Showing posts with label International. Show all posts
Showing posts with label International. Show all posts

Friday, 8 May 2026

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്, എംവി ഹോണ്ടിയസിൽ മരിച്ചത് 3 പേർ, ഹാന്റ വൈറസ് പടരുന്നു, കരുതൽ വേണം

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്, എംവി ഹോണ്ടിയസിൽ മരിച്ചത് 3 പേർ, ഹാന്റ വൈറസ് പടരുന്നു, കരുതൽ വേണം



149 യാത്രക്കാരുമായി അര്‍ജന്റീനയില്‍ നിന്നും യാത്ര തിരിച്ച ആഢംബര കപ്പലിൽ എംവി ഹോണ്ടിയസിൽ ഹാന്റ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കപ്പലിലെ മൂന്ന് പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന അതീവ ജാഗ്രത നിര്‍ദേശിച്ചത്. കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇതില്‍ അഞ്ചെണ്ണം ഹാന്റവൈറസ് ആണെന്ന് സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പശ്ചിമ ആഫ്രിക്കൻ തീരത്തുള്ള എംവി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലെ യാത്രക്കാരായ മൂന്ന് പേർ ഇതിനോടകം വൈറസ് ബാധിച്ചു മരിക്കുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകമെമ്പാടും രോഗത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. എന്നാൽ കപ്പലിൽ പടർന്ന ഹാൻ്റ വൈറസ് മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഹാൻ്റ വൈറസ് കൊവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്നതല്ലെന്നും രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

പ്രധാനമായും എലികളുടെ വിസർജ്യത്തിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യമരണം സംഭവിച്ചത്. എന്നാൽ ആദ്യമരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രോഗ ബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യാതെ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ തുടർന്നതാണ് വൈറസ് വ്യാപിക്കാൻ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. ആദ്യത്തേത് "സ്വാഭാവിക മരണം" എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ ആവർത്തിച്ചു. വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കേപ് വെർഡെ തീരത്തുള്ള കപ്പൽ നിരീക്ഷണത്തിൽ തുടരുകയാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായ് വിമാനത്താവളത്തിന് നേട്ടം; റെഡ് കാര്‍പറ്റ്' സ്മാര്‍ട്ട് കോറിഡോര്‍ പദ്ധതിക്ക് ആഗോള പുരസ്‌കാരം

ദുബായ് വിമാനത്താവളത്തിന് നേട്ടം; റെഡ് കാര്‍പറ്റ്' സ്മാര്‍ട്ട് കോറിഡോര്‍ പദ്ധതിക്ക് ആഗോള പുരസ്‌കാരം



ദുബായ് വിമാനത്താവളത്തില്‍ സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്ന 'റെഡ് കാര്‍പറ്റ്' സ്മാര്‍ട്ട് കോറിഡോര്‍ പദ്ധതിക്ക് ആഗോള പുരസ്‌കാരം. സര്‍ക്കാര്‍ മേഖലയിലെ മികച്ച നവീകരണ പദ്ധതികള്‍ക്കുള്ള ഡിസ്റ്റിങ്വിഷ്ഡ് ഇന്നൊവേഷന്‍ ബൈ പബ്ലിക് സെക്ടര്‍ ജിഡിഐ അവാര്‍ഡ് ആണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ഇമിഗ്രേഷന്‍ പാതയായാണ് 'റെഡ് കാര്‍പറ്റ്'. യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ കാണിക്കാതെ തന്നെ ഏതാനും സെക്കന്‍ഡുകള്‍ക്കകം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഒരു വര്‍ഷം മുന്‍പ് ദുബായ് വിമാനത്താവളങ്ങളില്‍ ആരംഭിച്ച പദ്ധതി, യാത്രക്കാരുടെ സമയം ലാഭിക്കുകയും നീണ്ട കാത്തിരിപ്പുകള്‍ ഒഴിവാക്കുകയും ചെയ്തതോടെ വലിയ ജനശ്രദ്ധ നേടി.

ബയോമെട്രിക് സാങ്കേതികവിദ്യയും എഐ സംവിധാനങ്ങളും സംയോജിപ്പിച്ച ഈ സേവനം യാത്രാനുഭവത്തെ കൂടുതല്‍ ലളിതവും സുരക്ഷിതവുമായി മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആഗോള പുരസ്‌കാരവും റെഡ് കാര്‍പ്പറ്റ് സ്മാര്‍ട്ട് കോറിഡോര്‍ പദ്ധതി സ്വന്തമാക്കിയിരിക്കുന്നത്. ഡിസ്റ്റിങ്വിഷ്ഡ് ഇന്നൊവേഷന്‍ ബൈ പബ്ലിക് സെക്ടര്‍ ജിഡിഐ അവാര്‍ഡ് വലിയ അംഗീകരാരമായാണ് ജിഡിആര്‍എഫ് എ വിലയിരുത്തുന്നത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; വെടിനിര്‍ത്തലിനിടയിലും ഇരുപക്ഷവും കൊമ്പുകോര്‍ക്കുന്നു

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; വെടിനിര്‍ത്തലിനിടയിലും ഇരുപക്ഷവും കൊമ്പുകോര്‍ക്കുന്നു



വാഷിംഗ്ടണ്‍: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നു എന്നവകാശപ്പെടുമ്പോഴും ഇറാനും അമേരിക്കയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍, വ്യാഴാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തുകയായിരുന്നു. പ്രകോപനമില്ലാതെ ഇറാന്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് ആക്രമണം എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്. പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഒരു മാസം നീണ്ടുനിന്ന താല്‍ക്കാലിക വെടിനിര്‍ത്തലിനിടയിലാണ് വ്യഴാഴ്ച പുതിയ ആക്രമണമുണ്ടായത്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള യുഎസ് ഉപരോധം അവസാനിപ്പിക്കാനുമുള്ള പദ്ധതികള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് യുഎസ് ഇറാനില്‍ ആക്രമണം നടത്തിയത്.

ഹോര്‍മുസ് കടലിടുക്കില്‍ പ്രകോപനമില്ലാതെ മൂന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇറാനിലെ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. മിസൈലുകളും ഡ്രോണുകളും ചെറിയ ബോട്ടുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. ആക്രമണങ്ങളെ പരാജയപ്പെടുത്തിയതായും മറുപടിയായി ഇറാനിലെ മിസൈല്‍, ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ലൊക്കേഷനുകള്‍, ഇന്റലിജന്‍സ്, നിരീക്ഷണ, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ ലക്ഷ്യമിട്ടതായുമാണ് പ്രസ്താവനയില്‍ പറയുന്നത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയന്‍ സൈനികരും; ഇവരില്‍ കൊല്ലപ്പെട്ടത് 2300 പേര്‍; ഇറങ്ങിയത് 11,000 പടയാളികള്‍

യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയന്‍ സൈനികരും; ഇവരില്‍ കൊല്ലപ്പെട്ടത് 2300 പേര്‍; ഇറങ്ങിയത് 11,000 പടയാളികള്‍



സിയോള്‍: യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്കു വേണ്ടി പോരാടി കൊല്ലപ്പെട്ടത് 2300 ഉത്തര കൊറിയന്‍ സൈനികരെന്ന് റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങിലെ പുതിയ യുദ്ധ സ്മാരകത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഔദ്യോഗിക ഫോട്ടോകളും വിശകലനം ചെയ്ത് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പടിഞ്ഞാറന്‍ റഷ്യയില്‍ 2024 ഓഗസ്റ്റില്‍ കുര്‍സ്‌ക് യുക്രെയ്ന്‍ പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെയാണ് റഷ്യയെ സഹായിക്കാന്‍ ഉത്തര കൊറിയ സൈനികരെ അയച്ചു തുടങ്ങിയതെന്നാണ് ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 11,000 സൈനികരെ ഉത്തരകൊറിയ റഷ്യയെ സഹായിക്കാന്‍ അയച്ചതായാണ് കണക്കാക്കുന്നത്. ഇതിനു പകരമായി റഷ്യ ഉത്തരകൊറിയയ്ക്ക് പണവും സാങ്കേതിക സഹായവും ഭക്ഷണവും നല്‍കിയതായാണ് വിശ്വസിക്കപ്പെടുന്നത്.

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നേരത്തെ യുക്രൈന്‍ യുദ്ധത്തില്‍ മരിച്ച സ്വന്തം സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ ഉത്തരകൊറിയ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകളും പുറത്തുവിട്ടിട്ടില്ല. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഡി സതീശന് ഐക്യദാര്‍ഢ്യ പ്രഖ്യാപനം; ബഹ്‌റൈനില്‍ പ്രകടനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകർ

വിഡി സതീശന് ഐക്യദാര്‍ഢ്യ പ്രഖ്യാപനം; ബഹ്‌റൈനില്‍ പ്രകടനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകർ



കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബഹ്റൈനിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗങ്ങള്‍ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം കോണ്‍ഗ്രസില്‍ ഉടലെടുത്ത മുഖ്യമന്ത്രി തര്‍ക്കത്തില്‍ വലിയ നിരശയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും വിഡി സതീശനൊപ്പമാണെന്നും അത് അംഗീകരിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ മാത്രം പ്രതികരിച്ചിരുന്ന പ്രവാസികളായ പ്രവര്‍ത്തകരും നേതാക്കളും നേരിട്ട് പ്രതിക്ഷേധവുമായി രംഗത്ത് എത്തുന്നത് ഇത് ആദ്യമാണ്.

ബഹ്‌റൈനിലെ ഇന്ത്യന്‍ ഡിലൈറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അനസ് റഹീം, ബ്ലസ്സന്‍ മാത്യു, ധനേഷ് മുരളി,ജലീല്‍ മല്ലപ്പള്ളി, ബേസില്‍ നെല്ലിമറ്റം, അബ്രഹാം സാമൂവല്‍, ഫാസില്‍ വട്ടോളി, അലന്‍ ഐസക്, പ്രൊഫ: ഷെമിലി പി ജോണ്‍, മുബീന മന്‍ഷീര്‍, ലത്തീഫ് കോളിക്കല്‍, ഷബീര്‍ മുക്കന്‍, ഷംഷാദ് കാക്കൂര്‍, നവാസ് കുണ്ടറ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആശങ്ക ഉയർത്തി ഐഎംഒ മേധാവിയുടെ വെളിപ്പെടുത്തൽ; ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് 1,500 കപ്പലുകളും 20,000 നാവികരും

ആശങ്ക ഉയർത്തി ഐഎംഒ മേധാവിയുടെ വെളിപ്പെടുത്തൽ; ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് 1,500 കപ്പലുകളും 20,000 നാവികരും



പനാമ സിറ്റി: ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ കപ്പൽ ഉപരോധം ആഗോള വ്യാപാര മേഖലയെ സ്തംഭിപ്പിക്കുന്നു. നിലവിൽ ഏകദേശം 1,500 ഓളം കപ്പലുകളും അവയിലെ 20,000-ത്തോളം ജീവനക്കാരും ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) മേധാവി ആഴ്സീനിയോ ഡൊമിംഗസ് അറിയിച്ചു. പനാമയിൽ നടന്ന 'മാരിടൈം കൺവെൻഷൻ ഓഫ് ദി അമേരിക്കാസിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിഷ്കളങ്കരായ നാവികർ അവരുടെ നിയന്ത്രണത്തിന് അതീതമായ, രാജ്യങ്ങൾ തമ്മിലുള്ള ഭൂരാഷ്ട്രീയ സാഹചര്യങ്ങളിൽ കുടുങ്ങിയിരിക്കുകയാണെന്നും ഡൊമിംഗസ് പറഞ്ഞു. ഇതുവരെ നടന്ന മുപ്പതോളം ആക്രമണങ്ങളിലായി 10 നാവികർക്ക് ജീവൻ നഷ്ടമായി. നിരപരാധികളായ ഈ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി മേഖലയിലേക്ക് കൂടുതൽ കപ്പലുകൾ അയക്കരുതെന്ന് ഐഎംഒ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആരംഭിച്ച സൈനിക നീക്കമാണ് മേഖലയെ യുദ്ധക്കളമാക്കിയത്. ഇതിന് മറുപടിയെന്നോണമാണ് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞത്. ആഗോളതലത്തിൽ ഉപഭോഗം ചെയ്യപ്പെടുന്ന ഉൽപ്പന്നങ്ങളുടെ 80 ശതമാനവും കടൽ വഴിയാണ് നീങ്ങുന്നത് എന്നതിനാൽ ഈ ഉപരോധം ലോക സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.

യുദ്ധത്തിന് മുൻപ് ലോകത്തിലെ ഇന്ധന-,വാതക നീക്കത്തിന്‍റെ അഞ്ചിലൊന്നും നടന്നിരുന്നത് ഈ പാതയിലൂടെയായിരുന്നു. ഉപരോധം നിലവിൽ വന്നതോടെ ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയർന്നു. കപ്പലുകൾക്ക് സുരക്ഷയൊരുക്കാനും പാത തുറക്കാനും ലക്ഷ്യമിട്ട് 'ഓപ്പറേഷൻ പ്രോജക്ട് ഫ്രീഡം' എന്ന പേരിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നാവിക സേനാ നീക്കം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് താൽക്കാലികമായി നിർത്തിവെച്ചു. സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങളിൽ പുരോഗതിയുണ്ടെന്നും ഇറാന്‍റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനും ലോകത്തിന്റെ ജീവനാഡിയായ ഹോർമുസ് പാത തുറക്കുന്നതിനുമുള്ള നിർണ്ണായക നീക്കങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശൈത്യകാല സീസണിൽ റെ​ക്കോർഡ് കുതിപ്പിൽ ഖത്തർ വിനോദ സഞ്ചാര മേഖല; മൂന്ന് മാസത്തിൽ 11 ലക്ഷം സന്ദർശകർ

ശൈത്യകാല സീസണിൽ റെ​ക്കോർഡ് കുതിപ്പിൽ ഖത്തർ വിനോദ സഞ്ചാര മേഖല; മൂന്ന് മാസത്തിൽ 11 ലക്ഷം സന്ദർശകർ



ശൈത്യകാല സീസണില്‍ ഖത്തറിലെ വിനോദ സഞ്ചാര മേഖല റെക്കോര്‍ഡ് കുതിപ്പില്‍. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തില്‍ പതിനൊന്ന് ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഖത്തറില്‍ എത്തിയത്. ജനുവരിയിലായിരുന്നു ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍. 6,46,000 ആളുകളാണ് ഈ കാലയളവില്‍ ഖത്തറിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.

ജിസിസി രാഷ്ട്രങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയതെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോപ്പാണ് രണ്ടാം സ്ഥാനത്ത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ വരും ദിവസങ്ങളില്‍ രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് ടൂറിസ് വകുപ്പ് പ്രതീക്ഷിക്കുന്നത്. വേനല്‍ക്കാലത്തെ വരവേല്‍ക്കാനായി വെല്‍ക്കം സമ്മര്‍ എന്ന പേരില്‍ പ്രത്യേക വിനോദ, സാംസ്‌കാരിക പരിപാടികള്‍ രാജ്യത്ത് സംഘടിപ്പിക്കുന്നുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക