Monday, 8 June 2026

കാനഡയില്‍ കരടിയുടെ ആക്രമണം; കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാനഡയില്‍ കരടിയുടെ ആക്രമണം; കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു



കോഴിക്കോട്: കാനഡയില്‍ കരടി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് സ്വദേശിഹൃഷികേശി(27)ന്റെ മൃതദേഹം പുലര്‍ച്ചെയാണ് വിമാന മാര്‍ഗം നാട്ടിലെത്തിച്ചത്. സംസ്‌കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില്‍ നടക്കും.

എട്ടിനാണ് കാനഡയില്‍ വെച്ച് കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാനഡയിലെ സസ്‌കാച്ചെവന്‍ പ്രവിശ്യയിലുള്ള യുറേനിയം പര്യവേക്ഷണ മേഖലയില്‍ കരാര്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നതിനിടെ മെയ് എട്ടിനായിരുന്നു സംഭവം. നൊര്‍ഡ്‌ബെ തടാകത്തിന് സമീപമുള്ള യുറേനിയം എക്‌സ്‌പ്ലൊറേഷന്‍ സൈറ്റില്‍ ജോലി ചെയ്യുന്നതിനിടെ കരടി ആക്രമിക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ അവിടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ കരടിയെ വെടിവെച്ചുകൊന്നു.

മൂന്നുവര്‍ഷം മുമ്പാണ് ജോലിക്കായി കാനഡയിലേക്ക് എത്തിയത്. മൂത്ത സഹോദരന്‍ കെ അര്‍ജുനൊപ്പം ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിങ്ടണ്ണിലായിരുന്നു താമസം. വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠനം തുടങ്ങാനിരിക്കെയായിരുന്നു ദുരന്തം. കെ രതീഷ്- പി തുളസി ദമ്പതികളുടെ മകനാണ് ഹൃഷികേശ്. ശ്രീശങ്കര്‍ മറ്റൊരു സഹോദരനാണ്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ



മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം. രണ്ട് സംഘങ്ങളായി എത്തിയ 13 പേരെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് രണ്ട് കാറുകളും ഇരുചക്രവാഹനവും പിടിച്ചെടുത്തു. പുറത്ത് രണ്ട് വാഹനങ്ങളിലായി ഉണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

കരിപ്പൂരില്‍ എത്തിയ യാത്രക്കാരനെ കാണാനില്ലന്നും പരാതിയുണ്ട്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സല്‍മാന്‍ സാലിഹി(26)നെയാണ് കാണാതായത്. ബന്ധുക്കള്‍ കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ സ്വദേശികളുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതികള്‍ കരിപ്പൂരില്‍ എത്തിയത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പടന്നോട്ട് സ്വദേശി അന്‍സാര്‍, പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി അലി അക്ബര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് സംഘങ്ങള്‍ എത്തിയതെന്നാണ് വിവരം. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; ആലപ്പുഴയിൽ ഒരു മാസത്തിനിടെ മാറ്റിയത് 122 പേരെ, പ്രതികാര നടപടിയെന്ന് ആരോപണം

റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; ആലപ്പുഴയിൽ ഒരു മാസത്തിനിടെ മാറ്റിയത് 122 പേരെ, പ്രതികാര നടപടിയെന്ന് ആരോപണം



ആലപ്പുഴ: റവന്യൂ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം. ആലപ്പുഴയില്‍ ഒരു മാസത്തിനുള്ളില്‍ 122 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഭിന്നശേഷിക്കാരനായ ജോയിന്റ് കൗണ്‍സില്‍ നേതാവിനെ ജില്ലയുടെ അതിര്‍ത്തിയിലേക്ക് സ്ഥലം മാറ്റി. താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്നാണ് കൂട്ട സ്ഥലം മാറ്റം. വെള്ളിയാഴ്ച മാത്രം 45 ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി കളക്ടര്‍ ഉത്തരവിറക്കി.

ഭരണം മാറിയ ആദ്യ ദിവസങ്ങളിലാണ് 58 വില്ലേജ് ഓഫീസര്‍മാരെയും 19 സീനിയര്‍ ക്ലര്‍ക്കുമാരെയും സ്ഥലം മാറ്റിയത്. സര്‍ക്കാര്‍, ഹൈക്കോടതി ട്രിബ്യൂണല്‍ ഉത്തരവുകളെ മറികടന്നാണ് സ്ഥലം മാറ്റമെന്നാണ് പരാതി. സ്ഥലംമാറ്റം പ്രതികാരനടപടിയെന്നും പിന്നില്‍ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണെന്നും ആരോപണമുണ്ട്.

നേരത്തെ ഫിഷറീസ്‌ വകുപ്പിലും കൂട്ട സ്ഥലംമാറ്റം നടത്തിയിരുന്നു. വനിതാ ഉദ്യോഗസ്ഥരടക്കം 42 പേരെയാണ്‌ സ്ഥലം മാറ്റിയത്‌. ശനിയാഴ്ച വൈകിട്ട്‌ ഇറക്കിയ ഉത്തരവിൽ ജോയിന്റ്‌ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ്‌ ഡയറക്ടർ തസ്‌തികയിലുള്ളവരെയാണ്‌ മാറ്റിയത്‌. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം



തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം. ഈ മാസം 15-ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയ്ക്ക് തുടക്കമാകും. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സി പി ജോണും കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തും. വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമുണ്ടാകും.

തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്.

കെഎസ്ആര്‍ടിസിയില്‍ പ്രതിദിനം 23 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. ഇതില്‍ പകുതിയോളം സ്ത്രീകളാണ്. യുഡിഎഫ് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാന്‍ പല രീതിയില്‍ ആലോചനകൾ നടന്നിരുന്നു. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സബ്‌സിഡി നല്‍കുക എന്നതായിരുന്നു ആദ്യത്തേത്. സ്ത്രീകളുടെ ടിക്കറ്റ് തുക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. ബജറ്റില്‍ ഇതിനായി പ്രത്യേകം തുക വകയിരുത്തണം. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി യാത്രക്കാരായ സ്ത്രീകളുടെ കണക്കെടുപ്പും തുടങ്ങിയിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍.ജെ ജോസഫ് (ഔതച്ചൻ -97) നിര്യാതനായി

ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍.ജെ ജോസഫ് (ഔതച്ചൻ -97) നിര്യാതനായി

 



പാലാ: ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍.ജെ ജോസഫ് (ഔതച്ചൻ -97) നിര്യാതനായി.

 സംസ്കാരം ചൊവ്വാഴ്ച 2:30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ പരേതയായ അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ്. 

മക്കള്‍: ജോഷി, സാവിയോ, സാലസ് (മുംബൈ), സ്റ്റാന്‍ലി (തീക്കോയി), വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ (എഡിറ്റര്‍, സത്യം ഓണ്‍ലൈന്‍), ജെയ്സണ്‍ ( കുഞ്ചിറകാട്ടിൽ കൺസ്ട്രക്ഷൻസ്, അയര്‍ക്കുന്നം), പരേതനായ ആന്‍റോ ജോസഫ്. 

മരുമക്കള്‍: ലീന (കിഴക്കേവട്ടുകുളത്തില്‍, മുട്ടുചിറ), ജോമ (പടിഞ്ഞാറേവീട്ടില്‍, കൂത്രപ്പള്ളി), ഷീല (കല്ലറയ്ക്കല്‍, ഛത്തീസ്ഗഢ്), ദീപ (നെല്ലിയേക്കുന്നേല്‍, തീക്കോയി), നൈസി (തെക്കേമുറിയില്‍, പിണ്ണാക്കനാട്), ലിജി (കുഞ്ചറക്കാട്ടില്‍, അറുമാനൂര്‍).
മൃതദേഹം ചൊവ്വാ രാവിലെ 8 - മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫിലിപ്പീൻസിലെ മിന്ദനാവോ മേഖലയിൽ പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

ഫിലിപ്പീൻസിലെ മിന്ദനാവോ മേഖലയിൽ പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

 

 മനില :തെക്കൻ ഫിലിപ്പീൻസിലെ മിന്ദനാവോ മേഖലയിൽ തിങ്കളാഴ്ച പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മേഖലയിലെ ചില തീരങ്ങളിൽ സൂനാമിക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആളുകളോട് അധികൃതർ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

 ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജിയുടെ കണക്കനുസരിച്ച്, മിന്ദനാവോ ദ്വീപിലെ ജനറൽ സാന്റോസ് നഗരത്തിന് 13 കിലോമീറ്റർ തെക്കു പടിഞ്ഞാറ് മാറി ഭൂമിക്ക് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 7.37 നായിരുന്നു ഭൂചലനം. ഫിലിപ്പീൻസിലെ ചില തീരങ്ങളിൽ 3 മീറ്റർ വരെ ഉയരമുള്ള സൂനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഇന്തൊനീഷ്യ, മലേഷ്യ എന്നിവടങ്ങളിലെ ചില തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ട്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 7 June 2026

മൂന്നുമാസത്തിനിടെ രണ്ടു തവണ സിലിണ്ടറിന്  വിലവർധനവ് കേരളത്തിൽ 951 കടന്നു

മൂന്നുമാസത്തിനിടെ രണ്ടു തവണ സിലിണ്ടറിന് വിലവർധനവ് കേരളത്തിൽ 951 കടന്നു

 

ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന
 തിരുവനന്തപുരം: ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തിൽ സിലിണ്ടർ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കൂട്ടുന്നത്.
 വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തിൽ സിലിണ്ടർ വില 951 കടന്നു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സലിം കുമാറിന് വിട സംസ്കാരം വൈകിട്ട് പറവൂരിൽ ഉച്ചവരെ പൊതുദർശനം

സലിം കുമാറിന് വിട സംസ്കാരം വൈകിട്ട് പറവൂരിൽ ഉച്ചവരെ പൊതുദർശനം


 
 പറവൂർ : മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെയാണ് പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരചടങ്ങുകളില്‍ മുഖ്യമന്ത്രിയും , മന്ത്രിമാരും
പങ്കെടുക്കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നുd
 ഇന്നലെ രാത്രി 10.43 ആണ് മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ മരണം സംഭവിച്ചത്. മൃതദേഹം രാവിലെ 8 മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സലിം കുമാറിന്റെ അന്ത്യം. അവശതകളെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് ആശംസകളറിയിച്ചിരുന്നു. ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു സലിം കുമാര്‍. മിമിക്രിയുടെ ലോകത്തു നിന്നും വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാര്‍ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ പകര്‍ന്നത്. ഒരേസമയം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും കരുത്തുറ്റ സ്വഭാവനടന്‍ എന്ന നിലയില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത സമാനതകളില്ലാത്ത അഭിനയപ്രതിഭയായിരുന്നു സലിം കുമാര്‍.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 6 June 2026

നിയമവിരുദ്ധമായി വളർത്തിയത് ഒരു ലക്ഷത്തിലധികം പാറ്റകളെ;  രാജ്യത്തെ ഏറ്റവും വലിയ റെയ്ഡ്, ഒരാൾ പിടിയിൽ

നിയമവിരുദ്ധമായി വളർത്തിയത് ഒരു ലക്ഷത്തിലധികം പാറ്റകളെ; രാജ്യത്തെ ഏറ്റവും വലിയ റെയ്ഡ്, ഒരാൾ പിടിയിൽ

 

പിടിച്ചെടുത്ത പാറ്റകളെ ദയാവധത്തിന് വിധേയമാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം

 മെൽബൺ: വിദേശയിനം പാറ്റകളെ നിയമവിരുദ്ധമായി വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നിന്നാണ് പാറ്റകളുടെ ശേഖരം കണ്ടെടുത്തത്. ഇയാളിൽ നിന്ന് ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെയും പിടിച്ചെടുത്തു. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിരോധിത അകശേരുക്കളുടെ invertebrates) കണ്ടുകെട്ടലെന്നാണ് അധികൃതർ ഇതിനെ വ്യക്തമാക്കുന്നത്.


ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യ ബ്രീഡറുടെ കേന്ദ്രത്തിൽ നിന്ന് മെയ് മാസത്തിലാണ് മഡഗാസ്കർ ഹിസ്സിംഗ് പാറ്റകളും ദുബിയ പാറ്റകളും അടങ്ങുന്ന പ്രാണികളെ പിടികൂടിയതെന്ന് ഓസ്‌ട്രേലിയെൻ കാലാവസ്ഥാ- പരിസ്ഥിതി മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പിടിച്ചെടുത്ത പാറ്റകൾക്ക് ഏകദേശം 2,00,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 1,42,000 യു.എസ്. ഡോളർ) വിലമതിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. പിടിച്ചെടുത്ത പാറ്റകളുടെ മൂല്യം ഇന്ത്യൻ വിപണി കണക്കനുസരിച്ച് 1.33 കോടി മുതൽ 1.35 കോടി രൂപ വരെയാണ്.

Read Also
മഡഗാസ്കർ ഹിസ്സിംഗ് പാറ്റകളും, ദുബിയ പാറ്റകളും ഓസ്‌ട്രേലിയയിൽ നിരോധിക്കപ്പെട്ടവയാണ്. ഇവയെ എങ്ങനെ കൈക്കലാക്കിയതാണെങ്കിലും, രാജ്യത്തേക്ക് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യാനോ, വളർത്താനോ, വിൽക്കാനോ, വളർത്തുമൃഗങ്ങളായി സൂക്ഷിക്കാനോ നിയമപരമായി അനുവാദമില്ല.

ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിൽ മാത്രം കാണപ്പെടുന്ന മഡഗാസ്കർ ഹിസ്സിംഗ് പാറ്റകൾ, ലോകത്തിലെ തന്നെ ഏറ്റവും വലിയ പാറ്റ വർഗ്ഗങ്ങളിൽ ഒന്നാണ്. ഇവയ്ക്ക് 8 സെന്റിമീറ്റർ വരെ നീളം വെയ്ക്കും. വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളിൽ, ഓസ്‌ട്രേലിയയിൽ സാധാരണയായി കാണപ്പെടുന്ന പാറ്റകളേക്കാൾ വലിപ്പമുള്ളവയായിരുന്നു ഇവയെന്ന് വ്യക്തമാകുന്നുണ്ട്.
 കാർഷിക മേഖലയെയും, തദ്ദേശീയ വന്യജീവികളെയും, പരിസ്ഥിതി വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ബയോസെക്യൂരിറ്റി നിയമങ്ങൾ പിന്തുടരുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇത്തരം വിദേശയിനം പാറ്റകൾ പരിസ്ഥിതിക്ക് എത്രത്തോളം അപകടമാണെന്നുള്ള പാരിസ്ഥിതിക ആഘാത പഠനങ്ങൾക്ക് വിധേയമാക്കിയിട്ടില്ലാത്തതിനാൽ, ഇവ അന്തരീക്ഷത്തിലേക്ക് തുറന്നുവിടപ്പെടുകയാണെങ്കിൽ രോഗങ്ങൾ പടർത്താനോ പ്രാദേശിക വന്യജീവികൾക്ക് ഭീഷണിയാകാനോ സാധ്യതയുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക