ദിവസവും ഒരു ചായയെങ്കിലും കുടിക്കാത്തവരായി ആരും ഉണ്ടാവില്ല. പ്രത്യേകിച്ചും മലയാളികൾക്ക് ഉറക്കം എഴുന്നേറ്റയുടനെ ചായ കുടിക്കുന്ന ശീലമുണ്ട്. എന്നാൽ വെറും വയറ്റിൽ ചായ കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ ബാധിക്കുകയും അസിഡിറ്റി ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ക്രമേണ പലതരം ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെയ്ക്കും. വെറും വയറ്റിൽ ചായ കുടിക്കുന്നതിന്റെ ദോഷങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.അസിഡിറ്റിയും വയർ എരിച്ചിലും
എപ്പോഴും വെറും വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റി ഉണ്ടാവാൻ കാരണമാകുന്നു. ചായ ആസിഡ് ഉത്‌പാദനം സ്വാഭാവികമായി കൂട്ടും. വെറും വയറ്റിൽ കുടിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും ഇത് കാരണമാകുന്നു. നെഞ്ച് എരിച്ചിൽ, വയറ് വീർക്കൽ, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.
2. വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നു
വെറും വയറ്റിൽ ചായ കുടിക്കുന്നത് ചിലരിൽ ദഹനം മന്ദഗതിയിലാക്കുകയും മറ്റു ചിലരിൽ ഗ്യാസ് ഉണ്ടാവാനും കാരണമാകാറുണ്ട്. അതിനാൽ തന്നെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.
3. ഊർജ്ജം ഇല്ലാതാക്കുന്നു
രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ ചായയും കോഫിയും കുടിക്കുന്നത് നിങ്ങൾക്ക് താൽകാലിക ഊർജ്ജം നൽകുന്നു. എന്നാൽ സമയം പോകുന്നതിന് അനുസരിച്ച് നിങ്ങളുടെ ഊർജ്ജവും നഷ്ടപ്പെടും. കൂടാതെ രാവിലെ തന്നെ ചായ കുടിക്കുന്നത് വിശപ്പ് ഇല്ലാതാവാനും കാരണമാകുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇതോടെ സംസ്ഥാനത്ത് പകൽ താപനില 34 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു. അതോടൊപ്പം, നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂഡൽഹി: 1984 സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡൽഹി ഹൈക്കോടതി. സിഖ് വിരുദ്ധ കലാപത്തിനിടെ തലസ്ഥാനത്തെ ജനക്പുരി, വികാസ്പുരി പ്രദേശങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ച കേസിലാണ് മുൻ കോൺഗ്രസ് എംപിയെ കോടതി കുറ്റവിമുക്തനാക്കിയത്.റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ഡിഗ് വിനയ് സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 25 നാണ് വിചാരണ കോടതി സജ്ജൻ കുമാറിനെ ജീവപര്യന്ത തടവിന് ശിക്ഷിച്ചത്.
2015 ഫെബ്രുവരിയിൽ, കലാപ കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുമാറിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ജനക്പുരിയിലും വികാസ്പുരിയിലും നടന്ന അക്രമങ്ങളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.1984 നവംബർ 1 ന് സോഹൻ സിംഗ്, മരുമകൻ അവ്താർ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജനക്പുരിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 1984 നവംബർ 2 ന് ഒരു ജനക്കൂട്ടം ഗുർചരൺ സിംഗ് എന്നയാളെ തീകൊളുത്തിയ കേസിലാണ് രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
അതേസമയം 2023 ഓഗസ്റ്റിൽ ഡൽഹി കോടതി രണ്ട് കേസുകളിലെയും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ ഒഴിവാക്കിയപ്പോൾ, കലാപം ഉണ്ടാക്കൽ, വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ കുമാറിനെതിരെ ചുമത്തിയിരുന്നു.
ഈ കേസിൽ കുറ്റവിമുക്തനായെങ്കിലും സജ്ജൻ കുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല.1984ലെ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. കലാപത്തിനിടെ പാലം കോളനിയിൽ അഞ്ച് സിഖുകാരെ കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവ് ലഭിച്ചത് . 2018 മുതൽ ശിക്ഷ അനുഭവിക്കുന്ന കുമാർ ഇപ്പോൾ തിഹാർ ജയിലിലാണ്.
1984 ഒക്ടോബർ 31-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകർ കൊലപ്പെടുത്തിയതിനെ തുടർന്നാണ് 1984-ലെ കലാപം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനത്ത് മാത്രം കുറഞ്ഞത് 2,800 പേരെങ്കിലും കൊല്ലപ്പെട്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസി’ൽ താനും കെ.എസ് ചിത്രയും ഒരുമിച്ച് പാടുന്ന ഗാനം പുറത്തിറങ്ങാൻ ഒരുങ്ങുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി. മലയാളത്തിന്‍റെ വാനമ്പാടി കെഎസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നുചേർന്ന് പാടിയിരിക്കുന്ന ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം നാളെ രാവിലെ 11.11നാണ് പുറത്തിറങ്ങുന്നത്. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായി എത്തുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും.
‘എനിക്ക് വലിയ സന്തോഷമുള്ളൊരു കാര്യം നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്’ എന്ന് പറഞ്ഞുകൊണ്ട് പാട്ടിറങ്ങുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. ‘ചിത്ര ചേച്ചിക്കൊപ്പം ഞാൻ ഒരു പാട്ട് പാടിയിരിക്കുകയാണ്. ചിത്ര ചേച്ചിയോടൊപ്പം പാടാൻ കഴിയുന്നത് വലിയൊരു ദൈവാനുഗ്രഹമായി കാണുന്നു. നാദിർഷിക്കയുടെ ‘മാജിക് മഷ്റൂംസ്’ സിനിമയിലേതാണ് ഗാനം. നാദിർഷിക്കയുടെ കൂടെ ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ൽ ‘കണ്ടില്ലേ കർപ്പൂരപന്തലില്’ എന്ന് തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മിക്കൊപ്പം ആലപിച്ചിരുന്നത് ഏവരും ഏറ്റെടുത്തിരുന്നു. ഈ ഗാനവും എല്ലാവരും ഏറ്റെടുക്കുമെന്നാണ് പ്രാർത്ഥന. ഏവരുടേയും പിന്തുണയും അനുഗ്രഹവും വേണം’, എന്നാണ് റിമി ടോമി വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കെഎസ്ആർടിസി (KSRTC) ബസിൽ നിന്ന് രാത്രി യാത്രയ്ക്കിടയിൽ യുവതിയെ ഇറക്കിവിട്ടു. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതാണ് ബസിൽ നിന്ന് ഇറക്കിവിടാൻ കാരണം. രാത്രി രണ്ടര കിലോമീറ്റർ നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയത്. ഇവർ പരാതിയുമായി രംഗത്തെത്തി.
കഴിഞ്ഞ 26-ാം തീയതി രാത്രി 9 മണിക്കായിരുന്നു സംഭവം. തിരുവനന്തപുരം വെള്ളറട സ്വദേശിയും കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ദിവ്യ എന്ന 28കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
പതിവായി ഡ്യൂട്ടി കഴിഞ്ഞ് രാത്രി 9.45ന് നെയ്യാറ്റിൻകരയിൽ നിന്നുള്ള അവസാന വണ്ടിക്കാണ് ദിവ്യ വീട്ടിൽ പോകാറ്.
ആരോഗ്യപ്രശ്നം ഉള്ളതിനാൽ, സംഭവദിവസം രാത്രി 8.30ന് വീട്ടിലേക്ക് മടങ്ങിയ ദിവ്യ കൂനമ്പനയിൽ നിന്ന് ബസ്സുകയറി. പേഴ്സ് കയ്യിൽ കരുതാൻ മറന്നിരുന്നെങ്കിലും കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രക്കാരിയായ ദിവ്യ ഗൂഗിൾ പേ ഉപയോഗിച്ച് യാത്ര ചെയ്യാറുണ്ട് എന്ന വിശ്വാസത്തിൽ ബസിൽ കയറി.
കാരക്കോണത്തു നിന്ന് 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിൾ പേ ഉപയോഗിച്ചെങ്കിലും സെർവർ തകരാർ കാരണം യഥാക്രമം
ഇടപാട് നടത്താൻ കഴിഞ്ഞില്ല.
പ്രകോപിതനായ കണ്ടക്ടർ തോലടിയിൽ യുവതിയെ ഇറക്കിവിടുകയായിരുന്നു. സെർവറിന്റെ തകരാറാണെന്നും, അല്പസമയത്തിനകം കാശ് അയക്കാൻ കഴിയുമെന്നും, ഇല്ലാത്തപക്ഷം സർവീസ് അവസാനിപ്പിക്കുന്ന വെള്ളറടയിൽ ഇറങ്ങേണ്ട തനിക്ക് അവിടെനിന്നും കാശ് തരപ്പെടുത്തി നൽകാൻ കഴിയും എന്നും
ദിവ്യ കണ്ടക്ടറോട് പറഞ്ഞു എങ്കിലും ചെവിക്കൊള്ളാൻ തയ്യാറായില്ല.
ഇത്തരം തട്ടിപ്പുകാരെ തനിക്കറിയാമെന്നും, ബസ്സിൽ നിന്ന് ഇറങ്ങടീ എന്ന് ആക്രോശിച്ചുകൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു എന്നാണ് ദിവ്യയുടെ പരാതി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫോണ്‍ കവര്‍ താല്‍ക്കാലിക പേഴ്‌സായി ഉപയോഗിക്കുന്ന പല ആളുകളുമുണ്ട്. ഫോണ്‍മാത്രം എളുപ്പത്തില്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് പോകാന്‍ താല്‍പര്യമുളള ആളുകളായിരിക്കാം കൂടുതലും ഇക്കാര്യം ചെയ്യുന്നത്. ഇത്തരക്കാര്‍ കറന്‍സി നോട്ടുകളും എടിഎം കാര്‍ഡുകളും പേപ്പറുകളും ഒക്കെ മൊബൈല്‍ കവറിനുള്ളില്‍ സൂക്ഷിച്ചുവയ്ക്കുന്നു. സംഗതി എളുപ്പമായി തോന്നുമെങ്കിലും ഇതൊരു അപകടംപിടിച്ച കാര്യമാണ്. എങ്ങനെയാണ് അപകടമാകുന്നതെന്നല്ലേ? അത് നമുക്ക് നോക്കാം.
താപനില കൂടുന്നു
ഫോണ്‍ ഓണായി ഇരിക്കുമ്പോള്‍ സ്വാഭാവികമായും ചൂട് പുറത്തുവിടുന്നുണ്ട്. ഫോണ്‍ കവറുകള്‍ ഫോണിന് ചുറ്റുമുളള താപനില വീണ്ടും വര്‍ധിക്കാന്‍ കാരണമാകും. കറന്‍സി നോട്ടുകളും മറ്റും കവറിനുളളില്‍ സൂക്ഷിക്കുമ്പോള്‍ അപകട സാധ്യത വീണ്ടും കൂടുന്നു. കാരണം കവറിനുള്ളിലെ നോട്ട് ഈ ചൂട് പുറത്ത് പോകാതെ തടഞ്ഞുവയ്ക്കുന്നു. ഇത് ഫോണ്‍ വീണ്ടും ചൂടാകാനിടയാക്കും.ഫോണുകള്‍ക്ക് തീപിടിക്കുന്ന പല സാഹചര്യങ്ങളെക്കുറിച്ചും നമ്മള്‍ കേട്ടിട്ടില്ലേ. അതിനുള്ള ഒരു കാരണം എന്താണെന്ന് അറിയാമോ?. ചില ഫോണ്‍ കവറുകള്‍ പ്രത്യേകിച്ച് മോശം നിലവാരമുള്ളവ ഫോണ്‍ അമിതമായി ചൂടാകുന്നതിന് ഇടയാക്കാറുണ്ട്. ഫോണിലെ കവര്‍ ഇറുകിയ രീതിയില്‍ ഘടിപ്പിച്ചിരിക്കുന്നതാണ് ഇതിന് കാരണം. ഇത്തരമൊരു സാധ്യതയുളളപ്പോള്‍ ഫോണ്‍ കവറില്‍ മറ്റ് സാധനങ്ങള്‍ വയ്ക്കുകയാണെങ്കില്‍ അപകട സാധ്യത വർധിക്കും?. അപൂര്‍വ്വമാണെങ്കിലും ഫോണ്‍ അമിതമായി ചൂടാകുന്നത് കവറിനുള്ളില്‍ വച്ചിരിക്കുന്ന പൈസ പോലും കത്താന്‍ ഇടയാക്കുന്നു.ബാറ്ററിയുടെ ആയുസ് കുറയ്ക്കുന്നു
അമിതമായ ചൂട് ഫോണിന്റെ ബാറ്ററിയുടെ ആയുസ് കുറയ്ക്കുന്നു. ദീര്‍ഘനേരം ചൂട് തങ്ങി നില്‍ക്കുന്നത് ബാറ്ററി വീര്‍ക്കാനും ചാര്‍ജ്ജ് പെട്ടെന്ന് തീരാനും കാരണമാകും.
ഇന്റര്‍നെറ്റ് വേഗം പതുക്കെയാക്കും
നോട്ട് ഫോണിനുളളില്‍ വയ്ക്കുന്നത് ഫോണിന്റെ ആന്റിന ലൈനുകളെ ബാധിക്കുന്നു. ഇത് ഫോണിന്റെ റേഞ്ചിനെ ബാധിക്കാനും ഇന്റര്‍നെറ്റിന്റെ വേഗത കുറയാനും കാരണമാകുന്നു. മാത്രമല്ല പല ഫോണുകളിലെയും സെന്‍സറുകള്‍ നോട്ടുകള്‍ വയ്ക്കുമ്പോള്‍ മറഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത
പല ആളുകളുടെ കൈമറിഞ്ഞ് വരുന്നതുകൊണ്ടുതന്നെ നോട്ടുകളില്‍ ധാരാളം ബാക്ടീരിയകളും അണുക്കളും പറ്റിപ്പിടിച്ചിരിപ്പുണ്ടാവും. ഫോണ്‍ എപ്പോളും കൈയില്‍ പിടിച്ചിരിക്കുന്നതുകൊണ്ടും ചെവിയില്‍ വച്ച് സംസാരിക്കുന്നതുകൊണ്ടും ചര്‍മ്മരോഗങ്ങള്‍ക്കോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കോ കാരണമായേക്കാം
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സിപിഐഎം നേതാവ് പികെ ശ്രീമതി ടീച്ചറുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം. ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി. കൊൽക്കത്തയിൽ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനിൽ പോകുമ്പോഴാണ് മോഷണം നടന്നത്. ദൽസിംഗ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളയ്‌ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത് ചെയ്തിരുന്നത്. ട്രെയിനിൽ യാതൊരു സുരക്ഷ ഉണ്ടായിരുന്നില്ലെന്നും പരാതി പറഞ്ഞിട്ടും പൊലീസുകാർപോലും നിരുത്തരവാദപരമായിട്ടാണ് പെരുമാറിയതെന്നും പി.കെ.ശ്രീമതി ആരോപിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജിദ്ദയില്‍ നിന്നും കരിപ്പൂരിലിറങ്ങേണ്ട വിമാനം തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. 160 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കും.
160 യാത്രക്കാരുമായി പുലര്‍ച്ചെ 1:05 നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ജിദ്ദയില്‍ നിന്നും ടേക്ക് ഓഫ് ചെയ്യുന്നത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിക്കുകയും വിമാനത്തിന്റെ ഒരു ടയര്‍ പൊട്ടുകയും ചെയ്തു. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിനായി ആവശ്യപ്പെടുകയായിരുന്നു. പൂര്‍ണ്ണ സജ്ജമായ നെടുമമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തു. ലാന്‍ഡിങ്ങിനിടയില്‍ രണ്ടാമത്തെ ടയറും പൊട്ടി. ജിദ്ദയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ എന്തോ ഒരു വസ്തു വിമാനത്തിന്റെ ടയറില്‍ തട്ടിയതാണ് ടയര്‍ പൊട്ടാന്‍ കാരണം എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളില്‍ കുലുക്കവും അനുഭവപ്പെട്ടിരുന്നതായും യാത്രക്കാര്‍ പറഞ്ഞു.
മറ്റൊരു വിമാനം ക്രമീകരിച്ചു നല്‍കണമെന്ന ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ മുഴുവന്‍ യാത്രക്കാരെയും റോഡ് മാര്‍ഗ്ഗം കരിപ്പൂരില്‍ എത്തിക്കും. യാത്രക്കാരുമായി അഞ്ചു ബസ്സുകള്‍ കരിപ്പൂരിലേക്ക് പുറപ്പെട്ടു. വിമാനത്തിന്റെ വിശദമായ സാങ്കേതിക പരിശോധനകള്‍ നടന്നു വരികയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തന്റെ രസകരമായ അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ നടിയായ നവ്യ നായരെക്കുറിച്ച് ധ്യാൻ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ലോക ഫുട്ബോൾ താരം മെസിയെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചെന്നും എന്നാൽ അത് വേണ്ടയെന്ന് വച്ചാണ് നവ്യയ്ക്കൊപ്പം ഉദ്ഘാടനത്തിന് എത്തിയതെന്നുമാണ് ധ്യാൻ പറയുന്നത്. കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു നടൻ ഇക്കാര്യം പറഞ്ഞത്.'കഴിഞ്ഞ ദിവസം മുംബയിൽ മെസി വന്നുപോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. സംഘാടകരിൽ ഒരാളായ കൂട്ടുകാരൻ മെസിയെ കാണാൻ ഒരവസരം തരാമെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, വരാൻ പറ്റില്ല കൊട്ടാരക്കരയിൽ നവ്യ നായർക്കൊപ്പം ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയേക്കാൾ വലുതാണോ നിനക്ക് നവ്യയെന്ന് കൂട്ടുകാരൻ ചോദിച്ചു. അതേ എന്നാണ് ഞാൻ മറുപടി പറഞ്ഞത്. മലയാള സിനിമയിലെ ഒരു ഇതിഹാസ നായികയുമായാണ് ഞാൻ ഈ വേദി പങ്കിടുന്നത്.എന്റെ പഴയൊരു ഇന്റർവ്യൂ ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടെയാണ് എന്റെ ഇന്റർവ്യു കരിയർ ആരംഭിക്കുന്നത്. ആ അഭിമുഖത്തിൽ കല്യാണം കഴിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ച ആളാണ് നവ്യ നായർ എന്ന് ഞാൻ പറഞ്ഞിരുന്നു. അന്നത്തെക്കാലത്ത് നവ്യ നായർ, കാവ്യ മാധവൻ അല്ലെങ്കിൽ മീര ജാസ്മിൻ. ഇവരിൽ മൂന്ന് പേരിൽ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം പക്ഷേ അത് നടന്നില്ല. എനിക്ക് മെസിയെക്കാൾ അല്ലെങ്കിൽ മറ്റാരെക്കാളും വലുത് നവ്യയാണ്' - ധ്യാൻ പറഞ്ഞു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുതിർന്ന മാധ്യമ പ്രവർത്തകനും KUWJ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എസ്.ജയശങ്കർ അന്തരിച്ചു. 75 വയസായിരുന്നു. ദീർഘകാലം കേരള കൗമുദി ദിനപത്രത്തിൻെറ തിരുവനന്തപുരം ലേഖകനായിരുന്ന ജയശങ്കർ വിരമിച്ച ശേഷവും പൊതുരംഗത്ത് സജീവമായിരുന്നു. ജഗതി ഉള്ളൂർ സ്മാരകം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവയുടെ ഭാരവാഹി ആയിരുന്നു. തിരുവനന്തപുരത്തെ ആദ്യകാല മേയർമാരിൽ ഒരാളായ സത്യകാമൻ നായരുടെ മകനാണ് ജയശങ്കർ. സംസ്കാരം ഇന്ന്
വൈകുന്നേരം 4ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ പൗരരുടെ എണ്ണം കൂടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള 44 പേരാണ് റഷ്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നത്.
സമീപകാലത്ത് നടത്തിയ റിക്രൂട്ട്‌മെന്റിലൂടെയാണ് ഇത്രയും പേര്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായത്. ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
ഈ രീതി അവസാനിപ്പിക്കുന്നതിനായി റഷ്യന്‍ അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ റഷ്യന്‍ സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിക്കും. ഇതിനായി റഷ്യയുമായി ബന്ധപ്പെട്ടുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12