Showing posts with label Malappuram. Show all posts
Showing posts with label Malappuram. Show all posts

Wednesday, 29 October 2025

മലപ്പുറം മാണൂരിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിൽ ഇടിച്ചു; യുവാവിന്  പരിക്കേറ്റു

മലപ്പുറം മാണൂരിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിൽ ഇടിച്ചു; യുവാവിന് പരിക്കേറ്റു



മലപ്പുറം: മാണൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട  കാർ സ്വകാര്യ ബസിൽ ഇടിച്ചു കയറുകയായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് അപകടം. മുവാറ്റുപുഴ സ്വദേശി ഷബീറാണ്  അത്ഭുതകരമായി രക്ഷപ്പെട്ടത് അപകടത്തിന്റെ CCTV ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഷബീറിന് ഗുരുതര പരുക്കുകൾ ഇല്ലെന്നുള്ളത് അത്ഭുതപ്പെടുത്തുന്നതാണ് എന്ന്  നാട്ടുകാർ പറഞ്ഞു. പരുക്കേറ്റ ഷബീറിനെ  എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു . കാറിനൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്തതു ഇയാൾ മദ്യലഹരിയിലാണോ എന്ന സംശയത്തിനും ഇട  നൽകുന്നുവെന്ന് പോലീസ് പറഞ്ഞു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ


 മലപ്പുറം: കരിപ്പൂ‍ർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ. മസ്കറ്റിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി രാഹുൽ രാജാണ് പിടിയിലായത്. ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്. ഒമാൻ എയർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുളൂവെന്ന് പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 28 October 2025

പുത്തനത്താണിയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

പുത്തനത്താണിയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

 

മലപ്പുറം: പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ്‌ (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടമുണ്ടായത്.

ഇരുവരും ബൈക്കിൽ സഞ്ചരിക്കവെ ഇലക്ട്രിക് കാർ വന്ന് ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊണ്ടോട്ടിയിൽ ലോറി ജീപ്പിലിടിച്ച് അപകടം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊണ്ടോട്ടിയിൽ ലോറി ജീപ്പിലിടിച്ച് അപകടം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


 മലപ്പുറം: കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി കരുവാങ്കല്ല് ചെങ്ങാനി മുല്ലപ്പടിക്ക് സമീപം ലോറി ജീപ്പിലിടിച്ചുണ്ടായ അപകടത്തിലാണ് വിദ്യാര്‍ത്ഥി മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ധനഞ്ജയന്‍ (16) ആണ് മരിച്ചത്. ഇന്നലെ  വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 27 October 2025

 പുത്തനത്താണിയില്‍ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

പുത്തനത്താണിയില്‍ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ


 മലപ്പുറം: മലപ്പുറം പുത്തനത്താണിയില്‍ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പൂക്കിപ്പറമ്പ് സ്വദേശി ജുനൈസ്, കുണ്ടൂർ സ്വദേശി ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്. ബാലപ്രയോഗത്തിലൂടെയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. യുവാക്കളെ കീഴടക്കുന്നതിനിടെ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. മറ്റൊരു കേസിലെ പ്രതികളെ തേടി എത്തിയതായിരുന്നു കൽപകഞ്ചേരി പൊലീസ്. സംശയം തോന്നി പരിശോധിക്കുമ്പോഴാണ് പ്രതികളില്‍ നിന്ന് ലഹരി കണ്ടെത്തിയത്. ഇരുവരില്‍ നിന്നുമായി 14 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

മഫ്തിയിലായിരുന്നു മറ്റൊരു കേസിലെ പ്രതിയെ തിരഞ്ഞ് പൊലീസ് എത്തിയത്. ഇതിനിടയില്‍ പ്രതികളെ കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. ചില്ലറ വില്‍പനയ്ക്കായി മൂന്ന് പൊതികളിലാക്കിയാണ് എംഡിഎംഎ എത്തിച്ചത്. മയക്കുമരുന്ന് കണ്ടെത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെ രണ്ട് പൊലീസുകാര്‍ക്ക് കയ്യിന് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 25 October 2025

കിടപ്പുമുറിയില്‍ പാമ്പിന്‍കുഞ്ഞുങ്ങള്‍;2 ദിവസങ്ങളിലായി പിടിച്ചത് 7 എണ്ണം

കിടപ്പുമുറിയില്‍ പാമ്പിന്‍കുഞ്ഞുങ്ങള്‍;2 ദിവസങ്ങളിലായി പിടിച്ചത് 7 എണ്ണം

 




മലപ്പുറം: മമ്പാട് വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടി. രണ്ട് ദിവസങ്ങളിലായി പിടിച്ചത് ഏഴ് പാമ്പിന്‍കുഞ്ഞുങ്ങളെയാണ്. നടുവത്ത് തങ്ങള്‍ പടിയില്‍ മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ ബാബു രാജന്റെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് വെള്ളിവരയന്‍ കുഞ്ഞുങ്ങളാണ് പിടിക്കൂടിയത്.

വീട്ടുകാര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ഇആര്‍എഫ് ഷഹഭാന്‍ മമ്പാട് കഴിഞ്ഞ ദിവസം ആറ് പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു. ഇന്നലെയാണ് ഒരു വെള്ളിവരയന്‍ കുഞ്ഞിനെ കൂടി പിടിച്ചത്.

ശുചിമുറിയിലെ മലിനജലം ഒഴുക്കുന്ന കുഴിയില്‍ അകപ്പെട്ട പാമ്പ് മുട്ടയിട്ടത് വിരിഞ്ഞിട്ടുണ്ടായത് ആയിരിക്കാം എന്നൊരു നിഗമനമാണ് ഇആര്‍എഫ് ഷഹഭാന്‍ മമ്പാട് പറഞ്ഞത്. വിഷമില്ലാത്ത വെള്ളിവരയന്‍ കുഞ്ഞുങ്ങളെ പിടികൂടിയ ശേഷം വനം വകുപ്പിന് കൈമാറി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 23 October 2025

നഗരമധ്യത്തിലെ  ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍

നഗരമധ്യത്തിലെ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍

 


മലപ്പുറം: മലപ്പുറം നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായി. മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കൽ ഹസ്‌കർ (37) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.58 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതി ഹസ്‌കറിനെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം ഡിവൈഎസ്പി പി.പ്രമോദിന്റെ നിർദേശപ്രകാരമാണ് താനൂർ പൊലീസ് സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ പരിശോധനക്ക് എത്തിയത്. താനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ടി.ബിജിത്ത്, എസ്.ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍ കെ.ടി. ബിജിത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. എ.എസ്.ഐ നിഷ, സി.പി.ഒമാരായ അനീഷ്, അനില്‍ കുമാര്‍, മുസ്തഫ, ബിജോയ്, പ്രബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബത്തെ ആക്രമിച്ചതായി പരാതി

വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബത്തെ ആക്രമിച്ചതായി പരാതി

 




മലപ്പുറം: വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബത്തെ ആക്രമിച്ചതായി പരാതി. മഞ്ചേരി വായ്പാറപ്പടി അച്ചിപ്പുറത്ത് വീട്ടില്‍ അസദുല്ല (47), ഭാര്യ മിന്‍സിയ (43), മകന്‍ ആമിന്‍ സിയ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഗുണ്ടകളാണെന്ന് അസദുല്ല പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അസദുല്ല കാര്‍ വാങ്ങാന്‍ 2023 മാര്‍ച്ചില്‍ മഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 4.1 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 



കൃത്യമായി അടച്ചിരുന്ന വായ്പാ തിരിച്ചടവ് രണ്ടു മാസമായി മുടങ്ങി. ഇതോടെ ബൈക്കിലെത്തിയ രണ്ടുപേര്‍ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ഒരാഴ്ച കൊണ്ട് അടക്കാമെന്ന് പറഞ്ഞെങ്കിലും ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഇവരിലൊരാള്‍ ഹെല്‍മറ്റുകൊണ്ട് ആമീന്‍ സിയയെ അടിച്ചത്. തടയാനെത്തിയ മിന്‍സിയെയും ആക്രമിച്ചു. ഇവരുടെ വലതുകൈയിന് പൊട്ടലുണ്ട്. അസദുല്ലയുടെ മൂക്കിനും പരിക്കേറ്റു. ആമീന്‍ സിയയുടെ തലയിലേറ്റ മുറിവില്‍ എട്ടു തുന്നലുണ്ട്. മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 21 October 2025

എടവണ്ണപ്പാറയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി; പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

എടവണ്ണപ്പാറയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി; പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു


 മലപ്പുറം: എടവണ്ണപ്പാറയില്‍ ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ടു. എടവണ്ണപ്പാറ സ്വദേശി സജീം അലി (42) ആണ് കൊല്ലപ്പെട്ടത്. സംഘാംഗങ്ങള്‍ തമ്മില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് സജീം അലിക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സജീം അലി ആക്രമിച്ച നൗഷാദും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പൊലീസുകാരെ ആക്രമിച്ച കേസിലും പ്രതിയാണിയാള്‍. ബ്ലേഡ് കൊണ്ട് ദേഹത്ത് വരയുന്നതാണ് സജീം അലിയുടെ ആക്രമണ രീതി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് അന്ധനെന്ന് അഭിനയിച്ച് ഭിക്ഷ എടുത്ത കോട്ടയംകാരനെ കയ്യോടെ പിടിച്ച് നാട്ടുകാർ

മലപ്പുറത്ത് അന്ധനെന്ന് അഭിനയിച്ച് ഭിക്ഷ എടുത്ത കോട്ടയംകാരനെ കയ്യോടെ പിടിച്ച് നാട്ടുകാർ

 

മലപ്പുറം: അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിവന്നയാളുടെ കള്ളത്തരം കൈയോടെ പിടികൂടി നാട്ടുകാർ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കോട്ടയം സ്വദേശിയായ ഹംസയാണ് ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് പണം എണ്ണിനോക്കിയതിലൂടെ കുടുങ്ങിയത്. രണ്ട് മാസം മുമ്പാണ് ഹംസ വളാഞ്ചേരിയിൽ എത്തിയത്. കറുത്ത കണ്ണട വെച്ച് അന്ധനാണെന്ന് പറഞ്ഞ് ഇയാൾ പല സ്ഥലങ്ങളിലും ഭിക്ഷ യാചിച്ചിരുന്നു. ഹംസയെ വിശ്വസിച്ച് നിരവധി പേർ പണം നൽകി സഹായിക്കുകയും ചെയ്തു. എന്നാൽ, കണ്ണ് കാണാത്തവർക്കായുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഇയാൾ അത് നിരസിച്ചു. ഇതോടെയാണ് വളാഞ്ചേരിക്കാർക്ക് സംശയം തോന്നിത്തുടങ്ങിയത്.

ഇന്ന് പുലർച്ചെ ഹംസ ആളൊഴിഞ്ഞ ഒരിടത്തേക്ക് പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടു. തുടർന്ന് നിരീക്ഷിച്ച നാട്ടുകാർ കണ്ടത്, കറുത്ത കണ്ണട ഊരിമാറ്റിയ ശേഷം കൈവശമുണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്ന ഹംസയെയാണ്. കള്ളത്തരം കയ്യോടെ പിടിച്ചപ്പോൾ ഇയാൾക്ക് തൻ്റെ കുറ്റം സമ്മതിക്കേണ്ടി വന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 20 October 2025

രഹസ്യവിവരം, നിരീക്ഷണം: ഗ്രാമിന് 3500 രൂപ നിരക്കിൽ വിറ്റുവരവ് നടത്തി വരുന്നതിനിടെ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ

രഹസ്യവിവരം, നിരീക്ഷണം: ഗ്രാമിന് 3500 രൂപ നിരക്കിൽ വിറ്റുവരവ് നടത്തി വരുന്നതിനിടെ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ


മലപ്പുറം: നിലമ്പൂരിൽ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ. കല്ലേമ്പാടം സ്വദേശി വിവേകാണ് പിടിയിലായത്. ഇയാളിൽ നിന്ന് 4.35 ഗ്രാം മെത്താഫിറ്റാമിൻ പിടിച്ചെടുത്തു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫിറ്റാമിൻ വിൽപ്പന നടത്തിയിരുന്നത്. നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് വിവേകിനെ പിടികൂടിയത്.

നിലമ്പൂർ ഐ ബിനു ബിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്ഐ പിടി സൈഫുള്ളയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് നിലമ്പൂർ എൽഐസി ഓഫീസിന് എതിർവശത്ത് പ്രതിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കെടിടത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫിറ്റാമിൻ വിൽപ്പന നടത്തിയിരുന്നതെന്ന് അന്വേഷണ സഘം പറയുന്നു. ബീവറേജ് ഷോപ്പിനോട് ചേർന്ന് പ്രതി നടത്തിയിരുന്ന കടയിൽ മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. 

എസ്ഐ മുജീബ് ടി, സിപിഒ വിവേക് സിവി ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹ സത്കാരത്തിൽ പങ്കെടുത്തു മടങ്ങവേ ബൈക്ക് പുഴയിൽ വീണ് യുവാവ് മരിച്ചു

വിവാഹ സത്കാരത്തിൽ പങ്കെടുത്തു മടങ്ങവേ ബൈക്ക് പുഴയിൽ വീണ് യുവാവ് മരിച്ചു


 മലപ്പുറം: വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. വയനാട് സ്വദേശി അജ്മലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവതി അടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. ചമ്രവട്ടത്ത് അര്‍ധരാത്രിയാണ് അപകടം.

ചമ്രവട്ടം പാലത്തില്‍ നിന്ന് ദിശതെറ്റിയ ഇരുചക്ര വാഹനം താഴെ പുഴയിലേക്ക് വീണായിരുന്നു യുവാവിന് ദാരുണാന്ത്യം. ചമ്രവട്ടം പാലത്തില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ് മരിച്ച അജ്മല്‍. പരുക്കേറ്റ അജ്മല്‍ ലുലു, വൈഷ്ണവി എന്നിവരെ ആദ്യം ആലത്തിയൂരിലെ ഇമ്പിച്ച ബാവ സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 17 October 2025

ബസ് ഫീസ് അടച്ചില്ല, യുകെജി വിദ്യാർത്ഥിയെ ബസ്സിൽ നിന്നിറക്കി വിട്ടു; കണ്ണീരോടെ മടങ്ങി കുട്ടി, മലപ്പുറം ചേലേമ്പ്ര സ്കൂളിനെതിരെ പരാതി

ബസ് ഫീസ് അടച്ചില്ല, യുകെജി വിദ്യാർത്ഥിയെ ബസ്സിൽ നിന്നിറക്കി വിട്ടു; കണ്ണീരോടെ മടങ്ങി കുട്ടി, മലപ്പുറം ചേലേമ്പ്ര സ്കൂളിനെതിരെ പരാതി

 

മലപ്പുറം: ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് യുകെജി വിദ്യാർത്ഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. മലപ്പുറം ചേലേമ്പ്ര എഎൽപി സ്കൂളിലെ യുകെജി വിദ്യാർത്ഥിയോടാണ് പ്രധാന അധ്യാപികയുടെ ക്രൂരത. സ്കൂൾ വാഹനത്തിൽ കയറാൻ ഒരുങ്ങിയ അഞ്ച് വയസുകാരനെ ബസിൽ കയറ്റരുതെന്ന് പ്രധാന അധ്യാപിക ഡ്രൈവർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ വഴിയിൽ വിട്ട് ബസ് പോവുകയായിരുന്നു.

രക്ഷിതാക്കളെ പോലും അറിയിക്കാതെയാണ് പിഞ്ചു ബാലനെ വഴിയിൽ നിർത്തി പോയത്. മറ്റ് വിദ്യാർഥികൾ ബസിൽ സ്‌കൂളിലേക്കു പോയതോടെ അഞ്ച് വയസുകാരൻ മടങ്ങി. ബസ് ഫീസ് ആയിരം രൂപ അടക്കാൻ വൈകിയതിനാണ് കുട്ടിക്ക് നേരെയുള്ള ക്രൂരത. അതേസമയം, സംഭവത്തിൽ പരാതിയുമായി സ്കൂളിലെത്തിയ അമ്മയോട് മാനേജരും മോശമായി പെരുമാറി. ഇത്തരക്കാരെ ടി.സി കൊടുത്ത് പറഞ്ഞു വിടണമെന്ന് സ്കൂൾ മാനേജർ പറഞ്ഞതായി കുടുംബം പറയുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പൊലീസിലും കുടുംബം പരാതി നൽകി. മാനസിക പ്രയാസം കാരണം സ്‌കൂൾ തന്നെ ഉപേക്ഷിച്ച നിലയിലാണ് വിദ്യാർത്ഥിയുടെ കുടുംബം. ഇനി ആ സ്‌കൂളിലേക്ക് കുട്ടിയെ വിടുന്നില്ലെന്ന് അമ്മ പ്രതികരിച്ചു. എന്നാൽ വിഷയത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാളികാവിൽ 36 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു..

കാളികാവിൽ 36 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു..

 



കാളികാവ്: കാളികാവ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കൃഷിയിടത്തിൽ ഇറങ്ങിയ 36 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ബുധനാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് പന്നികളെ വെടിവെച്ചിട്ടത്. ജില്ലയിൽ ഒരുദിവസം നടത്തിയ ഏറ്റവുംവലിയ പന്നിവേട്ടയാണിത്.

മനുഷ്യ വന്യജീവി സംഘർഷലഘൂകരണ കാംപെയ്‌നിന്റെ ഭാഗമായി ലഭിച്ച പരാതികൾ പരിഗണിച്ചാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരച്ചിൽ നടത്തിയത്. കാട്ടുപന്നികൾ വ്യാപകമായി കാർഷികവിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കാട്ടുപന്നിവേട്ട ശക്തമാക്കിയത്. കൊന്നൊടുക്കിയ പന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കെടുപ്പിനും പരിശോധനയ്ക്കുംശേഷം സ്റ്റേഷൻ പരിസരത്ത് കുഴിച്ചുമൂടി.

ഡിഎഫ്ഒയുടെ എം പാനൽ പട്ടികയിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുമുള്ള വിദഗ്ധ ഷൂട്ടർമാരുടെ നേതൃത്വത്തിലാണ് പന്നിവേട്ട നടത്തിയത്. ഷൂട്ടർമാരായ ദിലീപ്മേനോൻ, എം.എം. സക്കീർ, സംഗീത് എർനോൾ, അസീസ് കുന്നത്ത്, ഉസ്‌മാൻ പൻഗിനി, വാസുദേവൻ തുമ്പയിൽ, വി.സി. മുഹമ്മദലി, കർഷകപ്രതിനിധി അർഷദ്ഖാൻ പുല്ലാണി തുടങ്ങിയവരാണ് വേട്ടയ്ക്ക് നേതൃത്വംനൽകിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 15 October 2025

കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; അയല്‍വാസി അറസ്റ്റില്‍

കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; അയല്‍വാസി അറസ്റ്റില്‍

 

മലപ്പുറം: കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. ജസീറമോള്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മഞ്ചേരി രാമന്‍കുളത്ത് വാടകയ്ക്ക് താമസിക്കുന്ന തോമസ് ബാബു-സൗമിനി ദമ്പതികളുടെ വീട്ടിലാണ് ഇവര്‍ അതിക്രമിച്ചുകയറി സ്വര്‍ണം കവര്‍ന്നത്.

കാഴ്ച്ചശേഷി നഷ്ടപ്പെട്ട സൗമിനിയുടെ കമ്മലാണ് ജസീറമോള്‍ കവര്‍ന്നത്. ഈ സ്വര്‍ണം ഇവര്‍ വില്‍ക്കുകയും ചെയ്തു. മഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്ന് പൊലീസ് സ്വർണം കണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ചയ്ക്ക് പ്രതിയെ സഹായിച്ച മകള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 13 October 2025

രാജ്യത്ത് ആദ്യമായി ഗവ. എൽപി സ്കൂളിന് സമ്പൂർണ എയർകണ്ടീഷൻ കെട്ടിടം നിർമിച്ച് മലപ്പുറം നഗരസഭ

രാജ്യത്ത് ആദ്യമായി ഗവ. എൽപി സ്കൂളിന് സമ്പൂർണ എയർകണ്ടീഷൻ കെട്ടിടം നിർമിച്ച് മലപ്പുറം നഗരസഭ

 

മലപ്പുറം: ഗവ. മേഖലയിൽ സമ്പൂർണ്ണമായി എയർകണ്ടീഷൻ ചെയ്ത കെട്ടിടത്തോടുകൂടിയ മോഡേൺ ഹൈടെക് സ്കൂൾ മലപ്പുറം നഗരസഭയിൽ നിർമാണം പൂർത്തിയായി.

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഗവ. എൽപി സ്കൂളിന് സമ്പൂർണ എയർകണ്ടീഷനോടുകൂടിയ കെട്ടിടം ഉണ്ടാകുന്നതെന്ന് നഗരസഭാധികൃതർ പറഞ്ഞു. മൂന്ന് നിലകളിലായി എട്ട് ക്ലാസ്‌മുറികളും കംപ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ്‌മുറി, പ്രഥമാധ്യാപികയ്ക്കുള്ള മുറി തുടങ്ങി സ്കൂളിന്റെ മുഴുവൻ ഭാഗവും എയർകണ്ടീഷൻ ചെയ്തിട്ടുണ്ട്. സാധാരണ ബെഞ്ച്, ഡെസ്കുകളിൽനിന്ന് വ്യത്യസ്തമായി മോഡേൺ എഫ്ആർപി ബെഞ്ചുകളും ഡെസ്കുകളുമാണ് വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുളളത്.

കൂടാതെ ഓരോ നിലയിലും പ്യൂരിഫൈഡ് വാട്ടർ കിയോസ്കുകൾ, മുഴുവൻ ക്ലാസ്‌മുറികളിലും ഡിജിറ്റൽ സ്ക്രീനുകൾ, സ്കൂൾ മുഴുവനായി ഇന്റഗ്രേറ്റഡ് സൗണ്ട് സിസ്റ്റം, ക്ലാസ്റൂമിൽ പ്രവേശിക്കുന്നതിനുമുൻപായി വിദ്യാർഥികൾക്ക് ചെരിപ്പുകൾ സൂക്ഷിക്കുന്നതിന് പ്രത്യേകമായ ഷൂറാക്കുകൾ, ഓരോ ക്ലാസ്സിലും പ്രത്യേക ക്ലാസ്റൂം ലൈബ്രറികൾ, സോളാർസിസ്റ്റം, ആധുനിക സ്കൂൾ ഫർണിച്ചറുകൾ, ചുറ്റുമതിൽ, കരുക്കുകട്ടവിതാനിച്ച നിലസൗകര്യം എന്നിവയുമുണ്ട്. 100 വർഷത്തോളം പഴക്കമുണ്ടായിരുന്ന സ്കൂളിന്റെ പഴയ കെട്ടിടം ജീർണാവസ്ഥയിലായതുകാരണം വിദ്യാഭ്യാസവകുപ്പ് പ്രവേശനാനുമതി ഉൾപ്പെടെ നേരത്തേ വിലക്കിയിരുന്നു.

നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, വാർഡഗം സി.കെ. നാജിയ ശിഹാർ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭ സ്വന്തമായി സ്ഥലംവാങ്ങിയാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. ഏകദേശം അഞ്ചു കോടിയാണ് പ്രവർത്തനച്ചെലവ്. പി. ഉബൈദുള്ള എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷവും അനുവദിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് ഇ.ടി. മുഹമ്മദ് ബഷീർ എംപി നിർവഹിക്കും. പി. ഉബൈദുള്ള എംഎൽഎ, നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥപ്രമുഖർ എന്നിവർ പങ്കെടുക്കും. സാംസ്കാരികഘോഷയാത്രയും വൈകീട്ട് കലാസന്ധ്യയും നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 12 October 2025

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്തി

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്തി

 


മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം. 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയതില്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു

മലപ്പുറം മാറാക്കരയിലാണ് ഇന്നലെ 14 വയസുകാരിയുടെ വിവാഹ നിശ്ചയത്തിന് സമാനമായ ചടങ്ങുകള്‍ നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങ് സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.

വിവാഹനിശ്ചയം നടത്തരുതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുടുംബത്തിന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ കുടുംബം അത് അവഗണിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കാടാമ്പുഴ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 10 പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ഇപ്പോള്‍ സിഡബ്ല്യുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ ജില്ലാ വനിതാ ശിശു വികസന ഓഫിസറോട് റിപ്പോര്‍ട്ട് തേടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക