Showing posts with label Kollam. Show all posts
Showing posts with label Kollam. Show all posts

Monday, 29 June 2026

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഷിഗെല്ല സ്ഥിരീകരണം; ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഷിഗെല്ല സ്ഥിരീകരണം; ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി

 





കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ഹൗസ് സർജനായ ഡോക്ടർക്ക് ഷിഗെല്ല (Shigella) അണുബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ സമ്പർക്ക പട്ടികയിലുള്ളവരെ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ശുചിത്വ നടപടികളും അണുനശീകരണ പ്രവർത്തനങ്ങളും ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

ഷിഗെല്ല എന്താണ്?

ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന കുടലിലെ അണുബാധയാണ് ഷിഗെല്ലോസിസ്. കടുത്ത വയറിളക്കം, വയറുവേദന, പനി, ഛർദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.

രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും പ്രായമായവരിലും രോഗം കൂടുതൽ ഗുരുതരമാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മലിനമായ കുടിവെള്ളം, ശുചിത്വമില്ലാത്ത ഭക്ഷണം, രോഗബാധിതരുമായി സമ്പർക്കം എന്നിവയിലൂടെയാണ് ഷിഗെല്ല പ്രധാനമായും പകരുന്നത്. ഭക്ഷണം തയ്യാറാക്കുന്നവരിൽ രോഗബാധയുണ്ടെങ്കിൽ അതുവഴിയും രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.

സംസ്ഥാനത്ത് സമീപകാലത്ത് ഷിഗെല്ല കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രോഗം സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിന്റെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ആശുപത്രി പരിസരത്ത് നിരീക്ഷണം ശക്തമാക്കിയതായും രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ആരോഗ്യ അധികൃതർ അറിയിച്ചു.

പൊതുജനങ്ങൾ കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ശുചിത്വമുള്ള ഭക്ഷണം മാത്രം കഴിക്കുക, വയറിളക്കം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുക എന്നിവ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കായൽക്കുളി ദുരന്തമായി

കായൽക്കുളി ദുരന്തമായി

 





ചവറ: അഷ്ടമുടിക്കായലിൽ കുളിക്കാനിറങ്ങിയ നാലംഗ വിദ്യാർഥി സംഘത്തിൽപ്പെട്ട 12 വയസുകാരൻ മുങ്ങിമരിച്ചു. കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നീണ്ടകര മാമൻ തുരുത്ത് വടക്കേ കുന്നിൽ (തിരുഹൃദയം) ബിജുവിന്റെയും മെനാൻസി (ബിന്ദു)യുടെയും മകനുമായ മിലൻ (12) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു ദാരുണ സംഭവം.

മാമൻ തുരുത്തിന് സമീപം അഷ്ടമുടിക്കായലിൽ ദേശീയപാത നിർമാണ കമ്പനി വിശ്വസമുദ്രയുടെ ഡ്രജിങ് പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തിന് സമീപത്താണ് നാല് കുട്ടികൾ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മിലൻ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. മറ്റ് രണ്ട് കുട്ടികൾ സുരക്ഷിതമായി കരയ്ക്കുകയറി. മറ്റൊരു കുട്ടി മുങ്ങുന്നത് കണ്ട സമീപത്തുണ്ടായിരുന്ന അതിഥിത്തൊഴിലാളി ഡ്രജറിന്റെ സഹായത്തോടെ കയർ എറിഞ്ഞുനൽകി രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവശേഷം ഭയന്നുപോയ കുട്ടികൾ തങ്ങൾക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞതോടെ ആദ്യം മിലനെ കാണാതായ വിവരം ആരും അറിഞ്ഞില്ല. എന്നാൽ നാല് കുട്ടികളാണ് കുളിക്കാനിറങ്ങിയതെന്ന് അതിഥിത്തൊഴിലാളി അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തംഗം ജോളി പീറ്ററിന്റെ നേതൃത്വത്തിൽ നാട്ടുകാർ വ്യാപക പരിശോധന നടത്തി. സമീപത്തെ വീടുകളിൽ അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതോടെയാണ് ഒരു കുട്ടിയെ കാണാതായതായി വ്യക്തമായത്.

തുടർന്ന് ചവറ പൊലീസ് സ്ഥലത്തെത്തി കുട്ടികളോട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മിലൻ സംഘത്തിനൊപ്പമുണ്ടായിരുന്നുവെന്നും കായലിൽ കാണാതായതാണെന്നും സ്ഥിരീകരിച്ചത്.

ഉടൻ തന്നെ ചവറ അഗ്നിരക്ഷാസേന, സ്‌കൂബാ ഡൈവിങ് സംഘം, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് രാത്രി വൈകുവോളം തിരച്ചിൽ നടത്തി. ഒടുവിൽ രാത്രി 10 മണിയോടെ മിലന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മിലന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സഹോദരങ്ങളായ മിഷേൽ, മിത്ര എന്നിവരിൽ മിത്രയും മിലനും ഇരട്ടക്കുട്ടികളാണ്. കുട്ടിയുടെ മരണത്തിൽ പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ് നിലനിൽക്കുന്നത്.

മഴക്കാലത്ത് കായലുകളിലും നദികളിലും ആഴം കൂടുതലുള്ള ജലാശയങ്ങളിലും കുട്ടികൾ കുളിക്കാനിറങ്ങുമ്പോൾ മുതിർന്നവരുടെ മേൽനോട്ടം ഉറപ്പാക്കണമെന്നും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 24 June 2026

ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും


കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും 

കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായ 15 കാരന്‍ പാര്‍ഥിപന്റെയും അധ്യാപകന്‍ ഹരിലാലിന്റെയും സംസ്‌ക്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 23 June 2026

ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ പാഞ്ഞുകയറി; വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ പാഞ്ഞുകയറി; വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

 






കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി സ്‌കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ മരിച്ച ദാരുണ അപകടം നാടിനെ നടുക്കി. അഞ്ചുപേർക്ക് പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

ഒടുവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പാർഥിപ് (15), അജയകുമാർ (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കുശാൽ, ഋഷഭ് ബോബൻ, നവനീത്, ജിബി മോൾ, ടിപ്പർ ലോറി ഡ്രൈവറായ ചവറ സ്വദേശി നിസാം എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരു വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം, മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി അമിതവേഗത്തിൽ ഇറക്കം ഇറങ്ങിവരുന്നതിനിടെ ആദ്യം ഒരു ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വാഹനം നേരെ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി. രാവിലെ ജോലിക്കും പഠനത്തിനുമായി യാത്ര ചെയ്യാനെത്തിയ നിരവധി ആളുകൾ അന്ന് ബസ് സ്റ്റോപ്പിൽ കാത്തുനിന്നിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്ന മണ്ണ് ബസ് സ്റ്റോപ്പിലുണ്ടായിരുന്നവരുടെ മുകളിലേക്ക് മറിയുകയും ബസ് സ്റ്റോപ്പിന്റെയും സമീപ മതിലിന്റെയും അവശിഷ്ടങ്ങൾ ആളുകളുടെ മേൽ പതിക്കുകയുമായിരുന്നു. ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ അന്ന് ബസ് സ്റ്റോപ്പിലുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഏകദേശം 15 ഓളം പേർ ബസ് കാത്തുനിന്നിരുന്നതായാണ് വിവരം. പതിവായി എത്തുന്ന ബസ് വൈകിയതും കൂടുതൽ പേർ ബസ് സ്റ്റോപ്പിൽ തുടരാൻ ഇടയാക്കിയിരുന്നു. ആൺകുട്ടികൾ കൂട്ടമായി നിന്നിരുന്ന ഭാഗത്തേക്കാണ് ടിപ്പർ ലോറി ഇടിച്ചുകയറിയതെന്നും നാട്ടുകാർ പറയുന്നു.

അപകടത്തെ തുടർന്ന് പ്രദേശത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. രക്ഷാപ്രവർത്തകർ, നാട്ടുകാർ, പോലീസ്, അഗ്നിരക്ഷാസേന എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

ലോറിയുടെ അമിതവേഗമാണോ അപകടത്തിന് കാരണമായതെന്നും വാഹനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ജില്ലാ ഭരണകൂടവും നിർദേശം നൽകിയിട്ടുണ്ട്.

ഒരു നിമിഷത്തെ അശ്രദ്ധയും അമിതവേഗവും മൂലം മൂന്ന് ജീവനുകൾ പൊലിഞ്ഞ ഈ ദുരന്തം പ്രദേശത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 21 June 2026

'പ്രിയദർശിനി' ഹിറ്റായി; വനിതാ യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു

'പ്രിയദർശിനി' ഹിറ്റായി; വനിതാ യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു

 




കൊല്ലം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച 'പ്രിയദർശിനി' പദ്ധതി ജില്ലയിൽ വൻ സ്വീകാര്യത നേടി. പദ്ധതി ആരംഭിച്ച് വെറും അഞ്ച് ദിവസത്തിനുള്ളിൽ വിവിധ ഡിപ്പോകളിലായി വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയത്. ചില ഡിപ്പോകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികം ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കൊല്ലം ഡിപ്പോയിൽ ജൂൺ 15-ന് 12,804 സ്ത്രീകൾ യാത്ര ചെയ്തിരുന്നപ്പോൾ 19-ന് അത് 22,987 ആയി ഉയർന്നു. പദ്ധതിക്കായി മാത്രം 20 ലക്ഷം രൂപയിലധികം സർക്കാർ ചെലവഴിച്ചു. കൊട്ടാരക്കര ഡിപ്പോയിൽ അഞ്ച് ദിവസത്തിനിടെ 2.07 ലക്ഷം സ്ത്രീകളാണ് സൗജന്യമായി യാത്ര ചെയ്തത്. ഇതിലൂടെ കെഎസ്ആർടിസിക്ക് ലഭിക്കേണ്ട ടിക്കറ്റ് വരുമാനം 35 ലക്ഷം രൂപയ്ക്കു മുകളിലാണെന്ന് കണക്കാക്കുന്നു.

കരുനാഗപ്പള്ളി, ചടയമംഗലം, പുനലൂർ, ചാത്തന്നൂർ, കുളത്തൂപ്പുഴ, ആര്യങ്കാവ്, പത്തനാപുരം തുടങ്ങിയ ഡിപ്പോകളിലും സമാനമായ വർധന രേഖപ്പെടുത്തി. കരുനാഗപ്പള്ളിയിൽ ആദ്യദിനം 18,161 സ്ത്രീകൾ യാത്ര ചെയ്തപ്പോൾ പിന്നീട് അത് 28,000-ത്തിലധികമായി ഉയർന്നു. ചടയമംഗലത്ത് പ്രതിദിനം പതിനായിരത്തോളം അധിക വനിതാ യാത്രക്കാരെ രേഖപ്പെടുത്തി.

പുനലൂരിൽ വനിതാ യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചതായി അധികൃതർ അറിയിച്ചു. ചാത്തന്നൂരിൽ അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം സ്ത്രീകൾ സൗജന്യ യാത്രയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി. കുളത്തൂപ്പുഴയിലും ആര്യങ്കാവിലും ദിവസേന സീറോ ടിക്കറ്റുകളുടെ എണ്ണം വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്.

51 ബസുകൾ സർവീസ് നടത്തുന്ന പത്തനാപുരം ഡിപ്പോയിൽ മാത്രം അഞ്ച് ദിവസത്തിനിടെ 1.09 ലക്ഷം വനിതാ യാത്രക്കാരാണ് സൗജന്യ യാത്ര നടത്തിയത്. പദ്ധതിയുടെ ആദ്യ ദിനവുമായി താരതമ്യം ചെയ്യുമ്പോൾ പിന്നീട് യാത്രക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ, വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്യാൻ ഈ പദ്ധതി സഹായകരമായതായി വിലയിരുത്തപ്പെടുന്നു. പദ്ധതിയിലൂടെ പൊതുഗതാഗത ഉപയോഗവും വർധിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 8 June 2026

മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നു; കൊല്ലത്തെ എയ്ഡഡ് സ്കൂളിൽ പ്രധാന അധ്യാപികയ്ക്കെതിരെ പരാതി

മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നു; കൊല്ലത്തെ എയ്ഡഡ് സ്കൂളിൽ പ്രധാന അധ്യാപികയ്ക്കെതിരെ പരാതി



കൊല്ലത്ത് മുസ്ലിം കുട്ടികൾക്ക് എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ നിഷേധിക്കുന്നതായി പരാതി. കൊല്ലം ശാസ്താംകോട്ടയിലെ ഡോ സി.റ്റി ഈപ്പൻ മെമ്മോറിയൽ RHS ലെ പ്രധാന അധ്യാപികയ്ക്കെതിരെയാണ് പരാതി. വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞുവെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.

30 ഓളം വിദ്യാർത്ഥികൾ ആണ് ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ വന്നത്. അധ്യാപകരും പിടിഎ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും കുട്ടികൾക്ക് പ്രവേശനം നൽകുന്നില്ല. മാനേജ്മെന്റിലും ഡിഇഒക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

വിദ്യാർത്ഥികൾ കുറഞ്ഞതോടെ സ്കൂളിലെ പാർട്ട് ടൈം അധ്യാപികയുടെ ജോലി നഷ്ടമാകും. പ്രധാന അധ്യാപിക മുൻപും സമാന രീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് അധ്യാപകർ അറിയിച്ചു. സ്കൂളിൽ KSU പ്രതിഷേധം നടത്തി.അതേസമയം പരാതി ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 3 June 2026

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ? ; അന്വേഷണം വ്യാപിപിച്ച് പൊലീസ്

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ? ; അന്വേഷണം വ്യാപിപിച്ച് പൊലീസ്

 


കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ എന്ന സംശയത്തിൽ പൊലീസ്. ഏപ്രിൽ 19 നാണ് കല്ലുവാതുക്കലിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെയ്‌ 25 ന് കമ്മീഷണർ ഓഫീസിന് സമീപം വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ആദ്യ കൊലപാതകവും തമ്മിൽ സമാനതകളുണ്ടെന്ന് പൊലീസ് പറയുന്നു.

രണ്ടു കൊലപാതകങ്ങളും നടന്നിട്ടുള്ളത് ഒരേ രീതിയിൽ തന്നെയാണ്. കല്ലുവാതുക്കലിൽ വയോധികനെ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയത് നിർമാണത്തിൽ ഇരുന്ന കെട്ടിടത്തിനകത്ത് വെച്ചാണ്. തലയിൽ നിന്ന് ചോരവാർന്ന നിലയിലാണ് മൃതദേഹം പൊലീസ് കണ്ടത്.

തെരുവിൽ അലഞ്ഞു നടക്കുന്നവരാണ് കൊല്ലപ്പെട്ട ഇരുവരും. നഗരമധ്യത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. കൊലപാതകിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തമിഴ്നാട്ടിലേക്കുൾപ്പടെ അന്വേഷണം വ്യാപിച്ചിരിക്കുകയാണ് പൊലീസ്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 2 June 2026

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു



കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കൊല്ലം കുഴിമതിക്കാടിലാണ് സംഭവം. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭരണിക്കാവ് സ്വദേശി മനു ഓടിച്ച കാറാണ് കത്തിയത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 1 June 2026

സോഷ്യല്‍ മീഡിയയിൽ വൈറല്‍ ജോഡികളായ അച്ചാമാസിലെ രത്നമ്മ വിടവാങ്ങി

സോഷ്യല്‍ മീഡിയയിൽ വൈറല്‍ ജോഡികളായ അച്ചാമാസിലെ രത്നമ്മ വിടവാങ്ങി



കൊല്ലം: സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം പുനലൂർ കലയനാട് സ്വദേശിയാണ് രത്നമ്മ. പ്രായത്തെ വെല്ലുന്ന റീൽസുകളിലൂടെയാണ് തുളസീധരനും രത്നമ്മയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇരുവരും ചേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്ന വീഡിയോകള്‍ വൈറലായിരുന്നു. രത്നമ്മയുടെ സംസ്‌കാരം രാവിലെ 11.30 ന് വീട്ടുവളപ്പില്‍ നടക്കും.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക