Saturday, 4 April 2026

ഇറാനിലെ B1 പാലത്തിനു നേരെ നടന്ന അക്രമത്തിനു തിരിച്ചടിക്കാൻ ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇറാൻ

ഇറാനിലെ B1 പാലത്തിനു നേരെ നടന്ന അക്രമത്തിനു തിരിച്ചടിക്കാൻ ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇറാൻ

 

ഇറാനിലെ കാരാജ് നഗരത്തിലെ പ്രശസ്തമായ ബി1 പാലത്തിന് നേരെ നടന്ന മാരകമായ ആക്രമണങ്ങൾക്ക് പിന്നാലെ, ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങളുടെ പട്ടിക ഇറാനിയൻ മാധ്യമങ്ങൾ വ്യാഴാഴ്ച പുറത്തുവിട്ടു. ഇതിന് തിരിച്ചടിയായി "പകരം വീട്ടും" എന്ന സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്. ഇറാൻ പുറത്തുവിട്ട പട്ടികയിലെ പ്രധാന പാലങ്ങൾ താഴെ പറയുന്നവയാണ്



അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ, നിഷേധിച്ച് യുഎസ്
 നൂതന വ്യോമ പ്രതിരോധ സംവിധാനമുപയോ​ഗിച്ച് അമേരിക്കൻ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശപ്പെട്ട് ഇറാൻ. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഒമാൻ ഉൾക്കടലിലെ ഒരു പ്രധാന തീരദേശ സ്ഥലമായ ചബഹാറിനടുത്താണ് വിമാനം തകർന്നതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 2 April 2026

എഫ്സിആർഎ നിയമം രാജ്യസുരക്ഷയ്ക്കാവശ്യകം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ ബിജെപി പ്രതികരണം

എഫ്സിആർഎ നിയമം രാജ്യസുരക്ഷയ്ക്കാവശ്യകം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ ബിജെപി പ്രതികരണം


 
തിരുവനന്തപുരം: വിദേശ ഫണ്ടുകൾ നിയന്ത്രിക്കുന്ന എഫ്സിആർഎ നിയമത്തെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, രാജ്യസുരക്ഷയും സാമ്പത്തിക സുതാര്യതയും ഉറപ്പാക്കാൻ ഈ നിയമം നിർണായകമാണെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

1976-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് കൊണ്ടുവന്ന എഫ്സിആർഎ നിയമം വിദേശത്തുനിന്നുള്ള ധനസഹായം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടതാണെന്നും, പിന്നീട് നിരവധി ഭേദഗതികൾ വഴിയാണ് നിയമം ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കൂടുതൽ കർശനമായ നിയമപരിഷ്കരണങ്ങൾ പാർലമെന്റിൽ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഫ്സിആർഎ നിയമം ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നതാണെന്ന ആരോപണങ്ങൾ തെറ്റാണെന്ന് ജയസൂര്യൻ വ്യക്തമാക്കി. ഈ നിയമം എല്ലാ മത-സാമൂഹിക സംഘടനകൾക്കും ഒരുപോലെ ബാധകമാണെന്നും, ഹിന്ദു, മുസ്ലിം, സിഖ്, ബൗദ്ധ, ജൈന, പാഴ്സി എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംഘടനകളും വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ചിലർ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും, പ്രത്യേകിച്ച് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും തെറ്റായ ധാരണകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ചില മതനേതാക്കളുടെ പ്രതികരണങ്ങളും ഇതിന് വഴിവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്ക് വിദേശ ഫണ്ടുകൾ ലഭിക്കുന്നുണ്ടെന്നും, ആർട്ട് ഓഫ് ലിവിങ്, ബ്രഹ്മകുമാരീസ്, മാതാ അമൃതാനന്ദമയി മഠം തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

എഫ്സിആർഎ നിയമലംഘനവുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയ്‌ക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിദേശ ഫണ്ടുകൾ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നതാണ് പ്രധാന ആരോപണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ വിദേശ ഫണ്ടുകൾ ദുരുപയോഗം ചെയ്ത സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, നിയമം കർശനമാക്കിയതോടെ ഇത്തരം പ്രവർത്തനങ്ങൾ കുറയാൻ സഹായിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ആറു വർഷത്തിനിടെ ഏകദേശം 22,000 എഫ്സിആർഎ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചതായും, വിശദീകരണം നൽകാനാകാത്ത അക്കൗണ്ടുകൾ റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

എഫ്സിആർഎ നിയമത്തെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ പൊതുജനങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ മനസ്സിലാക്കണമെന്നും, തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്; പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്; പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

 

ദില്ലി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഉയരത്തിൽ. 2025-26 സാമ്പത്തിക വർഷത്തിൽ 38424 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 23622 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിൻ്റെ വർധനവാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. ഇസ്രായേലും അമേരിക്കയും അടക്കം 80 ഓളം രാജ്യങ്ങളിലേക്ക് നടത്തിയ കയറ്റുമതിയിലൂടെയാണ് 14802 കോടി രൂപയുടെ അധിക വരുമാനം നേടാനായത്.

പശ്ചിമേഷ്യയിൽ ഇറാനുമായി അമേരിക്ക-ഇസ്രായേൽ സഖ്യം യുദ്ധം തുടങ്ങിയത് ഫെബ്രുവരി 28 നായിരുന്നു. ഒരു മാസത്തിലേറെയായി ഏറ്റുമുട്ടൽ തുടരുകയാണ്. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളാണ് 151 ശതമാനം വളർച്ച നേടിയത്. 2025 സാമ്പത്തിക വർഷത്തെ 8389 കോടി രൂപയിൽ നിന്ന് 21071 കോടി രൂപയായി കയറ്റുമതി വളർന്നു. സ്വകാര്യ കമ്പനികളും വളർച്ച നേടി. 15233 കോടിയായിരുന്ന മുൻവർഷത്തെ കയറ്റുമതി ഇക്കുറി 17353 കോടി രൂപയായി ഉയർന്നു. കയറ്റുമതിയിൽ മുന്നിലായിരുന്ന സ്വകാര്യ മേഖലയെ മറികടന്ന് പൊതുമേഖലാ കമ്പനികൾ മുന്നിലെത്തിയതും സവിശേഷതയാണ്. നിലവിൽ വിപണി വിഹിതത്തിൻ്റെ 54.84 ശതമാനം പൊതുമേഖലാ കമ്പനികൾക്കാണ്.

അതേസമയം പ്രതിരോധ കയറ്റുമതിക്കാരുടെ എണ്ണം 128 ൽ നിന്ന് 145 ആയി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വളർച്ചയാണ് രജിസ്റ്റർ ചെയ്ത കയറ്റുമതിക്കാരുടെ എണ്ണത്തിലുണ്ടായത്. ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് ലഭിച്ച വൻ സ്വീകാര്യതയായാണ് ഈ കണക്കുകളെ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയിൽ 80 രാജ്യങ്ങളിലേക്ക് ആയുധം കയറ്റി അയക്കുന്ന രാജ്യമായി മാറിയെന്ന നേട്ടവും കേന്ദ്ര പ്രതിരോധ മന്ത്രി ഉയർത്തിക്കാട്ടി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്തിനും ചെങ്ങന്നൂരിനും ഇടയിൽ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്തിനും ചെങ്ങന്നൂരിനും ഇടയിൽ ഗതാഗത നിയന്ത്രണം



പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 4ന് ചങ്ങനാശ്ശേരിയിൽ എത്തിയശേഷം തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് എം സി റോഡിൽ തിരുവല്ല മുതൽ ചങ്ങനാശ്ശേരി വരെ ഏപ്രിൽ നാലിന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയാണ് ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജും പരിസരപ്രദേശങ്ങളും 12 മണിയോടുകൂടി പോലീസ് നിയന്ത്രണത്തിലാകും. ഉച്ചക്ക് 12 മുതൽ ചങ്ങനാശേരി തിരുവല്ല റൂട്ടുകളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതും ഉച്ചക്ക് 1 മണി മുതൽ ചങ്ങനാശ്ശേരിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതും, ഉച്ചക്ക് 2 മണി മുതൽ ചങ്ങനാശ്ശേരി നഗരവും പരിസരവും വാഹനഗതാഗതം ഒഴിവാക്കി പോലീസിന്റെ പൂർണ നിയന്ത്രണത്തിൽ ആക്കുന്നതുമായിരിക്കും.

ആലപ്പുഴയിൽനിന്നും വരുന്ന വാഹനങ്ങൾ

1.ആലപ്പുഴയിൽ നിന്നും എ സി റോഡിലൂടെ കോട്ടയത്തേയ്ക്ക് വരുന്ന KSRTC ഉൾപ്പെടെയുളള വാഹനങ്ങൾ കിടങ്ങറ ജംഗ്ഷനിൽ നിന്നും കുന്നുംകരി, വാലടി, മുളയ്ക്കാംത്തുരുത്തി വഴി എം സി റോഡിൽ പൂന്നമൂട് എത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

2.ആലപ്പുഴയിൽ നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കിടങ്ങറ ഭാഗത്ത് നിന്നും മുട്ടാർ വഴി തിരുവല്ല - അമ്പലപ്പുഴ റോഡിലെത്തി തിരുവല്ല ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

3.ആലപ്പുഴയിൽ നിന്നും എ സി റോഡിലൂടെ ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് വരുന്ന KSRTC വാഹനങ്ങൾ ആലപ്പുഴ റോഡിൽ കൈലാത്ത് പമ്പിലും മാതാ വേ ബ്രിഡ്ജ് ഗ്രൗ ണ്ടിലും യാത്രക്കാരെ ഇറക്കി യാത്ര അവസാനിപ്പിക്കേണ്ടതാണ്.

4.ആലപ്പുഴ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ചേർത്തല, തണ്ണീർമുക്കം, കുമരകം വഴി കോട്ടയത്തേയ്ക്ക് പോകേണ്ടതാണ്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പൈതലാം യേശുവേ' യുടെ സംഗീതജ്ഞന്‍ ഫാ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

'പൈതലാം യേശുവേ' യുടെ സംഗീതജ്ഞന്‍ ഫാ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു


 
കോഴിക്കോട്: 'പൈതലാം യേശുവേ' എന്ന വിഖ്യാത ഗാനത്തിന് സംഗീതം നല്‍കിയ ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു. 91 വയസായിരുന്നു. തരംഗിണിയുടെ, തളിര്‍മാല്യം, സ്‌നേഹപ്രവാഹം, സ്‌നേഹ സന്ദേശം എന്നീ ആല്‍ബങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. പൈതലാം യേശുവേ എന്ന വിഖ്യാത ഗാനം പാടിയത് ഗായിക കെ എസ് ചിത്രയാണ്.

1935-ല്‍ കൊച്ചിയിലെ കുമ്പളങ്ങിയിലാണ് ജസ്റ്റിന്‍ പനക്കല്‍ ജനിച്ചത്. റോമില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മംഗലപ്പുഴ സെമിനാരിയില്‍ കാല്‍നൂറ്റാണ്ടുകാലം അധ്യാപകനായി സേവനമനുഷ്ടിച്ചു. ഫാ. ജസ്റ്റിന്‍ പനക്കല്‍ സംഗീതം പകര്‍ന്ന ഇരുപത്തിയഞ്ച് ഗാനങ്ങള്‍ പാടിയത് യേശുദാസാണ്. ആല്‍ബങ്ങളുടെ സുവര്‍ണകാലത്ത് ഏറെ ജനപ്രീതി നേടിയ ഗാനങ്ങളുടെ ശില്‍പ്പിയാണ് ഫാ. ജസ്റ്റിന്‍ പനക്കല്‍.

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍…, മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന…, നവ്യമായൊരു കല്‍പ്പന…, കര്‍ത്താവാം യേശുവേ മര്‍തൃവിമോചകാ…, നായകാ ജീവദായകാ…, സ്‌നേഹസ്വരൂപാ തവദര്‍ശനം… എന്നിവയാണ് ശ്രദ്ധേയമായ ഗാനങ്ങള്‍.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ്

ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ്



നേപ്പാളിലെ ടൂറിസം മേഖല കേന്ദ്രീകരിച്ച് വൻ ഇൻഷുറൻസ് തട്ടിപ്പ്. വിനോദസഞ്ചാരികളെ ബോധപൂർവം അസുഖബാധിതരാക്കി കോടിക്കണക്കിന് ഡോളറിന്റെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ട്രെക്കിംഗ് ഗൈഡുകളും ആശുപത്രികളും ഹെലികോപ്റ്റർ ഓപ്പറേറ്റർമാരും ഒത്തുകളിച്ചതായി പോലീസ്. 2022-നും 2025-നും ഇടയിൽ എവറസ്റ്റ് കൊടുമുടി, അന്നപൂർണ, ലാംഗ്‌ടാങ്, മനസ്‌ലു തുടങ്ങിയ പ്രശസ്തമായ ഹിമാലയൻ ടെക്കിംഗ് പാതകളിൽ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് ഒരു സംഘടിത ശൃംഖല തന്നെ പ്രവർത്തിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

തട്ടിപ്പ് നടന്ന രീതി

ടീ ഹൗസുകളിലും ബേസ് ക്യാമ്പുകളിലും വെച്ച് വിനോദസഞ്ചാരികൾക്ക് നൽകുന്ന ഭക്ഷണത്തിലോ പാനീയങ്ങളിലോ ട്രെക്കിംഗ് ജീവനക്കാർ രഹസ്യമായി ബേക്കിംഗ് സോഡ (സോഡിയം ബൈകാർബണേറ്റ്) ചേർക്കുമായിരുന്നു. ഇത് കഠിനമായ ഓക്കാനം, ഛർദ്ദി, നിർജ്ജലീകരണം, വയറുവേദന എന്നിവയ്ക്ക് കാരണമായി. ഈ ലക്ഷണങ്ങൾ ഉയർന്ന പ്രദേശങ്ങളിൽ കണ്ടുവരുന്നതും ജീവന് ഭീഷണിയായതുമായ 'ആൾട്ടിറ്റ്യൂഡ് സിക്ക്നസ്' (അക്യൂട്ട് മൗണ്ടൻ സിക്ക്നസ്) ലക്ഷണങ്ങളോട് സാമ്യമുള്ളതായിരുന്നു. തങ്ങൾ യഥാർത്ഥ അപകടത്തിലാണെന്ന് വിശ്വസിച്ച ഇരകൾക്ക് ഭക്ഷണത്തിലെ വിഷാംശം മൂലമുള്ള അസ്വാസ്ഥ്യവും ഉയരക്കൂടുതൽ മൂലമുള്ള അസുഖവും തമ്മിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. 

വിനോദസഞ്ചാരികൾ അസുഖബാധിതരായാൽ ഉടൻ തന്നെ ഗൈഡുകൾ സ്ഥിതി ഗുരുതരമാണെന്ന് വരുത്തിത്തീർക്കുകയും ഹെലികോപ്റ്റർ വഴിയുള്ള അടിയന്തര രക്ഷാപ്രവർത്തനത്തിന് അവരെ നിർബന്ധിക്കുകയും ചെയ്യും. തുടർന്ന് ആശുപത്രികളും ഹെലികോപ്റ്റർ ഓപ്പറേറ്റർമാരും ചേർന്ന് വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും അമിതമായ ചികിത്സാ ബില്ലുകളും വിമാന രേഖകളും തയ്യാറാക്കി ഇൻഷുറൻസ് കമ്പനികൾക്ക് സമർപ്പിക്കും. പലപ്പോഴും ഒരേ ഹെലികോപ്റ്ററിൽ ഒന്നിലധികം രോഗികളെ കൊണ്ടുപോകുമ്പോൾ, ഓരോ വ്യക്തിക്കും പ്രത്യേകമായി മുഴുവൻ തുകയും ഇൻഷുറൻസ് ക്ലെയിം ചെയ്യുമായിരുന്നു. ഒരാൾക്ക് ശരാശരി 3,000 മുതൽ 5,000 ഡോളർ വരെയാണ് ഇത്തരത്തിൽ ഈടാക്കിയിരുന്നത്. ലാഭം വർദ്ധിപ്പിക്കാനായി ചില വിനോദസഞ്ചാരികളെ സംഘമായി തന്നെ ലക്ഷ്യമിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി നേപ്പാൾ പോലീസ് പറഞ്ഞു.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ; മൂന്ന് വയസുളള കുട്ടിക്ക് സാരമായ പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ

ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ; മൂന്ന് വയസുളള കുട്ടിക്ക് സാരമായ പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ


 
കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ എട്ട് പേരെ തെരുവ് നായ കടിച്ചു. പാലാഴിക്ക് സമീപം തലാഞ്ചേരിയിൽ ആണ് തെരുവ് നായയുടെ ആക്രമണം. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമാണ് നായ ആളുകളെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നവർക്കും റോഡിലൂടെ നടന്നു പോകുന്നവർക്കുമാണ് കടിയേറ്റത്. മൂന്നു വയസുള്ള കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എട്ടുപേരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നായയെ ഇതുവരേയും പിടികൂടാനായില്ല.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക