Showing posts with label Palakkad. Show all posts
Showing posts with label Palakkad. Show all posts

Thursday, 14 May 2026

പാലക്കാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കന് ദാരുണാന്ത്യം

പാലക്കാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കന് ദാരുണാന്ത്യം



പാലക്കാട് : പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. വീടിന് സമീപത്തുള്ള പുളിഞ്ചോടിൽ കിടന്നുറങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ചന്ദ്രന്റെ ഒപ്പം രണ്ട് പേർ കൂടി ഉണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു. ചന്ദ്രന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

പുലർച്ചെ 3.50 ഓടെയാണ് മലമ്പുഴ വെള്ളെഴുതാംപ്പൊറ ആദിവാസി ഉന്നതിയിലെ ചന്ദ്രനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി നോക്കുമ്പോഴാണ് ചന്ദ്രനെ കാട്ടാന ആക്രമിക്കുന്നത് കണ്ടതെന്ന് ബന്ധു അഭിനവ് റിപ്പോർട്ടറിനോട് പറഞ്ഞു. ആക്രമണം നടന്ന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ചന്ദ്രനും സുഹൃത്തുക്കളും വീട്ടിൽനിന്ന് 50 മീറ്റർ ദൂരത്താണ് കിടന്നുറങ്ങിയിരുന്നത്. പ്രദേശത്ത് കൂടുതൽ പരിശോധന നടത്തുകയാണെന്ന് ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൃഷ്ണദാസ് അറിയിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻറ് ആയിരുന്നു ചന്ദ്രൻ.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 13 May 2026

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തി മുങ്ങി; രണ്ടാംപ്രതി 21വര്‍ഷത്തിന് ശേഷം പിടിയില്‍

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തി മുങ്ങി; രണ്ടാംപ്രതി 21വര്‍ഷത്തിന് ശേഷം പിടിയില്‍



പാലക്കാട്: പാലക്കാട് മണ്ണാരപ്പറമ്പ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷക സംഘം കപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്ന ഇബ്രാഹിമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പൊലീസ് പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് അയല്‍വാസിയും കപ്പൂര്‍ മണ്ണാരപറമ്പ് മഠത്തിരുത്തിഞ്ഞാലില്‍ നൗഫല്‍ 21 വര്‍ഷത്തിന് ശേഷം പിടിയിലായത്.

2005 മാര്‍ച്ച് 15നാണ് കേസിന് ആസ്പദമായ സംഭവം. സഹോദരങ്ങളായ നവാസും നൗഫലും ചേര്‍ന്ന് പടിഞ്ഞാരങ്ങാടി വേങ്ങശേരി ഉത്സവത്തിന് പോകുകയായിരുന്ന ഇബ്രഹാമിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി നവാസ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. മറ്റൊരു പ്രതിയെ വെറുതെ വിടുകയും ചെയ്തു.

മുമ്പ് അറസ്റ്റിലായ നൗഫല്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. വിദേശത്തേക്ക് കടന്ന ഇയാള്‍ ഇടയ്ക്കിടയ്ക്ക് നാട്ടില്‍ വരാറുള്ളതായി പറയുന്നു. ഈയടുത്ത് വീണ്ടും നാട്ടിലെത്തിയ പ്രതി കഴിഞ്ഞ ദിവസം വിദേശത്തേക്ക് മടങ്ങവേയാണ് വിമാനത്താവളത്തില്‍ നിന്നും പൊലീസ് പിടികൂടിയത്. പ്രതികളും ഇബ്രാഹിമും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി 'മിന്നല്‍ മാജിക്' ഉടന്‍ വിപണിയില്‍; 400 രൂപ വില

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി 'മിന്നല്‍ മാജിക്' ഉടന്‍ വിപണിയില്‍; 400 രൂപ വില


 
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡി 'മിന്നല്‍ മാജിക്ക്' ഉടന്‍ വിപണിയിലെത്തും. പാലക്കാട് മേനോന്‍പറയിലെ മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നല്‍ മാജിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യം.

ഈ മാസം അവസാനത്തോടെയാണ് 'മിന്നല്‍ മാജിക്ക്' വിപണിയിലെത്തുക. പ്രതിദിനം 9000 കെയ്‌സ് മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റിലെത്തുക. പിന്നീടത് 13000 കെയ്‌സ് മദ്യമായി മാറും. അര ലിറ്റര്‍ കുപ്പിയാണ് ആദ്യമെത്തുക. 400 രൂപയാണ് വില.

മലബാര്‍ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പേര് മാറ്റിയിരുന്നു. പുതിയ മദ്യത്തിന് പേര് നിര്‍ദേശിക്കാനുള്ള മത്സരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റിയത്. മത്സരത്തിന്റെ ഭാഗമായി വന്ന പേരുകളിലൊന്നായിരുന്നു മലബാര്‍ മിസ്റ്ററി.

പ്രതിദിനം 18 കുപ്പികള്‍ അടങ്ങുന്ന 13500 കേയ്‌സ് മദ്യമാണ് കമ്പനി ഉത്പാദിപ്പിക്കുക. മലമ്പുഴയിലെ ശുദ്ധജല പ്ലാന്റില്‍ നിന്ന് എത്തിക്കുന്ന ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് പ്രതിദിന മദ്യ നിര്‍മ്മാണം നടത്തുക.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 11 May 2026

കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ



പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന തീരുമാനം ഏകപക്ഷീയം ആണെന്നും പൊതു ഗതാഗത സംവിധാനം തകരുമെന്നും ടി ഗോപിനാഥൻ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ പ്രകാരം ദിനംപ്രതി 19 ലക്ഷം സ്ത്രീകളാണ് സര്‍വീസ് ഉപയോഗിക്കുന്നത്. കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവദിച്ചാൽ സ്വകാര്യ ബന്ധുകൾക്ക് വിദ്യാർത്ഥികളെ മാത്രം കയറ്റിക്കൊണ്ടുപോകേണ്ട അവസ്ഥ വരും. തമിഴ്നാട്ടിലും കർണാടകയിലും സ്വകാര്യ ബസുകൾ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല. സ്വകാര്യ ബസ് ഉടമകളോട് ചർച്ച ചെയ്യാതെ തീരുമാനം എടുത്തത് ശരിയല്ല. വി.ഡി സതീശൻ്റെ പുതുയുഗ യാത്രയിൽ സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ അദ്ദേഹത്തെ അറിയിച്ചതാണെന്നും അന്ന് എല്ലാം പരിഹരിക്കുമെന്നാണ് സതീശൻ ഉറപ്പ് നൽകിയതെന്നും ടി ഗോപിനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 6 May 2026

ലഹരി മൂത്ത് നിർത്തിയിട്ട ട്രെയ്‌നിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം; വെള്ളംചീറ്റി താഴെയിറക്കി ഫയർഫോഴ്‌സ്

ലഹരി മൂത്ത് നിർത്തിയിട്ട ട്രെയ്‌നിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം; വെള്ളംചീറ്റി താഴെയിറക്കി ഫയർഫോഴ്‌സ്


 
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയ്‌നിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം. ചൊവ്വാഴ്ച രാത്രിയാണ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റിക്കവറി ട്രെയ്‌നിന്റെ മുകളിൽ കയറി കാളികാവ് സ്വദേശി മുപ്പതുകാരൻ രാജേഷ് ആത്മഹത്യ ഭീഷണി മുഴക്കിയത്. തുടർന്ന് ഷൊർണൂർ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി വെള്ളം ചീറ്റിയാണ് യുവാവിനെ താഴെ ഇറക്കിയത്. വെള്ളം ചീറ്റി ഏറെനേരം ഇയാൾ തനിയെ താഴെയിറങ്ങുന്നതും കാത്ത് പോലീസും ഫയർഫോഴ്‌സും പ്ലാറ്റ്‌ഫോമിനരികിലായി കാത്തുനിന്നു. ശേഷം താഴെ എത്തിയ യുവാവിനെ അവിടെ നിന്നും തൂക്കിയെടുത്ത് മാറ്റുകയായിരുന്നു.

മാനസിക വിഭ്രാന്തിയുള്ള ആളാണോ ഇയാളെന്ന് തുടക്കത്തിൽ സംശയിച്ചിരുന്നു. യുവാവ് ലഹരിയുടെ പാരമ്യത്തിലാണ് പരാക്രമം കാണിച്ചതെന്നാണ് വിവരം.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 29 April 2026

പാലക്കാട് കല്ലടിക്കോടില്‍ അജ്ഞാത ജീവിയുടെ ആക്രമണം രൂക്ഷം; ഇന്നലെ മാത്രം 12 കോഴികളെ കൊന്നു

പാലക്കാട് കല്ലടിക്കോടില്‍ അജ്ഞാത ജീവിയുടെ ആക്രമണം രൂക്ഷം; ഇന്നലെ മാത്രം 12 കോഴികളെ കൊന്നു



പാലക്കാട്: കല്ലടിക്കോടില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. കോണിക്കഴിയില്‍ അജ്ഞാത ജീവി 12 കോഴികളെ കൊന്നു. മുപ്പതോളം കോഴികളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അജ്ഞാത ജീവി കോണിക്കഴിയില്‍ കൊന്നത്.

കോണിക്കഴി ചോലക്കുണ്ടില്‍ രാജന്‍, വാര്‍ഡ് മെമ്പര്‍ ഗിരിജ, പ്രദേശവാസി ബിന്ദു എന്നിവരുടെ 12 കോഴികളെയാണ് ഇന്നലെ കൊന്നത്. ഒരു മാസത്തിനിടെ മാത്രം നൂറിലധികം കോഴികളെ അജ്ഞാത ജീവി കൊന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആടിന്റെ വലിപ്പമുള്ള തവിട് നിറത്തിലുള്ള അജ്ഞാത ജീവിയാണ് കോഴികളെ ആക്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആശങ്ക പരിഗണിച്ച് ഉടന്‍ അജ്ഞാത ജീവിയെ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 24 April 2026

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്



പാലക്കാട്: തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. മറ്റ് ജില്ലകളിലും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്.

സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതേസമയം കൊല്ലം ജില്ലയിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കൊല്ലം ജില്ലയില്‍ താപനില കുറഞ്ഞിരുന്നു.

ഇതോടെ ആണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. എന്നാല്‍ ജില്ലയിലെ യെല്ലോ അലേര്‍ട്ട് തുടരും. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം 26 വരെ മുന്നറിയിപ്പ് തുടരും. ചൂട് കൂടുന്നതോടെ ആരോഗ്യപ്രശ്നങ്ങളും വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 23 April 2026

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


 
കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് (23/04/2026) ഉച്ചയ്ക്ക് 12.30ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളിലും ചൂട് പൊതുവെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റെല്ലാ ജില്ലകളിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങും. 2024ന് ശേഷം ആദ്യമായാണ് സംസ്ഥാനത്തു ഉഷ്ണ തരംഗ മുന്നറിയിപ്പ്

കടുത്ത ഉഷ്ണം മാറ്റമില്ലാതെ തുടരുന്നതോടെയാണ് 12 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് തുടരുന്നകയാണ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ്.
അള്‍ട്രാവയലറ്റ് വികിരണ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. പാലക്കാട് ചൂട് 41.1 ഡിഗ്രിയായി ഉയര്‍ന്നതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം രേഖപെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയായാണ് ഇത്.

കൊല്ലത്ത് 39.8 ഡിഗ്രി സെല്‍ഷ്യസും തൃശൂരില്‍ 39.3 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പല ജില്ലകളിലും താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ കൂടുതലാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, കന്യാകുമാരി മുതല്‍ തെലങ്കാന വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേനല്‍ മഴ ലഭിച്ചതോടെ വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. 6000 മെഗാവാട്ടിന് താഴെയായി വൈദ്യുതി ഉപഭോഗം കുറഞ്ഞു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക