Showing posts with label Triruvanthapuram. Show all posts
Showing posts with label Triruvanthapuram. Show all posts

Friday, 17 July 2026

മകളെ വിവാഹം കഴിച്ചു നൽകാത്തതിന്റെ പേരിൽ  കിളിമാനൂരിൽ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി മർദിച്ചു

മകളെ വിവാഹം കഴിച്ചു നൽകാത്തതിന്റെ പേരിൽ കിളിമാനൂരിൽ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി മർദിച്ചു


 
തിരുവനന്തപുരം∙ കിളിമാനൂരില്‍ മകളെ വിവാഹം ചെയ്തു നല്‍കാത്തതിനാല്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി. കിളിമാനൂര്‍ സ്വദേശി അനില്‍കുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മര്‍ദിച്ചത്. രണ്ടു വര്‍ഷം മുന്‍പ് സുധീഷ് എന്നയാള്‍ അനില്‍കുമാറിന്റെ മകളെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അനില്‍കുമാര്‍ ഇതു സമ്മതിച്ചിരുന്നില്ല. 

എന്നാല്‍ അനില്‍കുമാര്‍ ഇതു സമ്മതിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തില്‍ സുധീഷും സുഹൃത്തുക്കളും ആസൂത്രിതമായി അനില്‍കുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി.


കിളിമാനൂരിലെ ഒരു വീട്ടിലേക്ക് പണിയുണ്ടെന്നു പറഞ്ഞ് രാത്രി അനില്‍കുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. സുധീഷിന്റെ മുത്തശ്ശന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു പണി തീരാത്ത കെട്ടിടം. ഇവിടെ എത്തിയപ്പോള്‍ അനില്‍കുമാറിനെ ഹെല്‍മറ്റ് ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കൈകള്‍ ചേര്‍ത്തുകെട്ടി.

തുടര്‍ന്ന് സ്‌ക്രൂഡ്രൈവര്‍, പ്ലെയര്‍ തുടങ്ങിയവ ഉപയോഗിച്ചു മര്‍ദിച്ചുവെന്നും സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ചുവെന്നും ഇവര്‍ പരാതിപ്പെടുന്നു. പിന്നീട് ഇരുപതുകാരനായ മകനെയും ഇവിടേയ്ക്കു വിളിച്ചു വരുത്തി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 15 July 2026

സഖറിയാ പെരുമ്പടവത്തിന്റെ 'തമിഴകത്തെ തോമ്മാപർവ്വം' മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു

സഖറിയാ പെരുമ്പടവത്തിന്റെ 'തമിഴകത്തെ തോമ്മാപർവ്വം' മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു


 
തിരുവനന്തപുരം: തമിഴ്നാട്ടിലെ മാർ തോമ്മാ ശ്ലീഹായുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് സഖറിയാ പെരുമ്പടവം രചിച്ച 'തമിഴകത്തെ തോമ്മാപർവ്വം' എന്ന ഗവേഷണ പഠനഗ്രന്ഥം പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. കോട്ടയം മഷിക്കൂട്ട് ഇംപ്രിന്റ് ആണ് ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ.
​പ്രകാശനച്ചടങ്ങിൽ സംസ്ഥാന മന്ത്രിമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. അനൂപ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
​കൂടാതെ തിരുവിതാംകോട് അരപ്പള്ളി മാനേജർ വന്ദ്യ ബർസ്ലീബി റമ്പാൻ, പോത്താറയിൽ പി. യു. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, ഫാ. വിജു ഏലിയാസ്, ഫാ. ജോർജ് വർഗീസ്, ശ്രീ. പി. വി. തോമസ് പുളിക്കീൽ, ഡോ. വി. എം. മാത്യു, ഡോ. ആൽവിൻ സണ്ണി, ജോസഫ് തോമസ് തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മാർ തോമ്മാ ശ്ലീഹായുടെ തമിഴകത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഗവേഷണ ഗ്രന്ഥം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 10 July 2026

തിരുവനന്തപുരത്തെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

തിരുവനന്തപുരത്തെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു


 
തിരുവനന്തപുരം: തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം. ഹോട്ടലിന്റെ ആറാം നിലയിലാണ് തീ പടർന്നത്. അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

തീപ്പിടിത്തമുണ്ടായ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 9 July 2026

സപ്ലൈകോയ്ക്ക് 90 കോടി രൂപ

സപ്ലൈകോയ്ക്ക് 90 കോടി രൂപ

 

സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം; 

                                                                         

നടപടി മന്ത്രി അനൂപ് ജേക്കബ് – പ്രഹ്ലാദ് ജോഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ 


തിരുവന്തപുരം : സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം. മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുക അനുവദിച്ചത്. സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . വാര്‍ത്തയ്ക്ക് പിന്നാലെ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് മന്ത്രി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. 200 കോടി രൂപ കൂടി ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചതായി അനൂപ് ജേക്കബ് വ്യക്തമാക്കി.

സപ്ലൈകോക്ക് 4169 കോടിയുടെ കടബാധ്യതയെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.432 കോടി രൂപവിതരണക്കാര്‍ക്കും നല്‍കാനുണ്ട്.

എഫ്എംസിജി, ശബരി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, ശബരി വെളിച്ചെണ്ണ, സബ്സിഡി സാധനങ്ങള്‍, പഞ്ചസാര തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി ചെറുകിട-വന്‍കിട സ്ഥാപനങ്ങള്‍ക്കാണ് സപ്ലൈകോ തുക കൈമാറാനുള്ളത്. വലിയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും സര്‍ക്കാര്‍ നല്‍കുന്ന തുക വളരെ കുറവ് എന്നായിരുന്നു വിതരണക്കാരുടെ ആക്ഷേപം. 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ നല്‍കിയത് 1813 കോടി മാത്രമാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന തുക പഴയ കടങ്ങള്‍ തീര്‍ക്കാനാണ് ഇപ്പോള്‍ മാറ്റിവെക്കുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാന്‍ ആയിട്ടില്ല.



                 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 2 July 2026

*അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു*

*അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു*

 



ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജനറൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു.

2011 മുതൽ 2016 വരെ പിആർഡി മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും 2006-ൽ മുഖ്യമന്ത്രിയുടെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ബാലാവകാശ കമ്മിഷൻ, ഹൗസിംഗ് ബോർഡ് എന്നിവിടങ്ങളിൽ പബ്ലിക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പ്ലാനിംഗ് വിഭാഗത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ടാഗോർ തിയേറ്റർ മാനേജർ, വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ, എറണാകുളം, കൊല്ലം മേഖലകളിലെ ഡപ്യൂട്ടി ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നത് നിയമവിരുദ്ധം;സോളാറിൽ വീണ്ടും ഇടപെട്ട് റെഗുലേറ്ററി കമ്മിഷൻ

സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നത് നിയമവിരുദ്ധം;സോളാറിൽ വീണ്ടും ഇടപെട്ട് റെഗുലേറ്ററി കമ്മിഷൻ


 
തിരുവനന്തപുരം: സോളാർ വൈദ്യുതി ഉത്പാദകരിൽ നിന്ന് കെ.എസ്.ഇ.ബി. ഈടാക്കുന്ന ഉയർന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് നിയമവിരുദ്ധമാണെന്ന വിമർശനം ഉയരുന്നു. നിലവിലെ ചട്ടങ്ങൾ പ്രകാരം ഒരുമാസത്തെ അന്തിമ വൈദ്യുതി ബില്ലിന്റെ രണ്ടിരട്ടി തുക മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കാൻ അനുമതിയുള്ളത്. എന്നാൽ, ഇതിന് വിരുദ്ധമായി മൊത്തം വൈദ്യുതി ഉപഭോഗം കണക്കിലെടുത്താണ് കെ.എസ്.ഇ.ബി. നിലവിൽ സോളാർ ഉത്പാദകരിൽ നിന്ന് സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നതെന്നാണ് ആരോപണം.

ബിൽത്തുകയുടെ അടിസ്ഥാനത്തിൽ മാത്രം കണക്കാക്കേണ്ട ഡിപ്പോസിറ്റ് ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന നിയമലംഘനമാണ് സോളാർ ഉത്പാദകരുടെ കാര്യത്തിൽ കെ.എസ്.ഇ.ബി. നടത്തുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചു. വൻതുക ആവശ്യപ്പെട്ട് ജൂൺ മുതൽ ഉത്പാദകർക്ക് നോട്ടീസ് അയക്കുകയാണ് കെ.എസ്.ഇ.ബി.

എല്ലാ വിഭാഗം വൈദ്യുതി ഉപഭോക്താക്കളിൽനിന്നും കെ.എസ്.ഇ.ബി. വർഷംതോറും സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നുണ്ട്. സാധാരണയായി, മുൻവർഷം അടച്ച ആകെ വൈദ്യുതി ബില്ലിന്റെ അടിസ്ഥാനത്തിൽ പ്രതിമാസ ശരാശരി ബിൽ കണക്കാക്കി, മാസംതോറും ബിൽ അടയ്ക്കുന്നവരിൽനിന്ന് അതിന്റെ രണ്ടിരട്ടിയും രണ്ടുമാസത്തിലൊരിക്കൽ ബിൽ അടയ്ക്കുന്നവരിൽനിന്ന് മൂന്നിരട്ടിയുമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കുന്നത്. ഓരോ വർഷവും ഈ തുക പുനഃപരിശോധിക്കുകയും ഉപഭോഗം വർധിച്ചാൽ അധിക ഡിപ്പോസിറ്റ് ആവശ്യപ്പെടുകയും ചെയ്യുന്നു. ഉപഭോഗം കുറഞ്ഞാൽ അധികമായി ഈടാക്കിയ തുക അടുത്ത ബില്ലുകളിൽ ക്രമീകരിക്കാറുമുണ്ട്.

എന്നാൽ, സോളാർ ഉത്പാദകരുടെ കാര്യത്തിൽ വ്യത്യസ്ത രീതിയാണ് നിലവിലുള്ളതെന്ന പരാതിയാണ് ഉയരുന്നത്. അവർ ഉത്പാദിപ്പിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്ന അളവിന് തുല്യമായ വൈദ്യുതി പിന്നീട് ഗ്രിഡിൽനിന്ന് ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, ഒരു മാസം 100 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് അത്രതന്നെ ഉപയോഗിക്കുന്ന ഉപഭോക്താവിന് വൈദ്യുതി ചാർജ് ഉണ്ടാകില്ല; ഫിക്സഡ് ചാർജ് മാത്രം അടച്ചാൽ മതി. ഇതോടെ അവരുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും സ്വാഭാവികമായി കുറയുന്നു.

ഈ സാഹചര്യം മറികടക്കാൻ, ഗ്രിഡിലേക്ക് നൽകിയ വൈദ്യുതി പരിഗണിക്കാതെ ഉപഭോക്താവിന്റെ ആകെ വൈദ്യുതി ഉപഭോഗം അടിസ്ഥാനമാക്കിയാണ് കെ.എസ്.ഇ.ബി. സെക്യൂരിറ്റി ഡിപ്പോസിറ്റ് കണക്കാക്കുന്നതെന്നാണ് സോളാർ ഉപഭോക്താക്കളുടെ ആരോപണം. ഈ രീതി നിലവിലെ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 1 July 2026

 കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി ജിയോ;  എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു; പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല;

കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി ജിയോ; എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു; പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല;



 
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു. 

പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത്. സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം നൽകുന്നതിന് തടസ്സമായത്.

 ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്. ഇതിനാൽ തന്നെ എ ഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 2023 എപ്രിൽ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 25 June 2026

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു;

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു;


രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗബാധ സംശയിക്കുന്നവരുടെ എണ്ണമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു.ദിനംപ്രതി പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിലധികമാണ്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ക്കൊപ്പം എലിപ്പനി, അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള ഗുരുതര രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.ഈ കണക്കുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേത് മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ പനി കണക്ക് എടുത്താല്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഇനിയും വലിയ വര്‍ധനവാണ് ഉണ്ടാവുക.

എച്ച് 1എന്‍ 1 ബാധിച്ച് ആറ് പേരാണ് ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മരിച്ചത്. ആശങ്കയായി ഡെങ്കിപ്പനി ബാധിതരുടെയും മലേറിയ ബാധിതരുടെയും എണ്ണവും വര്‍ധിക്കുകയാണ്.ഒരാഴ്ചക്കിടെ 601 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഒരാഴ്ച മാത്രം രോഗം ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. ജൂണ്‍ മാസം മാത്രം 1630 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഏഴ് പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 17 June 2026

  സംസ്ഥാനത്ത് ജൂൺ 30വരെ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു വൈകിട്ട് 6 മുതൽ രാത്രി 12വരെയാണ് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ജൂൺ 30വരെ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു വൈകിട്ട് 6 മുതൽ രാത്രി 12വരെയാണ് വൈദ്യുതി നിയന്ത്രണം


 
 
 തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യൂതി ലഭ്യതയില്‍ വന്‍ കുറവെന്ന് കെഎസ്ഇബി. ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ വൈദ്യുതി നിയന്ത്രണ ഏര്‍പ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി നിയന്ത്രണത്തിന് കെഎസ്ഇബി ഒരുങ്ങുന്നത്.
 നേരത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടെന്ന രൂക്ഷ വിമർശനം യുഡിഎഫ് ഉന്നയിച്ചിരുന്നു. എന്നാൽ വൈദ്യുതി ഉപഭോ​ഗം വർദ്ധിച്ചതിനെ തുടർന്നുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങളാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു അന്നത്തെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ഉയർന്ന സമ്മർദം താങ്ങാനാകാതെ പ്രസരണ ലൈനുകൾ ചിലയിടങ്ങളിൽ ഡ്രിപ്പ്‌ ആകുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ പരമാവധി 15–20 മിനിറ്റിനകം വൈദ്യുതി പുനഃസ്ഥാപിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക