Friday, 16 January 2026

ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഇന്ന് മടങ്ങിയെത്തും

ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഇന്ന് മടങ്ങിയെത്തും


 
ആഭ്യന്തര സംഘർഷം നടക്കുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഇന്ന് അർദ്ധരാത്രിയോടെ രാജ്യത്ത് മടങ്ങിയെത്തും. ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ ആണെന്നെന്ന് എന്നാണ് വിവരം.
സ്വന്തം നിലയിലാണ് ഇന്ത്യൻ പൗരന്മാർ മടങ്ങി എത്തുന്നത്. പതിവ് ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാന സർവീസുകളിൽ ആണ് ഇന്ത്യയിലേക്കുള്ള മടക്കം.

ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് ഇറാൻ വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നുമാണ് നിർദേശം. സംഘർഷം നടക്കുന്ന മേഖലകൾ ഒഴിവാക്കി വേണം യാത്ര ചെയ്യാനെന്നും പൗരന്മാരോട് എംബസി നിർദേശിച്ചിരുന്നു.

ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്‌പോർട്ടുകൾ, ഐഡികൾ എന്നിവയുൾപ്പെടെയുള്ള യാത്രാ, ഇമിഗ്രേഷൻ രേഖകൾ കൈവശം വയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതുസംബന്ധിച്ച എന്തെങ്കിലും സഹായത്തിന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും ഇന്ത്യൻ എംബസി നിർദേശത്തിൽ പറയുന്നു

പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും എന്തെങ്കിലും സംഭവവികാസങ്ങൾക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും ആവർത്തിച്ച് നിർദ്ദേശത്തിൽ പറയുന്നു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നാമത്തെ ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും

മൂന്നാമത്തെ ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും


 
പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാന്‍ഡിലുള്ള പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് ജാമ്യാപേക്ഷയില്‍ വാദം കേട്ടു. പ്രോസിക്യൂസിന്റെ ആവശ്യം പരിഗണിച്ച് അടച്ചിട്ട് കോടതി മുറിയിലാണ് രാഹുല്‍ മാങ്കുട്ടത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രാഹുലിനെതിരെ നിരന്തരം പരാതികള്‍ ഉയരുകയാണ് എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ലൈംഗിക പീഡന പരാതിയില്‍ മറ്റ് രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ കെട്ടിച്ചമച്ച കേസ് ആണെന്നും എല്ലാം പരസ്പര സമ്മതപ്രകാരമായിരുന്നു എന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാറിന്റെ വാദം. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങളും ഓഡിയോ സന്ദേശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യം കിട്ടിയാല്‍ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു

കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു


 
കൊച്ചി: കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു. അതിഥി തൊഴിലാളിയായ റിപൻ ഷേയ്ക്ക് ആണ് മരിച്ചത്. വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിലാണ് സംഭവം. വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. 2019 മുതൽ വടക്കൻ പറവൂരിൽ ജോലി ചെയ്തുവരികയാണ് യുവാവ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല, അഭിപ്രായം മാത്രമാണ് പറഞ്ഞത്'; ഫെന്നി നൈനാൻ ഹൈക്കോടതിയിൽ

'അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല, അഭിപ്രായം മാത്രമാണ് പറഞ്ഞത്'; ഫെന്നി നൈനാൻ ഹൈക്കോടതിയിൽ


 
കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെന്നി നൈനാന്‍ ഹൈക്കോടതിയില്‍. സൈബര്‍ അധിക്ഷേപത്തിന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹെെക്കോടതിയെ സമീപിച്ചത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും വ്യക്ത്യാധിക്ഷേപമോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ നടത്തിയില്ലെന്നുമാണ് ഫെന്നിയുടെ വാദം.

ബലാത്സംഗ പരാതിയെക്കുറിച്ചുള്ള അഭിപ്രായം മാത്രമാണ് പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ് താന്‍ നടത്തിയത്. കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശം പൊലീസിന് നല്‍കണമെന്നും ഫെന്നി നൈനാന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എറണാകുളം പോണേക്കരയിൽ 6 വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം പോണേക്കരയിൽ 6 വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി


 
കൊച്ചി: എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനും മകളും മരിച്ച നിലയിൽ. പവിശങ്കർ, ആറ് വയസുകാരി വാസുകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യ എന്നാണ് സൂചന. പാണാവള്ളി സ്വദേശിയാണ് മരിച്ച പവിശങ്കർ. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലായിരുന്നു എന്ന് ബന്ധു വ്യക്തമാക്കുന്നു. മകൾക്കു വിഷം നൽകിയ ശേഷം അച്ഛൻ തൂങ്ങി മരിക്കുക ആയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പഞ്ചിന്‍റെ ക്രാഷ് ടെസ്റ്റ് വീഡിയോയിൽ വിചിത്ര ദൃശ്യങ്ങൾ, ടാറ്റയുടെ വഞ്ചനയെന്ന് സോഷ്യൽ മീഡിയ, അല്ലെന്ന് കമ്പനി

പഞ്ചിന്‍റെ ക്രാഷ് ടെസ്റ്റ് വീഡിയോയിൽ വിചിത്ര ദൃശ്യങ്ങൾ, ടാറ്റയുടെ വഞ്ചനയെന്ന് സോഷ്യൽ മീഡിയ, അല്ലെന്ന് കമ്പനി



ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ നിന്നും അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. എങ്കിലും അതിന്റെ ക്രാഷ് ടെസ്റ്റിന്റെ ഒരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. പഞ്ചിന്റെ ലോഞ്ച് ഇവന്റിൽ, കമ്പനി ഒരു ഫുൾ-സൈസ് ട്രക്ക് ഉപയോഗിച്ച് കാർ ക്രാഷ്-ടെസ്റ്റ് ചെയ്യുന്നതിന്റെ ഒരു വീഡിയോ പ്രദർശിപ്പിച്ചു. ഇത് ഇപ്പോൾ കാഴ്ചക്കാരിൽ ചില ആശയക്കുഴപ്പങ്ങൾക്ക് കാരണമായിട്ടുണ്ട്. അപകടത്തിന് ശേഷമുള്ള ദൃശ്യങ്ങളുടെ ചില ഫ്രെയിമുകളിൽ, ഡ്രൈവറുടെ സൈഡ് ഫ്രണ്ട് ഫെൻഡറിന് സമീപം ഒരു പൊട്ടൽ ദൃശ്യമാണ്, എന്നാൽ മറ്റ് ഫ്രെയിമുകളിൽ അത് കാണുന്നില്ല. ഇത് ടാറ്റ മോട്ടോഴ്‌സ് രണ്ട് വ്യത്യസ്ത വാഹനങ്ങൾ പരീക്ഷണത്തിനായി ഉപയോഗിച്ചുവെന്ന പ്രചാരണത്തിന് കാരണമായി. അത്തരം ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് കമ്പനി ഇപ്പോൾ ഒരു ഔദ്യോഗിക വിശദീകരണം പുറപ്പെടുവിച്ചു. എഡിറ്റിംഗ് പിശക് മൂലമാണ് ആശയക്കുഴപ്പം ഉണ്ടായതെന്ന് കമ്പനി പറയുന്നു.


ടാറ്റയുടെ പുതിയ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഒരു ടാറ്റ എൽപിടി ട്രക്കിൽ ഇടിപ്പിച്ചായിരുന്നു പരീക്ഷണം. ട്രക്ക് നിശ്ചലമായിരുന്നു, മൈക്രോ-എസ്‌യുവി നേരിട്ട് അതിൽ ഇടിച്ചു. അപകടത്തിനുശേഷം, പുതിയ പഞ്ചിന്റെ ഘടനയും ബോഡി ഷെല്ലും കേടുകൂടാതെയിരുന്നു. യാത്രക്കാർ സുരക്ഷിതരായി തുടർന്നു. പുതിയ പഞ്ചിന് 5-സ്റ്റാർ ഭാരത് എൻസിഎപി റേറ്റിംഗ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടാറ്റ മോട്ടോഴ്‌സ് ഈ പരീക്ഷണത്തിന്റെ ഒരു വീഡിയോ ഓൺലൈനിൽ പങ്കിട്ടു. പ്രോഗ്രാമുകളിലെ മിക്ക ക്രാഷ് ടെസ്റ്റുകളിലും വാഹനങ്ങൾ പ്രത്യേകം രൂപകൽപ്പന ചെയ്ത തടസ്സങ്ങളിൽ ഇടിക്കുന്നത് ഉൾപ്പെടുന്നു. യഥാർത്ഥ വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് കൂടുതൽ യാഥാർത്ഥ്യമാണ്. 

പഞ്ച് ക്രാഷ് ടെസ്റ്റ് വീഡിയോ വൻ കാഴ്ചക്കാരെ നേടി. ഇതിനിടെ വ്യൂവേഴ്സിൽ ചിലർ വീഡിയോയിൽ വിചിത്രമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചു. ഒരു ഫ്രെയിമിൽ, ഡ്രൈവറുടെ വാതിലും തൊട്ടടുത്തുള്ള ഫെൻഡറും പൊട്ടിയടർന്നതായി കാണപ്പെട്ടു. എന്നാൽ തൊട്ടടുത്ത ഫ്രെയിമിൽ, അവ സാധാരണവും മിനുസമാർന്നതുമായി കാണപ്പെട്ടു. ഈ ദൃശ്യങ്ങളുടെ ക്രമം വിചിത്രമായിരുന്നു. വീഡിയോ പുരോഗമിക്കുമ്പോൾ പൊട്ടലുകൾ പൂർണ്ണമായും അപ്രത്യക്ഷമായതായി തോന്നി. ഇത് ഊഹാപോഹങ്ങൾക്ക് കാരണമായി. ടാറ്റ മോട്ടോഴ്‌സ് ഒന്നിലധികം ടെസ്റ്റ് യൂണിറ്റുകൾ ഉപയോഗിച്ചുവെന്ന് പലരും വാദിച്ചു. ഇത് പരിശോധനയുടെ വിശ്വാസ്യത പൂർണ്ണമായും നശിപ്പിക്കുന്കനതായിരുന്നു. തുടർന്ന് കമ്പനി ഒരു വിശദീകരണം നൽകാൻ നിർബന്ധിതരായി. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജീവനക്കാരന്‍ സ്‌കൂള്‍ ലാബില്‍ തൂങ്ങി മരിച്ച നിലയില്‍

ജീവനക്കാരന്‍ സ്‌കൂള്‍ ലാബില്‍ തൂങ്ങി മരിച്ച നിലയില്‍


 

കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാനൂര്‍ സ്വദേശി ഷിബിന്‍ (35) ആണ് മരിച്ചത്. പാനൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്യൂണ്‍ ആണ് ഷിബിന്‍. ലാബിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മരണകാരണം വ്യക്തമല്ല.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്'; തന്ത്രി സമൂഹത്തെ അപമാനിക്കാൻ ശ്രമമെന്ന് യോഗക്ഷേമ സഭ

'വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്'; തന്ത്രി സമൂഹത്തെ അപമാനിക്കാൻ ശ്രമമെന്ന് യോഗക്ഷേമ സഭ


 
കൊച്ചി: ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ഉത്തരവ് തള്ളി തന്ത്രി സമാജം. തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകൾ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രി കണ്ഠര് രാജീവർക്ക് വാജി വാഹനം നൽകിയത് ദേവസ്വം ബോർഡാണ്. മോഷണം പോയെന്ന് ദേവസ്വം ബോർഡിന് പരാതിയില്ല. ഇത് തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ.പി എൻ ഡി നമ്പൂതിരി പറഞ്ഞു.

2012ലെ ദേവസ്വം ബോർഡ് ഉത്തരവിനെക്കുറിച്ച് അറിയില്ല. ആചാരപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാനോ അങ്ങനെ ഉത്തരവ് ഇറക്കാനോ ദേവസ്വം ബോർഡിന് അധികാരമില്ല. തന്ത്രിമാരെ ശബരിമലയിൽ നിന്ന് മാറ്റാൻ ഗൂഢാലോചന നടക്കുകയാണെന്നും പുതിയ തന്ത്രിമാരെ കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രി ഭരണപരമായ കാര്യങ്ങളിൽ ഇടപെടരുതെന്ന് ദേവസ്വം മാന്വലിൽ ഉണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരം കാര്യങ്ങളിൽ തന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ടാകുകയെന്ന് തന്ത്രി മണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ പോറ്റി ചോദിച്ചു. അനുജ്ഞ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് രേഖമൂലം കൊടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാസ്പോർട്ട് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി ഇന്ത്യ; പുതിയ പട്ടിക പുറത്ത്

പാസ്പോർട്ട് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി ഇന്ത്യ; പുതിയ പട്ടിക പുറത്ത്


 

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ നില മെച്ചപ്പെടുത്തി ഇന്ത്യ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാർട്ട്നേഴ്സ് പുറത്തിറക്കിയ പുതിയ പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്തേയ്ക്ക് എത്തി. 2025-ൽ ഇന്ത്യ 85-ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. ഇന്ത്യൻ പാസ്പോർട്ട് ഉപയോ​ഗിച്ച് 55 രാജ്യങ്ങളിലേയ്ക്ക് വിസ രഹിതമായി പ്രവേശിക്കാൻ സാധിക്കും. ഉഭയകക്ഷി കരാറുകളും പ്രാദേശിക നയതന്ത്രവും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെട്ടത് പോസിറ്റീവായ സൂചനയാണെന്നാണ് വിലയിരുത്തൽ.


192 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ആക്‌സസ് നൽകുന്ന സിംഗപ്പൂരിന്റേതാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്. തൊട്ടുപിന്നിൽ, 188 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്ന ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനത്ത്. 186 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്ന ഡെൻമാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവ മൂന്നാം സ്ഥാനം പങ്കിടുന്നു. ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ 185 രാജ്യങ്ങളിലേയ്ക്ക് വിസ രഹിത പ്രവേശനം വാ​ഗ്ദാനം ചെയ്തുകൊണ്ട് നാലാം സ്ഥാനത്തുണ്ട്. അതേസമയം, 184 ലക്ഷ്യസ്ഥാനങ്ങളുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആദ്യ അഞ്ചിൽ ഇടം നേടി.

ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്‌പോർട്ടായി അഫ്ഗാനിസ്ഥാൻ തുടരുകയാണ്. അഫ്ഗാൻ പൗരന്മാർക്ക് വിസയില്ലാതെ 24 രാജ്യങ്ങളിലേക്ക് മാത്രമേ പ്രവേശിക്കാൻ കഴിയൂ. അതേസമയം, 2026ലെ റാങ്കിംഗിൽ പാകിസ്താൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. 2025ൽ 103-ാം സ്ഥാനത്തായിരുന്ന പാകിസ്താൻ 2026ൽ 98-ാം സ്ഥാനത്ത് എത്തി. എന്നാൽ, 31 സ്ഥലങ്ങളിലേക്ക് മാത്രമേ വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നുള്ളൂ.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആൾക്കൂട്ട നിയന്ത്രണം; ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ ക്യാമറകൾ സ്ഥാപിക്കാൻ RCB

ആൾക്കൂട്ട നിയന്ത്രണം; ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ ക്യാമറകൾ സ്ഥാപിക്കാൻ RCB


 
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ  300 മുതൽ 350 വരെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ക്യാമറകൾ  സ്ഥാപിക്കാനൊരുങ്ങി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (RCB). ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർസിബി കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (KSCA) കത്തെഴുതിയെന്ന് വെള്ളിയാഴ്ച ഫ്രാഞ്ചൈസി വ്യക്തമാക്കി. പദ്ധതിക്കായി ഏകദേശം 4.5 കോടി രൂപ വരും എന്നാണ് കണക്കാക്കുന്നത്. ഈ തുക മുഴുവൻ തങ്ങൾ തന്നെ വഹിക്കുമെന്നും ആർസിബി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഗുരുഗ്രാം ആസ്ഥാനമായുള്ള 'സ്റ്റാക്യു' എന്ന കമ്പനിയെ ആർസിബി ചുമതലപ്പെടുത്തിയെന്നാണ് വിവരം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക