Tuesday, 10 March 2026

വ്യാപാരികളിൽ നിന്നും ജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ച് പാലാ നഗരസഭ

വ്യാപാരികളിൽ നിന്നും ജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ച് പാലാ നഗരസഭ

 




പാലാ: പാല മുനിസിപ്പാലിറ്റിയുടെ നാളെ (11/03/2026)അവതരിപ്പിക്കുന്ന നഗരസഭയുടെ ബഡ്ജറ്റിലേക്ക് നിർദ്ദേശങ്ങൾ ക്ഷണിച്ച പാലാ നഗരസഭ ഭരണസമിതിയുടെ യാണ്   പരിപാടിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു ,മായാ രാഹുൽ ,മാണി സി കാപ്പൻ എം.എൽ.എ എന്നിവരും കൗൺസിലർമാരും പങ്കെടുത്തു. പാലാ നഗരസഭയിലെ വ്യാപാര അസോസിയേഷനുകളുടെ (KVVES,KHRA, മർച്ചെന്റ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, കെറ്റേഴ്സ് അസോസിയേഷൻ) പ്രതിനിധികളും
റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ടായ ടെൽമ പുഴക്കര തങ്ങളുടെ ഭാഗത്തുള്ള റോഡിന് മുൻസിപ്പാലിറ്റിയിൽ നിന്നോ ,എം.എൽ.എ ഫണ്ടിൽ നിന്നോ പണം അനുവദിച്ച് റോഡ് പൂർത്തിയാക്കണം എന്ന് നിർദ്ദേശം വച്ചു.കെ.ടി.യു.സി നേതാവ് ജോസുകുട്ടി പൂവേലി തൊഴിലാളികളുടെ പ്രശ്നം അവതരിപ്പിച്ചു. ഓട്ടോ തൊഴിലാളികൾക്ക് സ്റ്റാൻ്റ് അനുവദിക്കണമെന്നും 400 ഓളം തൊഴിലാളികൾക്ക് സ്റ്റാൻ്റ് ഇല്ലെന്നും ,ചുമട്ട് തൊഴിലാളികൾ ഭക്ഷണം കഴിക്കുന്നത് കടതിണ്ണയിൽ ഇരുന്നാണ് .അവർക്ക് വിശ്രമ മുറി വേണമെന്നും ജോസുകുട്ടി പുവേലി പറഞ്ഞു.

ജനറൽ ആശുപത്രി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് കേടായാൽ ഉടൻ നന്നാക്കാൻ ശുഷ്കാന്തി കാണിക്കണമെന്ന് വ്യാപാരി തോമസ് ജോസഫ് പറഞ്ഞു ,മുൻ സിപ്പാലിറ്റിയിലെ ഫ്രണ്ട് ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ബിജോയ് മണർകാട്ട് ആവശ്യപ്പെട്ടു ,രാത്രി 8 മണി കഴിഞ്ഞ് കുടുംബങ്ങൾക്ക് ഭക്ഷണം കഴിക്കാൻ ഫുഡ് പാർക്ക് സൗകര്യം ഒരുക്കണമെന്ന് വ്യാപാരി പ്രതിനിധി ആവശ്യപ്പെട്ടു. സഞ്ജയ് സഖറിയാസും അത് തന്നെ ആവശ്യപ്പെട്ടു.

ഉയരമുള്ള വാഹനങ്ങൾ പാലാ വലിയ പാലത്തിൽ കുടുങ്ങുന്നത് ഇല്ലാതാക്കാൻ സത്വര നടപടി വേണ്ടമെന്നും ആവശ്യമുയർന്നു.
കേരളാ &  റസ്റ്റോറന്റ് അസോസിയേഷനേ പ്രതിനിധീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗം  ബിപിൻ തോമസ് അവതരിപ്പിച്ച വിഷയം അനധികൃത കച്ചവടക്കാരെ സംബന്ധിച്ച വിഷയത്തിൽ
പാലാ നഗരസഭയിൽ യാതൊരു നിലവാരവുമില്ലാത്ത സാധനങ്ങൾ വാഹനത്തിൽ കൊണ്ട് വന്ന് വിൽക്കുന്നത് ഉടനെ തന്നെ തടയണമെന്നും ,ദൂരെ സ്ഥലങ്ങളിലുള്ളവരാണ് ഇവരെന്നും മുൻ കൗൺസിലർ ജിമ്മി ജോസഫ് ശക്തമായി ആവശ്യപ്പെട്ടു. അവരുടെ മേൽ ലൈസൻസ് ഫീസുകൾ ചുമത്തണമെന്നും  കൗൺസിലർമാർ ആവശ്യപ്പെട്ടു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെ തകർക്കാൻ യുഎസ് ആദ്യ 48 മണിക്കൂറിൽ ഉപയോ​ഗിച്ചത് 5.6 ബില്യൺ ഡോളറിന്റെ യുദ്ധോപകരണങ്ങൾ

ഇറാനെ തകർക്കാൻ യുഎസ് ആദ്യ 48 മണിക്കൂറിൽ ഉപയോ​ഗിച്ചത് 5.6 ബില്യൺ ഡോളറിന്റെ യുദ്ധോപകരണങ്ങൾ


 
വാഷിം​ഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ യുഎസ് സൈന്യം ആദ്യം 48 മണിക്കൂറിൽ ഉപയോ​ഗിച്ചത് 5.6 ബില്യൺ ഡോളർ വിലമതിക്കുന്ന യുദ്ധോപകരണങ്ങളെന്ന് റിപ്പോർട്ട്. യുഎസ് സൈന്യത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥരാണ് ഇക്കാര്യം പുറത്തുവിട്ടത്. അത്യാധുനിക വ്യാേമപ്രതിരോധ ഇന്റർസെപ്റ്ററുകളും ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും ഉൾപ്പെടെ നൂറുകണക്കിന് ആയുധങ്ങളാണ് യുഎസ് സൈന്യം ഇറാനെതിരെ വിന്യസിച്ചത്.

‌ഫെബ്രുവരി 28 തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 2000 ത്തിലധികം യു​ദ്ധോപകരണങ്ങളാണ് യുഎസ് ഉപയോ​ഗിച്ചത്. ഇറാനിലെ 5,000 ത്തിലധികം സ്ഥലങ്ങളിലും ആക്രമണം നടത്തിയെന്നാണ് യുഎസിന്റെ അവകാശവാദം.

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. പെട്രോളിയം ​ഗതാ​ഗതം തടസപ്പെടുത്തുന്ന ഏതൊരു ശ്രമത്തിനും വൻ തോതിലുള്ള സൈനിക നടപടി നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘I hate my life…Ammu….’ എന്ന് ആത്മഹത്യാ കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

‘I hate my life…Ammu….’ എന്ന് ആത്മഹത്യാ കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ



ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. പ്ലസ് വൺ വിദ്യാർഥി അഭിഗീത് ഹോസ്റ്റലിൽ തൂങ്ങിമരിച്ചു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ‘I hate my life…Ammu Ammu…’ എന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. നാലുമാസം മുമ്പ് മറ്റൊരു വിദ്യാർത്ഥിനിയും കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചിരുന്നു.

കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.

ഐ ഹേറ്റ് മൈ ലൈഫ് എന്നാണ് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ കാട്ടുപൂച്ച കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ സ്വകാര്യ ബസിനടിയിൽപെട്ട് ഡ്രൈവർ മരിച്ചു

തൃശൂരിൽ കാട്ടുപൂച്ച കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ സ്വകാര്യ ബസിനടിയിൽപെട്ട് ഡ്രൈവർ മരിച്ചു


 
തൃശൂർ: ചേർപ്പ് പാലയ്ക്കലിൽ കാട്ടുപൂച്ച വട്ടംചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പുതുക്കാട് രാപ്പാൾ നമ്പിയത്ത് വീട്ടിൽ സൂരജ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45-ഓടെ പാലയ്ക്കൽ അങ്ങാടിക്ക് സമീപമായിരുന്നു അപകടം.

തൃശൂർ-ഇരിങ്ങാലക്കുട റൂട്ടിലോടുന്ന 'ലൗലൈറ്റ്' എന്ന സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു സൂരജ്. ജോലി കഴിഞ്ഞ് ബസ് തൃശൂരിൽ ഒതുക്കിയ ശേഷം സ്വന്തം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. പാലയ്ക്കലിൽ എത്തിയപ്പോൾ കാട്ടുപൂച്ച ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനായി ഓട്ടോ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞ് എതിരെ വന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണ സൂരജ് ബസിനടിയിൽപ്പെടുകയായിരുന്നു. തല ബസിനടിയിൽ കുടുങ്ങിയ നിലയിലായതിനാൽ നാട്ടുകാർക്ക് ഉടൻ പുറത്തെടുക്കാനായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയർത്തിയാണ് ഒരു മണിക്കൂറിന് ശേഷം മൃതദേഹം പുറത്തെടുത്തത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമാധാന ചർച്ചകൾക്കായി തുർക്കി, അനുകൂലമായി പ്രതികരിക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് അവകാശവാദം

സമാധാന ചർച്ചകൾക്കായി തുർക്കി, അനുകൂലമായി പ്രതികരിക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് അവകാശവാദം


 
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്കായി ഇറാനോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്‍റ് എർദോഗൻ. ആവശ്യത്തോട് ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവന്നും ഇറാൻ അവകാശപ്പെട്ടു. അതിനിടെ, ബഹറൈനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 29കാരി കൊല്ലപ്പെട്ടു. സൗദിയിലും യു.എ.ഇയിലും കുവൈത്തിലും ഇറാൻ ആക്രമണ ശ്രമം തുടരുകയാണ്.

ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നാണ് നാറ്റോ സഖ്യകക്ഷിയും മേഖലയിലെ പ്രധാന രാജ്യവുമായ തുർക്കിയുടെ ആവശ്യം. ഇറാന്റെ അഭ്യർത്ഥനയിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് തുർക്കി ആവശ്യം ഉന്നയിച്ചത്. തുർക്കിയെ ആക്രമിച്ച ആയുധം തങ്ങളുടേതല്ലെന്ന് ഇറാൻ നിലപാട് വ്യക്തമാക്കി. എന്നാല്‍ ചർച്ചകളോട് അനുകൂലമായി ഇറാൻ പ്രതികരിച്ചിട്ടില്ല. റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവെന്നും ഇറാൻ അവകാശപ്പെടുന്നു. ആക്രമം തുടങ്ങിയവർ അവസാനിപ്പിക്കട്ടെയെന്നാണ് നിലപാട്.

സംഘർഷം ആഗോളതലത്തിൽ ബാധിച്ചതോടെ യൂറോപ്യൻ യൂണിയൻ വിളിച്ചു ചേർത്ത ചർച്ചയിൽ ജിസിസി രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, അർമേനിയ, അസർബൈജാൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ലെബനൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളും പങ്കെടുത്തു. ഇതിനിടെയും ആക്രമണം തുടർന്ന ഇറാൻ ബഹറൈനിലും സൗദിയിലും ഇത് ശക്തമാക്കി. ബഹറൈനിൽ 29കാരി കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്കേറ്റു. സൗദിയുടെ അൽ ഷൈബ എണ്ണപ്പാടത്തേക്ക് നിരന്തരം ഡ്രോണുകളയച്ചു. റിയാദ് കിഴക്കൻ മേഖലയും അൽ ഖർജും ആഖ്രമിക്കുന്നു. സുൽഫി ഗവർണറേറ്റിൽ ജനവാസ മേഖലയിൽ ഡ്രോൺ വീണു. യുഎഇയുടെ ഇറാഖിലെ കോൺസുലേറ്റ് ആക്രമിച്ചത് ശക്തമായ പ്രതിഷേധത്തിന് കാരണമായി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചായക്കടയ്ക്കു മുന്നിൽ യുവാക്കൾ തമ്മിൽ തർക്കം, പിന്നാലെ ലോഡ്ജിലെത്തിയും ആക്രമണം; പ്രതികൾ പിടിയിൽ

ചായക്കടയ്ക്കു മുന്നിൽ യുവാക്കൾ തമ്മിൽ തർക്കം, പിന്നാലെ ലോഡ്ജിലെത്തിയും ആക്രമണം; പ്രതികൾ പിടിയിൽ

 


ആലപ്പുഴ: ചായക്കടയ്ക്ക് മുന്നിലുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ (20), മൂന്നാം പ്രതിയായ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ (21), അഞ്ചാം പ്രതിയായ അജ്മൽ (20) എന്നിവരെയാണ് കായംകുളം പൊലീസ് പിടികൂടിയത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. മാർച്ച് ആറിന് പുലർച്ചെ കായംകുളം ഒ എൻ കെ ജംഗ്ഷന് തെക്കുവശമുള്ള ചായക്കടയുടെ മുൻവശത്ത് വെച്ചാണ് കേസിനാസ്പദമായ തർക്കമുണ്ടായത്. ഇതിന് പിന്നാലെ പ്രതികൾ കൂട്ടമായി യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി ഇവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു.

കല്ലേലിഭാഗം സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയുമാണ് ഇരുമ്പുവടി, കത്തി, ഇടിക്കട്ട, ഇടിവള, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് തലയ്ക്ക് മാരകമായി പരിക്കേല്പിച്ചത്. പിടിയിലായ ആദിൽ അഫ്സറിന് വള്ളികുന്നം, കരുനാഗപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിൽ മറ്റ് അടിപിടി കേസുകളുമുണ്ട്. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ ഹരി, സിപിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


 

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമല്ലെന്നാണ് ഗണേഷിന്റെ നിലപാട്. മുഖ്യമന്ത്രിയോട് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. രാജി അഭ്യൂഹം മാധ്യമങ്ങള്‍ ഉണ്ടാക്കിയതെന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. 

ഭാര്യ ബിന്ദു മേനോന്‍ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതോടെയാണ് ഗണേഷ്‌കുമാര്‍ നേരിട്ട് അനുനയനീക്കം നടത്തിയത്. ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിച്ച ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞെന്നും പൊലീസില്‍ പരാതി നല്‍കാനില്ലെന്നും ബിന്ദുമേനോന്റെ വിശദീകരണം. ഇന്നലെ താന്‍ നടത്തിയത് വൈകാരിക പ്രതികരണമെന്നും തമ്മില്‍ സംസാരിച്ച് എല്ലാം പരിഹരിക്കാമെന്ന് ഗണേഷ്‌കുമാര്‍ ഉറപ്പ് നല്‍കിയെന്നും ബിന്ദു മേനോന്‍ പറഞ്ഞു.

ഇതോടെ, വാളകത്തെ കീഴൂട്ട് വീട്ടില്‍ നിന്നിറങ്ങിയ ഗണേഷ്‌കുമാര്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു. പിന്നാലെ മുഖ്യമന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. വിഷയം ഒത്തുതീപ്പായതോടെ രാജി വയ്‌ക്കേണ്ടന്ന നിലപാടാണ് മന്ത്രിക്ക്.

മന്ത്രിയെ വീട്ടില്‍ കാണാന്‍ കഴിയാത്ത രീതിയില്‍ കണ്ടെന്നും ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോന്റെ ഇന്നലത്തെ വെളിപ്പെടുത്തല്‍.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക