Showing posts with label Thrissur. Show all posts
Showing posts with label Thrissur. Show all posts

Monday, 29 June 2026

മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

 





തൃശൂർ: തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിനി മരിച്ചു. കോട്ടയം സ്വദേശിനിയായ സ്നേഹ പൗലോസ് ആണ് മരിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം. മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ച ഉടൻ തൃശൂർ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഹോസ്റ്റലിലെ സഹപാഠികളിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സംഭവത്തിന്റെ പശ്ചാത്തലവും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉൾപ്പെടെ എല്ലാ വശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.

സ്നേഹയുടെ അപ്രതീക്ഷിത വേർപാടിന്റെ വാർത്ത സഹപാഠികളെയും അധ്യാപകരെയും കുടുംബാംഗങ്ങളെയും ദുഃഖത്തിലാഴ്ത്തി. കോളേജ് ക്യാമ്പസിൽ അനുശോചനാന്തരീക്ഷമാണ്.

സഹായം ആവശ്യമുണ്ടെങ്കിൽ: മാനസിക സമ്മർദമോ ആത്മഹത്യാ ചിന്തകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കുകയോ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുകയോ ചെയ്യുക. കേരള സർക്കാരിന്റെ ദിശ ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 28 June 2026

ഓപ്പറേഷൻ തൂഫാൻ  തൃശ്ശൂർ നഗരത്തിൽ വൻ ലഹരിവേട്ട; സ്ത്രീകളടക്കം ഏഴുപേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ തൃശ്ശൂർ നഗരത്തിൽ വൻ ലഹരിവേട്ട; സ്ത്രീകളടക്കം ഏഴുപേർ പിടിയിൽ


 

ചാവക്കാട്: തൃശ്ശൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ മൂന്നിടങ്ങളിൽനിന്നായി 308 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. രണ്ടു യുവതികളുൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. വെള്ളിയാഴ്ച വാണിയമ്പാറയിൽ വാഹനപരിശോധനയിൽ രണ്ടുഗ്രാം എം.ഡി.എം.എ. പിടികൂടിയതോടെയാണ് ലഹരിവേട്ടയുടെ തുടക്കം.

ഡാൻസാഫ് സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ വിജിത്തും സംഘവും പീച്ചി പോലീസ്, ഹൈവേ പോലീസ് എന്നിവരോടൊപ്പം നടത്തിയ വാഹനപരിശോധനയിൽ രണ്ട്‌ ഗ്രാം എം.ഡി.എം.എ. പിടികൂടി. പാലക്കാട് മുതലമടയിലെ റിസോർട്ടിൽനിന്ന്‌ തൃശ്ശൂരിലേക്ക്‌ കാറിൽ യാത്രചെയ്യുകയായിരുന്ന കാക്കശ്ശേരി സ്വദേശി കല്ലൂരയിൽവീട്ടിൽ ഷിഫാസ് (26), തൈക്കാട് നെന്മിനി സ്വദേശി വിദ്യ (28), അകതിയൂർ നമ്പഴിക്കാട് സ്വദേശി മരക്കാത്ത് വീട്ടിൽ ജിഷ്ണു (27), നമ്പഴിക്കാട് സ്വദേശി ചെമ്പിൽവീട്ടിൽ ശ്രീലക്ഷ്മി (20) എന്നിവരെ ദേഹപരിശോധന നടത്തിയാണ് എം.ഡി.എം.എ. കണ്ടെത്തിയത്.

ശനിയാഴ്‌ച പുലർച്ചെ പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ബണ്ട് റോഡിന്‌ സമീപമുള്ള ഷിഫാസിന്റെ വീടിന്‌ സമീപം നടത്തിയ പരിശോധനയിൽ 18 ഗ്രാം എം.ഡി.എം.എ. കൂടി കണ്ടെടുത്തു. എന്നാൽ, റെയ്ഡിന് മുൻപ്   ഷിഫാസിന്റെ സുഹൃത്ത് സുമേഷ് സ്ഥലത്തുനിന്ന് എം.ഡി.എം.എ. മാറ്റിയതായി വ്യക്തമായി. തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നു പുതിയ സൂചനകൾ ലഭിച്ചു.

 ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഡാൻസാഫ് ടീം കുന്നംകുളം സ്‌ക്വാഡുമായി ഏകോപിപ്പിച്ച് ഗുരുവായൂർ പഞ്ചാരമുക്കിലെ അലൂമിനിയം ഫാബ്രിക്കേഷൻ വർക്‌ഷോപ്പിൽ റെയ്ഡ് നടത്തി. ഇവിടെനിന്ന് 288 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. 

എളവള്ളി ജാനകിപ്പടി സ്വദേശി തെപ്പുറത്ത് വീട്ടിൽ ടി.ടി. സുമേഷ് (25), ചാവക്കാട് അങ്ങാടിത്താഴം സ്വദേശികളായ പുതുവീട്ടിൽ ഷെബീർ (34), കല്ലൂരയിൽ വീട്ടിൽ അൻഷാദ് (31) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു. വർക്‌ഷോപ്പിൽ ഇവരാണ് ലഹരി ഒളിപ്പിച്ചുവെച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി സുമേഷിനെ പീച്ചി പോലീസിന് കൈമാറി. കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ നകുൽ ആർ. ദേശ്‌മുഖ് പറഞ്ഞു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 27 June 2026

ജിമ്മിൽ നിന്ന് മടങ്ങിയ യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച കേസ്; ഭാര്യ അറസ്റ്റിൽ, കൊലപാതക ഗൂഢാലോചനയെന്ന് പോലീസ്

ജിമ്മിൽ നിന്ന് മടങ്ങിയ യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച കേസ്; ഭാര്യ അറസ്റ്റിൽ, കൊലപാതക ഗൂഢാലോചനയെന്ന് പോലീസ്

 





തൃക്കൂർ: ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ യുവതി അറസ്റ്റിൽ. മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി (30)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഗുരുതരമായി പരിക്കേറ്റത് മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിനാണ്.

അറസ്റ്റിലായ ജിസ്മി, ഡീനസ് ഡേവിസിന്റെ ഭാര്യയാണ്. കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിളിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിസ്മിയും സിറിളും ഒരുമിച്ച് ജീവിക്കാൻ ഡീനസിനെ ഇല്ലാതാക്കാനാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

സംഭവം നടന്നത് കഴിഞ്ഞ മേയ് 8-നാണ്. രാത്രി ജിമ്മിൽ വ്യായാമം കഴിഞ്ഞ് പുറത്തിറങ്ങിയ ഡീനസിനെ ആക്രമിക്കാനായി സിറിൾ ജിമ്മിന് സമീപം ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഡീനസ് പുറത്തുവന്നയുടൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡീനസിനെ ഉടൻ ആശുപത്രിയിലെത്തിച്ചതിനെ തുടർന്നാണ് ജീവൻ രക്ഷിക്കാനായത്.

ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയായ ജിസ്മിക്കും കേസിൽ പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. തുടർന്ന് കേസിൽ രണ്ടാം പ്രതിയായി ഉൾപ്പെടുത്തിയ ജിസ്മി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി സമീപിച്ചെങ്കിലും കോടതി അപേക്ഷ നിരസിച്ചു.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജിസ്മി പുതുക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേസിൽ ഇരുവരുടെയും പങ്കും ആക്രമണത്തിന് പിന്നിലെ ആസൂത്രണവും സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ, ഫോൺ രേഖകൾ, മറ്റ് സാഹചര്യ തെളിവുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി വിശദമായി പരിശോധിച്ചുവരികയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 26 June 2026

ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി കെ.എച്ച്  .ആർ.എ ഗുരുവായൂർ യൂണിറ്റ്.

ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി കെ.എച്ച് .ആർ.എ ഗുരുവായൂർ യൂണിറ്റ്.

 



ഗുരുവായൂർ:കേരള ഹോട്ടൽ& റസ്റ്റോറൻ്റെ അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ്  ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന ജോലിക്കാരുൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി .


പ്രസിഡണ്ട് 
ഒ .കെ . ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സ് സംസ്ഥാന ട്രഷറർ സി.ബിജുലാൽ  ഉദ്ഘാടനം ചെയ്തു .

ഫുഡ് സേഫ്‌റ്റി ഓഫീസർ അഷ്‌റഫ് ക്ലാസ്സ് നയിച്ചു .
എൻ.പി. അഷ്‌റഫ് ക്ലാസ്സ് ഹിന്ദിയിൽ പരിഭാഷ നടത്തി .
ജില്ല ഹൈജീൻ മോണിറ്ററിങ്  കമ്മറ്റി ചെയർമാൻ ഏ.എസ് . ജോസഫ് , 
സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ , എൻ. കെ. രാമകൃഷ്ണൻ ,
 ഒ.കെ. നാരായണൻ നായർ  ,സന്തോഷ് , എൻ. കെ. അഷറഫ്  രാജേഷ് ഗോകുലം , ചന്ദ്രബാബു , മുബാറക്ക് , സിജോ കണ്ടാണ്ണശ്ശേരി രഞ്ജിത്ത് വിനായക എന്നിവർ പ്രസംഗിച്ചു .

 ഇതോടനുബന്ധിച്ച് ഹോട്ടൽ ജീവനക്കാർക്ക് മൈക്രോ ലാബുമായി സഹകരിച്ച് ഹെൽത്ത് കാർഡ് ക്യാമ്പും സംഘടിപ്പിച്ചു 
ഇരുന്നൂറിനടുത്ത് ജീവനക്കാർക്ക്  ക്യാമ്പിൽ നേത്ര പരിശോധന,
ചർമ്മ പരിശോധന , ഫിസിക്കൽ 
എക്സാമിനേഷൻ  , 
ബ്ലഡ് ടെസ്റ്റ് തുടങ്ങിയ പരിശോധനകൾ  നടത്തി .









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 21 June 2026

വാടകവീട്ടിൽ അതിക്രമം; ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു

വാടകവീട്ടിൽ അതിക്രമം; ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു

 







തൃശൂർ: നഗരത്തിലെ വാടകവീട്ടിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് മരണപ്പെട്ടത്. തൃശൂർ കുറുപ്പം റോഡിന് സമീപമുള്ള കോരപ്പത്ത് ലെയ്‌നിലെ വാടകവീട്ടിലാണ് സംഭവം നടന്നത്.

പോലീസ് അന്വേഷണ പ്രകാരം, അതിഥി തൊഴിലാളികൾ വാടകയ്ക്ക് എടുത്തിരുന്ന ഈ വീട് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രമായി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. ഇതരസംസ്ഥാനക്കാരായ ആളുകൾക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ മാസം 18-ാം തീയതി രാത്രിയിലാണ് മർദന സംഭവം ഉണ്ടായത്. പണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തർക്കം രൂക്ഷമായതോടെ ധൻപതി നായിക്കിനെ സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. മരണത്തിന് പിന്നാലെ പൊലീസ് കേസിന്റെ ഗൗരവം വർധിപ്പിച്ച് കൊലക്കുറ്റം ചുമത്തി അന്വേഷണം ശക്തമാക്കി.

സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

നഗരമധ്യത്തിലെ വാടകവീട്ടിൽ നടന്ന ഈ ക്രൂരസംഭവം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായി സംശയിക്കുന്ന വീടിനെക്കുറിച്ചും അവിടെ നടന്നുവരുന്ന ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 20 June 2026

ശസ്ത്രക്രിയയ്ക്ക് ശേഷം മറന്ന ട്യൂബ്? രണ്ടുവർഷത്തിന് ശേഷം വയറുവേദനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

ശസ്ത്രക്രിയയ്ക്ക് ശേഷം മറന്ന ട്യൂബ്? രണ്ടുവർഷത്തിന് ശേഷം വയറുവേദനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

 




പഴയന്നൂർ: വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 54-കാരന് രണ്ട് വർഷം മുമ്പ് വൃക്കയിലെ കല്ല് നീക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഘടിപ്പിച്ചിരുന്ന ട്യൂബ് (സ്റ്റെന്റ്) ഇപ്പോഴും ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത് വിവാദമാകുന്നു. എളനാട് മരുതംപാടം മഞ്ഞളൂർക്കളം വീട്ടിൽ എ. സലീം (54) ആണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ വീണ്ടും ചികിത്സ തേടേണ്ടി വന്നത്.

2024 ഓഗസ്റ്റ് 10-ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ വച്ച് സലീമിന് വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം നാല് ദിവസത്തിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും പിന്നീട് തുന്നൽ നീക്കിയതായും സലീം പറയുന്നു. ഒരു മാസം കഴിഞ്ഞ് ജോലിക്ക് പോകാമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും തുടർചികിത്സയ്ക്കോ സ്റ്റെന്റ് നീക്കം ചെയ്യുന്നതിനോ ആശുപത്രിയിൽ വീണ്ടും എത്തണമെന്ന നിർദേശം ലഭിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ശസ്ത്രക്രിയയ്ക്കുശേഷം ഇടയ്ക്കിടെ വയറുവേദന, അസ്വസ്ഥത, മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നെങ്കിലും വിവിധ ആശുപത്രികളിൽ ചികിത്സ തേടി മരുന്നുകൾ കഴിക്കുകയായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ തുടരുകയും വേദന ശക്തമാകുകയും ചെയ്തതോടെ കഴിഞ്ഞ ഏപ്രിൽ 29-ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കെത്തി.

തുടർന്ന് നടത്തിയ സ്കാനിംഗിലും എക്‌സ്-റേ പരിശോധനയിലുമാണ് ഇടത് വൃക്ക മുതൽ മൂത്രസഞ്ചി വരെ നീളുന്ന സ്റ്റെന്റ് ഇപ്പോഴും ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. സാധാരണയായി ഇത്തരം ട്യൂബുകൾ മൂന്ന് മാസത്തിനകം നീക്കം ചെയ്യേണ്ടതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ട്യൂബ് ദീർഘകാലം ശരീരത്തിൽ തുടരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നതിനാൽ ഉടൻ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ശസ്ത്രക്രിയയ്ക്ക് ശേഷം തുന്നൽ അഴിച്ച സലീം ഏകദേശം 20 മാസത്തിന് ശേഷമാണ് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയതെന്നും രോഗിക്ക് തുടർപരിശോധനയുടെ പ്രാധാന്യം അറിയിച്ചിരുന്നുവെന്നുമാണ് ആശുപത്രി വൃത്തങ്ങൾ വിശദീകരിക്കുന്നത്. സംഭവത്തെ ചൊല്ലി രോഗിയുടെയും ആശുപത്രിയുടെയും വാദങ്ങൾ തമ്മിൽ ഭിന്നത നിലനിൽക്കുകയാണ്.

രോഗിയുടെ ആരോഗ്യനിലയും ചികിത്സാ നടപടികളും സംബന്ധിച്ച് കൂടുതൽ പരിശോധനകൾ തുടരുകയാണ്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 4 June 2026

97 ലക്ഷം രൂപ മുടക്കി പണിത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്, ഒറ്റ മഴക്ക് വെള്ളക്കെട്ട്; കളിവഞ്ചി ഇറക്കി സിപിഎം ഭരണ സമതിക്കെതിരെ പ്രതിഷേധം

97 ലക്ഷം രൂപ മുടക്കി പണിത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്, ഒറ്റ മഴക്ക് വെള്ളക്കെട്ട്; കളിവഞ്ചി ഇറക്കി സിപിഎം ഭരണ സമതിക്കെതിരെ പ്രതിഷേധം



തൃശൂര്‍: മഴ പെയ്തതോടെ പുതുതായി പണിത് ഉദ്ഘാടനം ചെയ്ത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കളിവഞ്ചി ഇറക്കി പ്രതിഷേധിച്ചു. സ്ഥലം എം.എല്‍.എയുടെ 95 ലക്ഷം രൂപ ഫണ്ടും 1,80,000 രൂപ പഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗിച്ച് പണിത പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് മഴപെയ്തപ്പോള്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പണിത അംഗനവാടി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ ഇപ്പോഴും മഴക്കാലത്ത് വെള്ളക്കെട്ട് അനുഭവപ്പെടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു

എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് എരുമപ്പെട്ടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മെമ്പര്‍മാര്‍ പ്രസിഡണ്ടും കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണും എന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ എന്‍.കെ കബീര്‍, മീന ശലമോന്‍, വിജീഷ് എം.വി, സജിത എം. ആര്‍, ആനി ടീച്ചര്‍, ഷാജി വര്‍ഗീസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 2 June 2026

ഹോട്ടലുകളിൽ ഡ്രൈ ഡേ ആചരിക്കും -കെ. എച്ച്.ആർ.എ

ഹോട്ടലുകളിൽ ഡ്രൈ ഡേ ആചരിക്കും -കെ. എച്ച്.ആർ.എ



ഗുരുവായൂർ:മഴക്കാല പൂർവ്വ
ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ഹെൽത്ത് വിഭാഗം, ഫുഡ്‌സേഫ്റ്റി ,ആരോഗ്യ വകുപ്പ് എന്നിവരുടെ അഭ്യർത്ഥനപ്രകാരം ഗുരുവായൂരിലെ ഹോട്ടലുകൾ മാറി മാറി അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കും.
ഈ ദിവസങ്ങളിൽ പ്രത്യേക ശുചീകരണം നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കെ.എച്ച് ആർ.എ. സർക്കുലർ മുഖാന്തിരം ഹോട്ടൽ ഉടമകളെ അറിയിച്ചു.സർക്കുലറിൽ ഹോട്ടൽ ജീവനക്കാർ ശ്രദ്ധിക്കേണ്ട 16 നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദിനംപ്രതി വർദ്ധിപ്പിച്ച് കൊണ്ടിരിക്കുന്ന വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില വർദ്ധനവ് പിടിച്ച് നിറുത്തുവാൻ കേന്ദ്ര സർക്കാർ സൻമനസ്സ് ഹോട്ടൽ മേഖലയൊട് കാണിക്കണമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. ഗ്യാസ് വില വർദ്ധനവ് ഈ മേഖലയെ തകർക്കുമെന്നും യോഗം വിലയിരുത്തി .പാചക വാതകത്തോടൊപ്പം പാൽ വില വർദ്ധനവും കൂടി അടിച്ചേൽപ്പിക്കുമ്പോൾ പിടിച്ച് നിൽക്കുവാൻ വളരെ അധികം ബുദ്ധിമുട്ടായിരിക്കെ ഭക്ഷണ സാധന വില വർദ്ധനവ് ഇതിന് ഒരു പരിഹാരമാകില്ല എന്നതും യോഗം വിലയിരുത്തി .കെ. എച്ച്. ആർ എ . പ്രസ്ഥാനത്തിന് കരുത്തായി നേതൃത്വം നൽകിയിരുന്ന  സി.എ. ലോകനാഥ് വിട്ടുപിരിഞ്ഞ് ഒന്നാം ചരമവാർഷിക ദിനം ജൂൺ 6 ന് ശനിയാഴ്ച  രുഗ്മിണി റീജൻസിയിൽ വിപുലമായ രീതിയിൽ അനുസ്‌മരണ സമ്മേളനവും, പഠനോപകരണ വിതരണവും ഉന്നത വിജയികളെ ആദരിക്കലും നടത്തുന്നതിനും യോഗം തീരുമാനിച്ചു.യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് ഭാരവാഹികളായ രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ, കെ.പി. സുന്ദരൻ, ഒ.കെ. നാരായണൻ നായർ, സന്തോഷ് സൗപർണ്ണിക ,എൻ. പി.അഷ്‌റഫ്, രാജേഷ് ഗോകുലം ,സിജോ കണ്ടാണ്ണശ്ശേരി, ചന്ദ്രബാബു, അബൂബക്കർ സുൽത്താനിയാ ,സൂരജ് ബാബു,രഞ്ജിത്ത് വിനായക എന്നിവർ സംസാരിച്ചു . 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 1 June 2026

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

 


തൃശൂരിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു.തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.

കാലിൽ പാമ്പുകടിക്കുകയായിരുന്നു. കാർ പാർക്കിങ്ങിൽ വച്ചാണ് പാമ്പുകടിയേറ്ററ്റത് എന്നാണ് സംശയം. കാർ പാർക്ക് ചെയ്‌തു ഇറങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കാലിന്റെ പിറക് വശത്തായിരുന്നു കടിയേറ്റത്. മെഡിക്കൽ കോളജ് ആയതുകൊണ്ട് ഉടൻ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക