Showing posts with label Hyderabad. Show all posts
Showing posts with label Hyderabad. Show all posts

Wednesday, 14 January 2026

തെരുവുനായ്ക്കളെ ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; ജയിച്ചതിന് പിന്നാലെ തീർത്തത് 500 എണ്ണത്തിനെ

തെരുവുനായ്ക്കളെ ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; ജയിച്ചതിന് പിന്നാലെ തീർത്തത് 500 എണ്ണത്തിനെ


 

ഹൈദരാബാദ്: തെരുവുനായ്ക്കളെ കൂട്ടമായി കൊന്നൊടുക്കി തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ഗ്രാമങ്ങള്‍. 200 തെരുവുനായ്ക്കളെ കൂടി കൊന്നൊടുക്കിയതോടെ കഴിഞ്ഞ ആഴ്ചയില്‍ തെലങ്കാനയില്‍ കൊലപ്പെടുത്തിയ തെരുവുനായ്ക്കളുടെ ആകെ എണ്ണം 500 ആയി ഉയര്‍ന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് തെരുവുനായ്ക്കളെ കൊന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ അഞ്ച് പഞ്ചായത്ത് പ്രതിനിധികള്‍ അടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ 300 നായ്ക്കളെ കൊന്ന സംഭവത്തില്‍ ഹനംകൊണ്ട ജില്ലയിലെ ശ്യാംപേട്ട്, അരെപള്ളി ഗ്രാമങ്ങളിലെ ജനപ്രതിനിധികള്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഡിസംബര്‍ അവസാനത്തോടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തെരുവുനായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഇല്ലാതാക്കുമെന്ന് സ്ഥാനാര്‍ത്ഥികളായവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാന്‍ വേണ്ടി നായ്ക്കളെ കൊലപ്പെടുത്തി ഗ്രാമങ്ങളിലെ പ്രാന്ത പ്രദേശങ്ങളില്‍ കുഴിച്ചിടുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ വെറ്ററിനറി വിദഗ്ധര്‍ മൃതദേഹങ്ങള്‍ തിരിച്ചെടുത്ത് പരിശോധന നടത്തി. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ട്.

200 തെരുവുനായ്ക്കളെ കൊന്നെന്ന വിവരം ലഭിച്ചെന്ന് ആരോപിച്ച് മൃഗക്ഷേമ പ്രവര്‍ത്തകന്‍ അടുലപുരം ഗൗതം മച്ചാറെഡ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഭവാനിപേട്ട് ഗ്രാമത്തില്‍ താന്‍ അന്വേഷിച്ചപ്പോള്‍ തെരുവുനായ്ക്കളുടെ മൃതശരീരങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. ഈ പരാതിയിലാണ് പൊലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം പൊലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്തത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 5 January 2026

2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുമെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി

2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുമെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി


ഹൈദരാബാദ്: 2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. അണ്ടർ 17 ലോകകപ്പ് , ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ തുടങ്ങി വിവിധ അന്താരാഷ്ട്ര കായിക മേളകൾ വിജയകരമായി ആതിഥ്യം വഹിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ​ആദ്യ ഒളിംപിക്സ് വേദിയാവാൻ ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എഴുപത്തിരണ്ടാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഖേലോ ഇന്ത്യ പദ്ധതിയിലൂടെ നിരവധി യുവതാരങ്ങള്‍ക്ക് ദേശീയതലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം പോലുള്ള സംരംഭങ്ങൾ ഇന്ത്യയിലെ കായിക ആവാസവ്യവസ്ഥയെ പരിവർത്തനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിലും, ധനസഹായ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിലും, യുവ കായികതാരങ്ങൾക്ക് ആഗോളതലത്തിൽ പരിചയം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ 20-ലധികം മികച്ച അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട് എന്ന വസ്തുതയിൽ നിന്ന് കായികരംഗത്ത് രാജ്യത്തിന്റെ വളർന്നുവരുന്ന സ്വാധീനം മനസ്സിലാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കായിക ബജറ്റ് സർക്കാർ ഗണ്യമായി വർദ്ധിപ്പിച്ചു, ഇന്ന് ഇന്ത്യയുടെ കായിക മാതൃക അത്‌ലറ്റ് കേന്ദ്രീകൃതമായി മാറിയിരിക്കുന്നു, പ്രതിഭ തിരിച്ചറിയൽ, ശാസ്ത്രീയ പരിശീലനം, പോഷകാഹാരം, സുതാര്യമായ തിരഞ്ഞെടുപ്പ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, എല്ലാ തലങ്ങളിലും കളിക്കാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞുഅഹമ്മദാബാദ് ഒളിംപിക്സ് നഗരിയായി പ്രഖ്യാപിച്ചാണ് ഇന്ത്യ അപേക്ഷ സമർപ്പിച്ചത്. ഇന്ത്യക്ക് പുറമെ ദോഹ, ഇസ്താംബൂൾ നഗരങ്ങളും ചിലെ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളും 2036ലെ ഒളിംപിക്സ് വേദിയാവാൻ രംഗത്തുണ്ട്. 2030ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യയാണ് വേദിയാവുന്നത്..





 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 3 January 2026

2025 ല്‍ തിരുപ്പതി ലഡ്ഡുവിന് റിക്കോര്‍ഡ് വില; ഡിസംബര്‍ 27 ന് വിറ്റത് 5.13 ലക്ഷം ലഡ്ഡു

2025 ല്‍ തിരുപ്പതി ലഡ്ഡുവിന് റിക്കോര്‍ഡ് വില; ഡിസംബര്‍ 27 ന് വിറ്റത് 5.13 ലക്ഷം ലഡ്ഡു

 

ഹൈദരാബാദ്: 2024നെ അപേഷിച്ച് 2025 ല്‍ തിരുപ്പതി ലഡ്ഡുവിന് റെക്കോര്‍ഡ് വില. ജനുവരി 1 ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ല്‍ ലഡ്ഡുവിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയെന്നും 2024 നെ അപേക്ഷിച്ച് 10 % വര്‍ദ്ധനവാണ് ഉണ്ടായതാണെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. ഡിസംബര്‍ 27 ന് 5.13 ലക്ഷം ലഡ്ഡുവാണ് വിറ്റുപോയത്. എക്കാലത്തെയും ഉയര്‍ന്ന് പ്രതിദിന വില്‍പ്പന നടന്നത് ഡിസംബര്‍ 27 നായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ആണ് ക്ഷേത്രത്തിലെ ലഡ്ഡു ഉദ്പാദനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. തിരുമലയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് തിരുപ്പതി ലഡ്ഡു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 27 December 2025

പുഷ്പ 2വിന്റെ പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

പുഷ്പ 2വിന്റെ പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്


 
ഹൈദരാബാദ്: പുഷ്പ 2വിന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അടക്കം 24പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഹൈദരാബാദിലെ നമ്പള്ളി കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്. 2024 ഡിസംബർ നാലിന് ഹൈദരാബാദിലെ ആർടിസി ക്രോസ് റോഡിലുള്ള സന്ധ്യ തിയേറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം

അല്ലു അർജുനെ നേരിട്ട് കാണാനെത്തിയ ആരാധകരുടെ വൻ തിരക്കിനിടയിൽ പെട്ട് രേവതി (35) എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ മകൻ ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുകയും ഓക്സിജൻ ലഭ്യത കുറഞ്ഞതിനെ തുടർന്ന് കുട്ടി ഇപ്പോഴും കിടപ്പിലുമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി. അല്ലു അർജുൻ, തിയേറ്റർ മാനേജ്‌മെന്റ്, താരത്തിെംന്റെ പേഴ്സണൽ മാനേജർ, സ്റ്റാഫ് അംഗങ്ങൾ, എട്ട് ബൗൺസർമാർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിൽ 11ാം പ്രതിയാണ് അല്ലു അ‌ർജുൻ. അപകടം നടന്ന സന്ധ്യ തിയേറ്റർ ഉടമയാണ് ഒന്നാം പ്രതി

സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി നടന്റെ സന്ദർശനത്തിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഈ വിലക്ക് അവഗണിച്ചാണ് പരിപാടി നടത്തിയത്. സ്വകാര്യ സെക്യൂരിറ്റി ടീമിന്റെ നീക്കങ്ങളും ജനക്കൂട്ടത്തിന് നേരെ കാണിച്ച ആംഗ്യങ്ങളും സ്ഥിതിഗതികൾ വഷളാക്കിയെന്ന് അന്വേഷണത്തിൽ വ്യക്തമായി

അപകടത്തിന് പിന്നാലെ അറസ്റ്റിലായ അല്ലു അർജുൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കുറ്റപത്രം സമർപ്പിച്ചതോടെ കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കുകയാണ്. പരിക്കേറ്റ മകന്റെ ചികിത്സാ ചെലവുകൾക്കായി കുടുംബം വലിയ നഷ്ടപരിഹാരവും ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയും ആവശ്യപ്പെട്ടിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യയെ സംശയം,മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്

ഭാര്യയെ സംശയം,മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്


 
ഹൈദരാബാദ് : മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്. ഹൈദരാബാദ് നല്ലകുണ്ട സ്വദേശി ത്രിവേണിയാണ് മരിച്ചത്. ഭര്‍ത്താവ് വെങ്കിടേഷാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച ആറു വയസ്സുകാരിയായ മകളെ ഇയാള്‍ തീയിലേക്ക് തള്ളിയിടുകയും ചെയ്തു. ക്രൂരക്യത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

ഡിസംബർ 24നാണ് സംഭവം. സ്ഥിരം മദ്യപാനിയായ പ്രതിക്ക് ഭാര്യ ത്രിവേണിയെ സംശയമായിരുന്നു. സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു. ക്രിസ്മസ് തലേന്നുണ്ടായ വഴക്കിനു ശേഷം ഇയാള്‍ കുട്ടികളുടെ മുന്നില്‍ വെച്ച് ത്രിവേണിയെ ആക്രമിക്കുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഇതിനിടെ അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകളെയും ഇയാള്‍ തീയിലേക്ക് തള്ളിയിട്ടു. നിലവിളി കേട്ട് ഒാടിയെത്തിയ അയല്‍ക്കാര്‍ വീടിനുള്ളിലേക്ക് കയറിയപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ ത്രിവേണി മരിച്ചിരുന്നു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ഇവരുടെ ആറുവയസുകാരിയായ മകളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വെങ്കിടേഷിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക