Showing posts with label Idukki. Show all posts
Showing posts with label Idukki. Show all posts

Saturday, 7 February 2026

അന്ന് അരിക്കൊമ്പൻ്റെ ശല്യത്തെ തുടർന്ന് നിർത്തിവെച്ചു, വർഷം രണ്ടര കഴിഞ്ഞിട്ടും ആനയിറങ്കലിൽ ബോട്ടിം​ഗ് ഇല്ല; സർക്കാരിന് കോടികളുടെ നഷ്ടം

അന്ന് അരിക്കൊമ്പൻ്റെ ശല്യത്തെ തുടർന്ന് നിർത്തിവെച്ചു, വർഷം രണ്ടര കഴിഞ്ഞിട്ടും ആനയിറങ്കലിൽ ബോട്ടിം​ഗ് ഇല്ല; സർക്കാരിന് കോടികളുടെ നഷ്ടം


 
ഇടുക്കി: ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ കെഎസ്ഇബി ഹൈഡൽ ടൂറിസം വകുപ്പ് നടത്തി വന്നിരുന്ന ബോട്ടിങ് നിരോധിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും പുനരാരംഭിച്ചില്ല. അരിക്കൊമ്പൻ്റെ ശല്യത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ബോട്ടിംഗ് നിർത്തി വച്ചത്. ബോട്ടിംഗില്ലാത്തതിനാൽ സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവുണ്ടായി.


ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ വിഹരിച്ചിരുന്ന അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടുന്നതുമായി ബന്ധപ്പെട്ട പഠനനത്തിനായി ഹൈക്കോടതി വിദഗ്ദധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാർശ പ്രകാരം 2023 ജൂലൈ 14നാണ് ഹൈക്കോടതി ആനയിറങ്കലിലെ ബോട്ടിങ് നിരോധിച്ചത്. മനുഷ്യ- വന്യജീവി സംഘർഷമൊഴിവാക്കാൻ ബോട്ടിങ് നിർത്തി വയ്ക്കണമെന്നായിരുന്നു വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെട്ട വിദഗ്ഗ സമിതിയുടെ കണ്ടെത്തൽ. 2023 ഏപ്രിൽ 29 ന് അരിക്കൊമ്പനെ മയക്കു വെടി വച്ച് പിടികൂടി നാട് കടത്തിയെങ്കിലും ബോട്ടിങ് പുനരാരംഭിക്കാൻ നടപടിയുണ്ടായില്ല. ബോട്ടിംഗിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈഡൽ ടൂറിസം വിഭാഗം കോടതിയെ സമീപിച്ചെങ്കിലും കേസ് പരിഗണിക്കുന്നത് വൈകുകയാണ്. കേസ് വേഗത്തിൽ തീർപ്പാക്കമെന്നാവശ്യപ്പെട്ട് ഹൈഡൽ ടൂറിസം വിഭാഗം ഹൈക്കോടതി രജിസ്ട്രാർക്ക് വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്. ബോട്ടിംഗില്ലാത്തതിനാൽ ആനയിറങ്കലിലെത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്.

ഏഴു ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തിയിരുന്നത്. കരക്കടുപ്പിച്ചിട്ടിരിക്കുന്ന ഈ ബോട്ടുകൾ നശിച്ചതിലൂടെ ഒരു കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. സീസണിൽ ദിനംപ്രതി ഒരു ലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്നു. ഇതില്ലാതായതോടെ കോടികളുടെ നഷ്ടം സർക്കാരിനുമുണ്ടായി. ഡീസൽ ബോട്ടുകൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്നും ശബ്ദം വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നു എന്നുമാണ് വിദഗ്ഗ സമിതിയുടെ കണ്ടെത്തൽ. അതിനാൽ ഇലക്ട്രിക് ബോട്ട് സർവീസ് നടത്താനുള്ള സാധ്യതകളും ഹൈഡൽ ടൂറിസം വിഭാഗം പരിശോധിക്കുന്നുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 5 February 2026

ഭർത്താവിനെ പറ്റിച്ചത് 5 വർഷം, ഒടുവിൽ കള്ളം പൊളിഞ്ഞു; ബാങ്ക് ജോലിയുടെ മറവിൽ സ്വർണ്ണത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

ഭർത്താവിനെ പറ്റിച്ചത് 5 വർഷം, ഒടുവിൽ കള്ളം പൊളിഞ്ഞു; ബാങ്ക് ജോലിയുടെ മറവിൽ സ്വർണ്ണത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

 



ഇടുക്കി: ബാങ്ക് ഉദ്യോഗസ്ഥയെന്നു വിശ്വസിപ്പിച്ച് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത യുവതിയെ അടിമാലി പൊലീസ് ഡൽഹിയിൽ നിന്ന് പിടികൂടി. അടിമാലി വിശ്വദീപ്തി സ്കൂളിനു സമീപം താമസിക്കുന്ന കൊച്ചനാട്ടിൽ അരുണിന്റെ ഭാര്യ അനുഷ (35) ആണ് പിടിയിലായത്. ഡൽഹിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
എട്ടു വർഷം മുൻപ് വിവാഹിതയായ അനുഷ, 2019 മുതൽ തനിക്ക് കോതമംഗലത്തെ ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിൽ ജോലി ലഭിച്ചതായി ഭർത്താവിനെ വിശ്വസിപ്പിക്കുകയായിരുന്നു. ഭർത്താവ് വിദേശത്ത് പോയ സമയത്താണ് തനിക്ക് ബാങ്ക് ജോലി ലഭിച്ചതെന്ന് ഇവർ നുണ പറഞ്ഞത്. ഭർത്താവ് ജോലി കഴിഞ്ഞ് നാട്ടിലെത്തിയിട്ടും ഇവർ ബാങ്കിൽ ‘ജോലിക്ക് പോകുന്നത്’ തുടർന്നു. എന്നും രാവിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥയുടെ ചിട്ടയോടെ വീട്ടിൽ നിന്നിറങ്ങുന്ന അനുഷ എല്ലാവരെയും സംശയത്തിന് ഇടയില്ലാത്ത വിധം വിശ്വസിപ്പിച്ചിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പീരുമേട്. കുട്ടിക്കാനം'; പത്രക്കെട്ടുകളുമായി പോയ പിക്കപ്പ് വാൻ 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു

പീരുമേട്. കുട്ടിക്കാനം'; പത്രക്കെട്ടുകളുമായി പോയ പിക്കപ്പ് വാൻ 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു


 
പീരുമേട്. കുട്ടിക്കാനം'; പത്രക്കെട്ടുകളുമായി പോയ പിക്കപ്പ് വാൻ 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട ഡ്രൈവർ പഴയ പാമ്പനാർ സ്വദേശി കൊച്ചുമോൻ (45) അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് മണിക്കൂറിലധികം കൊക്കയിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

​കോട്ടയത്തുനിന്നും കൊച്ചറയിലേക്ക് മനോരമ ദിനപത്രവുമായി പോവുകയായിരുന്നു . പത്രക്കെട്ടുകൾ ഏജന്റുമാർക്ക് ലഭിക്കാതെ വരികയും, കൊച്ചുമോനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പരാജയപ്പെടുകയും ചെയ്തതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് ഹൈവേ പൊലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ തിരച്ചിലിലാണ് വാഹനം കൊക്കയിൽ മറിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയത്.

​അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ സാധിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി അതീവ ദുഷ്കരമായ പാതയിലൂടെയാണ് കൊച്ചുമോനെ മുകളിൽ എത്തിച്ചത്.
​പീരുമേട് താലൂക്ക് ആശുപത്രിയിൽ.
​തുടർചികിത്സ: നിലവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 4 February 2026

'ഇതോ ഗണേഷ് കുമാറിൻ്റെ നമ്പർ 1 ഗതാഗതം?' കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ ദുരിതയാത്ര വിവരിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ്

'ഇതോ ഗണേഷ് കുമാറിൻ്റെ നമ്പർ 1 ഗതാഗതം?' കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ ദുരിതയാത്ര വിവരിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ്

 


തൊടുപുഴ: കെ എസ് ആർ ടി സി ബസ് യാത്രയ്ക്കിടെയുണ്ടായ ദുരിതം വിവരിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഷ സോമൻ. തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള യാത്രയിലാണ് കെ എസ് ആർ ടി സി ബസ് പെരുവഴിയിലായത്. രണ്ടു ദിവസം മുൻപേ തന്നെ വണ്ടിക്ക് പ്രശ്നങ്ങൾ കണ്ടിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. പിന്നെ എന്തിനാണ് ഓണ്‍ലൈൻ ബുക്കിങ് നടത്തി വെളുപ്പിന് യാത്രക്കാരെ പെരുവഴിയിലാക്കിയത് എന്നാണ് നിഷ സോമന്‍റെ ചോദ്യം. കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ അടുത്ത ബസിൻ്റെ വരവിനായി കാത്തുനിന്നപ്പോൾ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും കഴിഞ്ഞില്ലെന്ന് നിഷ പറയുന്നു. കംഫർട്ട് സ്റ്റേഷൻ പൂട്ടിയിട്ടിരിക്കുന്നു. വെള്ളമില്ലെന്നായിരുന്നു മറുപടിയെന്ന് അവർ പറയുന്നു.

കുറിപ്പിന്‍റെ പൂർണരൂപം

"മന്ത്രി ഗണേഷ് കുമാറിൻ്റെ നമ്പർ 1 ഗതാഗതം.

വെളുപ്പിനെ 4 മണിക്ക് തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ കാലേകൂട്ടി ടിക്കറ്റ് എടുത്ത ആളുകളെ പെരുവഴിയിലിറക്കി നിർത്തിയിരിക്കുന്ന കാഴ്ചയാണ് ഇത് . സമയം 5.35 എഎം. രണ്ടു ദിവസം മുമ്പേ തന്നെ വണ്ടിയുടെ പ്രകടനം മോശമായിരുന്നു എന്ന് ഡ്രൈവർ. പിന്നെന്തിനാണ് ഓണ്‍ലൈൻ ബുക്കിങ് നടത്തിയത് എന്ന യാത്രക്കാരുടെ ചോദ്യത്തിൽ എന്തു ചെയ്യാൻ പറ്റും എന്ന് നിസ്സഹായമായ മറുപടി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 3 February 2026

മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് അപകടം; കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം

മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് അപകടം; കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം


 
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ ആണ് മരിച്ചത്. 25 വയസായിരുന്നു. ദേശീയപാതയിൽ കളമശ്ശേരിയിൽ മെട്രോ പില്ലർ നമ്പർ 293 ലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ച് കയറി അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്. ഉടൻ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാക്കനാട് ഐടി കമ്പനിയിലാണ് മുഹമ്മദ് മുസ്തഫ ജോലി ചെയ്യുന്നത്. കാക്കനാട് പടമുഗളിലാണ് താമസം.ഇവിടെ നിന്നും മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോബ് ഭീഷണി

ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോബ് ഭീഷണി


 

ഇടുക്കി: ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോബ് ഭീഷണി. ഇടുക്കി കളക്ടർ ഓഫിസ്, മുട്ടം കോടതി, മുല്ലപ്പെരിയാർ ഡാം എന്നിവടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം. മുട്ടം കോടതിയുടെ മെയിൽ ഐഡിയിലേക്കാണ് ബോബ് ഭീഷണി സന്ദേശം വന്നത്. സമീർ കുശ്ബ എന്ന പേരിലായിരുന്നു ഇ-മെയിൽ വന്നത്. ഇടുക്കി പൊലീസിൻ്റെയും ബോംബ് സ്ക്വാഡിൻ്റെയും നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 31 January 2026

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും കാറ്ററിങ് അസോസിയേഷനും കേരള ബേക്കേഴ്സ് അസോസിയേഷനും മൈക്രോ ഹെൽത്ത് ലബോറട്ടറിയും സംയുക്തമായി ഹെൽത്ത് കാർഡ്, മെഡിക്കൽ ക്യാമ്പ് നടത്തി

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും കാറ്ററിങ് അസോസിയേഷനും കേരള ബേക്കേഴ്സ് അസോസിയേഷനും മൈക്രോ ഹെൽത്ത് ലബോറട്ടറിയും സംയുക്തമായി ഹെൽത്ത് കാർഡ്, മെഡിക്കൽ ക്യാമ്പ് നടത്തി

 


തൊടുപുഴ: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും കാറ്ററിങ് അസോസിയേഷനും കേരള ബേക്കേഴ്സ് അസോസിയേഷനും മൈക്രോ ഹെൽത്ത് ലബോറട്ടറിയും സംയുക്തമായി ഹെൽത്ത് കാർഡ്, മെഡിക്കൽ ക്യാമ്പ് നടത്തി. പരിപാടി ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ എസ്. പത്മകുമാർ, കെ.കെ ഷിംനാസ്, രാജേഷ് ബാബു, എ.എം ഹാരിദ് എന്നിവർക്ക് സ്വീകരണം നൽകി. യൂണിറ്റ് രക്ഷാധികാരി പി.കെ മോഹനൻ, ജില്ലാ പ്രസിഡന്റ് ജയൻ ജോസഫ്, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് മരിയ, കാറ്ററിങ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് റോജൻ കെ തോമസ്, കെ.എച്ച്.ആർ.എ നേതാക്കളായ പ്രവീൺ വാസുദേവ്, ഷിബു ഐശ്വര്യ, സുധീഷ് പി.എസ്, പ്രതീഷ് കുര്യാസ് എന്നിവർ പ്രസംഗിച്ചു.ർ കോഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് ക്യാമ്പിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 29 January 2026

തൊടുപുഴയിലെ ആദ്യകാല ഹോട്ടലുകളിലൊന്നായ, ഇടുക്കി റോഡിലെ സീനായ് ഹോട്ടലിന്റെ ഉടമ ഈറ്റക്കൽ പുത്തൻപുരക്കൽ ഇ.എം ചാക്കോ (75) നിര്യാതനായി

തൊടുപുഴയിലെ ആദ്യകാല ഹോട്ടലുകളിലൊന്നായ, ഇടുക്കി റോഡിലെ സീനായ് ഹോട്ടലിന്റെ ഉടമ ഈറ്റക്കൽ പുത്തൻപുരക്കൽ ഇ.എം ചാക്കോ (75) നിര്യാതനായി


 
തൊടുപുഴ : തൊടുപുഴയിലെ ആദ്യകാല ഹോട്ടലുകളിലൊന്നായ, ഇടുക്കി റോഡിലെ സീനായ് ഹോട്ടലിന്റെ ഉടമ ഈറ്റക്കൽ പുത്തൻപുരക്കൽ ഇ.എം ചാക്കോ (75) നിര്യാതനായി.

 ഭൗതീകശരീരം വ്യാഴാഴ്ച്ച(29/01/2026) വൈകിട്ട് അഞ്ചിന് തച്ചേട്ട് നഗറിലുള്ള വീട്ടിൽ കൊണ്ടുവരും.

 സംസ്ക്കാരം വെള്ളിയാഴ്ച്ച(30/01/2026) രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് ചുങ്കം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ.

ഭാര്യ : പരേതയായ അന്നമ്മ ചാക്കോ, മ്രാല, മൂലക്കാട്ട് കുടുംബാംഗം.  

മക്കൾ : ആൽബർട്ട്, വിൽബെർട്ട്, റെജീന, മരിയാ, മാനുവൽ. 

മരുമക്കൾ : സിന്ധു, തോട്ടിനനിൽ(വെളിയന്നൂർ), ജെയിൻ, തോണക്കര(മുരിക്കാശ്ശേരി), ജോ, മുക്കാട്ടിൽ(കുമ്മണ്ണൂർ), സൈമൺ, പച്ചിക്കര(ചുങ്കം), ബെക്‌സി, ഇടപ്പള്ളി(കോട്ടയം)








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 24 January 2026

ബൈസണ്‍ വാലിക്ക് സമീപം വാഹനാപകടം; വിനോദ സഞ്ചാരികളുടെ മിനി വാൻ മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്

ബൈസണ്‍ വാലിക്ക് സമീപം വാഹനാപകടം; വിനോദ സഞ്ചാരികളുടെ മിനി വാൻ മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്

 


ഇടുക്കി: ഇടുക്കി ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിലുണ്ടായ വാഹനാപകടത്തിൽ 13 പേര്‍ക്ക് പരിക്ക്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്. 13പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 13 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നാർ വീണ്ടും തണുത്ത് വിറയ്ക്കുന്നു: ചെണ്ടുവരയില്‍ 0 ഡിഗ്രി സെൽഷ്യസ്

മൂന്നാർ വീണ്ടും തണുത്ത് വിറയ്ക്കുന്നു: ചെണ്ടുവരയില്‍ 0 ഡിഗ്രി സെൽഷ്യസ്


 
മൂന്നാർ: മൂന്നാറില്‍ വീണ്ടും അതിശൈത്യം ശക്തമാക്കുന്നു. കഴിഞ്ഞ രണ്ട് ദിവസവും അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ എത്തി. ഇന്നലെ ചെണ്ടുവരയിലാണ് 0 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. മേഖലയിലെ ഉൾപ്രദേശങ്ങളിലും അതിശൈത്യം തുടരുകയാണ്. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. താപനില താഴ്ന്നതോടെ പുലർകാലങ്ങളില്‍ പ്രദേശത്തെ പുല്‍മേടുകളില്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്നത് വ്യാപകമായിട്ടുണ്ട്.

ഡിസംബർ 13 ന് ചെണ്ടുവരയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 രേഖപ്പെടുത്തിരുന്നു. തണുപ്പ് ശക്തമായതോടെ ഇത്തവണ മൂന്നാറില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിരുന്നു. നല്ലതണ്ണി, കന്നിമല, ലക്ഷ്മി എസ്‌റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ പുല്‍മേടുകളില്‍ അതിരാവിലെ എത്തിയാല്‍ തണുപ്പാസ്വദിക്കാം. മൂന്നാറിന്റെ പ്രധാന ആകര്‍ഷണം ഇരവികുളം ദേശീയോദ്യാനമാണ്. വംശനാശം നേരിടുന്ന വരയാടുകളെ ഇവിടെ കാണാന്‍ സാധിക്കും. മാട്ടുപ്പട്ടിയിലെ ബോട്ടിങ്, എക്കോ പോയിന്റ്, കുണ്ടള, ടോപ്‌സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങളാണ്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക