Wednesday, 5 August 2026

ഫ്രഷ് കട്ട്  അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ഫ്രഷ് കട്ട് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

 


കോഴിക്കോട് : വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും. മലീനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഉത്തരവ് ഇറക്കിയത്. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കി. കഴിഞ്ഞ ദിവസത്തെ മഴയില്‍ ഫാക്ടറിയില്‍ വെള്ളം കയറി പുഴയില്‍ മലിന്യം ഒഴുകിയിരുന്നു.


പി കെ ഫിറോസ് എംഎല്‍എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് കട്ടിപ്പാറയിലെ ഫാക്ടറി അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്.

ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് ഫ്രഷ്‌കട്ട് ഫാക്ടറിക്കെതിരെ കഴിഞ്ഞവര്‍ഷം വന്‍ പ്രതിഷേധവും സംഘര്‍ഷവും നടന്നിരുന്നു.സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാലവർഷക്കെടുതി - വ്യാപാര മേഖലക്കുള്ള സഹായത്തെ സ്വാഗതം ചെയ്ത് കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ

കാലവർഷക്കെടുതി - വ്യാപാര മേഖലക്കുള്ള സഹായത്തെ സ്വാഗതം ചെയ്ത് കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ

 


എറണാകുളം : കാലവർഷക്കെടുതിയിൽ വെള്ളം കയറി കടകൾ നശിച്ചവർക്ക് 10000രൂപ ധനസഹായം നൽകുവാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തെ കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സ്വാഗതം ചെയ്തു.  നാശനഷ്ടം ഉണ്ടായ എം എസ്‌ എം ഇ കൾക്കുൾപ്പെടെ വായ്പ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്. ബാങ്ക് വായ്പകൾക്ക് സർക്കാർ മാർജിൻ മണിയോ 9 ശതമാനം പലിശയോ നൽകുമെന്ന പ്രഖ്യാപനവും ദുരിതത്തിലായ വ്യാപാരമേഖലക്ക് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിലും വെള്ളക്കെട്ടിലും സംസ്ഥാനത്തുടനീളം നിരവധി ഹോട്ടൽ റെസ്റ്റോറന്റ് ബേക്കറികൾക്ക് നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. അവ വീണ്ടും തുറന്ന് പ്രവർത്തിക്കുവാൻ സഹായം അഭ്യർത്ഥിച്ച് സംഘടന മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയിരുന്നു.  നിവേദനത്തിലാവശ്യപ്പെട്ട ധനസഹായവും വായ്പ പദ്ധതിയും പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രിയോടും സർക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നതായി കേരള ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജി ജയപാലും ജനറൽ സെക്രട്ടറി എൻ അബ്ദുൾ റസാക്കും അറിയിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടുമുറ്റത്ത് കളിക്കവെ രണ്ടര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

വീട്ടുമുറ്റത്ത് കളിക്കവെ രണ്ടര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു







 കൊല്ലം ∙ ക്ലാപ്പനയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനു നേരെ തെരുവുനായ ആക്രമണം. വരവിള സന്നിധാനത്ത് അഭിലാഷ്– ഗോപിക ദമ്പതികളുടെ മകൻ അഭിതേജിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുകയായിരുന്നു. സാരമായി പരുക്കേറ്റ അഭിതേജിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടത്തോടെ നടക്കുന്ന തെരുവുനായകൾ ക്ലാപ്പന പഞ്ചായത്തിൽ ഭീഷണി ആയിരിക്കുകയാണ്. അടുത്തിടെ ഒരു വീട്ടിൽ നിന്ന് 17 കോഴികളെ തെരുവുനായ കടിച്ചുകൊന്നിരുന്നു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നിമിഷങ്ങൾക്കകം പൂർണമായി കത്തിനശിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നിമിഷങ്ങൾക്കകം പൂർണമായി കത്തിനശിച്ചു

 





കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാതയിലെ സർവീസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർ ബ്രിഡ്ജിന് സമീപത്താണ് സംഭവം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുൻഭാഗത്ത് നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഷറഫുദ്ദീൻ ഉടൻ വാഹനം റോഡരികിൽ നിർത്തി പുറത്തിറങ്ങി. ഏതാനും നിമിഷങ്ങൾക്കകം തീ കാറിലാകെ പടർന്ന് വാഹനം പൂർണമായും കത്തിനശിക്കുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീയുടെ ശക്തി കാരണം അത് നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളും പന്തീരാങ്കാവ് പൊലീസും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുനർജനി കേസ്: 'സതീശൻ ഇപ്പോഴും കളവ് പറയുന്നു'; മുഖ്യമന്ത്രിക്കെതിരെ ആരോപണം തള്ളി എം.വി. ഗോവിന്ദൻ

പുനർജനി കേസ്: 'സതീശൻ ഇപ്പോഴും കളവ് പറയുന്നു'; മുഖ്യമന്ത്രിക്കെതിരെ ആരോപണം തള്ളി എം.വി. ഗോവിന്ദൻ

 





തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രിയായ ശേഷവും സതീശൻ കളവ് പറയുന്ന ശീലം മാറ്റിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

പുനർജനി കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ കേസില്ലെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, എന്നാൽ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ് ഈ ഹർജി നൽകിയതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. 2020-ൽ തന്റെ ആവശ്യപ്രകാരം നടത്തിയ വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട് നൽകിയതായി അദ്ദേഹം പറഞ്ഞു.

തുടർന്ന് ഹൈക്കോടതിയും പരാതികൾ തള്ളിയതായും, 2023-ൽ താൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വീണ്ടും അന്വേഷണം നടന്നെങ്കിലും അഴിമതി നിരോധന നിയമപ്രകാരമോ മറ്റ് നിയമങ്ങളിലോ കുറ്റകരമായ വീഴ്ചകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് രണ്ട് വിജിലൻസ് ഡയറക്ടർമാർ റിപ്പോർട്ട് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ റിപ്പോർട്ടുകൾ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് തന്നെ സമർപ്പിച്ചതാണെങ്കിലും അവ മറച്ചുവെച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പുനർജനി പദ്ധതിയെ ചൊല്ലിയുള്ള രാഷ്ട്രീയ ആരോപണ-പ്രതിയാരോപണങ്ങൾ വീണ്ടും ശക്തമായ സാഹചര്യത്തിൽ വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചയാകുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ചു ,  മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ചു , മന്ത്രി സിപി ജോൺ

പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ 




പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി ജോൺ വ്യക്തമാക്കി.


സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എല്ലാ സ്ത്രീകൾക്കും ബസിൽ സൗജന്യ യാത്ര ചെയ്യാം, അത് സ്ത്രീകളുടെ അവകാശമാണെന്ന് മന്ത്രി പറഞ്ഞു. പ്രിയദർശിനി പദ്ധതി തുടങ്ങിയ യുഡിഎഫ് സർക്കാർ. പദ്ധതി നിർത്തലാക്കാൻ വേണ്ടി ശ്രമിക്കുന്നുവെന്ന് നുണപ്രചരണം ഉണ്ടെന്ന് മന്ത്രി ആരോപിച്ചു.

കേരളത്തിൽ ദാരിദ്ര്യം ഉണ്ടെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം:

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം:

ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക് 



പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറൻമുള എംഎൽഎ അബിൻ വർക്കിക്ക് പരുക്ക്. എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. പ്രളയ സംബന്ധമായി കാര്യങ്ങൾ ഏകോപിപ്പിച്ച ശേഷം എഎൽഎ ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയ്ക്കാണ് അപകടം സംഭവിച്ചത്. മറ്റൊരു കാർ എംഎൽഎയുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എംഎൽഎയെയും ഒപ്പമുണ്ടായിരുന്നവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്കും കാലിനും ചതവുകളുണ്ട്. പരുക്ക് ​ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ തന്നെ ആശുപത്രിയിൽ നിന്ന് പരുക്കേറ്റ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് വീട്ടിലേക്ക് മടങ്ങാം.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 4 August 2026

കനത്ത മഴ നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

 



കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി,എറണാകുളം,തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല.

കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തിയറി, പ്രാക്ടിക്കൽ, വൈവ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത്. കേരള സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അടുത്ത 24 മണിക്കൂർ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നിർദേശമുണ്ട്.

18,434 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. കോട്ടയം ജില്ലയുടെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് തുടരുകയാണ്. മീനച്ചിലാർ- മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല. കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് പേരാണ് മരിച്ചത്. തിരുവല്ലയിൽ വെള്ളം കയറിയ വീട്ടിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളിയ്ക്ക് ജീവൻ നഷ്ടമായി. കോഴിക്കോട് മലയോര ഭാഗത്തും കണ്ണൂരിൽ നഗരഭാഗങ്ങളിലും ഉച്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. കോഴിക്കോടിന്റെ നഗരഭാഗങ്ങളിൽ വെള്ളക്കെട്ട് മാറിയിട്ടില്ല.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം


 

തൃശ്ശൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത് 


തൃശൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത്. പുതുതായി നിർമ്മിച്ച മെറ്റേണൽ ആൻഡ് ചൈൽഡ് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് സംഭവം നടന്നത്, അവിടെ നിന്ന് പുക ഉയരുന്നത് കണ്ടു. ഷോർട്ട് സർക്യൂട്ട് മൂലമാണ് എസി ഡക്റ്റ് മൂടിയിരുന്ന സ്പോഞ്ച് തീപിടിച്ചതെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു എന്ന് എംസിഎച്ച് സൂപ്രണ്ട് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി അടച്ചിട്ടിരുന്ന ബ്ലോക്കിൽ വൈദ്യുത ജോലികൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസമയത്ത് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. തീ അണച്ചതായും പ്രദേശത്തെ പുക നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വടക്കാഞ്ചേരിയിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർ 
മാധ്യങ്ങളോട് പറഞ്ഞു .





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക