Showing posts with label Triruvanthapuram. Show all posts
Showing posts with label Triruvanthapuram. Show all posts

Monday, 20 April 2026

സംസ്ഥാനത്ത് ഇന്നും ചൂട് ശക്തമാകും; 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും ചൂട് ശക്തമാകും; 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.


 

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടാൻ സാധ്യതയുണ്ട്. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത. ചില ഭാഗങ്ങളിൽ കേന്ദ്രീകൃതമായി ഉയർന്ന ചൂട് അനുഭവപ്പെടാമെന്നും മുന്നറിയിപ്പുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുപ്രകാരം, പാലക്കാട് ജില്ലയിൽ 40°C വരെയും, കൊല്ലം ജില്ലയിൽ 39°C വരെയും, കോട്ടയം ജില്ലയിൽ 38°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. കൂടാതെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാനിടയുണ്ട്. ഇത് സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 2 April 2026

എഫ്സിആർഎ നിയമം രാജ്യസുരക്ഷയ്ക്കാവശ്യകം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ ബിജെപി പ്രതികരണം

എഫ്സിആർഎ നിയമം രാജ്യസുരക്ഷയ്ക്കാവശ്യകം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ ബിജെപി പ്രതികരണം


 
തിരുവനന്തപുരം: വിദേശ ഫണ്ടുകൾ നിയന്ത്രിക്കുന്ന എഫ്സിആർഎ നിയമത്തെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, രാജ്യസുരക്ഷയും സാമ്പത്തിക സുതാര്യതയും ഉറപ്പാക്കാൻ ഈ നിയമം നിർണായകമാണെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

1976-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് കൊണ്ടുവന്ന എഫ്സിആർഎ നിയമം വിദേശത്തുനിന്നുള്ള ധനസഹായം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടതാണെന്നും, പിന്നീട് നിരവധി ഭേദഗതികൾ വഴിയാണ് നിയമം ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കൂടുതൽ കർശനമായ നിയമപരിഷ്കരണങ്ങൾ പാർലമെന്റിൽ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഫ്സിആർഎ നിയമം ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നതാണെന്ന ആരോപണങ്ങൾ തെറ്റാണെന്ന് ജയസൂര്യൻ വ്യക്തമാക്കി. ഈ നിയമം എല്ലാ മത-സാമൂഹിക സംഘടനകൾക്കും ഒരുപോലെ ബാധകമാണെന്നും, ഹിന്ദു, മുസ്ലിം, സിഖ്, ബൗദ്ധ, ജൈന, പാഴ്സി എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംഘടനകളും വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ചിലർ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും, പ്രത്യേകിച്ച് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും തെറ്റായ ധാരണകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ചില മതനേതാക്കളുടെ പ്രതികരണങ്ങളും ഇതിന് വഴിവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്ക് വിദേശ ഫണ്ടുകൾ ലഭിക്കുന്നുണ്ടെന്നും, ആർട്ട് ഓഫ് ലിവിങ്, ബ്രഹ്മകുമാരീസ്, മാതാ അമൃതാനന്ദമയി മഠം തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

എഫ്സിആർഎ നിയമലംഘനവുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയ്‌ക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിദേശ ഫണ്ടുകൾ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നതാണ് പ്രധാന ആരോപണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ വിദേശ ഫണ്ടുകൾ ദുരുപയോഗം ചെയ്ത സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, നിയമം കർശനമാക്കിയതോടെ ഇത്തരം പ്രവർത്തനങ്ങൾ കുറയാൻ സഹായിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ആറു വർഷത്തിനിടെ ഏകദേശം 22,000 എഫ്സിആർഎ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചതായും, വിശദീകരണം നൽകാനാകാത്ത അക്കൗണ്ടുകൾ റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

എഫ്സിആർഎ നിയമത്തെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ പൊതുജനങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ മനസ്സിലാക്കണമെന്നും, തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 18 January 2026

വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 17വിദ്യാർഥികൾക്ക് പരിക്ക്

വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 17വിദ്യാർഥികൾക്ക് പരിക്ക്


 

തിരുവനന്തപുരം: വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 17വിദ്യാർഥികൾക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ കല്ലമ്പലം നാവായിക്കുളം യെദുക്കാടുണ്ടായ അപകടത്തിൽപ്പെട്ടവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൃശൂർ കൊടകര എംബിഎ കോളജിൽ നിന്നും പഠനയാത്രയ്ക്കായി പുറപ്പെട്ട വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 40 ഓളം വിദ്യാർഥികളും അധ്യാപകരുമായിരുന്നു ബസിലുണ്ടായിരുന്നത്.


ദേശീയപാതയിൽ ബൈപാസിന്‍റെ പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിന്‍റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞതാണ് അപകടകാരണം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 25 October 2025

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ്‌ ആരംഭിച്ചു

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ്‌ ആരംഭിച്ചു

 



l

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ്  കമ്പനിയുടെ നേതൃത്വത്തിൽ എം ഡി ഷോൺ 1 കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ആങ്കറേജിലുള്ള എം എസ് സി അക്കിറ്റേറ്റ കപ്പലിലാണ് വെരി ലോ സഫർ ഫ്യൂവൽ ഓയിൽ  (VLSFO) നിറച്ചത്. ഇതോടെ കപ്പലുകളിൽ ഇന്ധനം നിറയ്ക്കാൻ വിദേശത്തുരുമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയും എന്ന് ലോകോത്തര കപ്പൽ കമ്പനികളുടെ ഇന്ധനം നിറയ്ക്കൽ കേന്ദ്രമായി വിഴിഞ്ഞം അധികം വൈകാതെ മാറുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.


 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് നവംബർ അഞ്ചിന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും രണ്ടു മുതൽ നാലുവരെയുള്ള ഘട്ടം ഒന്നിച്ചാണ് നടപ്പാക്കുക 2028 ഡിസംബറിനകം  പൂർത്തീകരിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 24 October 2025

കേരള ഹോട്ടൽ & റെസ്റ്ററെന്റ് അസോസിയേഷൻ കോവളം യൂണിറ്റ് സമ്മേളണം സംസ്ഥാന ജനറൽ സെക്രട്ടറി  ശ്രീ. ജയപാൽ ഉദ്ഘാടനം ചെയ്തു.

കേരള ഹോട്ടൽ & റെസ്റ്ററെന്റ് അസോസിയേഷൻ കോവളം യൂണിറ്റ് സമ്മേളണം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ജയപാൽ ഉദ്ഘാടനം ചെയ്തു.

 


കേരള ഹോട്ടൽ & റെസ്റ്ററെന്റ് അസോസിയേഷൻ കോവളം യൂണിറ്റ് സമ്മേളണം സംസ്ഥാന ജനറൽ സെക്രട്ടറി  ശ്രീ. ജയപാൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന രക്ഷധികാരി ശ്രീ സുധിഷ് കുമാർ, സംസ്ഥാന ജില്ലാ ഭാരവാഹികൾ  തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി  ശ്രീ. ഉദയരാജ് യൂണിറ്റ് പ്രസിഡന്റ്, ശ്രീ. സിബി സെക്രട്ടറി, ശ്രീ. അജിത് സുധാകരൻ, ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 4 September 2025

വനിതാ ക്രിക്കറ്റ് ലീഗുമായി കെ.സി.എ; പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബിൽ

വനിതാ ക്രിക്കറ്റ് ലീഗുമായി കെ.സി.എ; പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബിൽ

 


തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൻ്റെ വിജയകരമായ രണ്ട് സീസണുകൾക്ക് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് രംഗത്തും സുപ്രധാന ചുവടുവെപ്പിന് ഒരുങ്ങുന്നു. വനിതാ ക്രിക്കറ്റർമാർക്ക് ഒരു പ്രൊഫഷണൽ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച വൈകുന്നേരം 4.30 ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.
സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയും കൂടുതൽ പെൺകുട്ടികളെ ക്രിക്കറ്റ് മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. അടുത്ത സീസൺ മുതൽ ലീഗ് ഔദ്യോഗികമായി ആരംഭിക്കുന്നതിൻ്റെ മുന്നോടിയായാണ് പ്രദർശന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപന ചടങ്ങിന് ശേഷം രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ 'കെ.സി.എ ഏഞ്ചൽസും' 'കെ.സി.എ ക്വീൻസും' ഏറ്റുമുട്ടും. കെ.സി.എ ഏഞ്ചൽസിനെ ഷാനി ടി.യും, കെ.സി.എ ക്വീൻസിനെ സജന എസുമാണ് നയിക്കുക.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

Monday, 21 July 2025

സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.

സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.



തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായി നടന്ന ചർച്ചയെത്തുടർന്നാണ് തീരുമാനം. വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമര സമിതി നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.


വിദ്യാർഥികളുടെ കൺസെഷൻ സംബന്ധിച്ച് ജൂലൈ 29ന് വീണ്ടും ചർച്ച നടത്തും. പബ്ലിക് ക്ലിയറൻസ് സെർട്ടിഫിക്കറ്റ് (പിസിസി) ഒരു മാസത്തേക്ക് മാറ്റിവയ്ക്കും. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു.


ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ കെ തോമസ്, ബിബിൻ ആലപ്പാട്, കെ ബി സുരേഷ് കുമാർ ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Tuesday, 8 July 2025

തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടൽ ഉടമ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം ജോലിക്കാർ താമസിക്കുന്ന വാടക വീട്ടിൽ, രണ്ട് തൊഴിലാളികളെ  കാണ്മാനില്ല

തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടൽ ഉടമ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം ജോലിക്കാർ താമസിക്കുന്ന വാടക വീട്ടിൽ, രണ്ട് തൊഴിലാളികളെ കാണ്മാനില്ല



തിരുവനന്തപുരം ∙ നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ (60) ആണ് ഇടപ്പഴിഞ്ഞിയിൽ ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന വീടിന്റെ പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാരിൽ രണ്ടു ഇതര സംസ്ഥാനക്കാരെ കാണാനില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുന്നുവെന്നും പൊലീസ് അറിയിച്ചു.


നാല് പാർട്ണർമാരിൽ  ഒരാളായ ജസ്റ്റിൻ രാജ് ആണ് എല്ലാ ദിവസവും പുലർച്ചെ 5ന് ഹോട്ടൽ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതിൽ രണ്ടു പേർ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തിൽ ജസ്റ്റിൻരാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിൽ പോയിരുന്നു. 

ഉച്ചവരെ കാണാത്തതിനാൽ ഹോട്ടലിലെ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തി‍ൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല. രാവിലെയാണ് കൊലപാതകമെന്നാണ് സൂചന. മുൻ എംഎൽഎയും സിപിഎം നേതാവുമായ എം.സത്യനേശന്റെ മരുമകനാണ് ജസ്റ്റിൻ രാജ്.

സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കൊലപാതകം നടന്ന സ്ഥലത്തെത്തി നിരീക്ഷണം തുടങ്ങി.







 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





Sunday, 22 June 2025

കേരളത്തിലെ ഹോട്ടലുടമകളും ബോട്ടിലിംഗ് മേഖലയും ; കുപ്പിവെള്ള നിരോധനത്തിനെതിരെ രംഗത്ത്.

കേരളത്തിലെ ഹോട്ടലുടമകളും ബോട്ടിലിംഗ് മേഖലയും ; കുപ്പിവെള്ള നിരോധനത്തിനെതിരെ രംഗത്ത്.




ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവ് അനുസരിച്ച്, സംസ്ഥാനത്തുടനീളമുള്ള ഈ നീക്കം അപ്രായോഗികമാണെന്നും ശരിയായ പഠനം നടത്താതെയാണ് പുറപ്പെടുവിച്ചതെന്നും വിമർശനം

തിരുവനന്തപുരം: അഞ്ച് ലിറ്ററിൽ താഴെയുള്ള കുപ്പിവെള്ളത്തിനും രണ്ട് ലിറ്ററിൽ താഴെയുള്ള കുപ്പികളിലെ സോഫ്റ്റ് പാനീയങ്ങൾക്കും ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത് പ്രായോഗികമല്ലാത്ത തീരുമാനമാണെന്ന് വ്യാപാരികളും ഉപഭോക്താക്കളും വിശേഷിപ്പിച്ചതോടെ വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പാക്കേജ്ഡ് കുടിവെള്ളം, പാനീയ വ്യവസായങ്ങൾക്ക്  ഈ നീക്കം തെറ്റായ ധാരണ ഉണ്ടാക്കുമെന്നും അത് ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിനിധികൾ  മാധ്യമങ്ങളോട് പറഞ്ഞു.

ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവ് അപ്രായോഗികമാണെന്നും ശരിയായ പഠനം നടത്താതെയാണ് പുറപ്പെടുവിച്ചതെന്നും സംസ്ഥാനത്തുടനീളമുള്ള ഇതുമായി ബന്ധപ്പെട്ട വ്യവസായത്തെ സാരമായി ബാധിക്കുമെന്നും  വിമർശനമുയരുന്നുണ്ട്. പൊതുജനങ്ങൾക്ക് സുരക്ഷിതവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ കുടിവെള്ളം ഈ ഉത്തരവ് മൂലം നിഷേധിക്കപെടുമെന്നും സംഘാടകർ പറഞ്ഞു.

പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു തെറ്റായ നീക്കമാണിതെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ (കെഎച്ച്ആർഎ), ഈ നിർദ്ദേശത്തെ അപലപിച്ചു. ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ദൈനംദിന പ്രവർത്തനങ്ങളെ നിരോധനം സാരമായി ബാധിക്കുമെന്ന് കെ.എച്ച്. ആർ.എ. പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. മാത്രമല്ല, പൊതുജനങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ള സ്രോതസ്സ് ഇല്ലാതെയാകും. ഹൈക്കോടതി നിരോധനം നടപ്പിലാക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.

നിരോധനം പ്രാബല്യത്തിൽ വരാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്.

കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ അഭിപ്രായത്തിൽ, നിരോധന ഉത്തരവ് പുറപ്പെടുവിച്ചത് ശരിയായ പഠനമോ പങ്കാളികളുമായി ചർച്ചയോ നടത്താതെയാണ്. പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനെ വളരെയധികം ആശ്രയിക്കുന്ന കേരളത്തിലെ ടൂറിസം വ്യവസായത്തിന് നിരോധനം വലിയ തിരിച്ചടിയാകുമെന്ന് അസോസിയേഷൻ പറഞ്ഞു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Monday, 9 June 2025

വൈദ്യുതി ഉപയോഗത്തിൽ കേരളത്തിന് ഗ്രിഡ് ഇന്ത്യയുടെ മുന്നറിയിപ്പ് 90 ദശലക്ഷം യൂണിറ്റ് തൊട്ടു

വൈദ്യുതി ഉപയോഗത്തിൽ കേരളത്തിന് ഗ്രിഡ് ഇന്ത്യയുടെ മുന്നറിയിപ്പ് 90 ദശലക്ഷം യൂണിറ്റ് തൊട്ടു


കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 90 ദശലക്ഷം യൂണിറ്റ് തൊട്ടു. മൺസൂൺ ദുർബലമായതോടെ വേനൽക്കാലത്തിനുതുല്യമായാണ് വൈദ്യുതി ഉപഭോഗം ഉയരുന്നത്. രാത്രിയിൽ കടുത്ത വൈദ്യുതിക്ഷാമം നേരിട്ടതോടെ നാഷണൽ ഗ്രിഡിൽനിന്ന് കേരളം അധികവൈദ്യുതിയെടുക്കുകയാണ്. ഇത് ഗ്രിഡിനെ ബാധിക്കുമെന്നതിനാൽ നാഷണൽ ഗ്രിഡ് കൺട്രോൾ റൂമിൽനിന്ന് കേരളത്തിന് മുന്നറിയിപ്പുകിട്ടി. ആവശ്യമുള്ള വൈദ്യുതി പവർ എക്സ്‌ചേഞ്ചിൽനിന്ന് വാങ്ങാൻ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയിലാണ് ഉപഭോഗം 90 ദശലക്ഷം യൂണിറ്റിലെത്തിയത്. കഴിഞ്ഞവർഷം ഇതേസമയത്ത് 80 ദശലക്ഷം യൂണിറ്റേ വന്നിട്ടുള്ളൂ. വ്യാഴാഴ്ച സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവന്നിരുന്നു. ജലവൈദ്യുതി ഉത്പാദനവും കുത്തനെ കൂട്ടിയിരിക്കുകയാണ്. 38 മുതൽ 40 ദശലക്ഷം യൂണിറ്റുവരെയാണിപ്പോൾ ഉത്പാദനം. കഴിഞ്ഞവർഷം ഇതേസമയത്ത് 20 ദശലക്ഷം യൂണിറ്റ് മാത്രമേ ഉത്പാദിപ്പിച്ചിരുന്നുള്ളൂ.

വെള്ളിയാഴ്ച വൈദ്യുതി ആവശ്യം 4489 മെഗാവാട്ടായിരുന്നു. ജലവൈദ്യുതോത്പാദനം കൂട്ടിയിട്ടും, നാഷണൽ ഗ്രിഡിൽനിന്ന്‌ 764 മെഗാവാട്ട് വൈദ്യുതി കേരളം അധികമായിയെടുത്തു.

നാഷണൽ ഗ്രിഡിൽനിന്ന്‌ ഏതെങ്കിലുമൊരു സംസ്ഥാനം നിശ്ചിതപരിധിയിലധികം വൈദ്യുതിയെടുത്താൽ ഗ്രിഡ് ഡൗണാവുകയും മറ്റുസംസ്ഥാനങ്ങളിലുൾപ്പെടെ വൈദ്യുതിനിയന്ത്രണം ആവശ്യമായിവരുകയും ചെയ്യും. ഇതാണ് ഗ്രിഡ് ഇന്ത്യ കേരളത്തിന് മുന്നറിയിപ്പുനൽകാൻ കാരണം.

രാത്രിയിൽ കേരളത്തിന് 900-1000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുവരുന്നുണ്ട്. ഇത് തുടരാനാണ് സാധ്യതയെന്നും ഈ ആവശ്യം നിറവേറ്റാനുള്ള വൈദ്യുതി പവർ എക്സ്‌ചേഞ്ചിൽനിന്ന്‌ മുൻകൂറായി വാങ്ങണമെന്നുമാണ് മുന്നറിയിപ്പ്.

മുൻപ്‌ അഞ്ച് മേഖലാ ലോഡ് ഡെസ്പാച്ച് സെന്ററുകളായിരുന്നു. ഇവയെല്ലാംചേർത്ത് ഇപ്പോൾ നാഷണൽ ഗ്രിഡ് എന്നാക്കിമാറ്റി. ഇതിനുകീഴിലാണ് കേരളം ഉൾപ്പെടുന്ന ബെംഗളൂരു ആസ്ഥാനമായ സതേൺ ലോഡ് ഡെസ്പാച്ച് സെന്റർ വരുന്നത്.

നാഷണൽ ഗ്രിഡിൽനിന്ന് അമിതമായി കേരളം വൈദ്യുതിയെടുത്താൽ ഗ്രിഡിലെ ലോഡ് കുറയ്ക്കുന്നതിനായി ബെംഗളൂരുവിൽനിന്നുതന്നെ കേരളത്തിലെ 220 കെവി ഫീഡറുകൾ ഓഫ്ചെയ്യാനുള്ള സംവിധാനമുണ്ട്. ഈ നടപടിയിലേക്ക് പോകാതിരിക്കാനാണ് വൈദ്യുതി മുൻകൂറായി വാങ്ങണമെന്ന മുന്നറിയിപ്പ്.




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക