Thursday, 26 March 2026

സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്


 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,720 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 13,465 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. മുമ്പ് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവില മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ലക്ഷത്തില്‍ താഴെയെത്തിയിരുന്നു. എങ്കിലും പൊന്ന് വീണ്ടും തിരികെ കയറി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങള്‍ മൂലമാണ് സ്വര്‍ണവില ഇടിയുന്നതെന്നാണ് വിലയിരുത്തല്‍.

ഈ മാസം ഇതുവരെ പവന് 31800 രൂപ കുറഞ്ഞു. പല ദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്ക് ശേഷവുമെല്ലാം വന്‍ തോതില്‍ വിലയിടിയുന്ന സാഹചര്യമുണ്ടായി. മാര്‍ച്ച് 23ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,480 രൂപയിലേക്കാണ് എത്തിയിരുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്


 
അബുദാബി: അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഇറാനിൽ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. എന്നാൽ, തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

അപകടത്തിൽ രണ്ട് വ്യക്തികൾ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും സൈന്യം ആകാശത്തുവെച്ച് തന്നെ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് അടിയന്തര സേവന വിഭാഗങ്ങൾ ഉടൻ തന്നെ എത്തിച്ചേരുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. നിലവിൽ സുരക്ഷാ ഏജൻസികൾ പ്രദേശം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പൊതുജനങ്ങൾ പരിഭ്രാന്തരാകരുത് എന്നും സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങൾക്കെതിരെ കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആന്ധ്രയെ നടുക്കിയ അപകടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ആന്ധ്രയെ നടുക്കിയ അപകടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു


 
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മർക്കാപുരത്ത് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ചികിത്സാ സഹായമായി 50000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. ദാരുണമായ അപകടമാണ് ആന്ധ്രയിൽ നടന്നതെന്നും യാത്രക്കാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ധന വില വര്‍ധിപ്പിച്ച് നയാര എനര്‍ജി; പെട്രോളിന് കൂട്ടിയത് അഞ്ച് രൂപയിലേറെ

ഇന്ധന വില വര്‍ധിപ്പിച്ച് നയാര എനര്‍ജി; പെട്രോളിന് കൂട്ടിയത് അഞ്ച് രൂപയിലേറെ



ഇന്ധന വില വര്‍ധിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് 5 രൂപ 30 പൈസയും ഡീസല്‍ ലിറ്റര്‍ 3 രൂപ വീതവുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള നയാര പമ്പുകളില്‍ വില വര്‍ധന പ്രാബല്യത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. നയാരയ്ക്ക് പിന്നാലെ മറ്റ് കമ്പനികളും ഇന്ധന വില കൂട്ടുമോ എന്ന ആശങ്ക ശക്തമാണ്.

ഇറാന്‍- ഇസ്രയേല്‍- അമേരിക്ക യുദ്ധ സമാന സാഹചര്യവും കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് കടക്കാനാകാത്തതും ഇന്ധന ക്ഷാമമുണ്ടാക്കിയേക്കുമെന്ന് ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നുമാണ് ഇക്കഴിഞ്ഞ സര്‍വകക്ഷിയോഗത്തില്‍ ഉള്‍പ്പെടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. നയാര വില കൂട്ടിയത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും മറ്റ് കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തെ പ്രീമിയം പെട്രോളിന്റെ വില വര്‍ധിപ്പിച്ചിരുന്നു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി ആഷ്ന, കയ്യിലുള്ളത് 84 രൂപ!

ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി ആഷ്ന, കയ്യിലുള്ളത് 84 രൂപ!


 
കോടികളുടെ ആസ്തിയുള്ള സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 84 രൂപ മാത്രം ആസ്തിയുള്ള സ്ഥാനാര്‍ത്ഥിയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഏറ്റുമാനൂരിലെ എസ്.യു.സി.ഐ സ്ഥാനാർത്ഥി 26 വയസ്സുള്ള ആഷ്‌ന തമ്പി കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് പിരിവെടുത്താണ് പ്രചാരണ ചെലവിനുള്ള പണം കണ്ടെത്തുന്നത്.

ആഷ്‌ന പത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തിവിവരത്തിലുള്ളത് 84 രൂപ. സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർഥിയാണ് ആഷ്ന. സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഇല്ല. പത്രിക നൽകിയ ദിവസം കൈയിൽ ഉണ്ടായിരുന്നത് വെറും 40 രൂപ. അക്കൗണ്ടിൽ 44-ഉം. സൂക്ഷ്മപരിശോധനാദിവസം കൈയിലുള്ളത് 50 രൂപ. 19 രൂപയ്ക്ക് ഫോൺ റീ ചാർജ് ചെയ്തപ്പോൾ അക്കൗണ്ടിൽ ബാക്കി 25 രൂപ.

സമരമുഖങ്ങളില്‍ സജീവമായിട്ടുള്ള പൊതു പ്രവര്‍ത്തക എന്ന നിലയില്‍ മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് പൊതു പ്രവര്‍ത്തിനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്‌ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരുവനന്തപുരത്ത് സമരത്തിനിടെ ആശവർക്കർമാർ മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകും: ഇറാൻ

ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകും: ഇറാൻ


 
തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലും ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുമെന്നറിയിച്ച് ഇറാൻ. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ അഞ്ച് രാജ്യങ്ങളുടെ കപ്പലുകൾക്ക് സംഘർഷ ബാധിത പ്രദേശമായ ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി കടക്കാൻ അനുവദിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇറാൻ സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി ഇക്കാര്യം അറിയിച്ചത്. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ലെന്നും ഇറാനുമായി സൗഹൃത ബന്ധമുള്ള രാജ്യങ്ങളുടെ കപ്പലുകൾ സംഘർഷ ബാധിത പ്രദേശം വഴി കടന്നു പോകാൻ അനുവാദമുണ്ടെന്നും അരാ​ഗ്ചി പറഞ്ഞു.

അതേസമയം, ശത്രുരാജ്യങ്ങളുടെ കപ്പലുകളെ ഹോർമൂസ് കടക്കാൻ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. അമേരിക്കയുടെയോ, ഇസ്രയേലിൻ്റെയോ, പശ്ചിമേഷ്യൻ സംഘർഷത്തെ സഹായിക്കുന്ന ​ഗൾഫ് രാജ്യങ്ങളുടെയോ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ അനുമതി നൽകില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. ഇറാൻ സംഘർഷാവസ്ഥയിൽ തുടരുകയാണ്. ഞങ്ങളുടെ പ്രദേശവും സംഘർഷ ബാധിത പ്രദേശമാണ്. ഇവിടെ ശത്രുരാജ്യങ്ങളുടെയോ അവരുടെ സഖ്യകക്ഷികളുടെയോ കപ്പലുകൾക്ക് പ്രവേശനമനുവധിക്കില്ലെന്നാണ് ഇറാൻ്റെ വിദേശകാര്യ മാന്ത്രാലയം വ്യക്തമാക്കിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, കാറ്ററിം​ഗ് കമ്പനിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി

വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, കാറ്ററിം​ഗ് കമ്പനിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി


 
പാറ്റ്ന: വന്ദേ ഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകിയ ഐആർസിടിസിക്ക് റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി. പാറ്റ്ന ടാറ്റാന​ഗർ വന്ദേഭാരത് എക്സ്പ്രസിൽ ഈമാസം 15 നാണ് സംഭവം. റെയിൽവേ യാത്രക്കാരനാണ് പരാതി നൽകിയത്. ട്രെയിനിൽ കാറ്ററിം​ഗ് സർവീസ് നടത്തിയ കമ്പനിക്ക് 50 ലക്ഷവും പിഴ ചുമത്തി. കമ്പനിയുടെ കരാർ റദ്ദാക്കി. പുഴുവരിച്ച തൈര് അത്താഴത്തിന് വിതരണം ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ കടുത്ത നടപടി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക