Saturday, 9 May 2026

കാനഡയിൽ അരുംകൊല നടത്തി ഇന്ത്യൻ വംശജ‍ർ; പണം തട്ടാൻ വയോധിക ദമ്പതികളെ കൊന്നത് അതിക്രൂരമായി; കുറ്റക്കാരെന്ന് കോടതി

കാനഡയിൽ അരുംകൊല നടത്തി ഇന്ത്യൻ വംശജ‍ർ; പണം തട്ടാൻ വയോധിക ദമ്പതികളെ കൊന്നത് അതിക്രൂരമായി; കുറ്റക്കാരെന്ന് കോടതി



ബ്രിട്ടീഷ് കൊളംബിയ: കാനഡയിൽ കൊലപാതകക്കേസിൽ ഇന്ത്യൻ വംശജർ കുറ്റക്കാരെന്ന് കോടതി. ഗുർക്കരൻ സിങ്, അഭിജീത്ത് സിങ്, ഖുശ്‍വീർ തൂർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി ആണ് വിധി പ്രസ്താവിച്ചത്. കൊലപാതകത്തിൽ മൂവ‍രുടെ പങ്ക് തെളിഞ്ഞതായി കോടതി ഉത്തരവിട്ടു. ദമ്പതികളായ അർനോൾഡ് ഡി ജോങ് (77), ജോവന്നെ ഡി ജോങ് (76) എന്നിവരുടെ കൊലപാതകത്തിലാണ് കോടതി വിധി. കവ‍ർച്ചയ്ക്കിടെ ആണ് കൊലപാതകം നടന്നതെന്നാണ് കോടതിയുടെ കണ്ടെത്തൽ.

2022 മെയ് മാസം അബോട്ട്സ്ഫോർഡിലെ വസതിയിലാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളായ മൂന്നുപേരും ചേർന്ന് കവർച്ച നടത്താനും ദമ്പതികളെ കൊലപ്പെടുത്താനും ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ക്രെഡിറ്റ് കാർഡുകൾ, ചെക്കുകൾ, പവർ വാഷർ എന്നിവ വീട്ടിൽനിന്ന് മോഷ്ടിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പണം ലക്ഷ്യമിട്ടാണ് കൊലപാതകം നടന്നതെന്ന പ്രോസിക്യൂഷൻ്റെ വാദം കോടതി ശരിവെച്ചു.

അഭിജീത്ത് സിങ്ങിൻ്റെ ഉടമസ്ഥതയിലുള്ള ക്ലീനിങ് കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു മൂന്നുപേരും. കൊലപാതകത്തിന് മുൻപ് ഇവ‍ർ‍ അർനോൾഡിൻ്റെ വസതിയിൽ ജോലിക്ക് പോയിരുന്നു. ദമ്പതികളെ രണ്ട് മുറികളിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അർനോൾഡിനെ തലയും മുഖവും ടേപ്പ് കൊണ്ട് ചുറ്റിയ നിലയിലും ജോവന്നയെ രക്തത്തിൽ കുളിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഇരുവരുടെയും കൈകാലുകൾ കയർ ഉപയോ​ഗിച്ച് കെട്ടിയ നിലയിലുമായിരുന്നു. അർനോൾഡിനെ ശ്വാസംമുട്ടിച്ചും ജോവന്നയെ കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടലിടുക്കിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്കേറ്റു; 18 പേർ സഞ്ചരിച്ച ബോട്ട് തീപിടിച്ച് മുങ്ങിയെന്ന് വിവരം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്കേറ്റു; 18 പേർ സഞ്ചരിച്ച ബോട്ട് തീപിടിച്ച് മുങ്ങിയെന്ന് വിവരം



ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം തടി കൊണ്ട് നിർമിച്ച ബോട്ടിന് തീപിടിച്ച് ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു. മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. ആകെ 18 പേരാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവർ അപകടനില തരണം ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. കപ്പലിലുണ്ടായിരുന്ന ബാക്കി 17 ജീവനക്കാരെ ആ പ്രദേശത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ രക്ഷപ്പെടുത്തി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. സംഘർഷബാധിത മേഖലയായതിനാൽ തന്നെ എങ്ങനെ ബോട്ടിന് തീപിടിച്ചുവെന്നത് കണ്ടെത്തുന്നതിൽ വെല്ലുവിളികളേറെയാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ട നാവികരെ നേരിട്ട് സന്ദർശിച്ചു. ആവശ്യമായ മറ്റ് സഹായങ്ങൾ ഉറപ്പാക്കുമെന്നും അവർ അറിയിച്ചു. അപകടമുണ്ടായ ബോട്ടിൻ്റെ ഉടമയിൽ നിന്ന് വിവരങ്ങൾ തേടുമെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നഷ്ടം പെരുകുന്നു, സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ; ജീവനക്കാരെ അവധിയില്‍ വിട്ടേക്കും

നഷ്ടം പെരുകുന്നു, സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ; ജീവനക്കാരെ അവധിയില്‍ വിട്ടേക്കും


 
പശ്ചിമേഷ്യാ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കുന്നതിന് വഴികളാലോചിച്ച് എയര്‍ ഇന്ത്യ. ഗുരുഗ്രാമിലെ ആസ്ഥാനത്ത് നടന്ന ബോര്‍ഡ് യോഗത്തില്‍ ഇതിനുള്ള നിര്‍ദേശങ്ങളില്‍ ധാരണയായെന്നാണ് വിവരം. നിലവിലെ സ്ഥിതി തുടരുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത മൂന്നുമാസത്തേക്ക് സര്‍വീസുകള്‍ 20 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതാണ് പ്രഥമപരിഗണനയില്‍ വരുന്നത്. കൂടാതെ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ വിടുന്നതിനും ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. നോണ്‍ ടെക്‌നിക്കല്‍ ജീവനക്കാരെയാകും ഇത്തരത്തില്‍ നിര്‍ബന്ധിത അവധിയില്‍ വിടുക.

ജീവനക്കാര്‍ക്കുള്ള ബോണസ് കുറയ്ക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനുമാണ് മറ്റൊരു നിര്‍ദേശം. വൈസ് പ്രസിഡന്റ് മുതല്‍ മുകളിലേക്കാകും ശമ്പളം കുറയ്ക്കുക. എയര്‍ ഇന്ത്യയുടെ ശമ്പളപാക്കേജിന്റെ ഭാഗമായുള്ളതാണ് ബോണസ്. കമ്പനിയുടെ നഷ്ടം പെരുകുന്ന സാഹചര്യത്തിലാണ് ബോണസ് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം ഏകദേശം 22,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. അതേസമയം, ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്ന് സിഇഒ. കാംബെല്‍ വില്‍സണ്‍ അറിയിച്ചു. ജീവനക്കാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളൂരുവിൽ പോകണമെന്ന് വീട്ടിൽ പറഞ്ഞപ്പോൾ പറ്റില്ലെന്ന് അമ്മ, പിന്നാലെ മരത്തിൽ വലിഞ്ഞുകയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി, തന്ത്രപൂർവം ഇറക്കി ഫയർഫോഴ്സ്

ബെംഗളൂരുവിൽ പോകണമെന്ന് വീട്ടിൽ പറഞ്ഞപ്പോൾ പറ്റില്ലെന്ന് അമ്മ, പിന്നാലെ മരത്തിൽ വലിഞ്ഞുകയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി, തന്ത്രപൂർവം ഇറക്കി ഫയർഫോഴ്സ്



തിരുവനന്തപുരം: ബെംഗളുരു യാത്രയ്ക്ക് അമ്മ അനുമതി നൽകാത്തതിൽ മനംനൊന്ത് 30 അടി ഉയരമുള്ള മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേന സാഹസികമായി രക്ഷപ്പെടുത്തി. കോട്ടുകാൽ പയറുമൂട് സ്വദേശിയായ ഇരുപത് വയസുകാരനാണ് ഇന്നലെ രാത്രി നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിർത്തിയത്.

രാത്രി 9 മണിയോടെ പയറുമൂടിലെ ആളൊഴിഞ്ഞ പുരയിടത്തിലുള്ള അഞ്ഞിലിമരത്തിലാണ് യുവാവ് കയറിയത്. ബംഗളുരു പോകാൻ അമ്മ സമ്മതിക്കാത്തതായിരുന്നു യുവാവിനെ പ്രകോപിപ്പിച്ചത്. പൊലീസും നാട്ടുകാരും ബന്ധുക്കളും മണിക്കൂറുകളോളം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് താഴെയിറങ്ങാൻ തയ്യാറായില്ല. തുടർന്ന് ഫയർഫോഴ്സ് സഹായം തേടുകയായിരുന്നു.സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന മരത്തിന് താഴെ റെസ്ക്യൂ നെറ്റ് വിരിച്ച ശേഷം ലാഡർ ഉപയോഗിച്ച് മരത്തിന് മുകളിലെത്തി.

മണിക്കൂറുകളോളം മരത്തിന് മുകളിൽ ഇരുന്നതിനാൽ അവശനായ യുവാവിനോട് വെള്ളം നൽകാമെന്ന് സേനാംഗങ്ങൾ പറഞ്ഞു. ഇത് വിശ്വസിച്ച് മുക്കാൽ മണിക്കൂറിന് ശേഷം വെള്ളം വാങ്ങാനായി ലാഡറിലൂടെ താഴേക്ക് ഇറങ്ങിയ ഇയാളെ സേനാംഗങ്ങൾ തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.തുടർന്ന് പൊലീസിന് കൈമാറിയ യുവാവിനെ ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശരത്ചന്ദ്രന്‍റെ നേതൃത്വത്തിൽ ഓഫീസർമാരായ സന്തോഷ് കുമാർ, ഹരിദാസ്, അനുരാജ്, അനീഷ്, സാജൻ, രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതിക്ക് വലത് കണ്ണിന് വേദനയും നീർക്കെട്ടും, പുറത്തെടുത്ത് 10 സെന്‍റീമീറ്റ‍ർ നീളമുള്ള വിരയെ; പകരുന്നത് കൊതുകുകൾ വഴി

യുവതിക്ക് വലത് കണ്ണിന് വേദനയും നീർക്കെട്ടും, പുറത്തെടുത്ത് 10 സെന്‍റീമീറ്റ‍ർ നീളമുള്ള വിരയെ; പകരുന്നത് കൊതുകുകൾ വഴി



തിരുവനന്തപുരം: മുപ്പത്തിയേഴുകാരിയായ യുവതിയുടെ കണ്ണിൽനിന്ന് ജീവനുള്ള പത്തു സെന്‍റീമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്ത് തിരുവനന്തപുരം കിംസ്ഹെൽത്ത്. രണ്ട് ദിവസമായി വലതുകണ്ണിൽ നീർക്കെട്ടും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് തമിഴ്‌നാട് സ്വദേശിനിയെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റി.

തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ണിന്റെ നേര്‍ത്ത സുതാര്യമായ പാളിയായ കണ്‍ജങ്‌റ്റൈവയ്ക് അടിയിൽ പത്തു സെന്‍റീമീറ്റർ നീളമുള്ള വിരയെ കണ്ടെത്തിയത്. ഒഫ്താൽമോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. അസ്ഗർ അബ്ബാസിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കണ്ണിന്‍റെ കാഴ്ചയ്ക്ക് ഒട്ടും തകരാർ സംഭവിക്കാത്ത വിധം അതീവ ജാഗ്രതയോടെ വിരയെ വിജയകരമായി പുറത്തെടുത്തു. ഇത്തരം സന്ദർഭങ്ങളിൽ കൃത്യസമയത്തുള്ള രോഗനിർണ്ണയവും ഇടപെടലുമാണ് പ്രധാനമെന്ന് ഡോ. അസ്ഗർ അബ്ബാസ് പറഞ്ഞു. ഒരൽപ്പം വൈകിയിരുന്നെങ്കിൽ കാഴ്ചശക്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണ്ണതകൾ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൃഗങ്ങളിൽ പ്രധാനമായും നായ്ക്കളിലും പൂച്ചകളിലും കണ്ടുവരുന്ന 'ഡൈറോ ഫൈലേറിയ' എന്ന ഇനത്തിൽപ്പെട്ട വിരയാണിതെന്ന് കണ്ടെത്തി. കൊതുകുകൾ വഴിയാണ് ഇവ മനുഷ്യരിലേക്ക് പകരുന്നത്. സാധാരണയായി മനുഷ്യശരീരത്തിൽ ഇത്തരം വിരകൾ അതിജീവിക്കാറില്ലെങ്കിലും, അപൂർവ്വം സന്ദർഭങ്ങളിൽ ചർമ്മത്തിനടിയിലോ കണ്ണിന് സമീപത്തോ ഇവ വളരാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ വളരെ കുറഞ്ഞ കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിരയെ പുറത്തെടുത്തതോടെ യുവതിയുടെ വേദനയ്ക്കും അസ്വസ്ഥതയ്ക്കും ശമനമുണ്ടായി, നീർക്കെട്ട് കുറയാനുള്ള മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കുകയും ചെയ്തു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‍ക്കായി വീണ്ടും സുപ്രീം കോടതിയിൽ ഹർജി; ​ഗവർണറുടെ ന‌ടപടി ചോദ്യം ചെയ്താണ് ഹർജി, കോടതിയെ സമീപിച്ച് വിരമിച്ച ഐപിഎസ് ഉദ്യോ​ഗസ്ഥൻ

വിജയ്‍ക്കായി വീണ്ടും സുപ്രീം കോടതിയിൽ ഹർജി; ​ഗവർണറുടെ ന‌ടപടി ചോദ്യം ചെയ്താണ് ഹർജി, കോടതിയെ സമീപിച്ച് വിരമിച്ച ഐപിഎസ് ഉദ്യോ​ഗസ്ഥൻ



ദില്ലി: വിജയ്ക്കായി സുപ്രീം കോടതിയിൽ വീണ്ടും ഹർജി. ​ഗവർണറുടെ നടപ‌ടി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണി ആണ് ഹർജി നൽകിയത്. നിയമസഭയ്ക്ക് പുറത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെടനാകില്ലെന്നും ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംഘര്‍ഷം തുടരുന്നു, കരാറിലെത്തിയില്ലെങ്കില്‍ ആക്രമണം കടുക്കുമെന്ന് ട്രംപ്; സമ്മര്‍ദ്ദം ഇങ്ങോട്ട് വേണ്ടെന്ന് ഇറാന്‍

സംഘര്‍ഷം തുടരുന്നു, കരാറിലെത്തിയില്ലെങ്കില്‍ ആക്രമണം കടുക്കുമെന്ന് ട്രംപ്; സമ്മര്‍ദ്ദം ഇങ്ങോട്ട് വേണ്ടെന്ന് ഇറാന്‍



തെഹ്‌റാന്‍: നയതന്ത്ര പരിഹാരത്തിന് ചര്‍ച്ചകള്‍ നടക്കുമ്പോഴും അമേരിക്ക കരുതലില്ലാത്ത സൈനിക സാഹസികതയ്ക്ക് തുനിയുന്നതതായി ഇറാന്‍. തങ്ങള്‍ ഒരിക്കലും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്‌സിലെ പോസ്റ്റില്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കില്‍ ഇരുപക്ഷവും പരസ്പരം ആക്രമണങ്ങള്‍ നടത്തുകയും അമേരിക്ക ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്.

അതിനിടെ, സംഘര്‍ഷങ്ങള്‍ക്കിടയിലും വെടിനിര്‍ത്തല്‍ ഉടമ്പടി നിലനില്‍ക്കുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു. അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഇറാന്‍ ഉടന്‍ മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷണം പോയി

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷണം പോയി



കണ്ണൂർ: ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷണം പോയി. കണ്ണൂർ റേഞ്ച് ഐജി ഓഫീസിന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനമാണ് മോഷണം പോയത്. ജീപ്പ് മോഷണം പോയി മണിക്കൂറുകൾക്കു‌ള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയായ ഹംസത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അർദ്ധരാത്രിയോടെയാണ് പൊലീസ് ജീപ്പ് മോഷ്ടിച്ചത്. പൊലീസിന്റെ അതീവസുരക്ഷയിൽ നിന്നാണ് പൊലീസ് ജീപ്പ് പ്രതി കവർന്നത്. പെട്രോൾ പമ്പിലെത്തി പെട്രോൾ അടിച്ചതിന് ശേഷം ഹംസത്ത് തൊട്ടടുത്ത ചായക്കടയിലിരുന്ന് ചായ കുടിച്ചു. പൊലീസ് വേഷത്തില്ലാതെ ഒരാൾ ജീപ്പിൽ വന്നതിൽ സംശയം തോന്നിയ ചായക്കടക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്.

നാട്ടുകാർ ഹംസത്തെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജീപ്പ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ലാഭത്തില്‍ 86% വളര്‍ച്ച; മൊത്തവരുമാനം 35,700 കോടിയിലേറെ

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ലാഭത്തില്‍ 86% വളര്‍ച്ച; മൊത്തവരുമാനം 35,700 കോടിയിലേറെ


 
2025-26 സാമ്പത്തിക വര്‍ഷത്തില്‍ 35,700 കോടി രൂപയ്ക്കുമുകളില്‍ മൊത്ത വരുമാനം രേഖപ്പെടുത്തി കല്യാണ്‍ ജ്വല്ലേഴ്‌സ്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനം 35,743 കോടി രൂപയായി ഉയര്‍ന്നു.

തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 25,045 കോടി രൂപയായിരുന്നു. കമ്പനിക്ക് 43 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിക്കാനായതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. 2026ല്‍ നികുതി കിഴിച്ച ശേഷമുള്ള ലാഭം (പിഎടി) 1,350 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 714 കോടി രൂപയായിരുന്നു. ലാഭത്തില്‍ 86 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 10,275 കോടി രൂപയും പിഎടി 410 കോടി രൂപയുമായി. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് യഥാക്രമം 66 ശതമാനവും 118 ശതമാനവും വളര്‍ച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ സ്റ്റാന്‍ഡ് എലോണ്‍ പ്രവര്‍ത്തനങ്ങളില്‍ നാലാം പാദത്തില്‍ 8,994 കോടി രൂപയുടെ വരുമാനവും 366 കോടി രൂപയുടെ നികുതിക്കു ശേഷമുള്ള ലാഭവും കമ്പനി നേടി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 68 ശതമാനവും 97 ശതമാനവും വളര്‍ച്ചയാണ്.


രാജ്യാന്തര വിപണികളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നാലാംപാദത്തില്‍ 1,157 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 807 കോടി രൂപയായിരുന്നു. കമ്പനിയുടെ ഓണ്‍ലൈന്‍ - ഓഫ് ലൈന്‍ ലൈഫ്സ്‌റ്റൈല്‍ ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാന്‍ഡിയര്‍
നാലാംപാദത്തില്‍ 131 കോടി രൂപയുടെ വരുമാനവും 3 കോടി രൂപയുടെ ലാഭവുമാണ് രേഖപ്പെടുത്തിയത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക