Saturday, 21 March 2026

ജപ്പാൻ കപ്പലുകൾക്ക് ഇറാന്റെ അനുമതി; ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കാം; ഇറാൻ

ജപ്പാൻ കപ്പലുകൾക്ക് ഇറാന്റെ അനുമതി; ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കാം; ഇറാൻ


 
ജപ്പാന്റെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ പോകാൻ ഇറാൻ അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. ജപ്പാൻ വിദേശകാര്യമന്ത്രിയുമായുള്ള സംഭാഷണത്തിനുശേഷമാണ് പ്രഖ്യാപനം. ഹോർമൂസ് കടലിടുക്ക് തുറക്കാൻ യുദ്ധക്കപ്പലുകൾ ഹോർമൂസിലേക്ക് അയക്കാൻ അമേരിക്ക ജപ്പാനോട് ആവശ്യപ്പെട്ടിരുന്നു. ജപ്പാന്റെ ഇന്ധനത്തിന്റെ 90 ശതമാനവും ഹോർമൂസ് കടലിടുക്ക് വഴിയാണ് വരുന്നത്.

ഇറാൻ തന്ത്രപ്രധാനമായ ജലപാത അടച്ചിട്ടില്ലെന്നും, ഇറാനെതിരായ ആക്രമണങ്ങളിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, സുരക്ഷാ ആശങ്കകൾ വർദ്ധിച്ച സാഹചര്യത്തിൽ മറ്റുള്ളവർക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അബ്ബാസ് അരഗ്ചി പറഞ്ഞു. ടെഹ്‌റാനുമായി ഏകോപിപ്പിച്ചാൽ ജപ്പാൻ പോലുള്ള രാജ്യങ്ങൾക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജപ്പാൻ അതിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 90 ശതമാനത്തിലധികവും ആശ്രയിക്കുന്നത് മിഡിൽ ഈസ്റ്റിനെയാണ്, ഇതിൽ ഭൂരിഭാഗവും കടലിടുക്ക് വഴിയാണ് സഞ്ചരിക്കുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘മമ്മൂട്ടി വികാരഭരിതനായി, ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചെന്ന് തോന്നി ക്ഷമ ചോദിച്ചു’; മുഖ്യമന്ത്രി

‘മമ്മൂട്ടി വികാരഭരിതനായി, ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചെന്ന് തോന്നി ക്ഷമ ചോദിച്ചു’; മുഖ്യമന്ത്രി


 
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ചെയ്ത നല്ല കാര്യത്തിന് കടന്നാക്രമണം ഉണ്ടായത് മോശമായി. മമ്മുട്ടിയോട് ക്ഷമ പറഞ്ഞത്, എന്റെ വേദന അല്ല, ആ ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചു. അദ്ദേഹം രാവിലെ ചെന്നൈയിൽ നിന്ന് വയനാട്ടിൽ എത്തിയത് നല്ല ഉദ്ദേശത്തോടെയാണ്.

അത് മനസിലാകാതെ കടന്നാക്രമണം ഉണ്ടായി. ഞാൻ ക്ഷമ പറഞ്ഞ ശേഷം മമ്മുട്ടി എന്നെ വിളിച്ചു. മമ്മുട്ടി വളരെ വികാരഭരിതനായി തിരിച്ചുവിളിച്ചു സംസാരിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന CM with SKN പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ അഴിമതി ഇല്ലാതായത് എൽഡിഎഫ് സർക്കാർ ആയത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതി വിഹിതം നിശ്ചയിച്ച് പദ്ധതി നടത്തുന്ന രീതി എൽഡിഎഫിന് ഇല്ല. ഭരണം അഴിമതി വളർത്തിയിട്ടില്ല. LDF സർക്കാർ ഉള്ളത് കൊണ്ട് ആണല്ലോ കേരളം രാജ്യത്ത് ഏറ്റവും അഴിമതി ഇല്ലാത്ത സർക്കാർ ആയത്. LDF സംസ്ക്കാരം അഴിമതി രഹിതമാണെന്നും CM with SKN പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

സമാധാന ജീവിതം ആണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. LDF നു അനുകൂലമാണ് ജനതാല്പര്യം. എല്ലാ ജനങ്ങളും LDF നു ഒപ്പം നിൽക്കുന്നു. കഴിഞ്ഞ 10 വർഷം ജനങ്ങൾ സമാധാന ജീവിതം വഹിച്ചു. ഖജനാവിൽ പൂച്ച പെറ്റു കിടക്കണം എന്നത് ആഗ്രഹം മാത്രം. കടത്തിന്റെ കാര്യത്തിൽ കേരളം പുറകിൽ ആണ്.

നാടിനു വേണ്ടി ഒന്നിച്ചു നിൽക്കാൻ എല്ലാവരും തയ്യാർ ആകുന്നില്ല. കെ റെയിൽ അതിന്റെ ഉദാഹരണം. LDF ഉള്ളപ്പോൾ കെ റെയിൽ വേണ്ട എന്നതാണ് പ്രതിപക്ഷ നിലപാട്. 10 വർഷം തടസങ്ങൾ നേരിട്ട് ആണ് മുന്നോട്ട് പോയത്.SIR, പാചക വാതക വിഷയം സംസ്ഥാന സർക്കാർ കാരണം എന്ന് സ്വകാര്യ പ്രചരണം നടക്കുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്യാപാര ക്രമക്കേടുകൾ തടയുക ലക്ഷ്യം; നടപടികൾ ശക്തമാക്കി കുവൈറ്റ്

വ്യാപാര ക്രമക്കേടുകൾ തടയുക ലക്ഷ്യം; നടപടികൾ ശക്തമാക്കി കുവൈറ്റ്


 
കുവൈറ്റിലെ വിപണികളില്‍ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും വ്യാപാര ക്രമക്കേടുകള്‍ തടയുന്നതിനുമായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കി. നിയമ ലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ഒസാമ ബൂദായിയുടെയും അല്‍-സിദ്ദിഖ് എമര്‍ജന്‍സി ടീമിന്റെയും നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു പരിശോധന.

സര്‍ക്കാര്‍ നിശ്ചയിച്ച വില നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാത്തത് മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍വോയ്‌സ് നല്‍കാന്‍ വിസമ്മതിക്കുന്നത് വരെയുള്ള ഗുരുതരമായ വീഴ്ചകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കൃത്യമായ അനുമതിയില്ലാതെ പ്രമോഷണല്‍ ഓഫറുകള്‍ നടത്തുക, മെനുവില്‍ ഉത്പ്പന്നത്തിന്റെ ഇനവും ഗുണനിലവാരവും വ്യക്തമാക്കാതിരിക്കുക, ഉത്പ്പന്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയും നടപടിക്ക് കാരണമായി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍

പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍


 
തൃശ്ശൂര്‍ ചാവക്കാട് പ്രസത്തിന് അക്യുപങ്ചര്‍ ചികിത്സ തേടിയ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. ചാവക്കാട് സ്വദേശി ഇബ്രാഹിമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതേസമയം 37 കാരിയായ മുഹ്‌സിനയ്ക്ക് അക്യുപഞ്ചര്‍ ചികിത്സ നടത്തിയത് മറ്റൊരു യുവതിയാണെന്ന വെളിപ്പെടുത്തലുമായി ആരോഗ്യ പ്രവര്‍ത്തകനായ ഹംസ കെ എം രംഗത്തെത്തി. 

വ്യാഴാഴ്ചയാണ് തൃശ്ശൂര്‍ ചാവക്കാട് സ്വദേശി 37 കാരിയായ മുഹ്‌സിന പ്രസവാനന്തരമുള്ള അണുബാധ മൂലം മരണത്തിന് കീഴടങ്ങിയത്. ശരീരം മുഴുവന്‍ വ്രണം വന്ന അവസ്ഥയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് തുടങ്ങിയ പഴുപ്പ് ശരീരമാസകലം ബാധിച്ചുവെന്ന് കണ്ടെത്തിയിരുന്നു. യുവതിക്ക് പ്രസവാനന്തരം മതിയായ വൈദ്യസഹായം ലഭ്യമാക്കാത്തതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ബന്ധുക്കളുടെ ആരോപണത്തിലാണ് പൊലീസ് ഇപ്പോള്‍ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ചാവക്കാട് സ്വദേശിയായ ഇബ്രാഹിമിനെ പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്യുകയാണ്.

തന്റെയും ഭാര്യയുടെയും തീരുമാനപ്രകാരമാണ് ആശുപത്രിയില്‍ പോകണ്ട എന്നത് എന്നാണ് ഇയാള്‍ പോലീസ് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം മുഹ്‌സിനക്ക് അക്യുപഞ്ചര്‍ ചികിത്സ നടത്തിയത് വൈദ ഫൈസല്‍ എന്ന യുവതിയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകനായ ഹംസ പി എമ്മിന്റെ വെളിപ്പെടുത്തല്‍. ഹംസയുടെ പരാതിയിലാണ് ജനുവരിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹ്‌റൈൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി; ആക്രമണങ്ങളെ അപലപിച്ചു

ബഹ്‌റൈൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി; ആക്രമണങ്ങളെ അപലപിച്ചു


 
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ജനങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു.

ബഹ്‌റൈൻ രാജാവുമായി നടത്തിയത് അതീവ ഫലപ്രദമായ ചർച്ചയാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ആഗോളതലത്തിൽ ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകൾ സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെയും നാവിക സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി ചർച്ചയിൽ ആവർത്തിച്ചു.

ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ ഉടലെടുത്ത അതീവ ഗുരുതരമായ സാഹചര്യമാണ് ചർച്ചയ്ക്ക് ആധാരമായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇസ്രയേൽ, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങി ഒമ്പതിലേറെ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോർദാൻ രാജാവുമായും അദ്ദേഹം സംസാരിച്ചിരുന്നു.

ബഹ്‌റൈൻ രാജാവിനും അവിടുത്തെ ജനങ്ങൾക്കും പ്രധാനമന്ത്രി ഈദ് ആശംസകൾ നേർന്നു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി രാജാവ് നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് പ്രധാനമന്ത്രി പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർകോട് ബിഎൽഒ ജീവനൊടുക്കി; ജോലി സമ്മർദ്ദമെന്ന ആരോപണവുമായി കുടുംബം

കാസർകോട് ബിഎൽഒ ജീവനൊടുക്കി; ജോലി സമ്മർദ്ദമെന്ന ആരോപണവുമായി കുടുംബം


 
കാഞ്ഞങ്ങാട്: കാസർകോട് ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാൽ പാലത്തിന് മുകളിൽ ബൈക്ക് വെച്ചതിന് ശേഷം പുഴയിലേക്ക് ചാടിയ സവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 32കാരനായ സവാദ് ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ്.

ജോലി സമ്മർദമാണ് സവാദിന്റെ ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്‌നങ്ങൾ സവാദിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ജോലിസമ്മർദത്തെ കുറിച്ച് സവാദ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ജില്ലാ കളക്ടർ എത്താതെ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ട് ഇന്ത്യൻ എൽപി‍ജി ടാങ്കർ കപ്പലുകൾക്കൂടി ഹോർമൂസ് കടലിടുക്ക് കടക്കും; റിപ്പോർട്ട്

രണ്ട് ഇന്ത്യൻ എൽപി‍ജി ടാങ്കർ കപ്പലുകൾക്കൂടി ഹോർമൂസ് കടലിടുക്ക് കടക്കും; റിപ്പോർട്ട്


 
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടയിൽ രണ്ട് ഇന്ത്യൻ എൽപി‍ജി ടാങ്കർ കപ്പലുകൾക്കൂടി ഹോർമൂസ് കടലിടുക്ക് കടക്കും. കഴിഞ്ഞ 24 മണിക്കൂറുകളായി ഹോർമൂസിലെ പ്രധാന പാതയിലൂടെയുള്ള അസംസ്കൃത എണ്ണ കയറ്റുമതി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് കടക്കാനാകുമെന്നാണ് സൂചന.

ഹോർമൂസ് മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നൂറുകണക്കിന് കപ്പലുകൾ നങ്കൂരമിട്ടിരുന്നു. എന്നാൽ ഇപ്പോൾ കപ്പലുകളുടെ യാത്ര പുനരാരംഭിച്ചെന്നാണ് റിപ്പോർട്ട്. റോയിട്ടേഴ്സ് ആണിത് റിപ്പോർട്ട് ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഹോർമൂസ് കടലിടുക്ക് മാർ​ഗം ചരക്കു കപ്പലുകളെ ​ഗൾഫ് കടക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ആഗോള എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനം തടസ്സപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലും യുഎഇലെ ഷാർജയ്ക്ക് സമീപം നിലയുറപ്പിച്ച രണ്ട് ഇന്ത്യൻ എൽപിജി ടങ്കറുകളായ പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നിവയ്ക്ക് ഹോർമൂസ് കടക്കാൻ കഴിയുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല. കഴിഞ്ഞയാഴ്ചയും ഇറാൻ രണ്ട് ഇന്ത്യൻ എൽപിജി ടങ്കറുകൾ ഹോർമൂസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിച്ചിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക