തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രിയായ ശേഷവും സതീശൻ കളവ് പറയുന്ന ശീലം മാറ്റിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
പുനർജനി കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ കേസില്ലെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, എന്നാൽ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ് ഈ ഹർജി നൽകിയതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. 2020-ൽ തന്റെ ആവശ്യപ്രകാരം നടത്തിയ വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട് നൽകിയതായി അദ്ദേഹം പറഞ്ഞു.
തുടർന്ന് ഹൈക്കോടതിയും പരാതികൾ തള്ളിയതായും, 2023-ൽ താൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വീണ്ടും അന്വേഷണം നടന്നെങ്കിലും അഴിമതി നിരോധന നിയമപ്രകാരമോ മറ്റ് നിയമങ്ങളിലോ കുറ്റകരമായ വീഴ്ചകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് രണ്ട് വിജിലൻസ് ഡയറക്ടർമാർ റിപ്പോർട്ട് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ റിപ്പോർട്ടുകൾ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് തന്നെ സമർപ്പിച്ചതാണെങ്കിലും അവ മറച്ചുവെച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പുനർജനി പദ്ധതിയെ ചൊല്ലിയുള്ള രാഷ്ട്രീയ ആരോപണ-പ്രതിയാരോപണങ്ങൾ വീണ്ടും ശക്തമായ സാഹചര്യത്തിൽ വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചയാകുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.