തൃശ്ശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. കോൾപ്പാടത്തിൽ വളർത്തിയിരുന്ന മീനുകൾക്ക് തീറ്റ നൽകാനായി പോയ സംഘത്തിന്റെ ബോട്ടാണ് പാടത്തിന്റെ നടുവിൽവെച്ച് മുങ്ങിയത്. ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.
അപകടത്തിൽ തൊഴിലാളികളായ നിഷാദ് അറയ്ക്കൽ മാളിയേക്കൽ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവർ നീന്തി കരയിലെത്തി രക്ഷപ്പെട്ടു. സുനിലിനെ ബോട്ടിൽ അവശനിലയിൽ തിരച്ചിൽ സംഘം കണ്ടെത്തി. സുനിലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെയാണ് പിന്നീട് കാണാതായത്.
സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പോലീസും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിന് ശേഷം ഇന്ന് രാവിലെയാണ് കാണാതായ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ നെടുപുഴ പോലീസും തൃശ്ശൂർ അഗ്നിരക്ഷാസേനയും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.