Sunday, 31 May 2026

തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രതിസന്ധി പരിശോധിക്കാൻ ജല വിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ :  ജൂൺ രണ്ടിന് ഉന്നതതലയോഗം.

തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രതിസന്ധി പരിശോധിക്കാൻ ജല വിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ : ജൂൺ രണ്ടിന് ഉന്നതതലയോഗം.


 

 തിരുവനന്തപുരം:രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ പ്രതിസന്ധി ഗൗരവമായി കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സാധ്യമായ അടിയന്തര നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് വ്യക്തമാക്കി.

       തലസ്ഥാന നഗരിയിൽ പ്രത്യേകിച്ച് തമ്പാനൂരിലും, ചാക്കയിലും ഉൾപ്പെടെ വെള്ളക്കെട്ട് പ്രശ്നം ഇപ്പോൾ ഉണ്ടാകാൻ എന്താണ് കാരണമായതെന്ന് പരിശോധിച്ചു അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പിന്റെ സംസ്ഥാന ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.

      തിരുവനന്തപുരം കോർപ്പറേഷൻ ആവശ്യപ്പെട്ടത് പ്രകാരം പാർവതി പുത്തനാറും, ആമയിഴഞ്ചാൻ തോടും ശുദ്ധീകരിക്കുന്നതിന് ആവശ്യമായ പ്രാഥമിക അനുമതി ജലസേചന വകുപ്പ് നൽകിയതായിട്ടാണ് ഉന്നത ഉദ്യോഗസ്ഥർ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എങ്കിലും ഇക്കാര്യങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം മേയർ ഉൾപ്പെടെയുള്ള വരെ ചർച്ചയ്ക്ക് വിളിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.

      തലസ്ഥാന നഗരിയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരായ കെ. മുരളീധരൻ, സി. പി. ജോൺ എന്നിവർ ജല വിഭവ  വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫു മായി ചർച്ച നടത്തി . ഇതിന്റെ അടിസ്ഥാനത്തിൽ തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങളും,  പരിഹാര നടപടികളും പരിശോധിക്കുന്നതിന് വേണ്ടിയും, ആവശ്യമായ പരിഹാര നടപടികൾ കൈക്കൊള്ളുന്നതിന് വേണ്ടിയും, മൂന്നു മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ജൂൺ രണ്ടിന് വൈകുന്നേരം നാലുമണിക്ക് സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ വച്ച് ഉന്നതതല യോഗം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചു.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ മന്ത്രി സഭയുടെ മന്ത്രിമാർക്ക് ജില്ലകളുടെ ചുമതലകൾ നൽകി ഉത്തരവായി

പുതിയ മന്ത്രി സഭയുടെ മന്ത്രിമാർക്ക് ജില്ലകളുടെ ചുമതലകൾ നൽകി ഉത്തരവായി


 
സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച്  പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നൽകിയിതുള്ളത്.

മന്ത്രി  സി പി ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും.  മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയും  മന്ത്രി പി സി വിഷ്ണുനാഥ്  പത്തനംതിട്ടയുടേയും ചുമതലയിലാണ്. മറ്റു മന്ത്രിമാരും ജില്ലകളും ചുവടെ.

മന്ത്രിമാരായ എം ലിജു (ആലപ്പുഴ) , മോൻസ് ജോസഫ് (കോട്ടയം), അനൂപ് ജേക്കബ് (ഇടുക്കി), റോജി എം ജോൺ (എറണാകുളം), ഒ ജെ ജെനീഷ്(തൃശൂർ),   എൻ ഷംസുദ്ദീൻ (പാലക്കാട്), പി കെ ബഷീർ (മലപ്പുറം),  എ പി അനിൽകുമാർ (കോഴിക്കോട്), ടി സിദ്ദിഖ് - (വയനാട്),  സണ്ണി ജോസഫ്. (കണ്ണൂർ),  കെ എം ഷാജി. (കാസർഗോഡ്).

പി.എൻ.എക്‌സ്. 1720/2026










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കമാൻഡർ കെ. കുര്യാക്കോസ് അനുസ്‌മരണ സമ്മേളനം നടത്തി KHRA കളമശ്ശേരി യൂണിറ്റ്

കമാൻഡർ കെ. കുര്യാക്കോസ് അനുസ്‌മരണ സമ്മേളനം നടത്തി KHRA കളമശ്ശേരി യൂണിറ്റ്


 

കളമശ്ശേരി : കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ കളമശ്ശേരി യൂണിറ്റ് കമാൻഡർ കുര്യാക്കോസ് അനുസ്മരണ സമ്മേ ളനവും പഠനോപകരണ വിതരണവും നടത്തി. ചാരിറ്റി വിതരണം, ആദരം, ചികിത്സാ സഹായ വിതരണം, വിദ്യാർഥികൾക്ക് പുരസ്കാര വിതരണം, കമ്പിളിപ്പുതപ്പ് വിതരണം, മെഡിക്കൽ സാമഗ്രികളുടെ വിതരണം എന്നിവയും ഉണ്ടായിരുന്നു.

ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് 
ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.യു. നാസർ അധ്യക്ഷനായി. കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, മുൻമന്ത്രി പി. രാജീവ്, നടൻ വിനോദ് കോവൂർ, കളമ ശ്ശേരി നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷെറിനാ കമറുദ്ദീൻ, ആരോഗ്യകാര്യ ചെയർപേഴ്‌സൺ അഞ്ജു മനോജ് മണി, അസോസി യേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് അസീസ് മൂസ, സംസ്ഥാന സെക്രട്ടറിമാരായ സി.കെ. അനിൽ, ടി.ജെ. മനോഹരൻ, ജില്ലാ പ്രസി ഡൻ്റ് വി.ടി. ഹരിഹരൻ, സെക്രട്ടറി കെ.ടി. റഹിം, ട്രഷറർ അബ്ദുൾ* സമദ് തുടങ്ങിയവർ സംസാരിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 30 May 2026

മഴ കനത്തു, തലസ്ഥാനം മുങ്ങി; നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണം പാളി

മഴ കനത്തു, തലസ്ഥാനം മുങ്ങി; നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണം പാളി



തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണം പാളി. അര മണിക്കൂര്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്‍പിലെ റോഡ് വെള്ളക്കെട്ടിലായി. ആമയിഴഞ്ചാന്‍തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകി.
ദുര്‍ഗന്ധം മൂലം നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് പ്രദേശത്തുള്ളത്.മുട്ടറ്റം വരെയുള്ള മലിന ജലത്തിലൂടെയാണ് ജനങ്ങള്‍ നടന്നു നീങ്ങുന്നത്.

പുലര്‍ച്ചെ മുതല്‍ തലസ്ഥാനത്ത് മഴ ലഭിക്കുന്നുണ്ടെങ്കിലും ഉച്ചയ്ക്ക് ശേഷം പെയ്ത അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള മഴയാണ് ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇടയാക്കിയത്. തമ്പാനൂര്‍ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വത്സലാ നഴ്‌സിംഗ് ഹോം റോഡില്‍ വെള്ളക്കട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് റോഡടച്ചു. ശക്തമായ മഴയില്‍ പഴവങ്ങാടിയിലെ കടകളില്‍ വെള്ളം കയി. എയര്‍പോര്‍ട്ടിലേക്ക് പോകുന്ന പ്രധാന പാതയായ ചാക്കയിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. ജില്ലയിലെ ശക്തമായ മഴ കണക്കിലെടുത്ത് മൂന്നു മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…



കേരളത്തിൽ നിയമവിരുദ്ധ വാടക ഗർഭ മാഫിയകൾ സജീവം. കേരളത്തിലെ വാടക ഗർഭപാത്ര മാഫിയയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വാടക ഗർഭം ധരിച്ച യുവതിയുടെ സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. വാടക ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ നൽകും. വാടക ഗർഭ മാഫിയക്കായി പ്രവർത്തിക്കുന്നത് എറണാകുളത്തെ ഏജൻസികളെന്നും യുവതി ട്വന്റിഫോറിനോട് വ്യക്തമാക്കി.

കോഴിക്കോട് സ്വദേശിയായ 32 കാരി ദുരിതത്തിൽ എന്ന് സുഹൃത്ത് പറയുന്നു. യുവതിയെ പരിചയപ്പെട്ടത് തൃശ്ശൂരിലെ അമ്പല ദർശനത്തിന് പോയപ്പോൾ. ഗർഭം ധരിച്ചതിനുശേഷം എറണാകുളത്തെ ഹോസ്റ്റലിലേക്ക് ഏജൻസി മാറ്റി. വാടക സീറ്റ് അടക്കം ഹോസ്റ്റൽ എടുത്തത് യുവതികളുടെ പേരിൽ. ആറോളം യുവതികൾ ഇപ്പോഴും ഹോസ്റ്റലിൽ ഉണ്ട് എന്ന് യുവതി വെളിപ്പെടുത്തി.

എറണാകുളത്തെ ഹോസ്പിറ്റലിൽ പ്രസവം നടക്കും. കുട്ടികൾ ആവശ്യമുള്ളവരുടെ പക്കൽ നിന്ന് വാങ്ങുന്നത് പ്രതിമാസം 50,000 രൂപ വീതമാണ്. 6 ലക്ഷത്തിന് പുറമേയുള്ള തുകയാണ് ഇത്. സിസേറിയൻ ആണെങ്കിൽ 15 ദിവസം താമസിക്കാനുള്ള സൗകര്യം ഒരുക്കും. തുടർ ചികിത്സകൾ ഇരകൾ നോക്കണമെന്നും യുവതി വ്യക്തമാക്കി.

അതേസമയം തൃശൂരിൽ വലവിരിച്ച് അവയവ കടത്തു സംഘവും സജീവമാണ് . കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ഉറപ്പ് ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇടനിലക്കാരൻ. പെട്ടെന്ന് തന്നെ നടത്താമെന്നും ഇപ്പോൾ രണ്ടുമൂന്നു കേസുകൾ കൂടി വന്നിട്ടുണ്ടെന്നും ഇടനിലക്കാരൻ യുവതിയോട് പറയുന്നു.

കരൾ നൽകിയാൽ 10 ലക്ഷം രൂപയാണ് ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത്. പെട്ടെന്ന് നടത്താമെന്നും മറ്റ് റിസ്‌കുകളില്ലെന്നും ഇടനിലാക്കാരൻ പറയുന്നുണ്ട്. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ പ്രശ്നമാണ്. കരൾ നൽകിയാൽ മൂന്ന് മാസം മാത്രം റെസ്റ്റ് എടുത്താൽ മതിയെന്ന് പറഞ്ഞാണ് ഇടനിലക്കാരൻ അവയവദാനത്തിന് പ്രേരിപ്പിക്കുന്നത്. നേരത്തെയും അവയവക്കടത്ത് സംഘം സമാനമായി ആളുകളെ വിളിച്ചിരുന്നു. അവയവ കച്ചവടത്തിന്റെ വാർത്തകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കഴക്കൂട്ടത്തെ തന്റെ തോല്‍വിക്ക് കാരണം എം എ യൂസഫലിയുടെ ഇടപെടല്‍; ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്

കഴക്കൂട്ടത്തെ തന്റെ തോല്‍വിക്ക് കാരണം എം എ യൂസഫലിയുടെ ഇടപെടല്‍; ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്



തിരുവനന്തപുരം: വ്യവസായി എം എ യൂസഫലിക്ക് എതിരെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ്. കഴക്കൂട്ടത്തെ തന്റെ തോല്‍വി എം എ യൂസഫലിയുടെ ഇടപെടല്‍കൊണ്ടാണെന്നാണ് ശരത്ചന്ദ്ര പ്രസാദിന്റെ ആരോപണം. മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് കടകംപള്ളി സുരേന്ദ്രന് കൊടുത്തു. എല്‍ഡിഎഫിന്റെ 6,500 വോട്ടുകള്‍ ബിജെപിക്ക് പോയെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു

'തെരഞ്ഞെടുപ്പിന് ഏഴ് ദിവസമുള്ളപ്പോള്‍ യൂസഫലിയുടെ നിര്‍ദ്ദേശ പ്രകാരം മഹല്ല് കമ്മിറ്റി വിളിച്ചു ചേര്‍ത്തു. ശരത്ചന്ദ്ര പ്രസാദിനോട് സ്‌നേഹമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് വോട്ട് ചെയ്താല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ വി മുരളീധരന്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു യൂസഫലി പറഞ്ഞത്. കടകംപള്ളിക്ക് വോട്ട് ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് കടകംപള്ളിക്ക് കൊടുത്തതുകൊണ്ട് എന്റെ മാര്‍ജിന്‍ താഴ്ന്നു. അങ്ങനെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. അതിനപ്പുറത്തേക്ക് ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കാനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല', ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും സ്‌പോണ്‍സര്‍ ചെയ്ത് ജയിപ്പിച്ചുകൊടുക്കാനുള്ള അന്തര്‍ധാര ഉണ്ടാക്കിയത് യൂസഫലിയാണെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു.

കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപിയുടെ വി മുരളീധന്‍ 428 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. 46,546 വോട്ടുകളായിരുന്നു മുരളീധരന്‍ നേടിയത്. സിറ്റിങ് എംഎല്‍എയായ കടകംപള്ളി സുരേന്ദ്രന് 46,136 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശരത്ചന്ദ്ര പ്രസാദിന് 37,183 വോട്ടുകളാണ് നേടാനായത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി



അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളിൽ പുതുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകൾ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണം.

മഴക്കാല പൂർവ ശുചീകരണം എല്ലാ തദ്ദേശസ്ഥാപനങ്ങളും അടിയന്തരമായി പൂർത്തീകരിക്കണം. ഓടകൾ, കൈത്തോടുകൾ, കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കുകയും മാലിന്യനിർമാർജനം വേഗത്തിലാക്കുകയും വേണം. കൊതുക് നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കണം.

ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ ശുചിമുറി, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ക്യാമ്പ് കേന്ദ്രങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കണം. റോഡുകളിലെ കുഴികൾ അടയ്ക്കുകയും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം.

സ്‌കൂളുകളുടെ സുരക്ഷ പരിശോധിച്ച് ചുറ്റുമതിൽ, മേൽക്കൂര, സമീപത്തെ മരങ്ങൾ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണം. ആരോഗ്യ മേഖലയിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. പാമ്പുകടിക്കുള്ള ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും ആന്റിവെനമുൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.

പ്രാദേശിക അറിവുകളും ശാസ്ത്രീയ വിവരങ്ങളും സംയോജിപ്പിച്ച് ദുരന്തസാധ്യതകൾ തിരിച്ചറിയണം. മഴമാപിനികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഡുതലം മുതൽ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കണം സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ലാതലത്തിൽ കളക്ടർമാരും പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കണമെന്നും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാകളക്ടർമാർ, വിവിധ സേനാ പ്രതിനിധികൾ, കേന്ദ്ര  കാലാവസ്ഥ നിരീക്ഷണ വകുപ്പ്, ജ്യോഗ്രഫിക്കൽ സർവേ ഓഫ് ഇൻഡ്യ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഇൻഡ്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ  ഇൻഫർമേഷൻ സർവീസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിബിഎസ്ഇ മൂല്യനിർണയം: നടന്നത് ​ഗുരുതര ക്രമക്കേട്; ഒഎസ്എം ട്രയൽ റണ്ണിൽ പിഴവുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്

സിബിഎസ്ഇ മൂല്യനിർണയം: നടന്നത് ​ഗുരുതര ക്രമക്കേട്; ഒഎസ്എം ട്രയൽ റണ്ണിൽ പിഴവുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്



ന്യൂഡൽഹി‌: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. ഓൺ സ്ക്രീൻ മാർക്കിങ് ട്രയൽ റണ്ണിൽ തന്നെ പിഴവുകൾ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോർട്ട്. മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളിൽ സിബിഎസ്‌ഇ ഒഎസ്എം രീതി ഉപയോഗിച്ചത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നും കോൺഗ്രസ്സ് ആരോപിച്ചു.


ഒഎസ്എം മൂല്യനിർണയം നടപ്പാക്കാൻ സിബിഎസ്ഇ കരാർ നൽകിയ കോംപ്റ്റ് (COEMPT) കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നാണ് ആരോപണം. ഒഎസ്എമ്മിലെ സാങ്കേതിക പ്രശ്നം ട്രയൽ റണ്ണിൽ തന്നെ കണ്ടെത്തിയതായുള്ള റിപ്പോർട്ടും പുറത്തുവന്നു. അതേസമയം, പുനർമൂല്യ നിർണയത്തിനായി സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തി.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ദില്ലി യിലെ അഞ്ചു സ്കൂളുകളിൽ ഓൺ സ്‌ക്രീൻ മാർക്കിങ്ങിന്റെ ട്രയൽ റൺ നടത്തിയത്. മൂല്യനിർണയം നടത്തുമ്പോഴും ഉത്തരക്കടലാസ്സുകൾ സ്കാൻ ചെയ്യുമ്പോഴും പിഴവുകൾ ഉണ്ടാകുമെന്ന് ട്രയൽ റണ്ണിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് അവഗണിച്ചാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സിബിഎസ്ഇ ഒഎസ്എം നിർബന്ധമാക്കിയത്.

ആരോപണങ്ങളെ തുടർന്ന് ഒഎസ്‌എം കരാർ വിവരങ്ങൾ പരിശോധിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. ദില്ലിയിലെ സിബിഎസ്ഇ ആസ്ഥാനത്തേക്ക് എൻഎസ്‌യുഐ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

`വിജയ് എന്ന് വിളിക്കരുത്, സിഎം എന്ന് പറയണം'; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ

`വിജയ് എന്ന് വിളിക്കരുത്, സിഎം എന്ന് പറയണം'; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ



ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യെ ഇനിമുതൽ സിഎം എന്ന് വിളിക്കണമെന്ന് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ. മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്. വിജയ് എന്ന് പറയരുത് എന്നും സിഎം എന്ന് വിളിക്കണമെന്നും എം രവിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക