Friday, 20 March 2026

പകൽ പ്രമുഖ 5 സ്റ്റാർ ഹോട്ടലിൽ ഷെഫിൻ്റെ ജോലി, രാത്രിയിൽ മോഷണം; 22 കാരൻ അറസ്റ്റിൽ

പകൽ പ്രമുഖ 5 സ്റ്റാർ ഹോട്ടലിൽ ഷെഫിൻ്റെ ജോലി, രാത്രിയിൽ മോഷണം; 22 കാരൻ അറസ്റ്റിൽ


 
ന്യൂഡൽഹി: പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടിലെ ഷെഫിനെ മോഷണ കുറ്റത്തിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 22കാരനായ നിലീഷ് എന്ന യുവാവാണ് പിടിയിലായത്. ഇയാളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും ആഭരണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പകൽ സമയങ്ങളിൽ സൗത്ത് ഇന്ത്യൻ ഫുഡ് ഷെഫായി പ്രമുഖ ഹോട്ടലിൽ ജോലി നോക്കിയിരുന്ന ഇയാൾ രാത്രികാലങ്ങളിൽ മാത്രമാണ് മോഷണത്തിന് തെരഞ്ഞെടുത്തത്.

ആർകെ പുരം പൊലീസിന് ലഭിച്ച ഒരു പരാതിയിലാണ് മോഷ്ടാവ് പൊലീസിന്റെ വലയിലായത്. ടി സെൻ എന്നയാളാണ് പരാതി നൽകിയത്. കുടുംബത്തോടൊപ്പം താൻ രാജസ്ഥാനിൽ യാത്രയിലായിരുന്നപ്പോൾ വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5ലക്ഷം രൂപയും സ്വർണവും വെള്ളിയുമടക്കമുള്ള ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നാണ് പരാതിയിൽ അദ്ദേഹം പറഞ്ഞിരുന്നത്. ഇതോടെ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിൽ സംശയകരമായ സാഹചര്യത്തിൽ സ്‌കൂട്ടറിലെത്തിയ ഒരാൾ, വീട് തുറന്ന് അകത്ത് കയറി അരമണിക്കൂറിനുള്ളിൽ മോഷണവസ്തുക്കളുമായി പുറത്തേക്ക് കടന്നത് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണമാണ് നിലീഷിലേക്ക് എത്തിച്ചത്.

പിടിയിലായപ്പോൾ താൻ ഹോട്ടലിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ പൊലീസ് സാങ്കേതിക തെളിവുകളും ഇയാളുടെ ട്രാൻസാക്ഷനുകളുടെ കൃത്യമായ രേഖകളടക്കം പരിശോധിക്കുകയും ചെയ്തു. ഇതോടെ നിലീഷാണ് പ്രതിയെന്ന് വ്യക്തമായി. തുടർന്ന് നിലീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നിലീഷ് മോഷ്ടിച്ച വസ്തുക്കളെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ 2.6ലക്ഷം രൂപയുടെ പണം, സ്വർണ മോതിരങ്ങൾ, മൂക്കുകുത്തികൾ, കമ്മലുകൾ, വെള്ളി കൊലുസുകൾ, വെള്ളിനാണയങ്ങൾ എന്നിവയടക്കമുണ്ട്. മറ്റൊരാളുടെ പക്കൽ നിന്നും മോഷ്ടിച്ച ഒരു ടൂവീലറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ മോഷണങ്ങൾക്കായി ഉപയോഗിച്ച മാസ്റ്റർ കീയും പൊലീസ് കണ്ടെത്തി. 12ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി ആർകെ പുരം സെക്ടർ 12 നിവാസിയാണ്. പെട്ടെന്ന് പണം ഉണ്ടാക്കാനാണ് മോഷണം നടത്തിയതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിനിടയിൽ പൊലീസിനോട് പറഞ്ഞത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എംഎൽഎ ഇറക്കിയ പത്രത്തിലെ വ്യാജ വാർത്തക് എതിരെ  എൽഡിഎഫ്

എംഎൽഎ ഇറക്കിയ പത്രത്തിലെ വ്യാജ വാർത്തക് എതിരെ എൽഡിഎഫ്

 


പാലാ : അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

  എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയവയും ഉൾപ്പെടെയുള്ള പദ്ധതികളും നിർമ്മാണങ്ങളും തൻ്റെ നേട്ടങ്ങളായി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാണി സി കാപ്പൻ എംഎൽഎയുടെ വികസന വാറോല നിറയെ  കാപഠ്യമാണ്. സംസ്ഥാനത്തെ മുഴുവൻ എംഎൽഎമാർക്കും ആസ്തി വികസന ഫണ്ടായി തുല്യ തുകയാണ് സർക്കാർ അനുവദിക്കുന്നത്. പ്രാദേശിക വികസന ആവശ്യങ്ങൾ പരിഗണിച്ച് അവയ്ക്ക് തുക അനുവദിച്ചതല്ലാതെ എംഎൽഎ തനത് വികസന പദ്ധതികളൊന്നും മണ്ഡലത്തിൽ നടപ്പാക്കിയിട്ടില്ല. ഇക്കാര്യം മറച്ച് വച്ച് സ്വയം വികസന നായകനാകാനുള്ള ശ്രമമാണ് കാപ്പൻ്റെ അവകാശവാദങ്ങൾ. ഇതിനായി 2018-19 വർഷം കെ എം മാണി എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച പദ്ധതികൾപോലും സ്വന്തം പേരിലാക്കി പ്രചരിപ്പിക്കുകയാണ്. ഇത് ജനങ്ങൾ തിരിച്ചറിയും. 

   കെ എം മാണിയുടെ കാലത്ത് വിഭാവനം ചെയ്ത് തുടക്കമിട്ട പദ്ധതികൾപോലും തൻ്റെ നേട്ടങ്ങളായി അവകാശപ്പെടുന്ന കാപ്പൻ്റെ നിലപാട് പരിഹാസ്യമാണ്. കെ എം മാണി തുടങ്ങിവച്ചതും നിർമ്മാണ ഘട്ടങ്ങൾ പിന്നിട്ടതുമായ പദ്ധതികളിൽ ഒന്ന് പോലും പൂർത്തിയാക്കാൻ അഞ്ച് വർഷത്തിനിടെ യാതൊരു ഇടപെടലും നടത്താത്ത കാപ്പൻ അവയെല്ലാം ഇനി താൻ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് പറയുന്നത് കാപഠ്യമാണ്. പഴയ പദ്ധതികളെല്ലാം പേര് മാറ്റിയും ഒഴിവാക്കലുകളിലൂടെയും സ്വന്തമാക്കാൻ ശ്രമിക്കുന്ന എംഎൽഎയ്ക്ക് നാടിൻ്റെ വികസനത്തിനായി സ്വന്തമായ കാഴ്ചപ്പാടില്ലാത്തതാണ് പാലായുടെ വികസന മുരടിപ്പിന് കാരണം. സർക്കാർ അനുവദിച്ച പദ്ധതികൾ പോലും നടപ്പാക്കാനുള്ള ഇടപെടൽ നടത്താതെ ഇടങ്കോലിടൽ നടത്തിവന്ന എംഎൽഎ രാഷ്ട്രീയ എതിരാളിയ്ക്കെതിരെ  വ്യക്തിയധിഷ്ടിതമായ വിരോധവും നുണകളും പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തു വരുന്നത്. പാലാ റിംങ് റോഡ് രണ്ടാംഘട്ട നിർമ്മാണം, കളരിയാമ്മാക്കൽ പാലം അപ്രോച്ച് റോഡ്, റിവർവ്യൂ റോഡ് രണ്ടാംഘട്ട ആകാശപാത,  പാലാ കെ എം മാണി ബൈപ്പാസ്  മരിയൻ ജംങ്ഷൻ വികസനം, കാണിയക്കാട് സിവിൽ സ്റ്റേഷൻ അനക്സ് പ്രവർത്തന സജ്ജമാക്കൽ തുടങ്ങിയവയെല്ലാം എംഎൽഎയുടെ അവഗണനയുടെ നേർസാക്ഷ്യങ്ങളാണ്. ഗ്രാമീണ മേഖലയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് പറയുന്ന എംഎൽഎ ഇക്കാലയളവിൽ തനത് പദ്ധതികൾ എന്താണ് വിഭാവനം ചെയ്ത് നടപ്പാക്കിയതെന്ന് വ്യക്തമാക്കണം. എൽഡിഎഫ് വികസനം തടസപ്പെടുത്തുന്നു എന്ന് പ്രചരിപ്പിക്കുന്ന ജനപ്രതിനിധി താൻ കൊണ്ടുവന്ന ഏത് പദ്ധതിയാണ് ഇത്തരത്തിൽ തടസപ്പെട്ടതെന്ന് വ്യക്തമാക്കണം.  
ഇക്കാര്യം തിരിച്ചറിഞ്ഞ പാലായിലെ വോട്ടർമാർ തങ്ങൾക്ക് പറ്റിയ കൈത്തെറ്റ് തിരുത്താൻ തയ്യാറെടുത്തിരിക്കയാണ്. ഇത് തിരിച്ചറിഞ്ഞാണ് എംഎൽഎ ഫണ്ട് അനുവദിച്ചതിൻ്റെ കണക്കുകൾ പദ്ധതികളെന്ന വ്യാജേന വികസന നേട്ടങ്ങളായി അവകാശപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമം. എംഎൽഎയുടെ വഞ്ചന തിരിച്ചറിഞ്ഞ വോട്ടർമാർ എൽഡിഎഫിന് അനുകൂലമായ ജനവിധിയിലൂടെ  ഈ തെരഞ്ഞെടുപ്പിൽ ഇതിന് ശക്തമായ മറുപടി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. ലാലിച്ചൻ ജോർജ്, ബാബു കെ ജോർജ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സജേഷ് ശശി, ടോബിൻ കെ അലക്സ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


എൽഡിഎഫ് തെര. കൺവൻഷൻ എം സ്വരാജ് ഉദ്ഘാടനം ചെയ്യും

പാലാ: എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ 21ന് പാലായിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 10ന് ചേരുന്ന കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. ലാലിച്ചൻ ജോർജ് അധ്യക്ഷനാകും. സ്ഥാനാർഥി ജോസ് കെ മാണി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ തോമസ് ചാഴികാടൻ, വിവിധ കക്ഷി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംഘർഷങ്ങൾക്കിടയിലും ചെറിയ പെരുന്നാളിനെ ആഘോഷപൂർവം വരവേറ്റ് ​ഗൾഫ് രാജ്യങ്ങൾ

സംഘർഷങ്ങൾക്കിടയിലും ചെറിയ പെരുന്നാളിനെ ആഘോഷപൂർവം വരവേറ്റ് ​ഗൾഫ് രാജ്യങ്ങൾ


 
സംഘര്‍ഷങ്ങള്‍ക്കിടയിലും ചെറിയ പെരുന്നാളിനെ ആഘോഷപൂര്‍വം വരവേറ്റ് ഗള്‍ഫ് രാജ്യങ്ങള്‍. കുടുംബങ്ങളുടെയും കൂട്ടായ്മകളുടെയും ഒത്തുചേരലുകളാല്‍ സജീവമാണ് ഇപ്പോഴും പ്രവാസ ലോകം. സുരക്ഷാ നടപടികളുടെ ഭാഗമായി യുഎഇയുള്‍പ്പടെയുള്ള മൂന്ന് രാജ്യങ്ങളില്‍ ഈദ് ഗാഹുകള്‍ ഒഴിവാക്കിയായിരുന്നു പെരുന്നാള്‍ നമസ്‌കാരം. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

ഒരു മാസം നീണ്ട വ്രതാനുഷ്ടാനത്തിന്റെ പുണ്യവുമായാണ് ഗള്‍ഫ് നാടുകളിലെ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേറ്റത്. ഈദ് നമസ്‌കാരത്തിന് എത്തിയവരെകൊണ്ട് അതിരാവിലെ തന്നെ പള്ളികള്‍ നിറഞ്ഞ് കവിഞ്ഞു. സുരക്ഷാ നടപടികളുടെ ഭാഗമായി യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീരാജ്യങ്ങളില്‍ ഇത്തവണ ഈദ് ഗാഹുകള്‍ ഉണ്ടായിരുന്നില്ല. പള്ളികള്‍ക്കുള്ളില്‍ മാത്രമായിരുന്നു പ്രാര്‍ത്ഥന. അതിനിടെ ഒമാനില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് വിപുലമായ ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവിധ മലയാളി സംഘടകളുടെ നേതൃത്വത്തില്‍ ഉള്‍പ്പെടെ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു.

മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് പെരുന്നാള്‍ നമസ്‌ക്കാരത്തിലും ഖുതുബയിലും പങ്കാളികളായത്. സൗദി ഭരണാധികാരികളും മക്കയിലെ മസ്ജിദുല്‍ ഹറമിലെ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. പുറമേ കാര്യമായ ആഘോഷങ്ങള്‍ ഇല്ലെങ്കിലും കുടുംബവും കൂട്ടുകാരുമൊത്ത് പെരുന്നാള്‍ സന്തോഷം പങ്കിടുന്ന തിരക്കിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍. പ്രത്യേക വിഭവങ്ങള്‍ ഒരുക്കിയും സമ്മാനങ്ങള്‍ കൈമാറിയും പരസ്പരം ആശംസകള്‍ നേര്‍ന്നും ഓരോരുത്തരും പെരുന്നാള്‍ ദിനത്തെ അവിസ്മരണീയമാക്കുന്നു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് രണ്ട് ദിവസം കൂടി അവധി ലഭിക്കുമെന്നതിനാല്‍ ഗള്‍ഫിലെ ആഘോഷങ്ങള്‍ നാളെയും തുടരും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദി അറേബ്യയിൽ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എംബസി

സൗദി അറേബ്യയിൽ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എംബസി


 
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന സംഭവത്തിലാണിതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രായേൽ - ഇറാൻ പോപോരിൽ മുങ്ങിത്താഴ്ന്ന് ബിഎസ്ഇ 500

ഇസ്രായേൽ - ഇറാൻ പോപോരിൽ മുങ്ങിത്താഴ്ന്ന് ബിഎസ്ഇ 500



പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധം ഇന്ത്യൻ ഓഹരി വിപണിയുടെ നടുവൊടിച്ചു. ഫെബ്രുവരി 28-ന് ഇറാൻ-ഇസ്രായേൽ ശത്രുത പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ വിപണിയിൽ തുടങ്ങിയ ചോരപ്പുഴ ഇനിയും നിലച്ചിട്ടില്ല. ബിഎസ്ഇ 500 സൂചികയിലെ 83 ശതമാനം ഓഹരികളും കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ വൻ തകർച്ചയാണ് നേരിട്ടത്. അതായത്, വിപണിയിലെ കരുത്തരായ 500 കമ്പനികളിൽ 413 എണ്ണവും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

101 ഓഹരികൾക്ക് കനത്ത ആഘാതം

മൊത്തം ഓഹരികളിൽ 20 ശതമാനത്തോളം ഇരട്ട അക്ക ഇടിവാണ് രേഖപ്പെടുത്തിയത്. ചില ഓഹരികൾ 35 ശതമാനം വരെ കൂപ്പുകുത്തി നിക്ഷേപകരെ കണ്ണീരിലാഴ്ത്തി. യുദ്ധം നീളുന്നതോടെ വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കുന്നതാണ് വിപണിയിലെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നത്.

എണ്ണവിലയും പണപ്പെരുപ്പവും

യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്. ഇത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന ആശങ്കയാണ് ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്. ഇന്ധനവില വർദ്ധിക്കുന്നത് കമ്പനികളുടെ ഉത്പാദനച്ചെലവ് കൂട്ടുകയും ലാഭവിഹിതം കുറയ്ക്കുകയും ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് നിക്ഷേപകർ.

ഐടി, ബാങ്കിംഗ്, ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ കമ്പനികളെല്ലാം യുദ്ധത്തിന്റെ ആഘാതത്തിൽ ഉലയുകയാണ്. യുദ്ധം എത്രനാൾ കൂടി നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ ഇനിയുള്ള ഭാവി. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേലും അമേരിക്കയും; ഐആര്‍ജിസി വക്താവ് കൊല്ലപ്പെട്ടു

ഇറാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേലും അമേരിക്കയും; ഐആര്‍ജിസി വക്താവ് കൊല്ലപ്പെട്ടു


 

ഇറാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേലും അമേരിക്കയും. മിസൈല്‍ ആക്രമണത്തില്‍ ഐആര്‍ജിസി വക്താവ് കൊല്ലപ്പെട്ടു. ജനറല്‍ അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടത്. വാര്‍ത്ത ഐആര്‍ജിസി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നൈനി കൊല്ലപ്പെട്ടത്.

ഒരു ആഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. അലി ലാരീജാനി, ഘോലംരേസ സുലൈമാന്‍, ഇസ്മായില്‍ ഖാത്തിബ് എന്നിവരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍. അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തില്‍ ഇറാന്റെ സൈനിക ശേഷി തകരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇറാന്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞതായും യുദ്ധം അതിവേഗം അവസാനിക്കുമെന്നുമാണ് യുഎസിന്റെയും ഇസ്രയേലിന്റെയും വിലയിരുത്തല്‍.

ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യം വയ്ക്കുന്ന ഇറാന്‍ നടപടി അംഗീകരിക്കനാകില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. നാവികരുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. വ്യാപാരികളുടെയും വാണിജ്യ കപ്പലുകളുടെയും അവകാശങ്ങള്‍ ഉറപ്പാക്കാമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതിന് പുറമെ അന്താരാഷ്ട്ര സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന യുഎഇയുടെ പ്രമേയത്തെയും ഇന്ത്യ യോഗത്തില്‍ പിന്തുണച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറായിരിക്കുന്നു, ടീം യുഡിഎഫ് ഈസ് ടീം കേരളം; പോസ്റ്റുമായി രാഹുൽ ഗാന്ധി

കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറായിരിക്കുന്നു, ടീം യുഡിഎഫ് ഈസ് ടീം കേരളം; പോസ്റ്റുമായി രാഹുൽ ഗാന്ധി

 


ന്യൂഡൽഹി: കേരളത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ സന്ദേശം. 'ടീം യുഡിഎഫ് എന്നാൽ ടീം കേരളം' എന്നാണ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചത്. 'കേരളം ജയിക്കും യുഡിഎഫ് നയിക്കും' എന്ന ഇലക്ഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറായി നിൽക്കുകയാണ്. ജനങ്ങളെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പോസ്റ്റിൽ കുറിച്ചു.

'യുഡിഎഫ് സ്ഥാനാർത്ഥികൾ ജനാഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും, മാറ്റത്തിന് ചുക്കാൻ പിടിക്കുന്ന യുവാക്കളുടെയും ടീമുമായാണ് യുഡിഎഫ് എത്തുന്നത്. അവർ നിയോജകമണ്ഡലത്തിന്റെ ഓരോ ഉൾതുടിപ്പുകളും അറിയുന്നവരാണ്.

കേരളം എന്റെ വീടാണ്, ഇവിടെയുള്ള ഓരോരുത്തരും എന്റെ കുടുംബാംഗങ്ങളാണ്. കേരളത്തിലെ ജനങ്ങൾ നൽകിയ സ്‌നേഹത്തിനും നൽകിയ പാഠങ്ങൾക്കും ഞാൻ എക്കാലവും കടപ്പെട്ടിരിക്കുന്നു,' രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക