്കുകയായിരുന്നു.

2019-ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്ന ചെന്താമര, ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ ഇരട്ടക്കൊലപാതകം നടത്തിയതെന്നതും കേസിൽ നിർണായകമായി.

കേരളമൊട്ടാകെ വലിയ ചർച്ചകൾക്ക് വഴിവെച്ച നെൻമാറ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധി ഇനി മറ്റന്നാൾ പ്രഖ്യാപിക്കും.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫുട്ബോൾ പ്രേമികളെ പാലാ മുനിസിപ്പാലിറ്റി സ്വാഗതം ചെയുന്നു

ഫുട്ബോൾ പ്രേമികളെ പാലാ മുനിസിപ്പാലിറ്റി സ്വാഗതം ചെയുന്നു



 ⚽️ ഫുട്ബോൾ പ്രേമികൾക്ക് ഹൃദയം നിറഞ്ഞ സ്വാഗതം! 

പാലാ നഗരസഭയുടെ ആഭിമുഖ്യത്തിൽ പാലാ നഗരസഭ ഓഫീസ് പാർക്കിംഗിൽ world cup മത്സരങ്ങളുടെ സെമിഫൈനലുകൾ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ എന്നിവയുടെ തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നു.

 ആദ്യ മത്സരം (സെമിഫൈനൽ):
🇫🇷 ഫ്രാൻസ് 🆚 സ്പെയിൻ 🇪🇸
🗓️ 15 ജൂലൈ (ബുധനാഴ്ച)
🕧  12.30 am മുതൽ

തുടർന്ന് നടക്കുന്ന മറ്റൊരു സെമിഫൈനൽ, ലൂസേഴ്സ് ഫൈനൽ, ഗ്രാൻഡ് ഫൈനൽ എന്നിവയും ഇതേ വേദിയിൽ തത്സമയം പ്രദർശിപ്പിക്കുന്നതാണ്.

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി എത്തി ആവേശം നിറഞ്ഞ ഫുട്ബോൾ രാത്രികളുടെ ഭാഗമാകൂ. കായികമനോഭാവവും സൗഹൃദവും ആഘോഷമാക്കി ഈ പരിപാടിയെ വൻ വിജയമാക്കാം.

എല്ലാ ഫുട്ബോൾ പ്രേമികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

നമുക്ക് ഒരുമിച്ച് ഈ ഫുട്ബോൾ ആഘോഷം വമ്പൻ വിജയമാക്കാം! ⚽🔥

Diya Binu Pulickakandam 
pala municipality chairperson










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാമ്പത്തിക പ്രതിസന്ധിയുടെ ദാരുണാന്ത്യം; കുന്നംകുളത്ത് കുടുംബത്തിന്റെ ആത്മഹത്യാശ്രമത്തിൽ അച്ഛനും മകളും മരിച്ചു

സാമ്പത്തിക പ്രതിസന്ധിയുടെ ദാരുണാന്ത്യം; കുന്നംകുളത്ത് കുടുംബത്തിന്റെ ആത്മഹത്യാശ്രമത്തിൽ അച്ഛനും മകളും മരിച്ചു

 





തൃശൂർ: കുന്നംകുളം പഴഞ്ഞി എംഡി കോളേജിന് സമീപം നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അച്ഛനും മകളും മരിച്ചു. ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ സിബിയും മകൾ അലീനയുമാണ് മരിച്ചത്. ഭാര്യ ബീനയും 17-കാരനായ മകൻ ആദിത്യനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, ഗൾഫിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സിബി അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സിബിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്. മകൾ അലീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ചിരുന്നതായും അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മകൻ ആദിത്യൻ ഭയന്നുപോയി പോലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ബീനയെയും ആദിത്യനെയും ആശുപത്രിയിലെത്തിച്ചു.

സംഭവത്തിൽ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കറുകുറ്റിയിൽ വൻ ലഹരിവേട്ട; 116 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ എക്‌സൈസിന്റെ പിടിയിൽ

കറുകുറ്റിയിൽ വൻ ലഹരിവേട്ട; 116 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ എക്‌സൈസിന്റെ പിടിയിൽ

 





കൊച്ചി: എറണാകുളം ജില്ലയിലെ കറുകുറ്റിയിൽ വൻ ലഹരിവേട്ട. വിപണിയിൽ ഏകദേശം 1.25 കോടി രൂപ വിലമതിക്കുന്ന 116.37 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപത്ത് ഞായറാഴ്ച പുലർച്ചെയാണ് പ്രതികൾ പിടിയിലായത്.

ഒഡിഷ സ്വദേശികളായ ലക്ഷ്മൺ പത്ര (39), തരസ്വർ പത്ര (36), ബൽഭദ്ര ധരുവ (30), പ്രദീപ് ഘഡേയ് (27) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കിലോ വീതം തൂക്കമുള്ള 58 പാക്കറ്റുകളിലായി 11 ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

അങ്കമാലി എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. തൃശൂരിൽ ട്രെയിനിറങ്ങി കറുകുറ്റിയിലെത്തിയെന്നാണ് പ്രതികൾ മൊഴി നൽകിയെങ്കിലും, ട്രെയിൻ-ബസ് ടിക്കറ്റുകൾ ഹാജരാക്കാനാകാത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

പ്രതികൾ അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയിലെ ഇടനിലക്കാരാണെന്ന് എക്‌സൈസ് വ്യക്തമാക്കി. ഇവരിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ വിവരങ്ങൾ പരിശോധിച്ച് ലഹരിമരുന്ന് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മലയാളികൾ ഉൾപ്പെട്ട ഒരു റാക്കറ്റിന് കഞ്ചാവ് കൈമാറാനായിരുന്നു പദ്ധതിയെന്നാണ് പ്രാഥമിക സൂചന.

ആന്ധ്രപ്രദേശിലെയും ഒഡിഷയിലെയും ചില ജില്ലകളിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കഞ്ചാവാണ് കേരളത്തിലെത്തിച്ച് ലക്ഷങ്ങൾ വിലയ്ക്ക് വിറ്റഴിക്കുന്നതെന്നും എക്‌സൈസ് അധികൃതർ വ്യക്തമാക്കി.

അങ്കമാലി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ. വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ വെരിഫിക്കേഷന്‍ ഇനി ഗ്രാമങ്ങളിലും; 100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളിൽ ക്യാമ്പ്

ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ വെരിഫിക്കേഷന്‍ ഇനി ഗ്രാമങ്ങളിലും; 100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളിൽ ക്യാമ്പ്

 



**സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് കൂത്താട്ടുകുളത്ത് നിർവഹിച്ചു**
**കൂത്താട്ടുകുളം:** ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആശ്വാസമായി ഫെയർ മീറ്റർ വെരിഫിക്കേഷൻ ഇനി പ്രാദേശിക തലങ്ങളിൽ ലഭ്യമാകും. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട് 100 പഞ്ചായത്ത്-നഗരസഭാ തലങ്ങളിൽ വെരിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കൂത്താട്ടുകുളം മുൻസിപ്പൽ ടൗൺഹാളിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് ആസ്ഥാനത്തുനിന്ന് 15 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള തദ്ദേശസ്ഥാപനങ്ങളിലാണ് ലീഗൽ മെട്രോളജി വകുപ്പ് ഈ മാസം മുതൽ ക്യാമ്പുകൾ ആരംഭിക്കുന്നത്. വെരിഫിക്കേഷനായി ദൂരയാത്ര ചെയ്യുന്നതുവഴിയുള്ള സമയനഷ്ടവും ഒരു ദിവസത്തെ തൊഴിൽ നഷ്ടവും ഒഴിവാക്കാൻ ഇതിലൂടെ തൊഴിലാളികൾക്ക് സാധിക്കും. ക്യാമ്പുകൾ നടത്തുന്ന വിവരങ്ങൾ വെബ്സൈറ്റിലൂടെ കൃത്യമായി അറിയാനാകും. നൂറു ദിവസത്തിൽ മാത്രം ഒതുക്കാതെ പദ്ധതി തുടർന്നും കൊണ്ടുപോകാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പിറവം മണ്ഡലത്തിലെ തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലും ഉടൻ ക്യാമ്പ് സംഘടിപ്പിക്കും.
**നൂറുദിന കർമ്മപരിപാടിയിൽ മറ്റ് പദ്ധതികളും സജീവം**
നൂറുദിന പദ്ധതിയുടെ ഭാഗമായി മറ്റ് വകുപ്പുകളിലും വിപുലമായ ആശയങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള പ്രിയദർശിനി സൗജന്യബസ് യാത്രാ പദ്ധതി ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യവകുപ്പ് മുഖേന അർഹരായ കുടുംബങ്ങൾക്ക് 100 ദിവസം കൊണ്ട് 50,000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യും. കൂടാതെ ഉപഭോക്തൃവകുപ്പിന് കീഴിൽ ആയിരം സ്കൂളുകളിൽ കൺസ്യൂമർ ക്ലബുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യദിവസത്തെ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.
ചടങ്ങിൽ കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ റെജി ജോൺ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, മധ്യമേഖലാ ജോയിന്റ് കൺട്രോളർ കെ. ഷീലൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ്, പിറവം നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ്കുമാർ, കേരള പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ആർ. ജയകുമാർ, കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർമാൻ ലിസി ജോസ്, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. ജി ഷിബു,തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ. വർഗീസ്, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു തുടങ്ങി വിവിധ രാഷ്ട്രീയ-ട്രേഡ് യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊപ്പി’ക്ക് തിരിച്ചടി; പോലീസ് റിപ്പോർട്ടിന് പിന്നാലെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

തൊപ്പി’ക്ക് തിരിച്ചടി; പോലീസ് റിപ്പോർട്ടിന് പിന്നാലെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

 





കൊച്ചി: സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ 'തൊപ്പി' എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. ആലുവ റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി സ്വീകരിച്ചത്.

കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നേരത്തെ ഐ.ടി. നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് യൂട്യൂബ് ചാനൽ നീക്കം ചെയ്തതെന്ന് പോലീസ് അറിയിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും നിഹാദ് ഹാജരായിരുന്നില്ല. തുടർന്ന് പ്രതിയെ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

നിഹാദിനും സംഘത്തിനുമെതിരെ പോക്സോ നിയമലംഘനം, ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, മാനസിക-ശാരീരിക പീഡനം, അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: അച്ഛനും മകളും മരിച്ചു

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: അച്ഛനും മകളും മരിച്ചു


കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം



തൃശൂർ: കുന്നംകുളത്ത് ഒരേ കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുന്നംകുളം സ്വദേശിയായ സിബി (50), മകൾ അലീന (18) എന്നിവരാണ് മരിച്ചത്.


സിബിയുടെ ഭാര്യ ബീനയും മകന്‍ ആദിത്യനും (17) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സിബി അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബത്തെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സിബിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. വിഷം കഴിച്ചശേഷം അദ്ദേഹം കിണറ്റില്‍ ചാടിയെന്നാണ് വിവരം. മകള്‍ അലീന വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 12 July 2026

വാമനപുരത്ത് തുടർച്ചയായി കൂട്ടിയിടി; രണ്ട് കെഎസ്ആർടിസി ബസുകളും കാറും അപകടത്തിൽ, അഞ്ച് പേർക്ക് പരിക്ക്

വാമനപുരത്ത് തുടർച്ചയായി കൂട്ടിയിടി; രണ്ട് കെഎസ്ആർടിസി ബസുകളും കാറും അപകടത്തിൽ, അഞ്ച് പേർക്ക് പരിക്ക്

 





തിരുവനന്തപുരം: വാമനപുരം എം.സി. റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും തമ്മിൽ തുടർച്ചയായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയിരുന്നു. ഇതിനിടെ പിന്നാലെ അതേ ദിശയിൽ എത്തിയ മറ്റൊരു കെഎസ്ആർടിസി ബസ് മുൻവശത്തെ ബസിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് രണ്ടാമത്തെ ബസിലും ഇടിച്ചതോടെയാണ് അപകടം കൂടുതൽ ഗുരുതരമായത്.

അപകടത്തിൽ കാറിലെയും ബസുകളിലെയും അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

മുൻപിലെ ബസ് പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് ബ്രേക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് രണ്ടാമത്തെ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറുടെ വിശദീകരണം.

സംഭവത്തെ തുടർന്ന് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് എം.സി. റോഡിൽ കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

 

കുറവിലങ്ങാട് : മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയ ഇടവകയിലെ കുടുംബകൂട്ടായ്മ വാർഡ് 3, യൂണിറ്റ് 1 ന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് കാണക്കാരിയും ലയൺസ് പൈക ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് വിവിധ മത, സാമൂഹിക, ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്നു.

ഡോ. സിമി ജോയ്‌സ് വെട്ടുകല്ലേൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് 3 യൂണിറ്റ് 1 ന്റെ പ്രസിഡന്റ് ശ്രീ. മിഥുൻ വർഗീസ് പൂയപ്പടത്തിൽ അധ്യക്ഷത വഹിച്ചു. ആർച്ച്പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ PMJF LN. Er. ജേക്കബ് ജോസഫും ഡോ. ജോസി ജേക്കബും ചേർന്ന് ഭദ്രദീപം തെളിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ചീഫ് പ്രോജക്ട് കോർഡിനേറ്റർ LN. സിബി മാത്യു വിഷയാവതരണം നടത്തി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സിബി മാണി മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് LN. T. M. കൊച്ചുമോൻ, റീജണൽ ചെയർമാൻ Prof. മനേഷ് വർഗീസ് ജോൺ, റവ. ഫാ. മൈക്കിൾ ചാത്തൻകുന്നേൽ, ശ്രീ. K. K. ശശികുമാർ, ശ്രീമതി. ലതിക സാജു, അഡ്വ. സിജി ആന്റണി ശങ്കരപുരി തെക്കേടത്ത്, LN. K. J. തമ്പി, ശ്രീ. ബോബിച്ചൻ നിധീരി, ഡോ. ജോണി വഴുതനപ്പള്ളിൽ, ശ്രീജിത്ത്‌ ബി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിറിയക് പാറ്റാനി കൃതജ്ഞത രേഖപ്പെടുത്തി.
ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്ത് സൗജന്യ നേത്രപരിശോധനയ്ക്ക് വിധേയരായി. ആവശ്യമായവർക്ക് തിമിരശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർചികിത്സയ്ക്കായി വിദഗ്ധരുടെ നിർദേശവും റഫറലും നൽകി. സാമൂഹിക പ്രതിബദ്ധതയോടെ സംഘടിപ്പിച്ച ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക