Saturday, 9 May 2026

കോൺഗ്രസ് മുഖ്യമന്ത്രി തർക്കം; ഷാഫി പറമ്പിൽ MPയുടെ പിന്തുണയും കെ സിക്ക്

കോൺഗ്രസ് മുഖ്യമന്ത്രി തർക്കം; ഷാഫി പറമ്പിൽ MPയുടെ പിന്തുണയും കെ സിക്ക്



മുഖ്യമന്ത്രി തർക്കം, ഷാഫി പറമ്പിൽ MPയുടെ പിന്തുണയും കെ സി വേണുഗോപാലിന്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം കെ രാഘവൻ, അടൂർ പ്രകാശ് തുടങ്ങിയ എംപിമാരുടെ പിന്തുണ കെ സി വേണുഗോപാലിനായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീശുന്നത്.

കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു . എംഎൽഎമാരിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ ഇന്ന് രാവിലെ ഖർഗെയുടെ വസതിയിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.

പുതിയ നിയമസഭാ കക്ഷി നേതാവായി കെ.സി. വേണുഗോപാൽ വരണമെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും നിരീക്ഷകരെ അറിയിച്ചിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണയ്‌ക്കൊപ്പം തന്നെ കേരളത്തിലെ പൊതുവായ ജനവികാരം കൂടി പരിഗണിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ട കാര്യവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

യുഡിഎഫിലെ ഘടകകക്ഷികളുടെ നിലപാടുകളും നിരീക്ഷകർ ഹൈക്കമാൻഡിനെ ധരിപ്പിച്ചു. ഘടകകക്ഷികളുമായി താൻ നേരിട്ട് സംസാരിക്കുമെന്ന് മല്ലികാർജുൻ ഖർഗെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സങ്കീർണ്ണമാണെന്നും എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകില്ലെന്നും അജയ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ടിന്മേൽ ഹൈക്കമാൻഡ് നടത്തുന്ന തുടർചർച്ചകൾക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയ്ക്ക് ഉടൻ വിരാമമാകും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം: CPIM പോളിറ്റ് ബ്യൂറോ യോഗം നാളെ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം: CPIM പോളിറ്റ് ബ്യൂറോ യോഗം നാളെ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും



നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ. പിണറായി വിജയൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. പിണറായി വിജയനായി കേരള ഹൗസിലെ 204 ആം നമ്പർ മുറി ഒഴിച്ചിട്ട് അധികൃതർ. പാർട്ടി ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതും പരിഗണനയിൽ. കൊച്ചിൻ പാലസിൽ മുറി വേണ്ടെന്ന് കേരള ഹൗസ് അധികൃതരെ അറിയിച്ചു.

തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ചചെയ്യാൻ നാളെ മുതൽ സിപിഐഎം തുടർച്ചയായ 5 ദിവസം നേതൃയോഗങ്ങൾ ചേരും. നാളെയും മറ്റന്നാളും പോളിറ്റ് ബ്യൂറോ യോഗമാണ് ചേരുന്നത്. 12ന് സംസ്ഥാന സെക്രട്ടറിയേറ്റും 13,14 തീയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. അതിനുശേഷം പ്രവർത്തകരുടെ അഭിപ്രായങ്ങൾ അറിയാൻ ബ്രാഞ്ച് മുതലുള്ള യോഗങ്ങളിലേക്ക് കടക്കും.

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണോ എന്നതിൽ പിബിയിൽ തീരുമാനം ഉണ്ടാകും. കേരളം, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളുടെ തോൽവി പ്രാഥമികമായി വിലയിരുത്തലാണ് പ്രധാന അജണ്ട. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും പോളിറ്റ് ബ്യൂറോയിൽ തീരുമാനമുണ്ടായേക്കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്നാട്ടിൽ അനിശ്ചിതത്വം; പിന്തുണ കത്ത് കൈമാറാതെ വിസികെ,വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് തടയിട്ട് ഗവർണ‍ർ

തമിഴ്നാട്ടിൽ അനിശ്ചിതത്വം; പിന്തുണ കത്ത് കൈമാറാതെ വിസികെ,വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് തടയിട്ട് ഗവർണ‍ർ



ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവൻ വ്യക്തമാക്കിയതോടെയാണ് വീണ്ടും പ്രതിസന്ധി. പിന്തുണ നൽകുമെന്ന് അറിയിച്ച വിസികെ, പിന്തുണ കത്ത് ഗവർണർക്ക് കൈമാറിയിട്ടില്ല എന്നാണ് വിവരം. ഇന്ന് രാവിലെയോടെ തങ്ങളുടെ തീരുമാനം അറിയിക്കും എന്നാണ് വിസികെ നിലപാട്.

പിന്തുണ കത്ത് നൽകില്ലെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ന് രാവിലെ 11 മണിക്ക് നിശ്ചയിച്ച

വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് ഗവർണർ തടയിട്ടു. നിലവിൽ, കോൺഗ്രസിനെ കൂടാതെ സിപിഐഎം, സിപിഐ കക്ഷികളുടെ പുറത്ത് നിന്നുള്ള പിന്തുണ ഉറപ്പാക്കാനാണ് വിജയ്ക്ക് സാധിച്ചത്. അതിനിടെ, കൂടുതൽ നാടകീയ നീക്കങ്ങളും തുടരുകയാണ്.

എടപ്പാടി പളനി സ്വാമിയെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി എഎംഎംകെ ജനറല്‍ സെക്രട്ടറി ടിടിവി ദിനകരൻ ഗവർണർക്ക് കത്ത് നൽകി. എഎംഎംകെയുടെ വ്യാജ പിന്തുണ കത്ത് ടിവികെ ഗവർണർക്ക് നൽകി എന്നാരോപിച്ച് പൊലീസിൽ ടിടിവി ദിനകരൻ പരാതിയും നൽകിയിട്ടുണ്ട്.

താന്‍ എഐഎഡിഎംകെയെ ആണ് പിന്തുണയ്ക്കുന്നതെന്നും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എടപ്പാടി പളനിസ്വാമിയെ പിന്തുണച്ചുകൊണ്ട് കത്തയച്ചിട്ടുണ്ടെന്നും ടിടിവി ദിനകരന്‍ പറഞ്ഞു. എഎംഎംകെ എംഎല്‍എ കാമരാജും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അത് പാര്‍ട്ടി സെക്രട്ടറി മുഖേന അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 'ടിവികെയുടെ കൈവശമുളള കത്ത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അവരുടെ കൈവശമുള്ള കത്തിലും കാമരാജിന്‍റെ പേരുണ്ട്. ഒരുപക്ഷേ അത് കെട്ടിച്ചമച്ച ഒന്നാകാം. അല്ലെങ്കില്‍ കുതിരക്കച്ചവടമാകാം. ഞാന്‍ എന്റെ എംഎല്‍എയെ വിളിച്ചു. പക്ഷെ അദ്ദേഹവുമായി ബന്ധപ്പെടാനായിട്ടില്ല', ടിടിവി ദിനകരന്‍ പറഞ്ഞു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം; DCCകളോട് റിപ്പോര്‍ട്ട് തേടി KPCC

വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം; DCCകളോട് റിപ്പോര്‍ട്ട് തേടി KPCC


 
തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തുന്ന പ്രകടനങ്ങളില്‍ റിപ്പോര്‍ട്ട് തേടി കെപിസിസി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടി. പ്രകടനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ കൈമാറണമെന്നും കെപിസിസി നിര്‍ദേശിച്ചു. ഭാരവാഹികളുടെ പട്ടികയാണ് ആവശ്യപ്പെട്ടത്. പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇടുക്കിയില്‍ വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ നാലുപേരെ കഴിഞ്ഞ ദിവസം പദവികളില്‍ നിന്നും നീക്കിയിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് ഡിസിസി പ്രസിഡന്റ് സി പി മാത്യൂ പ്രതികരിച്ചത്. മറ്റിടങ്ങളില്‍ നടപടി ഉണ്ടാകുന്നുണ്ടോയെന്നത് താന്‍ പരിശോധിക്കേണ്ടതില്ലെന്നും ഇടുക്കിയിലെ കാര്യം മാത്രമാണ് തനിക്ക് അറിയൂവെന്നും സി പി മാത്യൂ പറഞ്ഞു. ഡിസിസിയുടെ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോര നീരാക്കി ഉണ്ടാക്കിയതാണ് ഈ വിജയം. അത് ഉള്‍ക്കൊള്ളണം. പ്രവര്‍ത്തകരെ പദവികളില്‍ നിന്നും നീക്കുമെന്ന ഭീഷണി ക്രൂരമാണെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം.

'വൈകാരിക പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ പേരില്‍ നടപടിയെടുക്കുന്നത് ശരിയല്ല. പരിഹാരവുമല്ല. പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനത്തെ അവധാനതയോടെ കാണാന്‍ നേതൃത്വത്തിന് കഴിയണം. അച്ചടക്ക നടപടികൊണ്ട് ഒരു കാര്യവുമില്ല. പ്രവര്‍ത്തകര്‍ എവിടെപ്പോയി പറയും. ഒന്നുകില്‍ അവരുടെ വികാരങ്ങളെ ഉള്‍ക്കൊള്ളുക, അല്ലെങ്കില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയെന്നാണ് പരിഹാരമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന



ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന. ഏവിയേഷൻ ഇൻസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുടെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറാണ് വെളിപ്പെടുത്തൽ നടത്തിയത്. പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയ സംഘത്തിന്റെ ഭാഗമായിരുന്നു താനെന്ന് എഞ്ചിനീയറായ ഷാങ് ഹെങ്. ചൈനീസ് ഉപകരണങ്ങൾക്ക് പോരാട്ടത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നും ഷാങ് ഹെങ്. ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക ചാനലായ സി സി ടിവിയിലെ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷിക ആഘോഷത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ചൈനയുടെ ഭാ​ഗത്ത് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ വരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന നടത്തിയ നിർണ്ണായക സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടിവികെയെ പിന്തുണക്കില്ല, ഡിഎംകെയോടൊപ്പം തുടരും; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ്

ടിവികെയെ പിന്തുണക്കില്ല, ഡിഎംകെയോടൊപ്പം തുടരും; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ്



ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ശ്രമത്തില്‍ ടിവികെയെ പിന്തുണക്കില്ലെന്ന് മുസ്‌ലിം ലീഗ്. ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തോടൊപ്പം തുടരുമെന്നും ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി. നേരത്തെ വിസികെയും മുസ്‌ലിം ലീഗും തങ്ങളുടെ എംഎല്‍എമാരുടെ പിന്തുണ ടിവികെയ്ക്ക് പ്രഖ്യാപിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്തോനേഷ്യൻ ദ്വീപിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു

ഇന്തോനേഷ്യൻ ദ്വീപിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു



വെള്ളിയാഴ്ച രാവിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഇന്തോനേഷ്യയിലെ മൗണ്ട് ഡുകോണോയിൽ കാൽനടയാത്ര നടത്തിയ മൂന്ന് പേർ മരിച്ചു.

വടക്കൻ മാലുക്കു ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം 10 കിലോമീറ്റർ (ആറ് മൈൽ) ആകാശത്തേക്ക് ചാരം വിതറുന്നത് പൊട്ടിത്തെറിയുടെ വീഡിയോകളും ചിത്രങ്ങളും കാണിക്കുന്നു.

നിയന്ത്രണങ്ങൾക്കിടയിലും പർവതത്തിൽ കാൽനടയാത്ര നടത്തുന്ന 20 സിംഗപ്പൂർ, ഇന്തോനേഷ്യൻ സ്വദേശികളുടെ സംഘത്തിലെ മൂന്ന് പേരുടെ ഭാഗമായിരുന്നു ഇരകൾ. സംഘത്തിലെ ബാക്കിയുള്ളവരെ ഒടുവിൽ രക്ഷാപ്രവർത്തകർ കണ്ടെത്തി പർവതത്തിൽ നിന്ന് ഒഴിപ്പിച്ചു.

കഴിഞ്ഞ മാർച്ച് മുതൽ 200-ലധികം തവണ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. സുരക്ഷാ കാരണങ്ങളാൽ മല കയറുന്നതിനെതിരെ ഉദ്യോഗസ്ഥർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഏറ്റവും പുതിയ സ്ഫോടനം പ്രാദേശിക സമയം 07:41 ന് (വ്യാഴാഴ്ച 22:41 GMT) പുലർച്ചെ മലകയറ്റത്തിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു.

അടുത്തുള്ള നഗരമായ ടെർനേറ്റിൽ നിന്നുള്ള രണ്ട് സിംഗപ്പൂർ സ്വദേശികളും ഒരു പ്രദേശവാസിയും മരിച്ചതായി ഇന്തോനേഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട വിദേശികളായ രണ്ടുപേരും പുരുഷന്മാരാണെന്ന് കരുതപ്പെടുന്നു, ഒരാൾക്ക് 30 വയസ്സും മറ്റൊരാൾക്ക് 27 വയസ്സും. ഇരയായത് ഒരു സ്ത്രീയാണെന്ന് പറയപ്പെടുന്നു, പക്ഷേ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.

മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഇപ്പോഴും പർവതത്തിലാണെന്ന് നോർത്ത് ഹാൽമഹേര പോലീസ് മേധാവി എർലിച്സൺ പസാരിബു പറഞ്ഞു - എന്നിരുന്നാലും കാൽനടയാത്രക്കാരായ മിക്കവരെയും സുരക്ഷിതമായി ഒഴിപ്പിച്ച് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിക്കുന്നതിനായി സംഘത്തിലെ രണ്ട് പോർട്ടർമാരാണ് മലയിൽ താമസിച്ചത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ ടി20 ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നു; ഗംഭീറിന് താത്പര്യം സഞ്ജുവിനോടെന്ന് റിപ്പോർട്ട്

ഇന്ത്യൻ ടി20 ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നു; ഗംഭീറിന് താത്പര്യം സഞ്ജുവിനോടെന്ന് റിപ്പോർട്ട്



ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ മാറ്റം വരുന്നു. ടി20 ടീമിൽ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നായകസ്ഥാനത്തടക്കം അഴിച്ചപണി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ ഇന്ത്യയുടെ ടി20 ടീമിന്റെ നായകൻ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സൂര്യകുമാർ യാദവിനെ മാറ്റി ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി ശ്രേയസ് അയ്യരെ കൊണ്ടുവരാൻ അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റി ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സഞ്ജു സാംസണെയാണ് നായകസ്ഥാനത്തേക്ക് മാനേജ്മെന്റ് പ്രധാനമായും പരിഗണിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. കോച്ച് ഗൗതം ഗംഭീറിന് താത്പര്യം സഞ്ജുവിനോടെന്നാണ് റിപ്പോർട്ടുകൾ.

ശ്രേയസ് അയ്യർ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് ഇപ്പോഴും ശ്രേയസ്. എന്നാൽ സമീപകാലത്തെ സ്ഥിരതയാർന്ന പ്രകടനവും സഞ്ജുവിന് ഗുണകരമാകുന്നു. നിരവധി പ്രതിസന്ധികൾക്കും പരാജയങ്ങൾക്കും ശേഷമാണ് സഞ്ജു ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ചതും ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും വിധം വളർന്നതും. ബാറ്റിംഗിലെ പ്രകടനം മങ്ങിയതാണ് സൂര്യയ്ക്ക് തിരിച്ചടിയായത്.

ഇന്ത്യൻ കുപ്പായത്തിൽ ബാറ്റിംഗിൽ പരാജയപ്പെടുന്ന സൂര്യകുമാറിന് ഐപിഎൽ 2026ലും ആ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഇന്ത്യയുടെ ടി20 ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററാണ് സഞ്ജു. വരാനിരിക്കുന്ന പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാൻ അനുയോജ്യനായ താരം സഞ്ജുവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ: പേറ്റന്റ് സമർപ്പിച്ച് ടൊയോട്ട

ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ: പേറ്റന്റ് സമർപ്പിച്ച് ടൊയോട്ട



ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ എത്തിക്കാൻ ടൊയോട്ട. ഇതിനായി കമ്പനി പേറ്റന്റ് സമർപ്പിച്ച് കഴിഞ്ഞു. മാക്സി-സ്കൂട്ടർ വിഭാഗത്തിലെ പരിചിതമായ പേരായ സുസുക്കി ബർഗ്മാൻ 400 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്കൂട്ടർ എത്തുക. പരിസ്ഥിതി സൗഹൃദ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഇലക്ട്രിക് വാഹനങ്ങൾ ആധിപത്യം തുടരുമ്പോഴാണ് ഹൈഡ്രജൻ ഇന്ധനമായി ഉപയോ​ഗിക്കുന്ന വാഹനങ്ങൾ വിപണിയിലേക്കെത്തിക്കാൻ നീക്കങ്ങൾ നടക്കുന്നത്.

നിലവിൽ ടൊയോട്ട മിറായ്, ഹ്യുണ്ടായ് നെക്സോ എന്നിവ ഹൈഡ്രജൻ ഇന്ധനമാക്കി ഉപയോ​ഗിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സ്കൂട്ടറിലേക്കും ഹൈഡ്രജൻ ഇന്ധനത്തിന്റെ പ്രായോ​ഗികത എത്തിക്കുന്നത്. ഈ സ്കൂട്ടറിന്റെ പ്രധാന ആകർഷണം അതിന്റെ ഹൈഡ്രജൻ ഇന്ധന സെൽ സംവിധാനമാണ്. പരമ്പരാഗത ഇന്ധനം നിറയ്ക്കുന്നതിനുപകരം, മാറ്റിസ്ഥാപിക്കാവുന്ന ഹൈഡ്രജൻ കാനിസ്റ്ററുകളാണ് രൂപകൽപ്പനയിൽ ഉപയോഗിക്കുന്നത്. ചില ഇലക്ട്രിക് സ്കൂട്ടറുകൾ നീക്കം ചെയ്യാവുന്ന ബാറ്ററികൾ ഉപയോഗിക്കുന്നതുപോലെ, ഇന്ധനം തീരുന്നതനുസരിച്ച് ഇവ മാറ്റി സ്ഥാപിക്കാം.

പേറ്റന്റിൽ‌ മെക്കാനിക്കൽ വിശദാംശങ്ങളും വെളിപ്പെടുത്തുന്നു. എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഹൈഡ്രജൻ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് ലളിതവും സുരക്ഷിതവുമാക്കുന്നതിന് ടൊയോട്ട ഒരു സ്വിംഗ്-ഔട്ട് മെക്കാനിസം, ലിങ്കേജ് അധിഷ്ഠിത സിസ്റ്റം എന്നിവയുൾപ്പെടെ ഒന്നിലധികം രീതികൾ പേറ്റന്റിൽ കാണിച്ചിട്ടുണ്ട്.2 023 ലെ ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുക്കി ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ബർഗ്മാൻ ആശയം പ്രദർശിപ്പിച്ചിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക