തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വർഷം ഇതുവരെ സിപിഎമ്മിന് ലഭിച്ച സംഭാവന 16,95,79,591 രൂപയെന്ന് റിപ്പോർട്ട്. തൃശൂർ കല്യാൺ ജ്വല്ലേഴ്സ് ആണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. 1 കോടി രൂപയാണ് ഇവർ സംഭാവന നൽകിയത്. കല്യാൺ സിൽക്സ് 15 ലക്ഷം, മുത്തൂറ്റ് ഫിനാൻസ് അൻപത് ലക്ഷം, മുത്തൂറ്റ് ഫിൻകോർപ്പ് 5 ലക്ഷം, മുത്തൂറ്റ് റിസ്ക് ഇൻഷൂറൻസ് പത്ത് ലക്ഷം, ക്രെഡായി തിരുവനന്തപുരം 22,57,872 , ഭീമ ജ്വല്ലേഴ്സ് - 17,84,000, മിംസ് 14 ലക്ഷം എന്നിങ്ങനെയാണ് സംഭാവനകൾ. ഇത് കൂടാതെ നേതാക്കളും സംഭാവന നൽകിയിട്ടുണ്ട്. ഹനൻ മൊല്ല 3,90,000, എംഎ ബേബി 2,09,000, എളമരം കരീം 4,40,000, ജോൺ ബ്രിട്ടാസും ശിവദാസനും 12,10,000 വീതം, കെ രാധാകൃഷ്ണൻ 7 ലക്ഷം എന്നിങ്ങനെയാണ് നേതാക്കൾ നൽകിയ സംഭവനകൾ.ഓരോ സാമ്പത്തിക വർഷവും രാഷ്ട്രീയ പാർട്ടികൾ 20000ൽ രൂപയിലധികം വരുന്ന സംഭാവനകളുടെ കണക്ക് സമർപ്പിക്കണം. ദേശീയ അംഗീകാരം ലഭിച്ച പാർട്ടികൾ ഈ കണക്ക് സമർപ്പിക്കാറുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ ആറിനാണ് സിപിഎം ജനറൽ സക്രട്ടറി എംഎ ബേബി കണക്ക് സമർപ്പിച്ചത്. ഇതുപ്രകാരം 19കോടിയിലേറെ തുകയാണ് സിപിഎമ്മിന് ലഭിച്ചതായി കാണുന്നത്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



