Tuesday, 17 March 2026

ഹോണ്ട 0 ആൽഫ ഇവി ഇന്ത്യയിൽ; വിപണി പിടിക്കാൻ പുതിയ താരം

ഹോണ്ട 0 ആൽഫ ഇവി ഇന്ത്യയിൽ; വിപണി പിടിക്കാൻ പുതിയ താരം




കഴിഞ്ഞ വർഷം ജപ്പാൻ മൊബിലിറ്റി ഷോയിൽ ആദ്യമായി കൺസെപ്റ്റ് അവതാരമായി അനാച്ഛാദനം ചെയ്ത ഹോണ്ട 0 α (ആൽഫ) ഇലക്ട്രിക് എസ്‌യുവിയുടെ ഇന്ത്യയിലെ പരീക്ഷണ ഓട്ടങ്ങൾ ഹോണ്ട കാർസ് ഇന്ത്യ ആരംഭിച്ചു . ജാപ്പനീസ് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (ബിഇവി) ഓഫറായിരിക്കും ഇത്.

ഹൈവേകൾ, നഗര റോഡുകൾ, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയിലെ വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളിലൂടെ വാഹനത്തെ പരീക്ഷണ പരിപാടി വിലയിരുത്തുമെന്ന് കമ്പനി പറയുന്നു. ആഭ്യന്തര, ആഗോള വിപണികളെ ലക്ഷ്യം വച്ചുകൊണ്ട്, രാജസ്ഥാനിലെ തപുകരയിലുള്ള പ്ലാന്റിലാണ് ഹോണ്ട 0α നിർമ്മിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനത്തിനായി ഏകദേശം 12,00 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിൽ പദ്ധതിയിട്ടിരിക്കുന്ന ഇതിന്റെ ലോഞ്ചിന് സാക്ഷ്യം വഹിക്കുന്ന ആദ്യ വിപണികളിൽ ഇന്ത്യയും ജപ്പാനും ഉൾപ്പെടും.

ഡിസൈൻ ഹൈലൈറ്റുകൾ 

ഹോണ്ട 0 α എസ്‌യുവി കൺസെപ്റ്റ്, ബ്രാൻഡിന്റെ 'തിൻ, ലൈറ്റ്, വൈസ്' ഡിസൈൻ ഭാഷ ഉൾക്കൊള്ളുന്ന, ഏതാണ്ട് നിർമ്മാണ ഘട്ടത്തിലുള്ള മോഡലിന്റെ പ്രിവ്യൂ ആയിരിക്കുമെന്ന് പറയപ്പെടുന്നു. കൺസെപ്റ്റിന് സമാനമായി, അന്തിമ പതിപ്പ് നേരിയതും വീതിയുള്ളതുമായ നിലപാട് നിലനിർത്താൻ സാധ്യതയുണ്ട്, അതോടൊപ്പം പ്രകാശിതമായ ഹോണ്ട ലോഗോ, ഷാർപ്പ് റാക്ക്ഡ് ഫ്രണ്ട് വിൻഡ്‌സ്‌ക്രീൻ, എയറോ-ഒപ്റ്റിമൈസ് ചെയ്ത 19 ഇഞ്ച് അലോയ് വീലുകൾ, പ്രമുഖ വീൽ ആർച്ചുകൾ എന്നിവയുള്ള സവിശേഷമായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും ഉണ്ടായിരിക്കും.

മറ്റ് ഡിസൈൻ ഘടകങ്ങളിൽ ഒരു സൈഡ്-മൗണ്ടഡ് ചാർജിംഗ് പോർട്ട്, ഉയർന്ന ലംബ പിൻ വിൻഡ്‌സ്ക്രീൻ, പൂർണ്ണ വീതിയുള്ള U- ആകൃതിയിലുള്ള ടെയിൽലാമ്പുകൾ, ഒരു ഫോക്സ് ബാഷ് പ്ലേറ്റുള്ള പിൻ ബമ്പർ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാബിൻ സ്ഥലവും ബാറ്ററി ഓപ്ഷനുകളും

 ഹോണ്ട 0 α എസ്‌യുവിയുടെ ഇന്റീരിയർ, പവർട്രെയിൻ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും, എസ്‌യുവിക്ക് ഏകദേശം 2,700 എംഎം- 2,800 എംഎം വീൽബേസ് ഉണ്ടായിരിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇത് ക്യാബിൻ സ്ഥലം പരമാവധിയാക്കാൻ സഹായിക്കും. രണ്ട് എൽ‌എഫ്‌പി (ലിഥിയം അയൺ ഫോസ്ഫേറ്റ്) ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. കൃത്യമായ കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബാറ്ററി ശേഷി 65kWh മുതൽ 75kWh വരെയാകാൻ സാധ്യതയുണ്ട്.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും 

പുറത്തിറങ്ങുമ്പോൾ, ഹോണ്ട 0 ആൽഫ എസ്‌യുവി മഹീന്ദ്ര ബിഇ 6, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി ഇ വിറ്റാര, ടാറ്റ കർവ്വ് ഇവി, എംജി ഇസഡ്എസ് ഇവി, വരാനിരിക്കുന്ന ടൊയോട്ട ഇ-ബെല്ല എന്നിവയ്‌ക്കെതിരെ മത്സരിക്കും. എൻട്രി ലെവൽ ട്രിമിന് ഏകദേശം 25 ലക്ഷം രൂപ മുതൽ ഇവിയുടെ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവി, പാർട്ടിക്ക് 80 സീറ്റുകൾ; ടിവികെയ്ക്ക് വൻ ഓഫറുമായി തമിഴ്നാട് ബിജെപി

വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവി, പാർട്ടിക്ക് 80 സീറ്റുകൾ; ടിവികെയ്ക്ക് വൻ ഓഫറുമായി തമിഴ്നാട് ബിജെപി


 
ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് മുന്നിൽ ഓഫറുമായി തമിഴ്നാട് ബിജെപി. തങ്ങളുമായി സഖ്യത്തിലേർപ്പെടുകയാണെങ്കിൽ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവിയും മത്സരിക്കാൻ 80 സീറ്റുകളുമാണ് വാഗ്ദാനം. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യചർച്ചകൾ അവസാനഘട്ടത്തിലെത്തി എന്നാണ് വിവരം.

വിജയ്ക്ക് മുഖ്യമന്ത്രി പദം വേണം എന്ന ആവശ്യമാണ് ടിവികെ മുന്നോട്ടുവെച്ചിട്ടുളളത്. വിജയ്‌യെ എതെങ്കിലും വിധേനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി. വിജയ്‌യുടെ ആരാധക വോട്ടുകളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. വിജയ് പിടിക്കുന്ന ഓരോ വോട്ടും സഖ്യത്തിന്റെ ഭാവിയെ നിർണയിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. രണ്ട് ശതമാനം വോട്ട് വർദ്ധനവ് പോലും വലിയ മാറ്റമുണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്. അതിനാൽ ഏത് വിധേനയും സഖ്യം സാധ്യമാക്കാനുള്ള നീക്കത്തിലാണ് ബിജെപി

ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം തമിഴക വെട്രി കഴകം തള്ളിയിരുന്നു. ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി സി ടി ആർ നിർമൽ കുമാർ ആണ് എൻഡിഎ സഖ്യവാർത്തകൾ തള്ളിയത്. ബിജെപി തങ്ങളുടെ ആശയപരമായ എതിരാളികളാണെന്നും വരുന്ന വാർത്തകൾ എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ സഖ്യമുണ്ടാക്കുകയാണെങ്കിൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അംഗീകരിക്കുമോ എന്നും നിർമൽ കുമാർ ചോദിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ ബിജെപിയുമായി കൈകൊടുക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും ബിജെപി സഖ്യം ആവശ്യമെന്ന് അഭിപ്രായപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വേവിച്ച ചിക്കന്‍ എത്ര ദിവസം കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം

വേവിച്ച ചിക്കന്‍ എത്ര ദിവസം കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം


 

പല ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ് ചിക്കന്‍. ഇത് വേവിച്ചും വേവിക്കാതെയും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാറുണ്ട്. എന്നാല്‍ പാകം ചെയ്ത ചിക്കന്‍ എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാം. ശരിയായി പാകം ചെയ്ത ഭക്ഷണം പോലും ഒരു സമയം കഴിഞ്ഞാല്‍ ഭക്ഷ്യവിഷബാധയുണ്ടാക്കിയേക്കാവുന്നതുകൊണ്ടുതന്നെ ചിക്കന്റെ ഉപയോഗത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്.

വേവിച്ച ചിക്കന്‍ എത്ര ദിവസം ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ (യുഎസ്ഡിഎ) ഭക്ഷ്യ സുരക്ഷാ മാര്‍ഗനിര്‍ദേശം അനുസരിച്ച് വേവിച്ച ചിക്കന്‍ 40°F (4°C) അല്ലെങ്കില്‍ അതില്‍ താഴെയുള്ള താപനിലയില്‍ തുടരുകയാണെങ്കില്‍ സാധാരണയായി 3 മുതല്‍ 4 ദിവസം വരെ ഫ്രിഡ്ജില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും. ഗ്രില്‍ ചെയ്തതോ, വറുത്തതോ ആയ ചിക്കന്‍ വിഭവങ്ങള്‍ക്കും ഈ സമയപരിധി ബാധകമാണ്. മൂന്നോ നാലോ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചിക്കനില്‍ ബാക്ടീരിയ വളരാനുളള സാധ്യത വര്‍ധിക്കുന്നു. ഫ്രിഡ്ജില്‍ ഈ സമയത്തില്‍ കൂടുതല്‍ സമയം വയ്ക്കുന്ന ചിക്കന്‍ വിഭവങ്ങള്‍ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഭക്ഷ്യ സുരക്ഷാവിദഗ്ധര്‍ പറയുന്നു.

വേവിച്ച ചിക്കന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനുള്ള ശരിയായ വഴികള്‍
ഭക്ഷണ പദാര്‍ഥങ്ങള്‍ സുരക്ഷിതമല്ലാതെയും അശ്രദ്ധമായും കൈകാര്യം ചെയ്താല്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഭക്ഷണം എങ്ങനെ സൂക്ഷിക്കുന്നു എന്നത് ഒരു പ്രധാന കാര്യമാണ്.

രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജില്‍ വയ്ക്കാം

USDA യുടെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ച് പാകം ചെയ്ത ഭക്ഷണം, പാകം ചെയ്തശേഷം രണ്ട് മണിക്കൂറിനുളളില്‍ റഫ്രിഡ്ജറേറ്ററില്‍ വയ്ക്കണം.

വായൂ കടക്കാത്ത പാത്രത്തില്‍ അടച്ചുവയ്ക്കുക

വേവിച്ച ചിക്കന്‍ വായൂ കടക്കാത്ത പാത്രത്തിലോ നന്നായി അടച്ച പാക്കറ്റിലോ സൂക്ഷിക്കണം. ഇത് ഈര്‍പ്പം നിലനിര്‍ത്തുകയും ബാക്ടീരിയകളില്‍ നിന്ന് രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

റഫ്രിഡ്ജറേറ്ററിലെ താപനില ശ്രദ്ധിക്കുക

ഭക്ഷണവസ്തുക്കളിലെ ബാക്ടീരിയകളുടെ വളര്‍ച്ച മന്ദഗതിയിലാക്കാന്‍ റഫ്രിഡ്ജറേറ്ററില്‍ 40°F (4°C) അല്ലെങ്കില്‍ അതില്‍ താഴെയായി സൂക്ഷിക്കണമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) പറയുന്നു.

ചെറിയ പാത്രങ്ങളില്‍ സൂക്ഷിക്കുക

ഭക്ഷണം ചെറിയ പാത്രങ്ങളില്‍ ഇട്ട് സൂക്ഷിക്കുന്നത് ഭക്ഷണം വേഗത്തില്‍ തണുക്കാന്‍ സഹായിക്കുന്നു. വേഗത്തില്‍ തണുക്കുന്നതുകൊണ്ട് ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നു.

ഫ്രീസറില്‍ വച്ചാല്‍ കൂടുതല്‍ ദിവസം കേടുകൂടാതിരിക്കുമോ?

വേവിച്ച ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നത് കൂടുതല്‍ ദിവസം കേടുകൂടാതിരിക്കാന്‍ സഹായിക്കും. വേവിച്ച ചിക്കന്‍ ഗുണം നഷ്ടപ്പെടാതെ 2 മുതല്‍ 6 മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാം. മരവിപ്പിക്കുന്നത് ബാക്ടീരിയയുടെ വളര്‍ച്ച പതുക്കെയാക്കുന്നു. എങ്കിലും ഉപയോഗത്തിന് മുന്‍പ് ശരിയായ രീതിയില്‍ വീണ്ടും ചൂടാക്കേണ്ടതാണ്.

ശരിയായി ചൂടാക്കി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത

വേവിച്ച ചിക്കന്‍ ഫ്രിഡ്ജില്‍ വച്ചശേഷം നന്നായി ചൂടാക്കി ഉപയോഗിക്കേണ്ടതാണ്. 165°F (74°C) താപനിലയില്‍ ചൂടാക്കണമെന്നാണ് USDA പറയുന്നത്. ഈ താപനിലയില്‍ ചൂടാക്കുന്നത് ബാക്ടീരിയയെ നശിപ്പിക്കാന്‍ സഹായിക്കും.

ചിക്കന്‍ കേടായി എന്ന് എങ്ങനെ മനസിലാക്കാം

ഗന്ധത്തിലെ മാറ്റങ്ങള്‍ - കേടായ ചിക്കന് പുളിച്ചതോ ദുര്‍ഗന്ധം വമിക്കുന്ന ഗന്ധമോ ആയിരിക്കാം.

ഘടനയിലെ മാറ്റങ്ങള്‍ - വേവിച്ച ചിക്കന്റെ ഘടന വഴുവഴുപ്പുള്ളതോ ഒട്ടിപ്പിടിക്കുന്നതോ ആയി തോന്നിയാല്‍ അതില്‍ ബാക്ടീരിയ വളരുന്നതായി മനസിലാക്കാം

നിറവ്യത്യാസം - വേവിച്ച ചിക്കന്‍ മങ്ങിയ ചാരനിറമോ അല്‍പം പച്ച നിറമോ ആയി മാറിയാല്‍ അത് കഴിക്കാന്‍ സുരക്ഷിതമായിരിക്കില്ല.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്‍റി 20 സ്ഥാനാർത്ഥിയാകും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സാബു എം ജേക്കബ്

നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്‍റി 20 സ്ഥാനാർത്ഥിയാകും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സാബു എം ജേക്കബ്



കൊച്ചി: ട്വന്റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സാബു എം ജേക്കബ്. നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയാകും. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരും സ്ഥാനാര്‍ത്ഥിയാകും. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാർത്ഥിത്വത്തിൽ ഏറെ സന്തോഷമെന്നും അഞ്ജലി പ്രതികരിച്ചു. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയ സ്ഥാനാര്‍ത്ഥിയാകും.

 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം




തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്ക് ആണ് ചുമതല. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. തീപിടുത്തം ഉണ്ടായ സർജിക്കൽ ഐസിയു വാർഡ് പുനരാരംഭിക്കുക വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

തീപിടുത്തത്തിൽ രോഗികൾ സുരക്ഷിതർ ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 32 രോഗികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. 32 രോഗികളെയും ഉടൻതന്നെ ഐസിയുവിൽ നിന്നും മാറ്റിയെന്നും ഡോക്ടർമാർ നഴ്സുമാർ ആരോഗ്യപ്രവർത്തകർ എല്ലാവരും കൃത്യമായി ഉടൻ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. ഐസിയുവിന്റെ മുകൾ നിലയിൽ നിന്നും രോഗികളെ മാറ്റാൻ ശ്രമിവെന്നും

ഐസിയു പ്രവർത്തനം തുടരാം എന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അഡീഷണൽ ചീഫ് സെക്രട്ടറി, ഡി എം ഇ ,സൂപ്രണ്ട് എന്നിവർ ഉടൻ സ്ഥലത്ത് എത്തി. രോഗികളെ സുരക്ഷിതരാക്കുക എന്നുള്ളതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം സംയോജിതമായി ഇടപെട്ട മെഡിക്കൽ കോളേജ് ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. തീപിടുത്തം സംബന്ധിച്ച് അന്വേഷണം നടത്തും. മാതൃക പെരുമാറ്റച്ചട്ടം ഉള്ളതിനാൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ ആകില്ല. ആശുപത്രി ഭരണസമിതിയുടെ നേതൃത്വത്തിൽ തുടർ കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

 


മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നേതാവുമായ വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി.തിരുവനന്തപുരം സെഷൻസ് കോടതിയാണ്
ജാമ്യാപേക്ഷ തള്ളിയത്. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്ത പ്രവർത്തി ചെറുതായി കാണാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷണം.

നാട്ടുകാരിൽ ഒരാളുടെ വീട്ടിലാണ് മുള്ളൻപന്നി കയറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വെള്ളനാട് ശശി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിക്കുകയായിരുന്നു. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. പിന്നാലെ, ശശിയെ തിരക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ഇയാൾക്കെതിരെ വനംവകുപ്പ് കേസെടുത്തത്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെവ്‌കോ പ്രീമിയം കൗണ്ടറിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു; ഇന്ന് മുതൽ പണമിടപാട് നടത്താം

ബെവ്‌കോ പ്രീമിയം കൗണ്ടറിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു; ഇന്ന് മുതൽ പണമിടപാട് നടത്താം


 

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു. ഇന്ന് മുതൽ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ടായിരുന്നു.

കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. എന്നാൽ പണമിടപാട് പൂർണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകൾ കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകുമെന്നും ആശങ്ക ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം എന്ന ഉത്തരവ് പിൻവലിക്കുന്നത്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക