Monday, 9 March 2026

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്


 

കൊച്ചി: നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ കഞ്ചാവ് പൊതികൾ. പൊലീസ് എത്തും മുൻപ് രക്ഷപ്പെട്ട് കാറിലുണ്ടായിരുന്നവർ. കിഴക്കമ്പലം ഊരക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമാണ് നിയന്ത്രണം വിട്ട കാർ താഴ്ചയിലുള്ള ഒരു വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി 8.45ഓടെയാണ് സംഭവം. ഊരക്കാട് മുരിങ്ങനാട്ട് ജയന്റെ വീട്ടുമുറ്റത്തേക്കാണ് റോഡിൽ നിന്ന് ഏകദേശം 12 അടി താഴേക്ക് കാർ മറിഞ്ഞത്. യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെയാണ് വാഹനത്തിനുള്ളിൽ കഞ്ചാവ് പൊതികൾ കണ്ടത്. തുടർന്ന് നാട്ടുകാർ തടിയിട്ടപറമ്പ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തുന്നതിന് മുൻപ് കാറിലുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പരുക്കേറ്റ മറ്റൊരു യുവാവിനെ പൊലീസ് പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഞ്ചാവ് കടത്താനാണോ അല്ലെങ്കിൽ ഉപയോഗത്തിനായിരുന്നോ ഇത് കൊണ്ടുവന്നതെന്ന് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. രക്ഷപ്പെട്ട യുവാവിനായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ചു; രണ്ട് പേർക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ചു; രണ്ട് പേർക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്


 
കൊച്ചി: ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരൺ എന്നിവർക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്. ഈ മാസം നാലിനായിരുന്നു സംഭവം. ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ട്രെയിനിൽ തൃശ്ശൂരിൽ വെച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽ വൈറലായതോടെ റെയിൽവേ പൊലീസ് ആക്ട് 145 ബി പ്രകാരം പൊതുജന ശല്യത്തിനാണ് കേസെടുത്തത്.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലെബനനിലെ ജനവാസ മേഖലയിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി റിപ്പോർട്ട്

ലെബനനിലെ ജനവാസ മേഖലയിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി റിപ്പോർട്ട്


 
ബെയ്റൂട്ട്: പശ്ചിമേഷ്യൻ സംഘ‍ർഷം രൂക്ഷമാകുന്നതിനിടയിൽ തെക്കൻ ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോ​ഗിച്ചതായി റിപ്പോർട്ട്. തെക്കൻ ലെബനനിലെ യോമോറിലാണ് സംഭവമുണ്ടായത്. വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ രണ്ട് വീടുകൾക്കും കാറിനും തീപിടിച്ചതായാണ് വിവരം. ഹ്യൂമൻ റൈറ്റ്സ് വിഭാ​ഗവും സിവിൽ ഡിഫൻസ് വിഭാ​ഗവുമാണ് ഇത് സ്ഥിരീകരിച്ചത്.

പീരങ്കി ഷെല്ലുകൾ, ബോംബുകൾ, റോക്കറ്റുകൾ എന്നിവയിൽ ഉപയോഗിക്കുന്ന സ്ഫോടക സ്വഭാവമുള്ള ഒരു രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ പ്രകാരം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ എയർബർസ്റ്റ് വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. തുടർച്ചയായുള്ള ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ലെബനനിലെ പ്രദേശവാസികളോടും ഹിസ്ബുള്ള നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ജനങ്ങളോടും ഇസ്രയേൽ ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിരുന്നു.

2023ലും സമാനമായ രീതിയിൽ ഇസ്രയേൽ സൈനിക നടപടികളുടെ ഭാ​ഗമായി ഗാസയിലും ലെബനനിലും വൈറ്റ് ഫോസ്ഫറസ് ആക്രമണം നടത്തിയതായി മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. 2023 ഒക്ടോബർ 10ന് ഗാസയിലും 11ന് ലെബനനിലും ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് ഉപയോ​ഗിച്ച് സ്ഫോടനം നടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. സ്ഫോടനത്തിൻ്റെ വീഡിയോകൾ സഹിതം കാണിച്ചായിരുന്നു ഹ്യൂമൻ റൈറ്റ്സ് വാച്ചിൻ്റെ പ്രതികരണം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെന്നൈയിൽ ഇരട്ട കൊലപാതകം; ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു

ചെന്നൈയിൽ ഇരട്ട കൊലപാതകം; ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു


 

ചെന്നൈയിൽ ഇരട്ട കൊലപാതകം. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. എട്ടുപേരടങ്ങിയ സംഘം വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പല്ലാവരം ത്രിശൂലത്തിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അറുമുഖം. മയക്കുമരുന്ന് കേസുകളും ഇവർക്കെതിരെ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ സംഘമാണ് വീട്ടിൽ ഇന്നലെ കിടന്നുറങ്ങുകയായിരുന്ന അറുമുഖത്തെയും പതിനേഴുകാരനെയും വെട്ടുകയായിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ് കുഞ്ഞാട്; കിണറ്റിലിറങ്ങി രക്ഷിച്ച് അഗ്‌നിരക്ഷാസേന

35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ് കുഞ്ഞാട്; കിണറ്റിലിറങ്ങി രക്ഷിച്ച് അഗ്‌നിരക്ഷാസേന


 
മലപ്പുറം: കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി മലപ്പുറത്തെ അഗ്‌നിരക്ഷാസേന. മലപ്പുറം മേല്‍മുറി പെരുമ്പറമ്പ് ചുങ്കത്ത് നാണത്തു വീട്ടില്‍ സൈദിന്‍റെ ഒന്നര മാസം പ്രായമായ ആട്ടിന്‍കുട്ടിയാണ് അയല്‍വാസി ഹരിദാസിന്‍റെ വീട്ടിലെ കിണറ്റില്‍ അബദ്ധത്തില്‍ വീണത്. മുറ്റത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ആട്ടിന്‍കുട്ടി 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. ഞായര്‍ വൈകിട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. ആട്ടിന്‍ കുട്ടിയെ കരകയറ്റാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് ഉടന്‍ തന്നെ വീട്ടുകാര്‍ മലപ്പുറം അഗ്‌നിരക്ഷാ സേനയില്‍ അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദുകുട്ടിയുടെ നേതൃത്വത്തില്‍ സംഘമെത്തി. സേനാംഗം കെ സി മുഹമ്മദ് ഫാരിസ് കിണറ്റില്‍ ഇറങ്ങി ആട്ടിന്‍കുട്ടിയെ പുറത്തെത്തിക്കുകയും ചെയ്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി അമല്‍, ഡ്രൈവര്‍ പി അഭിലാഷ്, ഹോം ഗാര്‍ഡ് പ്രമോദ് കുമാര്‍ തുടങ്ങിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹണി ട്രാപ്പിൽ കുടുങ്ങി വ്യവസായി; 25 ലക്ഷം തട്ടാൻ ശ്രമിച്ച നഴ്സും സംഘവും പിടിയിൽ

ഹണി ട്രാപ്പിൽ കുടുങ്ങി വ്യവസായി; 25 ലക്ഷം തട്ടാൻ ശ്രമിച്ച നഴ്സും സംഘവും പിടിയിൽ



ബെം​ഗളൂരു: കർണാടകയിലെ ദേവനാഗരിയിൽ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. സ്വകാര്യ ആശുപത്രിയിലെ നഴ്സായ സുഷ്മിതയും കൂട്ടാളികളായ മൂന്ന് പുരുഷന്മാരുമാണ് പിടിയിലായത്. സ്വകാര്യമായി പകർത്തിയ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു സംഘത്തിന്റെ ശ്രമം.

ഇതൊരു ഹണി ട്രാപ്പാണെന്നാണ് പ്രഥാമികമായി ബോധ്യപ്പെടുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മറ്റാർക്കെങ്കിലും ഇതിൽ പങ്കാളിത്തമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. പ്രതികളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും സാങ്കേതിക പരിശോധനയ്ക്ക് ഫോണുകൾ വിധേയമാക്കുമെന്നും പറഞ്ഞു.

സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ 27കാരി സുഷ്മിത, കൂട്ടാളികളായ കൃഷ്ണ, രാഹുൽ, ചന്നബസപ്പ എന്നിവരെയാണ് വ്യവസായിയുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സുഷ്മിതയ്ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുമെന്നും മാധ്യമങ്ങൾക്ക് കൈമാറുമെന്നുമായിരുന്നു ഭീഷണി. വീഡിയോ പുറത്തുവിടാതിരിക്കാൻ 25 ലക്ഷം രൂപയാണ് ദേവനാഗരിയിലെ സിദ്ധവീരപ്പ ലേഔട്ടിൽ താമസിക്കുന്ന വ്യവസായിയിൽ നിന്ന് സംഘം ആവശ്യപ്പെട്ടത്. അത്രയും തരാനില്ലെന്ന് പരാതിക്കാരൻ പറഞ്ഞതോടെ 12 ലക്ഷമാക്കി. ആദ്യ ഗഡു എന്ന നിലയിൽ ഒരു ലക്ഷം രൂപയും നൽകി. ഈ പണം കിട്ടിയ ശേഷം ഭീഷണി തുടർന്നതോടെയാണ് വ്യവസായി വിദ്യാനഗർ പൊലീസിനെ സമീപിച്ചത്. തുടർന്ന് പണം നൽകാമെന്ന് വ്യക്തമാക്കി പൊലീസ് ഒരുക്കിയ കെണിയിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫെഡറൽ ബാങ്ക് ലോക്കർ ചാർജുകൾ വർധിപ്പിക്കുന്നു

ഫെഡറൽ ബാങ്ക് ലോക്കർ ചാർജുകൾ വർധിപ്പിക്കുന്നു


 
ഫെഡറൽ ബാങ്കിന്റെ വിവിധ സേവന നിരക്കുകളിലും ലോക്കർ വാടകയിലും മാറ്റം വരുത്തി. പുതുക്കിയ നിരക്കുകൾ 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ലോക്കറിന്റെ വലിപ്പവും ശാഖ സ്ഥിതി ചെയ്യുന്ന സ്ഥലവും അടിസ്ഥാനമാക്കിയാണ് നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ലോക്കറുകളുടെ വാടക എത്രയാണ് എന്ന് അറിയിച്ച് ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഫെഡറൽ ബാങ്ക് ലോക്കർ നിരക്കുകൾ വർധിപ്പിച്ചിരുന്നു.

നിലവിലെ നിരക്കുകൾ

ഗ്രാമപ്രദേശങ്ങളിലും അർദ്ധ നഗരങ്ങളിലും , നഗരങ്ങളിലും രണ്ട് വിഭാഗങ്ങളിലായാണ് നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിൽ ചെറിയ ലോക്കറിന് 2,000 രൂപയാണ് നിലവിൽ ഈടാക്കുന്നത്. ഇടത്തരം ലോക്കറിന് 3,300 രൂപയും, വലിയ ലോക്കറിന് 5,500 രൂപയുമാണ്.

നഗരപ്രദേശങ്ങളിലെ ശാഖകളിൽ ചെറിയ ലോക്കർ നിരക്കുകൾ 2,950 മുതൽ 5,000 രൂപ വരെയാണ് .

ഇടത്തരം ലോക്കർ 3,950 മുതൽ 6,800 വരെയും, വലിയ ലോക്കർ 7,400 മുതൽ 12,800 വരെയുമാണ്.ഈ നിരക്കുകൾക്ക് പുറമെ ബാധകമായ ജിഎസ്ടി കൂടി ഉപഭോക്താക്കൾ നൽകേണ്ടി വരും.നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിലവിലുള്ള ലോക്കർ ഉടമകൾ പുതിയ കരാറിൽ ഒപ്പിടേണ്ടതുണ്ടോ എന്ന് അതത് ശാഖകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.

ലോക്കർ വാടകയ്ക്ക് പുറമെ മറ്റ് ചില ബാങ്കിംഗ് സേവന നിരക്കുകളിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.ഏപ്രിൽ ഒന്നിന് മുൻപായി തങ്ങളുടെ ലോക്കർ നിരക്കുകളെക്കുറിച്ച് വ്യക്തത വരുത്താൻ ഉപഭോക്താക്കൾക്ക് അടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയുമായോ കസ്റ്റമർ കെയർ നമ്പറുമായോ ബന്ധപ്പെടാവുന്നതാണ്.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക