Saturday, 7 March 2026

KHRA സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ 3 അംഗങ്ങളുടെ നോമിനികൾക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്തു.

KHRA സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ 3 അംഗങ്ങളുടെ നോമിനികൾക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്തു.


കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട കുടുബങ്ങൾക്കുള്ള സുരക്ഷ ഫണ്ടായ 10 ലക്ഷം രൂപ എം.എൽ.എ. ടി. ജെ വിനോദ് കൈമാറുന്നു. ബി.ജെ.പി. എം.എസ്.എം.ഇ. സ്റ്റേറ്റ് കൺവീനർ സി. വി. സജിനി, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ, സംസ്ഥാന രക്ഷാധികാരി കെ. പി ബാലകൃഷ്‌ണ പൊതുവാൾ, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അസീസ് മൂസ, ജില്ലാ പ്രസിഡൻ്റ് വി. ടി. ഹരിഹരൻ, ജില്ലാ ട്രഷറർ എൻ. അബ്‌ദുൾ സമദ് എന്നിവർ സമീപം.

 കൊച്ചി : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ അംഗങ്ങൾക്കായി
വിഭാവനം ചെയ്‌തിട്ടുള്ള കെ.എച്ച്.ആർ.എ. സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ 3 അംഗങ്ങളുടെ നോമിനിക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്തു. എറണാകുളം എം.ജി. റോഡിൽ നടന്ന സുരക്ഷഫണ്ട് വിതരണവും ഇഫ്‌താർ സംഗമവും ടി. ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ അദ്ധക്ഷതവിഹച്ച ചടങ്ങിൽ മേയർ വി. കെ. മിനിമോൾ, ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, വർക്ക്‌സ് കമ്മിറ്റി ചെയർമാൻ ടി. കെ. അഷറഫ്, ബി.ജെ.പി. എം.എസ്.എം.ഇ. സ്റ്റേറ്റ് കൺവീനർ & മീഡിയ പാനലിസ്റ്റ് സി. വി. സജിനി, കെ.എച്ച്.ആർ.എ. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അസീസ് മൂസ, സംസ്ഥാന ട്രഷറർ സി. ബിജുലാൽ, കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ പ്രഭു വാര്യർ, മനോരമ പബ്ലിക്കേഷൻ ഹെഡ് കുരുവിള ഈപ്പൻ, പ്രസ് ക്ലബ് സെക്രട്ടറി ഷാജിൽ, മാതൃഭൂമി ബ്യൂറോ ചീഫ് സിറാജ് കാസിം, മുതിർന്ന പത്രപ്രവർത്തകൻ സൂഫി, സഞ്ജയ്‌ഫിലിപ്പ് മനോരമ ന്യൂസ് തുടങ്ങിയവർ പങ്കെടുത്തു.


സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ  അംഗത്തിന്റെ നോമിനിക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്തു.  മേയർ വി. കെ. മിനിമോൾ 10 ലക്ഷം അംഗത്തിന്റെ ബന്ധുക്കൾക്ക് കൈമാറുന്നു.

ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ  അംഗത്തിന്റെ നോമിനിക്ക് 10 ലക്ഷം രൂപ നൽകുന്നു.

കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട കുടുബങ്ങൾക്കുള്ള സുരക്ഷ ഫണ്ടായ 10 ലക്ഷം രൂപ എം.എൽ.എ. ടി. ജെ വിനോദ് കൈമാറുന്നു. ബി.ജെ.പി. എം.എസ്.എം.ഇ. സ്റ്റേറ്റ് കൺവീനർ സി. വി. സജിനി, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ, സംസ്ഥാന രക്ഷാധികാരി കെ. പി ബാലകൃഷ്‌ണ പൊതുവാൾ, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അസീസ് മൂസ, ജില്ലാ പ്രസിഡൻ്റ് വി. ടി. ഹരിഹരൻ, ജില്ലാ ട്രഷറർ എൻ. അബ്‌ദുൾ സമദ് എന്നിവർ സമീപം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാണിജ്യ ഗ്യാസിന്റെ വില 1900 രൂപയായി വർദ്ധിപ്പിച്ചു, വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ

വാണിജ്യ ഗ്യാസിന്റെ വില 1900 രൂപയായി വർദ്ധിപ്പിച്ചു, വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ

 

ന്യൂഡൽഹി: വാണിജ്യ ( Commercial) എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. കേരളത്തിൽ 1900 രൂപയുടെ വർദ്ധനവ്  ഇന്നുമുതൽ പ്രാബല്യത്തിൽ. ഹോട്ടൽ വ്യവസായത്തിന് ഇന്ന്മുതൽ 115 രൂപയുടെ അധിക ബാധ്യത. ഏതാനും മാസങ്ങളായി രാജ്യാന്തര  വിപണിയിൽ ക്രൂഡോയിലിന്റെ വില ഇടിഞ്ഞിട്ടും വാണിജ്യ ഗ്യാസിന്റെ വില എല്ലാ മാസവും വർദ്ധിപ്പിക്കുന്നുണ്ടായിരുന്നു.  ഹോട്ടൽ റസ്റ്റോറന്റ് ടൂറിസം മേഖലയ്ക്ക് ഗ്യാസ് വിലവർധനവ്  ആഘാതം സൃഷ്ടിക്കുമെന്നും, ഗ്യാസിന്റെ സ്റ്റോക്ക് കേവലം രണ്ടു ദിവസത്തേക്ക് മാത്രം എന്ന വാർത്തയിൽ ആശങ്ക അറിയിച്ച് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പെട്രോളിയം പ്രകൃതിവാതക കേന്ദ്രമന്ത്രിക്കും സഹമന്ത്രിക്കും കത്തെഴുതി. 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. ഇന്നുമുതൽ ഗാർഹിക ഗ്യാസിന്റെ ബുക്കിംഗ് 25 ദിവസം  കഴിഞ്ഞു മാത്രം.





വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്‌സ്യൽ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു. കേരളത്തിൽ ഗാർഹിക സിലിണ്ടറിന് 922 രൂപയോളം വരും.
 എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ വിതരണത്തെയും ഇന്ധന ലഭ്യതയെയും കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ വർധനവ് . രാജ്യത്ത് ഊർജ ക്ഷാമമില്ലെന്നും വിതരണ തടസ്സങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ ഉറപ്പുനൽകിയിരുന്നു.
 ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഇന്ത്യയെ ബാധിക്കില്ലെന്നും റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കുകയും അമേരിക്കയിൽ നിന്ന് എല്‍പിജി ഇറക്കുമതി ആരംഭിക്കുകയും ചെയ്തത് വഴി രാജ്യം സുരക്ഷിതമായ അവസ്ഥയിലാണെന്നും അധികൃതര്‍ എന്തെങ്കിലും അശങ്ക ഒഴിയുന്നില്ല.

മറ്റ്സം സ്ഥാനങ്ങളിൽ ശനിയാഴ്ച മുതൽ ഗ്യാസ് വിതരണം നിലച്ചിരുന്നു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, കേരളാ ഹോട്ടൽ ന്യൂസിന്റെ അല്ല .

 പാലാ ഫുഡ് സേഫ്റ്റി സർക്കിളിന്റെ നേതൃത്വത്തിൽ രാമപുരം ഗ്രാമപഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ  ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്റ്

പാലാ ഫുഡ് സേഫ്റ്റി സർക്കിളിന്റെ നേതൃത്വത്തിൽ രാമപുരം ഗ്രാമപഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്റ്

 

കോട്ടയം : സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതി 2025 -  26 ഭക്ഷ്യസുരക്ഷാ വകുപ്പ് കോട്ടയം ജില്ല പാലാ സർക്കിളിന്റെ നേതൃത്വത്തിൽ രാമപുരം ഗ്രാമപഞ്ചായത്തിൽ ബോധവൽക്കരണ ക്ലാസ്  ഭക്ഷ്യ ഉൽപാദന വിതരണ മേഖലയിലെ വ്യാപാരികൾക്കായി രാമപുരം പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. 




വൈക്കം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നീതു രവികുമാർ വ്യാപാരികൾക്കായി ക്ലാസ് എടുത്തു. പാലാ സർക്കിൾ FSO, നിമ്മി ആഗസ്റ്റിൻ കാഞ്ഞിരപ്പള്ളി സർക്കിൾ FSO തെരെസിലിൻ ലൂയിസ്, വ്യാപാര വ്യവസായി  സമിതി ഏകോപന സമിതി നേതാക്കന്മാർ ബിനോയി,സജിമോൻ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിപിൻ തോമസ് ( അസോ.എഡിറ്റർ കേരളാ ഹോട്ടൽ ന്യൂസ്‌ ) തുടങ്ങിയവർ സംസാരിച്ചു.07/03/26ന് രാമപുരം ഗ്രാമപഞ്ചായത്തിൽ ഫുഡ്‌ സേഫ്റ്റി ലൈസൻസ് മേളയും സംഘടിപ്പിക്കുന്നുണ്ടെന്ന്. ലൈസൻസ് പുതുക്കാനുള്ള  എല്ലാ ഭക്ഷ്യ ഉൽപാദന വിതരണ മേഖലയിലെ വ്യാപാരികൾ  ഈ അവസരം ഉപയോഗിക്കണമെന്ന് പാലാ സർക്കിൾ FSO നിമ്മി അഗസ്റ്റിൻ അറിയിച്ചു KHRA പാലാ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ MD ദേവസ്യ,(രാമപുരം സോൺ കൺവീനർ) സീനിയർ മെമ്പർ ബെന്നി സിറ്റി സെന്റർ  KHRA യുടെ രാമപുരം സോണിലെ മുഴുവൻ അംഗങ്ങളും ബോധഭരണ ക്ലാസിൽ പങ്കെടുത്തു.

07/03/2026 ശനിയാഴ്ച രാമപുരത്ത് നടക്കുന്ന ഭക്ഷ്യസുരക്ഷാ ലൈസൻസ് / രജിസ്ട്രേഷൻ മേള






















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 6 March 2026

കാസർഗോഡ് വീട്ടുകാർ മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിന് 17കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

കാസർഗോഡ് വീട്ടുകാർ മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിന് 17കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി


 
വീട്ടുകാർ മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിന്റെ മനോവിഷമത്തിൽ 17കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി. കാസർകോട് കുമ്പളയിലാണ് സംഭവം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ഡിസ്പ്ലെ തകരാറിലായത്. ഡിസ്പ്ലേ നന്നാക്കി നൽകാൻ വീട്ടുകാരോട് പറഞ്ഞെങ്കിലും അവർക്കതിന് സാധിച്ചില്ല.ഫോൺ നന്നാക്കി നൽകിയില്ലെങ്കിൽ വിഷം കഴിക്കുമെന്ന് പെൺകുട്ടി പല തവണ വീട്ടുകാരോട് പറഞ്ഞിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് താൻ എലിവിഷം കഴിച്ചതായി പെൺകുട്ടി പറഞ്ഞെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ പറയുന്നതിനാൽ വീട്ടുകാർ കാര്യമായെടുത്തില്ല. രാത്രിയിൽ അവശനിലയിലായതോടെ വീട്ടുകാർ മംഗളൂരു ദേർളക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹ്റൈനിൽ ആക്രമണം നടന്ന കെട്ടിടത്തിൽ ഖത്തർ അമീറി നാവികസേന അംഗങ്ങളും; ശക്തമായി പ്രതികരിച്ച് ഖത്തർ

ബഹ്റൈനിൽ ആക്രമണം നടന്ന കെട്ടിടത്തിൽ ഖത്തർ അമീറി നാവികസേന അംഗങ്ങളും; ശക്തമായി പ്രതികരിച്ച് ഖത്തർ



മനാമ: ബഹ്‌റൈനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പെട്ട് ഖത്തർ അമീറി നാവികസേന അംഗങ്ങളും. ബഹ്‌റൈനിലെ താമസ കേന്ദ്രമാണ് ഇറാൻ ആക്രമിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണം നടക്കുമ്പോൾ സേന അംഗങ്ങൾ കെട്ടിടത്തിലുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന്

ശക്തമായ പ്രതികരണവുമായി ഖത്തർ രംഗത്തെത്തി. ഇറാന്‍റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കൻ വാദത്തിനിടെയാണ് ബഹ്റൈനിൽ ഇറാൻറെ ആക്രമണം ഉണ്ടായത്. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്മെന്‍റുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈത്തിലും ഇറാനിയൻ ആക്രമണം നടന്നെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഉണ്ടായ മിസൈൽ ആക്രമണം സൗദി തടയുകയും ചെയ്തു. ഒരാഴ്ച പിന്നിടുമ്പോഴും യുദ്ധം അവസാനിക്കുന്നില്ലെന്ന സൂചനയാണ് ഇരുപക്ഷത്തു നിന്നും വരുന്നത്. ഇറാനെതിരെ ഇറാഖിലെ കുർദിഷ് മേഖല വഴി കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് അമേരിക്ക. ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ കൂട്ടപ്പലായനവും തുടരുകയാണ്.

ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ രാജ്യത്ത് 1230 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് സംഘർഷം തുടരുന്നത്. ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം, മിനാബിലെ സ്കൂളിൽ 165 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണം നടത്തിയത് അമേരിക്കയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇറാനിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജസീല ജീവനൊടുക്കിയ സംഭവം: ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്

ജസീല ജീവനൊടുക്കിയ സംഭവം: ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്


 

കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ വീട്ടമ്മയായ ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിൻ്റെ മാതാവ് ആയിഷ (48) അറസ്റ്റിൽ. വിദ്യാനഗർ പോലീസാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക