Tuesday, 13 January 2026

'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്

'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്


 
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നോട്ടീസ് അയച്ച് കോടതി. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചത്. ഈ മാസം 19ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നും ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഡിസംബർ 15നാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. 16 ദിവസത്തെ ജയിൽവാസത്തിന് ശേഷമായിരുന്നു ജാമ്യം. ഇതിനുപിന്നാലെയാണ് യുവതിയെ അധിക്ഷേപിച്ച് രാഹുൽ ഈശ്വർ വീണ്ടും തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവച്ചത്.

'സത്യത്തിൽ ആ യുവതിയുടെ ഭർത്താവല്ലേ ഇര. അയാളുടെ സമ്പത്തും ജീവിതവുമല്ലേ തകർന്നത്. ആ ചെറുപ്പക്കാരനോടൊപ്പമാണ് എല്ലാവരും നിൽക്കേണ്ടത്. ഞാൻ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചോ അതിനേക്കാളുപരി ആ ചെറുപ്പക്കാരനോടൊപ്പം നിൽക്കുന്നു. സത്യത്തിൽ അവനാണ് അതിജീവിതൻ. അവനേയും രാഹുലിനെയും പ​റ്റിച്ചത് ആരാണ്? ചിന്തിച്ചുനോക്കൂ. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ സത്യങ്ങൾ പുറത്തുവരികയാണ്. എന്നെപ്പോലെ ഒരു ശതമാനം ആളുകൾ മാത്രമാണ് സത്യം പറയുന്നത്. കള്ള പരാതികൾക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാം'- എന്നായിരുന്നു രാഹുൽ ഈശ്വര്‍ വീഡിയോയിൽ പറഞ്ഞത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള കോൺഗ്രസ്‌ മുതിർന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

കേരള കോൺഗ്രസ്‌ മുതിർന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

 


കോട്ടയം: പ്രമുഖ കേരള കോൺഗ്രസ്‌ നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു. ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറെ നാളായി പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളുണ്ടായിരുന്നു. കേരള കോൺഗ്രസിന്‍റെ വിദ്യാർത്ഥി സംഘടനയായ കെ എസ് സിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് തോമസ് കുതിരവട്ടം. 1984 മുതൽ 1991 വരെ രാജ്യസഭ അംഗമായിരുന്നു. 


2024 ഒക്ടോബറിൽ ചങ്ങനാശ്ശേരിയിൽ നടന്ന കെ എസ് സി ജന്മദിന ആഘോഷ സംഗമമാണ് തോമസ് കുതിരവട്ടം അവസാനമായി പങ്കെടുത്ത പൊതുപരിപാടി. അനാരോഗ്യമൂലം പൊതുപരിപാടികളിൽ നിന്ന് വിട്ട് വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ കല്ലിശ്ശേരിയിലെ വീട്ടിലാണ് മൃതദേഹം. സംസ്കാരം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ‍ർജിക്കൽ മാസ്ക് നിരന്തരം ഉപയോ​ഗിക്കുന്നവരാണോ? ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പഠനം

സ‍ർജിക്കൽ മാസ്ക് നിരന്തരം ഉപയോ​ഗിക്കുന്നവരാണോ? ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പഠനം


 
കൊവിഡ് മഹാമാരിക്ക് ശേഷം ജീവിതത്തിന്റെ ഭാഗമായി പലരും ഉപയോഗിച്ചു പൊരുന്ന ഒന്നാണ് മാസ്കുകൾ. ധരിക്കാൻ ഏറ്റവും സുഖപ്രദമായതുകൊണ്ടു തന്നെ സർജിക്കൽ മാസ്കുകളാണ് മെയിൻ. ഇത്തരം മെഡിക്കൽ മാസ്കുകൾ ഒരു തവണ ഉപയോഗിക്കാൻ വേണ്ടി മാത്രമുള്ളതാണ് എന്ന വസ്തുത ലോകാരോഗ്യ സംഘടന നേരെത്ത തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും ഇതെടുത്ത് കവചം പോലെ അണിയുന്നുണ്ടെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.


ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പനി പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സാധാരണ മാസ്കുകൾ പര്യാപ്തമല്ല. മിക്ക രാജ്യങ്ങളിലും പനി പോലുള്ള രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്പോൾ വീണ്ടും പരിശോധിക്കപ്പെടുകയാണ്. രോഗികളുമായി അടുത്തിടപഴകുമ്പോൾ ഡോക്ടർമാരും നഴ്‌സുമാരും സാധാരണയായി ധരിക്കുന്ന സർജിക്കൽ മാസ്കുകൾ മതിയായ സംരക്ഷണം നൽകുന്നില്ലെന്നും അവയ്ക്ക് പകരം റെസ്പിറേറ്ററുകൾ, അതായത് ഫിൽറ്ററുള്ള മാസ്കുകൾ ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു

വായുവിലൂടെ പകരുന്ന വൈറസുകളിൽ നിന്ന് സംരക്ഷണം നൽകാൻ സർജിക്കൽ മാസ്കുകൾ ഫലപ്രദമല്ല. മാത്രമല്ല, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ മാസ്ക് ഉപയോഗിക്കാത്തത് ഒട്ടും സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് ന്റെ പാരമ്യത്തിൽ, ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും ലോകമെമ്പാടും പ്രതിമാസം ഏകദേശം 129 ബില്യൺ ഡിസ്പോസിബിൾ മാസ്കുകൾ ഉപയോഗിച്ചുണ്ടെന്നാണ് കണക്കുകൾ. അക്കാലത്ത് എളുപ്പത്തിൽ ലഭ്യമായിരുന്നതിനാൽ സർജിക്കൽ മാസ്കുകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുകയും മഹാമാരി നീങ്ങിയിട്ടും ഇപ്പോഴും ഉപയോഗിക്കുന്നവരും വലിയൊരു ശതമാനം ഉണ്ട്. എന്നാൽ വായുവിനെ യഥാർത്ഥത്തിൽ ഫിൽറ്റർ ചെയ്യുന്ന N95, FFP2/FFP3 പോലുള്ള മാസ്കുകൾ ഉപയോഗിക്കുന്നവർ വളരെ കുറവുമാണ്. ഇത്തരം റെസ്പിറേറ്ററുകളിലേക്ക് മാറിയ രാജ്യങ്ങളിൽ രോഗികളിലും ആരോഗ്യ പ്രവർത്തകരിലും ഉണ്ടാകുന്ന അണുബാധ കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് മെഡിക്കൽ സ്റ്റാഫുകൾക്കിടയിൽ രോഗം, സമ്മർദ്ദം, ക്ഷീണം എന്നിവ കുറയ്ക്കാനും സഹായിച്ചുട്ടള്ളതായാണ് പഠനം.

റെസ്പിറേറ്ററും സർജിക്കൽ മാസ്കും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. സർജിക്കൽ മാസ്കുകൾ മുഖത്ത് നിന്ന് അയഞ്ഞ് നിൽക്കുന്നവയാണ്. പ്രധാനമായും വണ് വേ പ്രൊട്ടക്ഷൻ ആണ് സർജിക്കൽ മാസ്കുകൾ നൽകുന്നത്. ധരിക്കുന്നയാളുടെ ചുമ തുമ്മൽ എന്നിവയിൽ നിന്നുമുണ്ടാകുന്ന ബാക്ടീരിയൽ കണികകൾ മറ്റൊരാളിലേക്ക് വീഴാതിരിക്കാനാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാമൂഹിക അകലം സാധ്യമല്ലാത്തപ്പോൾ മൂന്ന് പാളികളുള്ള മാസ്ക് ഉപയോഗിക്കാനാണ് WHO നിർദേശിച്ചിട്ടുള്ളത്. എന്നാൽ എത്രപേർ ഈ നിർദേശം പാലിച്ചിട്ടുണ്ട്. ഒരു മാസ്ക് ഇട്ടാൽ പ്രൊട്ടക്ഷനായി എന്നാണ് പലരുടെയും ധാരണ. എല്ലാ മാസ്കുകളും സുരക്ഷാ മാനദണ്ഡങ്ങളോ ഫിൽട്രേഷൻ മാനദണ്ഡങ്ങളോ പാലിക്കുന്നില്ല. മാത്രമല്ല മാസ്കിനുള്ളിൽ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ അതേ അണുക്കൾ വീണ്ടും മൂക്ക് വഴിയും വായ വഴിയും ഉള്ളിലേക്ക് പോവുകയാണ് .

എന്നാൽ, റെസ്പിറേറ്ററുകളുടെ പ്രവർത്തനം മറ്റൊന്നാണ്. മുഖത്തോട് ചേർന്ന് കിടക്കുകയും മൂക്കിനും വായയ്ക്കും ചുറ്റും ശരിയായ സീലിംഗ് സൃഷ്ടിക്കുകയും ചെയ്യുന്നു. അവ ശ്വാസത്തെ ഫിൽട്ടർ ചെയ്യുന്നു. 0.3 മൈക്രോൺ അല്ലെങ്കിൽ അതിൽ കൂടുതലുള്ള ചെറിയ കണികകളിൽ 94% എങ്കിലും റെസ്പിറേറ്ററുകൾക്ക് നീക്കം ചെയ്യാൻ സാധിക്കും. മാസ്കിന്റെ സുരക്ഷാ നിലവാരത്തെ അടിസ്ഥാനമാക്കി, അവ ധരിക്കുന്ന വ്യക്തിയെ കൂടി സംരക്ഷിക്കുന്നതിനാണ് റെസ്പിറേറ്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷയെ മുൻ നിർത്തിയാണ് മാസ്ക് ഉപയോക്കുന്നത് എങ്കിൽ മാനദണ്ഡങ്ങൾ പാലിച്ചുള്ള ഉപയോഗം തന്നെയാകും ആരോഗ്യത്തിന് നല്ലത്








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് പഞ്ചായത്ത് പാർക്കിൽ ഊഞ്ഞാൽ പൊട്ടിവീണ് യുവാവിന്റെ തലയ്ക്ക് ഒൻപത് തുന്നൽ

കോഴിക്കോട് പഞ്ചായത്ത് പാർക്കിൽ ഊഞ്ഞാൽ പൊട്ടിവീണ് യുവാവിന്റെ തലയ്ക്ക് ഒൻപത് തുന്നൽ


 

കോഴിക്കോട്: ജനകീയ പങ്കാളിത്തത്തോടെ ഗ്രാമപ്പഞ്ചായത്ത് നിർമ്മിച്ച പാർക്കിൽ ഊഞ്ഞാൽ പൊട്ടിവീണ് യുവാവിന് സാരമായി പരിക്കേറ്റു. വാണിമേൽ പച്ചപ്പാലം സ്വദേശി അഖിലേഷിനാണ് പരിക്കേറ്റത്. വാണിമേൽ പഞ്ചായത്ത് പാർക്കിലെ ഊഞ്ഞാൽ ആണ് പൊട്ടിവീണത്. അപകടത്തിൽ യുവാവിന്റെ തലയ്ക്ക് ഒൻപത് തുന്നലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളുണ്ട്

കഴിഞ്ഞദിവസം രാത്രി വിശ്രമവേളയിൽ അഖിലേഷ് ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കെ പാരപ്പറ്റും ഇരുമ്പ് തൂണും ഉൾപ്പെടെ അടർന്ന് തലയിലേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ അഖിലേഷിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

കുട്ടികളടക്കം നൂറോളം പേർ ദിവസവും വ്യായാമത്തിനും വിനോദത്തിനുമായി എത്തുന്ന പാർക്കിലെ മറ്റ് ഉപകരണങ്ങളും അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാർക്കിലെ ഇരുമ്പ് ഉപകരണങ്ങൾ പലതും മഴയത്ത് ദ്രവിച്ചു നശിച്ച നിലയിലാണ്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2255: പുതിയ ഇന്നോവയ്ക്കും ഇഷ്ടനമ്പർ; മോഹന്‍ലാല്‍ മുടക്കിയത് ലക്ഷങ്ങള്‍

2255: പുതിയ ഇന്നോവയ്ക്കും ഇഷ്ടനമ്പർ; മോഹന്‍ലാല്‍ മുടക്കിയത് ലക്ഷങ്ങള്‍


 
കാക്കനാട്: 2255 എന്ന നമ്പറില്‍ ഒരു വാഹനം മുന്നിലൂടെ കടന്ന് പോകുമ്പോള്‍ ഏതൊരു മലയാളിയും ആദ്യം ഓർക്കുക മോഹന്‍ലാലിനെയായിരിക്കും. ആ നമ്പർ അത്രയധികം മലയാളി മനസ്സുകളില്‍ പതിഞ്ഞിരിക്കുന്നു. മോഹന്‍ലാലിന് ആദ്യമായി സൂപ്പർതാരപരിവേഷം നല്‍കിയ രാജാവിന്‍റെ മകന്‍ എന്ന ചിത്രത്തിലെ 'മൈ ഫോൺ നമ്പർ ഈസ് 2255'എന്ന ഡയലോഗിനെ അനുസ്മരിപ്പിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ തന്‍റെ വാഹനങ്ങള്‍ക്കും 2255 എന്ന നമ്പർ സ്വന്തമാക്കാന്‍ തുടങ്ങിയത്.

ഇപ്പോഴിതാ തന്‍റെ പുതിയ വാഹനത്തിനും 2255 എന്ന നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. തിങ്കളാഴ്ച എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിൽ ഫാൻസി നമ്പറായ കെഎൽ07 ഡിജെ 2255 എന്ന നമ്പറിനായി 1.80 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ മുടക്കിയിരിക്കുന്നത്. 33 ലക്ഷം രൂപ വിലയുള്ള ഇന്നോവ ഹൈക്രോസ് കാറിന് വേണ്ടിയാണ് പുതിയ നമ്പർ.

ഓണ്‍ലൈനായി നടന്ന ലേലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്ന് പേരായിരുന്നു ഡിജെ 2255 എന്ന നമ്പറിനായി രംഗത്തുണ്ടായിരുന്നത്. എറണാകുളം ജോയിന്റ് ആർടിഒ സിഡി അരുണിന്റെ നേതൃത്വത്തിലായിരുന്നു ലേലം.

പതിനായിരം രൂപ അടിസ്ഥാന നിരക്കിട്ടാണ് ലേലം തുടങ്ങിയത്. വിളിച്ച് വിളിച്ച് 1.45 ലക്ഷത്തിലേക്ക് എത്തിയതോടെ മോഹന്‍ലാലിന് വേണ്ടി ലേലത്തില്‍ പങ്കെടുത്ത പ്രതിനിധി ഒറ്റയടിക്ക് 1.80 ലക്ഷം വിളിച്ചു. ഇതോടെ എതിരാളികള്‍ പിന്മാറി. 5000 രൂപ അടച്ച് മോഹന്‍ലാല്‍ നേരത്തെ തന്നെ നമ്പർ ബുക്ക് ചെയ്തിരുന്നു. താരത്തിന് പുറമെ രണ്ടുപേർ കൂടെ 2255 എന്ന നമ്പറിനായി രംഗത്ത് വന്നതോടെയാണ് ലേലത്തിലേക്ക് പോകാന്‍ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുന്നത്.

അതേസമയം, മോഹന്‍ലാലിന്‍റെ കാരവാനിന്‍റെ നമ്പർ KL 07 CZ 225 ആണ്. പലപ്പോഴും താരം സഞ്ചരിച്ച് കാണുന്ന ആഡംബര എംപിവി മോഡലായ വെല്‍ഫെയറിന്‍റെ നമ്പർ 2020 ഉം എസ് യു വി മോഡലായ റേഞ്ച് റോവറിന് KL 07 DB 0001 എന്ന നമ്പറുമാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ തന്റെ വോൾവോ XC 60 എസ്‌യുവിക്കായി ആന്റണി പെരുമ്പാവൂർ 2255 എന്ന നമ്പർ സ്വന്തമാക്കിയിരുന്നു. എറണാകുളം ആർടി ഓഫീസിൽ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 320000 രൂപയായിരുന്നു ഇഷ്ട നമ്പറിനായി ആന്റണി മുടക്കിയത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി; 10,700 പേര്‍ അറസ്റ്റില്‍

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി; 10,700 പേര്‍ അറസ്റ്റില്‍


 
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700 പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര്‍ പതിനെട്ടുവയസില്‍ താഴെ പ്രായമുള്ളവരാണ്.

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും എന്നാല്‍ പ്രക്ഷോഭകരെ ഇറാന്‍ നിഷ്‌ക്കരുണം കൂട്ടക്കുരുതി ചെയ്യുന്നതിനാല്‍ അതിനു മുമ്പായി നടപടി വേണ്ടി വന്നേക്കുമെന്നും ട്രംപ് പറഞ്ഞു.

രാജ്യത്ത് സംഘര്‍ഷാവസ്ഥ അവസാനിക്കുന്നതു വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഇറാന്‍ അറിയിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വിദേശശക്തികളുടെ പിന്തുണയുള്ള കലാപങ്ങളാണെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക ഇറാനെ ആക്രമിക്കുന്നപക്ഷം പ്രദേശങ്ങളുള്ള അമേരിക്കയുടെ സൈനിക താവളങ്ങളും കപ്പലുകളും അമേരിക്കന്‍ പൗരന്മാരെയും സൈനികരെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫിന്റെ മുന്നറിയിപ്പുണ്ട്. ഇറാനുമേല്‍ 25 ശതമാനം തീരുവ ഏര്‍പ്പടുത്താനുള്ള തീരുമാനം ഇന്ത്യയ്ക്കും ചൈനയ്ക്കും തുര്‍ക്കിക്കും തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടര്‍ വ്യാപാര ചര്‍ച്ചകള്‍ ഇന്നു നടക്കുമെന്ന് ഇന്ത്യയില്‍ ചുമതലയേറ്റെടുത്ത പുതിയ അമേരിക്കന്‍ സ്ഥാനപതി സെര്‍ജിയോ ഗോര്‍ അറിയിച്ചു. ഇന്ത്യ പോലെ അനിവാര്യമായ മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ലെന്നും ഗോര്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വ്യാപാരത്തിന് വലിയ പ്രാധാന്യമാണുള്ളത്. സുരക്ഷ, ഭീകരവാദവിരുദ്ധ നടപടികള്‍, ഊര്‍ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൂട്ടായ പ്രവര്‍ത്തനം തുടരുമെന്നും ഗോര്‍. അമേരിക്ക നിലവില്‍ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവയാണ് ഏര്‍്പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 25 ശതമാനം തീരുവ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയായാണ് ഈടാക്കുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസിന് യുദ്ധം പരീക്ഷിക്കണമെന്നാണെങ്കിൽ ഞങ്ങളും തയ്യാർ; ട്രംപിന്‍റെ ഭീഷണിയോട് ഇറാൻ വിദേശകാര്യ മന്ത്രി

യുഎസിന് യുദ്ധം പരീക്ഷിക്കണമെന്നാണെങ്കിൽ ഞങ്ങളും തയ്യാർ; ട്രംപിന്‍റെ ഭീഷണിയോട് ഇറാൻ വിദേശകാര്യ മന്ത്രി


 
ടെഹറാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിൽ. ഇറാനിൽ സൈനിക ഇടപെടൽ പരിഗണനയിലെന്ന അമേരിക്കൻ നിലപാടിനോട് അതേ നാണയത്തിലാണ് ഇറാന്‍റെ മറുപടി. അമേരിക്കയ്ക്ക് ഒരു യുദ്ധം പരീക്ഷിക്കണം എന്നാണെങ്കിൽ ഞങ്ങളും തയ്യാർ എന്നാണ് ട്രംപിന്റെ യുദ്ധ ഭീഷണിയോടുള്ള ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.

ഇറാനിലെ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം. അൽജസീറയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇറാൻ മന്ത്രിയുടെ മറുപടി.

നിലവിലെ അസ്വാരസ്യങ്ങൾക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയ മാർഗങ്ങൾ വിശാലമായി തുറന്നിരുന്നു. ഇറാൻ എന്ത് നീക്കത്തിനും തയ്യാറാണ്, നിലവിൽ വലിയ വിപുലമായ സൈനിക സംവിധാനം തങ്ങൾക്കുണ്ടെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.


ഇറാനിലെ പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഇടപെടലാണെന്നും പ്രക്ഷോഭകർക്ക് വിദേശത്ത് നിന്ന് ആയുധം എത്തിച്ചെന്നും അബ്ബാസ് ആരോപിച്ചു. അമേരിക്കയെയും ഇസ്രയേലിനെയും ഉന്നമിട്ടായിരുന്നു ഇത്.

ഏറെ ഗൗരവത്തോടെയാണ് ഇറാനിലെ സാഹചര്യങ്ങളെ നോക്കിക്കാണുന്നതെന്നും ശക്തമായ സൈനിക നീക്കം യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും വൈകാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇറാനെതിരെ സൈനിക നടപടി പരിഗണനയിലെന്ന് പറയുമ്പോഴും പ്രഥമ പരിഗണന നയതന്ത്ര നീക്കത്തിനാണെന്നും അമേരിക്ക വ്യക്തമാക്കുന്നുണ്ട്. ട്രംപ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. ഇറാൻ വിഷയത്തിൽ ഏത് രീതിയിലാണ് ഇടപെടേണ്ടതെന്ന് യോഗത്തിൽ തീരുമാനിക്കും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ വനിതാ ആർമി ഓഫിസർക്ക് യുഎൻ സെക്രട്ടറി ജനറൽ പുരസ്കാരം

ഇന്ത്യൻ വനിതാ ആർമി ഓഫിസർക്ക് യുഎൻ സെക്രട്ടറി ജനറൽ പുരസ്കാരം

 


ബെംഗളൂരു: ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ ദൗത്യത്തിൽ (UNMISS) സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ആർമി ഓഫീസർ മേജർ സ്വാതി ശാന്ത കുമാറിന് യുഎൻ സെക്രട്ടറി ജനറൽ അവാർഡ് ലഭിച്ചു. ഈക്വൽ പാർട്ണേഴ്സ്, ലാസ്റ്റിങ് പീസ് എന്ന പദ്ധതിക്കാണ് ബെം​ഗളൂരു സ്വദേശിയായ സ്വാതിക്ക് അഭിമാനകരമായ പുരസ്കാരം സമ്മാനിച്ചത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഞായറാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 5,000 ത്തോളം സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച മേജർ സ്വാതിയുടെ തന്ത്രപരമായ പ്രവർത്തനങ്ങൾ ദക്ഷിണ സുഡാനിലെ സംഘർഷബാധിത പ്രദേശങ്ങളിൽ പ്രാദേശിക സമാധാന പ്രക്രിയകളിൽ സജീവമായി പങ്കെടുക്കാനും അവരെ പ്രാപ്തരാക്കാനും സഹായിക്കുന്നുവെന്നും യുഎൻ വിലയിരുത്തി. മേജർ സ്വാതി നയിക്കുന്ന ഇന്ത്യൻ എൻഗേജ്‌മെന്റ് ടീമിന്റെ നേതൃത്വം, അടിസ്ഥാനതല സുരക്ഷ ശക്തിപ്പെടുത്തുന്നതിലും സമൂഹത്തിൽ ആത്മവിശ്വാസം വളർത്തുന്നതിലും നിർണായക പങ്ക് വഹിച്ചു. ലോകമെമ്പാടുമുള്ള സമാധാന സേനയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി യുഎൻ വ്യാപകമായി നടത്തിയ ഉയർന്ന മത്സരാധിഷ്ഠിത വോട്ടെടുപ്പിനെ തുടർന്നാണ് സ്വാതിക്ക് പുരസ്കാരം ലഭിച്ചത്.

ഇന്ത്യൻ സംഘം സംയോജിത നദീതീര പട്രോളിംഗും ഡൈനാമിക് എയർ പട്രോളിംഗും ഉൾപ്പെടെ വിപുലമായ ഹ്രസ്വ, ദീർഘദൂര പട്രോളിംഗുകൾ നടത്തുകയും ദക്ഷിണ സുഡാനിലെ ഏറ്റവും വിദൂരവും അക്രമബാധിതവുമായ കൗണ്ടികളിൽ എത്തുകയും ചെയ്തു. പദ്ധതി അന്താരാഷ്ട്ര സമാധാന സേന ദൗത്യങ്ങളിൽ തുല്യതയ്‌ക്ക് പുതിയ മാനദണ്ഡം സൃഷ്ടിച്ചു.

ചടങ്ങിൽ സംസാരിച്ച സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പദ്ധതിയെ പ്രശംസിച്ചു. മകളുടെ പരിശ്രമത്തിന് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സ്വാതിയുടെ അമ്മയും വിരമിച്ച ഹെഡ്മിസ്ട്രസുമായ രാജാമണി പറഞ്ഞു. 2018 ൽ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (ഒടിഎ) പരിശീലനം പൂർത്തിയാക്കി. പശ്ചിമ ബംഗാളിലെ കലിംപോങ്ങിൽ രണ്ട് വർഷം ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ചു. തുടർന്ന് ലഡാക്കിലെ ലേ ജില്ലയിലെ കരു ഗ്രാമത്തിൽ രണ്ട് വർഷം ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു. ദക്ഷിണ സുഡാനിലേക്ക് വിന്യസിക്കപ്പെടുന്നതിന് മുമ്പ് ഒരു വർഷം ഗുജറാത്തിൽ ജോലി ചെയ്തു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ 25 ശതമാനം തീരുവ ചുമത്തി ട്രംപിൻ്റെ ഭീഷണി

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ 25 ശതമാനം തീരുവ ചുമത്തി ട്രംപിൻ്റെ ഭീഷണി


 
വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ താരിഫ് വര്‍ധനയ്ക്ക് പിന്നാലെ ഇറാനില്‍ നിന്നുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 25 ശതമാനം തീരുമ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഈ വര്‍ഷത്തെ ട്രംപിന്റെ ആദ്യത്തെ താരിഫ് മുന്നറിയിപ്പാണിത്.

'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി വ്യാപാരം നടത്തുന്ന ഏത് രാജ്യത്തിനും അമേരിക്കയുമായുള്ള വ്യാപാരത്തില്‍ 25 ശതമാനം താരിഫ് ചുമത്തും', ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഉത്തരവ് അന്തിമമാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ അമേരിക്കന്‍ സൈന്യം ഇടപെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

ഇന്ത്യ, ചൈന, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളെയായിരിക്കും ഈ പ്രഖ്യാപനം പ്രധാനമായും ബാധിക്കുക. നിലവില്‍ റഷ്യന്‍ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം പിഴച്ചുങ്കം അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25 ശതമാനം തീരുവയും 25 ശതമാനം പിഴച്ചുങ്കവും ചേര്‍ത്ത് നിലവില്‍ 50 ശതമാനം തീരുവയാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ പ്രഖ്യാപനം വീണ്ടും ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്.

ഇറാനിയന്‍ എണ്ണയ്ക്ക് ഉപരോധമുണ്ടെങ്കിലും ഇന്ത്യയും ഇറാനും തമ്മില്‍ ശക്തമായ മറ്റ് ഉഭയകക്ഷി വ്യാപാരം നിലവിലുണ്ട്. 1950ല്‍ ഒപ്പുവെച്ച ഇന്ത്യ-ഇറാന്‍ സൗഹൃദക്കരാറിന്റെ 75ാം വാര്‍ഷികമാണ് നിലവില്‍ നടക്കുന്നത്. ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. ഇറാനില്‍ നിന്നും ഡ്രൈഫ്രൂട്‌സ്, കെമിക്കലുകള്‍ തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുകയും തിരികെ ബസ്മതി അരി, തേയില, പഞ്ചസാര, മരുന്നുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആഭരണങ്ങള്‍, ചണം തുടങ്ങിയവ ഇന്ത്യ കയറ്റുമതി ചെയ്യുന്നുമുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകൾ പ്രഖ്യാപിച്ച്‌ ജർമനി

ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകൾ പ്രഖ്യാപിച്ച്‌ ജർമനി


 
ഡൽഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ജര്‍മ്മനി. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇനിമുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ല. മുൻപ് ജർമൻ എയർപോർട്ടുകൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ പ്രത്യേക ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കണമായിരുന്നു. എന്നാൽ ഇനി മുതൽ ഈ പ്രത്യേക വിസയില്ലാതെ ജർമൻ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്ര ചെയ്യാനാകും. ജർമനി-ഇന്ത്യ നയതന്ത്ര ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജർമനി ഈ പ്രത്യേക യാത്ര ഇളവ് ഇന്ത്യൻ വിദേശ യാത്രികർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ-ജർമനി സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനം ഉള്ളത്. ജനുവരി 12 മുതൽ 13 വരെയുള്ള തിയതികളിൽ ജർമൻ ചാൻസലർ ഫ്രൈഡ്റിച്ച് മെഴ്സിന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. മേഴ്സ് ചാൻസിലറായ ശേഷം നടത്തുന്ന ആദ്യ ഇന്ത്യ സന്ദർശനവും ആദ്യ ഏഷ്യ സന്ദർശനവുമാണിത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക