Kerala Hotel NEWS

Thursday, 23 July 2026

ഗുജറാത്തിൽ മഴയുടെ പ്രളയതാണ്ഡവം; 24 മണിക്കൂറിൽ 906 മില്ലീമീറ്റർ മഴ, റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

ഗുജറാത്തിൽ മഴയുടെ പ്രളയതാണ്ഡവം; 24 മണിക്കൂറിൽ 906 മില്ലീമീറ്റർ മഴ, റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

 





അഹമ്മദാബാദ്: ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ തുടരുന്നതിനിടെ ഗുജറാത്തിലെ മധ്യ-വടക്കൻ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പഞ്ചമഹൽ, ദാഹോദ്, മഹിസാഗർ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിപ്രാപിച്ചതോടെ ജനജീവിതം സാരമായി ബാധിക്കപ്പെട്ടു.

ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വത്സാദ് ജില്ലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 906 മില്ലീമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. വത്സാദിലെ ഉംബർഗാവൻ മേഖലയിൽ വ്യാഴാഴ്ച രാവിലെ വെറും രണ്ട് മണിക്കൂറിനുള്ളിൽ 7.2 ഇഞ്ച് മഴ പെയ്തതും സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കി. സൂറത്ത് ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.

മഴയുടെ ശക്തി വർധിച്ചതോടെ ഗാന്ധിനഗർ, സബർകാന്ത, ആരവല്ലി, ഖേദ, വഡോദര, ഛോട്ടാ ഉദേപൂർ, നർമ്മദ, ഡാങ്, നവസാരി, വത്സാദ്, താപി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദാബാദ്, ആനന്ദ്, അമ്രേലി, ഭാവ്നഗർ, ഗിർ സോംനാഥ്, ബോതാദ് ജില്ലകളിൽ ജൂലൈ 26 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളും റെയിൽവേ ട്രാക്കുകളും വെള്ളത്തിനടിയിലായി. ഇതോടെ നിരവധി ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. വടക്കൻ ഇന്ത്യയിലേക്കുള്ള ട്രെയിനുകളുടെ സർവീസിനെയും മഴ പ്രതികൂലമായി ബാധിച്ചു.

മഹാരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ഡാങ് ജില്ലയിൽ 47 പഞ്ചായത്ത് റോഡുകൾ വെള്ളക്കെട്ടും മണ്ണിടിച്ചിൽ ഭീഷണിയും കാരണം അടച്ചിട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതവും ദൈനംദിന ജീവിതവും സാരമായി ബാധിച്ചു.

അത്യാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും, ജില്ലാ ഭരണകൂടങ്ങളും ദുരന്തനിവാരണ വിഭാഗവും പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി ദുരന്തനിവാരണ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ പോലീസ് കോൺസ്റ്റബിളിനെ വെടിവെച്ചുകൊന്ന് ഭീകരൻ; CCTV ദൃശ്യങ്ങൾ പുറത്ത്

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ പോലീസ് കോൺസ്റ്റബിളിനെ വെടിവെച്ചുകൊന്ന് ഭീകരൻ; CCTV ദൃശ്യങ്ങൾ പുറത്ത്

 





ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരൻ വെടിവെച്ചു കൊന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യ റിസർവ് മൂന്നാം ബറ്റാലിയനിലെ കോൺസ്റ്റബിളും ബുദ്ഗാം സ്വദേശിയുമായ ആഷിഖ് ഹുസൈൻ ഖുറേഷി (35) ആണ് കൊല്ലപ്പെട്ടത്. അനന്ത്നാഗ് ടൗണിലെ ലാൽ ചൗക്കിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ ആക്രമണമുണ്ടായത്. തിരക്കേറിയ മാർക്കറ്റിൽ നിൽക്കുകയായിരുന്ന പോലീസുകാരനെ വളരെ അടുത്തുന്നുനിന്ന് 'പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ' വെടിവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമി വളരെ ശാന്തനായി നടന്നു വരികയും വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു.

അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയുള്ള സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ ഉടൻ തന്നെ അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഷ്കറെ തൊയ്ബയുടെ ഭാഗമായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സാമൂഹിക മാധ്യമത്തിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.



ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം പൂർണ്ണമായും വളയുകയും അക്രമിക്കായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. അനന്ത്നാഗിലേക്ക് കൂടുതൽ സൈനികരെ അയച്ചിട്ടുണ്ടെന്നും പ്രധാന പാതകളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ഭീകരാക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായി അപലപിച്ചു. ഇത്തരം ഭീഷണികൾക്ക് മുന്നിൽ സർക്കാർ തലകുനിക്കില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട ഖുറേഷിയുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡ്രൈവറുടെ ധീരതയിൽ കുറ്റ്യാടി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഡ്രൈവറുടെ ധീരതയിൽ കുറ്റ്യാടി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടം ഒഴിവായത് തലനാരിഴയ്ക്ക്

 





കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ നിറയെ യാത്രക്കാരുമായി മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. എന്നാൽ ഡ്രൈവർ എൻ.പി. സുധീറിന്റെ മനോധൈര്യവും പരിചയസമ്പന്നമായ തീരുമാനവും നിരവധി ജീവനുകളെ രക്ഷിക്കുകയായിരുന്നു.

തൊട്ടിൽപ്പാലത്തുനിന്ന് മാനന്തവാടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസ് കുറ്റ്യാടി ചുരത്തിലെ എട്ടാം വളവിലെത്തിയപ്പോഴാണ് ബ്രേക്ക് തകരാറിലായത്. ചുരം കയറുന്നതിനിടെ വാഹനത്തിൽ അനുവദനീയതയെക്കാൾ കൂടുതൽ യാത്രക്കാരുണ്ടായിരുന്നതിനാൽ ബസിന്റെ ജോയിന്റും എയർ പൈപ്പും തകരാറിലായെന്നാണ് പ്രാഥമിക വിവരം. ഇതോടെ ബ്രേക്ക് പ്രവർത്തനരഹിതമാവുകയും ബസ് നിയന്ത്രണംവിട്ട് പിന്നിലേക്ക് ഉരുണ്ടുനീങ്ങുകയും ചെയ്തു.

ഭീതിയിലായ യാത്രക്കാരുടെ നിലവിളിക്കിടെ, ഡ്രൈവർ ബസിന്റെ പിൻഭാഗം ചുരത്തിന്റെ വലതുവശത്തെ സംരക്ഷണഭിത്തിയിൽ നിയന്ത്രിതമായി ഇടിപ്പിച്ച് വാഹനം നിർത്തുകയായിരുന്നു. ഈ അതിവേഗ തീരുമാനമാണ് വലിയ അപകടം ഒഴിവാക്കാൻ കാരണമായത്.

സംഭവത്തെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം കുറ്റ്യാടി ചുരത്തിലൂടെ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് അധികൃതർ സ്ഥലത്തെത്തി വാഹനമാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

അപകടത്തിന് വഴിവെച്ച സാഹചര്യവും ശ്രദ്ധേയമാണ്. കോഴിക്കോട്ടുനിന്ന് എത്തിയ ബസ് ചുരത്തിനു താഴെയുള്ള പൂതംപാറയിൽ എത്തിയപ്പോൾ, മാനന്തവാടി ഡിപ്പോയുടെ മറ്റൊരു കെ.എസ്.ആർ.ടി.സി. ബസ് ബ്രേക്ക്ഡൗൺ ആയി കിടക്കുകയായിരുന്നു. ആ ബസിലുണ്ടായിരുന്ന യാത്രക്കാരെയും ഇതേ ബസിലേക്ക് കയറ്റിയതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചു. ചിലർ ഇറങ്ങിനിൽക്കണമെന്ന് ഡ്രൈവറും കണ്ടക്ടറും അഭ്യർഥിച്ചെങ്കിലും പുറത്തുണ്ടായിരുന്ന കനത്ത മഴ കാരണം ആരും ഇറങ്ങാൻ തയ്യാറായില്ല. തുടർന്ന് കുറച്ചുസമയം കാത്തുനിന്ന ശേഷമാണ് ബസ് ചുരം കയറാൻ ആരംഭിച്ചത്.

സംഭവത്തെക്കുറിച്ച് കെ.എസ്.ആർ.ടി.സി.യും ബന്ധപ്പെട്ട അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവർ എൻ.പി. സുധീറിന്റെ സമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കിയതായി യാത്രക്കാരും നാട്ടുകാരും വിലയിരുത്തി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർവീസുകൾ വെട്ടിക്കുറച്ചു, ഉള്ളതിൽ ആളെ കയറ്റുകയുമില്ല; നഷ്ടത്തിലേക്ക് പ്രീമിയം സൂപ്പർഫാസ്റ്റ്

സർവീസുകൾ വെട്ടിക്കുറച്ചു, ഉള്ളതിൽ ആളെ കയറ്റുകയുമില്ല; നഷ്ടത്തിലേക്ക് പ്രീമിയം സൂപ്പർഫാസ്റ്റ്

 





കോട്ടയം: രാത്രിയിൽ കെ.എസ്.ആർ.ടി.സി. പ്രീമിയം ബസുകൾ ചട്ടങ്ങൾ കാറ്റിൽപറത്തി പായുമ്പോൾ വഴിയോരത്ത് കുടുങ്ങി യാത്രക്കാർ. സ്റ്റോപ്പുകൾ പരിമിതമായതിനാൽ യാത്രക്കാരുമായി 'അഭിമുഖം' നടത്തി സ്റ്റാൻഡിൽതന്നെ കുറേപ്പേരെ ഒഴിവാക്കും. എങ്ങാനും കയറിപ്പറ്റിയാൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വലയ്ക്കുകയും ചെയ്യും. ഈ നടപടികൾ കാരണം പ്രീമിയം നഷ്ടത്തിലായി.

പല പ്രീമിയം സർവീസുകളും വെട്ടിക്കുറച്ചു. അവശേഷിക്കുന്നതിൽ യാത്രക്കാരെ കയറ്റാനും തയ്യാറാകുന്നില്ല. സ്ത്രീകളടക്കം യാത്രികരുടെ രാത്രിയാത്രാബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ഗതാഗതവകുപ്പും കെ.എസ്.ആർ.ടി.സി.യും പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലറും പ്രീമിയം ബസുകൾ ലംഘിക്കുന്നു. രാത്രി പത്തുമുതൽ രാവിലെ ആറുവരെ, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ ബസുകളും യാത്രക്കാർ ആവശ്യപ്പെടുന്ന സുരക്ഷിതമായ സ്ഥലങ്ങളിൽ നിർത്തണമെന്നാണ് ഗതാഗതവകുപ്പ് മുമ്പ് ഇറക്കിയ സർക്കുലറിലുള്ളത്. 'മിന്നൽ' സർവീസുകളെ മാത്രമാണ് ഇതിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്.

200 സൂപ്പർഫാസ്റ്റ് ബസുകളാണ് 'പ്രീമിയം' കാറ്റഗറിയിലേക്ക് മാറ്റിയത്. ചാർജും കൂട്ടിയിരുന്നു. യാത്രാസുഖമുണ്ടെങ്കിലും രാത്രിയാത്രയിലും മറ്റുമുള്ള പൊല്ലാപ്പ് കാരണം ജനം ഇതിനെ ഒഴിവാക്കി. മുമ്പ് ഇതേ സർവീസ് സൂപ്പർഫാസ്റ്റായി പോയിരുന്നപ്പോൾ ഉണ്ടായിരുന്ന സ്റ്റോപ്പുകളിലെ പതിവ് യാത്രികർ ഇതിനെ കൈവിട്ടു.

കോട്ടയം- കുമളി റൂട്ടാണ് ഈ പരിഷ്‌കാരത്തിൽ ഏറെ വെട്ടിലായതിൽ ഒന്ന്. രാത്രി ഒൻപതിനുശേഷം കോട്ടയംവഴി സർവീസ് നടത്തുന്ന തിരുവല്ല- മധുര, എറണാകുളം- മധുര സൂപ്പർ ഫാസ്റ്റ് ബസുകളാണ് അടുത്തിടെ 'പ്രീമിയം' ആക്കിയത്. തീവണ്ടികളിലുംമറ്റും ദൂരെ സ്ഥലങ്ങളിൽനിന്ന് രാത്രി കോട്ടയത്തെത്തുന്നവരും ജോലിക്കാരായ സ്ഥിരം യാത്രക്കാരും ഏറെ ആശ്രയിച്ചിരുന്ന ബസുകളാണിത്. ഇവ പ്രീമിയം ആക്കിയതോടെ കോട്ടയത്തുനിന്ന് പുറപ്പെട്ടാൽ പാമ്പാടി, 14-ാംമൈൽ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ മാത്രമേ സ്റ്റോപ്പുള്ളൂ.

പത്തനംതിട്ടയിൽനിന്ന് കോഴിക്കോടിന് മൂന്ന് പതിറ്റാണ്ടായി ഓടിയിരുന്ന സൂപ്പറും പ്രീമിയമായി. ഇതോടെ ഇലന്തൂർ, പുല്ലാട് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ സ്റ്റോപ്പ് നിർത്തി. വരുമാനം ഇടിഞ്ഞു. കോട്ടയത്തുനിന്ന് തൃശ്ശൂർ, കണ്ണൂർ വഴി കുന്നക്കാടിന് ദിവസേനയുണ്ടായിരുന്ന സർവീസ് വരുമാനനഷ്ടത്തെത്തുടർന്ന് ആഴ്ചയിൽ ഒരിക്കലാക്കി. കോട്ടയം- പാണത്തൂർ ബസും ആഴ്ചയിൽ ഒന്നാക്കി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 22 July 2026

തിരുവനന്തപുരത്ത്  ഭർത്താവ് യുവതിയുടെ കൈവെട്ടിമാറ്റി

തിരുവനന്തപുരത്ത് ഭർത്താവ് യുവതിയുടെ കൈവെട്ടിമാറ്റി

ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

 

തിരുവനന്തപുരം: കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു. കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് (38) നേരെയാണ് ആക്രമണമുണ്ടായത്. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.

രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്ന് ഉച്ചയോടെ അനു ജോലി ചെയ്യുന്ന വർക്ക് ഷോപ്പിലെത്തിയ വിജി ഇയാളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്നാണ് അനു വെട്ടുകത്തിയെടുത്ത് വിജിയുടെ ഇരു കൈകളിലും ശരീരത്തിലും വെട്ടിപ്പരിക്കേൽപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഇവരുടെ ഒരു കൈ പൂർണ്ണമായും മുറിഞ്ഞുമാറിയ നിലയിലാണ്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരൂർ മിനി സിവിൽ സ്റ്റേഷനിൽ ദുരൂഹ മരണം; കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

തിരൂർ മിനി സിവിൽ സ്റ്റേഷനിൽ ദുരൂഹ മരണം; കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

 





തിരൂർ: തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കാനെത്തിയ തൊഴിലാളികൾ പാർക്കിങ് ഷെഡിന് സമീപം മൃതദേഹം ആദ്യം കണ്ടെത്തിയത്.

മിനി സിവിൽ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിനോട് ചേർന്ന, ആളൊഴിഞ്ഞ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയും പ്രദേശം സുരക്ഷാ വലയത്തിലാക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സബ് കലക്ടർ ദിലീപ് കെ. കൈനിക്കര, ഡി.വൈ.എസ്.പി. എ.എം. സിദ്ദീഖ്, തിരൂർ എസ്.ഐമാരായ എൻ.ആർ. സുജിത്ത്, ടി. നസീർ എന്നിവർ സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി.

ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചു. മൃതദേഹത്തിന്റെ തിരിച്ചറിയൽ, മരണകാരണം, മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ആളൊഴിഞ്ഞ മേഖലയായതിനാൽ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ സംബന്ധിച്ച് വിവിധ സാധ്യതകൾ പരിശോധിച്ചുവരികയാണ്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഫോറൻസിക് പരിശോധനാ ഫലങ്ങളും മറ്റ് തെളിവുകളും ലഭിക്കുന്നതോടെ സംഭവത്തിന്റെ യഥാർഥ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൗണ്ടറിൽ നിന്ന് കോടിക്കണക്കിന് തട്ടിപ്പ്; 62 ലക്ഷം രൂപ മോഷണത്തിൽ മുൻ ജീവനക്കാർ അറസ്റ്റിൽ

കൗണ്ടറിൽ നിന്ന് കോടിക്കണക്കിന് തട്ടിപ്പ്; 62 ലക്ഷം രൂപ മോഷണത്തിൽ മുൻ ജീവനക്കാർ അറസ്റ്റിൽ

 





കൊച്ചി: തോപ്പുംപടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് മൂന്ന് വർഷത്തിനിടെ 62 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരായ രണ്ട് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിലെ എം.എ. സനമോൾ (31), പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്.

പോലീസ് അന്വേഷണപ്രകാരം, 2022 മേയ് മുതൽ 2025 ഒക്ടോബർ വരെ സൂപ്പർ മാർക്കറ്റിലെ ബില്ലിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ, കൗണ്ടറിൽ നിന്ന് പല ഘട്ടങ്ങളിലായി പണം കൈക്കലാക്കി രഞ്ജുവിന് കൈമാറുകയായിരുന്നു. മോഷ്ടിച്ച തുക രഞ്ജുവിന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണ് സൂക്ഷിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

സ്ഥാപനത്തിന്റെ കണക്കുകളിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതോടെ സൂപ്പർ മാർക്കറ്റ് ഉടമ ജീവനക്കാരെ നിരീക്ഷിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്.

പരാതിക്ക് പിന്നാലെ സനമോൾ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അടുത്തിടെ സനമോൾ കൊച്ചിയിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്നതിനാൽ നേപ്പാൾ വഴിയാണ് പ്രതി ഇന്ത്യയിലെത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പണം മറ്റെവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോയെന്നും തട്ടിപ്പിൽ മറ്റ് ആളുകൾക്ക് പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൈബർ സുരക്ഷയിൽ ഗൂഗിളിന്റെ വമ്പൻ നീക്കം; 'Gemini 3.5 Flash Cyber' അവതരിപ്പിച്ചു, എഐ രംഗത്ത് പുതിയ മത്സരം

സൈബർ സുരക്ഷയിൽ ഗൂഗിളിന്റെ വമ്പൻ നീക്കം; 'Gemini 3.5 Flash Cyber' അവതരിപ്പിച്ചു, എഐ രംഗത്ത് പുതിയ മത്സരം

 





സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഗൂഗിൾ. സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ വീഴ്ചകൾ അതിവേഗത്തിൽ കണ്ടെത്തുകയും പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്ന 'Gemini 3.5 Flash Cyber' എന്ന പുതിയ എഐ മോഡൽ ഗൂഗിൾ അവതരിപ്പിച്ചു. ഉയർന്ന ചെലവുള്ള സൈബർ സുരക്ഷാ എഐ സംവിധാനങ്ങൾക്ക് ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബദലായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

ഗൂഗിളിന്റെ ആന്തരിക കോഡ് സുരക്ഷാ സംവിധാനമായ CodeMender-നെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ ലൈറ്റ്-വെയ്റ്റ് മോഡൽ, സോഫ്റ്റ്‌വെയറുകളിലെ നിർണായക സുരക്ഷാ പഴുതുകൾ സ്വയം സ്‌കാൻ ചെയ്ത് കണ്ടെത്താനും പരിഹാര നിർദേശങ്ങൾ നൽകാനും രൂപകൽപ്പന ചെയ്തതാണെന്ന് കമ്പനി അറിയിച്ചു.

അതിവേഗ പ്രകടനമെന്ന് ഗൂഗിൾ

Gemini 3.5 Flash Cyber-ന്റെ പ്രധാന സവിശേഷത അതിന്റെ കുറഞ്ഞ വിഭവ ഉപയോഗവും ഉയർന്ന വേഗതയുമാണ്. കുറഞ്ഞ ചെലവിൽ പലതവണ സുരക്ഷാ പരിശോധനകൾ നടത്താൻ കഴിയുന്ന ഈ മോഡൽ, പരീക്ഷണ ഘട്ടത്തിൽ വലിയതും ചെലവേറിയതുമായ എഐ മോഡലുകൾക്ക് സമാനമായ പ്രകടനം കാഴ്ചവെച്ചതായി ഗൂഗിൾ അവകാശപ്പെടുന്നു.

Chrome മുതൽ YouTube വരെ സുരക്ഷാ പരിശോധന

പുതിയ മോഡൽ ഇതിനകം തന്നെ ഗൂഗിളിന്റെ ആന്തരിക സംവിധാനങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്നും Chrome, Android, Google Cloud, Google Ads, YouTube തുടങ്ങിയ സേവനങ്ങളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്താനും പരിഹരിക്കാനും ഇത് സഹായിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഗൂഗിളിന്റെ ക്ലൗഡ് വൾണറബിലിറ്റി റിസർച്ച് ടീം നടത്തിയ പരിശോധനയിൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ പൊതു API-കളിലെ റിമോട്ട് കോഡ് എക്സിക്യൂഷൻ (Remote Code Execution) പിഴവുകളും ഒരു പ്രധാന സംവിധാനത്തിലെ മെമ്മറി കറപ്ഷൻ (Memory Corruption) പ്രശ്നവും കണ്ടെത്താൻ പുതിയ മോഡലിന് സാധിച്ചതായും കമ്പനി അവകാശപ്പെട്ടു.

ആദ്യഘട്ടത്തിൽ പരിമിത ഉപയോഗം

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത്, Gemini 3.5 Flash Cyber ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കില്ല. സർക്കാർ സ്ഥാപനങ്ങൾക്കും വിശ്വസനീയമായ എന്റർപ്രൈസ് പങ്കാളികൾക്കും CodeMender പ്ലാറ്റ്‌ഫോം വഴിയാണ് പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി സേവനം ലഭ്യമാക്കുക.

എഐ സൈബർ സുരക്ഷാ രംഗത്ത് കടുത്ത മത്സരം

സൈബർ സുരക്ഷാ രംഗത്ത് ഇതിനകം തന്നെ ആന്ത്രോപിക് വികസിപ്പിച്ച ശക്തമായ മോഡലുകളും ഓപ്പൺഎഐയുടെ സുരക്ഷാ സംവിധാനങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇത്തരത്തിലുള്ള സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ചില മോഡലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നില്ല.

ഇതിനിടെയാണ് കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ Gemini 3.5 Flash Cyber അവതരിപ്പിച്ച് ഗൂഗിൾ എഐ അധിഷ്ഠിത സൈബർ സുരക്ഷാ രംഗത്തെ മത്സരം കൂടുതൽ ശക്തമാക്കിയത്. പുതിയ മോഡലിലൂടെ ആഗോള സൈബർ സുരക്ഷാ മേഖലയിലെ നവീകരണത്തിന് വേഗം കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

arrow_upward