Friday, 22 May 2026

ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു; അപകടം കശ്മീരിലേക്കുള്ള യാത്രക്കിടെ

ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു; അപകടം കശ്മീരിലേക്കുള്ള യാത്രക്കിടെ


 
ന്യൂഡല്‍ഹി: ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.മലപ്പുറം വെളിയങ്കോട് സ്വദേശി ബഷീറയാണ് (42) മരിച്ചത്. കേരളത്തിൽ കശ്മീരിലേക്ക് പോകുന്നതിനിടെ ഫിറോസ്പൂരിൽ വെച്ച് ലോറിയുടെ പിറകിൽ കാർ ഇടിക്കുകയിരുന്നു.

കുടുംബ സമേതം കേരളത്തില്‍ നിന്ന് കശ്മീരിലേക്ക് യാത്ര പോകുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി; 5 വിദ്യാർഥിനികൾക്ക് ശാരീരിക അസ്വസ്ഥത, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി; 5 വിദ്യാർഥിനികൾക്ക് ശാരീരിക അസ്വസ്ഥത, ആശുപത്രിയിൽ പ്രവേശിപ്പിച്ചു


 
ചെങ്ങന്നൂർ: ഗവൺമെന്‍റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് വീണ്ടും ഭക്ഷ്യവിഷബാധ. സർവേയർ വിഭാഗത്തിലെ അഞ്ചു വിദ്യാർഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച സ്ഥാപനത്തിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നു.

ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി അനുഭവപ്പെട്ടിരുന്നതായി ചികിത്സയിലുള്ള വിദ്യാർഥിനികൾ പറഞ്ഞു. നൂറ്റമ്പതോളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ പുറത്തു നിന്നുള്ള ഏജൻസിയാണ് ഉച്ചഭക്ഷണം എത്തിച്ചു നൽകുന്നത്. ഇതിന്റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തേയും പരാതികളുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർഥിനികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഐടിഐ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും വൈകുന്നേരം അഞ്ചിനാണ് രക്ഷിതാക്കളെ വിവരമറിയിക്കാൻ തയ്യാറായതെന്നും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ആരോപിച്ചു.

ഒരു മാസം മുൻപും സമാന രീതിയിൽ ഇവിടെ വിദ്യാർഥികൾക്ക് ഭക്ഷണം കഴിച്ച് അസ്വസ്ഥതകളുണ്ടായിരുന്നു. എന്നിട്ടും പുറത്തു നിന്ന് എത്തിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് വീണ്ടും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇറാൻ പ്രതിസന്ധി കാരണം സമയമില്ല'; മകന്റെ വിവാഹത്തിൽ പങ്കെടുത്തേക്കില്ലെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്

'ഇറാൻ പ്രതിസന്ധി കാരണം സമയമില്ല'; മകന്റെ വിവാഹത്തിൽ പങ്കെടുത്തേക്കില്ലെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്



വാഷിംഗ്ടൺ: മകന്റെ വിവാഹത്തിൽ പങ്കെടുത്തേക്കില്ലെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ മൂത്ത മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കുമെന്നും എന്നാൽ ഇറാനുമായുള്ള നിലവിലെ യുദ്ധ പശ്ചാത്തലത്തിൽ അതിനുള്ള സമയം കണ്ടെത്തുക പ്രയാസമാണെന്നും ട്രംപ് പറഞ്ഞു. ഈ വാരാന്ത്യത്തിൽ ബഹാമാസിൽ വെച്ചാണ് ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെയും (ഡോൺ ) ബെറ്റിന ആൻഡേഴ്സന്റെയും വിവാഹം. തികച്ചും സ്വകാര്യമായ ചടങ്ങായിട്ടായിരിക്കും വിവാഹമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 48-കാരനായ ഡോൺ ജൂനിയറിന്റെ രണ്ടാം വിവാഹമാണിത്.

ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങിൽ താൻ പങ്കെടുക്കണമെന്ന് മകൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ഇറാൻ സംഘർഷവും മറ്റ് നിർണ്ണായക ഭരണപരമായ കാര്യങ്ങളും കാരണം യാത്ര അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

'അവൻ ഞാൻ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതൊരു ചെറിയ സ്വകാര്യ ചടങ്ങാണ്, പങ്കെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കും. എന്നാൽ ഈ സമയം എനിക്ക് അനുയോജ്യമല്ലെന്ന് ഞാൻ അവനോട് പറഞ്ഞു. ഇറാൻ പ്രശ്നവും മറ്റ് ചില കാര്യങ്ങളും നിലവിലുണ്ട്,' ട്രംപ് വ്യക്തമാക്കി. ഇറാൻ സംഘർഷം പരിഹരിക്കപ്പെടാതെ കിടക്കുന്ന പശ്ചാത്തലത്തിൽ താൻ വിവാഹത്തിൽ പങ്കെടുത്താൽ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ, മാധ്യമ വിമർശനങ്ങളെക്കുറിച്ച് ട്രംപ് തമാശരൂപേണ പ്രതികരിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം



ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതി ഉമർ ഖാലിദ് ജാമ്യം. ഡൽഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 15 ദിവസത്തെ ജാമ്യത്തിനാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പോകുന്ന മാതാവിനെ സന്ദർശിക്കാനാണ് അപേക്ഷ നൽകിയത്. ജസ്റ്റിസുമാരായ പ്രതിബ എം സിംഗ്, മധു ജെയിൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. കഴിഞ്ഞദിവസം വിചാരണ കോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് ഷർജീൽ ഇമാം ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. 10 ദിവസത്തെ ഇടക്കാല ജാമ്യത്തിൽ ഷർജീൽ ഇമാം പുറത്തിറങ്ങിയത്.

ജനുവരിയിൽ ഷർജീൽ ഇമാമിനും സഹഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഉമർ ഖാലിദിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന പ്രാഥമിക തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയമസഭാകക്ഷി നേതാവ്: BJPയിൽ തര്‍ക്കം; നേതൃസ്ഥാനം ആവശ്യപ്പെട്ട് വി മുരളീധരൻ, വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖർ

നിയമസഭാകക്ഷി നേതാവ്: BJPയിൽ തര്‍ക്കം; നേതൃസ്ഥാനം ആവശ്യപ്പെട്ട് വി മുരളീധരൻ, വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖർ


 
തിരുവനന്തപുരം: നിയമസഭാ കക്ഷി നേതാവ് സംബന്ധിച്ച് സംസ്ഥാന ബിജെപിയില്‍ തര്‍ക്കം. കഴക്കൂട്ടത്ത് നിന്നും വിജയിച്ച വി മുരളീധരന്‍ നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍.

പരിചയ സമ്പത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി മുരളീധരനായി ഒരു വിഭാഗം വാദിക്കുന്നത്. വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ് ആകും എന്നായിരുന്നു നേരത്തെ പുറത്ത് വന്നത്. അങ്ങനെയാവുമ്പോള്‍ പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് ഓദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്. ഒടുക്കം തീരുമാനം കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്. നിയമസഭയില്‍ മൂന്ന് എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.

തെരഞ്ഞെടുപ്പ് ഫലം വന്നശേഷമുള്ള ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്നായിരുന്നു ഇരു നേതാക്കളോടും അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശിച്ചത്. മണ്ഡലങ്ങള്‍ മാറി മാറി മത്സരിക്കുന്നത് തിരിച്ചടിയായെന്നും മണ്ഡലം ശ്രദ്ധിച്ചവര്‍ വിജയിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒദ്യോഗിക പക്ഷത്തിനെതിരെ കെ സുരേന്ദ്രനും വി മുരളീധരനും രംഗത്തെത്തി. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ ഏകപക്ഷീയമായി നടത്തിയെന്നായിരുന്നു വിമര്‍ശനം









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുരുതര ചികിത്സാ പിഴവ് ആരോപണം; കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി

ഗുരുതര ചികിത്സാ പിഴവ് ആരോപണം; കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി



പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി എന്നാണ് പരാതി. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുമായി തുടർന്നു. ആറന്മുള സ്വദേശിയായ 68 കാരി വത്സലയാണ് ചികിത്സ പിഴവിന് ഇരയാത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്തെങ്കിലും മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്ന് വത്സല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ; ഉയർന്ന പ്രായപരിധി വന്നേക്കും

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ; ഉയർന്ന പ്രായപരിധി വന്നേക്കും


 
ദില്ലി: നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാണ് ആലോചന. ഏകീകൃത എൻജിനീയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയെ കുറിച്ചും കേന്ദ്രം ചർച്ച തുടങ്ങി.

നീറ്റ് അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് എൻടിഎ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റത്തിനൊപ്പം പുതിയ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയേക്കും എന്നാണ് വിവരം. സർക്കാർ നിയോഗിച്ച വിദഗ്ധരടങ്ങിയ കമ്മിറ്റികൾ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നേരത്തേ മുന്നോട്ടുവച്ചിരുന്നു. നിലവിൽ നീറ്റ് യുജി പരീക്ഷ എഴുതാൻ പ്രായപരിധിയില്ല. എത്ര തവണ എഴുതാം എന്ന നിയന്ത്രണവുമില്ല. പരീക്ഷ എഴുതാൻ 17 വയസ് തികഞ്ഞിരിക്കണം എന്നതുമാത്രമാണ് ഏക നിബന്ധന. 

നീറ്റിന് ഉയർന്ന പ്രായപരിധി കൂടി നിർദ്ദേശിക്കണം എന്ന ആവശ്യം ഉയരുകയാണ്. ഇന്നലെ നടന്ന പാർലമെൻ്ററി സമിതി യോഗത്തിൽ എൻടിഎ ഇക്കാര്യം അറിയിച്ചു. ഒപ്പം എൻജിനീയറിങിനും മെഡിക്കൽ പ്രവേശനത്തിലും ഏകീകൃത പൊതുപരീക്ഷ എന്ന ആശയവും വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലുണ്ട്. അതേസമയം, നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലുപേർകൂടി കസ്റ്റഡിയിലായി. മഹാരാഷ്ട്രയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോർട്ട്. ചോർത്തിയ ചോദ്യപേപ്പർ പണം നൽകി വാങ്ങിയ രക്ഷിതാക്കളാണ് കസ്റ്റഡിയിലായത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ന്യൂജെന്‍ പിള്ളേരുടെ പൂക്കി CM ‘; വി ഡി സതീശന് ഡൽഹിയിൽ ജെൻസി കൂട്ടായ്മ സ്വീകരണം നൽകും

‘ന്യൂജെന്‍ പിള്ളേരുടെ പൂക്കി CM ‘; വി ഡി സതീശന് ഡൽഹിയിൽ ജെൻസി കൂട്ടായ്മ സ്വീകരണം നൽകും



മുഖ്യമന്ത്രി വി ഡി സതീശന് സ്വീകരണം ഒരുക്കാൻ ജെൻസി കൂട്ടായ്മ. ഇന്ന് രാത്രി ഡൽഹിയിൽ എത്തുന്ന വി ഡി സതീശന് ജെൻസി കൂട്ടായ്മ സ്വീകരണം നൽകും. മുഖ്യമന്ത്രി ആയതിന് ശേഷം ഇതാദ്യമായിട്ടാണ് വി ഡി സതീശൻ ഡൽഹിയിലേക്ക് എത്തുന്നത്. ടീം ജെൻസി എന്ന പേരിൽ ജെഎൻയു, ജാമിയ ഡൽഹി സർവകലാശാല വിദ്യാർഥികളാണ് സ്വീകരണം നൽകുന്നത്.


ഇന്ന് വൈകിട്ട് 7.30 ഓടെ കേരളത്തിൽ നിന്ന് പുറപ്പെടുന്ന മുഖ്യമന്ത്രി രാത്രി പത്ത് മണിയോടെ ഡൽഹിയിൽ എത്തും. ഡൽഹിയിലെ കേരള ഹൌസിൽ വെച്ചാണ് സ്വീകരണം നൽകാനായി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നതിനിടെ ജെൻസി കൂട്ടായ്മ വി ഡി സതീശന് നൽകിയ സ്വീകരണം വിവാദമായിരുന്നു.

അതേസമയം, ഇന്ന് ഡൽഹിയിൽ എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശൻ സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ വി ഡി സതീശന്റെ അഭിപ്രായം നിരാകരിക്കുക അസാധ്യമാകും.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിന് മാതൃകയായി പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് (എം) കോൺഗ്രസ് സഖ്യത്തിന് സാധ്യത തെളിയുന്നു

കേരളത്തിന് മാതൃകയായി പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് (എം) കോൺഗ്രസ് സഖ്യത്തിന് സാധ്യത തെളിയുന്നു


കോട്ടയം :കേരളത്തിന് മാതൃകയായി പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എം ;കോൺഗ്രസ് സഖ്യത്തിന് സാധ്യത തെളിയുന്നു .പാലാ നഗരസഭായിലെ പ്രതിസന്ധികളാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുവാൻ ഇരു കക്ഷികളെയും പ്രേരിപ്പിക്കുന്നത് .ഇപ്പോഴത്തെ നഗരസഭാ ഭരണം കൊണ്ട് കോൺഗ്രസിന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് മാത്രമല്ല അഭിമാനത്തിന് കോട്ടം തട്ടുന്ന പ്രവർത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത് .

കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ യ്ക്ക് സ്വീകരണം നൽകിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാരെ അറിയിച്ചിരുന്നില്ല.അതുകൊണ്ടു തന്നെ അവർ പ്രതിഷേധിക്കുകയും ചെയ്തു .എന്നാൽ ഇത് കോൺഗ്രസ് അംഗങ്ങളിൽ അതൃപ്തി ഉളവാക്കിയിരുന്നു .കൂടാതെ ഒരു കോൺഗ്രസ് അംഗത്തെ അനുവാദകനാക്കി വിധാൻ സഭ കേരളത്തിൽ നടപ്പാക്കണമെന്ന് സ്വതന്ത്ര മുന്നണി അംഗം പ്രമേയം കൊണ്ട് വരികയും ചെയ്തു .

ഇത് ജോസ് കെ മാണിയെ അപമാനിക്കാനാണ് എന്ന് പൊതുവെ സംസാരമുണ്ട് .പ്രസിദ്ധരായ പിതാക്കന്മാരുടെ മക്കൾക്ക് എം എൽ എ യും മന്ത്രിയുമൊക്കെ ആവാമല്ലോ എന്നും പ്രമേയത്തിൽ പറയുന്നുണ്ട് .കോൺഗ്രസ് അംഗം സെബാസ്ററ്യൻ പനയ്ക്കലിനെയാണ് അനുവാദകനാക്കിയത് .കോൺഗ്രസ് അംഗങ്ങളെ ഭിന്നിപ്പിക്കാനും സ്വതന്ത്ര മുന്നണി ശ്രമിക്കുന്നുണ്ട് .ഉടനെ തന്നെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രസ്താവന മാധ്യമങ്ങൾക്കു ലഭിച്ചു .ചിലരുടെ വ്യക്തി വിരോധം തീർക്കാൻ ഉള്ള വേദിയായി നഗരസഭാ ഭരണത്തെ ഉപയോഗിക്കരുത് എന്നാണ് പ്രസ്താവന .

ഇനിയുള്ള കൗൺസിലുകൾ നടക്കുന്നതിനു മുന്നേ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ വരെയുള്ള ഒരു അഡ്‌ഹോക്ക് കമ്മിറ്റി കൂടി കൗൺസിലിൽ സ്വീകരിക്കേണ്ട നയങ്ങൾ രൂപപ്പെടുത്തണമെന്ന കോൺഗ്രസ് നിർദ്ദേശത്തെ സ്വതന്ത്ര മുന്നണിക്ക് സ്വീകാര്യമായിട്ടില്ല .അതേസമയം സ്വതന്ത്ര മുന്നണി കേരളാ കോൺഗ്രസ് എമ്മിൽ നിന്നും ആളെ അടർത്തി എടുക്കുവാൻ നോക്കുന്നുമുണ്ട് .ഇപ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ കൊണ്ട് വരുന്ന പദ്ധതികൾക്ക് സാങ്കേതിക കാരണം പറഞ്ഞ് തടയിടുന്ന പരിപാടിയാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .സ്വതന്ത്ര മുന്നണിയുടെ കാൽ പിടിച്ചാൽ മാത്രമേ കോൺഗ്രസ് അംഗങ്ങൾ കൊണ്ട് വരുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുകയുള്ളൂ എന്ന നിലയിലായി കാര്യങ്ങൾ .

നിയമ സഭാ തെരെഞ്ഞെടുപ്പിൽ ഒരു എം എൽ എ സ്ഥാനം പോലും ലഭിക്കാതെ വന്ന കേരളാ കോൺഗ്രസ് എം സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് .ഇനി എൽ ഡി എഫിൽ നിന്നാൽ അസ്ഥിവാരം തോണ്ടുമെന്നു അവർക്കറിയാം .ജനങ്ങളുടെ ഉള്ളിലുള്ള കടുത്ത പിണറായി വിരോധമാണ് അവർക്കു വിനയായി വന്നത് .ഈ പ്രതി സന്ധി അവർക്കു കര കയറേണ്ടതുണ്ട് .എൻ ഡി എ യിലേക്ക് പോയാൽ തന്നെ അത് ജോസ് കെ മണിക്ക് കാബിനറ്റ് റാങ്ക് ഉള്ള മന്ത്രി സ്ഥാനം ലഭിക്കുമെന്നല്ലാതെ അണികൾക്ക് പ്രയോജനം ലഭിക്കുന്നില്ല .യു ഡി എഫ് ആഭിമുഖ്യമുള്ള അണികൾ ഇതിനെ എങ്ങനെ നേരിടുമെന്നതിലും പാർട്ടി നേതൃത്വത്തിന് സംശയമുണ്ട് .അതേസമയം യു ഡി എഫിൽ പാലാ മാത്രമേ ലഭിക്കൂ എന്നതും ബാക്കിയെല്ലാം ജോസഫ് വിഭാഗത്തിന്റെയും ;കോൺഗ്രസിന്റെയും സിറ്റിംഗ് സീറ്റുകളാണെന്നതും അവരെ ദുഖിതരാക്കുന്നുണ്ടെങ്കിലും .പ്രതിസന്ധികളെ ധീരമായി നേരിടാനാണ് അവരുടെയും നീക്കം .അങ്ങനെ വരുമ്പോഴാണ് പാലാ നഗരസഭയിലെ പുതിയ കൂട്ടുകെട്ട് പ്രസക്തമാവുന്നത് 

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക