കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇതിലുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു. ഇതിനു മുന്നോടിയായി യുഡിഎഫ് നേതാക്കൾ ഏഴുമണിക്ക് ഗവർണറെ കാണും. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും.കെപിസിസി പ്രസിഡണ്ട് ആണ് സമയം തേടിയത്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് നേതാക്കളും ഒപ്പം ഉണ്ടാകും. കോൺഗ്രസ് നിയമസഭാ പാർട്ടി യോഗം മെയ് 14 നാലുമണിക്ക് നിയമസഭ അനക്സ് മന്ദിരത്തിലെ ഹാളിൽ വെച്ച് ചേരുന്നതാണ്.
എന്നാൽ മന്ത്രിസഭയിൽ എത്ര പേരുണ്ടാകും എന്നതിനെക്കുറിച്ച് ഇപ്പോൾ കൃത്യതയില്ല. എന്നാൽ ഘടകകക്ഷി നേതാക്കൾ വിഡി സതീശൻ ഒപ്പം സത്യപ്രതിജ്ഞ ചെയ്യും എന്ന് ഉറപ്പാണ്.
63 പേരുള്ള കോൺഗ്രസിൽ നിന്നും എത്രപേർ മന്ത്രി ആകും എന്ന് അന്തിമ തീരുമാനമായിട്ടില്ല.
നെയ്യാറ്റിൻകര ജയിച്ച എൻ ശക്തൻ മന്ത്രിസഭയിൽ ഉണ്ടാകും എന്ന് ഏതാണ്ട് ഉറപ്പാണ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു ഘട്ടത്തിൽ പരിഗണിക്കപ്പെട്ടിരുന്ന രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇത് ഇനിയും സംശയം ഉണ്ട്.
മത സമുദായിക പ്രാദേശിക സമവാക്യങ്ങൾ ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ മനസ്സ് തുറക്കേണ്ടത് മുഖ്യമന്ത്രിയാണ്.
എൻഎസ്എസ്, എസ്എൻഡിപി എന്നിവയുമായി ശത്രുതയിലാണ് എന്ന് പരസ്യമായി തന്നെ വ്യക്തമായതിനാൽ അവർക്ക് ഇത്തവണ വലിയ സ്വാധീനം സതീശന്റെ മന്ത്രിസഭയിൽ ഉണ്ടാവില്ല.അതിനാൽ കോൺഗ്രസിന് അവരുടെ അംഗങ്ങളിൽ നിന്നും വലിയ സമ്മർദ്ദം ഇല്ലാതെ മന്ത്രിമാരെ തിരഞ്ഞെടുക്കാൻ കഴിയും എന്നാണ് സൂചന. എന്തായാലും ഘടകകക്ഷി നേതാക്കൾ മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിനിയും എന്ന് ഏതാണ്ട് ഉറപ്പാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.