Showing posts with label Idukki. Show all posts
Showing posts with label Idukki. Show all posts

Thursday, 14 May 2026

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം



 തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്നാട് സ്വദേശിനി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
തമിഴ്നാട് സ്വദേശിനി സ്റ്റെല്ലാ മേരിയാണ് മരിച്ചത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 13 May 2026

മൂന്നാറില്‍ വിനോദ സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് പിരിക്കാന്‍ ആലോചന

മൂന്നാറില്‍ വിനോദ സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് പിരിക്കാന്‍ ആലോചന



ഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് പിരിക്കാന്‍ ആലോചന. നാളത്തെ പഞ്ചായത്ത് കമ്മറ്റിയില്‍ അന്തിമ തീരുമാനം കൈകൊള്ളും. മൂന്നാറിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. മാലിന്യ സംസ്‌കരണത്തിനുള്ള ചെലവ് കണ്ടെത്താനാണ് ഇങ്ങനൊരു തീരുമാനമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

അടിമാലി റോഡ്, മറയൂര്‍ റോഡ്, ഗ്യാപ്പ് റോഡ് എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് പ്രവേശന ഫീസ് ഇടാക്കാനാണ് ആലോചിക്കുന്നത്. വിനോദസഞ്ചാരികള്‍ വര്‍ധിക്കുന്നത് മാലിന്യ പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുന്നുണ്ട്. വഴിയോരങ്ങളില്‍ വലിച്ചെറിയുന്നതും ഉപേക്ഷിക്കുന്നതും പഞ്ചായത്തിന് തലവേദനയാണെന്നാണ് കമ്മിറ്റിയുടെ അഭിപ്രായം.

മൂന്നാറിനെ സുന്ദരമായി സംരക്ഷിക്കുന്നതിന് ഇത് വിലങ്ങുതടിയാണ്. മറ്റ് പഞ്ചായത്തുകളെക്കാള്‍ കൂടുതല്‍ പേരെ മാലിന്യ നീക്കത്തിന് ഉപയോഗിക്കേണ്ടി വരുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നാണ് പഞ്ചായത്ത് പറയുന്നത്. പ്രവേശന ഫീസിലൂടെ ലഭിക്കുന്ന തുക തൊഴിലാളികള്‍ക്ക് വേതനമായി നല്‍കാമെന്നും പഞ്ചായത്ത് കണക്ക് കൂട്ടുന്നു.

പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചാല്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ഉടന്‍തന്നെ പ്രവേശന ഫീസ് ഈടാക്കി തുടങ്ങാമെന്ന് പഞ്ചായത്ത് കണക്കുകൂട്ടുന്നു. തൊട്ടടുത്തുള്ള കാന്തല്ലൂര്‍ പഞ്ചായത്ത് ഇതിനോടകം തന്നെ 50 രൂപ പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 12 May 2026

കട്ടപ്പന സെന്റ് ജോർജ്ജ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നെഞ്ചുവേദനയെ തുടർന്ന് മരണപ്പെട്ടു

കട്ടപ്പന സെന്റ് ജോർജ്ജ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നെഞ്ചുവേദനയെ തുടർന്ന് മരണപ്പെട്ടു


 
കട്ടപ്പന സെന്റ് ജോർജ്ജ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നരിയംപാറ പുലിയർത്തലയിൽ നിരഞ്ജന ദീപു (16) നിര്യാതയായി. സംസ്ക്കാരം ഇന്നു നാലിന് കാഞ്ചിയാർ സെൻ്റ് മേരീസ് പള്ളിയിൽ. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 8 May 2026

ഇടുക്കിയിൽ പശു മോഷണത്തിന് പ‍ഞ്ചായത്ത് അം​ഗത്തിന്റെ ഭർത്താവ് അറസ്റ്റിൽ

ഇടുക്കിയിൽ പശു മോഷണത്തിന് പ‍ഞ്ചായത്ത് അം​ഗത്തിന്റെ ഭർത്താവ് അറസ്റ്റിൽ



ഇടുക്കി: പശുക്കളെ മോഷ്ടിച്ച് കടത്തിവന്നിരുന്ന മോഷ്ടാവ് അറസ്റ്റിൽ. ഇടുക്കി തൊടുപുഴയിലാണ് സംഭവം. വണ്ണപ്പുറം സ്വദേശിയും പഞ്ചായത്ത് പ്രസിഡന്റായ മുസ്ലിം ലീ​ഗ് അം​ഗത്തിന്റെ ഭർത്താവായ മുഹമ്മദ് നിയാസാണ് അറസ്റ്റിലായത്. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. മോഷ്ടിച്ച രണ്ട് പശുക്കളെ പാലക്കാടുള്ള കാലിച്ചന്തയിൽ വിറ്റുവെന്ന് പ്രതി സമ്മതിച്ചു.

തൊടുപുഴയിൽ പശുമോഷണം സ്ഥിരസംഭവമാണ്. പലപ്പോഴും കർഷകർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പരിഹാരം ഉണ്ടായിരുന്നില്ല. അതിനിടെയാണ് തൊടുപുഴയിൽ രണ്ട് പശുക്കളെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കർഷകർ പരാതി നൽകിയത്. തുടർന്ന് തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് നിയാസിലേക്ക് അന്വേഷണം എത്തിയത്.

മോഷ്ടിച്ച പശുക്കൾ ​ഗർഭിണിയായിരുന്നു. പശുക്കളെ വിറ്റ പണം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പശുക്കളെ പാലക്കാട് എത്തിക്കുന്നതിന് ഉപയോ​ഗിച്ച വാഹനവും പൊലീസ് പിടികൂടി. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തി; 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC

ഇടുക്കിയിൽ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തി; 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC



ഇടുക്കിയിൽ വി ഡി സതീശൻ അനുകൂല പ്രകടനം നടത്തിയ നാല് പ്രാദേശിക നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്ത ഡിസിസി. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി.

ഇന്നലെയാണ് വി ഡി സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഒരു വിഭാഗം പ്രകടനം നടത്തിയത്. വാട്സാപ്പ് ഗ്രൂപ്പിലൂടെ ആയിരുന്നു പ്രകടനത്തിന് ആഹ്വാനം. ഇതിനെതിരെ ഇടുക്കിയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ ഡിസിസി വാട്സാപ്പ് ഗ്രൂപ്പിൽ പ്രതിഷേധം അറിയിച്ചു. പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി,തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ പദവികളിൽ നിന്ന് ഡിസിസി നീക്കം ചെയ്തത്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് ഡിസിസിയുടെ വിശദീകരണം. നടപടികൾക്കിടയിലും നേതാക്കളെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധം ഇടുക്കിയിൽ തുടരുകയാണ്. അടിമാലിയിലും മാങ്കുളത്തും കട്ടപ്പനയിലും രമേശ് ചെന്നിത്തിലക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 1 May 2026

ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച് ഇറങ്ങി ഓടിയ ആൾ മരിച്ച നിലയില്‍

ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച് ഇറങ്ങി ഓടിയ ആൾ മരിച്ച നിലയില്‍


 
ഇടുക്കി: ജീവനക്കാരെ ആക്രമിച്ച് ആംബുലന്‍സിൽ നിന്നും ഇറങ്ങി ഓടിയയാളെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടവിള സ്വദേശി രാജേന്ദ്രന്‍ (45) ആണ് മരിച്ചത്. ഇഞ്ചയ്ക്കല്‍ ബൈപ്പാസിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് പേവിഷ ബാധയേറ്റതായി സംശയിക്കുന്നു.

വെള്ളം കണ്ടാല്‍ ഭയപ്പെടുന്ന 50കാരനെക്കുറിച്ച് നാട്ടുകാരാണ് 108 ആംബുലന്‍സില്‍ വിവരം അറിയിച്ചത്. നെയ്യാറ്റിന്‍കര ചെങ്കല്‍ വട്ടവിളയില്‍ നിന്നായിരുന്നു രാജേന്ദ്രനെ ആംബുലന്‍സില്‍ കയറ്റിയത്. എന്നാല്‍ ഓടിക്കൊണ്ടിരിക്കെ ആംബുലന്‍സില്‍വെച്ച് ഇയാള്‍ ജീവനക്കാരെ ആക്രമിക്കുകയും ഇറങ്ങി ഓടുകയുമായിരുന്നു.

പരിഭ്രാന്തരായ ആംബുലന്‍സ് ജീവനക്കാര്‍ പ്രദേശത്തെ വീടുകളില്‍ അഭയം തേടുകയായിരുന്നു. തെരുവുനായകള്‍ക്ക് ബിസ്‌ക്കറ്റ് നല്‍കുന്ന ശീലം രവീന്ദ്രനുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ രവീന്ദ്രന്റെ കയ്യില്‍ മുറിവേറ്റിരുന്നു. എന്നാല്‍ പരിക്കേറ്റ കാര്യം ആരോടും പറഞ്ഞിരുന്നില്ല.

കഴിഞ്ഞദിവസം രാത്രി വട്ടവിള ജംഗ്ഷനില്‍ വച്ച് രാത്രി ഇയാള്‍ വിഭ്രാന്തി പ്രകടിപ്പിച്ചതോടെയാണ് നാട്ടുകാര്‍ 108 ആംബുലന്‍സ് വിളിച്ചത്. ഒരാഴ്ച മുമ്പും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 30 April 2026

മൂന്നാറിൽ പാചകവാതക ക്ഷാമം; സിലിണ്ടർ വാങ്ങാനായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ...

മൂന്നാറിൽ പാചകവാതക ക്ഷാമം; സിലിണ്ടർ വാങ്ങാനായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ...


 
മൂന്നാർ ∙ പാചകവാതക ക്ഷാമം രൂക്ഷമായതോടെ വീടുകളിലേക്ക് സിലിണ്ടർ വാങ്ങാനായി ജനങ്ങൾ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയിൽ. മൂന്നാറിലെ വിവിധ നഗറുകളിലുള്ളവരാണ് പാചകവാതക ക്ഷാമത്തെ തുടർന്ന് കടുത്ത ദുരിതമനുഭവിക്കുന്നത്. മൂവായിരത്തിലധികം ആളുകൾ താമസിക്കുന്ന വിവിധ നഗറുകളിലേക്ക്, വല്ലപ്പോഴുമാണ് സിലിണ്ടറുകളുമായി വാഹനങ്ങളെത്തുന്നത്. ബുക്ക് ചെയ്ത് 45 ദിവസം പൂർത്തിയാക്കിയവർ ഓട്ടോയിലും മറ്റും കാലി സിലിണ്ടറുമായി പൊലീസ് സ്റ്റേഷനു സമീപത്തുള്ള ബൈപാസ് റോഡിലെത്തി കാത്തു നിൽക്കണമെന്നാണ് വിതരണക്കാരുടെ നിർദേശം. 

മണിക്കൂറുകൾ പൊരിവെയിലത്ത് കാത്തു നിന്നാൽ മാത്രമാണ് സിലിണ്ടറുകളുമായി വാഹനങ്ങളെത്തുന്നത്. സിലിണ്ടറുകളുമായി വാഹനമെത്തിയാൽ തന്നെ തിരക്ക് കാരണം ബുക്ക് ചെയ്ത് മണിക്കൂറുകളായി കാത്തു നിൽക്കുന്നവരിൽ ഭൂരിഭാഗത്തിനും സിലിണ്ടറുകൾ ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയാണുളളത്. സിലിണ്ടർ ലഭിക്കാതെ വരുന്നതോടെ പലരും വിതരണക്കാരുമായി തർക്കങ്ങൾ ഉണ്ടാക്കുന്നതും വാഹനത്തിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിക്കുന്നതും പതിവായി.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക