Saturday, 9 May 2026

വിജയ്‍ക്കായി വീണ്ടും സുപ്രീം കോടതിയിൽ ഹർജി; ​ഗവർണറുടെ ന‌ടപടി ചോദ്യം ചെയ്താണ് ഹർജി, കോടതിയെ സമീപിച്ച് വിരമിച്ച ഐപിഎസ് ഉദ്യോ​ഗസ്ഥൻ

വിജയ്‍ക്കായി വീണ്ടും സുപ്രീം കോടതിയിൽ ഹർജി; ​ഗവർണറുടെ ന‌ടപടി ചോദ്യം ചെയ്താണ് ഹർജി, കോടതിയെ സമീപിച്ച് വിരമിച്ച ഐപിഎസ് ഉദ്യോ​ഗസ്ഥൻ



ദില്ലി: വിജയ്ക്കായി സുപ്രീം കോടതിയിൽ വീണ്ടും ഹർജി. ​ഗവർണറുടെ നടപ‌ടി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണി ആണ് ഹർജി നൽകിയത്. നിയമസഭയ്ക്ക് പുറത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെടനാകില്ലെന്നും ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംഘര്‍ഷം തുടരുന്നു, കരാറിലെത്തിയില്ലെങ്കില്‍ ആക്രമണം കടുക്കുമെന്ന് ട്രംപ്; സമ്മര്‍ദ്ദം ഇങ്ങോട്ട് വേണ്ടെന്ന് ഇറാന്‍

സംഘര്‍ഷം തുടരുന്നു, കരാറിലെത്തിയില്ലെങ്കില്‍ ആക്രമണം കടുക്കുമെന്ന് ട്രംപ്; സമ്മര്‍ദ്ദം ഇങ്ങോട്ട് വേണ്ടെന്ന് ഇറാന്‍



തെഹ്‌റാന്‍: നയതന്ത്ര പരിഹാരത്തിന് ചര്‍ച്ചകള്‍ നടക്കുമ്പോഴും അമേരിക്ക കരുതലില്ലാത്ത സൈനിക സാഹസികതയ്ക്ക് തുനിയുന്നതതായി ഇറാന്‍. തങ്ങള്‍ ഒരിക്കലും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്‌സിലെ പോസ്റ്റില്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കില്‍ ഇരുപക്ഷവും പരസ്പരം ആക്രമണങ്ങള്‍ നടത്തുകയും അമേരിക്ക ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്.

അതിനിടെ, സംഘര്‍ഷങ്ങള്‍ക്കിടയിലും വെടിനിര്‍ത്തല്‍ ഉടമ്പടി നിലനില്‍ക്കുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു. അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഇറാന്‍ ഉടന്‍ മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷണം പോയി

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷണം പോയി



കണ്ണൂർ: ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷണം പോയി. കണ്ണൂർ റേഞ്ച് ഐജി ഓഫീസിന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനമാണ് മോഷണം പോയത്. ജീപ്പ് മോഷണം പോയി മണിക്കൂറുകൾക്കു‌ള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയായ ഹംസത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അർദ്ധരാത്രിയോടെയാണ് പൊലീസ് ജീപ്പ് മോഷ്ടിച്ചത്. പൊലീസിന്റെ അതീവസുരക്ഷയിൽ നിന്നാണ് പൊലീസ് ജീപ്പ് പ്രതി കവർന്നത്. പെട്രോൾ പമ്പിലെത്തി പെട്രോൾ അടിച്ചതിന് ശേഷം ഹംസത്ത് തൊട്ടടുത്ത ചായക്കടയിലിരുന്ന് ചായ കുടിച്ചു. പൊലീസ് വേഷത്തില്ലാതെ ഒരാൾ ജീപ്പിൽ വന്നതിൽ സംശയം തോന്നിയ ചായക്കടക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്.

നാട്ടുകാർ ഹംസത്തെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജീപ്പ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ലാഭത്തില്‍ 86% വളര്‍ച്ച; മൊത്തവരുമാനം 35,700 കോടിയിലേറെ

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ലാഭത്തില്‍ 86% വളര്‍ച്ച; മൊത്തവരുമാനം 35,700 കോടിയിലേറെ


 
2025-26 സാമ്പത്തിക വര്‍ഷത്തില്‍ 35,700 കോടി രൂപയ്ക്കുമുകളില്‍ മൊത്ത വരുമാനം രേഖപ്പെടുത്തി കല്യാണ്‍ ജ്വല്ലേഴ്‌സ്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനം 35,743 കോടി രൂപയായി ഉയര്‍ന്നു.

തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 25,045 കോടി രൂപയായിരുന്നു. കമ്പനിക്ക് 43 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിക്കാനായതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. 2026ല്‍ നികുതി കിഴിച്ച ശേഷമുള്ള ലാഭം (പിഎടി) 1,350 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 714 കോടി രൂപയായിരുന്നു. ലാഭത്തില്‍ 86 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 10,275 കോടി രൂപയും പിഎടി 410 കോടി രൂപയുമായി. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് യഥാക്രമം 66 ശതമാനവും 118 ശതമാനവും വളര്‍ച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ സ്റ്റാന്‍ഡ് എലോണ്‍ പ്രവര്‍ത്തനങ്ങളില്‍ നാലാം പാദത്തില്‍ 8,994 കോടി രൂപയുടെ വരുമാനവും 366 കോടി രൂപയുടെ നികുതിക്കു ശേഷമുള്ള ലാഭവും കമ്പനി നേടി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 68 ശതമാനവും 97 ശതമാനവും വളര്‍ച്ചയാണ്.


രാജ്യാന്തര വിപണികളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നാലാംപാദത്തില്‍ 1,157 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 807 കോടി രൂപയായിരുന്നു. കമ്പനിയുടെ ഓണ്‍ലൈന്‍ - ഓഫ് ലൈന്‍ ലൈഫ്സ്‌റ്റൈല്‍ ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാന്‍ഡിയര്‍
നാലാംപാദത്തില്‍ 131 കോടി രൂപയുടെ വരുമാനവും 3 കോടി രൂപയുടെ ലാഭവുമാണ് രേഖപ്പെടുത്തിയത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അപ്രതീക്ഷിതമായി കാട്ടാനയെ ഇടിച്ച് കാർ തകർന്നു; ആക്രമിക്കാൻ തുനിഞ്ഞ് കൊമ്പൻ, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

അപ്രതീക്ഷിതമായി കാട്ടാനയെ ഇടിച്ച് കാർ തകർന്നു; ആക്രമിക്കാൻ തുനിഞ്ഞ് കൊമ്പൻ, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!



മലപ്പുറം: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ കുടുംബം കാട്ടാനയുടെ മുന്നില്‍പ്പെട്ടത് നടുക്കുന്ന അനുഭവമായി. അന്തര്‍സംസ്ഥാന പാതയായ റോഡില്‍ നിലമ്പൂര്‍ ചുങ്കത്തറ മുട്ടിക്കടവ് പമ്പിന് സമീപം രാവിലെ ആറേമുക്കാലോടെയായിരുന്നു സംഭവം. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി എമില്‍ ജോയിയും കുടുംബവും സഞ്ചരിച്ച കാറാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടുകൊമ്പനെ ഇടിച്ചത്.

മുട്ടിക്കടവ് ജം​ഗ്ഷൻ കഴിഞ്ഞ് മുന്നോട്ടുപോകുമ്പോള്‍ അപ്രതീക്ഷിതമായി ആന റോഡിന് കുറുകെ വരികയായിരുന്നു. വാഹനം ആനയെ ഇടിച്ചതോടെ എഞ്ചിൻ നിലയ്ക്കുകയും കാര്‍ ഓഫാവുകയും ചെയ്തു. കാറിനുള്ളിലായിരുന്ന കുടുംബം ഭയന്നുവിറച്ച നിമിഷങ്ങളായിരുന്നു പിന്നീട്. ഇടികൊണ്ട ആന ആക്രമണ സ്വഭാവത്തോടെ കാറിന് നേരെ തിരിഞ്ഞുനിന്നെങ്കിലും, ആ സമയം റോഡിലൂടെ വന്ന ചരക്കുലോറികളും മറ്റ് വാഹനങ്ങളും കണ്ട് എതിര്‍ദിശയിലേക്ക് ഓടിപ്പോയത് വലിയ ദുരന്തം ഒഴിവാക്കി. ഭാഗ്യം കൊണ്ട് മാത്രമാണ് ഈ കുടുംബം രക്ഷപ്പെട്ടത്. 

നാട്ടുകാരുടെ സഹായത്തോടെ വനം വകുപ്പിലും എടക്കര പൊലീസിലും വിവരമറിയിച്ചു. വള്ളുവശേരി വനത്തിന്റെ ഭാഗമായ മുട്ടിക്കടവ്, പിലാക്കുന്ന് മേഖലകളില്‍ രാത്രികാലങ്ങളില്‍ ആനകള്‍ ഇറങ്ങുന്നത് പതിവാണെങ്കിലും പകല്‍ സമയത്ത് ജനവാസ മേഖലയില്‍ ആനയിറങ്ങുന്നത് നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തില്‍ വനം വകുപ്പിന് രേഖാമൂലം പരാതി നല്‍കി.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാപ്പ് ഉടമയുടെ എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു; മോഷണം രണ്ട് മണിക്കൂറോളം ഷാപ്പില്‍ ചെലവഴിച്ച ശേഷം

ഷാപ്പ് ഉടമയുടെ എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു; മോഷണം രണ്ട് മണിക്കൂറോളം ഷാപ്പില്‍ ചെലവഴിച്ച ശേഷം


 
മലപ്പുറം: കള്ളുഷാപ്പില്‍ കവര്‍ച്ചയും ആക്രമണവും. ഷാപ്പ് ഉടമയുടെ കഴുത്തില്‍ നിന്നും എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു. മലപ്പുറം വങ്ങാട് മൂര്‍ക്കനാട് റോഡിലുള്ള കള്ളുഷാപ്പിലാണ് സംഭവം. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കോളത്തൂര്‍ പൊലീസ് അറിയിച്ചു.

ഷാപ്പില്‍ രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം അവസരം ഒത്തുവന്നപ്പോള്‍ കവര്‍ച്ച നടത്തുകയായിരുന്നു. ജോലിക്കാരനെ അടുക്കളയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. മൊബൈല്‍ ഫോണും കവര്‍ന്നെന്ന് പരാതിപ്പെട്ടു. ആക്രമണത്തില്‍ ഷാപ്പ് ഉടമക്കും ജോലിക്കാരാനും നിസ്സാര പരിക്കേറ്റു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്യക്തിഗത നികുതിദായകരിൽ ഒന്നാമൻ ധോണി; ബിഹാറിലും ജാർഖണ്ഡിലും പിരിച്ചത് 20,000 കോടി

വ്യക്തിഗത നികുതിദായകരിൽ ഒന്നാമൻ ധോണി; ബിഹാറിലും ജാർഖണ്ഡിലും പിരിച്ചത് 20,000 കോടി



ബിഹാറിലും ജാർഖണ്ഡിലും ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി ഇന്ത്യൻ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണി. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡി. സുധാകര റാവുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി ഈ വർഷം ഏകദേശം 20,000 കോടി രൂപ നികുതിയായി ലഭിച്ചു. ഇതിൽ ജാർഖണ്ഡിൽ നിന്ന് മാത്രം 12,000 കോടി രൂപ ലഭിച്ചു.

പ്രധാനമായും ഖനന-വ്യവസായ മേഖലകളിൽ നിന്നാണ് ഈ തുക ലഭിച്ചത്. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തി ധോണിയാണെന്ന് ബിഹാർ-ജാർഖണ്ഡ് ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡോ. ഡി. സുധാകര റാവു സ്ഥിരീകരിച്ചു. എന്നാൽ രഹസ്യാത്മക നിയമങ്ങൾ നിലനിൽക്കുന്നതിനാൽ കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല.

ധോണിയുടെ ഐപിഎൽ കരാർ താരത്തിന്റെ വരുമാനത്തിന്റെ ഒരു ഭാഗം മാത്രമാണ്. ദീർഘകാല ബ്രാൻഡ് കരാറുകൾ, തന്ത്രപരമായ നിക്ഷേപങ്ങൾ, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവയിൽ നിന്നാണ് വലിയൊരു പങ്കും വരുന്നത്. ജൈവകൃഷി, ഫിറ്റ്‌നസ് സെന്ററുകൾ, സ്‌പോർട്‌സ് വെയർ, ധോണി എന്റർടൈൻമെന്റ് വഴിയുള്ള സിനിമാ നിർമ്മാണം എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് ധോണി തന്റെ ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷവും ധോണി തന്നെയായിരുന്നു ഏറ്റവും കൂടുതൽ നികുതി അടച്ച വ്യക്തി. ധോണിയുടെ ബിസിനസ് രംഗത്തെ വളർച്ച ക്രിക്കറ്റിന് അപ്പുറത്തേക്ക് എത്രത്തോളം വളർന്നു എന്നതിന്റെ തെളിവാണ് ഈ നേട്ടം. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വായിൽ രക്തം പുരണ്ട തുണിയും നാവിൽ കടിയേറ്റ മുറിവും; ഹൈദരാബാദിൽ മുൻ ​IPS ഉദ്യോ​ഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ

വായിൽ രക്തം പുരണ്ട തുണിയും നാവിൽ കടിയേറ്റ മുറിവും; ഹൈദരാബാദിൽ മുൻ ​IPS ഉദ്യോ​ഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ


 
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കേഡറിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റായിയുടെ ഭാര്യ തനുജ രഞ്ജനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പ്രസാശൻ നഗറിലുള്ള വീട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

തനുജയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.  ഒരു വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശിനിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിന് ശേഷം വീട്ടിലുള്ളിലെ വിലപിടിപ്പുള്ള സാധനങ്ങളുമായി അവർ ഒളിവിൽ പോയതായും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 9.15ഓടെയാണ് തനുജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തനുജയെ ബോധരഹിതയായി നിലത്ത് കിടക്കുന്നതായി കണ്ടെത്തി. വായിൽ രക്തം പുരണ്ട തുണി തിരുകിക്കയറ്റിയ നിലയിലായിരുന്നു. കൈകാലുകൾ കെട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. തുടർന്ന് തനുജയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലിൽ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം; 4 ജീവനക്കാർക്ക് പരിക്കേറ്റു, ഷോർട്ട് സർക്യൂട്ടെന്ന് നി​ഗമനം, സംഭവം ബെം​ഗളൂരുവിൽ

ഹോട്ടലിൽ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം; 4 ജീവനക്കാർക്ക് പരിക്കേറ്റു, ഷോർട്ട് സർക്യൂട്ടെന്ന് നി​ഗമനം, സംഭവം ബെം​ഗളൂരുവിൽ



തെലങ്കാന: ബെംഗളൂരു നാഗർഭാവിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. പുലർച്ചെയുണ്ടായ തീപിടിത്തത്തിലാണ് രാജ്കുമാർ എന്ന നാൽപ്പത്തിയേഴുകാരനായ ജീവനക്കാരൻ മരിച്ചത്. മറ്റ് നാലു ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാഗർഭാവി ദുർഗാ ശ്രീ ഗ്രാൻഡ് എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക