Showing posts with label Hyderabad. Show all posts
Showing posts with label Hyderabad. Show all posts

Wednesday, 14 January 2026

തെരുവുനായ്ക്കളെ ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; ജയിച്ചതിന് പിന്നാലെ തീർത്തത് 500 എണ്ണത്തിനെ

തെരുവുനായ്ക്കളെ ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; ജയിച്ചതിന് പിന്നാലെ തീർത്തത് 500 എണ്ണത്തിനെ


 

ഹൈദരാബാദ്: തെരുവുനായ്ക്കളെ കൂട്ടമായി കൊന്നൊടുക്കി തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ഗ്രാമങ്ങള്‍. 200 തെരുവുനായ്ക്കളെ കൂടി കൊന്നൊടുക്കിയതോടെ കഴിഞ്ഞ ആഴ്ചയില്‍ തെലങ്കാനയില്‍ കൊലപ്പെടുത്തിയ തെരുവുനായ്ക്കളുടെ ആകെ എണ്ണം 500 ആയി ഉയര്‍ന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് തെരുവുനായ്ക്കളെ കൊന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ അഞ്ച് പഞ്ചായത്ത് പ്രതിനിധികള്‍ അടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ 300 നായ്ക്കളെ കൊന്ന സംഭവത്തില്‍ ഹനംകൊണ്ട ജില്ലയിലെ ശ്യാംപേട്ട്, അരെപള്ളി ഗ്രാമങ്ങളിലെ ജനപ്രതിനിധികള്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഡിസംബര്‍ അവസാനത്തോടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തെരുവുനായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഇല്ലാതാക്കുമെന്ന് സ്ഥാനാര്‍ത്ഥികളായവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാന്‍ വേണ്ടി നായ്ക്കളെ കൊലപ്പെടുത്തി ഗ്രാമങ്ങളിലെ പ്രാന്ത പ്രദേശങ്ങളില്‍ കുഴിച്ചിടുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ വെറ്ററിനറി വിദഗ്ധര്‍ മൃതദേഹങ്ങള്‍ തിരിച്ചെടുത്ത് പരിശോധന നടത്തി. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ട്.

200 തെരുവുനായ്ക്കളെ കൊന്നെന്ന വിവരം ലഭിച്ചെന്ന് ആരോപിച്ച് മൃഗക്ഷേമ പ്രവര്‍ത്തകന്‍ അടുലപുരം ഗൗതം മച്ചാറെഡ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഭവാനിപേട്ട് ഗ്രാമത്തില്‍ താന്‍ അന്വേഷിച്ചപ്പോള്‍ തെരുവുനായ്ക്കളുടെ മൃതശരീരങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. ഈ പരാതിയിലാണ് പൊലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം പൊലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്തത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 5 January 2026

2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുമെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി

2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുമെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി


ഹൈദരാബാദ്: 2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. അണ്ടർ 17 ലോകകപ്പ് , ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ തുടങ്ങി വിവിധ അന്താരാഷ്ട്ര കായിക മേളകൾ വിജയകരമായി ആതിഥ്യം വഹിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ​ആദ്യ ഒളിംപിക്സ് വേദിയാവാൻ ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എഴുപത്തിരണ്ടാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഖേലോ ഇന്ത്യ പദ്ധതിയിലൂടെ നിരവധി യുവതാരങ്ങള്‍ക്ക് ദേശീയതലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം പോലുള്ള സംരംഭങ്ങൾ ഇന്ത്യയിലെ കായിക ആവാസവ്യവസ്ഥയെ പരിവർത്തനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിലും, ധനസഹായ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിലും, യുവ കായികതാരങ്ങൾക്ക് ആഗോളതലത്തിൽ പരിചയം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ 20-ലധികം മികച്ച അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട് എന്ന വസ്തുതയിൽ നിന്ന് കായികരംഗത്ത് രാജ്യത്തിന്റെ വളർന്നുവരുന്ന സ്വാധീനം മനസ്സിലാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കായിക ബജറ്റ് സർക്കാർ ഗണ്യമായി വർദ്ധിപ്പിച്ചു, ഇന്ന് ഇന്ത്യയുടെ കായിക മാതൃക അത്‌ലറ്റ് കേന്ദ്രീകൃതമായി മാറിയിരിക്കുന്നു, പ്രതിഭ തിരിച്ചറിയൽ, ശാസ്ത്രീയ പരിശീലനം, പോഷകാഹാരം, സുതാര്യമായ തിരഞ്ഞെടുപ്പ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, എല്ലാ തലങ്ങളിലും കളിക്കാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞുഅഹമ്മദാബാദ് ഒളിംപിക്സ് നഗരിയായി പ്രഖ്യാപിച്ചാണ് ഇന്ത്യ അപേക്ഷ സമർപ്പിച്ചത്. ഇന്ത്യക്ക് പുറമെ ദോഹ, ഇസ്താംബൂൾ നഗരങ്ങളും ചിലെ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളും 2036ലെ ഒളിംപിക്സ് വേദിയാവാൻ രംഗത്തുണ്ട്. 2030ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യയാണ് വേദിയാവുന്നത്..





 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 3 January 2026

2025 ല്‍ തിരുപ്പതി ലഡ്ഡുവിന് റിക്കോര്‍ഡ് വില; ഡിസംബര്‍ 27 ന് വിറ്റത് 5.13 ലക്ഷം ലഡ്ഡു

2025 ല്‍ തിരുപ്പതി ലഡ്ഡുവിന് റിക്കോര്‍ഡ് വില; ഡിസംബര്‍ 27 ന് വിറ്റത് 5.13 ലക്ഷം ലഡ്ഡു

 

ഹൈദരാബാദ്: 2024നെ അപേഷിച്ച് 2025 ല്‍ തിരുപ്പതി ലഡ്ഡുവിന് റെക്കോര്‍ഡ് വില. ജനുവരി 1 ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ല്‍ ലഡ്ഡുവിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയെന്നും 2024 നെ അപേക്ഷിച്ച് 10 % വര്‍ദ്ധനവാണ് ഉണ്ടായതാണെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. ഡിസംബര്‍ 27 ന് 5.13 ലക്ഷം ലഡ്ഡുവാണ് വിറ്റുപോയത്. എക്കാലത്തെയും ഉയര്‍ന്ന് പ്രതിദിന വില്‍പ്പന നടന്നത് ഡിസംബര്‍ 27 നായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ആണ് ക്ഷേത്രത്തിലെ ലഡ്ഡു ഉദ്പാദനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. തിരുമലയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് തിരുപ്പതി ലഡ്ഡു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 27 December 2025

പുഷ്പ 2വിന്റെ പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

പുഷ്പ 2വിന്റെ പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്


 
ഹൈദരാബാദ്: പുഷ്പ 2വിന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അടക്കം 24പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഹൈദരാബാദിലെ നമ്പള്ളി കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്. 2024 ഡിസംബർ നാലിന് ഹൈദരാബാദിലെ ആർടിസി ക്രോസ് റോഡിലുള്ള സന്ധ്യ തിയേറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം

അല്ലു അർജുനെ നേരിട്ട് കാണാനെത്തിയ ആരാധകരുടെ വൻ തിരക്കിനിടയിൽ പെട്ട് രേവതി (35) എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ മകൻ ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുകയും ഓക്സിജൻ ലഭ്യത കുറഞ്ഞതിനെ തുടർന്ന് കുട്ടി ഇപ്പോഴും കിടപ്പിലുമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി. അല്ലു അർജുൻ, തിയേറ്റർ മാനേജ്‌മെന്റ്, താരത്തിെംന്റെ പേഴ്സണൽ മാനേജർ, സ്റ്റാഫ് അംഗങ്ങൾ, എട്ട് ബൗൺസർമാർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിൽ 11ാം പ്രതിയാണ് അല്ലു അ‌ർജുൻ. അപകടം നടന്ന സന്ധ്യ തിയേറ്റർ ഉടമയാണ് ഒന്നാം പ്രതി

സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി നടന്റെ സന്ദർശനത്തിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഈ വിലക്ക് അവഗണിച്ചാണ് പരിപാടി നടത്തിയത്. സ്വകാര്യ സെക്യൂരിറ്റി ടീമിന്റെ നീക്കങ്ങളും ജനക്കൂട്ടത്തിന് നേരെ കാണിച്ച ആംഗ്യങ്ങളും സ്ഥിതിഗതികൾ വഷളാക്കിയെന്ന് അന്വേഷണത്തിൽ വ്യക്തമായി

അപകടത്തിന് പിന്നാലെ അറസ്റ്റിലായ അല്ലു അർജുൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കുറ്റപത്രം സമർപ്പിച്ചതോടെ കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കുകയാണ്. പരിക്കേറ്റ മകന്റെ ചികിത്സാ ചെലവുകൾക്കായി കുടുംബം വലിയ നഷ്ടപരിഹാരവും ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയും ആവശ്യപ്പെട്ടിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യയെ സംശയം,മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്

ഭാര്യയെ സംശയം,മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്


 
ഹൈദരാബാദ് : മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്. ഹൈദരാബാദ് നല്ലകുണ്ട സ്വദേശി ത്രിവേണിയാണ് മരിച്ചത്. ഭര്‍ത്താവ് വെങ്കിടേഷാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച ആറു വയസ്സുകാരിയായ മകളെ ഇയാള്‍ തീയിലേക്ക് തള്ളിയിടുകയും ചെയ്തു. ക്രൂരക്യത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

ഡിസംബർ 24നാണ് സംഭവം. സ്ഥിരം മദ്യപാനിയായ പ്രതിക്ക് ഭാര്യ ത്രിവേണിയെ സംശയമായിരുന്നു. സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു. ക്രിസ്മസ് തലേന്നുണ്ടായ വഴക്കിനു ശേഷം ഇയാള്‍ കുട്ടികളുടെ മുന്നില്‍ വെച്ച് ത്രിവേണിയെ ആക്രമിക്കുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഇതിനിടെ അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകളെയും ഇയാള്‍ തീയിലേക്ക് തള്ളിയിട്ടു. നിലവിളി കേട്ട് ഒാടിയെത്തിയ അയല്‍ക്കാര്‍ വീടിനുള്ളിലേക്ക് കയറിയപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ ത്രിവേണി മരിച്ചിരുന്നു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ഇവരുടെ ആറുവയസുകാരിയായ മകളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വെങ്കിടേഷിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 24 December 2025

വിവാഹേതര ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം, യുവതിയും കാമുകനും പിടിയിൽ

വിവാഹേതര ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം, യുവതിയും കാമുകനും പിടിയിൽ



ഹൈദരാബാദ്: വിവാഹേതര ബന്ധം തുടരാനായി കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി പത്തുദിവസത്തിന് ശേഷം പിടിയിലായി. ബംഗളൂരു സ്വദേശിയായ വിജെ അശോകിനെയാണ് (45) ഭാര്യ പൂർണിമയും (36) കാമുകൻ മഹേഷും ചേർന്ന് കൊലപ്പെടുത്തിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കളെയും പോലീസിനെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ സത്യം പുറത്തുവരികയായിരുന്നു.

ബംഗളൂരു സ്വദേശികളായ അശോകും പൂർണിമയും 2011-ലാണ് വിവാഹിതരാകുന്നത്. ഇവർക്ക് 12 വയസ്സുള്ള ഒരു മകനുണ്ട്. ഹൈദരാബാദിലെ ബോഡുപ്പലിൽ താമസിച്ചുവരികയായിരുന്നു ഇവർ. ഒരു എഞ്ചിനീയറിംഗ് കോളേജിലെ ലോജിസ്റ്റിക് മാനേജരായിരുന്നു അശോക്. പൂർണിമ വീട്ടിൽ പ്ലേ സ്കൂൾ നടത്തിവരികയായിരുന്നു. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ പ്രകാശം ജില്ലക്കാരനായ മഹേഷുമായി പൂർണിമ പ്രണയത്തിലായി. ഇയാളുമായി അവിഹിതം ബന്ധം പൂർണിമ തുടർന്നു. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവാവുകയും ചെയ്തു. വിവാഹേതര ബന്ധം അശോക് കണ്ടെത്തിയതോടെയാണ്, ഒഴിവാക്കാൻ പൂർണിമയും മഹേഷും ചേർന്ന് പദ്ധതി തയ്യാറാക്കിയത്. ഇതിനായി മഹേഷിന്റെ സുഹൃത്തായ സായി കുമാറിനെയും (22) സംഘത്തിൽ കൂട്ടി.

ഡിസംബർ 11-നാണ് കൊലപാതകം നടന്നത്. അശോക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയം നോക്കി മഹേഷും സായി കുമാറും വീട്ടിലെത്തി. ഇരുവരും ചേർന്ന് അശോകിനെ തറയിലേക്ക് തള്ളിയിട്ടു. പൂർണിമയും സായിയും ചേർന്ന് അശോകിനെ ബലമായി പിടിച്ചു വെക്കുകയും മഹേഷ് മൂന്ന് ഷാളുകൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. അശോക് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മഹേഷും സായിയും അവിടെനിന്ന് രക്ഷപ്പെട്ടു. തുടർന്ന് പൂർണിമ ഭർത്താവിന്റെ വസ്ത്രങ്ങൾ മാറ്റുകയും അദ്ദേഹം ബാത്ത്റൂമിൽ കുഴഞ്ഞുവീണതാണെന്നും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നും ബന്ധുക്കളെയും പൊലീസിനെയും വിശ്വസിപ്പിച്ചു. സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴും ഇതേ മൊഴിയാണ് നൽകിയത്. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പറന്നുയര്‍ന്ന് ബ്ലൂബേഡ്-6; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

പറന്നുയര്‍ന്ന് ബ്ലൂബേഡ്-6; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആര്‍ഒ



ഹൈദരാബാദ്: ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ 'ബാഹുബലി' റോക്കറ്റ്. ഐഎസ്ആര്‍ഒയുടെ അതിശക്തമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 LVM3 അമേരിക്കന്‍ സ്വകാര്യ കമ്പനിയായ എഎസ്ടി സ്‌പേസ് മൊബൈലിന്റെ ഉപഗ്രഹം വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. 61,000 കിലോയാണ് ബ്ലൂബേഡ് 6 എന്ന ഉപഗ്രഹത്തിന്റെ ഭാരം. പ്രത്യേക ഉപകരണങ്ങളൊന്നുമില്ലാതെ ബഹിരാകാശത്തുനിന്നും നേരിട്ട് സാധാരണ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ബ്രോഡ്ബാന്‍ഡ് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.

ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം-3 ബ്ലൂബേഡ് 6 ഉപഗ്രഹത്തെ 16 മിനിറ്റ് കൊണ്ട് ഭൂമിയില്‍ നിന്ന് 520 കിലോമീറ്റര്‍ മാത്രം അകലെയുളള ഭ്രമണപഥത്തിലെത്തിക്കും. ഭ്രമണപഥത്തില്‍ എത്തിയാലുടന്‍ 223 ചതുരശ്ര മീറ്റര്‍ നീളത്തിലുളള ആന്റിനകള്‍ വിടര്‍ത്തും. ഇതോടെ വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രഹമെന്ന ഖ്യാതി ബ്ലൂബേഡ് സ്വന്തമാക്കും. നേരത്തെ 4,400 കിലോ ഭാരമുളള ഉപഗ്രഹം നവംബര്‍ 2-ന് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചിരുന്നു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 18 December 2025

ലുലു മാളിലെത്തിയ നടിയെ പൊതിഞ്ഞ് ജനം, 'എന്‍റെ ദൈവമേ' എന്ന് വിളിച്ചുപോയി താരം

ലുലു മാളിലെത്തിയ നടിയെ പൊതിഞ്ഞ് ജനം, 'എന്‍റെ ദൈവമേ' എന്ന് വിളിച്ചുപോയി താരം




ഹൈദരാബാദ്: പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം 'രാജാ സാബ്' എന്ന സിനിമയിലെ 'സഹാന സഹാന' എന്ന ഗാനത്തിന്‍റെ റിലീസ് ചടങ്ങിനിടെ നടി നിധി അഗർവാൾ ആൾക്കൂട്ടത്തിന് നടുവിൽ കുടുങ്ങി. ഹൈദരാബാദിലെ ലുലു മാളിൽ നടന്ന ചടങ്ങ് കഴിഞ്ഞ് മടങ്ങാൻ ശ്രമിക്കവെ നിയന്ത്രണാതീതമായ ആൾക്കൂട്ടം നടിയെ വളയുകയായിരുന്നു. ആരാധകരുടെ തള്ളിക്കയറ്റത്തിൽ നടിക്ക് തന്‍റെ വാഹനത്തിനടുത്തേക്ക് എത്താൻ പോലും കഴിയാത്ത സാഹചര്യമുണ്ടായി.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 12 December 2025

ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേര്‍ക്ക് ദാരുണാന്ത്യം; 20 പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേര്‍ക്ക് ദാരുണാന്ത്യം; 20 പേര്‍ക്ക് പരിക്ക്

 

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേര്‍ക്ക് ദാരുണാന്ത്യം. 20 പേര്‍ക്ക് പരിക്കേറ്റു. 35 യാത്രക്കാരുമായി പോയ സ്വകാര്യ ബസ് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടത്തില്‍പ്പെട്ടത്. തുളസിപകലു ഗ്രാമത്തിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ചിറ്റൂര്‍ ജില്ലയില്‍ നിന്നുളള ബസ് വിനോദസഞ്ചാരികളുമായി ഭദ്രാചലം ക്ഷേത്രം സന്ദര്‍ശിച്ച് തിരികെ അന്നവാരത്തേക്ക് പോവുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ഭദ്രാചലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ജില്ലാ കളക്ടര്‍ ദിനേശ് കുമാര്‍ പറഞ്ഞു. തകര്‍ന്ന ബസിനുളളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭാഗങ്ങള്‍ പൊളിച്ചാണ് മിക്കവരെയും പുറത്തെടുത്തത് എന്നും ദൃസാക്ഷികള്‍ പറഞ്ഞു. വാഹനം അമിതവേഗതയിലാണ് സഞ്ചരിച്ചതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

കുത്തനെ വളവുകളുളള ഭാഗത്ത് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടകാരണമെന്ന് ചിന്‍ടുരു സി ഐ ഗോപാലകൃഷ്ണ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 11 December 2025

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം


 വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയിലും ശരീരത്തിലും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഹൈദരാബാദ്: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കാമുകിയുടെ കുടുംബം കൊലപ്പെടുത്തി.വിവാഹത്തെ കുറിച്ച് സംസാരിക്കാം എന്നു പറഞ്ഞ് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. ജ്യോതി ശ്രാവൺ സായ് എന്ന രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ജ്യോതി ശ്രാവൺ സായും 19കാരിയായ ശ്രീജയും പ്രണയത്തിലായിരുന്നു എന്നാണ് അമീൻപൂർ സർക്കിൾ ഇൻസ്പെക്ടർ നരേഷ് അറിയിച്ചത്. മൈസമ്മഗുഡയിലെ സെന്‍റ് പീറ്റേഴ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു ജ്യോതി ശ്രാവൺ സായ്. ശ്രീജയുടെ കുടുംബം തുടക്കം മുതൽ ഈ ബന്ധത്തിന് എതിരായിരുന്നു.


എന്നാൽ കഴിഞ്ഞ ദിവസം വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ശ്രീജയുടെ മാതാപിതാക്കൾ ശ്രാവണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നാൽ ശ്രാവണ്‍ എത്തിയ ഉടനെ, ശ്രീജയുടെ ബന്ധുക്കൾ ശ്രാവണിനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയിലും ശരീരമാകെയും അടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കാലും വാരിയെല്ലുകളും ഒടിയുകയും ചെയ്തു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 5 December 2025

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന

 

ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ദുബൈയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ എമിറേറ്റ് വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. മലയാളികൾ അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഹൈദരാബാദിൽ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടാകുന്നത്.


ദുബായിൽ നിന്ന് എത്തിയ എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ലാൻഡ് ചെയ്ത വിമാനം ടെർമിനലിൽ നിന്ന് 4 കിലോമീറ്റർ അകലത്തേക്ക് മാറ്റി പരിശോധന നടത്തി. യാത്രക്കാരെ ഘട്ടം ഘട്ടമായി പുറത്തെത്തിച്ചാണ് ദേഹപരിശോധന നടത്തിയത്. വിമാനത്തിനകത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇന്നലെയും ചൊവ്വാഴ്ചയും ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനങ്ങൾ ബോംബ് ഭീഷണി നേരിട്ടിരുന്നു. ബോംബ് ഭീഷണിയെത്തുടർന്ന് സൗദി അറേബ്യയിലെ മദീനയിൽനിന്ന് ഹൈദരാബാദിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനമാണ് വ്യാഴാഴ്ച അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക