Thursday, 19 March 2026

ശബരിപാത 303.5 ഹെക്ടർ ഏറ്റെടുക്കാൻ കലക്ടർമാർക്ക് അനുമതി

ശബരിപാത 303.5 ഹെക്ടർ ഏറ്റെടുക്കാൻ കലക്ടർമാർക്ക് അനുമതി

 

തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽപ്പാതയ്‌ക്കായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽനിന്ന് 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ കലക്ടർമാർക്ക് അനുമതി നൽകി. 


ഇത് സംബന്ധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. എറണാകുളം ജില്ലയിൽനിന്ന് 152.05 ഹെക്ടറും ഇടുക്കിയിൽനിന്ന് 31.64 ഹെക്ടറും കോട്ടയത്തുനിന്ന് 119.8 ഹെക്ടറുമാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉത്തരവിലുണ്ട്.


എറണാകുളം ജില്ലയിൽ 17 വില്ലേജുകളിലെയും ഇടുക്കിയിൽ മൂന്നും കോട്ടയത്ത് 13 വില്ലേജുകളിലെയുമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഉത്തരവിറങ്ങിയതോടെ ഭൂമിയേറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും.


ജനുവരി അവസാനംവരെ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ്‌ ഇപ്പോൾ നടപടി വേഗത്തിലാക്കിയത്‌.


പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാരാണ്‌ നൽകുക. ഇതുപ്രകാരം കിഫ്‌ബി വഴി 1900 കോടി രൂപ നൽകും. ഭൂമി ഏറ്റെടുക്കാനുള്ള തുകയും ഇതിൽപ്പെടും. കേന്ദ്ര ബജറ്റിൽ പദ്ധതിക്കായി തുക മാറ്റിവച്ചിരുന്നില്ല.




ഇടുക്കിയെ റെയിൽവേ ഭൂപടത്തിലേക്ക്‌ കൊണ്ടുവരികയും ശബരിമല തീർഥാടകർക്ക്‌ സഹായമാകുകയും ചെയ്യുന്ന പദ്ധതി അത്യാവശ്യമാണെന്ന നിലപാടിലാണ്‌ സംസ്ഥാന സർക്കാർ. 1997–98 റെയിൽവേ ബജറ്റിൽ അനുവദിച്ച പദ്ധതിയാണിത്‌. അങ്കമാലിയിൽനിന്ന്‌ കാലടി വരെയുള്ള റെയിൽവേ ലൈൻ പൂർത്തിയാക്കിയിട്ടുണ്ട്‌. 111 കിലോമീറ്ററാണ്‌ നിർദിഷ്ട പദ്ധതി. ​





















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 18 March 2026

പാലാ ബിസിനസ് കോൺക്ലേവ് 2026 സംഘടിപ്പിക്കുന്നു.

പാലാ ബിസിനസ് കോൺക്ലേവ് 2026 സംഘടിപ്പിക്കുന്നു.

 

സാമ്പത്തിക മാന്ദ്യവും സാമ്പത്തിക രംഗത്തെ  ഉദ്യോഗസ്ഥരുടെ ഭീഷണിയും നിയമങ്ങളുടെ ദുരുപയോഗവും  മൂലം വ്യാപാരികൾ അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധികൾ ഇന്ന് പാലായിലും ശക്തമായി അനുഭവപ്പെടുകയാണ്.

അനുകൂലമല്ലാത്ത വ്യാപാരാന്തരീക്ഷം,അനാവശ്യ നിയമതടസ്സങ്ങൾ, ധനസഹായത്തിൻ്റെ അപര്യാപ്തത തുടങ്ങി നിരവധി പ്രശ്നങ്ങൾ പ്രാദേശിക ബിസിനസ് സമൂഹത്തെ ബാധിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ, പാലായിലെ വ്യാപാരികൾക്ക് ഒരു പുതിയ ദിശയും ആത്മവിശ്വാസവും നൽകുന്നതിനായി  പാലാ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു.

 വ്യാപാരികൾ നേരിടുന്ന വെല്ലുവിളികളെ തുറന്ന് ചര്‍ച്ച ചെയ്യുകയും, പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഈ കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം. 
കൂടാതെ, കേന്ദ്ര സർക്കാരിന്റെ സംരംഭക അനുകൂല പദ്ധതികൾ, സ്റ്റാർട്ടപ്പ് പ്രോത്സാഹനങ്ങൾ, വായ്പാ സഹായങ്ങൾ, നികുതി ഇളവുകൾ എന്നിവയെക്കുറിച്ചും വിശദമായി അവലോകനം നടത്തും. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ പ്രാദേശിക ബിസിനസുകൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും എന്നുമുള്ള കാര്യങ്ങളെ പറ്റി  അഡ്വ ഷോൺ ജോർജ് വിശദീകരിക്കും. 

ഈ വേദിയിൽ രാജ്യത്തെ പ്രമുഖ വ്യവസായികളും എൻഡിഎ നേതാക്കളുമായ രാജീവ് ചന്ദ്രശേഖർ, കിറ്റക്സ് എംഡി സാബു എം ജേക്കബ്  തുടങ്ങിയവരുടെ സാന്നിധ്യം പ്രതീക്ഷിച്ച് അവരുടെ വിജയാനുഭവങ്ങളും വെല്ലുവിളികളും പങ്കുവെച്ച് യുവ സംരംഭകർക്ക് പ്രചോദനവും മാർഗനിർദേശവും നൽകും.

പാലായിലെ വ്യാപാര സമൂഹത്തിന് പുതിയ സാധ്യതകൾ തുറക്കുന്ന, ആത്മവിശ്വാസം പകരുന്ന ഒരു നിർണായക വേദിയായിരിക്കും ഈ കോൺക്ലേവ്. എല്ലാവരും പങ്കാളികളായി ഈ മാറ്റത്തിന്റെ ഭാഗമാകാം എന്ന് കോൺക്ലേമിന്റെ ഭാരവാഹികൾ അറിയിച്ചു 

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിലേക്ക് ഒരു സൈനിക നീക്കവുമില്ല, തങ്ങളുടെ സൈന്യത്തെ അയക്കില്ലെന്ന് പോളണ്ടും, ട്രംപിന്റെ അഭ്യർത്ഥന തള്ളി

ഇറാനിലേക്ക് ഒരു സൈനിക നീക്കവുമില്ല, തങ്ങളുടെ സൈന്യത്തെ അയക്കില്ലെന്ന് പോളണ്ടും, ട്രംപിന്റെ അഭ്യർത്ഥന തള്ളി



ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ സഖ്യകക്ഷികളുടെ സഹായം തേടിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന പോളണ്ട് തള്ളി. ഇറാനുമായുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങളുടെ സൈന്യത്തെ അയക്കില്ലെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് വ്യക്തമാക്കി. 

ഇറാനിലേക്ക് ഒരു സൈനിക നീക്കത്തിന് പോളണ്ട് പദ്ധതിയിടുന്നില്ലെന്നും ഇക്കാര്യത്തിൽ സഖ്യകക്ഷികൾക്ക് യാതൊരു സംശയവുമില്ലെന്നും ടസ്ക് പറഞ്ഞു. പോളണ്ടിന്റെ കര, വ്യോമ, നാവിക സേനകൾ ഇറാനെതിരായ യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. അയൽരാജ്യമായ യുക്രെയ്നിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് സ്വന്തം സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിലാണ് പോളണ്ട് ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നേരത്തെ ജർമ്മനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ട്രംപിന്റെ ആവശ്യം നിഷേധിച്ചിരുന്നു. ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കാതിരിക്കാൻ പ്രധാനമായും ചൂണ്ടിക്കാണിച്ചത് സംഘർഷം വർദ്ധിക്കാനുള്ള സാധ്യതയാണ്. സൈനിക നീക്കത്തിന് പകരം നയതന്ത്ര ചർച്ചകൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അവർ വ്യക്തമാക്കി. സ്വന്തം രാജ്യത്തെ നിയമപരമായ തടസ്സങ്ങളാണ് ജർമ്മനി ചൂണ്ടിക്കാട്ടിയത്. 

ട്രംപിന്റെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ ഇറാനിലെ സൈനിക ഇടപെടലുകളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാവുകയാണ്. മേഖലയിലെ സുരക്ഷാ സഖ്യം രൂപീകരിക്കാനുള്ള വാഷിംഗ്ടണിന്റെ നീക്കങ്ങൾക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈദ്യുത ലൈനിൽ തട്ടി, വാഹനത്തിലെ വൈക്കോൽ കെട്ടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

വൈദ്യുത ലൈനിൽ തട്ടി, വാഹനത്തിലെ വൈക്കോൽ കെട്ടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം


 
കൊല്ലം: പിക്കപ്പ് വാനിൽ കൊണ്ടുപോയ വൈക്കോൽ കെട്ട് വൈദ്യുത ലൈനിൽ തട്ടി കത്തി നശിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച രാവിലെ 10.30-ന് മൈനാഗപ്പള്ളി കുമ്പള ഉന്നതിക്ക് സമീപമായിരുന്നു സംഭവം. ഉന്നതി ഭാഗത്തുനിന്ന് ചുരുളുകളാക്കിയ വൈക്കോൽ കെട്ടുകൾ പൊക്കത്തിൽ അടുക്കി വാഹനം കുറ്റിയിൽ മുക്കിലേക്ക് വരികയായിരുന്നു. താഴ്ന്നു കിടന്ന വൈദ്യുതി ലൈൻ തട്ടിയതോടെ വൈക്കോലിലേക്ക് തീ പടർന്നു. നന്നായ് ഉണങ്ങിയ വൈക്കോലായതിനാൽ തീ ആളിപ്പടർന്നു. ശബ്ദം കേട്ട് ഡ്രൈവർ വടക്കൻ മൈനാഗപ്പള്ളി സ്വദേശി സുരേന്ദ്രൻ പെട്ടെന്ന് വാഹനം നിർത്തി വൈക്കോൽ ചുരുളുകൾ പുറത്തേക്ക് വലിച്ചിട്ടു. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്കായി ഓടിയെത്തി.

വലിച്ചെറിഞ്ഞ വൈക്കോലിൽ നിന്ന് പാതയോരത്തേക്കും ചെറിയതോതിൽ തീ പടർന്നു. സംഭവം അറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി ഏറെ പ്രയാസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവസ്ഥലത്തേക്ക് വലിയ വാഹനം എത്തിച്ചേരാൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു. വാഹനത്തിലുണ്ടായിരുന്ന വൈക്കോൽ കെട്ടുകൾ പൂർണമായി കത്തിയമർന്നെങ്കിലും പിക്കപ് വാനിലേക്ക് തീ പടർന്നിരുന്നില്ല. ശാസ്താംകോട്ട ഗ്രേഡ് സ്റ്റേഷൻ ഓഫീസർ രമേശ്‌ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന് മരുന്നുകൾ നൽകി ഇന്ത്യ; യുദ്ധസാഹചര്യത്തിലെ മാനുഷിക സഹായമെന്ന നിലയിൽ നീക്കം; ദില്ലിയിലെ ഇറാൻ എംബസിക്ക് കൈമാറി

ഇറാന് മരുന്നുകൾ നൽകി ഇന്ത്യ; യുദ്ധസാഹചര്യത്തിലെ മാനുഷിക സഹായമെന്ന നിലയിൽ നീക്കം; ദില്ലിയിലെ ഇറാൻ എംബസിക്ക് കൈമാറി


 
ടെഹ്റാൻ: ഇറാന് മരുന്നുകൾ നൽകി ഇന്ത്യ. യുദ്ധസാഹചര്യത്തിൽ മാനുഷിക സഹായം എന്ന നിലക്കാണ് മരുന്ന് കൈമാറിയത്. ദില്ലിയിലെ ഇറാൻ എംബസിക്ക് മരുന്നുകൾ കൈമാറി. അയൽരാജ്യങ്ങളിൽ എത്തിച്ച് മരുന്നുകൾ ഇറാനിലേക്ക് റോഡ് മാർഗ്ഗം കൊണ്ടു പോകും. ഇന്ത്യക്കും ഇറാനും ഇടയിൽ ചില വിഷയങ്ങളിൽ ചില ഭിന്നതകൾ നിലനിന്നിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ, ഇറാന് നേരെയുള്ള കടന്നാക്രമണങ്ങളെ ഇന്ത്യ അപലപിച്ചില്ലെന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. 


അതിന് ശേഷം ഇന്ത്യയും ഇറാനും തമ്മിൽ ചർച്ച നടക്കുകയും പ്രധാനമന്ത്രി നേരിട്ട് ഇറാന് പ്രസിഡന്റിനെ വിളിക്കുകയും ചെയ്തിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രിയും ഇന്ത്യയുടെ വിദേശ കാര്യമന്ത്രിയും തമ്മിൽ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇന്ത്യ ഇറാന് മരുന്നുകൾ കൂടി നൽകിയിരിക്കുന്നത്. ഇറാന്റെ സഹായത്തോടെ ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. ഈ ടാങ്കറുകൾ ഇന്ത്യയിലെത്തിച്ചതിന് ഇറാന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്കിലുളള കൂടുതൽ ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുളള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിവിൽ സർവീസ് ജേതാവ് സ്മിത സാബുവിന് രാമപുരം കോളേജിന്റെ ആദരവ്

സിവിൽ സർവീസ് ജേതാവ് സ്മിത സാബുവിന് രാമപുരം കോളേജിന്റെ ആദരവ്



2025 സിവിൽ സർവീസ് പരീക്ഷയിൽ 239-ആം റാങ്ക് നേടിയ  പാലായുടെ അഭിമാനം  സ്മിത  സാബുവിനെ  രാമപുരം മാർ അഗസ്തീനോസ് കോളേജ് ആദരിച്ചു.

സ്മിത സാബുവിന്റെ വിജയം പ്രദേശത്തിനും വിദ്യാർത്ഥിസമൂഹത്തിനും വലിയ പ്രചോദനമാണെന്ന് കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അഭിപ്രായപ്പെട്ടു.

 സിവിൽ സർവീസ് പരീക്ഷയിലെ തന്റെ അനുഭവങ്ങളും തയ്യാറെടുപ്പിന്റെ വഴികളും സ്മിത  പങ്കുവെച്ചു. സ്ഥിരമായ പരിശ്രമവും ആത്മവിശ്വാസവും ലക്ഷ്യസാക്ഷാത്കാരത്തിന് അനിവാര്യമാണെന്ന്   അവർ  പറഞ്ഞു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്തു. 
കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ,  സിജി ജേക്കബ്    അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ് , പ്രകാശ് ജോസഫ്, സാബു കദളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിഴതടിയൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പരാതിക്കാരന് നഷ്ടപരിഹാരം ഉൾപ്പെടെ 37,00,000/-ലക്ഷം രൂപ നൽകാൻ കൺസ്യൂമർ കോടതിയുടെ ഉത്തരവ്

കിഴതടിയൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പരാതിക്കാരന് നഷ്ടപരിഹാരം ഉൾപ്പെടെ 37,00,000/-ലക്ഷം രൂപ നൽകാൻ കൺസ്യൂമർ കോടതിയുടെ ഉത്തരവ്


 
കോട്ടയം: കാലാവധി കഴിഞ്ഞ ഫിക്സഡ് ഡെപ്പോസിറ്റ് തുക അവകാശിക്ക് നൽകുന്നതിൽ വീഴ്ചവരുത്തിയ ബാങ്ക്, പരാതിക്കാരന് ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാരവും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു. 

പരാതിക്കാരനായ പാലാ മുരിക്കുംപുഴ സ്വദേശി  ജോസഫ്, തന്റെയും തന്റെ കുടുംബാങ്ങളുടെയും പേരിൽ 2015 -ൽ പാലാ കിഴതടിയൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 36,00,000/- ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപം നടത്തിയിരുന്നു. 2024 ഏപ്രിൽ മാസത്തിൽ നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാവുകയും, ബാങ്ക് ഭരണസമിതിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്ന് വരികയും ചെയ്ത ഘട്ടത്തിൽ, പരാതിക്കാരൻ ഡെപ്പോസിറ്റ് തുക പലിശ സഹിതം തിരികെ ലഭിക്കുന്നതിന് ബാങ്കിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഫിക്സഡ് ഡെപ്പോസിറ്റ് മുഴുവനായി തിരികെ നൽകാൻ സാധിക്കില്ലെന്നും, ഓരോ മാസവും 5000/- രൂപ വീതം പരാതിക്കാരന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാം എന്ന നിരുത്തരവാദപരമായ ഒരു മറുപടിയാണ് ബാങ്ക് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിലാണ് തനിക്ക് അവകാശപ്പെട്ട പണം പലിശ തിരികെ ലഭിക്കാൻ  പരാതിക്കാരൻ കോട്ടയം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

 നിക്ഷേപകർ അവരുടെ പ്രയത്‌നഫലമായ പണം നിക്ഷേപിക്കുന്നത് കാലാവധിയെത്തുമ്പോൾ അത് തിരിച്ചുകിട്ടുമെന്ന നിയമാനുസൃതമായ പ്രതീക്ഷയിലാണെന്ന്  കോടതി ചൂണ്ടിക്കാട്ടി. ഗൗരവമായ അശ്രദ്ധയും സേവന ന്യൂനതകളും ബാങ്കിന്റെ ഭാഗത്ത് നിന്നും സംഭവിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. 

പരാതിക്കാരന് ഉണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക ക്ലേശങ്ങൾക്കും 36,00,000/- രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് തുക കൂടാതെ 100,000/- രൂപ നഷ്ടപരിഹാരം കൂടി ബാങ്ക് നൽകണമെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന് വേണ്ടി അഡ്വ. റോണി നെടുമ്പള്ളി ഹാജരായി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക