Saturday, 30 May 2026

മഴ കനത്തു, തലസ്ഥാനം മുങ്ങി; നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണം പാളി

മഴ കനത്തു, തലസ്ഥാനം മുങ്ങി; നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണം പാളി



തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണം പാളി. അര മണിക്കൂര്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്‍പിലെ റോഡ് വെള്ളക്കെട്ടിലായി. ആമയിഴഞ്ചാന്‍തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകി.
ദുര്‍ഗന്ധം മൂലം നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് പ്രദേശത്തുള്ളത്.മുട്ടറ്റം വരെയുള്ള മലിന ജലത്തിലൂടെയാണ് ജനങ്ങള്‍ നടന്നു നീങ്ങുന്നത്.

പുലര്‍ച്ചെ മുതല്‍ തലസ്ഥാനത്ത് മഴ ലഭിക്കുന്നുണ്ടെങ്കിലും ഉച്ചയ്ക്ക് ശേഷം പെയ്ത അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള മഴയാണ് ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇടയാക്കിയത്. തമ്പാനൂര്‍ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വത്സലാ നഴ്‌സിംഗ് ഹോം റോഡില്‍ വെള്ളക്കട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് റോഡടച്ചു. ശക്തമായ മഴയില്‍ പഴവങ്ങാടിയിലെ കടകളില്‍ വെള്ളം കയി. എയര്‍പോര്‍ട്ടിലേക്ക് പോകുന്ന പ്രധാന പാതയായ ചാക്കയിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. ജില്ലയിലെ ശക്തമായ മഴ കണക്കിലെടുത്ത് മൂന്നു മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…



കേരളത്തിൽ നിയമവിരുദ്ധ വാടക ഗർഭ മാഫിയകൾ സജീവം. കേരളത്തിലെ വാടക ഗർഭപാത്ര മാഫിയയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വാടക ഗർഭം ധരിച്ച യുവതിയുടെ സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. വാടക ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ നൽകും. വാടക ഗർഭ മാഫിയക്കായി പ്രവർത്തിക്കുന്നത് എറണാകുളത്തെ ഏജൻസികളെന്നും യുവതി ട്വന്റിഫോറിനോട് വ്യക്തമാക്കി.

കോഴിക്കോട് സ്വദേശിയായ 32 കാരി ദുരിതത്തിൽ എന്ന് സുഹൃത്ത് പറയുന്നു. യുവതിയെ പരിചയപ്പെട്ടത് തൃശ്ശൂരിലെ അമ്പല ദർശനത്തിന് പോയപ്പോൾ. ഗർഭം ധരിച്ചതിനുശേഷം എറണാകുളത്തെ ഹോസ്റ്റലിലേക്ക് ഏജൻസി മാറ്റി. വാടക സീറ്റ് അടക്കം ഹോസ്റ്റൽ എടുത്തത് യുവതികളുടെ പേരിൽ. ആറോളം യുവതികൾ ഇപ്പോഴും ഹോസ്റ്റലിൽ ഉണ്ട് എന്ന് യുവതി വെളിപ്പെടുത്തി.

എറണാകുളത്തെ ഹോസ്പിറ്റലിൽ പ്രസവം നടക്കും. കുട്ടികൾ ആവശ്യമുള്ളവരുടെ പക്കൽ നിന്ന് വാങ്ങുന്നത് പ്രതിമാസം 50,000 രൂപ വീതമാണ്. 6 ലക്ഷത്തിന് പുറമേയുള്ള തുകയാണ് ഇത്. സിസേറിയൻ ആണെങ്കിൽ 15 ദിവസം താമസിക്കാനുള്ള സൗകര്യം ഒരുക്കും. തുടർ ചികിത്സകൾ ഇരകൾ നോക്കണമെന്നും യുവതി വ്യക്തമാക്കി.

അതേസമയം തൃശൂരിൽ വലവിരിച്ച് അവയവ കടത്തു സംഘവും സജീവമാണ് . കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ഉറപ്പ് ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇടനിലക്കാരൻ. പെട്ടെന്ന് തന്നെ നടത്താമെന്നും ഇപ്പോൾ രണ്ടുമൂന്നു കേസുകൾ കൂടി വന്നിട്ടുണ്ടെന്നും ഇടനിലക്കാരൻ യുവതിയോട് പറയുന്നു.

കരൾ നൽകിയാൽ 10 ലക്ഷം രൂപയാണ് ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത്. പെട്ടെന്ന് നടത്താമെന്നും മറ്റ് റിസ്‌കുകളില്ലെന്നും ഇടനിലാക്കാരൻ പറയുന്നുണ്ട്. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ പ്രശ്നമാണ്. കരൾ നൽകിയാൽ മൂന്ന് മാസം മാത്രം റെസ്റ്റ് എടുത്താൽ മതിയെന്ന് പറഞ്ഞാണ് ഇടനിലക്കാരൻ അവയവദാനത്തിന് പ്രേരിപ്പിക്കുന്നത്. നേരത്തെയും അവയവക്കടത്ത് സംഘം സമാനമായി ആളുകളെ വിളിച്ചിരുന്നു. അവയവ കച്ചവടത്തിന്റെ വാർത്തകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കഴക്കൂട്ടത്തെ തന്റെ തോല്‍വിക്ക് കാരണം എം എ യൂസഫലിയുടെ ഇടപെടല്‍; ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്

കഴക്കൂട്ടത്തെ തന്റെ തോല്‍വിക്ക് കാരണം എം എ യൂസഫലിയുടെ ഇടപെടല്‍; ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്



തിരുവനന്തപുരം: വ്യവസായി എം എ യൂസഫലിക്ക് എതിരെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ്. കഴക്കൂട്ടത്തെ തന്റെ തോല്‍വി എം എ യൂസഫലിയുടെ ഇടപെടല്‍കൊണ്ടാണെന്നാണ് ശരത്ചന്ദ്ര പ്രസാദിന്റെ ആരോപണം. മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് കടകംപള്ളി സുരേന്ദ്രന് കൊടുത്തു. എല്‍ഡിഎഫിന്റെ 6,500 വോട്ടുകള്‍ ബിജെപിക്ക് പോയെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു

'തെരഞ്ഞെടുപ്പിന് ഏഴ് ദിവസമുള്ളപ്പോള്‍ യൂസഫലിയുടെ നിര്‍ദ്ദേശ പ്രകാരം മഹല്ല് കമ്മിറ്റി വിളിച്ചു ചേര്‍ത്തു. ശരത്ചന്ദ്ര പ്രസാദിനോട് സ്‌നേഹമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് വോട്ട് ചെയ്താല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ വി മുരളീധരന്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു യൂസഫലി പറഞ്ഞത്. കടകംപള്ളിക്ക് വോട്ട് ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് കടകംപള്ളിക്ക് കൊടുത്തതുകൊണ്ട് എന്റെ മാര്‍ജിന്‍ താഴ്ന്നു. അങ്ങനെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. അതിനപ്പുറത്തേക്ക് ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കാനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല', ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും സ്‌പോണ്‍സര്‍ ചെയ്ത് ജയിപ്പിച്ചുകൊടുക്കാനുള്ള അന്തര്‍ധാര ഉണ്ടാക്കിയത് യൂസഫലിയാണെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു.

കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപിയുടെ വി മുരളീധന്‍ 428 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. 46,546 വോട്ടുകളായിരുന്നു മുരളീധരന്‍ നേടിയത്. സിറ്റിങ് എംഎല്‍എയായ കടകംപള്ളി സുരേന്ദ്രന് 46,136 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശരത്ചന്ദ്ര പ്രസാദിന് 37,183 വോട്ടുകളാണ് നേടാനായത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി



അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളിൽ പുതുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകൾ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണം.

മഴക്കാല പൂർവ ശുചീകരണം എല്ലാ തദ്ദേശസ്ഥാപനങ്ങളും അടിയന്തരമായി പൂർത്തീകരിക്കണം. ഓടകൾ, കൈത്തോടുകൾ, കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കുകയും മാലിന്യനിർമാർജനം വേഗത്തിലാക്കുകയും വേണം. കൊതുക് നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കണം.

ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ ശുചിമുറി, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ക്യാമ്പ് കേന്ദ്രങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കണം. റോഡുകളിലെ കുഴികൾ അടയ്ക്കുകയും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം.

സ്‌കൂളുകളുടെ സുരക്ഷ പരിശോധിച്ച് ചുറ്റുമതിൽ, മേൽക്കൂര, സമീപത്തെ മരങ്ങൾ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണം. ആരോഗ്യ മേഖലയിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. പാമ്പുകടിക്കുള്ള ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും ആന്റിവെനമുൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.

പ്രാദേശിക അറിവുകളും ശാസ്ത്രീയ വിവരങ്ങളും സംയോജിപ്പിച്ച് ദുരന്തസാധ്യതകൾ തിരിച്ചറിയണം. മഴമാപിനികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഡുതലം മുതൽ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കണം സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ലാതലത്തിൽ കളക്ടർമാരും പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കണമെന്നും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാകളക്ടർമാർ, വിവിധ സേനാ പ്രതിനിധികൾ, കേന്ദ്ര  കാലാവസ്ഥ നിരീക്ഷണ വകുപ്പ്, ജ്യോഗ്രഫിക്കൽ സർവേ ഓഫ് ഇൻഡ്യ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഇൻഡ്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ  ഇൻഫർമേഷൻ സർവീസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിബിഎസ്ഇ മൂല്യനിർണയം: നടന്നത് ​ഗുരുതര ക്രമക്കേട്; ഒഎസ്എം ട്രയൽ റണ്ണിൽ പിഴവുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്

സിബിഎസ്ഇ മൂല്യനിർണയം: നടന്നത് ​ഗുരുതര ക്രമക്കേട്; ഒഎസ്എം ട്രയൽ റണ്ണിൽ പിഴവുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്



ന്യൂഡൽഹി‌: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. ഓൺ സ്ക്രീൻ മാർക്കിങ് ട്രയൽ റണ്ണിൽ തന്നെ പിഴവുകൾ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോർട്ട്. മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളിൽ സിബിഎസ്‌ഇ ഒഎസ്എം രീതി ഉപയോഗിച്ചത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നും കോൺഗ്രസ്സ് ആരോപിച്ചു.


ഒഎസ്എം മൂല്യനിർണയം നടപ്പാക്കാൻ സിബിഎസ്ഇ കരാർ നൽകിയ കോംപ്റ്റ് (COEMPT) കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നാണ് ആരോപണം. ഒഎസ്എമ്മിലെ സാങ്കേതിക പ്രശ്നം ട്രയൽ റണ്ണിൽ തന്നെ കണ്ടെത്തിയതായുള്ള റിപ്പോർട്ടും പുറത്തുവന്നു. അതേസമയം, പുനർമൂല്യ നിർണയത്തിനായി സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തി.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ദില്ലി യിലെ അഞ്ചു സ്കൂളുകളിൽ ഓൺ സ്‌ക്രീൻ മാർക്കിങ്ങിന്റെ ട്രയൽ റൺ നടത്തിയത്. മൂല്യനിർണയം നടത്തുമ്പോഴും ഉത്തരക്കടലാസ്സുകൾ സ്കാൻ ചെയ്യുമ്പോഴും പിഴവുകൾ ഉണ്ടാകുമെന്ന് ട്രയൽ റണ്ണിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് അവഗണിച്ചാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സിബിഎസ്ഇ ഒഎസ്എം നിർബന്ധമാക്കിയത്.

ആരോപണങ്ങളെ തുടർന്ന് ഒഎസ്‌എം കരാർ വിവരങ്ങൾ പരിശോധിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. ദില്ലിയിലെ സിബിഎസ്ഇ ആസ്ഥാനത്തേക്ക് എൻഎസ്‌യുഐ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

`വിജയ് എന്ന് വിളിക്കരുത്, സിഎം എന്ന് പറയണം'; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ

`വിജയ് എന്ന് വിളിക്കരുത്, സിഎം എന്ന് പറയണം'; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ



ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യെ ഇനിമുതൽ സിഎം എന്ന് വിളിക്കണമെന്ന് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ. മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്. വിജയ് എന്ന് പറയരുത് എന്നും സിഎം എന്ന് വിളിക്കണമെന്നും എം രവിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആത്മഹത്യയിലേക്ക് തള്ളിവിട്ടത് നൂറുകണക്കിന് ആളുകളെ, 41 രാജ്യങ്ങളിലേക്ക് ആത്മഹത്യാ കിറ്റുകൾ അയച്ചുനൽകി 60കാരൻ, ഒടുവിൽ കുറ്റസമ്മതം

ആത്മഹത്യയിലേക്ക് തള്ളിവിട്ടത് നൂറുകണക്കിന് ആളുകളെ, 41 രാജ്യങ്ങളിലേക്ക് ആത്മഹത്യാ കിറ്റുകൾ അയച്ചുനൽകി 60കാരൻ, ഒടുവിൽ കുറ്റസമ്മതം


 
ഒന്റാറിയോ: ഹോട്ട് സോസ് എന്ന പേരിൽ ആത്മഹത്യാ കിറ്റുകൾ അയച്ച് നൽകിയത് നൂറുകണക്കിന് പേർക്ക്. പതിനാല് പേരുടെ ആത്മഹത്യയിലുള്ള പങ്ക് വ്യക്തമാക്കി അറുപതുകാരൻ. കാനഡ സ്വദേശിയായ അറുപതുകാരൻ കെന്നത്ത് ലോ എന്നയാളുടെ വെളിപ്പെടുത്തലിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പൊലീസ്. 41 രാജ്യങ്ങളിലായി 1209 ആത്മഹത്യാ പാക്കറ്റുകളാണ് ഇയാൾ അയച്ച് നൽകിയത്. ഇയാളുടെ വെബ്സൈറ്റ് മുഖേനയായിരുന്നു വിൽപന. നിരവധി പേരെ ആത്മഹത്യ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചിരുന്നതായും ഇയാൾ ഒന്റാരിയോയിലെ കോടതിയിൽ കുറ്റസമ്മതം നടത്തി. കാനഡ, യുകെ, യുഎസ്, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിലെ ആളുകൾക്ക് ഇത്തരം പാക്കറ്റുകൾ അയച്ചതിലൂടെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ അതിനായി സഹായിക്കുകയോ ചെയ്തു എന്ന 14 കുറ്റങ്ങളിലാണ് ഇയാൾ ഒന്റാറിയോയിലെ ന്യൂമാർക്കറ്റ് കോടതിയിൽ കുറ്റസമ്മതം നടത്തിയത്. ഇയാൾക്കെതിരെ ചുമത്തിയിരുന്ന 14 കൊലപാതകക്കുറ്റങ്ങൾ പിൻവലിക്കാൻ പ്രൊസിക്യൂട്ടർമാർ സമ്മതിച്ചതിനെ തുടർന്നായിരുന്നുകുറ്റസമ്മതം. ഈ കേസിൽ സെപ്റ്റംബറോടെ ശിക്ഷാവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ ചെയ്ത കുറ്റങ്ങളുടെ വ്യാപ്തി പൂർണ്ണമായി മനസ്സിലാക്കുന്നുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കുറ്റസമ്മതം നടത്തുന്നതെന്നും ഇയാൾ കോടതിയെ അറിയിച്ചു.

ഒന്റാറിയോയിൽ മാത്രം 16 നും 36 നും ഇടയിൽ പ്രായമുള്ള 14 പേരുടെ മരണത്തിൽ തനിക്കുള്ള പങ്ക് ഇയാൾ സ്ഥിരീകരിച്ചപ്പോൾ കോടതിയിലുണ്ടായിരുന്ന ഇരകളുടെ കുടുംബാംഗങ്ങൾ വൈകാരികമായാണ് പ്രതികരിച്ചത്. ഇതിനുപുറമേ ബ്രിട്ടനിൽ മാത്രം 79 പേരുടെ മരണത്തിന് കാരണമായ മാരക പദാർത്ഥങ്ങൾ അയച്ചതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയും മാരകമായ വസ്തുക്കൾ വിൽക്കുകയും ചെയ്യുന്ന ഓൺലൈൻ ഫോറങ്ങളെയും വെബ്‌സൈറ്റുകളെയും നിയന്ത്രിക്കുന്നതിലെ വെല്ലുവിളികളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ കേസ്. കെന്നത്ത് ലോയുടെ പ്രവർത്തനങ്ങൾ കാരണം നിരവധി ആളുകൾ മരണപ്പെട്ട യുകെയിലെ ദുരന്തബാധിതരായ കുടുംബങ്ങൾ ഈ വിഷയത്തിൽ സമഗ്രമായ ഒരു പൊതു അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ശക്തമാക്കിയിട്ടുണ്ട്.

മുമ്പ് ടൊറന്റോയിലെ ഒരു ഹോട്ടലിൽ എഞ്ചിനീയറായും പാചകക്കാരനായും ജോലി ചെയ്തിരുന്ന കെന്നത്ത് ലോ, ആത്മഹത്യാ സാധ്യതയുള്ള ആളുകളെ ലക്ഷ്യമിട്ട് മാരകമായ രാസവസ്തുക്കൾ വിൽക്കുന്നതിനായി നിരവധി വെബ്‌സൈറ്റുകൾ നടത്തിവരികയായിരുന്നു. അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ രക്ഷപ്പെടാൻ വേണ്ടി ഇയാൾ ഹോട്ട് സോസ് പോലുള്ള മറ്റ് ഉൽപ്പന്നങ്ങളും ഈ സൈറ്റുകളിലൂടെ വിറ്റിരുന്നു. ഭക്ഷ്യ സംസ്‌കരണ മൊത്തക്കച്ചവടക്കാരനാണെന്ന വ്യാജേനയാണ് ഇയാൾ ബിസിനസ്സ് നടത്തിയിരുന്നത്. പ്രത്യേക വെള്ളി പാക്കറ്റുകളിലാണ് ഈ മാരകവസ്തുക്കൾ അയച്ചിരുന്നത്. ഇതിന്റെ ഉപയോഗം ഉപഭോക്താവിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന മുന്നറിയിപ്പും ഈ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരുന്നു. മാരകമായ രാസവസ്തുക്കൾക്ക് പുറമേ ആത്മഹത്യയ്ക്കുള്ള മറ്റ് സാമഗ്രികളും ഇത് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങളും ഇയാൾ നൽകിയിരുന്നു. ഇയാളുടെ വെബ്‌സൈറ്റുകൾ അധികൃതർ പൂട്ടിക്കുന്നതിന് മുമ്പ് 41 രാജ്യങ്ങളിലായി 1209 പാക്കറ്റുകൾ അയച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ആളുകളെ ആത്മഹത്യ ചെയ്യാൻ സഹായിക്കുന്നതിനായി താൻ മനപ്പൂർവ്വം ഉൽപ്പന്നങ്ങൾ വിൽക്കുകയാണെന്ന റിപ്പോർട്ടുകൾ ലോ നേരത്തെ നിഷേധിച്ചിരുന്നു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിർത്തി കടന്ന് വിഷമാലിന്യം; തമിഴ്‌നാട്ടിലെ കൃഷിയിടങ്ങൾ ഭീഷണിയിൽ

അതിർത്തി കടന്ന് വിഷമാലിന്യം; തമിഴ്‌നാട്ടിലെ കൃഷിയിടങ്ങൾ ഭീഷണിയിൽ


 
ബയോമെഡിക്കൽ മാലിന്യങ്ങൾ അതിർത്തി കടന്ന് കൃഷിയിടങ്ങളെ മലിനമാക്കുന്നു

കേരളത്തിൽ നിന്നുള്ള മാലിന്യങ്ങൾ തമിഴ്‌നാട്ടിലെ അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് തള്ളുന്നത്, ഇത് കൃഷിയിടങ്ങൾക്ക് സമീപമുള്ള മണ്ണിനെയും വെള്ളത്തെയും ബാധിക്കുന്നു.

ശാസ്ത്രീയമായി കൈകാര്യം ചെയ്തില്ലെങ്കിൽ ജനങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

എന്നിരുന്നാലും, കേരളത്തിലെ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ സൗകര്യങ്ങൾ പ്രതിദിനം ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവിനും ഭാവിയിലെ ആവശ്യത്തിനും പര്യാപ്തമല്ല.

കേരളം ഏകദേശം 300 മാലിന്യ ഗതാഗത വാഹനങ്ങൾക്ക് ജിപിഎസ് ട്രാക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, അനധികൃത മെഡിക്കൽ സൗകര്യങ്ങളുടെയും അവ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെയും പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു.

കേരളത്തിലെ ബയോമെഡിക്കൽ മാലിന്യങ്ങൾ തമിഴ്‌നാട് അതിർത്തിയിൽ തള്ളുന്നതായും, മാംസ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിലെ കുഴികളിൽ കുഴിച്ചിട്ടതായും റിപ്പോർട്ടുകൾ വർഷങ്ങളായി വാർത്താ റിപ്പോർട്ടുകളിൽ അസ്വസ്ഥതയുണ്ടാക്കുന്നു. ഒറ്റപ്പെട്ട ലംഘനങ്ങളായി ഒരിക്കൽ തോന്നിയത് ഒരു മാതൃകയായി പരിണമിച്ചു.

കഴിഞ്ഞ ദശകത്തിൽ, പരിസ്ഥിതി പ്രവർത്തകർ കണക്കാക്കുന്നത് സംസ്ഥാന അതിർത്തികളിൽ നൂറുകണക്കിന് മിശ്രിത മാലിന്യ നിക്ഷേപ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതാണെന്നും ആണ്. ഈ മാലിന്യങ്ങളിൽ ചിലത് ബയോമെഡിക്കൽ മാലിന്യങ്ങളും ഉൾപ്പെടുന്നു.

ചില സന്ദർഭങ്ങളിൽ, ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) സ്വമേധയാ കേസെടുത്ത് കേരള സർക്കാരിനെതിരെ നടപടികൾ ആരംഭിച്ചു. അത്തരമൊരു കേസിൽ, കേരളത്തിലെ ഒരു കാൻസർ സെന്ററിൽ നിന്ന് തമിഴ്‌നാട്ടിൽ നിക്ഷേപിച്ച ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിച്ച് കേരളത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ഉത്തരവിട്ടു.

എന്നിട്ടും ഒരു നിർണായക ചോദ്യം അവശേഷിക്കുന്നു: എന്തുകൊണ്ടാണ് കേരളത്തിലെ ബയോമെഡിക്കൽ മാലിന്യങ്ങൾ തമിഴ്‌നാട്ടിലേക്ക് കടക്കുന്നത്?

കേരളത്തിന്റെ ബയോമെഡിക്കൽ മാലിന്യങ്ങൾ തമിഴ്‌നാട് അതിർത്തിയിൽ നിക്ഷേപിക്കപ്പെടുന്നു. കഴിഞ്ഞ ദശകത്തിൽ നൂറുകണക്കിന് മിശ്രിത മാലിന്യ നിക്ഷേപ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, അവയിൽ പലതും റിപ്പോർട്ട് ചെയ്യപ്പെടാത്തതായിരിക്കാം, കൂടാതെ അവയിൽ ഒരു ഉപവിഭാഗത്തിൽ ബയോമെഡിക്കൽ മാലിന്യം അടങ്ങിയിരിക്കുന്നു. തിനകരൻ രാജമണിയുടെ ചിത്രം.

സിറിഞ്ചുകളും പ്ലാസ്റ്റിക് വസ്തുക്കളും ഉൾപ്പെടെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലി ജില്ലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിനകരൻ രാജമണിയുടെ ചിത്രം.
തമിഴ്‌നാട് അതിർത്തിയിലെ ദുരിതബാധിത പ്രദേശങ്ങളിലെ കർഷകരുമായും താമസക്കാരുമായും നടത്തിയ സംഭാഷണങ്ങളിലും, മോംഗാബേ-ഇന്ത്യയിലെ പാലക്കാട്ടെ കേരളത്തിന്റെ പ്രാഥമിക ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ കേന്ദ്രമായ ഇമേജ് സന്ദർശിച്ചപ്പോഴും, ഈ പ്രശ്‌നം ഘടനാപരമായ വിടവുകളിൽ വേരൂന്നിയതാണെന്ന് കണ്ടെത്തി, ഒറ്റപ്പെട്ട ലംഘനങ്ങളിൽ മാത്രമല്ല. ഉയർന്ന മാലിന്യ സംസ്‌കരണ ചെലവുകളാണ് അനധികൃത മാലിന്യ നിക്ഷേപത്തിന് പ്രധാന കാരണങ്ങളിലൊന്ന്, കൂടാതെ സംസ്ഥാന അതിർത്തിക്കടുത്തുള്ള ഗ്രാമങ്ങൾ, മോശം നിരീക്ഷണവും നിരീക്ഷണവും, മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നു.

ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിൽ നിന്ന് ഉൽ‌പാദിപ്പിക്കപ്പെടുന്ന എല്ലാ മാലിന്യങ്ങളും ബയോമെഡിക്കൽ മാലിന്യത്തിൽ ഉൾപ്പെടുന്നു, അവ ശരിയായി സംസ്‌കരിച്ചില്ലെങ്കിൽ ഒരു വ്യക്തിയുടെ ആരോഗ്യത്തിനോ പൊതുവെ പരിസ്ഥിതിക്കോ പ്രതികൂലമായി ബാധിക്കും. പരിസ്ഥിതിക്കോ മനുഷ്യന്റെ ആരോഗ്യത്തിനോ ദോഷകരമായി ബാധിക്കുന്ന അത്തരം എല്ലാ മാലിന്യങ്ങളും പകർച്ചവ്യാധിയായി കണക്കാക്കപ്പെടുന്നു, അത്തരം മാലിന്യങ്ങൾ ഇന്ത്യയുടെ 2016 ലെ ബയോമെഡിക്കൽ മാലിന്യ മാനേജ്‌മെന്റ് നിയമങ്ങൾ അനുസരിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്.

തമിഴ്‌നാട്ടിൽ, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, തെങ്കാശി, തിരുനെൽവേലി, വിരുദുനഗർ, കന്യാകുമാരി തുടങ്ങിയ ജില്ലകൾ കേരളവുമായി നീണ്ട അതിർത്തി പങ്കിടുന്നു. ഹൈവേകളും സംസ്ഥാന റോഡുകളും നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, കൃഷിയിടങ്ങളും ഉൾനാടൻ റോഡുകളും ഉൾപ്പെടെയുള്ള വിശാലമായ ഗ്രാമപ്രദേശങ്ങൾ പോലീസിന് ഇപ്പോഴും ബുദ്ധിമുട്ടാണ്.

മിശ്ര മാലിന്യങ്ങൾ ഈ നിരീക്ഷണമില്ലാത്ത വഴികളിലൂടെ, പലപ്പോഴും രാത്രിയിൽ, കൊണ്ടുപോയി കൃഷിഭൂമികളിലോ റോഡരികുകളിലോ വലിച്ചെറിയുന്നുണ്ടെന്ന് താമസക്കാർ പറയുന്നു. ഈ മാലിന്യ നിക്ഷേപ സംഭവങ്ങളിൽ ചിലതിൽ ബയോമെഡിക്കൽ മാലിന്യങ്ങളും അടങ്ങിയിരിക്കുന്നു.

ഈ രീതി തുറന്നുകാട്ടിയ വഴിത്തിരിവ്
2021 ഏപ്രിലിൽ, കോയമ്പത്തൂർ ജില്ലയിലെ ആനമലയ്ക്കടുത്തുള്ള ശെമനാംപതി എന്ന ഗ്രാമത്തിലെ കർഷകർ കേരളത്തിൽ നിന്നുള്ള മാലിന്യങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകൾ തടഞ്ഞു, ഇത് NGT സ്വമേധയാ കേസെടുത്തു.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ കുഴികളിൽ കുഴിച്ചിട്ടിരിക്കുന്നതായും, ഇത് ലീച്ചേറ്റ് ഉത്പാദിപ്പിക്കുകയും മണ്ണിനും ഭൂഗർഭജലത്തിനും അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. കേരളം ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഓപ്പറേറ്റർ ഏകദേശം 20 ഏക്കർ ഭൂമി പാട്ടത്തിനെടുത്തിട്ടുണ്ടെന്നും ദിവസേന മാലിന്യം തള്ളാൻ ഭാരമേറിയ യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും കർഷകർ റിപ്പോർട്ട് ചെയ്തു.

ഈ കേസ് കേരളത്തിലെ മാലിന്യ സംസ്കരണ സംവിധാനം പരിശോധിക്കാൻ NGT യെ പ്രേരിപ്പിച്ചു, അതിർത്തി കടന്നുള്ള മാലിന്യ നിക്ഷേപം ഒരു വ്യവസ്ഥാപരമായ പ്രശ്നമായി അംഗീകരിക്കുന്നതിൽ ഒരു പ്രധാന നിമിഷമായി.

ഈ കേസ് വരെ, കേരളം പ്രധാനമായും ആശ്രയിച്ചിരുന്നത് 25 ഏക്കറിൽ പ്രതിദിനം 52.8 ടൺ ശേഷിയുള്ള IMAGE നെയായിരുന്നു. കേരള സംസ്ഥാനത്തുടനീളം ഉൽപ്പാദിപ്പിക്കപ്പെടുന്ന ബയോമെഡിക്കൽ മാലിന്യത്തിന്റെ 82% ത്തിലധികവും ഈ സൗകര്യം മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്.

ഈ കേസ് വരെ, കേരളം പ്രധാനമായും 25 ഏക്കറിൽ പ്രതിദിനം 52.8 ടൺ ശേഷിയുള്ള ഇമേജ് എന്ന ഒരൊറ്റ ബയോമെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്. സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന ബയോമെഡിക്കൽ മാലിന്യത്തിന്റെ 82% ത്തിലധികവും ഇത് കൈകാര്യം ചെയ്തു. പ്രശാന്ത് ഷൺമുഖസുന്ദരം എഴുതിയ ചിത്രം.
എന്നാൽ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ ആശുപത്രികൾക്ക്, (പാലക്കാടുള്ള) ഈ സൗകര്യത്തിലേക്ക് ബയോമെഡിക്കൽ മാലിന്യങ്ങൾ കൊണ്ടുപോകുന്നതിന് ഏകദേശം 200-330 കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരും, ഇത് പ്രവർത്തന ചെലവ് ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഈ സാമ്പത്തിക ബാധ്യത ചില ഓപ്പറേറ്റർമാരെ നിയമവിരുദ്ധമായ സംസ്കരണ രീതികളിലേക്ക് നയിക്കുകയും ചില ഗ്രാമങ്ങളിലേക്കുള്ള ദൂരം വളരെ കുറവായ തമിഴ്‌നാട് അതിർത്തിയിലൂടെ മാലിന്യം തള്ളുന്നത് ഉൾപ്പെടെയുള്ളവയിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്രോതസ്സുകൾ പറയുന്നു.

NGT ഇടപെടലിനെ തുടർന്ന്









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്



സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരാൻ സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത.


തിങ്കളാഴ്ച എട്ടു ജില്ലകളിൽ മഴമുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം സംസ്ഥാനത്തെ ശക്തമായ മഴയ്ക്ക് സാധ്യത എന്ന പ്രവചനം. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക