Showing posts with label Alapuzha. Show all posts
Showing posts with label Alapuzha. Show all posts

Saturday, 30 August 2025

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു;തുഴച്ചില്‍ക്കാര്‍ക്ക് പരിക്കില്ല

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു;തുഴച്ചില്‍ക്കാര്‍ക്ക് പരിക്കില്ല


ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്‌ തുഴയുന്ന നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല. കുമരകത്ത്‌ നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നു. ചുണ്ടൻ വള്ളത്തിന് കെടുപാടുകളില്ല.


അതേസമയം, പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. ഉച്ചക്ക് 2 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരം. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും. കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഇത്തവണ ജയിച്ചാൽ ഡബിൾ ഹാട്രിക്ക് നേട്ടമാകും. കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനിൽ ആണ് തുഴയുന്നത്. യു ബി സി കൈനകരി, നിരണം ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട്ക്ല ബ്, തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം മത്സരത്തിൽ ഇറങ്ങുന്നതോടെ ഇന്ന് പുന്നമടയിൽ തീപാറും. ആവേശക്കാഴ്ചകൾ പ്രേക്ഷകരിലേക്കെത്തിക്കാൻ സർവ്വസജ്ജമായി ഏഷ്യാനെറ്റ് ന്യൂസ് സംഘവുമുണ്ട്.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

Monday, 25 August 2025

ആലപ്പുഴ ചേർത്തലയിൽ വയോധികനായ പിതാവിന് മകന്റെ ക്രൂരമർദനം

ആലപ്പുഴ ചേർത്തലയിൽ വയോധികനായ പിതാവിന് മകന്റെ ക്രൂരമർദനം


ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ പിതാവിനെ അതിക്രൂരമായി മർദിച്ച് മകൻ. 75കാരനായ പിതാവിനാണ് മകന്റെ മർദനമേറ്റത്. ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രനെയാണ് മകൻ അഖിൽ അതിക്രൂരമായി മർദിച്ചത്. മദ്യലഹരിയിലാണ് ആക്രമണം നടത്തിയത്.

അമ്മയുടെയും സഹോദരങ്ങളുടെയും മുന്നിൽ വെച്ചായിരുന്നു ആക്രമണം. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. അവശനിലയിലായ പിതാവിന്റെ കഴുത്ത് ഞെരിക്കുകയും തലക്കടിക്കുകയും ചെയ്തു. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അഖിലിനെ കസ്റ്റഡിയിലെടുത്തു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

Wednesday, 26 February 2025

പക്ഷിപ്പനി  സാമ്പിളുകള്‍ പരിശോധന പൂര്‍ത്തിയാക്കാത്തതിനാല്‍ താറാവ് കര്‍ഷകര്‍ ദുരിതത്തില്‍

പക്ഷിപ്പനി സാമ്പിളുകള്‍ പരിശോധന പൂര്‍ത്തിയാക്കാത്തതിനാല്‍ താറാവ് കര്‍ഷകര്‍ ദുരിതത്തില്‍




 തിരുവല്ല:  അപ്പര്‍കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞവർഷം ഉണ്ടായ പക്ഷിപ്പനിയേ തുടര്‍ന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധന പൂര്‍ത്തിയാക്കാത്തതിനാല്‍ താറാവ് കര്‍ഷകര്‍ ദുരിതത്തില്‍. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട 38 പ്രഭവകേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പഠനവും പരിശോധനയും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലാബില്‍ പൂര്‍ത്തിയായിട്ടില്ല.  ഇതോടെ അപ്പർകുട്ടനാടൻ മേഖലകളായ  നിരണം, കടപ്ര, വീയപുരം, നെടുമ്പ്രം പ്രദേശങ്ങളിലെ  കര്‍ഷകരാണ് ദുരിതത്തിലായത്. പക്ഷിപ്പനിയേ തുടര്‍ന്ന് പത്തുമാസം മുമ്പ് അടച്ചുപൂട്ടിയ നിരണം ഡക്ക് ഫാം തുറന്നു പ്രവര്‍ത്തിപ്പിക്കാനും ഇതുമൂലം സാധിച്ചിട്ടില്ല.   പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ അപ്പർകുട്ടനാട് മേഖലയില്‍ ഉണ്ടായിരുന്ന ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കിയിരുന്നു.  ദേശാടനപക്ഷികളുടെ സീസണ്‍ കഴിയുമ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. കർഷകരുടെ ജീവിതമാർഗം നിലച്ചു ഡക്ക്ഫാമിലെ ഹാച്ചറികളുടെ പ്രവര്‍ത്തനങ്ങള്‍ നിർത്തിയതും താറാവ് കര്‍ഷകരെയും ദുരിതത്തിലാക്കി. മുമ്പ് മുട്ടവിരിഞ്ഞ് ഒരുദിവസമായ കുഞ്ഞുങ്ങളെയാണ് കര്‍ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇങ്ങനെ മാസംതോറും 20,000ത്തോളം താറാവ് കുഞ്ഞുങ്ങളെവരെ വില്പന നടത്തിയിരുന്നു.   ഗുണമേന്മയുള്ളതും കുറഞ്ഞവിലയിലും ലഭിച്ചിരുന്ന താറാവ് കുഞ്ഞുങ്ങളെ വളര്‍ത്തി മുട്ടയും ഇറച്ചിയും വില്പനനടത്തി നൂറുകണക്കിന് കര്‍ഷകരാണ് ഉപജീവനം നടത്തിയിരുന്നത്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Tuesday, 14 January 2025

മോഷ്ടിച്ച വീട്ടിൽ കിടന്നുറങ്ങിയ കള്ളൻ പോലീസ് പിടിയിൽ

മോഷ്ടിച്ച വീട്ടിൽ കിടന്നുറങ്ങിയ കള്ളൻ പോലീസ് പിടിയിൽ




ചെങ്ങന്നൂർ : ആൾത്താമസമില്ലാത്ത വീടെന്ന് കണ്ടാണു മുംബൈ സ്വദേശിയായ കള്ളൻ മോഷ്ടിക്കാൻ കയറിയത്. മോഷണത്തിനു ശേഷം വിശ്രമിക്കാനായി അതേ വീട്ടിൽ കിടന്നുറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ കണി കണ്ടതു പൊലീസുകാരെ. മുംബൈ ഭഗത്‌സിങ് നഗറിൽ താമസക്കാരനായ അജയ് മൊഹന്തയാണ് (39) അറസ്റ്റിലായത്.പൊലീസ് പറയുന്നത്: നഗരസഭ രണ്ടാം വാർഡിൽ മുളമൂട്ടിൽ പറമ്പിൽ രാജന്റെ വീടിനുള്ളിൽ നിന്നാണു പ്രതിയെ പിടികൂടിയത്. രാജൻ മകളുടെ വീട്ടിലേക്കു പോയതിനാൽ 2 മാസത്തോളമായി വീട് അടച്ചിട്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം രാജന്റെ സഹോദരൻ പുരയിടത്തിലെ കപ്പക്കൃഷി നോക്കുന്നതിനായി എത്തിയപ്പോഴാണു വീടിനുള്ളിൽ ഒരാൾ പുതച്ചു മൂടി കിടക്കുന്നതായി കണ്ടത്. തുറന്നു കിടന്ന ജനാല വഴി പല തവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടാകാതിരുന്നതിനാൽ സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചു. 

പൊലീസ് എത്തി വീടിനുള്ളിൽ കടന്നു തട്ടിവിളിച്ചതോടെ ഉറക്കമുണർന്ന അജയ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്നു പിടികൂടിയ ശേഷം ഇയാളുമായി നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ കട്ടർ, ഹാക്സോ ബ്ലേഡ്, കത്തി, കൊടുവാൾ എന്നിവ കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തതോടെ  ഇയാൾ സ്ഥിരം മോഷ്ടാവാണെന്നു തെളിഞ്ഞത്.  മുളമൂട്ടിൽ പറമ്പിൽ വീട്ടിലെ നിരവധി വീട്ടുപകരണങ്ങളും കവർച്ച നടത്തി ഒളിപ്പിച്ചിരുന്നു. വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി രണ്ട് ഓട്ടുനിലവിളക്കുകൾ, ഓടിൽ തീർത്ത വാൽക്കിണ്ടി, സേവനാഴി , ഇലക്ട്രിക് മോട്ടർ തുടങ്ങിയവ മോഷ്ടിച്ചു. പൊലീസ് നടത്തിയ തെളിവെടുപ്പിൽ തൊണ്ടിമുതൽ കണ്ടെടുത്തു. അടഞ്ഞു കിടക്കുന്ന വീടുകൾ പകൽ നിരീക്ഷിച്ച ശേഷം രാത്രി മോഷണം നടത്തുന്ന രീതിയാണ് പ്രതിയുടേതെന്നു പൊലീസ് പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Wednesday, 18 December 2024

മലിനജലം നീക്കംചെയ്യൽ: സ്‌ഥിരം സംവിധാനം വേണമെന്ന് ഹോട്ടലുടമകൾ.

മലിനജലം നീക്കംചെയ്യൽ: സ്‌ഥിരം സംവിധാനം വേണമെന്ന് ഹോട്ടലുടമകൾ.


ആലപ്പുഴ: മലിനജലം ശേഖരിച്ചു കൊണ്ടു പോകുന്നതിനായി അധികൃതർ സ്ഥിരം സംവിധാനം ഒരുക്കി നൽകണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ ജില്ലാവാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഹോട്ടലുകളിൽ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതി ലഭ്യമാ ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ഉടമകളുടെയും തൊഴിലാളികളുടെയും സുരക്ഷയ്ക്കായി ആരംഭിച്ച കെ.എച്ച്.ആർ.എ സുരക്ഷാ പദ്ധതി ധനസഹായ വിതരണം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനാഫ് എസ്. കുബാബ അധ്യക്ഷതവഹിച്ചു. KHRA സംസ്ഥാന ട്രഷറർ
മുഹമ്മദ് ഷെരീഫ് മുഖ്യപ്രഭാക്ഷണം നടത്തി, വിദ്യാഭ്യാസ അവാർഡ് വിതരണം സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് പ്രസാദ് ആനന്ദഭവൻ നിർവഹിച്ചു. കലക്ടർ അലക്സ് വർഗീസ്, സംസ്‌ഥാന സെക്രട്ടറി സമദ്, സംസ്‌ഥാന ചെയർമാൻ ഹരിഹരൻ, പ്രജീഷ്, സംസ്‌ഥാന സെക്രട്ടറി ജെ. റോയി, സുഗുണൻ, നാസർ ബി. താജ്, ലക്ഷ്മി നാരായണൻ, എ.എ. കരീം, എന്നിവർ പ്രസംഗിച്ചു.







ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Monday, 16 December 2024

അജിത്ത്  ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണം പൂർത്തിയാക്കി.

അജിത്ത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണം പൂർത്തിയാക്കി.


ചെന്നൈ: നടൻ അജിത്ത് വരാനിരിക്കുന്ന ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണം പൂർത്തിയാക്കി. ഇത് പ്രഖ്യാപിച്ച് സംവിധായകന്‍ പുറത്തുവിട്ട ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂടുതല്‍ ചെറുപ്പമായ അജിത്തിന്‍റെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.  

കഴിഞ്ഞ ദിവസം ഷൂട്ടിംഗിന്‍റെ അവസാന ദിവസത്തെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു, അജിത്തിന്‍റെ പുതിയ ലുക്കാണ് ശരിക്കും ആരാധകരെ ഞെട്ടിച്ചത്. അജിത്തിന് ഡീ ഏജ് ടെക്നോളജിയൊന്നും ആവശ്യമില്ലെന്നാണ് പലരും കമന്‍റിട്ടത്.  ഗുഡ് ബാഡ് അഗ്ലി സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ തന്നെയാണ് ആദ്യമായി ചിത്രങ്ങള്‍ പുറത്തുവിട്ടത്. 



ഏറ്റവും പുതിയ ചിത്രങ്ങളിൽ, അജിത്ത് ക്ലീൻ ഷേവ് ചെയ്ത ലുക്കിലാണ് വരുന്നത്. താടിയും മീശയുമില്ലാതെ അജിത്തിനെ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളായി പുതിയ ലുക്കിൽ ഒരു പുതുമയുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പറയുന്നത്. അടുത്തകാലത്തായി തടിയുള്ള അജിത്തിനെയാണ് കണ്ടതെങ്കില്‍ പുതിയ ചിത്രങ്ങളില്‍ അജിത്ത് നന്നായി മെലിഞ്ഞതായി കാണപ്പെടുന്നുണ്ട്. 

വിഡാമുയാർച്ചി എന്ന സിനിമയാണ് നടൻ അജിത് കുമാറിന്‍റെ അടുത്തതായി പുറത്ത് എത്താനുള്ള ചിത്രം. ചിത്രം പൊങ്കലിന് എത്തും എന്നാണ് വിവരം. അതേ സമയം അടുത്തകാലത്ത് ട്രെന്‍റായ 'കടവുളേ...അജിത്തേ'  എന്ന് തന്നെ വിളിക്കരുത് എന്ന് അജിത്ത് പത്രകുറിപ്പ് ഇറക്കിയിരുന്നു. ഡിസംബർ 10 ന് അജിത് കുമാർ തന്‍റെ പിആര്‍ സുരേഷ് ചന്ദ്ര മുഖേന, തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇത്തരം വിളികള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്. 

അതേ സമയം   ഗുഡ് ബാഡ് അഗ്ലി ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ് എന്നാണ് വിവരം. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത് എന്നാണ് വിവരം. ചിത്രത്തിന്‍റെ ഗാനങ്ങള്‍ ദേവി ശ്രീ പ്രസാദും, പാശ്ചത്തല സംഗീതം ജിവി പ്രകാശ് കുമാറുമാണ്. പുഷ്പ 2 നിര്‍മ്മിച്ച മൈത്രി മൂവി മേക്കേര്‍സ് നിര്‍മ്മിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് ഇത്. 





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Thursday, 28 November 2024

നവജാത ശിശുവിന് ഗുരുതര വൈകല്യം; 4 ഡോക്ടര്‍മാര്‍ക്കെതിരെ കേസ്.

നവജാത ശിശുവിന് ഗുരുതര വൈകല്യം; 4 ഡോക്ടര്‍മാര്‍ക്കെതിരെ കേസ്.


ലപ്പുഴ
: നവജാത ശിശുവിന് ഗുരുതര വൈകല്യമെന്ന് പരാതി. സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ.ഷേർലി, ഡോ. പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ഗർഭകാലത്തെ സ്കാനിംഗില്‍ വൈകല്യം തിരിച്ചറിയാത്തതിനാലാണ് നടപടി. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ കണ്ണ് യഥാസ്ഥാനത്തല്ല, മിഴി തുറക്കുന്നില്ല, ഹൃദയത്തിന് ദ്വാരമുണ്ട്, ജനനേന്ദ്രിയമില്ല, കൈ കാലുകള്‍ വളഞ്ഞിരിക്കുന്നു, ചെവി യഥാസ്ഥാനത്തല്ല, കുഞ്ഞിനെ മലർത്തി കിടത്തിയാല്‍ നാക്ക് ഉള്ളിലേക്ക് പോകുന്നു, മുഖം ശരിയായ രൂപത്തിലല്ല. ഗർഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്കാനിംഗില്‍ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. പ്രസവത്തിന് നാല് ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ കാണിച്ചതെന്നും അമ്മ ആരോപിക്കുന്നു. ഓരോ മാസവും സ്കാനിംഗ് നടത്തുബോള്‍ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും റെസ്റ്റ് എടുക്കണമെന്ന് മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. ഏഴാം മാസത്തെ സ്കാനിംഗില്‍ കുഞ്ഞിന് ഫ്ലൂയിഡ് കൂടുതലാണെന്ന് പറഞ്ഞു. അനങ്ങരുതെന്നും റെസ്റ്റ് എടുക്കണമെന്നും നിർദ്ദേശിച്ച്‌ പറഞ്ഞയച്ചു. 36-ാമത്തെ ആഴ്ച കുഞ്ഞിനെ പുറത്തെടുക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. അഡ്മിറ്റായി മൂന്നാമത്തെ ദിവസം കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്ന് ചൂണ്ടിക്കാട്ടി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് ഫ്ലൂയിഡ് കൂടുതലുള്ളതിനാല്‍ കുഞ്ഞിന് വൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.










ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Tuesday, 26 November 2024

അയ്യപ്പനെ അവഹേളിച്ച്‌ ഗാനം ആലപിച്ചു; സംവിധായകൻ പാ.രഞ്ജിത്തിനും ഗായിക ഗാന ഇസൈവാണിക്കും എതിരെ പരാതി

അയ്യപ്പനെ അവഹേളിച്ച്‌ ഗാനം ആലപിച്ചു; സംവിധായകൻ പാ.രഞ്ജിത്തിനും ഗായിക ഗാന ഇസൈവാണിക്കും എതിരെ പരാതി


യ്യപ്പനെ അവഹേളിക്കുന്ന തരത്തില്‍ ഗാനം ആലപിച്ച്‌ മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്തിനും ഗായിക ഗാന ഇസൈവാണിക്കും എതിരെ പരാതി.ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് അയ്യപ്പനെ അവഹേളിച്ച്‌ ഗാനം ആലപിച്ചെന്നു പരാതി. വികാരം അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണു മേട്ടുപ്പാളയം പൊലീസില്‍ പരാതി നല്‍കിയത്. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കള്‍ചർ സെന്റർ സംഘടിപ്പിച്ച പരിപാടിയിലാണു വിവാദ ഗാനം ആലപിച്ചത്. സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ എന്താണു പ്രശ്നം.? എന്തിനാണ് അയിത്തം എന്നൊക്കെയാണ് 'ഐ ആം സോറി അയ്യപ്പാ' എന്നു തുടങ്ങുന്ന ഗാനത്തിലുള്ളത്. ഇരുവർക്കുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക