Showing posts with label Malappuram. Show all posts
Showing posts with label Malappuram. Show all posts

Tuesday, 12 May 2026

വിവാഹദിവസം കൈവിരലിൽ മോതിരം കുടുങ്ങിയ വധുവിന് രക്ഷകരായി അ​​ഗ്നിരക്ഷാസേന

വിവാഹദിവസം കൈവിരലിൽ മോതിരം കുടുങ്ങിയ വധുവിന് രക്ഷകരായി അ​​ഗ്നിരക്ഷാസേന



മലപ്പുറം: വിവാ​ഹദിനത്തിൽ കൈവിരലിൽ മോതിരം കുടുങ്ങിയ വധുവിന് രക്ഷകരായി അ​ഗ്നിരക്ഷാസേന. മലപ്പുറം മ‍ഞ്ചേരിയിലാണ് സംഭവം. വിവാഹാഘോഷത്തിനിടെ വേദന അനുഭവപ്പെട്ടതോടെയാണ് യുവതി അ​ഗ്നിരക്ഷാസേന ഓഫീസിലെത്തിയത്.

വിവാഹവസ്ത്രത്തോടെയാണ് വധുവും വരനും മഞ്ചേരി അ​ഗ്നിരക്ഷാസേന ഓഫീസിലെത്തിയത്. കട്ടർ ഉപയോ​ഗിച്ച് ഉദ്യോ​ഗസ്ഥൻ മോതിരം മുറിച്ചുമാറ്റി. അതീവസുരക്ഷയോടെയാണ് ഉദ്യോ​ഗസ്ഥർ വധുവിന്റെ മോതിരം മുറിച്ചുമാറ്റിയത്.

ഉബൈദുള്ള എംഎൽഎയുടെ സഹോദര പുത്രിയാണ് വധു. വിവാഹമംഗള ആശംസകൾ നേർന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഇരുവരെയും യാത്രയാക്കിയത്.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 11 May 2026

പുഴയിലെ മണ്ണെടുക്കാൻ 10 കോടി, മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ഓഡിറ്റ് കുടുക്ക്, 85 ലക്ഷത്തിന്റെ നഷ്ടം; പദ്ധതികളില്‍ വന്‍ ക്രമക്കേടെന്ന് കണ്ടെത്തൽ

പുഴയിലെ മണ്ണെടുക്കാൻ 10 കോടി, മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ഓഡിറ്റ് കുടുക്ക്, 85 ലക്ഷത്തിന്റെ നഷ്ടം; പദ്ധതികളില്‍ വന്‍ ക്രമക്കേടെന്ന് കണ്ടെത്തൽ



മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് വിഭാഗം. 45 പദ്ധതികളുടെ നടത്തിപ്പിലൂടെ മാത്രം ജില്ലാ പഞ്ചായത്തിന് 85,63,839 രൂപയുടെ നഷ്ടം സംഭവിച്ചു. അപാകതകള്‍ കണ്ടെത്തിയ 26 പദ്ധതികള്‍ക്കായി ചെലവഴിച്ച 10,28,88,084 രൂപ ഓഡിറ്റ് വിഭാഗം തടസ്സപ്പെടുത്തി. ഈ തുകയ്ക്ക് കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഉത്തരവാദികളായവരില്‍ നിന്ന് പണം തിരികെ ഈടാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. തിരൂര്‍-പൊന്നാനി പുഴയിലെ മണ്ണെടുപ്പ് പദ്ധതിയാണ് പ്രധാന വിവാദമായിരിക്കുന്നത്. ബോട്ട് സര്‍വീസിനായി സാധ്യതാ പഠനം നടത്താതെ പത്തുകോടിയിലധികം രൂപ ചെലവാക്കി മണ്ണെടുത്തത് പാഴ്‌ച്ചെലവാണെന്ന് ഓഡിറ്റ് കണ്ടെത്തി.

ജിയോളജി വിഭാഗത്തിന്റെ അനുമതി വാങ്ങാതെയും അളവുപുസ്തകത്തില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തും കരാറുകാരന് തുക നല്‍കിയതിലും ക്രമക്കേടുണ്ട്. കൂടാതെ, പട്ടികവര്‍ഗ ഫണ്ട് (ടിഎസ്പി) വിനിയോഗിക്കാത്തത് മൂലം പൊതുവിഭാഗം ഫണ്ടില്‍ നിന്നും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വണ്ടൂര്‍ ചേതന ഹോസ്പിറ്റലിലെ പേ വാര്‍ഡ് നിര്‍മ്മാണം, സ്‌കൂളുകളിലെ മോഡുലാര്‍ ശുചിമുറി സ്ഥാപിക്കല്‍, വയോജന പാര്‍ക്ക് നിര്‍മ്മാണം എന്നിവയിലും അധികച്ചെലവും ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. ചെയ്യാത്ത പ്രവൃത്തികള്‍ക്ക് തുക നല്‍കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാന്‍, കേരളോത്സവം നടത്തിപ്പ്, എസ്പിസി പരിശീലനം എന്നിവയിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് കുടുംബ വഴക്കിനിടെ അച്ഛനും മകനും കുത്തേറ്റു; മറ്റൊരു മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറത്ത് കുടുംബ വഴക്കിനിടെ അച്ഛനും മകനും കുത്തേറ്റു; മറ്റൊരു മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു


മലപ്പുറം: മലപ്പുറത്ത് കുടുംബവഴക്കിനിടെ അച്ഛനും മകനും കുത്തേറ്റു. മേലാറ്റൂര്‍ എടപ്പറ്റ സ്രാമ്പിക്കല്‍ കുന്നിലെ കാപ്പില്‍ കുഞ്ഞന്‍(62), മകന്‍ സുരേഷ് ബാബു(33) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ വഴക്കുണ്ടാക്കിയ കുഞ്ഞന്റെ മറ്റൊരു മകനായ രതീഷിനെ മേലാറ്റൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 9 May 2026

അപ്രതീക്ഷിതമായി കാട്ടാനയെ ഇടിച്ച് കാർ തകർന്നു; ആക്രമിക്കാൻ തുനിഞ്ഞ് കൊമ്പൻ, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

അപ്രതീക്ഷിതമായി കാട്ടാനയെ ഇടിച്ച് കാർ തകർന്നു; ആക്രമിക്കാൻ തുനിഞ്ഞ് കൊമ്പൻ, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!



മലപ്പുറം: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ കുടുംബം കാട്ടാനയുടെ മുന്നില്‍പ്പെട്ടത് നടുക്കുന്ന അനുഭവമായി. അന്തര്‍സംസ്ഥാന പാതയായ റോഡില്‍ നിലമ്പൂര്‍ ചുങ്കത്തറ മുട്ടിക്കടവ് പമ്പിന് സമീപം രാവിലെ ആറേമുക്കാലോടെയായിരുന്നു സംഭവം. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി എമില്‍ ജോയിയും കുടുംബവും സഞ്ചരിച്ച കാറാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടുകൊമ്പനെ ഇടിച്ചത്.

മുട്ടിക്കടവ് ജം​ഗ്ഷൻ കഴിഞ്ഞ് മുന്നോട്ടുപോകുമ്പോള്‍ അപ്രതീക്ഷിതമായി ആന റോഡിന് കുറുകെ വരികയായിരുന്നു. വാഹനം ആനയെ ഇടിച്ചതോടെ എഞ്ചിൻ നിലയ്ക്കുകയും കാര്‍ ഓഫാവുകയും ചെയ്തു. കാറിനുള്ളിലായിരുന്ന കുടുംബം ഭയന്നുവിറച്ച നിമിഷങ്ങളായിരുന്നു പിന്നീട്. ഇടികൊണ്ട ആന ആക്രമണ സ്വഭാവത്തോടെ കാറിന് നേരെ തിരിഞ്ഞുനിന്നെങ്കിലും, ആ സമയം റോഡിലൂടെ വന്ന ചരക്കുലോറികളും മറ്റ് വാഹനങ്ങളും കണ്ട് എതിര്‍ദിശയിലേക്ക് ഓടിപ്പോയത് വലിയ ദുരന്തം ഒഴിവാക്കി. ഭാഗ്യം കൊണ്ട് മാത്രമാണ് ഈ കുടുംബം രക്ഷപ്പെട്ടത്. 

നാട്ടുകാരുടെ സഹായത്തോടെ വനം വകുപ്പിലും എടക്കര പൊലീസിലും വിവരമറിയിച്ചു. വള്ളുവശേരി വനത്തിന്റെ ഭാഗമായ മുട്ടിക്കടവ്, പിലാക്കുന്ന് മേഖലകളില്‍ രാത്രികാലങ്ങളില്‍ ആനകള്‍ ഇറങ്ങുന്നത് പതിവാണെങ്കിലും പകല്‍ സമയത്ത് ജനവാസ മേഖലയില്‍ ആനയിറങ്ങുന്നത് നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തില്‍ വനം വകുപ്പിന് രേഖാമൂലം പരാതി നല്‍കി.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാപ്പ് ഉടമയുടെ എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു; മോഷണം രണ്ട് മണിക്കൂറോളം ഷാപ്പില്‍ ചെലവഴിച്ച ശേഷം

ഷാപ്പ് ഉടമയുടെ എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു; മോഷണം രണ്ട് മണിക്കൂറോളം ഷാപ്പില്‍ ചെലവഴിച്ച ശേഷം


 
മലപ്പുറം: കള്ളുഷാപ്പില്‍ കവര്‍ച്ചയും ആക്രമണവും. ഷാപ്പ് ഉടമയുടെ കഴുത്തില്‍ നിന്നും എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു. മലപ്പുറം വങ്ങാട് മൂര്‍ക്കനാട് റോഡിലുള്ള കള്ളുഷാപ്പിലാണ് സംഭവം. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കോളത്തൂര്‍ പൊലീസ് അറിയിച്ചു.

ഷാപ്പില്‍ രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം അവസരം ഒത്തുവന്നപ്പോള്‍ കവര്‍ച്ച നടത്തുകയായിരുന്നു. ജോലിക്കാരനെ അടുക്കളയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. മൊബൈല്‍ ഫോണും കവര്‍ന്നെന്ന് പരാതിപ്പെട്ടു. ആക്രമണത്തില്‍ ഷാപ്പ് ഉടമക്കും ജോലിക്കാരാനും നിസ്സാര പരിക്കേറ്റു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 8 May 2026

മലപ്പുറത്ത് ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു

മലപ്പുറത്ത് ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു



പുറത്തൂർ: ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു. പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10), അൻവറിന്റെ പിതാവ് ഹനീഫ (84) എന്നിവരാണ് മരണപ്പെട്ടത്. വാഹനാപകടത്തിലാണ് പത്തുവയസ്സുകാരനായ റിഹാൻ മരിച്ചത്.


വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ പുറത്തൂർ എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു മുഹമ്മദ് അപകടം നടന്നത്. സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ പുറത്തൂരിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ടയറുകൾ കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.

പ്രിയപ്പെട്ട പേരക്കുട്ടിയുടെ മരണവാർത്ത അറിഞ്ഞ ഹനീഫ തളർന്നുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഖത്തറിലായിരുന്ന റിഹാന്റെ പിതാവ് അൻവർ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആബിദയാണ് റിഹാന്റെ മാതാവ്. ഹിബ, ഇഷ്‌വ എന്നിവർ സഹോദരങ്ങളാണ്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച പെരുന്തിരുത്തി പഴയ ജുമാ മസ്‌ജിദ് കബറിസ്താനിൽ ഇരുവരുടെയും മൃതദേഹങ്ങൾ കബറടക്കും. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദ്യാര്‍ത്ഥിയുടെ മരണം; T Cയില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സ്‌കൂളിനെതിരെ കുടുംബം

വിദ്യാര്‍ത്ഥിയുടെ മരണം; T Cയില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സ്‌കൂളിനെതിരെ കുടുംബം


 
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തേജസ്സിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ ആരോപണവുമായി കുടുംബം. വിദ്യാര്‍ത്ഥി പഠിക്കുന്ന പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കി.

ടിസി വാങ്ങുമ്പോള്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ടിസി വാങ്ങി സ്‌കൂള്‍ മാറാനിരിക്കുന്ന ദിവസമാണ് സംഭവമെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം സ്‌കൂള്‍ അധികൃതര്‍ ആരോപണം നിഷേധിച്ചു. ഒരു തരത്തിലുള്ള പീഡനവും ഉണ്ടായിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

തേജസ്സിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെക്ക് മാർച്ച് നടത്തി. പ്രതിഷേധ സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 6 May 2026

മലപ്പുറം തുവ്വൂരിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെ തൊട്ടുമുന്നിൽ റെയിൽവേ കമാനത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു, ഒഴിവായത് വൻ അപകടം

മലപ്പുറം തുവ്വൂരിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെ തൊട്ടുമുന്നിൽ റെയിൽവേ കമാനത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു, ഒഴിവായത് വൻ അപകടം



മലപ്പുറം: മെമു ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ റെയില്‍വേ കമാനത്തിന്റെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞു വീണു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ തുവ്വൂരിലാണ് സംഭവം. പാത നവീകരണ ഭാഗമായി രണ്ട് മാസം മുമ്പാണ് തുവ്വൂര്‍ കമാനം മേല്‍പ്പാലത്തിന് സംരക്ഷണ ഭിത്തി നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ഭിത്തിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടുദിവസമായി തുടരുന്ന വേനല്‍ മഴയില്‍ വിള്ളല്‍ ശക്തിപ്പെട്ടതാവാം മണ്ണിടിച്ചിലിന് കാരണം. സ്റ്റേഷനില്‍ നിന്ന് എടു ത്ത ഉടനെയായതിനാല്‍ ട്രെയിനി ന് വേഗതയില്ലാതിരുന്നത് വലി യ അപകടമൊഴിവാക്കി.  

മേല്‍പ്പാലത്തിലൂടെ ഗതാഗത നിയന്ത്രണംയില്‍ നിന്നുള്ള അഗ്‌നി ശമന സേനയും റെയില്‍വേ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ട്രാക്കിലെ കല്ലും മണ്ണും നീക്കം ചെയ്താണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. ഒന്നര മണിക്കൂറോളം നിര്‍ത്തിയിട്ട മെമു പിന്നീട് നിലമ്പൂരിലേക്ക് തന്നെ മടങ്ങി. മറ്റു ട്രെയിനുകളെയും ഇത് ബാധിച്ചു. 5.15 ന് തുവ്വൂരിലെത്തേണ്ട തിരുവനന്തപുരം- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് 7.45 നാണ് പോയ ത്. ചില ട്രെയിനുകള്‍ റദ്ദാക്കുക യും ചെയ്തു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇത് ദുരിതമായി. സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് കമാനം മേല്‍പ്പാലത്തിലൂടെ കടന്നു പോകുന്ന നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. അഞ്ച് ടണിന് മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍ ഇതുവഴി പോ കരുത്. ജില്ല കലക്ടര്‍, പൊലീസ് എന്നിവരുടെ അനുമതിയോടെയാണ് റെയില്‍വെ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നടപടി. കമാ നം ബലപ്പെടുത്തല്‍ പ്രവൃത്തി ഉടനെ നടത്താനും തീരുമാനമായിട്ടുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക