Saturday, 9 May 2026

ഇന്തോനേഷ്യൻ ദ്വീപിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു

ഇന്തോനേഷ്യൻ ദ്വീപിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു



വെള്ളിയാഴ്ച രാവിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഇന്തോനേഷ്യയിലെ മൗണ്ട് ഡുകോണോയിൽ കാൽനടയാത്ര നടത്തിയ മൂന്ന് പേർ മരിച്ചു.

വടക്കൻ മാലുക്കു ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം 10 കിലോമീറ്റർ (ആറ് മൈൽ) ആകാശത്തേക്ക് ചാരം വിതറുന്നത് പൊട്ടിത്തെറിയുടെ വീഡിയോകളും ചിത്രങ്ങളും കാണിക്കുന്നു.

നിയന്ത്രണങ്ങൾക്കിടയിലും പർവതത്തിൽ കാൽനടയാത്ര നടത്തുന്ന 20 സിംഗപ്പൂർ, ഇന്തോനേഷ്യൻ സ്വദേശികളുടെ സംഘത്തിലെ മൂന്ന് പേരുടെ ഭാഗമായിരുന്നു ഇരകൾ. സംഘത്തിലെ ബാക്കിയുള്ളവരെ ഒടുവിൽ രക്ഷാപ്രവർത്തകർ കണ്ടെത്തി പർവതത്തിൽ നിന്ന് ഒഴിപ്പിച്ചു.

കഴിഞ്ഞ മാർച്ച് മുതൽ 200-ലധികം തവണ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. സുരക്ഷാ കാരണങ്ങളാൽ മല കയറുന്നതിനെതിരെ ഉദ്യോഗസ്ഥർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഏറ്റവും പുതിയ സ്ഫോടനം പ്രാദേശിക സമയം 07:41 ന് (വ്യാഴാഴ്ച 22:41 GMT) പുലർച്ചെ മലകയറ്റത്തിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു.

അടുത്തുള്ള നഗരമായ ടെർനേറ്റിൽ നിന്നുള്ള രണ്ട് സിംഗപ്പൂർ സ്വദേശികളും ഒരു പ്രദേശവാസിയും മരിച്ചതായി ഇന്തോനേഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട വിദേശികളായ രണ്ടുപേരും പുരുഷന്മാരാണെന്ന് കരുതപ്പെടുന്നു, ഒരാൾക്ക് 30 വയസ്സും മറ്റൊരാൾക്ക് 27 വയസ്സും. ഇരയായത് ഒരു സ്ത്രീയാണെന്ന് പറയപ്പെടുന്നു, പക്ഷേ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.

മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഇപ്പോഴും പർവതത്തിലാണെന്ന് നോർത്ത് ഹാൽമഹേര പോലീസ് മേധാവി എർലിച്സൺ പസാരിബു പറഞ്ഞു - എന്നിരുന്നാലും കാൽനടയാത്രക്കാരായ മിക്കവരെയും സുരക്ഷിതമായി ഒഴിപ്പിച്ച് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിക്കുന്നതിനായി സംഘത്തിലെ രണ്ട് പോർട്ടർമാരാണ് മലയിൽ താമസിച്ചത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ ടി20 ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നു; ഗംഭീറിന് താത്പര്യം സഞ്ജുവിനോടെന്ന് റിപ്പോർട്ട്

ഇന്ത്യൻ ടി20 ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നു; ഗംഭീറിന് താത്പര്യം സഞ്ജുവിനോടെന്ന് റിപ്പോർട്ട്



ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ മാറ്റം വരുന്നു. ടി20 ടീമിൽ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നായകസ്ഥാനത്തടക്കം അഴിച്ചപണി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ ഇന്ത്യയുടെ ടി20 ടീമിന്റെ നായകൻ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സൂര്യകുമാർ യാദവിനെ മാറ്റി ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി ശ്രേയസ് അയ്യരെ കൊണ്ടുവരാൻ അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റി ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സഞ്ജു സാംസണെയാണ് നായകസ്ഥാനത്തേക്ക് മാനേജ്മെന്റ് പ്രധാനമായും പരിഗണിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. കോച്ച് ഗൗതം ഗംഭീറിന് താത്പര്യം സഞ്ജുവിനോടെന്നാണ് റിപ്പോർട്ടുകൾ.

ശ്രേയസ് അയ്യർ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് ഇപ്പോഴും ശ്രേയസ്. എന്നാൽ സമീപകാലത്തെ സ്ഥിരതയാർന്ന പ്രകടനവും സഞ്ജുവിന് ഗുണകരമാകുന്നു. നിരവധി പ്രതിസന്ധികൾക്കും പരാജയങ്ങൾക്കും ശേഷമാണ് സഞ്ജു ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ചതും ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും വിധം വളർന്നതും. ബാറ്റിംഗിലെ പ്രകടനം മങ്ങിയതാണ് സൂര്യയ്ക്ക് തിരിച്ചടിയായത്.

ഇന്ത്യൻ കുപ്പായത്തിൽ ബാറ്റിംഗിൽ പരാജയപ്പെടുന്ന സൂര്യകുമാറിന് ഐപിഎൽ 2026ലും ആ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഇന്ത്യയുടെ ടി20 ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററാണ് സഞ്ജു. വരാനിരിക്കുന്ന പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാൻ അനുയോജ്യനായ താരം സഞ്ജുവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ: പേറ്റന്റ് സമർപ്പിച്ച് ടൊയോട്ട

ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ: പേറ്റന്റ് സമർപ്പിച്ച് ടൊയോട്ട



ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ എത്തിക്കാൻ ടൊയോട്ട. ഇതിനായി കമ്പനി പേറ്റന്റ് സമർപ്പിച്ച് കഴിഞ്ഞു. മാക്സി-സ്കൂട്ടർ വിഭാഗത്തിലെ പരിചിതമായ പേരായ സുസുക്കി ബർഗ്മാൻ 400 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്കൂട്ടർ എത്തുക. പരിസ്ഥിതി സൗഹൃദ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഇലക്ട്രിക് വാഹനങ്ങൾ ആധിപത്യം തുടരുമ്പോഴാണ് ഹൈഡ്രജൻ ഇന്ധനമായി ഉപയോ​ഗിക്കുന്ന വാഹനങ്ങൾ വിപണിയിലേക്കെത്തിക്കാൻ നീക്കങ്ങൾ നടക്കുന്നത്.

നിലവിൽ ടൊയോട്ട മിറായ്, ഹ്യുണ്ടായ് നെക്സോ എന്നിവ ഹൈഡ്രജൻ ഇന്ധനമാക്കി ഉപയോ​ഗിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സ്കൂട്ടറിലേക്കും ഹൈഡ്രജൻ ഇന്ധനത്തിന്റെ പ്രായോ​ഗികത എത്തിക്കുന്നത്. ഈ സ്കൂട്ടറിന്റെ പ്രധാന ആകർഷണം അതിന്റെ ഹൈഡ്രജൻ ഇന്ധന സെൽ സംവിധാനമാണ്. പരമ്പരാഗത ഇന്ധനം നിറയ്ക്കുന്നതിനുപകരം, മാറ്റിസ്ഥാപിക്കാവുന്ന ഹൈഡ്രജൻ കാനിസ്റ്ററുകളാണ് രൂപകൽപ്പനയിൽ ഉപയോഗിക്കുന്നത്. ചില ഇലക്ട്രിക് സ്കൂട്ടറുകൾ നീക്കം ചെയ്യാവുന്ന ബാറ്ററികൾ ഉപയോഗിക്കുന്നതുപോലെ, ഇന്ധനം തീരുന്നതനുസരിച്ച് ഇവ മാറ്റി സ്ഥാപിക്കാം.

പേറ്റന്റിൽ‌ മെക്കാനിക്കൽ വിശദാംശങ്ങളും വെളിപ്പെടുത്തുന്നു. എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഹൈഡ്രജൻ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് ലളിതവും സുരക്ഷിതവുമാക്കുന്നതിന് ടൊയോട്ട ഒരു സ്വിംഗ്-ഔട്ട് മെക്കാനിസം, ലിങ്കേജ് അധിഷ്ഠിത സിസ്റ്റം എന്നിവയുൾപ്പെടെ ഒന്നിലധികം രീതികൾ പേറ്റന്റിൽ കാണിച്ചിട്ടുണ്ട്.2 023 ലെ ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുക്കി ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ബർഗ്മാൻ ആശയം പ്രദർശിപ്പിച്ചിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്ക്ക് 118 പേരുടെ പിന്തുണ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

വിജയ്ക്ക് 118 പേരുടെ പിന്തുണ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ



ചെന്നൈ: തമിഴകത്ത് വീണ്ടും ട്വിസ്റ്റ്. ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം. വിജയ്ക്ക് 118 പേരുടെ പിന്തുണ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ലോക്ഭവന്‍ അറിയിച്ചു. വിജയ് കൈമാറിയത് 116 പേരുടെ പിന്തുണ കത്ത് മാത്രമാണെന്നും സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ലോക്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണക്കത്ത് മാത്രമാണ് വിജയ് ലോക്ഭവന് നല്‍കിയത്. വിസികെയുടെ പിന്തുണ ലഭിച്ചെന്നായിരുന്നു നേരത്തെ ടിവികെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിസികെയുടെ പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. വിസികെ ഇപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ടിവികെയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. വിസികെ അധ്യക്ഷന്‍ തിരുമാവളവന്‍ എംകെ സ്റ്റാലിനെ കാണാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ടിവികെയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുസ്ലിം ലീഗ് ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. പിന്തുണയ്ക്കുന്നത് ടിവികെയെ അല്ലെന്ന് ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഖാദർ മൊയ്തീൻ വിശദമാക്കി. ഗവർണറുടെ സർക്കാർ രൂപീകരണ ശ്രമങ്ങളെ ആണ് പിന്തുണയ്ക്കുന്നത്.

ഭരിക്കുന്ന സർക്കാരിനെ ഉപാധികൾ ഇല്ലാതെ നിയമസഭയിൽ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം, സിപിഐ ഓഫീസുകള്‍ വിജയ് സന്ദർശിച്ചിരുന്നു. പിന്തുണ നല്‍കിയതിന് നന്ദി അറിയിക്കാനാണ് വിജയ് പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ചതിന് ശേഷമാണ് വിജയ് ഇടതുനേതാക്കളെ കണ്ടത്. 'ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. അതിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 6 എംഎല്‍എമാര്‍ കൂടി ആവശ്യമാണ്. ഞങ്ങള്‍ സിപിഐഎമ്മും സിപിഐയും വിസികെയും ചേര്‍ന്ന് 6 എംഎല്‍എമാരുണ്ട്. ഞങ്ങള്‍ പിന്തുണ അറിയിച്ചു കഴിഞ്ഞു. അത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണ്. ഞങ്ങള്‍ ജനാധിപത്യത്തിനൊപ്പമാണ്. ജനങ്ങള്‍ക്കൊപ്പമാണ്'- സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യന്‍ പറഞ്ഞു.

ഒരു കാരണവശാലും ഒരിക്കലും വര്‍ഗീയ ശക്തികളെ അടുപ്പിക്കില്ലെന്ന് വിജയ് ഇടതുനേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും വ്യക്തമാക്കി. 'ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഞാന്‍ നന്ദിയുളളവനാണ്. എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. ഒരു സാഹചര്യത്തിലും വര്‍ഗീയ ശക്തികളെ അടുപ്പിക്കില്ല' എന്ന് വിജയ് പറഞ്ഞു എന്നാണ് കെ ബാലകൃഷ്ണന്‍ പറഞ്ഞത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി ആരാകും? ഇന്ന് നിര്‍ണ്ണായകം; കേരളത്തിൽ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച ഇന്ന്

മുഖ്യമന്ത്രി ആരാകും? ഇന്ന് നിര്‍ണ്ണായകം; കേരളത്തിൽ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച ഇന്ന്


 
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അറിയാന്‍ ഡല്‍ഹിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും. നേതാക്കള്‍ ഇന്നലെ രാത്രി തന്നെ ഡൽഹിയിൽ എത്തി. നാടകീയ രംഗങ്ങളാണ്. ഡല്‍ഹിയില്‍ അരങ്ങേറിയത്.

വി ഡി സതീശന് കേരള ഹൗസില്‍ വന്‍ സ്വീകരണമാണ് ജെന്‍സി പ്രവര്‍ത്തകര്‍ ഒരുക്കിയത്. രമേശ് ചെന്നിത്തല കേരള ഹൗസില്‍ എത്താതെ താമസം മറ്റൊരിടത്തേക്ക് മാറ്റി. അതേസമയം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് നേരെ വിഡി സതീശനെ അനുകൂലിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. വിഡി സതീശന്‍ മുഖ്യമന്ത്രി ആയില്ലെങ്കില്‍ ബാക്കി പിന്നെ കാണാമെന്നായിരുന്നും എംഎസ്എഫ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തെരുവ് പോരില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്.
നിര്‍ദേശം മറികടന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവര്‍ക്ക് എതിരെ പാര്‍ട്ടി അച്ചടക്ക നടപടി ഉണ്ടാകും. എന്നാല്‍ നിര്‍ദേശം മറികടന്ന് ഇന്നും പലയിടത്തും പോസ്റ്ററുകളും ഫ്‌ളക്‌സുകളും പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നിലെ വിഡി സതീശന്റെ ഫ്‌ളക്‌സിന് മുകളില്‍ പോസ്റ്ററുകള്‍ പതിച്ചു. 'കൂലിക്ക് ഇറക്കിയ ആളിനെ കണ്ട് ഞങ്ങള്‍ പേടിച്ചു പോയെന്ന് പറഞ്ഞേക്ക്' എന്നാണ് വാചകം. Natural Choice VD എന്നെഴുതിയ കൂറ്റന്‍ ഫ്‌ളക്‌സിന് മുകളിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ സ്ഥാപിച്ചിരുന്ന കെ സി വേണുഗോപാലിന്റെ ഫ്‌ളക്‌സുകളും കീറി. ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തിനൊപ്പം പാളയത്തു വച്ചിരുന്ന ഫ്‌ളെക്‌സിലാണ് കെ സി വേണുഗോപാലിന്റെ മുഖം കീറിയത്. ഉമ്മന്‍ചാണ്ടിയുടെ മുഖത്തെ നിലനിര്‍ത്തി. കുഞ്ഞൂഞ്ഞിനു ശേഷം കെ സി എന്നായിരുന്നു ഫ്‌ളെക്‌സിലെ വാചകം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 8 May 2026

ഗ്യാസില്ല: കേറ്ററിങ്, റസ്റ്ററന്റ് മേഖല സ്തംഭനാവസ്ഥയിൽ,  വിവാഹ സീസണിൽ പ്രതിസന്ധി രൂക്ഷം

ഗ്യാസില്ല: കേറ്ററിങ്, റസ്റ്ററന്റ് മേഖല സ്തംഭനാവസ്ഥയിൽ, വിവാഹ സീസണിൽ പ്രതിസന്ധി രൂക്ഷം



 

തിരുവനന്തപുരം: പാചകവാതകം സമയത്ത് ലഭിക്കാത്തതു മൂലം സംസ്ഥാനത്ത് കേറ്ററിങ് മേഖല സ്തംഭനാവസ്ഥയിൽ. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും സജീവമായ സീസണിലാണ് വലിയ പ്രതിസന്ധി. കരിഞ്ചന്തയിൽ ഉയർന്ന വില നൽകി സിലിണ്ടറുകൾ വാങ്ങേണ്ടി വരുന്നത് സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് തള്ളുകയാണ്. സ്വീകരിച്ച ഓർഡറുകൾ മാറ്റിവയ്ക്കാനോ ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ തുക ഈടാക്കാനോ കഴിയാത്ത അവസ്ഥയിലാണ് പലരും. ബുക്ക് ചെയ്ത് ആഴ്ചകളായാലും സിലിണ്ടർ ലഭിക്കാത്തത് പ്രവർത്തനത്തെ ബാധിച്ചതായി ഹോട്ടൽ, റസ്റ്ററന്റ് ഉടമകളും ചൂണ്ടിക്കാട്ടി. ക്ഷാമം തുടർന്നാൽ ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കേണ്ടി വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പ്രധാന പ്ലാന്റുകളിൽ നിന്നുള്ള ലോഡിങ്ങിലെ കുറവ് വിതരണ ശൃംഖലയെ ബാധിച്ചു. റീഫില്ലിങ്ങിലെ കാലതാമസവും പുതിയ സിലിണ്ടറുകളുടെ കുറവും പ്രതിസന്ധി ഗുരുതരമാക്കി. വിതരണം സാധാരണ നിലയിലാകാൻ ആഴ്ചകൾ എടുത്തേക്കുമെന്നാണ് ഗ്യാസ് ഏജൻസി ഉടമകൾ നൽകുന്ന സൂചന 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



വി ഡി സതീശന് ഡൽഹയിൽ സ്വീകരണം; ടീം Gen Z എന്ന പേരിൽ വിദ്യാർത്ഥികൾ സ്വീകരണം ഒരുക്കും

വി ഡി സതീശന് ഡൽഹയിൽ സ്വീകരണം; ടീം Gen Z എന്ന പേരിൽ വിദ്യാർത്ഥികൾ സ്വീകരണം ഒരുക്കും



കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ഡൽഹിക്ക് വിളിപ്പിച്ചു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ഡൽഹിക്ക്പുറപ്പെടും. നിലവിൽ കെസി വേണു​ഗോപാൽ ഡൽഹിയിൽ തുടരുകയാണ്. നേതാക്കളെല്ലാവരും ദില്ലിയിലെത്തുന്നതോടെ നാളെ നിർണ്ണായക ചർച്ച നടക്കും. ഡൽഹിൽ എത്തുന്ന വി ഡി സതീശന് സർവകലാശാല വിദ്യാർഥികൾ സ്വീകരണം നൽകും.


Team Gen Z യുടെ പേരിലാണ് സ്വീകരണം. കേരള ഹൗസിൽ സ്വീകരണം നൽകുന്നത് ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളാണ്. അതേസമയം വി ഡി സതീശന് പിന്തുണയുമായി ദുബായ് ഇൻകാസ് പ്രവർത്തകർ രംഗത്തെത്തി. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണം. അവസാന നിമിഷം നൂലിൽ കെട്ടി മുഖ്യമന്ത്രിയെ ഇറക്കരുത്. ജനവികാരം മാനിക്കണം. ഇൻകാസ് ഒഐസിസി ഗ്ലോബൽ സെക്രട്ടറി ഉൾപ്പാടെ ഉള്ളവർ വി ഡി സതീശനെ പിന്തുണച്ചു.

കൊച്ചിയിൽ വൈകിട്ട് നാലിടങ്ങളിൽ പ്രകടനം VD അനുകൂല പ്രകടനം നടക്കും. കീഴ്മാട്, മരട്, വൈപ്പിൻ, കുന്നുകര എന്നിവിടങ്ങളിലാണ് പ്രകടനങ്ങൾ നടക്കുക. അതേസമയം കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി നേതാക്കള്‍ പോര് തുടരുന്നതിനിടെ വി ഡി സതീശന് അനുകൂലമായി പ്രകടനം നടന്നതിയ സംഭവത്തില്‍ നടപടിയുമായി ഇടുക്കി ഡിസിസി രംഗത്തെത്തി.

സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നാല് പേർക്കെതിരെയാണ് ഇടുക്കി ഡിസിസി നടപടിസ്വീകരിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡണ്ട് സി.പി. മാത്യു അറിയിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു

മലപ്പുറത്ത് ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു



പുറത്തൂർ: ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു. പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10), അൻവറിന്റെ പിതാവ് ഹനീഫ (84) എന്നിവരാണ് മരണപ്പെട്ടത്. വാഹനാപകടത്തിലാണ് പത്തുവയസ്സുകാരനായ റിഹാൻ മരിച്ചത്.


വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ പുറത്തൂർ എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു മുഹമ്മദ് അപകടം നടന്നത്. സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ പുറത്തൂരിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ടയറുകൾ കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.

പ്രിയപ്പെട്ട പേരക്കുട്ടിയുടെ മരണവാർത്ത അറിഞ്ഞ ഹനീഫ തളർന്നുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഖത്തറിലായിരുന്ന റിഹാന്റെ പിതാവ് അൻവർ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആബിദയാണ് റിഹാന്റെ മാതാവ്. ഹിബ, ഇഷ്‌വ എന്നിവർ സഹോദരങ്ങളാണ്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച പെരുന്തിരുത്തി പഴയ ജുമാ മസ്‌ജിദ് കബറിസ്താനിൽ ഇരുവരുടെയും മൃതദേഹങ്ങൾ കബറടക്കും. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക