Tuesday, 17 March 2026

LPG ദൗർലഭ്യം; ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി' ഗുജറാത്തിലെത്തി,

LPG ദൗർലഭ്യം; ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി' ഗുജറാത്തിലെത്തി,


 
ഗാന്ധിനഗര്‍: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഹോര്‍മുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി' ഇന്ത്യന്‍ എല്‍പിജി കപ്പല്‍ സുരക്ഷിതമായി ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടണ്‍ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍പിജി) വഹിച്ച് കൊണ്ട് നന്ദാദേവി കപ്പല്‍ തീരത്തെത്തിയത്. ഇന്നലെ മറ്റൊരു ഗ്യാസ് വാഹിനിയായ ശിവാലിക് ഇന്ത്യയില്‍ എത്തിയിരുന്നു.

ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അതീവ അപകടസാധ്യത നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷയും സഹായവും നൽകിയിരുന്നു. ലോകത്തെ പ്രധാന സമുദ്ര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിനെത്തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം.

അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചത്. ഇന്ത്യയുടെ എണ്ണ കപ്പലുകൾ ആക്രമിക്കില്ലെന്നും ഇറാൻ ഉറപ്പ് നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസാദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റിലയൻസ് സാംസങ് സി & ടിയുമായി ഗ്രീൻ അമോണിയ വിതരണത്തിനായി ദീർഘകാല കരാർ ഒപ്പുവെച്ചു

റിലയൻസ് സാംസങ് സി & ടിയുമായി ഗ്രീൻ അമോണിയ വിതരണത്തിനായി ദീർഘകാല കരാർ ഒപ്പുവെച്ചു


 
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) ദക്ഷിണ കൊറിയയിലെ സാംസങ് സി & ടി കോർപ്പറേഷനുമായി ഗ്രീൻ അമോണിയ വിതരണത്തിനായി 15 വർഷത്തെ ദീർഘകാല സപ്ലൈ ആൻഡ് പർച്ചേസ് എഗ്രിമെന്റ് ഒപ്പുവെച്ചു. 2029 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം മുതൽ കരാർ പ്രാബല്യത്തിൽ വരും.

3 ബില്യൺ അമേരിക്കൻ ഡോളറിലധികം മൂല്യമുള്ള ഈ കരാർ ലോകത്തിലെ ഏറ്റവും വലിയ ദീർഘകാല ഗ്രീൻ അമോണിയ ഓഫ്‌ടേക്ക് കരാറുകളിൽ ഒന്നാണ്.

ഈ കരാറിലൂടെ ഇന്ത്യയിൽ നിർമ്മിക്കുന്ന സമ്പൂർണ്ണ മൂല്യശൃംഖലയിലൂടെ (end-to-end value chain) നിർമ്മിക്കുന്ന ഗ്രീൻ ഇന്ധനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പുതിയ സ്ഥാനം നേടാനാകുമെന്ന് വിലയിരുത്തപ്പെടുന്നു. ശുദ്ധ ഊർജ ഉപകരണങ്ങളുടെ ആഭ്യന്തര നിർമ്മാണം ഉൾപ്പെടെ ഇന്ത്യയുടെ നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ (NGHM) ലക്ഷ്യങ്ങളോട് അനുബന്ധിച്ചാണ് ഈ പദ്ധതി മുന്നോട്ടു പോകുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് തിരിച്ചടി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് തിരിച്ചടി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല


 

കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ചില്ല. അതുകൊണ്ട് തന്നെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. തൊണ്ടിമുതല്‍ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന തിരുവനന്തപുരം സെഷന്‍സ് കോടതി വിധി മരവിപ്പിക്കാനാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.

കുറ്റക്കാരനെന്ന കോടതി വിധി മരവിപ്പിച്ചാല്‍ മാത്രമേ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളു. ആന്റണി രാജു ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. കേസില്‍ ജനുവരി മൂന്നിനായിരുന്നു ആന്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്.

മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആന്റണി രാജുവിന് ലഭിച്ച ശിക്ഷ. ' തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത്. പ്രതികളുടെ പ്രവൃത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂര്‍വം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്', എന്നാണ് കോടതി വിധിപ്പകര്‍പ്പില്‍ പറഞ്ഞത്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും അന്ന് നീതിന്യായ വ്യവസ്ഥയുടെ പരാജയമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി പിടിയിലായിരുന്നു. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്ന സര്‍വലിയുടെ അടിവസ്ത്രത്തില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതിയിലെ ക്ലര്‍ക്കായിരുന്ന കെ എസ് ജോസും ചേര്‍ന്ന് കൃത്രിമം കാണിച്ചെന്നതാണ് കുറ്റം.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; ഒരാൾ മരിച്ചു,നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; ഒരാൾ മരിച്ചു,നിരവധി പേർക്ക് പരിക്ക്


 
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ചു കയറി ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

ബാലരാമപുരം അവണാംകുഴിയിൽ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.

ഓട്ടോ ഡ്രൈവർ സുധാകരൻ(63) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് ആദ്യം തട്ടുകടയിലേക്കും പിന്നീട് വെയിറ്റിംഗ് ഷെഡിലേക്കും പിന്നാലെ ഓട്ടോ സ്റ്റാൻഡിലേക്കും ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈകുന്നേരം 6 മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവുണ്ടോ? ടിഒഡി ആർക്കെല്ലാം ബാധകം? കെഎസ്ഇബിയുടെ വിശദീകരണം

വൈകുന്നേരം 6 മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവുണ്ടോ? ടിഒഡി ആർക്കെല്ലാം ബാധകം? കെഎസ്ഇബിയുടെ വിശദീകരണം


 
തിരുവനന്തപുരം: വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ എല്ലാവർക്കും വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. എല്ലാവർക്കും വർദ്ധന ബാധകമല്ലെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും 20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും എല്ലാ വിഭാഗം എച്ച്ടി/ഇഎച്ച്ടി ഉപഭോക്താക്കൾക്കും മാത്രമാണ് ടിഒഡി അഥവാ ടൈം ഓഫ് ഡേ ബില്ലിങ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു. ദിവസത്തെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ബില്ലിങ് തീരുമാനിക്കുന്നത്

250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നോർമൽ സോണ്‍ ആയി കണക്കാക്കും. ഈ സമയത്ത് ഗാർഹിക താരിഫിനേക്കാൾ 10 ശതമാനം കുറവ് നിരക്ക് മാത്രമേ ഈടാക്കൂ. വൈകുന്നേരം 6 മുതൽ രാത്രി 10 വരെ നാല് മണിക്കൂർ സമയം പീക് സോണാണ്. ഈ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് ഗാർഹിക താരിഫിനേക്കാൾ 25 ശതമാനം കൂടുതൽ നിരക്ക് നൽകേണ്ടി വരും. രണ്ടിരട്ടിയോ മൂന്നിരട്ടിയോ ബിൽ നൽകണമെന്നത് തെറ്റായ പ്രചാരണമാണെന്ന് കെഎസ്ഇബി അറിയിക്കുന്നു. രാത്രി 10 മുതൽ രാവിലെ 6 വരെ ഗാർഹിക താരിഫ് നിരക്കിൽ തന്നെ വൈദ്യുതി ഉപയോഗിക്കാം.

അനാവശ്യ ലൈറ്റുകൾ അണയ്ക്കുക, കൂടുതൽ പവർ എടുക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കുക, എസി 25 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്യുക, എൽഇഡി ബൾബുകൾ ഉപയോഗിക്കുക എന്നിവയെല്ലാം ചെയ്യാം. ഇസ്തിരിപ്പെട്ടി, വാട്ടർ ഹീറ്റർ, മിക്സി, വാഷിങ് മെഷീൻ തുടങ്ങിയവ വൈകുന്നേരം ആറിന് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കി പകൽ സമയത്ത് ഉപയോഗിച്ചാൽ 35 ശതമാനത്തിലേറെ തുക ലാഭിക്കാമെന്നും കെഎസ്ഇബി ഓർമിപ്പിക്കുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുരങ്ങുകളെ ഓടിക്കണം; കരടി വേഷം ധരിച്ച് ഉത്തർപ്രദേശിലെ കർഷകർ

കുരങ്ങുകളെ ഓടിക്കണം; കരടി വേഷം ധരിച്ച് ഉത്തർപ്രദേശിലെ കർഷകർ


 
കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താൻ വിചിത്രമായ വഴി തേടി ഉത്തർപ്രദേശിലെ ഒരു കർഷകൻ. സംഭാൽ ജില്ലയിലെ ഫിറോസ്പൂർ ഗ്രാമത്തിലാണ് സംഭവം. തന്‍റെ പാടത്തെ വിളകൾ സംരക്ഷിക്കാൻ കരടിയുടെ വേഷം ധരിച്ചാണ് ധരംബീർ എന്ന കർഷകൻ ഇപ്പോൾ കാവലിരിക്കുന്നത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻ ഐ പുറത്തുവിട്ടതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി

കരടി വേഷം

ഗ്രാമത്തിലെ ഉരുളക്കിഴങ്ങ്, സ്ട്രോബെറി പാടങ്ങളിൽ നൂറിലധികം കുരങ്ങുകളാണ് ദിവസവും നാശനഷ്ടങ്ങൾ വരുത്തുന്നത്. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ധരംബീറും മറ്റ് ഏതാനും കർഷകരും ചേർന്ന് 4,000 രൂപ മുടക്കി കരടി വേഷം വാങ്ങിയത്. ഈ വേഷം ധരിച്ച് പാടത്തിറങ്ങിയാൽ കുരങ്ങുകൾ പേടിച്ച് ഓടുമെന്ന് കർഷകർ പറയുന്നു. "കുരങ്ങുകൾ വലിയ ശല്യമാണ്. ഈ വേഷത്തിൽ ഞങ്ങളെ കാണുമ്പോൾ അവ പേടിച്ച് ഓടുന്നുണ്ട്. നിലവിൽ രണ്ട് മൂന്ന് പേർ ഇത്തരത്തിൽ കരടി വേഷം ധരിച്ച് കാവൽ നിൽക്കുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം വേണം," - ധരംബീർ പറയുന്നു.

ശാശ്വത പരിഹരമല്ല

സംഭവം ശ്രദ്ധയിൽപ്പെട്ടതായി പ്രാദേശിക ഫോറസ്റ്റ് റേഞ്ചർ മനോജ് കുമാർ അറിയിച്ചു. എങ്കിലും കരടി വേഷം ധരിക്കുന്നത് ഒരു ശാശ്വത പരിഹാരമല്ലെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. "ഒരു സ്ഥലത്ത് നിന്ന് ഓടിച്ചാൽ കുരങ്ങുകൾ മറ്റൊരു സ്ഥലത്തേക്ക് പോകും. അവയെ പിടികൂടി കാട്ടിലേക്ക് മാറ്റുകയാണ് ഏക പോംവഴി. ഇതിനായി വനംവകുപ്പ് എല്ലാ ശ്രമങ്ങളും നടത്തും. മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് കുരങ്ങുകളെ പിടികൂടാൻ ശക്തമായ നടപടികൾ സ്വീകരിക്കും," എന്ന് മനോജ് കുമാർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം 3.5 ലക്ഷത്തിലധികം ആളുകളാണ് ഈ കർഷകന്‍റെ 'കരടി വേഷം' കണ്ടത്. വന്യമൃഗശല്യം നേരിടാൻ കർഷകർ ഇത്തരം വിചിത്ര മാർഗങ്ങൾ തേടേണ്ടി വരുന്നത് ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്


 

ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്ന് ഡോണള്‍ഡ് ട്രംപ്. തങ്ങള്‍ക്കാരുടെയും സഹായം ആവശ്യമില്ലെന്നും ലോകത്തെ ഏറ്റവും ശക്തിയുള്ള രാഷ്ട്രമാണ് അമേരിക്കയെന്നും അമേരിക്കയ്ക്കാണ് ഏറ്റവും ശക്തമായ സൈന്യമുള്ളതെന്നും ട്രംപ് പറഞ്ഞു. സഖ്യകക്ഷികള്‍ ഏതു മട്ടില്‍ പ്രതികരിക്കുമെന്നറിയാനാണ് താന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്നും ട്രംപ് വ്യക്തമാക്കി.

ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തോട് ലോകരാജ്യങ്ങള്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ പ്രതികരണം.അമേരിക്കന്‍ സഖ്യകക്ഷികളായ ജര്‍മനിയും സ്പെയ്നും ഇറ്റലിയും ഫ്രാന്‍സും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്‍ ട്രംപിന്റെ നിര്‍ദ്ദേശം നിരസിച്ചിരുന്നു.

ഹോര്‍മൂസില്‍ നാവികവിന്യാസത്തിന് സഖ്യകക്ഷികള്‍ സഹായിച്ചില്ലെങ്കില്‍ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതികരണം. തങ്ങളോട് ആലോചിച്ചിട്ടല്ല അമേരിക്ക പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതെന്ന് ജര്‍മനി പരസ്യമായി നിലപാടെടുത്തു. യുദ്ധക്കപ്പലുകള്‍ ഹോര്‍മൂസിലേക്ക് അയക്കുന്നത് യുദ്ധം വ്യാപിക്കാനെ ഇടയാക്കുകയുള്ളുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമെറും വ്യക്തമാക്കി. തന്റെ അഭ്യര്‍ത്ഥന ലോകനേതാക്കള്‍ പരസ്യമായി തള്ളിയത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്നും സഖ്യകക്ഷികള്‍ ഏതു മട്ടില്‍ പ്രതികരിക്കുമെന്നറിയാനാണ് താന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്നും ട്രംപ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക