Showing posts with label Kasargod. Show all posts
Showing posts with label Kasargod. Show all posts

Monday, 16 February 2026

വ്ലോഗർ ചിന്നു പാപ്പുവിന്റെ ആത്മഹത്യ; ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ്

വ്ലോഗർ ചിന്നു പാപ്പുവിന്റെ ആത്മഹത്യ; ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ്

 



കാസർകോഡ് വ്ലോഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ്. വ്ലോഗറുടെ മരണ ശേഷം സന്ദേശിനെതിരെ സൈബർ ആക്രമണമുണ്ടായി. ഇത് സന്ദേശിന്റെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പൊലീസ് നിഗമനം.

ചിന്നു പാപ്പു എന്നറിയപ്പെടുന്ന വ്ലോഗർ രേഷ്‌മയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആൺ സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ സന്ദേശ് കുഡ്‌ലു മന്നിപ്പാടിയിലെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. ഈ മാസം ഒൻപതിനാണ് ആദൂർ ആലന്തടുക്ക സ്വദേശിയായ ചിന്നു പാപ്പു ഉളിയത്തടുക്ക ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ രേഷ്‌മയുടെ ആൺ സുഹൃത്തായ സന്ദേശിൻ്റെ മൊഴി കാസർകോഡ് ടൗൺ പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവാവിന് ചിന്നു പാപ്പുവിന്റെ മരണത്തിൽ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും സന്ദേശ് കടുത്ത സൈബർ ആക്രമണം നേരിട്ടു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിതാവിന്റെ മരണത്തോടെ വായ്പാതിരിച്ചടവ് മുടങ്ങി;ജപ്തി ഭീഷണിയിൽ പ്ലസ്ടു വിദ്യാർത്ഥി,ഇടപെട്ട് രാജ്മോഹൻ ഉണ്ണിത്താൻ

പിതാവിന്റെ മരണത്തോടെ വായ്പാതിരിച്ചടവ് മുടങ്ങി;ജപ്തി ഭീഷണിയിൽ പ്ലസ്ടു വിദ്യാർത്ഥി,ഇടപെട്ട് രാജ്മോഹൻ ഉണ്ണിത്താൻ


 

കാസര്‍കോട്: ഇടയലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വീട് ജപ്തി ഭീഷണിയില്‍. വീട് വയ്ക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് 17കാരന്‍റെ വീട് ജപ്തി ചെയ്യാനൊരുങ്ങുന്നത്. പിതാവിന്റെ മരണത്തോടെയായിരുന്നു വായ്പാ തിരിച്ചടവ് മുടങ്ങിയത്. വിദ്യാർത്ഥിക്ക് നാളെ മോഡൽ പരീക്ഷ നടക്കാനിരിക്കെയാണ് വീട് ജപ്തി ചെയ്യാനൊരുങ്ങുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പിതാവിന്റെ മരണം. 19 ലക്ഷം രൂപയോളം വായ്പയെടുത്തതില്‍ ഇനി 8.25 ലക്ഷം രൂപ കൂടിയാണ് തിരിച്ചടയ്ക്കാനുള്ളത്.

അച്ഛന്റെ സ്വപ്‌നമായിരുന്ന വീട് ജപതി ചെയ്ത് പോകുന്നു എന്ന് പറയുമ്പോള്‍ താങ്ങാനാകാത്ത സങ്കടമുണ്ടെന്ന് വിദ്യാർത്ഥി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അച്ഛന്റെ മരണ ശേഷം ഓഹരിയില്‍ നിന്ന് ലഭിച്ച കുറച്ച് പണം ബാങ്കില്‍ അടച്ചിരുന്നു. എന്നാല്‍ പിന്നെ പണം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. വീട് നഷ്ടപ്പെടുമോ എന്ന ആശങ്കയുള്ളതിനാല്‍ പഠിക്കാന്‍ പോലും കഴിയുന്നില്ലെന്നും കുട്ടി പറഞ്ഞു. രണ്ട് ലക്ഷം രൂപ ഇപ്പോള്‍ അടച്ചാല്‍ കുറച്ച് സമയം നീട്ടി തരാന്‍ കഴിയുമെന്നാണ് ബാങ്കില്‍ നിന്ന് പറഞ്ഞതെന്നും വിദ്യാർത്ഥി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കാസര്‍കോട് ജില്ലയിലെ അര്‍ജുന്‍ എന്ന കുട്ടിയുടെ മാത്രം പ്രശ്‌നമല്ലെന്നും ഇത്തരത്തില്‍ നിരവധിയാളുകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. അതാത് പ്രദേശത്തെ ആളുകള്‍ സഹകരിക്കാതെ ഇക്കാര്യത്തില്‍ പരിഹാരം കാണാനാകില്ല. കുടുംബം എവിടെയാണോ താമസിക്കുന്നത് ആ നാട്ടിലെ ആളുകളെ കാര്യം അറിയിച്ച് ജനകീയ കമ്മിറ്റി വിളിച്ച് ചേര്‍ത്ത് പണം കണ്ടെത്തണം. ഇത്തരം കേസുകള്‍ പരിഹരിക്കാന്‍ അതാണ് മാര്‍ഗമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. താല്‍കാലികമായി ജപ്തി അല്‍പം ദിവസത്തേക്ക് മാറ്റിവെക്കാന്‍ താന്‍ പറയാമെന്നും രണ്ടാം ഘട്ടം പിന്നീട് നോക്കാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർകോട് ലോറിയിൽ കന്നുകാലികളുമായി എത്തിയവരെ മർദിച്ച സംഭവം; നാല് പേർ അറസ്റ്റിൽ

കാസർകോട് ലോറിയിൽ കന്നുകാലികളുമായി എത്തിയവരെ മർദിച്ച സംഭവം; നാല് പേർ അറസ്റ്റിൽ

 


കാസര്‍കോട്: കാസർകോട് മഞ്ചേശ്വരത്ത് ലോറിയില്‍ നിന്ന് കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളെ മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അനിൽകുമാർ, ഭരത് രാജ്, ഭരത്, രക്ഷിത് എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട് നിന്ന് ലോറിയിൽ കന്നുകാലികളുമായി എത്തിയ ഉത്തർപ്രദേശ് സ്വദേശികളായ ഫുര്‍ക്കാന്‍ (47), ദാവൂദ് (28) കാസര്‍കോട് സ്വദേശി അബ്ബാസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കാസർകോട് മഞ്ചേശ്വരത്ത് ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്ത് കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കുകയായിരുന്നു ഫുർക്കാനും ദാവൂദും അബ്ബാസും. ഇതിനിടെ ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയ സംഘം ഇരുമ്പ് വടി അടക്കം ഉപയോഗിച്ച് മൂന്ന് പേരെയും ആക്രമിക്കുകയായിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 11 February 2026

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാസർഗോഡ് ജില്ലയുടെ  നേതൃത്വത്തിൽ സംസ്ഥാന നേതാക്കളെ ആദരിക്കലും സുരക്ഷാ ഫണ്ട് വിതരണവും നടത്തി.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാസർഗോഡ് ജില്ലയുടെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കളെ ആദരിക്കലും സുരക്ഷാ ഫണ്ട് വിതരണവും നടത്തി.

 



കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാസർഗോഡ് ജില്ലയുടെ  നേതൃത്വത്തിൽ ശ്രീ.രഘുവീർ പൈ (KHRA കാസർഗോഡ് ജില്ലാ പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന നേതാക്കളെ ആദരിക്കലും സുരക്ഷാ ഫണ്ട് വിതരണവും നടത്തി.

പരുപാടിയിൽ സ്വാഗതം അർപ്പിച്ചു ശ്രീ.ബിജു ചുള്ളിക്കര (KHRA ജില്ലാ സെക്രട്ടറി) .

ശ്രീ.രഘുവീർ പൈയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ശ്രീ.ജി.ജയപാൽ (KHRA സംസ്ഥാന പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു.ശ്രീ.എൻ..അബ്ദുൾ റസാഖ്  (സംസ്ഥാന ജനറൽ സെക്രട്ടറി) മുഖ്യപ്രഭാഷണം നടത്തി.സുരക്ഷാ ഫണ്ട് വിതരണം  ശ്രീ.മുകുന്ദൻ.ടി.കെ (ഇൻസ്പെക്ടർ ഓഫ് പോലീസ് കുമ്പള) നിർവഹിച്ചു.
 .

ശ്രീ.ബിജുലാൽ (KHRA സംസ്ഥാന ട്രഷറർ) സംഘടനാ സന്ദേശം നൽകി.മുഖ്യാതിഥികൾ ആയി  ശ്രീ.സുധീഷ് കുമാർ (KHRA സംസ്ഥാന രക്ഷാധികാരി), ശ്രീ.ബാലകൃഷ്ണ പൊതുവാൾ (KHRA സംസ്ഥാന രക്ഷാധികാരി),
എന്നിവർ പങ്കെടുത്തു.

വനിതാവിംങ് രൂപീകരണം ശ്രീമതി. ആശാ ലില്ലി തോമസ് (KHRA സംസ്ഥാന പ്രസിഡന്റ്, വനിതാ വിംങ്) നിർവഹിച്ചു. 

ശ്രീ.എൻ.സുഗുണൻ (KHRA സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്), ശ്രീ.അസീസ് മൂസാ (KHRA സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്), ശ്രീ.അച്ചുതൻ (KHRA സംസ്ഥാന വൈസ് പ്രസിഡന്റ്), ശ്രീമതി.മായാ സുനിൽ (സംസ്ഥാന സെക്രട്ടറി വനിതാ വിംങ്), ശ്രീമതി. റഹ്‌മത്ത് ബാബു (സംസ്ഥാന ട്രഷറർ വനിതാ വിംങ്), ശ്രീ.നാരായണ പൂജാരി (KHRA സംസ്ഥാന സെക്രട്ടറി), എന്നിവർ ആശംസകൾ അർപ്പിച്ചു. കേരളത്തിലെ മറ്റു ജില്ലലകളിൽ നിന്ന്‌ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്തു.


എന്താണ്  KHRA സുരക്ഷാ പദ്ധതി ?


 
പദ്ധതിയിൽ അംഗമാകുന്ന കെ. എച്ച്. ആർ. എ. അംഗം മരണപെട്ടാൽ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനം നൽകുന്ന പദ്ധതിയാണ് KHRA സുരക്ഷ പദ്ധതി. കേരളത്തിൽ ആദ്യമായിട്ട് ഒരു സംഘടനയിലെ അംഗങ്ങൾക്കൊപ്പം അവരുടെ തൊഴിലാളികളെയും കൂടി പദ്ധതിയിൽ ചേർക്കാം   എന്ന രീതി KHRA ആവിഷ്കരിച്ചത് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

പതിറ്റാണ്ടുകൾ ഹോട്ടൽ വ്യാപാരം നടത്തി ഒന്നും സമ്പാദിക്കുവാൻ കഴിയാതെ അംഗം ആകസ്മികമായി മരണപ്പെട്ടാൽ കുടുംബത്തിനുണ്ടാകുന്ന അനിശ്ചിതാവസ്ഥയിൽ ഒരു കൈത്താങ്ങാകുവാനാണ് ഇത്തരമൊരു പദ്ധത്തി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ആവിഷ്കരിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ അറിയിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് ടി. ജെ മനോഹരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ. ടി. റഹിം സ്വാഗതം പറയുകയും ജില്ലാ ട്രഷറർ സി കെ അനിൽ കൃതജ്ഞത അറിയിക്കുകയും ചെയ്തു







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Tuesday, 10 February 2026

ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും


 
കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേഷ്മ എന്ന ചിന്നു പാപ്പുവിന്റെ മരണത്തിൽ വ്യക്തത വരുത്താൻ പൊലീസ്. ചിന്നു ജീവനൊടുക്കിയത് ആൺസുഹൃത്തുമായുള്ള തർക്കത്തിന് പിന്നാലെയെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെയാണ് യുവതിയെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. എന്നാൽ കുടുംബം ഇത് നിഷേധിക്കുകയായിരുന്നു.

വളരെ കാലമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ആസാദ് നഗറിലെ ക്വാട്ടേഴ്സിൽ വാടകയ്ക്ക് കഴിയുകയായിരുന്നു. ഇതിനിടെ യുവതി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇയാളുമായുള്ള ചില തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ആരോപണം. ഇതേ കുറിച്ച് ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.

ഇന്നലെ ഉച്ചകഴിഞ്ഞാണ് ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് ആൺസുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാൾക്കൊപ്പമാണ് സുഹൃത്ത് ചിന്നുവിന്റെ മുറിയിലെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയിരുന്നു. ഇടയ്ക്ക് ചിന്നുവിനെ വിളിച്ച് നോക്കിയെങ്കിലും ഫോൺ എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോളും ഫോൺ എടുക്കാതെ വന്നപ്പോളാണ് ഇയാൾ സുഹൃത്തിനെയും കൂട്ടി റൂമിലെത്തിയത്








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 9 February 2026

കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി



കാസര്‍കോട്: കാസർകോട് ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 5 February 2026

ഭൂമി സംബന്ധമായ തർക്കം; 45കാരന് ക്രൂര മർദനം, ആക്രമിച്ചത് സഹോദരങ്ങളായ മൂന്നംഗ സംഘം

ഭൂമി സംബന്ധമായ തർക്കം; 45കാരന് ക്രൂര മർദനം, ആക്രമിച്ചത് സഹോദരങ്ങളായ മൂന്നംഗ സംഘം


 

കാസർകോട്: കാസർകോട് ഭൂമി സംബന്ധമായ തർക്കത്തെ തുടർന്ന് നാല്പത്തിയഞ്ചുകാരന് ക്രൂര മർദനം. കോലാച്ചിയടുക്കം സ്വദേശി അബ്ദുൾ ഹാരിസിനെയാണ് ഒരു സംഘം ഇരുമ്പ് വടി ഉൾപ്പെടെയുളള്ളവ കൊണ്ട് ആക്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് അബ്ദുൾ ഹാരിസിന് മർദനമേറ്റത്. 


മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ഹാരിസ് ഇപ്പോൾ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിൻ്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതരായി സഹോദരങ്ങളായ മൂന്നംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. അബ്ദുൽ അസീസ്, ആഷിക്ക്, അബ്സീർ എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. തടഞ്ഞു വെക്കൽ, ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. നാലുദിവസം മുൻപ് ഈ വിഷയത്തിൽ അബ്ദുൾ ഹാരിസും അക്രമി സംഘാംഗവും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ചൊവ്വാഴ്ച തന്നെ ആക്രമിച്ചതെന്ന് അബ്ദുൽ ഹാരിസ് പറഞ്ഞു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; തീപടർന്നത് പയർ വള്ളിയിലേക്ക്, കത്തിനശിച്ചത് ഏക്കർ കണക്കിന് തോട്ടം

വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; തീപടർന്നത് പയർ വള്ളിയിലേക്ക്, കത്തിനശിച്ചത് ഏക്കർ കണക്കിന് തോട്ടം


 
കാസർകോട്: കാസർകോട് വെളളരിക്കുണ്ട് വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം. ഏക്കർ കണക്കിന് തോട്ടത്തിലേക്ക് തീ പടർന്നു. ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. റബ്ബർ മരം മുറിച്ചു മാറ്റിയ പ്രാദേശത്തെ പയർ വള്ളിയിലേക്ക് തീപടരുകയായിരുന്നു. കുറ്റിക്കോലിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.


 വെള്ളരിക്കുണ്ട് പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. വേനൽക്കാലത്ത് ഈ പ്രദേശത്ത് ഇടയ്ക്കിടെ തീപിടുത്തം ഉണ്ടാകാറുണ്ട്. മലയോര മേഖല ആയത് കൊണ്ട് തന്നെ അഗ്നിരക്ഷാ സേനയ്ക്ക് എത്തിപ്പെടാൻ പ്രയാസമായ പ്രദേശമാണിത്. വെള്ളരിക്കുണ്ടിൽ ഫയർ സ്റ്റേഷൻ വേണമെന്ന് നാട്ടുകാർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എലിക്കുവെച്ച വിഷം വീണ ഗ്ലാസിൽ വെള്ളം കുടിച്ചു, ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

എലിക്കുവെച്ച വിഷം വീണ ഗ്ലാസിൽ വെള്ളം കുടിച്ചു, ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു


 
രാജപുരം: കാസർകോട് വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കോളിച്ചാൽ മൊട്ടയംകൊച്ചിയിൽ സജീവന്റെ ഭാര്യ ബി പി ശോഭന(53)ആണ് മരിച്ചത്. എലിക്ക് വിഷം വെയ്ക്കുന്നതിനിടെ അത് തെറിച്ച് ഗ്ലാസിൽ വീഴുകയും ഈ ഗ്ലാസിൽ ശോഭന വെള്ളം കുടിക്കുകയും ചെയ്തിരുന്നു.

വെള്ളം കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സനീഷ്, സചിത്ര എന്നിവരാണ് മക്കൾ. മരുമക്കൾ: ശാന്തി, സനീഷ്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 4 February 2026

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സഹമന്ത്രി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സഹമന്ത്രി


 
കാസർകോട്: മഞ്ചേശ്വരം കുമ്പള- ആരിക്കാടി ടോൾ ബൂത്തിലെ ടോൾ പിരിവ് ഒഴിവാക്കി. ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രി ഹർഷ് മൽഹോത്രയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അടുത്ത ആറ് മണിക്കൂറിൽ ടോൾ പിരിവ് സ്ഥിരമായി നിർത്തലാക്കുമെന്നും ഹർഷ് മൽഹോത്ര പറഞ്ഞു. അതേസമയം ബിജെപി നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ ഒരിക്കൽ പോലും സമീപിച്ചിട്ടില്ലെന്നും ഹർഷ് മൽഹോത്ര പറഞ്ഞു. ബിജെപി നേതാക്കളാണ് വിഷയം കൃത്യമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, നേതാക്കളായ കെ സുരേന്ദ്രൻ, എം എൽ അശ്വിനി തുടങ്ങിയവരാണ് കൃത്യമായി ഇടപെട്ടതെന്നും ഹർഷ് മൽഹോത്ര വ്യക്തമാക്കി.

കുമ്പള ആരിക്കാടി ടോൾപ്ലാസക്കെതിരെ വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. എൻഎച്ച്എഐ ആദ്യം വിട്ടുവീഴ്ച്ചകൾക്ക് തയ്യാറായിരുന്നില്ലെങ്കിലും ജനരോഷം ശക്തമായതിന് പിന്നാലെ ജനങ്ങളുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുന്നേ ഇവിടെ പണമായി ടോൾ വാങ്ങുന്നത് നിർത്തിയിരുന്നു. രണ്ട് ദിവസം മുൻപ് ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ പിരിക്കുന്നതും നിർത്തി. കുമ്പള ആരിക്കാടിയിലെ ഈ ടോൾ കോംപ്ലക്സ് വരും ദിവസങ്ങളിൽ തന്നെ പൂർണമായും പൊളിച്ച് നീക്കുമെന്നാണ് പുറത്തുവരുന്ന സൂചന.

60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദേശമുണ്ട്. ഇത് നിലനിൽക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള ആരിക്കാടിയിലും ടോൾ ബൂത്ത് സ്ഥാപിച്ചത്. ടോൾപ്ലാസ നിലവിൽ വന്ന് പണം പിരിക്കൽ ആരംഭിച്ചതിന് പിന്നാലെ കനത്ത പ്രതിഷേധങ്ങളുണ്ടായിരുന്നു. പിന്നാലെ ജനുവരി മാസത്തിൽ ടോൾ പിരിവിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും തുടങ്ങിയിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക