Showing posts with label Thrissur. Show all posts
Showing posts with label Thrissur. Show all posts

Sunday, 10 May 2026

ഗുരുവായൂരിലെ വ്യാപാര* *സ്ഥാപനങ്ങൾക്കെതിരെ* *വ്യാജ പ്രചരണം :കെ.എച്ച് ആർ.എ. പരാതി നൽകി

ഗുരുവായൂരിലെ വ്യാപാര* *സ്ഥാപനങ്ങൾക്കെതിരെ* *വ്യാജ പ്രചരണം :കെ.എച്ച് ആർ.എ. പരാതി നൽകി


 

________________________

ഗരുവായൂർ :ഗുരുവായൂർ ക്ഷേത്ര പരിസരത്തെ വ്യാപാര സ്ഥാപനങ്ങളെ തകർക്കുന്നതിനായുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും  സോഷ്യൽ മീഡിയ യിലൂടെയുള്ള  വ്യാജപ്രചരണങ്ങൾ പ്രചരിപ്പിക്കുന്ന ഉറവിടം  കണ്ടെത്തെണമെന്നും കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ആവശ്യപ്പെടുന്നു 


സമൂഹ മാധ്യമങ്ങളിലൂടെ
ഗുരുവായൂർ ക്ഷേത്ര പരസരത്തെ  കുടിവെള്ള ശ്രോതസ്സുകൾ പൂർണ്ണമായും മലിനമാണെന്നും ക്ഷേത്ര പരിസരത്തെ കല്യാണ മണ്ഡപങ്ങളിൽ സദ്യ നടത്തരുതെന്നും ,
കൂൾ ബാറുകളിൽ നിന്ന് ജൂസുകളോ , ഹോട്ടലിൽ നിന്നും ഭക്ഷണമോ കഴിക്കരുത് എന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വ്യാജ പ്രചരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരാതി നൽകിയത് .
ക്ഷേത്ര പരിസരത്തെ വ്യാപാര മേഖലയെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ള സന്ദേശത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഓഫീസർക്കും , തൃശൂർ ജില്ല പോലീസ് മേധാവിക്കും കെ.എച്ച്. ആർ.എ പരാതി നൽകി 
ഇതൊടുബന്ധപ്പെട്ട അടിയന്തിര എക്സിക്യൂട്ടിവ് യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ സംസ്ഥാന ട്രഷറർ ശ്രീ സി.ബിജുലാൽ ഉദ്ഘാടനം ചെയ്തു ജില്ലാ ഉപദേശകസമിതി അംഗം ശ്രീ ജി.കെ. പ്രകാശ് നേതാക്കളായ രവീന്ദ്രൻ നമ്പ്യാർ, എൻ . കെ രാമകൃഷ്ണൻ, കെ.പി. സുന്ദരൻ, ഒ.കെ. നാരായണൻ നായർ, രാജേഷ് ഗോകുലം , സിജോ കണ്ടാണ്ണശ്ശേരി, സന്തോഷ് എം. എം , ചന്ദ്രബാബു, അഷറഫ് എൻ.പി. സൂരജ് ബാബു, അബൂബക്കർ ബർക്കത്ത് രഞ്ജിത്ത് വിനായക എന്നിവർ സംസാരിച്ചു









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 8 May 2026

റേഷൻ കടയിൽ നിന്ന് വാങ്ങിയ അരി തിളച്ചപ്പോൾ ചോറ് നീലനിറമായി. മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിലാണ് സംഭവം

റേഷൻ കടയിൽ നിന്ന് വാങ്ങിയ അരി തിളച്ചപ്പോൾ ചോറ് നീലനിറമായി. മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിലാണ് സംഭവം



തൃശൂർ: റേഷൻ കടയിൽ നിന്ന് വാങ്ങിയ അരി തിളച്ചപ്പോൾ ചോറ് നീലനിറമായി. മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിലാണ് സംഭവം. തിളപ്പിച്ച ചോറ് ഊറ്റി മാറ്റിവച്ചതിന് മണിക്കൂറുകൾ കഴിഞ്ഞതിന് ശേഷമാണ് ചോറ് കരിനീല നിറമായത്. തുടർന്ന് വീട്ടുകാർ പഞ്ചായത്ത് അം​ഗത്തെ വിവരമറിയിച്ചു.

കൊരാട്ടി, മേലൂർ പഞ്ചായത്തുകളിലെ ആരോ​ഗ്യവിദ​ഗ്ധരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ചോറിന്റെ സാംമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. അരിയിലെ ഗുണനിലവാരക്കുറവോ രാസവസ്തുക്കളുടെ സാന്നിധ്യമോ ആകാമെന്നാണ് പ്രാഥമിക നിഗമനം

മുമ്പും റേഷനരി തിളപ്പിച്ചപ്പോൾ ചോറ് കരിനീലനിറമായി മാറിയിരുന്നു. അന്നും ആരോ​ഗ്യവിദ​ഗ്ധർ വിശദമായ പരിശോധന നടത്തിയിരുന്നു. റേഷൻ കടയിൽ സൂക്ഷിക്കുന്ന പഴകിയ അരിയാണോ വിൽപ്പന നടത്തിയതെന്ന കാര്യം വിശദമായി പരിശോധിക്കും. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 7 May 2026

പാചക വാതകത്തിൻ്റെ വിലവർദ്ധനവ് കേന്ദ്ര സർക്കാർ പിൻവലിക്കണം : രാജൻ ജെ. പല്ലൻ

പാചക വാതകത്തിൻ്റെ വിലവർദ്ധനവ് കേന്ദ്ര സർക്കാർ പിൻവലിക്കണം : രാജൻ ജെ. പല്ലൻ



തൃശൂർ : ഭക്ഷണ വിലകൾ വർദ്ധിക്കുവാൻ ഇടവരുന്ന പാചക വാതക വിലവർദ്ധ നവ് പിൻവലിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് നിയുക്ത തൃശൂർ എം.എൽ. എ. രാജൻ ജെ. പല്ലൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 2026 ജനുവരി മുതൽ പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 1442 രൂപയാണ് കേന്ദ്രസർക്കാർ അനുമതിയോടെ പെട്രോളിയം കമ്പനികൾ വർദ്ധിപ്പിച്ചത്. ഒരു കുറ്റി പാചകവാതക ത്തിന് വിലവർദ്ധിപ്പിച്ച് 3102 രൂപ ഹോട്ടലുടമകളിൽനിന്ന് കേന്ദ്രസർക്കാർ വാങ്ങുന്നത് ജന ദ്രോഹമാണ്. പെട്രോൾ, ഡീസൽ, പാചക വാതക വിലകൾ കുറക്കുമെന്ന ബി.ജെ.പി. യുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം പന്ത്രണ്ട് വർഷമായിട്ടും ഇതുവരെയും പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതികൾ ഇളവു ചെയ്‌തും, വർദ്ധിപ്പിച്ച നിരക്കുകൾ പിൻവ ലിച്ചും കേന്ദ്രസർക്കാർ ജനങ്ങളോടും, ഹോട്ടൽ ഉടമകളോടും നീതി ചെയ്യണമെന്നും രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടലുകൾ അടച്ച് തൃശൂർ ഏജീസ് ഓഫീ സിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ സമരം ഉദ്ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുക യായിരുന്നു രാജൻ ജെ. പല്ലൻ.

ധർണ്ണ സമരത്തിൽ കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡൻറ് അമ്പാടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി. ബിജുലാൽ, സംസ്ഥാന വൈസ് പ്രസി ഡൻറ് ഉണ്ണികൃഷ്‌ണൻ ഈച്ചരത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി.ടി. ജോർജ്ജ്, വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറർ ജോയ് പ്ലാശ്ശേരി, ചേമ്പർ ഓഫ് കോമേഴ്‌സ് സെക്രട്ടറി സോളി തോമസ്, കാറ്ററിംഗ് ആസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബാലൻ കല്ല്യാണി, കെ.എച്ച്.ആർ.എ. ജില്ലാ സെക്രട്ടറി വി.ആർ. സുകുമാർ, ജില്ലാ നേതാക്കളായ എൻ.കെ. അശോക്‌കുമാർ, എ.സി. ജോണി, ഒ. കെ.ആർ. മണികണ്ഠ‌ൻ, സംസ്ഥാന എക്‌സി. കമ്മിറ്റി അംഗങ്ങളായ സുന്ദരൻ നായർ, പ്രേംരാജ് ചൂണ്ടലാത്ത്, പി.എസ്. ബാബു രാജൻ, വനിതാ വിഭാഗം സംസ്ഥാന ട്രഷറർ റഹ്മത്ത് ബാബു, ശരണ്യ ജയവിനോജ്, വി.ജി. ശേഷാദ്രി തുടങ്ങിയവർ പ്രസംഗിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 6 May 2026

ബെംഗളൂരുവില്‍ മലയാളി യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്ണന്‍ സ്ഥിരം അക്രമിയെന്ന് പൊലീസ്

ബെംഗളൂരുവില്‍ മലയാളി യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്ണന്‍ സ്ഥിരം അക്രമിയെന്ന് പൊലീസ്


 
തൃശൂര്‍: ബെംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ സ്ഥിരം അക്രമി. 2024 ഒക്ടോബറില്‍ കൊച്ചിയിലെ മൃഗാശുപത്രിയില്‍ അക്രമം കാണിക്കുകയും മൃഗ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ ആളാണ് ദീപക് കൃഷ്ണന്‍. കൊക്കെയ്ന്‍ കൈവശം വെച്ചതിനും പൊലീസ് പിടിയിലായിട്ടുണ്ട്. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണന്‍ ദുബായില്‍ ഐടി ഉദ്യോഗസ്ഥനായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് മൂന്നുകോടി രൂപ തട്ടിയതിന് ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ദീപക് ദീര്‍ഘകാലമായി ബെംഗളുരുവിലായിരുന്നു താമസം. നായ്ക്കളെ വളര്‍ത്തലായിരുന്നു ദീപക്കിന്റെ വിനോദം.

ഇന്നലെയാണ് വാടാനപ്പള്ളി സ്വദേശിയായ സുനിത (47) മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. യുവതി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ്  പൊലീസ് എഫ്ഐആറിൽ പറയുന്നത്. കാരണവര്‍ കേസിലെ പ്രതിയായ ഷെറിന്റെ സഹതടവുകാരിയായിരുന്നു സുനിത. ഷെറിന് നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന പരാതിയുയര്‍ത്തിയത് സുനിതയാണ്. വാടാനപ്പള്ളിയിൽ തെരുവ് നായകൾക്കായി ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു സുനിത. സമീപത്തെ സ്കൂളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളായിരുന്നു സുനിത നായ്ക്കൾക്ക് നൽകിയിരുന്നത്. സ്കൂൾ അടച്ചതോടെ പ്രതിസന്ധിയിലായ സുനിത ബെംഗളൂരുവിൽ തെരുവുനായ്ക്കൾക്കായുളള ഷെൽട്ടർ ഹോമിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ബെംഗളൂരുവിലേക്ക് പോയത്. ഏപ്രില്‍ പതിനേഴിന് സഹോദരിയുടെ മകൾക്കും ഒരു തൃശൂർ സ്വദേശിനിയ്ക്കും ഭർത്താവിനുമൊപ്പമാണ് സുനിത ബെംഗളൂരുവിലെത്തിയത്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 2 May 2026

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരുക്കേറ്റു

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരുക്കേറ്റു



തൃശൂര്‍: കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു. പത്ത് പേർക്ക് പരുക്കേറ്റു.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെ അപകടം. പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 1 May 2026

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടി കൊന്നു

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടി കൊന്നു



തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു. ശ്രീക്കുട്ടന്‍ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വാഴ്വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഇതേ ആന തെറ്റിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേര്‍ വീഴുകയും ചെയ്തു. ഉടന്‍ തന്നെ പാപ്പാന്‍മാര്‍ ആനയെ നിയന്ത്രിച്ച് ആനകളെ കെട്ടിയിരുന്ന ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലില്‍ തളയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താല്‍ക്കാലിക ഷെഡ് തകര്‍ക്കുകയും പാപ്പാന്‍മാരെ ആക്രമിക്കുകയുമായിരുന്നു.

അക്രമണത്തില്‍ പാപ്പാന്‍മാരായ അമല്‍, ശ്രീകുട്ടന്‍ എന്നിവര്‍ക്കായിരുന്നു പരിക്കേറ്റത്. ഉടന്‍ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നെഞ്ചില്‍ ചവിട്ടേറ്റ രണ്ടാം പാപ്പാന്‍ ശ്രീകുട്ടന്‍ മരിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാന്‍ ചികിത്സയിലാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 30 April 2026

ഹോട്ടൽ ഭക്ഷണ വില വർദ്ധിപ്പിക്കേണ്ടി വരും :   ജി. ജയപാൽ

ഹോട്ടൽ ഭക്ഷണ വില വർദ്ധിപ്പിക്കേണ്ടി വരും : ജി. ജയപാൽ




തൃശൂർ : കേരളത്തിൽ പാലിനടക്കം  ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെയും , പ്രവർത്തന ചിലവും നാൾക്ക് നാൾ വർദ്ധിക്കുന്നതിനാൽ  ഹോട്ടൽ ഭക്ഷണ വില വർദ്ധിപ്പിക്കാൻ ഉടമകൾ നിർബന്ധിതരായിരിക്കുകയാണ് എന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റെ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ .
എന്നാൽ വിലവർദ്ധനയുടെ പേരിൽ  അന്യായമായ  വർദ്ധനവ് സഘടന അംഗീകരിക്കുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു .

തൃശൂർ ജില്ലയിലെ 
 കെ. എച്ച്  ആർ.എ. സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ  മരണമടഞ്ഞ രണ്ടംഗങ്ങളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം ഫണ്ട് അദ്ദേഹം വിതരണം ചെയ്തു .

തൃശൂർ നഗരത്തിൽ പൂരത്തോടനുബന്ധിച്ച്   ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ  നേതൃത്ത്വത്തിൽ  ഹോട്ടലുകളിൽ ഒരു ദിവസം തന്നെ പല സമയങ്ങളിലായി  നിരവധി തവണ സ്ക്വാഡുകൾ വന്ന് പരിശോധന നടത്തിയ   പരിശോധന രീതിയിൽ  യോഗം പ്രതിഷേധം രേഖപ്പെടുത്തി .

ജില്ല പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ട്രഷറർ സി .ബിജുലാൽ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് അസീസ് മൂസ്സ  ,സംസ്ഥാന വൈസ് പ്രസിഡണ്ട്  ഉണ്ണികൃഷ്ണൻ ഈച്ചരത്ത് , സംസ്ഥാന സെക്രട്ടറി 
ടി.ജെ. മനോഹരൻ , ജില്ലാ നേതാക്കളായ വി. ആർ. സുകുമാർ  , റഹ്മത്ത് ബാബു ,
ജി.കെ. പ്രകാശ് , ഏ.സി. ജോണി ,
എൻ . കെ. അശോക് കുമാർ ,പ്രേം രാജ് ചൂണ്ടലാത്ത് - പി. എസ്. ബാബുരാജ് , വി.ജി. ശേഷാദ്രി എന്നിവർ പ്രസംഗിച്ചു 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക