Showing posts with label Alappuzha. Show all posts
Showing posts with label Alappuzha. Show all posts

Thursday, 29 January 2026

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു



ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കരുവാറ്റ എൻഎസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അദ്വൈത് (16) ആണ് മരിച്ചത്. രാവിലെ ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു അദ്വൈത്. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണവില പോലെ കുതിച്ചുയർന്ന് സംസ്ഥാനത്തെ മുല്ലപ്പൂവിന്റെ വിലയും.

സ്വർണവില പോലെ കുതിച്ചുയർന്ന് സംസ്ഥാനത്തെ മുല്ലപ്പൂവിന്റെ വിലയും.

 


ആലപ്പുഴ: സ്വർണവില പോലെ കുതിച്ചുയർന്ന് സംസ്ഥാനത്തെ മുല്ലപ്പൂവിന്റെ വിലയും. ഒരു മുഴം പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറവിപണിയില്‍ 210 രൂപയുമാണ് വില. ഓണവിപണിയിലെ വിലയെക്കാള്‍ 25 ശതമാനം വരെ വര്‍ധനവാണ് നിലവിലുള്ളത്. മഴയും മഞ്ഞും വെല്ലുവിളിയായതോടെ ഉത്പാദനം കുറഞ്ഞതും വിവാഹ, ഉത്സവ സീസണുകളുമാണ് പൂവില ഉയരാന്‍ കാരണം.

കിലോയ്ക്ക് 7000 രൂപ മുതല്‍ 8000 രൂപ വരെയാണ് മുല്ലപ്പൂവിന് വിലയുള്ളത്. ദിവസേന വില വര്‍ദ്ധിക്കുന്നതിനൊപ്പം പൂവ് കിട്ടാനില്ലെന്നതും പ്രതിസന്ധിയാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് കിലോയ്ക്ക് 4,000 രൂപയായിരുന്നു വില. വിവാഹം, ഉത്സവകാലം, പൊങ്കല്‍ തുടങ്ങിയവയാണ് പെട്ടെന്നുള്ള വില വര്‍ദ്ധനവിന് കാരണമെന്ന് വ്യാപാരികള്‍ പരയുന്നു. തമിഴ്നാട്ടില്‍ പലയിടത്തും മുല്ലപ്പൂവില കിലോയ്ക്ക് 12,000 രൂപവരെയായി വര്‍ധിച്ചിട്ടുണ്ട്.

തണുപ്പുകാലത്ത്‌ മുല്ലപ്പൂവിന്റെ ഉത്പാദനം കുറയും. പൂവും ചെറുതാകും. കരിമൊട്ടുകളാണ് നിലവിൽ വിപണികളിൽ കൂടുതലായും ലഭിക്കുന്നത്. ദിണ്ടികൽ, മധുര, മൈസൂരു, നെലക്കോട്ട, ശങ്കരൻകോവിൽ, തെങ്കാശി, കമ്പം, തേനി, കോയമ്പത്തൂർ, മധുര, സത്യമംഗലം ഭാഗങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂവ് എത്തുന്നത്. പിച്ചിക്കും വിപണിയിൽ മുഴത്തിന്‌ നൂറിനു മുകളിൽ വിലയുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 28 January 2026

പോക്കുവരവ് നടത്താൻ 1000 രൂപ കൈക്കൂലി വാങ്ങിയ മുൻ റവന്യൂ ജീവനക്കാരന് ഏഴ് വർഷം കഠിനതടവും 35000 രൂപ പിഴയും

പോക്കുവരവ് നടത്താൻ 1000 രൂപ കൈക്കൂലി വാങ്ങിയ മുൻ റവന്യൂ ജീവനക്കാരന് ഏഴ് വർഷം കഠിനതടവും 35000 രൂപ പിഴയും

 


ആലപ്പുഴ: സ്ഥലത്തിന്റെ പോക്കുവരവ് നടത്തുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ ആലപ്പുഴ വെൺമണി വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റിന് കോട്ടയം വിജിലൻസ് കോടതി കഠിനതടവ് വിധിച്ചു. കൊട്ടാരക്കര സ്വദേശിയായ എ.കെ. സക്കീർ ഹുസൈനെയാണ് വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷ് ഏഴ് വർഷം കഠിനതടവിനും 35,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

2013-ലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ട കൈപ്പുഴ സ്വദേശി വെൺമണി വില്ലേജ് പരിധിയിൽ വാങ്ങിയ 27.5 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സക്കീർ ഹുസൈൻ 1,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരിന്നു. തുടർന്ന് പരാതിക്കാരനിൽ നിന്ന് തുക കൈപ്പറ്റുന്നതിനിടെ ആലപ്പുഴ വിജിലൻസ് സംഘം ഇയാളെ പിടികൂടി. ആലപ്പുഴ വിജിലൻസ് മുൻ ഡിവൈ.എസ്.പി അശോക് കുമാർ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് കോടതിയിൽ ഹാജരായി. പ്രതിക്കെതിരെ വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിട്ടുള്ളതെങ്കിലും ഇവ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 24 January 2026

മുണ്ടിനീര്: ആലപ്പുഴയിലെ ഒരു സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

മുണ്ടിനീര്: ആലപ്പുഴയിലെ ഒരു സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

 


ആലപ്പുഴ: മാരാരിക്കുളം ഗവ എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു. കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിന് ജനുവരി 22 മുതല്‍ 21 ദിവസം അവധി നല്‍കികൊണ്ടാണ് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹിക്കേണ്ടതാണ്. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടത്തണമെന്നും ഉത്തരവില്‍ പറഞ്ഞു.

എന്താണ് മുണ്ടിനീര്

മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് ഉണ്ടാകുന്നത് . വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 20 January 2026

ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു; അസ്വാഭാവികതയില്ലെന്ന് പൊലീസ്

ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു; അസ്വാഭാവികതയില്ലെന്ന് പൊലീസ്

 


ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു. ജിൻസി- ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്. കുളിമുറിയിലെ ബക്കറ്റിൽ കുട്ടി വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കുഞ്ഞിനെ തിരഞ്ഞു നോക്കുന്നതിനിടെയാണ് കുളിമുറിയിലെ ബക്കറ്റിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി വിവരം അന്വേഷിച്ചുവരികയാണ്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കാണുന്നത് മോഷ്ടാവിനെ, ഒമ്പതാം ക്ലാസുകാരന് ക്രൂരമർദ്ദനം, രക്ഷകനായി വളർത്തുനായ

ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കാണുന്നത് മോഷ്ടാവിനെ, ഒമ്പതാം ക്ലാസുകാരന് ക്രൂരമർദ്ദനം, രക്ഷകനായി വളർത്തുനായ

 


ചേർത്തല: ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വിദ്യാർത്ഥി കാണുന്നത് മോഷണ ശ്രമം. വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ. ആലപ്പുഴ പൂച്ചാക്കൽ ചുരമന വടക്കേ കൈനിക്കര പരേതനായ ബാബുവിൻ്റെ മകൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് (14) മർദ്ദനമേറ്റത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അലമാര തുറക്കുന്നത് കണ്ട വിദ്യാർത്ഥിയെ മോഷ്ടാവ് ക്രൂരമായി ആക്രമിച്ചു. മോഷ്ടാവിനെ വളർത്തുനായ ആക്രമിച്ചതിനെത്തുടർന്നാണ് ഫെബിന് രക്ഷപ്പെടാനായത്. തൈക്കാട്ടുശേരി എസ്എംഎസ്ജെ ഹൈസ്കൂൾ വിദ്യാർത്ഥിയാണ് ഫെബിൻ. അമ്മ ഫിയ ജോലിക്ക് പോയ സമയത്തായിരുന്നു കവർച്ചാശ്രമം. ട്യൂഷൻ കഴിഞ്ഞ് എത്തിയ ഫെബിൻ വാതിൽ തുറന്നു കിടക്കുന്നതും ഒരാൾ അലമാര കുത്തിത്തുറക്കുന്നതും കണ്ടു. ശബ്ദമുണ്ടാക്കിയ ഫെബിനെ മോഷ്ടാവ് തള്ളിയിട്ടു. പുറത്തേക്ക് ഓടാൻ ശ്രമിച്ച കുട്ടിയെ പിടികൂടി കസേര കൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടും മോഷ്ടാവ് ക്രൂരമായി മർദ്ദിച്ചു. 14കാരന്റെ ദേഹത്ത് കയറിയിരുന്ന് ഇടിക്കുകയും കത്തി വീശുകയും ചെയ്തു. മർദ്ദനത്തിനിടെ ക്രിക്കറ്റ് ബാറ്റ് ഒടിഞ്ഞുപോയി. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 17 January 2026

ബംഗാളിൽ നിന്നുള്ളവർ കൂട്ടത്തോടെ കേരളം വിടുന്നുവോ? പുതിയ ട്രെൻഡ് മലയാളികൾക്ക് കുരുക്കാകും

ബംഗാളിൽ നിന്നുള്ളവർ കൂട്ടത്തോടെ കേരളം വിടുന്നുവോ? പുതിയ ട്രെൻഡ് മലയാളികൾക്ക് കുരുക്കാകും



ആലപ്പുഴ: സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലാളിക്ഷാമവും ഹോട്ടൽ മേഖലയുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നതായി ഉടമകൾ. വെളിച്ചെണ്ണ, അരി, ചിക്കൻ, മുട്ട എന്നിവയ്ക്കടക്കം ഉണ്ടായ വിലവർദ്ധനവാണ് മേഖലയെ തളർത്തുന്നത്.

വെളിച്ചെണ്ണ, ചിക്കൻ, അരി, പരിപ്പ് എന്നിവയ്‌ക്കെല്ലാം വിലകൂടി. ഗുണനിലവാരമുള്ള സാധനങ്ങൾ ഉപയോഗിച്ചെങ്കിൽ മാത്രമേ ഹോട്ടലുകളിൽ കച്ചവടം ലഭിക്കുകയുള്ളൂ. ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങുമ്പോൾ ബ്രാൻഡ് അനുസരിച്ച് 380മുതൽ 500 രൂപവരെ വില നൽകണം. മട്ട അരിക്ക് 50-60 രൂപയാണ് കിലോയ്ക്ക് വില. കോഴിയിറച്ചിക്ക് കിലോയ്ക്ക് 175 രൂപയും വിലയുണ്ട്.

മേഖലയിൽ വലിയ മത്സരമുള്ളതിനാൽ ഭക്ഷണത്തിന് വിലകൂട്ടുന്ന കാര്യം ചിന്തിക്കാനാവില്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ബംഗാളിൽ നിന്നുള്ളവരുമാണ് ഇവിടെ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്നവരിലേറെയും.

തൊഴിലാളിക്ഷാമം രൂക്ഷം
1. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് ഹോട്ടൽ മേഖല ഇപ്പോൾ മുന്നോട്ടുനീങ്ങുന്നത്
2. അസാമിലും ബംഗാളിലും തിരഞ്ഞെടുപ്പ് അടുത്തതോടെ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി
3. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായും ഇവരിൽ പലരും നാട്ടിലേക്ക് പോയി
4. ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും ക്ളീനിംഗ് ജോലികൾക്കും തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്തൊഴിലാളികൾക്ക് ദിവസക്കൂലി₹500- 1500 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയിൽ പ്രമുഖ ബേക്കറി സ്ഥാപനത്തിൽ 63.75 ലക്ഷം രൂപയുടെ തട്ടിപ്പ്

ആലപ്പുഴയിൽ പ്രമുഖ ബേക്കറി സ്ഥാപനത്തിൽ 63.75 ലക്ഷം രൂപയുടെ തട്ടിപ്പ്


 
വനിതാ അക്കൗണ്ടന്റും ഭർത്താവും ഉൾപ്പെടെ നാലുപേർ പ്രതികൾ; രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിലെ പ്രമുഖ ബേക്കറി ശൃംഖലയായ ഹിമാലയ ബേക്കറി സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 63.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുഖ്യപ്രതികളായ വനിതാ അക്കൗണ്ടന്റും ഭർത്താവും സംഭവവിവരം പുറത്തായതോടെ ഒളിവിൽ പോയി.
ഹിമാലയ ബേക്കറിയുടെ കലവൂരിലെ പ്രധാന ശാഖയായ ‘ബേക്ക് ആൻഡ് മോർ’ ൽ അക്കൗണ്ടന്റായിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് വടക്കനാര്യാട് 11-ാം വാർഡ് ഇട്ടിയംവെളി ചിന്നു (36), ഭർത്താവ് പ്രജീഷ് (44), ആലപ്പുഴയിലെ അക്കൗണ്ടന്റ് ഓഫീസ് ജീവനക്കാരൻ അവലൂക്കുന്ന് കരളകം പാക്കള്ളി ചിറയിൽ കണ്ണൻ (29), ബേക്കറി ഡ്രൈവർ മാരാരിക്കുളം വടക്ക് പഞ്ചായത്ത് തയ്യിൽ വീട്ടിൽ ആൽബിൻ ആന്റെണി (36) എന്നിവർ ചേർന്നാണ് വൻ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കേസിലെ മൂന്നും നാലും പ്രതികളായ കണ്ണനും ആൽബിനും റിമാൻഡിലാണ്. ഒന്നും രണ്ടും പ്രതികളായ ചിന്നുവും പ്രജീഷും ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ശക്തമാക്കി.
2018 മുതൽ ഹിമാലയ ബേക്കറി സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചിരുന്ന ചിന്നുവാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരക. ബേക്കറിയിലേക്ക് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന 19ഓളം സ്ഥാപനങ്ങൾക്ക് പണം നൽകാനെന്ന പേരിൽ, വിതരണ സ്ഥാപനങ്ങളുടെ പേരിൽ ചെക്കുകൾ തയ്യാറാക്കി ഉടമയുടെ ഒപ്പ് വാങ്ങിയ ശേഷം, സ്വന്തം അക്കൗണ്ട് നമ്പറുകൾ ചേർത്ത് തുക കൈക്കലാക്കുകയായിരുന്നു രീതി.
2019 മുതൽ തുടർച്ചയായി തട്ടിപ്പ് നടന്നുവരികയായിരുന്നു. തുകകൾ ചിന്നുവിന്റെ ഭർത്താവ് പ്രജീഷ്, കണ്ണൻ, ആൽബിൻ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരുന്നത്.
2025-ലെ കണക്കെടുപ്പിലാണ് സ്ഥാപന അക്കൗണ്ടിൽ നിന്ന് 40 ലക്ഷത്തിലധികം രൂപ നഷ്ടമായതായി കണ്ടെത്തിയത്. മുൻവർഷങ്ങളിലും ചെറിയ തുകകൾ നഷ്ടമായിരുന്നെങ്കിലും അത് അവഗണിച്ചതാണ് തട്ടിപ്പുകാർക്ക് മറയാകുന്നതായതെന്ന് പോലീസ് വ്യക്തമാക്കി.
അന്വേഷണത്തിൽ, കണ്ണന്റെ രണ്ട് അക്കൗണ്ടുകളിലായി 19 ലക്ഷം രൂപയ്ക്കും മേൽ, ആൽബിന്റെ അക്കൗണ്ടിലേക്ക് ഏകദേശം 5 ലക്ഷം രൂപയും മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കിയതായി മണ്ണഞ്ചേരി പോലീസ് അറിയിച്ചു.
പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ മണ്ണഞ്ചേരി എസ്‌.ഐയുടെ മൊബൈൽ നമ്പർ: 9497975247 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹരിതകര്‍മസേന അംഗങ്ങൾ ഏല്‍പ്പിച്ച ഒന്നരപ്പവന്‍റെ മോതിരം കാണാതായി; മുൻ നഗരസഭ അധ്യക്ഷനെതിരെ കേസെടുത്തു

ഹരിതകര്‍മസേന അംഗങ്ങൾ ഏല്‍പ്പിച്ച ഒന്നരപ്പവന്‍റെ മോതിരം കാണാതായി; മുൻ നഗരസഭ അധ്യക്ഷനെതിരെ കേസെടുത്തു


 
ആലപ്പുഴ: കായംകുളം നഗരസഭയില്‍ മോതിരം കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മുന്‍ നഗരസഭ അധ്യക്ഷ പി ശശികലയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഫല്‍ എസ് ചെമ്പകപ്പള്ളി നല്‍കിയ പരാതിയിലാണ് കേസ്. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഹരിതകര്‍മസേന അംഗങ്ങൾക്ക് മോതിരം കളഞ്ഞു കിട്ടിയിരുന്നു. എന്നാല്‍ നഗരസഭ ഉദ്യോസ്ഥരെ ഏല്‍പ്പിച്ചതിന് പിന്നാലെ മോതിരം കാണാതാവുകയായിരുന്നു. മോതിരം ഉദ്യോസ്ഥരെ ഏല്‍പ്പിച്ചുവെന്നായിരുന്നു സംഭവത്തില്‍ നഗരസഭ മുന്‍ ചെയർപേഴ്സന്‍റെ വിശദീകരണം.

അതേസമയം ആരോപണത്തിന് പിന്നില്‍ തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണെന്നായിരുന്നു മുൻ നഗരസഭ ചെയർപേഴ്സൺ പി ശശികലയുടെ വാദം. താന്‍ മോതിരം വാങ്ങി എന്നുള്ള പ്രചാരണം വസ്തുത വിരുദ്ധമാണ്. രാജിയും ഹരിതയും മോതിരവുമായി നഗരസഭയില്‍ എത്തുകയും കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മോതിരം സ്‌ട്രോങ് റൂമില്‍ വെക്കാന്‍ ജനറല്‍ സൂപ്രണ്ടിനെ ഏല്‍പ്പിച്ചിരുന്നു. ഹരിത കര്‍മസേന അംഗങ്ങളുടെ മുന്നില്‍ വച്ചാണ് മോതിരം കൈമാറിയതെന്നും പി ശശികല പറഞ്ഞിരുന്നു.

2023 ഡിസംബര്‍ 22നാണ് നഗരസഭയിലെ ഹരിതകര്‍മ സേന അംഗങ്ങളായ രാജിക, ശ്രീവിദ്യ എന്നിവര്‍ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ സ്വര്‍ണ മോതിരം ലഭിച്ചത്. ഇരുവരും ചേര്‍ന്ന് മോതിരം നഗരസഭയില്‍ ഏല്‍പ്പിച്ചു. 11 ഗ്രാം തൂക്കമുണ്ടെന്ന് പറയപ്പെടുന്ന മോതിരം പിന്നീട് കാണാതാവുകയായിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 15 January 2026

ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു


 
ആലപ്പുഴ: ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല തെക്ക് മൂന്നാം വാർഡ് നിവർത്തിൽ പി.പി. മണിക്കുട്ടൻ (65) ആണ് മരിച്ചത്. പാസ്പോർട്ട് ഓഫിസിന് മുന്നിൽ സമരം കഴിഞ്ഞ് തിരിച്ചു പോകാൻ ബസിൽ കയറുന്നതിനിടെ ആണ് കുഴഞ്ഞുവീണത്. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേന്ദ്ര ഗവൺമെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായി സിപിഎം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പാസ്പോർട്ട് ഓഫീസ് മാർച്ചിൽ പങ്കെടുത്തശേഷം തിരിച്ചുപോവുന്നതിനിടെയാണ് മണിക്കുട്ടൻ കുഴഞ്ഞുവീണത്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക