Sunday, 12 July 2026

വാമനപുരത്ത് തുടർച്ചയായി കൂട്ടിയിടി; രണ്ട് കെഎസ്ആർടിസി ബസുകളും കാറും അപകടത്തിൽ, അഞ്ച് പേർക്ക് പരിക്ക്

വാമനപുരത്ത് തുടർച്ചയായി കൂട്ടിയിടി; രണ്ട് കെഎസ്ആർടിസി ബസുകളും കാറും അപകടത്തിൽ, അഞ്ച് പേർക്ക് പരിക്ക്

 





തിരുവനന്തപുരം: വാമനപുരം എം.സി. റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും തമ്മിൽ തുടർച്ചയായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയിരുന്നു. ഇതിനിടെ പിന്നാലെ അതേ ദിശയിൽ എത്തിയ മറ്റൊരു കെഎസ്ആർടിസി ബസ് മുൻവശത്തെ ബസിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് രണ്ടാമത്തെ ബസിലും ഇടിച്ചതോടെയാണ് അപകടം കൂടുതൽ ഗുരുതരമായത്.

അപകടത്തിൽ കാറിലെയും ബസുകളിലെയും അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

മുൻപിലെ ബസ് പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് ബ്രേക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് രണ്ടാമത്തെ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറുടെ വിശദീകരണം.

സംഭവത്തെ തുടർന്ന് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് എം.സി. റോഡിൽ കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

 

കുറവിലങ്ങാട് : മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയ ഇടവകയിലെ കുടുംബകൂട്ടായ്മ വാർഡ് 3, യൂണിറ്റ് 1 ന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് കാണക്കാരിയും ലയൺസ് പൈക ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് വിവിധ മത, സാമൂഹിക, ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്നു.

ഡോ. സിമി ജോയ്‌സ് വെട്ടുകല്ലേൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് 3 യൂണിറ്റ് 1 ന്റെ പ്രസിഡന്റ് ശ്രീ. മിഥുൻ വർഗീസ് പൂയപ്പടത്തിൽ അധ്യക്ഷത വഹിച്ചു. ആർച്ച്പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ PMJF LN. Er. ജേക്കബ് ജോസഫും ഡോ. ജോസി ജേക്കബും ചേർന്ന് ഭദ്രദീപം തെളിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ചീഫ് പ്രോജക്ട് കോർഡിനേറ്റർ LN. സിബി മാത്യു വിഷയാവതരണം നടത്തി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സിബി മാണി മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് LN. T. M. കൊച്ചുമോൻ, റീജണൽ ചെയർമാൻ Prof. മനേഷ് വർഗീസ് ജോൺ, റവ. ഫാ. മൈക്കിൾ ചാത്തൻകുന്നേൽ, ശ്രീ. K. K. ശശികുമാർ, ശ്രീമതി. ലതിക സാജു, അഡ്വ. സിജി ആന്റണി ശങ്കരപുരി തെക്കേടത്ത്, LN. K. J. തമ്പി, ശ്രീ. ബോബിച്ചൻ നിധീരി, ഡോ. ജോണി വഴുതനപ്പള്ളിൽ, ശ്രീജിത്ത്‌ ബി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിറിയക് പാറ്റാനി കൃതജ്ഞത രേഖപ്പെടുത്തി.
ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്ത് സൗജന്യ നേത്രപരിശോധനയ്ക്ക് വിധേയരായി. ആവശ്യമായവർക്ക് തിമിരശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർചികിത്സയ്ക്കായി വിദഗ്ധരുടെ നിർദേശവും റഫറലും നൽകി. സാമൂഹിക പ്രതിബദ്ധതയോടെ സംഘടിപ്പിച്ച ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അനന്ത്നാഗിൽ ആകാശച്ചീന്തി ദുരന്തം; ഇരട്ട മേഘവിസ്ഫോടനത്തിൽ പഹൽഗാമും ഷാംഗസും പ്രളയക്കെടുതിയിൽ

അനന്ത്നാഗിൽ ആകാശച്ചീന്തി ദുരന്തം; ഇരട്ട മേഘവിസ്ഫോടനത്തിൽ പഹൽഗാമും ഷാംഗസും പ്രളയക്കെടുതിയിൽ

 





ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഉണ്ടായ ഇരട്ട മേഘവിസ്ഫോടനം വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലും ഷാംഗസ് മേഖലയിലും പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം രൂപപ്പെടുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.

വെള്ളപ്പാച്ചിലിൽ റോഡുകൾക്കും പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും ചില മേഖലകളിൽ ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയതോടെ ജനജീവിതം സാരമായി ബാധിച്ചു.

ദുരന്തബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയും (NDRF), സൈന്യവും, പ്രാദേശിക ഭരണകൂടവും ചേർന്ന് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, കശ്മീരിൽ അടുത്ത മണിക്കൂറുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നദികളുടെയും തോടുകളുടെയും സമീപത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയും ആളപായത്തിന്റെയും കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

 




രാമപുരം: രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. പള്ളിമേടയുടെ വെഞ്ചരിപ്പിന് ശേഷം നടന്ന ചടങ്ങില്‍ സംസാരിച്ച അദ്ദേഹം, പള്ളിമുറി ഒരു പൊതു ഇടമാണെന്നും, ആളുകള്‍ക്ക് ഒരുമിച്ചുകൂടാനും കൂടുതല്‍ പഠിക്കാനും ഒന്നിച്ച് പ്രാര്‍ഥിക്കാനുമുള്ള ആത്മീയവും സാമൂഹികവുമായ കേന്ദ്രമാണെന്നും പറഞ്ഞു. വിശ്വാസിസമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും വളര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം ഇടങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമപുരം ഫൊറോനാപ്പള്ളി വികാരി റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മുന്‍ വികാരിമാരായ റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഫ്രാന്‍സിസ് ജോര്‍ജ് എം.പി., ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., അഡ്വക്കേറ്റ് ജനറല്‍ വിന്‍സെന്റ് കുരിശുംമൂട്ടില്‍, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജയിംസ് പുലിയുറുമ്പില്‍, ഫാ. എബ്രാഹം കുഴിമുള്ളില്‍, ഫാ. മാത്യു പനങ്ങാട്ട്, ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇടവക കൈക്കാരന്‍മാരായ പ്രകാശ് തോട്ടാശേരില്‍, പയസ് കടുകുംമാക്കല്‍, ജോജോ മണ്ണാംപറമ്പില്‍, ജയ്‌സണ്‍ അറക്കപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ നടന്നു. വൈദികരും സന്യസ്തരും ഇടവകാംഗങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 11 July 2026

തെന്നിന്ത്യയുടെ വാനമ്പാടി ഇനി ഓർമ്മ

തെന്നിന്ത്യയുടെ വാനമ്പാടി ഇനി ഓർമ്മ

 നൊമ്പരഗാനമായി ജാനകിയമ്മ ,ഇനി ഓർമ;




വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്. ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക് മാറ്റിയെന്ന് മൈസൂരു അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചതെന്നും അവർ വ്യക്തമാക്കി.
ആരാധകർ ജാനകിയമ്മ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന ജാനകി ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. 1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. മൂന്നാം വയസിൽതന്നെ അവർ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. 1957ൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. പിന്നീട് ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 

മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിന്റെ പുരസ്കാരം ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ അവാർഡ്‌ പത്തു തവണയും ജാനകി സ്വന്തമാക്കി.


 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേർ മരിച്ചു, 32 പേരെ കാണാതായി; തിരച്ചിൽ തുടരുന്നു

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേർ മരിച്ചു, 32 പേരെ കാണാതായി; തിരച്ചിൽ തുടരുന്നു

 


വിയറ്റ്നാം: ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരിൽ പലരെയും രക്ഷപ്പെടുത്തിയെങ്കിലും ചിലർക്കായി തിരച്ചിൽ തുടരുകയാണ്.

ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കകം ബോട്ട് മറിഞ്ഞതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടാനുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റ് വീശിയതും അപകടത്തിനു കാരണമായി എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസിലും ഹാനോയിയിലെ എംബസിയിലുമായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മത്തിക്ക് 400 രൂപ, കോഴിയിറച്ചിക്ക് 280 രൂപ;ഹോട്ടൽ റെസ്റ്റോറന്റ്  മേഖലക്ക്  മാത്രമല്ല അടുക്കളച്ചെലവും  കുത്തനെ ഉയരുന്നു

മത്തിക്ക് 400 രൂപ, കോഴിയിറച്ചിക്ക് 280 രൂപ;ഹോട്ടൽ റെസ്റ്റോറന്റ് മേഖലക്ക് മാത്രമല്ല അടുക്കളച്ചെലവും കുത്തനെ ഉയരുന്നു


 

ആലപ്പുഴ: സംസ്ഥാനത്ത് മത്തിയുടെയും ചിക്കന്റെയും മറ്റ് അവശ്യ സാധനങ്ങളുടെയും  വില കുത്തനെ ഉയർന്നതോടെ ഹോട്ടൽ വ്യവസായം മാത്രമല്ല  സാധാരണക്കാരുടെ അടുക്കള ബഡ്ജറ്റും താളം തെറ്റുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും, കോഴിയിറച്ചിക്ക് 280 രൂപയും ജീവനുള്ള കോഴിക്ക് 180 മുതൽ 190 രൂപ വരെയുമാണ് നിലവിലെ വിപണിവില.

ട്രോളിങ് നിരോധനത്തെ തുടർന്നുണ്ടായ മത്സ്യലഭ്യതയിലെ കുറവും പ്രതികൂല കാലാവസ്ഥയും മത്തിയുടെ വില വർധിക്കാൻ പ്രധാന കാരണങ്ങളായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കുത്തനെ ഉയർന്നതാണ് ചിക്കൻ വില വർധനയ്ക്ക് കാരണമായതെന്നാണ് മേഖലയിലെ വിലയിരുത്തൽ.

സംസ്ഥാനത്തെ മത്സ്യമാർക്കറ്റുകളിലും മത്സ്യബന്ധന തുറമുഖങ്ങളിലുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. പല സ്ഥലങ്ങളിലും ആവശ്യത്തിന് മത്തി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇതോടെ വിപണിയിലെത്തുന്ന പരിമിതമായ അളവിലുള്ള മത്തിക്ക് ഉപഭോക്താക്കൾ ഉയർന്ന വില നൽകേണ്ട അവസ്ഥയാണ്.

കുറച്ചുവർഷങ്ങളായി 10 മുതൽ 12 വരെ സെന്റിമീറ്റർ മാത്രം നീളമുള്ള ചെറിയ മത്തികളാണ് വിപണിയിൽ കൂടുതലായും ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ 18 സെന്റിമീറ്റർ വരെ നീളമുള്ള വലിയ മത്തി വീണ്ടും ലഭിച്ചുതുടങ്ങിയതായി മത്സ്യവ്യാപാരികൾ പറയുന്നു. ഇത് മത്സ്യസമ്പത്ത് മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്ന പ്രതീക്ഷയുണ്ടെങ്കിലും ലഭ്യത വളരെ കുറവായതിനാൽ വിലയിൽ കുറവുണ്ടായിട്ടില്ല.

സമുദ്രജലത്തിലെ താപനില ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും മത്സ്യക്കൂട്ടങ്ങളുടെ സഞ്ചാരരീതിയിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് മത്തിയുടെ ലഭ്യത കുറയാൻ പ്രധാന കാരണങ്ങളെന്ന് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു. ട്രോളിങ് നിരോധനം അവസാനിച്ച ശേഷവും പ്രതീക്ഷിച്ച തോതിൽ മത്സ്യം ലഭിക്കാത്തത് വിപണിയിൽ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.

നിലവിൽ ലഭിക്കുന്ന മത്തിയിൽ മുട്ടയുള്ള മത്സ്യങ്ങളും ഉൾപ്പെടുന്നുണ്ടെങ്കിലും, വരും മാസങ്ങളിൽ ലഭ്യത കൂടുതൽ കുറയാനും ക്ഷാമം രൂക്ഷമാകാനുമാണ് സാധ്യതയെന്ന് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടപ്പാട്ടൂർ വിഗ്രഹ ദർശന ദിനാഘോഷം ജൂലൈ 14 ന്

കടപ്പാട്ടൂർ വിഗ്രഹ ദർശന ദിനാഘോഷം ജൂലൈ 14 ന്

 

കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനാഘോഷം ജൂലൈ 14 ആം തിയതി ചൊവ്വാഴ്‌ച നടക്കും. വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ. ധാരാനാമജപം. മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട്. മേൽശാന്തി പ്രേംകുമാർ മുഖ്യകാർമ്മികത്വം വഹിക്കും. പോറ്റിയും

ദക്ഷിണാമൂർത്തി പൂർണ്ണ ശിവസാന്നിദ്ധ്യത്തോടെ സങ്കൽപ്പത്തിൽ കുടികൊള്ളുന്ന ഈ ക്ഷേത്രസന്നിധി അഭിഷ്ട കാര്യസിദ്ധി, വിദ്യാവിജയം വിവാഹ തടസ്സങ്ങൾ നീങ്ങുന്നതിനും, ദീർഘമംഗല്യത്തിനും സർവ്വ ദുരിതങ്ങൾ നീങ്ങുന്നതിനും ഉത്തമമായ സങ്കേതമാണ്.വിവിധ ദ്രവ്യങ്ങൾ കൊണ്ടുള്ള ധാര, അഷ്ടാഭിഷേകം, ചന്ദനം ചാർത്ത്, ഉമാമഹേശ്വര പൂജ, സ്വയംവരാർച്ചന, വിദ്യാഗോപാല മന്ത്രാച്ചന, ചതുശ്ശതനിവേദ്യം എന്നീ വഴിപാടുകൾ പ്രധാനമാണ്. സാധാരണ ശിവക്ഷേത്രങ്ങളിൽ ശിവലിംഗ പ്രതിഷ്ടയാണുള്ളത് എന്നാൽ ദക്ഷിണാമൂർത്തി ഭാവത്തിൽ ശിവഭഗവാൻറെ ശാന്തസ്വരൂപമായ പ്രതിഷ്‌ഠയുള്ള ഏഷ്യ ഭൂഖണ്ഡത്തിലെ ഏക ശിവക്ഷേത്രമെന്നുള്ളത് കടപ്പാട്ടൂർ ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്.

66 മത് വിഗ്രഹദർശന വാർഷിക ദിനമായ ജൂലൈ 14ന് പുലർച്ചെ 4.30 ന് പള്ളിയുണർത്തലോടെ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾക്ക് തുടക്കമാവുകയാണ്. തുടർന്ന് 6 മുതൽ ധാരനാമജപം, 9.30 ന് സ്വാമി വീതസംഗാനന്ദ മഹാരാജ് ഭദ്ര ദീപം തെളിയിക്കുന്നതോടെ മഹാ പ്രസാദമൂട്ടിന് തുടക്കമായി. പ്രസാദ വിതരണത്തിന് പാലാ ഡി വൈ എസ് പി P K സദൻ അവറുകൾ തുടക്കം കുറിക്കുന്നു. 2.30 ന് വിശേഷാൽ ദീപാരാധന ശേഷം 2.45 ന് പഞ്ചാരി മേളം അരങ്ങേറ്റം, ശിവാനന്ദലഹരി സ്തോത്രപാരായണം, കൈകൊട്ടിക്കളി, കുച്ചിപ്പുടി, വീരനാട്യം, 8 മണിക്ക് ഫ്യൂഷൻ തരംഗം എന്നിവയാണ് പ്രധാന പരിപാടികൾ . ക്ഷേത്രത്തിൽ 501 പറ അരിയുടെ വിഭവങ്ങളാണ് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് തയ്യാറാക്കുന്നത് ആദിത്യാ കാറ്ററിംഗാണ് മഹാ കൂടപ്പുലം ശ്രീകുമാറിന്റെ തയ്യാറാക്കുന്നത് നേതൃത്വത്തിലുള്ള പ്രസാദമൂട്ടിനുള്ള വിഭവങ്ങൾ 150 കിലോ ശർക്കരയുടെ പ്രസാദ വിതരണവും ഇതോടനുബുന്ധിച്ചുണ്ടാകും.ഈ വർഷത്തെ കർക്കിടകവാവ് ബലി ആഗസ്റ്റ് 12 തീയതി മുതൽ ക്ഷേത്രക്കടവിൽ കീച്ചേരിൽ നാരായണൻ ദിവസം ഇളയത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ക്ഷേത്രത്തിൽ തിലഹോമം, നമസ്‌കാരം, കൂട്ടനമസ്‌കാരം, വിഷ്ണുപൂജ എന്നിവ നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . ഈ വർഷത്തെ രാമായണ മാസാചരണം അതി വിപുലമായ രീതിയിൽ ആഘോഷിക്കുകയാണ്. ദിവസവും രാവിലെയും വൈകിട്ടും രാമായണം പാരായണവും എല്ലാ ദിവസവും ഗണപതി ഹോമവും, ഭഗവത് സേവയും ഭക്തജനകളുടെ വഴിപാടായി നടത്തും.

വിഗ്രഹ ദർശന ദിനാഘോഷ ചടങ്ങുകളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് മനോജ് ജ് ബി നായർ, സെക്രട്ടറി സതീഷ് കല്ലക്കുളം, ഖജാൻജി ബാബു കെ.ആർ. സിജു സി എസ്. കെ ആർ രവി. മധു കോട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക