Tuesday, 21 April 2026

യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍; സംഭവം ലെബനനില്‍

യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍; സംഭവം ലെബനനില്‍



ബെയ്‌റൂത്ത്: തെക്കന്‍ ലെബനനില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍. ഡെബേലിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലുള്ള പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേല്‍ സൈനികന്‍ തകര്‍ത്തത് ശരിക്കും സംഭവിച്ചത് തന്നെയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സമ്മതിച്ചു.

യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേല്‍ സൈനികന്‍ തകര്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നത്. പലസ്തീനിയന്‍ റിപ്പോര്‍ട്ടറായ യുനിസ് തിരാവിയാണ് ചിത്രം പുറത്തുവിട്ടത്. ചിത്രം പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് പ്രതികരിച്ചത്.

ആദ്യം ചിത്രത്തിന്റെ വസ്തുത പരിശോധിക്കട്ടെയാണ് ചിത്രം പുറത്തുവന്നപ്പോള്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് ലെ.കേണല്‍ നദാവ് ഷോഷാണി പ്രതികരിച്ചത്. പിന്നീട് ചിത്രം ശരിക്കുള്ളത് തന്നെയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സമ്മതിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അനുമതിയില്ലാതെ ഹോർമൂസ് കടക്കരുത്'; പശ്ചിമേഷ്യയിൽ തുടരുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ നാവികസേന

'അനുമതിയില്ലാതെ ഹോർമൂസ് കടക്കരുത്'; പശ്ചിമേഷ്യയിൽ തുടരുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ നാവികസേന

 


ന്യൂ ഡൽഹി: ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണത്തിന് ശേഷം സുരക്ഷാ മുന്നോരുക്കങ്ങൾ കടുപ്പിച്ച് ഇന്ത്യൻ നാവികസേന. പേർഷ്യൻ ​ഗൾഫിൽ തുടരുന്ന ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന പ്രത്യേക സുരക്ഷാ നിർദേശങ്ങൾ നൽകി. സുരക്ഷയുടെ ഭാ​ഗമായി ലാറാക് ദ്വീപിൽ നിന്ന് മാറി നിൽക്കാനും മാർ​ഗ നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രം യാത്ര തുടരാനുമാണ് ഇന്ത്യൻ നാവികസേന മുന്നറിയിപ്പ് നൽകിയത്. ഹോർമൂസ് കടലിടുക്ക് കടക്കാൻ കാത്തിരിക്കുന്ന എല്ലാ കപ്പലുകളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഇന്ത്യൻ നാവികസേന അറിച്ചു.

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ 11 ഇന്ത്യൻ കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നത്. അമേരിക്കയുമായുള്ള ചർച്ച പരാജയപ്പെട്ടത്തിന് പിന്നാലെ ഇറാൻ വീണ്ടും ഹോർമൂസിൽ ഉപരോധം ശക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാ​ഗമായി ഇന്ത്യൻ കപ്പലുകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഒമാന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. 20 ലക്ഷം ബാരല്‍ എണ്ണയുമായി ഹോര്‍മൂസ് കടക്കുകയായിരുന്ന ജാഗ് അര്‍ണവ് എന്ന കപ്പലിന് നേരെയാണ് ഒമാന്റെ വടക്കന്‍ തീരത്തുവെച്ച് ഇറാന്‍ സൈന്യം വെടിയുതിര്‍ത്തത്. ആക്രമണത്തെ തുടര്‍ന്ന് കപ്പല്‍ തിരിച്ച് വിട്ടിരുന്നു. ഹോർമൂസിൽ നിന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ തിരിച്ചുവിട്ടെന്ന റിപ്പോർട്ടുകളും ഇതിനിടെ വന്നിരുന്നു.












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടമററം രത്നപ്പൻ എളിമയുടെ ആൾരൂപം.  ഡോ. കുര്യാസ്കുമ്പളക്കുഴി.

ഇടമററം രത്നപ്പൻ എളിമയുടെ ആൾരൂപം. ഡോ. കുര്യാസ്കുമ്പളക്കുഴി.



ചിന്തയിൽ ഔന്നത്യവും ജീവിതത്തിൽ ലാളിത്യവും പുലർത്തിയ വ്യക്തിയായിരുന്നു ഇടമററം രത്നപ്പൻ എന്ന് മുൻവിവരാവകാശ കമ്മീഷണറും സാഹിത്യനിരൂപകനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി അഭിപ്രായപ്പെട്ടു.

ഇടമററംരത്നപ്പന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് പാലാസഹൃദയസമിതിയും സഫലം 55 പ്ലസും ചേർന്ന് നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹൃദയസമിതി പ്രസിഡന്റ്‌ രവിപുലിയന്നൂർ അദ്ധ്യക്ഷനായിരുന്നു. ഇടമററംരത്നപ്പന്റെ സമ്പൂർണ കൃതികൾ മൂന്നാം ഭാഗത്തിന്റെ പ്രകാശനവും നടന്നു. സാഹിത്യകാരൻ ജോണി പ്ളാത്തോട്ടം പുസ്തകസ്വീകരണവും ജോസ്മംഗലശേരി പുസ്തകസമർപ്പണവും നടത്തി. ഡോ. ടി. വി. മുരളീവല്ലഭൻ, ഡോ. ആൻസിജോസഫ്, ഡോ. കെ. കെ. ബാലചന്ദ്രൻ, വി എം. അബ്ദുള്ളാഖാൻ, ജി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന, സാധനങ്ങള്‍ നശിപ്പിച്ചു; സംഭവം തൃശൂരില്‍

ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന, സാധനങ്ങള്‍ നശിപ്പിച്ചു; സംഭവം തൃശൂരില്‍


 
തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്. ഹോട്ടലിന്റെ മുന്‍ വാതില്‍ തകര്‍ത്ത് ഹോട്ടലിന്റെ അകത്തു കയറുകയായിരുന്നു. ഹോട്ടലിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ഹോട്ടലിനോട് ചേര്‍ന്ന് തന്നെയാണ് ജോണ്‍സനും കുടുംബവും താമസിക്കുന്നത്. വലിയ ശബ്ദം കേട്ട് ജോണ്‍സന്റെ ഭാര്യയും മകളും വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഹോട്ടലിനകത്ത് കാട്ടാന നില്‍ക്കുന്നത് കാണുകയായിരുന്നു.

ഉടനെ ബഹളം വെച്ച് കാട്ടാനയെ പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിക്കുകയായിരുന്നു. ജോണ്‍സണ്‍ പെരിങ്ങല്‍കുത്ത് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലെ ജീവനക്കാരനാണ്. സംഭവ സമയം ഭാര്യയും മകളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജസ്ഥാനിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വൻ തീപിടിത്തം

രാജസ്ഥാനിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വൻ തീപിടിത്തം



ജയ്പുര്‍: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വന്‍ തീപിടിത്തം. പച്പദ്രയില്‍ നിർമാണം പൂർത്തിയായ സംസ്‌കരണ ശാലയിലാണ് തീപിടിത്തമുണ്ടായത്. സംസ്‌കരണശാലയുടെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സ്ഥലം സന്ദർശിച്ചു. കുറഞ്ഞത് 30 മുതൽ 35 വരെ അഗ്നിശമന സേനകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണ്. അന്വേഷണത്തിന് ശേഷം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിയുമെന്നും പച്പദ്ര സ്റ്റേഷൻ ഹൗസ് ഓഫീസർ അച്ല റാം പറഞ്ഞു. സംഭവത്തിന് ശേഷം റിഫൈനറിയിലെ ഫയർ സേഫ്റ്റി സിസ്റ്റം സജീവമാക്കി. ഫയർ ബ്രിഗേഡ് ടീമുകളും ഹൈഡ്രന്റ് സിസ്റ്റങ്ങളും വിന്യസിച്ചതായും അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് നടന്ന സംഭവത്തെ നിർഭാഗ്യകരമാണെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ ആഡംബര വാഹനം ഇടിച്ചു; ഹൈദരാബാദിൽ യുവാവിന് ദാരുണാന്ത്യം

ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ ആഡംബര വാഹനം ഇടിച്ചു; ഹൈദരാബാദിൽ യുവാവിന് ദാരുണാന്ത്യം



ഹൈദരാബാദ് : ഹൈദരാബാദിലെ പ്രശസ്തമായ കേബിള്‍ ബ്രിഡ്ജില്‍ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ആഡംബര വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് ഹാഫിസ്‌പേട്ട് സ്വദേശിയായ ശ്യാം രാജ് (32) ആണ് മരിച്ചത്. ദുര്‍ഗം ചെറുവു കേബിള്‍ ബ്രിഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാംരാജിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

ദുർഗം ചെറുവു കേബിൾ ബ്രിഡ്ജിൽനിന്ന് ഭാര്യയുടെ ഫോട്ടോ എടുക്കുകയായിരുന്നു ശ്യാംരാജ്. ഭാര്യയുടെ ചിത്രം പകർത്തുന്നതിനിടെ അമിതവേഗത്തിലെത്തിയ മെഴ്‌സിഡസ് ബെൻസ് നടപ്പാതയിലേക്ക് പാഞ്ഞുകയറുകയും ശ്യാം രാജിനെ ഇടിക്കുകയുമായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍



ആലപ്പുഴ : ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. തിരുവല്ല കണ്ടുചിറയില്‍ വീട്ടില്‍ മനീഷാണ് (27) അറസ്റ്റിലായത്.

19 ന് വൈകിട്ട് ഏറനാട് എക്‌സ്പ്രസ് ആലപ്പുഴ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട അല്‍പസമയത്തിനകമാണ് സംഭവം. ടിടിഇയുടെ പരാതിയിലാണ് മനീഷിനെ അറസ്റ്റ് ചെയ്തത്. വനിതാ ടിടിഇ മനീഷിനോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ അസഭ്യം പറയുകയും ടിടിഇയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി കായംകുളം സ്റ്റേഷനില്‍ ഇറക്കുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കൊല്ലത്തേക്കു പോകുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്.

 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക