Showing posts with label Thiruvananthapuram. Show all posts
Showing posts with label Thiruvananthapuram. Show all posts

Friday, 20 March 2026

7ാം തിയതി മുതൽ 9ാം തിയതി വരെ; 48 മണിക്കൂർ മദ്യത്തിന് സമ്പൂ‍ർണ നിരോധനം

7ാം തിയതി മുതൽ 9ാം തിയതി വരെ; 48 മണിക്കൂർ മദ്യത്തിന് സമ്പൂ‍ർണ നിരോധനം


 
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ സമയം പ്രഖ്യാപിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ മദ്യവിൽപ്പന നിരോധിക്കും . ഏപ്രിൽ 7ാം തിയതി വൈകിട്ട് 7 മുതൽ ഏപ്രിൽ 9ാം തിയതി വൈകിട്ട് വരെ സംസ്ഥാനത്ത് മദ്യവിൽപ്പന പൂർണമായും നിരോധിക്കും. ക്രമസമാധാനം ഉറപ്പാക്കുന്നതിനായാണ് നടപടി. വോട്ടെണ്ണൽ ദിനമായ മെയ് 4നും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്ക് പൂർണ നിരോധനമായിരിക്കും ഈ ദിവസവും. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.

അതെസമയം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിവിധ പാർട്ടികൾ സജീവമാക്കിയിരിക്കുകയാണ്. എൽഡിഎഫ് മാത്രമാണ് ഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് ചില പ്രധാനപ്പെട്ട ആഭ്യന്തര പ്രശ്നങ്ങൾക്ക് ഇതിനകം പരിഹാരം കണ്ടതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപനം അധികം വൈകില്ലെന്നാണ് കരുതുന്നത്.

പോളിംഗ് ഏരിയയ്ക്കുള്ളിലെ ഹോട്ടലുകൾ, കടകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ പൊതു, സ്വകാര്യ സ്ഥലങ്ങളിൽ മദ്യം വിൽക്കുന്നതോ വിതരണം ചെയ്യുന്നതോ നിരോധിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 സി പ്രകാരമാണ്. ഈ നിയമം ലംഘിക്കുന്നവർ‌ക്ക് ആറ് മാസം വരെ തടവും 2,000 രൂപ വരെ പിഴയും ലഭിക്കാം.

തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് മദ്യവിൽപ്പന അവസാനിപ്പിക്കും. 'നിശ്ശബ്ദ' സമയമായാണ് (പ്രീ-ഇലക്ഷൻ സൈലൻസ്) ഈ 48 മണിക്കൂറിനെ കണക്കാക്കുന്നത്. ഈ സമയത്ത് പ്രചാരണവുമായി ബന്ധപ്പെട്ടതോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ ആയ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടതാണ്. പൗരന്മാർ, മാധ്യപ്രവർത്തകർ, സോഷ്യൽ മീഡിയ, രാഷ്ട്രീയക്കാർ തുടങ്ങിയ ആരെയും ഈ സമയത്ത് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ല. വോട്ടുചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുള്ള സമയം പൗരന്മാർക്ക് നൽകുകയാണ് ഇതുവഴി ചെയ്യുന്നത്. പ്രചാരണങ്ങളുടെ സ്വാധീനത്തിൽ നിന്ന് വിട്ടുനിൽക്കാനും സമാധാനപരമായി തീരുമാനം എടുക്കാനും ഈ ഇടവേള സഹായിക്കുന്നു

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ (ആർപി ആക്ട്) 126, 126എ, 135സി വകുപ്പുകൾ പ്രകാരമാണ് നിശ്ശബ്ദ കാലയളവിലെ ചട്ടങൾ രൂപീകരിച്ചിരിക്കുന്നത്. പൊതുയോഗങ്ങൾ നടത്തുക, പ്രസംഗങ്ങൾ നടത്തുക തുടങ്ങിയവയ്ക്ക് ഈ സമയത്ത് അനുവാദമില്ല. തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യുന്ന യാതൊന്നും നടക്കാൻ പാടുള്ളതല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും നിശ്ശബ്ദ കാലയളവിൽ നിരോധനമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വിജ്ഞാപനങ്ങളിലൂടെയാണ് ഇതെല്ലാം നടപ്പിലാക്കുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്ത്രീ പ്രവേശനം: 'ആചാരങ്ങളിൽ സർക്കാർ ഏകപക്ഷീയമായ നിലപാട് അടിച്ചേല്‍പ്പിക്കില്ല, കൂടുതല്‍ ചര്‍ച്ചകള്‍ വേണം'- മുഖ്യമന്ത്രി

ശബരിമല സ്ത്രീ പ്രവേശനം: 'ആചാരങ്ങളിൽ സർക്കാർ ഏകപക്ഷീയമായ നിലപാട് അടിച്ചേല്‍പ്പിക്കില്ല, കൂടുതല്‍ ചര്‍ച്ചകള്‍ വേണം'- മുഖ്യമന്ത്രി


 
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിനേക്കാൾ ഉപരി നിലപാടുകൾക്ക് മുൻഗണന നൽകുന്ന രാഷ്ട്രീയ ശൈലിയാണ് തന്‍റേതെന്ന് ആവർത്തിച്ച മുഖ്യമന്ത്രി, ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളിൽ കോടതി ചോദിക്കുന്നതിന് മാത്രം മറുപടി നൽകുക എന്നതാണ് നിലവിലെ നയമെന്നും വ്യക്തമാക്കി.

ആചാരങ്ങളിൽ ഏകപക്ഷീയമായ തീരുമാനമില്ല

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സർക്കാർ ഏകപക്ഷീയമായ ഒരു നിലപാട് അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഈ വിഷയത്തിൽ ആ രംഗത്തെ പണ്ഡിതരുണ്ട്, വിദഗ്ധരുണ്ട്, സാമൂഹ്യ പരിഷ്കർത്താക്കളുണ്ട്. അവരുമായി വിശദമായ ചർച്ചകൾ നടത്തണം. അതിന് ശേഷമേ ഒരു അന്തിമ നിലപാടിലേക്ക് എത്താൻ സാധിക്കൂ,' മുഖ്യമന്ത്രി പറഞ്ഞു. കോടതിയായാലും ഇത്തരത്തിൽ എല്ലാവരുമായും ചർച്ച ചെയ്ത് വേണം തീരുമാനമെടുക്കാൻ എന്നാണ് സർക്കാരിന് കോടതിയോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും കോടതി വിധി നടപ്പാക്കുമെന്നും പറഞ്ഞിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയോ എന്ന ചോദ്യത്തിന്, സുപ്രീം കോടതി ഇപ്പോൾ നമ്മളോട് അഭിപ്രായം ചോദിച്ചിട്ടില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'കോടതി ചോദിക്കുന്ന കാര്യങ്ങൾക്ക് മാത്രം ഉത്തരം നൽകുക എന്നതാണ് ഇപ്പോഴത്തെ രീതി. കോടതി വീണ്ടും അഭിപ്രായം ചോദിക്കുകയാണെങ്കിൽ അപ്പോൾ എന്ത് പറയണം എന്ന് ആലോചിക്കും,' അദ്ദേഹം വ്യക്തമാക്കി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൂടുതൽ ഹോട്ടലുകൾ പൂട്ടി; പ്രതിസന്ധി അതിരൂക്ഷം

കൂടുതൽ ഹോട്ടലുകൾ പൂട്ടി; പ്രതിസന്ധി അതിരൂക്ഷം


 


 സിവിൽ സപ്ലൈസ് കമ്മീഷണർ വിളിച്ച യോഗത്തിൽ ഹോട്ടലുകൾക്ക് 20 ശതമാനം സിലിണ്ടറുകൾ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ ആവശ്യസേവനവിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും ഉറപ്പ് ലഭിച്ചതിനാൽ 23ന് നടത്തുവാൻ നിശ്ചയിച്ച കടയടപ്പ് സമരം മാറ്റിവെക്കുവാൻ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ തീരുമാനിച്ചു. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് ഹോട്ടലുകൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ തോത് ഉയർത്തുന്നതാണെന്നും കമ്മീഷണർ ഉറപ്പ് നൽകി. 
എല്ലാ ജില്ലകളിലും സപ്ലൈഓഫീസർമാരുടെ നേതൃത്വത്തിൽ KHRA (കേരളാ ഹോട്ടൽ &  റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തി സിലിണ്ടർ വിതരണം ഏകോപിപ്പിക്കുവാനും തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും അറിയിച്ചു. 

തൊഴിലാളി ക്ഷാമവും ഭീഷണി

ഹോട്ടൽ മേഖലയിലെ തൊഴിലാ ളിക്ഷാമം ഇപ്പോൾ കൂടുതൽ രൂക്ഷ മാകുന്ന അവസ്ഥയാണ്. അന്യസം സ്ഥാന തൊഴിലാളികൾ പലരും പെരുന്നാളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിയി രിക്കുകയാണ്. നിലവിലെ അനിശ്ചിതാവസ്ഥയിൽ അവർ തിരി ച്ചെത്തുമോ എന്നത് സംശയകര മാണെന്ന് ഉടമകൾ പറയുന്നു. പാ ചകവാതക ക്ഷാമം പരിഹരിച്ചാ ലും ഹോട്ടലുകൾ പഴയ നിലയി ലേക്ക് മടങ്ങാൻ സമയം എടുത്തേ ക്കുമെന്നാണ് ആശങ്ക.

പ്രദേശത്തെ തൊഴിലാളികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാ നേരിടേണ്ടി വരുന്നത്. രാവിലെ ഭക്ഷണവും ചായയും ലഭിക്കാത്തത് ദിനചര്യയെ തന്നെ ബാധിച്ചിരിക്കുകയാണ്

ഹോട്ടലുകളെ സ്ഥിരമാ യി ആശ്രയിക്കുന്ന നിർമ്മാണതൊ ഴിലാളികൾ, കൂലിപ്പണിക്കാർ, ദൈ നംദിന യാത്രക്കാർ തുടങ്ങിയവർ ദുരിദത്തിൽ ആയി 

പാചകവാതക വിതരണം പാളി

ഗ്യാസ് ഏജൻസികളിൽ നിന്നുള്ള വ്യവസായി ക സിലിണ്ടർ വിതരണം പാളിയതാണ് പ്ര തിസന്ധിയുടെ പ്രധാന കാരണം. ആവശ്യ ത്തിന് സിലിണ്ടറുകൾ എത്താത്തതും ബു ക്കിംഗ് നടത്തിയിട്ടും വിതരണം വൈകുന്ന തും ഹോട്ടൽ ഉടമകളെ ആശങ്കയിലാഴ്ത്ത ന്നു. കമേഴ്സ്യൽ സിലിണ്ടറുകൾ ലഭ്യമാകാത്ത തിനാൽ ചിലർ ഉയർന്ന വിലയ്ക്ക് പകരം മാർഗങ്ങൾ അന്വേഷിക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ ചെലവ് വൻ തോതിൽ വർദ്ധിച്ചു.

ഇടപെടൽ അനിവാര്യം

ഗ്യാസ് വിതരണത്തിലെ തട സങ്ങൾ ഉടൻ പരിഹരിക്കാ ത്ത പക്ഷം സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് ഹോട്ടൽ ഉടമകളും നാട്ടുകാരും പറയുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ ഹോട്ടലുകളും പൂട്ടേണ്ടിവന്നേക്കും. ബന്ധ പ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് കമേഴ്‌സ്യൽ ഗ്യാസ് വിതരണം സാധാരണ നിലയിലാക്കണമെന്നാണ് ആവശ്യം
.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 19 March 2026

സംസ്ഥാനത്ത് അതിശക്തമായ ചൂട്; ഏറ്റവും ഉയർന്ന അൾട്രാ വയലറ്റ് സൂചിക ഈ മൂന്നിടത്ത്

സംസ്ഥാനത്ത് അതിശക്തമായ ചൂട്; ഏറ്റവും ഉയർന്ന അൾട്രാ വയലറ്റ് സൂചിക ഈ മൂന്നിടത്ത്

 

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നതിനിടെ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ആറ് സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും ആറ് സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

പത്തനംതിട്ടയിലെ കോന്നി, ഇടുക്കിയിലെ മൂന്നാർ, കോട്ടയത്തെ ചങ്ങനാശ്ശേരിഎന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (സൂചിക 9) രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന വികിരണ തോത് കണക്കിലെടുത്ത് ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി),തൃത്താല (പാലക്കാട്),പൊന്നാനി (മലപ്പുറം)

യെല്ലോ അലർട്ട്: കൊട്ടാരക്കര (കൊല്ലം), കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനവാട്), ധർമ്മടം (കണ്ണൂർ)

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ പിടിയില്‍

തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ പിടിയില്‍



തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ മകൻ്റെ ശ്രമം. കണ്ണമൂല സ്വദേശി ജോണി (60) ആണ് 82 വയസ്സുള്ള അമ്മ സെല്‍വിയെ ക്രൂരമായി ആക്രമിച്ചത്. ഇയാളെ
കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കത്തിനിടെ അമ്മ മുറിക്കുള്ളില്‍ കയറി കതകടച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സെൽവി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴുത്തിന് പരിക്കേറ്റ ജോണിയും പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലാണ്. ജോണി മുന്‍പും നിരവധി ആക്രമണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്, സ്ഥിരം യൂട്യൂബർമാരുടെ പട്ടിക തയ്യാറാക്കാൻ നീക്കം

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്, സ്ഥിരം യൂട്യൂബർമാരുടെ പട്ടിക തയ്യാറാക്കാൻ നീക്കം


 
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽനിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുക. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണം കൈമാറിയത്. പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത് എന്നതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇത്തരം കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ഡിജിപിയുടെ മുൻകാല ഉത്തരവ് കണക്കിലെടുത്താണ് നീക്കം.

നിലവിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പേരൂർക്കട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടാരത്തിലെത്തി ഇവിടവുമായി ബന്ധപ്പെട്ട് സ്ഥിരമായി വീഡിയോകൾ ചെയ്യാറുള്ള യൂട്യൂബർമാരുടെ പട്ടിക തയ്യാറാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കൊട്ടാരത്തിൽ സ്ഥിരമായി എത്തുന്നവരുടെയും സ്ഥിര സന്ദർശകരായ വിദേശികളുടെയും മൊഴിയും രേഖപ്പെടുത്തും.

തിരുവനന്തപുരം നഗരത്തിൽ, സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള കവടിയാർ കൊട്ടാരത്തിനകത്ത് നിന്നും രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ വസ്തുക്കളാണ് മോഷണം പോയത്.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി സ്വന്തം കിടപ്പുമുറിയിൽ ഇരുമ്പ്അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണമാണ് കഴിഞ്ഞ വർഷം അവസാനത്തോടെ കാണാതായത്. 2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി ശ്രദ്ധയിൽപ്പെടുന്നത്. പിന്നാലെ കൊട്ടാരത്തിൽ പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല. പിന്നാലെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്നറിഞ്ഞപ്പോൾ ഉന്നത ഉദ്യോഗസ്ഥരോട് വാക്കാൽ പരാതിപ്പെടുകയായിരുന്നു. ഇതോടെ നാല് മാസം പൊലീസ് അന്വേഷിച്ചു. കിട്ടാതെ വന്നതോടെയാണ് പരാതി നൽകുകയും പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന വസ്തുവകകൾ മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടുകൂടി കഴിഞ്ഞ വർഷം നവംബറിലെയോ ഒക്ടോബറിലെയോ ഏതോ സമയം കള്ളൻ അതിക്രമിച്ച് കയറി എന്നാണ് എഫ്ഐആറിൽ പറഞ്ഞിരുന്നത്.

അര പവൻ വരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന സ്വർണ ചെയിൻ, മൂന്ന് പവന്റെ പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരം. ഏകദേശം രണ്ട് പവൻ വരുന്ന കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന പാദസരം, നാല് പവൻ വരുന്ന വീതിയുള്ള ഇല ഡിസൈനിലുള്ള രണ്ട് വളകൾ, മൂന്ന് പവൻ കണക്കാക്കുന്ന വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള, ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലുകളും തൂക്കും, രണ്ടര പവന്റെ സ്വർണത്തിൽ പച്ച ഇനാമൽ രണ്ട് ഇലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണ പതക്കവും സ്വർണ ചെയിനും നഷ്ടമായവയിലുണ്ട്.

അഞ്ച് പവന്റെ സ്വർണ കുഴിമിന്നുമാല, ഏകദേശം എട്ട് ലക്ഷം രൂപ വിലവരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, രണ്ട് പവൻ വരുന്ന സ്വർണ്ണക്കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, ആറ് പവന്റെ റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കൻ വള, ഒരു പവന്റെ വളരെ നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും ഒരു പവൻ വീതം തൂക്കം വരുന്ന അഞ്ച് കുതിരപവൻ നാണയങ്ങൾ എന്നിങ്ങനെ രണ്ട് കോടിയോളം വിലവരുന്ന മുതലുകളാണ് മോഷണം പോയത്. വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളടക്കമാണ് മോഷണം പോയവയിലുള്ളത്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 18 March 2026

അങ്കമാലി- ശബരി റെയിൽ പാത: 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി

അങ്കമാലി- ശബരി റെയിൽ പാത: 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി


 
തിരുവനന്തപുരം: ദശകങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ അങ്കമാലി - എരുമേലി ശബരി പാത യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ശബരി റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് വേഗം കൂട്ടിക്കൊണ്ട് സംസ്ഥാന സർക്കാരിന്റെ നിർണായക ഉത്തരവ് ഈ മാസം 14ന് പുറത്തിറങ്ങി. പദ്ധതിക്കായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി ആകെ 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് റവന്യൂ വകുപ്പ് അനുമതി നൽകി.

മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ വിവരങ്ങൾ താഴെ പറയും പ്രകാരമാണ്.

എറണാകുളം: 152.05 ഹെക്ടർ (മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലെ 17 വില്ലേജുകൾ).

കോട്ടയം: 119.89 ഹെക്ടർ (കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ 13 വില്ലേജുകൾ).

ഇടുക്കി: 31.64 ഹെക്ടർ (തൊടുപുഴ താലൂക്കിലെ 3 വില്ലേജുകൾ).

ഈ ഉത്തരവോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക