Showing posts with label Pathanamthitta. Show all posts
Showing posts with label Pathanamthitta. Show all posts

Sunday, 5 July 2026

13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല.

 


പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴിമാറ്റി. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ അടക്കം വിട്ടയച്ചിരുന്നു.

പരസ്പര വിരുദ്ധമായ കാര്യങ്ങൾ പെൺകുട്ടി പറയുന്നതായി പൊലീസ്. 13കാരിയിൽ നിന്ന് വീണ്ടും വിശദമായി മൊഴി എടുക്കും. കേസിൽ സമ​ഗ്രമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പെൺകുട്ടി ചൈൽഡ് ലൈന് മൊഴി നൽകാൻ ഇടയായ സാഹചര്യം പോലീസ് പരിശോധിക്കും. പെൺകുട്ടി നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ്.

പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും. പത്ത് പേരുടെ പേരുകളായിരുന്നു പെൺകുട്ടി മൊഴി നൽകിയിരുന്നത്. ഈ പത്തു പേരെയും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് ആറ് പേരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 4 July 2026

പത്തനംതിട്ടയിൽ 13കാരിക്ക് നേരെ കൂട്ടപീഡനം

പത്തനംതിട്ടയിൽ 13കാരിക്ക് നേരെ കൂട്ടപീഡനം

 





പത്തനംതിട്ട: ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയെ സഹപാഠികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

സംഭവത്തിൽ ഒരു പെൺകുട്ടിയുൾപ്പെടെ അഞ്ച് സഹപാഠികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നാല് ആൺകുട്ടികളാണ് പീഡനത്തിൽ നേരിട്ട് പങ്കെടുത്തതെന്നും പെൺകുട്ടി അതിന് ഒത്താശ ചെയ്തതായും പരാതിയിൽ പറയുന്നു. സ്കൂളിന് സമീപവും കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്നാണ് മൊഴി.

സ്കൂളിന് പുറത്തുനിന്നുള്ള ചിലരും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും അവരെ കണ്ടാൽ തിരിച്ചറിയാനാകുമെന്നും പെൺകുട്ടി പൊലീസിനോട് അറിയിച്ചു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 30 June 2026

ഇ–ചെലാൻ തട്ടിപ്പ് വ്യാപകം; വ്യാജ ലിങ്കുകളിൽ വീഴരുത്

ഇ–ചെലാൻ തട്ടിപ്പ് വ്യാപകം; വ്യാജ ലിങ്കുകളിൽ വീഴരുത്

 





പത്തനംതിട്ട: ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ഇ–ചെലാൻ (e-Challan) അയച്ചെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ ജനങ്ങളെ ലക്ഷ്യമിട്ട് വ്യാപക തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ്. വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉടൻ പണം അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നുമുള്ള സന്ദേശങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ആളുകൾക്ക് വാട്സാപ്പിലൂടെയും എസ്.എം.എസ് വഴിയും ലഭിച്ചുകൊണ്ടിരിക്കുന്നത്.

സർക്കാർ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രൂപകൽപ്പനയിലാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ തയ്യാറാക്കുന്നത്. ഇതിലൂടെ ആളുകളെ വിശ്വസിപ്പിച്ച് വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിക്കുകയോ അപകടകരമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുകയോ ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.

തട്ടിപ്പ് നടക്കുന്നത് എങ്ങനെ?

വ്യാജ സന്ദേശങ്ങളിൽ ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ ഒരു ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ടാകും. ചില സന്ദേശങ്ങളിൽ പിഴ പരിശോധിക്കാനോ അടയ്ക്കാനോ പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും APK ഫയൽ അയയ്ക്കുകയും ചെയ്യും.

ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ APK ഫയൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ മൊബൈൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്താൻ സാധ്യതയുണ്ട്. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി., വ്യക്തിഗത വിവരങ്ങൾ എന്നിവ ചോർത്തി അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി.

അധികൃതരുടെ നിർദേശങ്ങൾ

മോട്ടോർ വാഹന വകുപ്പിന്റെയോ പോലീസിന്റെയോ പേരിൽ ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങളിൽ ഒരിക്കലും വിശ്വസിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ട്രാഫിക് പിഴ പരിശോധിക്കാനോ അടയ്ക്കാനോ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇ-ചെലാൻ പോർട്ടൽ മാത്രം ഉപയോഗിക്കണം. വാട്സാപ്പ് വഴിയോ മറ്റ് സ്വകാര്യ ലിങ്കുകൾ വഴിയോ ഗതാഗത വകുപ്പോ പോലീസോ പിഴ അടയ്ക്കാനുള്ള നിർദേശം അയയ്ക്കാറില്ല.

അതുപോലെ, പുറത്തുനിന്ന് ലഭിക്കുന്ന APK ഫയലുകൾ ഒരു കാരണവശാലും മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്നും അധികൃതർ നിർദേശിക്കുന്നു. ഇത്തരം ഫയലുകൾ ഫോണിന്റെ സുരക്ഷയും ബാങ്ക് അക്കൗണ്ടുകളും ഗുരുതരമായ അപകടത്തിലാക്കാൻ സാധ്യതയുണ്ട്.

പണം നഷ്ടമായാൽ ഉടൻ ചെയ്യേണ്ടത്

ഇ-ചെലാൻ തട്ടിപ്പിൽപ്പെട്ട് പണം നഷ്ടമായാൽ സമയം കളയാതെ ഉടൻ നടപടി സ്വീകരിക്കണമെന്ന് സൈബർ വിദഗ്ധർ നിർദേശിക്കുന്നു. പ്രത്യേകിച്ച് ആദ്യ മണിക്കൂറിനുള്ളിൽ പരാതി നൽകിയാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം സാഹചര്യങ്ങളിൽ ഉടൻ 1930 എന്ന ദേശീയ സൈബർ ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. കൂടാതെ സമീപത്തെ സൈബർ പോലീസ് സ്റ്റേഷനിലോ പോലീസിലോ വിവരമറിയിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

സൈബർ തട്ടിപ്പുകൾ ദിനംപ്രതി പുതിയ രീതികളിലേക്ക് മാറുന്ന സാഹചര്യത്തിൽ, ഔദ്യോഗിക വെബ്സൈറ്റുകളും അംഗീകൃത സംവിധാനങ്ങളും മാത്രമേ ഉപയോഗിക്കാവൂ എന്ന ജാഗ്രത പാലിച്ചാൽ ഇത്തരം സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനാകുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 29 June 2026

ചിറ്റാർ ദുരൂഹമരണം; മൂന്ന് പേർ കസ്റ്റഡിയിൽ

ചിറ്റാർ ദുരൂഹമരണം; മൂന്ന് പേർ കസ്റ്റഡിയിൽ

 





പത്തനംതിട്ട: ചിറ്റാർ ഉന്നതിയിൽ യുവാവിനെ അവശനിലയിൽ കണ്ടെത്തി പിന്നീട് മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവർ അനധികൃത നായാട്ട് സംഘത്തിലെ അംഗങ്ങളാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇവരുടെ കൈവശത്തുനിന്ന് ഒരു നാടൻ തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കസ്റ്റഡിയിലുള്ള പ്രതികൾക്കെതിരെ ആംസ് ആക്ട് പ്രകാരം ചിറ്റാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, യുവാവിന്റെ മരണവുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

മരിച്ച സന്ദീപിന്റെ വനിതാ സുഹൃത്തിന്റെ ബന്ധുക്കളായ മൂന്ന് പേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുവാവിന്റെ മരണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമോ മറ്റ് കാരണങ്ങളോ ഉണ്ടോയെന്നും പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.

സംഭവത്തിൽ ആദ്യം മുതൽ കൊലപാതക സംശയം ഉന്നയിച്ചത് സന്ദീപിന്റെ പിതാവ് സദാനന്ദനാണ്. മകൻ കുഴിയിൽ അവശനിലയിൽ കിടക്കുന്നതായി പ്രദേശവാസികളാണ് വിവരം അറിയിച്ചതെന്നും സ്ഥലത്തെത്തിയപ്പോൾ വെള്ളം പോലും കൊടുക്കാൻ കഴിയാത്തവിധം ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപിന്റെ നെറ്റിയിലും നെഞ്ചിന് സമീപവും മർദനമേറ്റതിന് സമാനമായ പാടുകൾ ഉണ്ടായിരുന്നുവെന്നും കമ്പിയോ വടിയോ ഉപയോഗിച്ച് ആക്രമിച്ചിരിക്കാമെന്ന സംശയമുണ്ടെന്നും പിതാവ് ആരോപിച്ചു. മകൻ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ നേരത്തെയും സന്ദീപിനെ മർദിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

സംഭവസമയത്ത് സന്ദീപിന്റെ സമീപത്തുനിന്ന് ചിലർ ഓടിപ്പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നുവെന്നും ഇതും ദുരൂഹത വർധിപ്പിക്കുന്നതായി പിതാവ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സന്ദീപിനെ ആളൊഴിഞ്ഞ ഒരു വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുന്നതായി കണ്ടിരുന്നുവെന്നും അതിനിടെ രണ്ട് പേർ വീടിന്റെ മുറ്റത്തുകൂടി നടന്നുപോകുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംശയം തോന്നിയതിനെ തുടർന്ന് ഉടൻ സന്ദീപിന്റെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവ് സ്ഥലത്തെത്തിയപ്പോൾ സമീപത്തെ കുഴിയിൽ അവശനിലയിൽ കിടക്കുന്ന നിലയിലാണ് സന്ദീപിനെ കണ്ടെത്തിയതെന്നും അയൽവാസി വ്യക്തമാക്കി.

സന്ദീപിന്റെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ തെളിവുകൾ, ഫോറൻസിക് പരിശോധനാ ഫലങ്ങൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നതും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമിതഭാരം; ഗവി ബസ് പ്രതിസന്ധിയിൽ

അമിതഭാരം; ഗവി ബസ് പ്രതിസന്ധിയിൽ

 





സീതത്തോട്: പത്തനംതിട്ട–ഗവി–കുമളി കെഎസ്ആർടിസി ബസുകളിൽ മൂന്നിരട്ടിയിലധികം യാത്രക്കാരുമായി നടത്തുന്ന സർവീസ് വലിയ സുരക്ഷാ ആശങ്ക ഉയർത്തുന്നു. തകർന്ന റോഡും അമിത യാത്രക്കാരും പഴകിയ ബസുകളും ചേർന്ന് യാത്ര ദുഷ്കരമാകുമ്പോൾ, അപകടസാധ്യതയും ദിനംപ്രതി വർധിക്കുകയാണെന്ന് യാത്രക്കാരും ജീവനക്കാരും ആശങ്കപ്പെടുന്നു.

ഗവി റൂട്ടിൽ സർവീസ് നടത്തുന്ന മിക്ക ബസുകൾക്കും പത്ത് വർഷത്തിലേറെ പഴക്കമുണ്ട്. 30 സീറ്റുകൾ മാത്രമുള്ള ചെറുബസുകളിലാണ് ദിവസേന നൂറോളം യാത്രക്കാരെ വരെ കയറ്റി സർവീസ് നടത്തുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. അവധി ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയും യാത്രക്കാർ ഫുട്ബോർഡിൽ വരെ തൂങ്ങി യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.

മൂഴിയാർ 40 ഏക്കർ മുതൽ ഗവി വരെയുള്ള റോഡിന്റെ വലിയൊരു ഭാഗം കുഴികളാൽ നിറഞ്ഞതാണ്. പല ഭാഗങ്ങളിലും റോഡിന് ആവശ്യമായ വീതിയില്ല. ഒരു വശത്ത് അണക്കെട്ടുകളുടെ ജലാശയവും മറുവശത്ത് മലഞ്ചെരിവുകളും ഉള്ളതിനാൽ യാത്ര അതീവ അപകടകരമാണ്. മഴ ശക്തമായതോടെ റോഡിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുതാഴുന്ന സ്ഥിതിയും രൂപപ്പെട്ടിട്ടുണ്ട്.

ഈ റൂട്ടിൽ യാത്രയ്ക്കായി നേരത്തെ ഏകദേശം ആറുമണിക്കൂർ മതിയായിരുന്നെങ്കിലും ഇപ്പോൾ ഏഴുമണിക്കൂറിലേറെയാണ് വേണ്ടിവരുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു. മോശം റോഡിലൂടെ അമിതഭാരം വഹിച്ച് സഞ്ചരിക്കേണ്ടി വരുന്നത് വാഹനങ്ങളുടെ തകരാറിനും കാരണമാകുകയാണ്.

അടുത്തിടെ നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയ ഗവി ബസിന് ബ്രേക്ക് തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ആങ്ങമൂഴിയിലെ വർക്‌ഷോപ്പിൽ എത്തിച്ച് അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് യാത്ര തുടരാനായത്. ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രണ്ട് ബസുകളും കുമളി ഡിപ്പോയിൽ നിന്ന് ഒരു ബസുമാണ് നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. പത്തനംതിട്ടയിൽ നിന്ന് കുമളിവരെയുള്ള മുഴുവൻ യാത്രയ്ക്ക് 208 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഗവി മേഖലയിലെ കെഎഫ്ഡിസി ജീവനക്കാർ, വനപാലകർ, പൊലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങി നിരവധി സ്ഥിരം യാത്രക്കാർ ഈ ബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കിനെ തുടർന്ന് ഇവർക്കുപോലും യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയാണ്.

'പ്രിയദർശിനി' ടൂറിസം പദ്ധതി ആരംഭിച്ചതോടെ സ്ത്രീ സഞ്ചാരികളുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതൽ ബസുകൾ അനുവദിക്കുന്നതിനും തകർന്ന റോഡ് അടിയന്തരമായി നവീകരിക്കുന്നതിനും നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 20 June 2026

തിരുപ്പതി മാതൃകയിൽ ശബരിമല; ലോകോത്തര തീർഥാടന കേന്ദ്രമാക്കാൻ വമ്പൻ പദ്ധതി

തിരുപ്പതി മാതൃകയിൽ ശബരിമല; ലോകോത്തര തീർഥാടന കേന്ദ്രമാക്കാൻ വമ്പൻ പദ്ധതി

 





ശബരിമല: ശബരിമലയെ രാജ്യാന്തര നിലവാരത്തിലുള്ള തീർഥാടന കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ. തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയിൽ ശബരിമല ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി ദേശീയ തീർഥാടന കേന്ദ്രങ്ങളാക്കി ഉയർത്താനാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമലയ്ക്കൊപ്പം ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം തുടങ്ങിയ പ്രധാന തീർഥാടന കേന്ദ്രങ്ങളെയും സമഗ്ര വികസന പദ്ധതിയുടെ ഭാഗമാക്കും. ശുചിത്വം, ഗതാഗതം, സുരക്ഷ, താമസസൗകര്യം, തിരക്കുനിയന്ത്രണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്.

ശബരിമലയിൽ തീർഥാടകർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ താമസസൗകര്യക്കുറവിന് പരിഹാരം കാണുന്നതിനായി നിലയ്ക്കലിനെ അടിസ്ഥാന തീർഥാടക കേന്ദ്രമായി വികസിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. വലിയ തോതിൽ താമസസൗകര്യങ്ങൾ ഒരുക്കി ഭക്തരെ നിശ്ചിത സമയക്രമത്തിൽ സന്നിധാനത്തേക്ക് എത്തിക്കുന്ന സംവിധാനമാണ് പരിഗണനയിൽ.

ദർശനം പൂർത്തിയാക്കിയ ശേഷം ഭക്തർക്ക് വേഗത്തിൽ മലയിറങ്ങാൻ സൗകര്യമൊരുക്കുന്നതിലൂടെ സന്നിധാനത്തിലെ തിരക്ക് കുറയ്ക്കാനും തീർഥാടനം കൂടുതൽ ക്രമബദ്ധമാക്കാനും ലക്ഷ്യമിടുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനും പ്രത്യേക പ്രാധാന്യം നൽകും.

ശുചിത്വ കാര്യത്തിൽ രാജ്യത്തെ മികച്ച തീർഥാടന കേന്ദ്രങ്ങളിലൊന്നായ തിരുപ്പതിയുടെ മാതൃക പിന്തുടർന്ന് ശബരിമലയിലും ശുചിത്വ സംവിധാനങ്ങൾ ശക്തിപ്പെടുത്തും. മാലിന്യസംസ്‌കരണം, ശുചിമുറി സൗകര്യങ്ങൾ, കുടിവെള്ള വിതരണം എന്നിവ കൂടുതൽ ആധുനികമാക്കും.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗതാഗത സംവിധാനങ്ങളും തിരക്കുനിയന്ത്രണ സംവിധാനങ്ങളും നവീകരിക്കും. ശാസ്ത്രീയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കുന്ന പുതിയ സംവിധാനങ്ങൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ശബരിമലയെ ലോകോത്തര തീർഥാടന കേന്ദ്രമായി ഉയർത്താനുള്ള നിർണായക ചുവടുവെപ്പായാണ് ഈ വികസന പദ്ധതികളെ വിലയിരുത്തുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 19 June 2026

ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; ബലാത്സംഗശ്രമത്തിനിടെ കൊന്നതായി പ്രതിയുടെ മൊഴി

ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; ബലാത്സംഗശ്രമത്തിനിടെ കൊന്നതായി പ്രതിയുടെ മൊഴി

 



പത്തനംതിട്ട: ഗവി വനമേഖലയിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായും ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതായും അന്വേഷണ സംഘം അറിയിച്ചു.

കൊല്ലപ്പെട്ട യുവതി തമിഴ്നാട് സ്വദേശിനിയാണ്. മീനാർ അംഗനവാടിയിൽ ഹെൽപ്പറായി ജോലി ചെയ്തുവരികയായിരുന്നു. ഗവിയിലാണ് താമസിച്ചിരുന്നത്. താമസസ്ഥലത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള അംഗനവാടിയിലേക്ക് ദിവസവും വനപാതയിലൂടെയാണ് യുവതി യാത്ര ചെയ്തിരുന്നത്. ഈ വനപാതയ്ക്കു സമീപമുള്ള തോട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ശക്തമാക്കിയത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

അന്വേഷണത്തിൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിയായ വിനോദ് യുവതിയെ പിന്തുടർന്നിരുന്നതായി കണ്ടെത്തി. യുവതിയെ ആക്രമിക്കാനുള്ള ലക്ഷ്യത്തോടെ വനമേഖലയിൽ താൽക്കാലിക കുടിൽ കെട്ടി താമസിച്ചിരുന്നുവെന്നതിനുള്ള തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഗവി–മീനാർ റോഡിൽ കാത്തുനിന്ന് യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടായത്. യുവതിയോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും സംസാരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും പ്രതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു. യുവതിയെ പിടിച്ച് തള്ളിയപ്പോൾ തല സമീപത്തെ കല്ലിൽ ഇടിച്ച് വീണുവെന്നും തുടർന്ന് തോട്ടിലെ വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായും ഇയാൾ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

വനംവകുപ്പും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ വള്ളക്കടവ് ചെക്ക്‌പോസ്റ്റിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ മുമ്പ് കൊലപാതകശ്രമക്കേസും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. വണ്ടിപ്പെരിയാർ പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പത്തനംതിട്ട പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

സംഭവം സംസ്ഥാനത്തെ നടുക്കിയിരിക്കുകയാണ്. വനമേഖലകളിലൂടെ ജോലിക്കായി സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ഈ സംഭവത്തോടെ വീണ്ടും ഉയർന്നിരിക്കുകയാണ്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 18 June 2026

ഗവി വനത്തിനുള്ളിൽ യുവതിയുടെ മൃതദേഹം; ദുരൂഹതയേറി, അന്വേഷണം ആരംഭിച്ച് പൊലീസ്

ഗവി വനത്തിനുള്ളിൽ യുവതിയുടെ മൃതദേഹം; ദുരൂഹതയേറി, അന്വേഷണം ആരംഭിച്ച് പൊലീസ്

 



സീതത്തോട്: പത്തനംതിട്ട ജില്ലയിലെ ഗവി-മീനാർ വനമേഖലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു. മീനാർ അംഗൻവാടിയിലെ ഹെൽപ്പറായ തമിഴ്നാട് സ്വദേശിനി മേനക (34)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ വനത്തിനുള്ളിൽ കണ്ടെത്തിയത്.

പ്രദേശവാസികളാണ് വനമേഖലയ്ക്കുള്ളിൽ മൃതദേഹം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം വനപാലകരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

മീനാർ അംഗൻവാടിയിൽ ഹെൽപ്പറായി ജോലി ചെയ്തുവരികയായിരുന്ന മേനക കഴിഞ്ഞ ദിവസങ്ങളിലായി കാണാതായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് വനത്തിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളും മേനകയുടെ അവസാന ദിവസങ്ങളിലെ നീക്കങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. വനപാലകരുടെയും നാട്ടുകാരുടെയും മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 26 May 2026

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ; DMO റിപ്പോർട്ട് തള്ളിയ ആരോഗ്യ മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്‌ത്‌ വത്സല

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ; DMO റിപ്പോർട്ട് തള്ളിയ ആരോഗ്യ മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്‌ത്‌ വത്സല



പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡിഎംഒയുടെ റിപ്പോർട്ട് തള്ളിയ ആരോഗ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ പരാതിക്കാരി വത്സല. ഡിഎംഒ ആരെ സംരക്ഷിക്കാനാണ് പിഴവില്ലെന്ന് റിപ്പോർട്ട് കൊടുത്തത് ? തന്നെ കൊല്ലാൻ വേണ്ടിയാണോ ആശുപത്രി അധികൃതർ ഇങ്ങനെ ചെയ്തത്? ആരോഗ്യമന്ത്രി അങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് ഏറ്റവും നല്ല കാര്യമാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം.


കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നാണ് ശരീരത്തിനുള്ളിൽ സൂചി കയറിയതെന്നും വത്സല ആവർത്തിച്ചു. കോഴഞ്ചേരിയിൽ ചികിത്സയ്ക്ക് പോയതിന്റെ എല്ലാ തെളിവുകളും കുത്തിവെപ്പ് എടുത്തതിന്റെയും രേഖകൾ ബന്ധപ്പെട്ടവരെ കാണിച്ചു, എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ റിപ്പോർട്ട് കൊടുത്തതെന്ന് തനിക്ക് അറിയില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി വേണം. സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വത്സല ആവശ്യപ്പെട്ടു.

അതേസമയം, ഇടതു സർക്കാരിന്റെ കാലത്തെ ചികിത്സ പിഴവ് ആരോപണങ്ങളിൽ പരാതിക്കാർ ആവശ്യപ്പെട്ടാൽ പുനരന്വേഷണം ആകാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട് . പിന്നാലെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ നീതി തേടി സർക്കാറിന് മുന്നിലേക്ക് എത്തുന്നത്. ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുവെന്ന് യുവതി പറയുന്നു. വീഴ്ചവരുത്തിയ ഡോക്ടർക്ക് എതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.

വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ ഗുരുതര പിഴവിന്റെ വിവരവും ഇന്ന് പുറത്ത് വന്നു. മരത്തിൽ വീണുണ്ടായ മുറിവിൽ നിന്ന് മരക്കഷണങ്ങൾ നീക്കാതെ ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. രണ്ട് മാസത്തിനുശേഷമാണ് മരക്കഷണങ്ങൾ പുറത്തെടുക്കുന്നത്.പിന്നാലെ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദീകരണം തേടി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളെടുക്കാനാണ് തീരുമാനം. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക