Showing posts with label Thiruvanthapuram. Show all posts
Showing posts with label Thiruvanthapuram. Show all posts

Friday, 22 August 2025

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന പദവിയിലേക്ക് കേരളം

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന പദവിയിലേക്ക് കേരളം




 
* ഡിജി കേരളത്തിന്റെ രണ്ടാം ഘട്ടത്തിൽ അവകാശരേഖകൾ ഡിജിലോക്കറുമായി ബന്ധിപ്പിക്കും

സമ്പൂർണ സാക്ഷരതനേടി രാജ്യത്തിന് അഭിമാനമായ കേരളം എല്ലാരേയും ഉൾച്ചേർത്തുള്ള സമീപനത്തിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി വീണ്ടും മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജി കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി അവകാശരേഖകളും പ്രധാന സർട്ടിഫിക്കറ്റുകളും ഡിജിറ്റൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കും. ഇത്തരം സംവിധാനങ്ങളും സാർവത്രികമായി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറാൻ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം  തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡിജിറ്റൽ സാക്ഷരതയുടെ തുടർച്ച ഉറപ്പാക്കുന്നതിനായി രണ്ടാം ഘട്ടത്തിൽ ഡിജിറ്റൽ കുറ്റകൃത്യങ്ങളും സോഷ്യൽ മീഡിയ ദുരുപയോഗവും തിരിച്ചറിഞ്ഞ് തടയുന്നതിനായി പരിശീലനം നൽകും. ആശ്യമായ സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കെ ഫോണിലൂടെ ഇതിനോടകം ഒന്നേകാൽ ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകി. പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകളും സജ്ജമാക്കി. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് ഇത്തരം സേവനങ്ങൾ നടപ്പാക്കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ തൊള്ളായിരത്തോളം സർക്കാർ സേവനങ്ങൾ ഓൺലൈനാക്കി. ഇതുകൂടാതെ കെ സ്മാർട്ടിലൂടെയും സേവനങ്ങൾ നൽകിവരുന്നുണ്ട്. ഓഫീസുകളിൽ കയറിയിറങ്ങാതെ തന്നെ ജനന സർട്ടിഫിക്കറ്റ്,  വരുമാന സർട്ടിഫിക്കറ്റ് തുടങ്ങി നിരവധി സർട്ടിഫിക്കറ്റുകളും പൊലീസിന് ഉൾപ്പെടെ പരാതി കൈമാറുന്നതിനും കഴിയും. പ്രവാസികൾക്ക് നാട്ടിൽവരാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കാനായി. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. ഇത്തരത്തിലുള്ള നേട്ടങ്ങളിലൂടെ വൈജ്ഞാനിക നൂതനത്വ സമൂഹം രൂപപ്പെടുത്തുന്നതിലേക്ക് നമുക്ക് മുന്നേറാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കംപ്യൂട്ടറും മൊബൈൽഫോണും ഇന്റർനെറ്റും ഉപയോഗിക്കാനുള്ള അറിവും ഇന്റർനെറ്റിലൂടെ ആശയവിനിമയം നടത്താനുള്ള കഴിവുമാണ് ഡിജിറ്റൽ സാക്ഷരതയുടെ മാനദണ്ഡം. രാജ്യത്ത് 38 ശതമാനം കുടുംബങ്ങൾ മാത്രമാണ് ഡിറ്റൽ സാക്ഷരത നേടിയത്. ഇത് മനസ്സിലാക്കുമ്പോഴാണ് കേരളത്തിന്റെ നേട്ടത്തിന്റെ മഹത്വം തിരിച്ചറിയാനാകുക.ഈ നേട്ടം കൈവരിക്കാനായി ശ്രമകരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. 83 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തി ആദ്യം സർവെ നടത്തി പഠിതാക്കളെ കണ്ടെത്തി. പരിശീലനം നൽകിയതിലൂടെ 21.88 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കാനായി.  ഇതിൽ 90 വയസിനു മുകളിലുള്ള 15223 പേരും 75 നും 90 നും ഇടയിൽ പ്രായമുള്ള 135668 പേരും ഉൾപ്പെടുന്നു. സർവ്വേക്കും പരിശീലനത്തിനുമായി 2.57 ലക്ഷം വോളണ്ടിയർമാർ നേതൃത്വം നൽകി. വോളണ്ടിയർമാരിൽ ഭൂരിഭാഗവും യുവജനങ്ങൾ ആയിരുന്നു. ഈ നേട്ടത്തിനു പിന്നിൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച യുവജനങ്ങളേയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

നവകേരളത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയെന്ന് പരിപാടിയിൽ അദ്ധ്യക്ഷനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആധുനിക യുഗത്തിൽ ഓരോ പൗരനും സാങ്കേതികവിദ്യയുടെ ഉപയോഗം കൊണ്ടും ശാക്തീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്  2023 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയിലൂടെ 18 മാസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാനായി.  14 മുതൽ 60 വയസുവരെയുള്ളവർക്ക് ഡിജിറ്റൽ സാക്ഷരത നൽകണമെന്നാണ് കേന്ദ്ര മാനദണ്ഡം. എന്നാൽ കേരളത്തിൽ 105 വയസ്സുവരെയുള്ളവർ പദ്ധതിയുടെ ഭാഗമായതായും മന്ത്രി പറഞ്ഞു.

നവ ഡിജിറ്റൽ സാക്ഷരനായ 105 വയസുകാരനായ എറണാകുളത്തെ അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രി വേദിയിൽവച്ച് വീഡിയോകോളിലൂടെ സംസാരിച്ചു. മന്ത്രി എം.ബി രാജേഷ് അബ്ദുള്ള മൗലവിയെ സന്ദർശിച്ചപ്പോൾ സമ്മാനിച്ച ഫോണിലാണ് അദ്ദഹം മുഖ്യമന്ത്രിയോട് സംസാരിച്ചത്. 75 വസ്സുകാരായ തിരുവനന്തപുരത്തെ ശാരദാ കാണിയും വിശാലാക്ഷിയും മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ സെൽഫിയെടുത്തു. പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച വകുപ്പ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി. സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ റിപ്പോർട്ട് മന്ത്രി എം ബി രാജേഷ് ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് ഡി സുരേഷ് കുമാറിന് കൈമാറി. ഡിജി കേരളം രണ്ടാംഘട്ട പദ്ധതി സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള അവതരിപ്പിച്ചു. രണ്ടാം ഘട്ട പദ്ധതിയുടെ രേഖ ഇൻഫോസിസ് സഹസ്ഥാപകനും മുൻ സിഇഒയുമായ എസ് ഡി ഷിബുലാൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമയ്ക്ക് കൈമാറി.

മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, മേയർ ആര്യ രാജേന്ദ്രൻ, വകുപ്പ് ഡയറക്ടർ അപൂർവ ത്രിപാഠി, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, കോർപറേഷൻ കൗൺസലർ വി ഹരികുമാർ തുടങ്ങിയവർ  സംബന്ധിച്ചു.

ഡിജി കേരളത്തിന്റെ രണ്ടാഘട്ടത്തിന്റെ ഭാഗമായി  കെ സ്മാർട്ടിൽ   എല്ലാ കുടുംബങ്ങൾക്കും ഐ.ഡി. നൽകുന്നതിനും എല്ലാ സേവനങ്ങളും ഓരോ കുടുംബവും മറ്റുള്ളവരുടെ സഹായമില്ലാതെ ഓൺലൈൻ ആയി അനുഭവവേദ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. തുടർന്ന് ഇത് സംസ്ഥാന സർക്കാർ നൽകുന്ന എല്ലാ സേവനങ്ങളിലേക്കും വ്യാപിപ്പിക്കും. അപേക്ഷാ രഹിത സേവനം' എന്ന വിശാലമായ കാഴ്ചപ്പാടും  മുന്നോട്ടുവയ്ക്കുന്നുണ്ട്.  'സീറോ സൈബർ ക്രൈം കേരളം' എന്ന പേരിൽ ക്യാമ്പയിൻ നടത്തും. ഇതിലൂടെ കേരളത്തിലുടനീളം 10 ലക്ഷം ഡിജിറ്റൽ വോളന്റിയർമാരെ സൃഷ്ടിക്കുകയും വിവിധ സർക്കാർ വകുപ്പുകൾ, കോളേജുകൾ, സ്‌കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ സൈബർ സുരക്ഷയെയും ഡിജിറ്റൽ തട്ടിപ്പുകളെയും കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. സൈബർ വിദഗ്ധരുടെ സഹായത്തോടെ സെമിനാർ, വെബിനാർ എന്നിവ സംഘടിപ്പിച്ച ശേഷം, 15 മിനിറ്റുള്ള 20 ചോദ്യങ്ങളടങ്ങിയ പരീക്ഷ നടത്തി, വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും പ്രചാരണങ്ങളും തിരിച്ചറിയാനുള്ള കഴിവ് പൊതുജനങ്ങൾക്ക് നൽകുന്നതിനും ഡിജി കേരളം 2.0 പദ്ധതി ലക്ഷ്യമിടുന്നുണ്ട്.






Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

Tuesday, 3 December 2024

തൊഴിലുറപ്പ് ജോലിക്കിടെ സ്വര്‍ണമാല കളഞ്ഞുകിട്ടി.

തൊഴിലുറപ്പ് ജോലിക്കിടെ സ്വര്‍ണമാല കളഞ്ഞുകിട്ടി.


കിളിമാനൂർ:
തൊഴിലുറപ്പ് ജോലികള്‍ക്കിടെ തൊഴിലാളികളില്‍ ഒരാള്‍ക്ക് സ്വർണമാല കളഞ്ഞുകിട്ടി. നഗരൂർ പഞ്ചായത്ത് വാർഡ് ആറിലെ തൊഴിലുറപ്പ് ജോലിക്കിടെയാണ് സംഭവം. രാജാരവിവർമ്മാ റോഡില്‍ രാലൂർകാവ് ശ്രീശങ്കരാ കോളേജിന് സമീപം റോഡരികിലെ പ്രവൃത്തികള്‍ നടക്കവെയാണ് സിന്ധുവെന്ന തൊഴിലാളിക്ക് 2പവനോളം തൂക്കമുള്ള സ്വർണമാല ലഭിച്ചത്. ഉടൻതന്നെ സിന്ധു സഹപ്രവർത്തകരോട് വിവരം പറയുകയും മാല വാർഡംഗം നിസാമുദ്ദീൻ നാലപ്പാട്ടിനെ അറിയിക്കുകയും ചെയ്തു.തുടർന്ന് നിസാമുദ്ദീനും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എ.എസ്.വിജയലക്ഷ്മി,ചെയർമാൻ കെ.അനില്‍ കുമാർ,വാർഡംഗം അനോബ് ആനന്ദ് എന്നിവർ സ്ഥലത്തെത്തി.തുടർന്ന് സിന്ധുവില്‍ നിന്നും മാല നിസാമുദ്ദീൻ ഏറ്റുവാങ്ങി.മാല നഷ്ടമായിട്ട് ഒരു വർഷം എങ്കിലും കഴിഞ്ഞുവെന്നാണ് നിഗമനം.തെളിവുമായി നഗരൂർ പഞ്ചായത്തിലെത്തുന്ന ഉടമയ്ക്ക് മാല തിരികെ നല്‍കും.








ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Thursday, 28 November 2024

" ഷവർമ " കർശനമായ ഭക്ഷ്യ സുരക്ഷാ നടപടികൾ വേണമെന്ന് കേരള ഹൈക്കോടതി ഇരകൾക്കും നഷ്ടപരിഹാരവും നൽകണം

" ഷവർമ " കർശനമായ ഭക്ഷ്യ സുരക്ഷാ നടപടികൾ വേണമെന്ന് കേരള ഹൈക്കോടതി ഇരകൾക്കും നഷ്ടപരിഹാരവും നൽകണം



കേരളത്തിൽ ഇനി ഷവർമ മരണങ്ങൾ പാടില്ല : ഹൈക്കോടതി

കൊച്ചി:

ഷവർമ കഴിച്ച് 2022ൽ ദാരുണമായി മരിച്ച പതിനാറുകാരിയുടെ അമ്മ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കുന്നതിനിടെയാണ് ഉത്തരവ്. മകളുടെ അസ്വാഭാവിക മരണത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും 2006ലെ നിയമം കർശനമായി നടപ്പാക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.


2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്‌ട് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഷവർമ വിൽക്കുന്ന ഹോട്ടലുകൾ, വിൽപനക്കാർ, റസ്‌റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ പതിവായി പരിശോധന നടത്തണമെന്ന് കേരള ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടു. സുരക്ഷാ ചട്ടങ്ങൾ റദ്ദാക്കുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം.


ഷവർമ വിൽക്കുന്ന എല്ലാ ഭക്ഷണശാലകളും ഭക്ഷണം തയ്യാറാക്കുന്ന തീയതിയും സമയവും പാക്കേജിംഗിൽ പ്രദർശിപ്പിക്കണമെന്ന് 2023 നവംബർ 14 മുതൽ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധികാരികൾക്ക് നിർദ്ദേശം നൽകി.

കോടതി ഇന്ന് അധിക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു, അതിൽ ഉൾപ്പെടുന്നു: “2006-ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രതികളോട് ഉത്തരവിട്ടിരിക്കുന്നു. ഫുഡ് ബിസിനസ്സുകളുടെ ആവശ്യമായതും ആനുകാലികവുമായ എല്ലാ പരിശോധനകളും നടത്തണം, ഏതെങ്കിലും ലംഘകർ നിയമത്തിൻ്റെ മുഴുവൻ പരിധിയും നേരിടണം. ഏതെങ്കിലും വെണ്ടറോ ഹോട്ടലോ റസ്റ്റോറൻ്റോ കോടതിയുടെ ഉത്തരവുകൾ ലംഘിച്ച് ഷവർമ വിൽക്കുന്നതായി കണ്ടെത്തിയാൽ, അവരുടെ ലൈസൻസ് റദ്ദാക്കുന്നതിന് ഉടനടി കർശനമായ നടപടി സ്വീകരിക്കുകയും ഉത്തരവാദിത്തപ്പെട്ട കക്ഷികൾ അനാവശ്യ കാലതാമസം കൂടാതെ നിയമനടപടികൾക്ക് വിധേയരാകുകയും ചെയ്യും.




ഈ കേസിൻ്റെ വിചാരണ കാസർകോട് അഡീഷണൽ സെഷൻസ് കോടതി-1ൽ തുടരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ്റെ മകൾ 2022 മെയ് 1 ന് മരിച്ചു, തീർപ്പാക്കാത്ത ഹർജി കാരണം ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ് ആക്ടിലെ സെക്ഷൻ 65 പ്രകാരം, സംഭവം നടന്ന് ആറ് മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും മരണം സംഭവിച്ചാൽ മുപ്പത് ദിവസത്തിനകം ഇടക്കാലാശ്വാസം നൽകണമെന്നും കോടതി ഊന്നിപ്പറഞ്ഞു.

തൽഫലമായി, ഹർജിക്കാരന് നഷ്ടപരിഹാരം നൽകാൻ സെഷൻസ് കോടതിയോട് കോടതി നിർദ്ദേശിക്കുകയും കാലതാമസമില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് നിയമത്തിൻ്റെ 65-ാം വകുപ്പ് അനുസരിച്ച് നടപടികൾ വേഗത്തിലാക്കാൻ കാസർഗോഡിലെ പഠിച്ച അഡീഷണൽ സെഷൻസ് കോടതി-1-ന് അധികാരം നൽകുകയും ചെയ്തു, ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

പൊതുനന്മയ്ക്ക് വേണ്ടിയുള്ള അമ്മയുടെ ശ്രമങ്ങൾ പ്രാധാന്യമർഹിക്കുന്നതായി തിരിച്ചറിഞ്ഞ് കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള അമ്മയുടെ ധൈര്യത്തെയും കോടതി പ്രശംസിച്ചു. ഹർജിക്കാരന് വ്യവഹാര ചെലവായി 25,000 രൂപ സംസ്ഥാന സർക്കാർ നൽകണമെന്ന് കോടതി ഉത്തരവിട്ടു. സമാപനത്തിൽ, പൊതു പ്രാധാന്യമുള്ള ഒരു കാര്യത്തോടുള്ള അവളുടെ അർപ്പണബോധത്തെ കോടതി അഭിനന്ദിച്ചു, "ഭാവിയിൽ ജീവൻ രക്ഷിക്കാൻ നിസ്സംശയമായും സംഭാവന ചെയ്ത അവളുടെ ശ്രമങ്ങൾക്ക് ഞാൻ അവളെ അഭിവാദ്യം ചെയ്യുന്നു" എന്ന് പ്രസ്താവിച്ചു.




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Monday, 25 November 2024

ഇനി KSEB കണക്ഷനും ഓൺലൈനിൽ

ഇനി KSEB കണക്ഷനും ഓൺലൈനിൽ


പുതിയ കണക്ഷനെടുക്കാൻ ഓഫീസില്‍ പോകേണ്ട, ഡിസംബര്‍ 1 മുതല്‍ അപേക്ഷ ഓണ്‍ലൈനില്‍

തിരുവനന്തപുരം:  ഓണ്‍ലൈനാവാൻ കെ.എസ്‌.ഇ.ബി. പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഡിസംബർ 1 മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും. സേവനങ്ങളില്‍ കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചാണ് അപേക്ഷകള്‍ പൂർണ്ണമായും ഓണ്‍ലൈനാക്കാൻ തീരുമാനിച്ചതെന്ന് കെ.എസ്‌.ഇ.ബി അറിയിച്ചു.

പുതിയ കണക്ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഡിസംബർ 1 മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുക. സെക്ഷൻ ഓഫീസില്‍ നേരിട്ടുള്ള പേപ്പർ അപേക്ഷകള്‍ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെ.എസ്‌.ഇ.ബി അറിയിച്ചു.

അപേക്ഷാ ഫോം കെഎസ്‌ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ല്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാ ഫീസടച്ച്‌ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാല്‍ ഉടൻ സീനിയോറിറ്റി നമ്ബരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെ.എസ്‌.ഇ.ബി വിശദീകരിച്ചു.




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Friday, 22 November 2024

ടെക്നോപാർക്കിന്റെ ആറാംഘട്ടം ആയിരം എക്കറിൽ, പദ്ധതി നടപ്പാക്കുന്നത് ആറ്റിങ്ങൽ ബൈപ്പാസിനോട് ചേർന്ന്  നടപടികളുമായി മുന്നോട്ട്

ടെക്നോപാർക്കിന്റെ ആറാംഘട്ടം ആയിരം എക്കറിൽ, പദ്ധതി നടപ്പാക്കുന്നത് ആറ്റിങ്ങൽ ബൈപ്പാസിനോട് ചേർന്ന് നടപടികളുമായി മുന്നോട്ട്



തിരുവനന്തപുരം ആറ്റിങ്ങൽ ബൈപാസിന് സമീപം ടെക്‌നോപാർക്ക് ആറാം ഘട്ടം സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഐടി ഇടനാഴിയുടെ കവാടമായി ആറ്റിങ്ങലിനെ മാറ്റുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്‌സൺ എസ് കുമാരി പറഞ്ഞു. നിർദിഷ്ട പ്രദേശത്ത് ഐടി പാർക്ക് എത്തിയാൽ വലിയ തോതിലുള്ള വികസനത്തിന് കളമൊരുങ്ങും.



 തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ഐടി മേഖലയുടെ വികസനം

 ശക്തമാക്കാൻ നഗരസഭ. ടെക്‌നോപാർക്ക് ആറാം ഘട്ടവുമായി ബന്ധപ്പെട്ട് 

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ 

നടത്താനാണ് ആറ്റിങ്ങൽ നഗരസഭ ഒരുങ്ങുന്നത്. ആറ്റിങ്ങൽ ബൈപാസിന് 

സമീപം ടെക്‌നോപാർക്ക് ആറാം ഘട്ടം സ്ഥാപിക്കുകയാണ് ലക്ഷ്യം. 

ഇതുസംബന്ധിച്ച നിർദേശം നഗരസഭ സംസ്ഥാന സർക്കാരിന് കൈമാറി.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക