Wednesday, 22 July 2026

തിരുവനന്തപുരത്ത്  ഭർത്താവ് യുവതിയുടെ കൈവെട്ടിമാറ്റി

തിരുവനന്തപുരത്ത് ഭർത്താവ് യുവതിയുടെ കൈവെട്ടിമാറ്റി

ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

 

തിരുവനന്തപുരം: കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു. കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് (38) നേരെയാണ് ആക്രമണമുണ്ടായത്. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.

രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്ന് ഉച്ചയോടെ അനു ജോലി ചെയ്യുന്ന വർക്ക് ഷോപ്പിലെത്തിയ വിജി ഇയാളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്നാണ് അനു വെട്ടുകത്തിയെടുത്ത് വിജിയുടെ ഇരു കൈകളിലും ശരീരത്തിലും വെട്ടിപ്പരിക്കേൽപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഇവരുടെ ഒരു കൈ പൂർണ്ണമായും മുറിഞ്ഞുമാറിയ നിലയിലാണ്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരൂർ മിനി സിവിൽ സ്റ്റേഷനിൽ ദുരൂഹ മരണം; കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

തിരൂർ മിനി സിവിൽ സ്റ്റേഷനിൽ ദുരൂഹ മരണം; കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

 





തിരൂർ: തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കാനെത്തിയ തൊഴിലാളികൾ പാർക്കിങ് ഷെഡിന് സമീപം മൃതദേഹം ആദ്യം കണ്ടെത്തിയത്.

മിനി സിവിൽ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിനോട് ചേർന്ന, ആളൊഴിഞ്ഞ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയും പ്രദേശം സുരക്ഷാ വലയത്തിലാക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സബ് കലക്ടർ ദിലീപ് കെ. കൈനിക്കര, ഡി.വൈ.എസ്.പി. എ.എം. സിദ്ദീഖ്, തിരൂർ എസ്.ഐമാരായ എൻ.ആർ. സുജിത്ത്, ടി. നസീർ എന്നിവർ സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി.

ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചു. മൃതദേഹത്തിന്റെ തിരിച്ചറിയൽ, മരണകാരണം, മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ആളൊഴിഞ്ഞ മേഖലയായതിനാൽ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ സംബന്ധിച്ച് വിവിധ സാധ്യതകൾ പരിശോധിച്ചുവരികയാണ്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഫോറൻസിക് പരിശോധനാ ഫലങ്ങളും മറ്റ് തെളിവുകളും ലഭിക്കുന്നതോടെ സംഭവത്തിന്റെ യഥാർഥ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൗണ്ടറിൽ നിന്ന് കോടിക്കണക്കിന് തട്ടിപ്പ്; 62 ലക്ഷം രൂപ മോഷണത്തിൽ മുൻ ജീവനക്കാർ അറസ്റ്റിൽ

കൗണ്ടറിൽ നിന്ന് കോടിക്കണക്കിന് തട്ടിപ്പ്; 62 ലക്ഷം രൂപ മോഷണത്തിൽ മുൻ ജീവനക്കാർ അറസ്റ്റിൽ

 





കൊച്ചി: തോപ്പുംപടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് മൂന്ന് വർഷത്തിനിടെ 62 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരായ രണ്ട് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിലെ എം.എ. സനമോൾ (31), പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്.

പോലീസ് അന്വേഷണപ്രകാരം, 2022 മേയ് മുതൽ 2025 ഒക്ടോബർ വരെ സൂപ്പർ മാർക്കറ്റിലെ ബില്ലിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ, കൗണ്ടറിൽ നിന്ന് പല ഘട്ടങ്ങളിലായി പണം കൈക്കലാക്കി രഞ്ജുവിന് കൈമാറുകയായിരുന്നു. മോഷ്ടിച്ച തുക രഞ്ജുവിന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണ് സൂക്ഷിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

സ്ഥാപനത്തിന്റെ കണക്കുകളിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതോടെ സൂപ്പർ മാർക്കറ്റ് ഉടമ ജീവനക്കാരെ നിരീക്ഷിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്.

പരാതിക്ക് പിന്നാലെ സനമോൾ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അടുത്തിടെ സനമോൾ കൊച്ചിയിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്നതിനാൽ നേപ്പാൾ വഴിയാണ് പ്രതി ഇന്ത്യയിലെത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പണം മറ്റെവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോയെന്നും തട്ടിപ്പിൽ മറ്റ് ആളുകൾക്ക് പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൈബർ സുരക്ഷയിൽ ഗൂഗിളിന്റെ വമ്പൻ നീക്കം; 'Gemini 3.5 Flash Cyber' അവതരിപ്പിച്ചു, എഐ രംഗത്ത് പുതിയ മത്സരം

സൈബർ സുരക്ഷയിൽ ഗൂഗിളിന്റെ വമ്പൻ നീക്കം; 'Gemini 3.5 Flash Cyber' അവതരിപ്പിച്ചു, എഐ രംഗത്ത് പുതിയ മത്സരം

 





സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഗൂഗിൾ. സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ വീഴ്ചകൾ അതിവേഗത്തിൽ കണ്ടെത്തുകയും പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്ന 'Gemini 3.5 Flash Cyber' എന്ന പുതിയ എഐ മോഡൽ ഗൂഗിൾ അവതരിപ്പിച്ചു. ഉയർന്ന ചെലവുള്ള സൈബർ സുരക്ഷാ എഐ സംവിധാനങ്ങൾക്ക് ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബദലായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

ഗൂഗിളിന്റെ ആന്തരിക കോഡ് സുരക്ഷാ സംവിധാനമായ CodeMender-നെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ ലൈറ്റ്-വെയ്റ്റ് മോഡൽ, സോഫ്റ്റ്‌വെയറുകളിലെ നിർണായക സുരക്ഷാ പഴുതുകൾ സ്വയം സ്‌കാൻ ചെയ്ത് കണ്ടെത്താനും പരിഹാര നിർദേശങ്ങൾ നൽകാനും രൂപകൽപ്പന ചെയ്തതാണെന്ന് കമ്പനി അറിയിച്ചു.

അതിവേഗ പ്രകടനമെന്ന് ഗൂഗിൾ

Gemini 3.5 Flash Cyber-ന്റെ പ്രധാന സവിശേഷത അതിന്റെ കുറഞ്ഞ വിഭവ ഉപയോഗവും ഉയർന്ന വേഗതയുമാണ്. കുറഞ്ഞ ചെലവിൽ പലതവണ സുരക്ഷാ പരിശോധനകൾ നടത്താൻ കഴിയുന്ന ഈ മോഡൽ, പരീക്ഷണ ഘട്ടത്തിൽ വലിയതും ചെലവേറിയതുമായ എഐ മോഡലുകൾക്ക് സമാനമായ പ്രകടനം കാഴ്ചവെച്ചതായി ഗൂഗിൾ അവകാശപ്പെടുന്നു.

Chrome മുതൽ YouTube വരെ സുരക്ഷാ പരിശോധന

പുതിയ മോഡൽ ഇതിനകം തന്നെ ഗൂഗിളിന്റെ ആന്തരിക സംവിധാനങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്നും Chrome, Android, Google Cloud, Google Ads, YouTube തുടങ്ങിയ സേവനങ്ങളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്താനും പരിഹരിക്കാനും ഇത് സഹായിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഗൂഗിളിന്റെ ക്ലൗഡ് വൾണറബിലിറ്റി റിസർച്ച് ടീം നടത്തിയ പരിശോധനയിൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ പൊതു API-കളിലെ റിമോട്ട് കോഡ് എക്സിക്യൂഷൻ (Remote Code Execution) പിഴവുകളും ഒരു പ്രധാന സംവിധാനത്തിലെ മെമ്മറി കറപ്ഷൻ (Memory Corruption) പ്രശ്നവും കണ്ടെത്താൻ പുതിയ മോഡലിന് സാധിച്ചതായും കമ്പനി അവകാശപ്പെട്ടു.

ആദ്യഘട്ടത്തിൽ പരിമിത ഉപയോഗം

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത്, Gemini 3.5 Flash Cyber ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കില്ല. സർക്കാർ സ്ഥാപനങ്ങൾക്കും വിശ്വസനീയമായ എന്റർപ്രൈസ് പങ്കാളികൾക്കും CodeMender പ്ലാറ്റ്‌ഫോം വഴിയാണ് പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി സേവനം ലഭ്യമാക്കുക.

എഐ സൈബർ സുരക്ഷാ രംഗത്ത് കടുത്ത മത്സരം

സൈബർ സുരക്ഷാ രംഗത്ത് ഇതിനകം തന്നെ ആന്ത്രോപിക് വികസിപ്പിച്ച ശക്തമായ മോഡലുകളും ഓപ്പൺഎഐയുടെ സുരക്ഷാ സംവിധാനങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇത്തരത്തിലുള്ള സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ചില മോഡലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നില്ല.

ഇതിനിടെയാണ് കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ Gemini 3.5 Flash Cyber അവതരിപ്പിച്ച് ഗൂഗിൾ എഐ അധിഷ്ഠിത സൈബർ സുരക്ഷാ രംഗത്തെ മത്സരം കൂടുതൽ ശക്തമാക്കിയത്. പുതിയ മോഡലിലൂടെ ആഗോള സൈബർ സുരക്ഷാ മേഖലയിലെ നവീകരണത്തിന് വേഗം കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

"ദില്ലി കണ്ടത് ട്രെയിലർ മാത്രം"; കേന്ദ്രത്തിന് കടുത്ത മുന്നറിയിപ്പുമായി സി.ജെ.പി, സമരം ശക്തമാക്കുമെന്ന് പ്രഖ്യാപനം

"ദില്ലി കണ്ടത് ട്രെയിലർ മാത്രം"; കേന്ദ്രത്തിന് കടുത്ത മുന്നറിയിപ്പുമായി സി.ജെ.പി, സമരം ശക്തമാക്കുമെന്ന് പ്രഖ്യാപനം

 





ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പുമായി സി.ജെ.പി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന യുവാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്നും, "ദില്ലി കണ്ടത് വെറും ട്രെയിലർ മാത്രമാണ്" എന്ന മുന്നറിയിപ്പും സി.ജെ.പി വക്താവ് അശുതോഷ് റാങ്ക നൽകി.

സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തും പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചാലും അതുകൊണ്ട് തങ്ങൾ പിന്മാറില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമനടപടികളെ ഭയപ്പെടാതെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്ത പക്ഷം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് യുവാക്കൾ ദില്ലിയിലേക്ക് എത്തി പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും അശുതോഷ് റാങ്ക പറഞ്ഞു. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ സമരം പെട്ടെന്ന് അവസാനിപ്പിക്കില്ലെന്നും, യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടുപോയാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സി.ജെ.പി 'സൻസദ് ചലോ' മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് നിരവധി പ്രതിഷേധക്കാർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

അതേസമയം, കേസുകളോ നിയമനടപടികളോ സമരത്തെ ബാധിക്കില്ലെന്നും, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രക്ഷോഭ നേതൃത്വം. പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദമായ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

"സ്പെയിൻ ജയിച്ചു... ഷജീർ വാക്കുപാലിച്ചു"; അമ്പലവയലിൽ മന്തിയുടെ മഹാവിരുന്ന്, ആയിരങ്ങൾ പങ്കെടുത്തു

"സ്പെയിൻ ജയിച്ചു... ഷജീർ വാക്കുപാലിച്ചു"; അമ്പലവയലിൽ മന്തിയുടെ മഹാവിരുന്ന്, ആയിരങ്ങൾ പങ്കെടുത്തു

 





അമ്പലവയൽ: ലോകകപ്പ് ഫുട്ബോൾ ഫൈനലിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാഗ്ദാനം ഒടുവിൽ മന്തിയുടെ മഹാവിരുന്നായി മാറി. "സ്പെയിൻ ലോകകപ്പ് നേടിയാൽ എല്ലാവർക്കും എന്റെ വക ചിക്കൻ മന്തി" എന്ന പ്രഖ്യാപനം നടത്തിയ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ, വാക്ക് പാലിച്ച് നാട്ടുകാർക്ക് വിരുന്നൊരുക്കി.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സൽക്കാരത്തിൽ 1,500-ഓളം പേർ പങ്കെടുത്തു. അമ്പലവയലിലെ സെന്റ് മാർട്ടിൻ പള്ളി ഹാളിൽ നടന്ന പരിപാടിയിൽ ടൗണിലെ വ്യാപാരികൾ, ടാക്സി ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ എത്തി ചിക്കൻ മന്തി ആസ്വദിച്ചു.

ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്റെ പച്ചക്കറിക്കടയിൽ ഇരിക്കവെയായിരുന്നു സ്പെയിൻ ആരാധകനായ ഷജീർ ഈ പ്രഖ്യാപനം നടത്തിയത്. സുഹൃത്ത് പകർത്തിയ വീഡിയോ ആദ്യം വലിയ ശ്രദ്ധ നേടിയില്ലെങ്കിലും ഫൈനലിന്റെ തലേന്ന് വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായി. തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ ഷജീർ വാർത്തകളിൽ ഇടം നേടി.

സ്പെയിൻ കിരീടം നേടിയതോടെ "മന്തി എപ്പോൾ?" എന്ന ചോദ്യമായിരുന്നു നാട്ടുകാരുടെ പ്രധാന ചർച്ച. വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ഷജീർ ആയിരംപേർക്കുള്ള ചിക്കൻ മന്തി ഓർഡർ ചെയ്ത് വിതരണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ എത്തിയതോടെ വിരുന്ന് വലിയ ജനപങ്കാളിത്തമായി മാറി.

സൽക്കാരത്തിന്റെ വിജയത്തിനായി നാട്ടുകാരും വിവിധ സംഘടനകളും കൈകോർത്തു. ടൗൺ ടീം വാട്സ്ആപ്പ് കൂട്ടായ്മയും വ്യാപാരി വ്യവസായി ഏകോപന സമിതിയും പരിപാടിക്ക് പിന്തുണ നൽകി. ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് മന്തി വിരുന്ന് ഒരുക്കിയത്.

വാഗ്ദാനം പാലിച്ച ഷജീറിനെ നാട്ടുകാർ പൊന്നാടയണിയിച്ച് ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വാക്ക്, അമ്പലവയലിൽ നൂറുകണക്കിന് ആളുകളെ ഒരുമിപ്പിച്ച ആഘോഷ വിരുന്നായി മാറിയതോടെയാണ് ഈ കഥയ്ക്ക് മനോഹരമായ സമാപനമായത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

"വിദ്യാർഥികളോട് മോദി മാപ്പുപറയണം"; അമിത് ഷായും ധർമേന്ദ്ര പ്രധാനും രാജിവെക്കണം — രാഹുൽ ഗാന്ധി

"വിദ്യാർഥികളോട് മോദി മാപ്പുപറയണം"; അമിത് ഷായും ധർമേന്ദ്ര പ്രധാനും രാജിവെക്കണം — രാഹുൽ ഗാന്ധി

 





ന്യൂഡൽഹി: സിജെപി സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിദ്യാർഥികളോട് പരസ്യമായി മാപ്പുപറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അറസ്റ്റിന് പിന്നാലെ തടങ്കലിൽ പാർപ്പിച്ചിരുന്ന ഛത്രസാൽ സ്റ്റേഡിയത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് രാഹുൽ ഗാന്ധി സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവെച്ചത്. "ഇന്ത്യയിലെ വിദ്യാർഥികളോടും പ്രധാനമന്ത്രിയോടുമുള്ള എന്റെ നേരിട്ടുള്ള സന്ദേശം" എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയും സമരവുമായി ബന്ധപ്പെട്ട വിഷയവും പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച ചെയ്യണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ, ചർച്ചയ്ക്ക് സർക്കാരിന്റെ അനുമതി വേണമെന്നാണ് സ്പീക്കർ അറിയിച്ചതെന്നും, ഈ വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറല്ലെന്നത് വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങളും അവർക്കെതിരെ നടന്ന നടപടികളും ദേശീയശ്രദ്ധയിൽ കൊണ്ടുവരുന്നതിനായാണ് പ്രതിപക്ഷം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതെന്നും രാഹുൽ വ്യക്തമാക്കി.

വിദ്യാർഥികളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന്റെ ഈ ആവശ്യങ്ങൾക്കിടെ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിനുള്ള ഖമനേയിയുടെ 'രഹസ്യസന്ദേശം' അസിം മുനീറിന് കൈമാറി

ട്രംപിനുള്ള ഖമനേയിയുടെ 'രഹസ്യസന്ദേശം' അസിം മുനീറിന് കൈമാറി

 





ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ പാകിസ്താൻ വഴി അമേരിക്കയ്ക്ക് രഹസ്യസന്ദേശം അയയ്ക്കാൻ ഇറാൻ നീക്കം നടത്തിയതായി റിപ്പോർട്ട്. ഇറാന്റെ ആഭ്യന്തരമന്ത്രിയും പാകിസ്താൻ സൈനിക മേധാവിയും തമ്മിൽ റാവൽപിണ്ടിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതിനാധാരമായ ചർച്ചകൾ നടന്നത്. നേരിട്ടുള്ള ആശയവിനിമയം പ്രയാസകരമായ സാഹചര്യത്തിൽ, സമാധാന ചർച്ചകൾക്കായി പാകിസ്താനെ ഒരു മധ്യസ്ഥനായി ഉപയോഗിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നാണ്‌ വിവരം.

ഉന്നതതല ചർച്ചയ്ക്കിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയിൽ നിന്നുള്ള ഒരു 'രഹസ്യ സന്ദേശം' ഇറാൻ പാകിസ്താന്റെ ഫീൽഡ് മാർഷൽ അസിം മുനീറിന് കൈമാറിയതായി പാക് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള രഹസ്യ നയതന്ത്രത്തിനുള്ള (backdoor diplomacy) മധ്യസ്ഥനായി വീണ്ടും പാകിസ്താന്റെ സൈനിക നേതൃത്വം മാറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി ഉടൻതന്നെ സൗദി അറേബ്യയും അമേരിക്കയും സന്ദർശിച്ച് ഇറാന്റെ നിലപാടുകൾ അറിയിക്കുമെന്നാണ് സൂചന. പാകിസ്താൻ സുരക്ഷാവൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ഇറാനിയൻ ആഭ്യന്തരമന്ത്രി എസ്‌കന്ദർ മൊമേനി, പാകിസ്താന്റെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിൽ (GHQ) അസിം മുനീറുമായി 50 മിനിറ്റോളം നീണ്ടുനിന്ന ചർച്ച നടത്തി.

ഈ കൂടിക്കാഴ്ചയിൽ, അദ്ദേഹം ഇറാന്റെ പരമോന്നത നേതാവായ മുജ്തബ ഖമനേയിയിൽനിന്നുള്ള രഹസ്യസന്ദേശം നേരിട്ട് കൈമാറുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള മധ്യസ്ഥതയ്ക്കായുള്ള പുതിയ ചട്ടക്കൂടിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നിവർ ഉൾപ്പെട്ട മാസങ്ങൾ നീണ്ട ഏറ്റുമുട്ടലിനെത്തുടർന്ന് മേഖലയിൽ വൻ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന നീക്കം.

'ഇസ്ലാമാബാദ് ധാരണാപത്രത്തിലെ' (Islamabad MoU) പാകിസ്താന്റെ പങ്കിനെ ഇറാനിയൻ ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ഇസ്ലാമാബാദിനെ മേഖലയിലെ 'സമാധാനത്തിന്റെ നങ്കൂരം' (anchor for peace) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ധാരണയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പശ്ചിമേഷ്യയിലുടനീളമുള്ള സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന  ഘടനാപരമായ മധ്യസ്ഥ പ്രക്രിയ രൂപീകരിക്കുന്നതിലാണ് കൂടിക്കാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചത്.

പ്രാദേശിക നയതന്ത്രത്തിന് പുറമെ, ഉഭയകക്ഷി സുരക്ഷാ സഹകരണം, പ്രത്യേകിച്ച് പാകിസ്താൻ-ഇറാൻ അതിർത്തിയിലെ ഫലപ്രദമായ അതിർത്തി സംരക്ഷണം എന്നിവയും ഇരുപക്ഷവും ചർച്ച ചെയ്തു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഒരു 'സത്യസന്ധനായ മധ്യസ്ഥനായി' (honest mediator) പ്രവർത്തിക്കാനുള്ള തങ്ങളുടെ സന്നദ്ധത പാകിസ്താൻ ആവർത്തിച്ചു.

വരും ദിവസങ്ങളിൽ ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിയൻ നേതൃത്വത്തിന്റെ സന്ദേശം അമേരിക്കയുമായി ചർച്ച ചെയ്യുമെന്ന് സുരക്ഷാ വൃത്തങ്ങൾ അവകാശപ്പെടുന്നു. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം സൗദി അറേബ്യയും അമേരിക്കയും സന്ദർശിക്കാനും സാധ്യതയുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആപ്പ് വഴി ബുക്ക് ചെയ്ത് പിടികൂടി! അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ വേട്ട

ആപ്പ് വഴി ബുക്ക് ചെയ്ത് പിടികൂടി! അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ വേട്ട

 





കാക്കനാട്: എറണാകുളം ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി തുടങ്ങി. ആപ്പ് വഴി ടൂവീലർ ബുക്ക് ചെയ്ത് നേരിട്ട് പരിശോധന നടത്തിയ എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. സംഘത്തിന്റെ മിന്നൽ പരിശോധനയിൽ 36 സ്വകാര്യ ഇരുചക്ര വാഹനങ്ങൾ കുടുങ്ങി. നിയമവിരുദ്ധമായി ടാക്‌സി സർവീസ് നടത്തിയതിന് 1.18 ലക്ഷം രൂപ പിഴ ഈടാക്കി.

കളക്ടറേറ്റ് പരിസരം, ഇൻഫോപാർക്ക്, കളമശ്ശേരി, എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. റൈഡ് സ്വീകരിക്കാൻ എത്തിയ വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. പിടിയിലായ നിരവധി വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും (PUC) ഇല്ലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

എറണാകുളം എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. നഗരത്തിൽ അനധികൃത ബൈക്ക് ടാക്‌സികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ആപ്പ് ബുക്കിങ് മാത്രമേ അനുവദിക്കൂ

ടൂവീലർ ടാക്‌സികൾക്ക് സാധാരണ ഓട്ടോറിക്ഷകളെയോ കാർ ടാക്‌സികളെയോ പോലെ വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റി സർവീസ് നടത്താൻ അനുമതിയില്ല. സർക്കാരിന്റെ അഗ്രിഗേറ്റർ ലൈസൻസ് നേടിയ കമ്പനികളുടെ ആപ്പുകൾ വഴി ലഭിക്കുന്ന ബുക്കിങ്ങുകൾക്ക് മാത്രമേ നിയമപരമായി സർവീസ് നടത്താൻ കഴിയൂ.

സ്വകാര്യ വാഹനമെങ്കിൽ ഇൻഷുറൻസ് ആനുകൂല്യം നഷ്ടമാകും

സ്വകാര്യ ആവശ്യങ്ങൾക്ക് രജിസ്റ്റർ ചെയ്ത വാഹനം ടാക്‌സിയായി ഉപയോഗിക്കുന്നതിനിടെ അപകടമുണ്ടായാൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയില്ല. ടാക്‌സി വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

ഓൺലൈൻ കമ്പനികൾക്കും മുന്നറിയിപ്പ്

പെർമിറ്റും ടാക്‌സി രജിസ്ട്രേഷനും ഇല്ലാത്ത വാഹനങ്ങളെ സർവീസിന് അനുവദിക്കുന്ന ഓൺലൈൻ അഗ്രിഗേറ്റർ കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ശുപാർശ നൽകുമെന്നും അധികൃതർ അറിയിച്ചു.

1100 രൂപ മതി, സ്വകാര്യ ബൈക്ക് നിയമപരമായി ടാക്‌സിയാക്കാം

സ്വകാര്യ ഇരുചക്ര വാഹനം നിയമപരമായി ടാക്‌സിയാക്കി മാറ്റാൻ ആർ.ടി. ഓഫീസിൽ അപേക്ഷ നൽകി വാഹനം ടാക്‌സിയായി രജിസ്റ്റർ ചെയ്യണം. മഞ്ഞ നമ്പർ പ്ലേറ്റ്, ടാക്‌സി പെർമിറ്റ്, ടാക്‌സി ഇൻഷുറൻസ് എന്നിവ നിർബന്ധമാണ്. കൺവേർഷനും ഫിറ്റ്നസ് പരിശോധനയ്ക്കുമായി 800 രൂപയും, ടാക്‌സി പെർമിറ്റിന് 300 രൂപയും ഉൾപ്പെടെ ആകെ 1100 രൂപ ഫീസ് അടച്ചാൽ വാഹനം നിയമാനുസൃതമായി ടാക്‌സിയായി ഉപയോഗിക്കാം. പുതിയ ടാക്‌സി വാഹനങ്ങൾക്ക് ആദ്യ എട്ട് വർഷം രണ്ട് വർഷത്തിലൊരിക്കലും തുടർന്ന് എല്ലാ വർഷവും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുമാണ്.

നിയമങ്ങൾ പാലിക്കാതെ സ്വകാര്യ വാഹനങ്ങൾ ടാക്‌സിയായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക