Showing posts with label Hyderabad. Show all posts
Showing posts with label Hyderabad. Show all posts

Monday, 11 May 2026

 വിലക്കയറ്റം തടയാൻ നിർദേശങ്ങളുമായി മോദി വിദേശയാത്രകൾക്കും സ്വർണം വാങ്ങുന്നതിനും നിയന്ത്രണം വേണം

വിലക്കയറ്റം തടയാൻ നിർദേശങ്ങളുമായി മോദി വിദേശയാത്രകൾക്കും സ്വർണം വാങ്ങുന്നതിനും നിയന്ത്രണം വേണം


  ഹൈദരാബാദ്: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാൻ ജനങ്ങൾക്ക് പുതിയ സാമ്പത്തിക നയങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം പുതിയ ആശയങ്ങൾ പങ്കുവെച്ചത്.

പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയിൽവേയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും 'വർക്ക് ഫ്രം ഹോം' സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ, അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 29 April 2026

ചിക്കൻ കറി വെക്കാത്തത് ചോദ്യം ചെയ്തു; ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ

ചിക്കൻ കറി വെക്കാത്തത് ചോദ്യം ചെയ്തു; ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ



ഹൈദരാബാദ്: ഹൈദരാബാദിലെ അത്താഴത്തിന് ചിക്കൻ പാകം ചെയ്തില്ലെന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കിൽ ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ. കാമറെഡ്ഡിയിൽ ഗോസാങ്കി കോളനിയിലെ കൊടാണ്ടം ശിവജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം

വാങ്ങിച്ചുനൽകിയ ചിക്കൻ പാകം ചെയ്യാത്തതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അത്താഴത്തിന് ചിക്കൻ വിളമ്പാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ബഹളം കേട്ട് തൊട്ടപ്പുറത്ത് കഴിയുകയായിരുന്ന ബന്ധുക്കൾ ഇരുവരെയും പിടിച്ചുമാറ്റി അൽപ്പനേരത്തേക്ക് ശാന്തരാക്കിയെങ്കിലും അവർ പോയതിന് പിന്നാലെ തർക്കം വീണ്ടും തുടങ്ങി. ചിക്കൻ കറി തയ്യാറാക്കാത്തതിനൊപ്പം മറ്റ് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി ശിവജി ഭാര്യ ലക്ഷ്മിയെ രൂക്ഷമായി കുറ്റപ്പെടുത്തുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു.

ഇരുവരുടേയും വാഗ്വാദങ്ങൾ ഉച്ചത്തിലായതോടെ വീണ്ടും ബന്ധുക്കൾ ഇടപെട്ടെങ്കിലും തർക്കം മതിയാക്കാൻ അവർ കൂട്ടാക്കിയില്ല. ഇതിനിടെ, കയ്യിൽ കിട്ടിയ അരിവാളെടുത്ത് ലക്ഷ്മി ശിവജിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി മുറിവേറ്റ ശിവജി ഉടൻ തറയിൽ വീണു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ശിവജി തൽക്ഷണം മരിക്കുകയും ചെയ്തു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിലുണ്ടായ മുറിവിൽ നിന്ന് ധാരാളം രക്തം വാർന്നുപോയതാണ് മരണകാരണമെന്ന് കാമറെഡ്ഡി ഇൻസ്പെക്ടർ ബി. നാരഹരി പറഞ്ഞു

ആറ് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ടെന്ന് ശിവജിയുടെ മൂത്ത സഹോദരൻ സുരി അറിയിച്ചു. സുരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും തമ്മിൽ വിവാഹത്തിന് ശേഷം പലപ്പോഴായി പ്രശ്നങ്ങളുണ്ടായിരുന്നെന്നും തങ്ങൾ ഇടപെട്ട് പരിഹരിക്കാറുണ്ടെന്നും ബന്ധുക്കൾ മൊഴി നൽകിയാതയാണ് വിവരം 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 21 April 2026

ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ ആഡംബര വാഹനം ഇടിച്ചു; ഹൈദരാബാദിൽ യുവാവിന് ദാരുണാന്ത്യം

ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ ആഡംബര വാഹനം ഇടിച്ചു; ഹൈദരാബാദിൽ യുവാവിന് ദാരുണാന്ത്യം



ഹൈദരാബാദ് : ഹൈദരാബാദിലെ പ്രശസ്തമായ കേബിള്‍ ബ്രിഡ്ജില്‍ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ആഡംബര വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് ഹാഫിസ്‌പേട്ട് സ്വദേശിയായ ശ്യാം രാജ് (32) ആണ് മരിച്ചത്. ദുര്‍ഗം ചെറുവു കേബിള്‍ ബ്രിഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാംരാജിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

ദുർഗം ചെറുവു കേബിൾ ബ്രിഡ്ജിൽനിന്ന് ഭാര്യയുടെ ഫോട്ടോ എടുക്കുകയായിരുന്നു ശ്യാംരാജ്. ഭാര്യയുടെ ചിത്രം പകർത്തുന്നതിനിടെ അമിതവേഗത്തിലെത്തിയ മെഴ്‌സിഡസ് ബെൻസ് നടപ്പാതയിലേക്ക് പാഞ്ഞുകയറുകയും ശ്യാം രാജിനെ ഇടിക്കുകയുമായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 14 April 2026

BMW കാറിൽ ബട്ടൻ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മാറ്റാനുള്ള സജ്ജീകരണം; മദ്യപിച്ച് വണ്ടിയോടിച്ച ഡോക്ടർ പിടിയിൽ

BMW കാറിൽ ബട്ടൻ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മാറ്റാനുള്ള സജ്ജീകരണം; മദ്യപിച്ച് വണ്ടിയോടിച്ച ഡോക്ടർ പിടിയിൽ


 
ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടിയിലായ ഡോക്ടർ കാറിൽ സജ്ജീകരിച്ചിരുന്ന സംവിധാനം കണ്ട് അമ്പരന്ന് പൊലീസ്. ഹൈരാബാദിലെ ജൂബിലി ഹിൽസ് പൊലീസാണ് ശനിയാഴ്ച അർധരാത്രിയിൽ ഗൗതം റെഡ്ഡി എന്ന 40കാരനെ പിടികൂടിയത്. ഇയാൾ ഗാന്ധിനഗർ സ്വദേശിയാണ്.

ബിഎംഡബ്ല്യു കാറിൽ ബട്ടൻ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മാറ്റാനുള്ള സംവിധാനമാണ് ഇയാൾ സജ്ജീകരിച്ചിരുന്നത്. കാർ പരിശോധിച്ചപ്പോൾ മുൻവശത്തെ നമ്പർ പ്ലേറ്റിലെ നമ്പരും പിന്നിലേതും തമ്മിലുള്ള വ്യത്യാസം മനസിലാക്കിയതാണ് വഴിത്തിരിവായത്.

ജൂബിലി ഹിൽസ് ഏരിയയിലെ ചിരഞ്ജീവി ബ്ലഡ് ബാങ്കിന് സമീപം പരിശോധന നടത്തുമ്പോഴാണ് പൊലീസ് ബിഎംഡബ്ല്യു കാർ തടഞ്ഞ് നിർത്തിയത്. തുടർന്ന് ബ്രീത്ത് അനാലിസർ ഉപയോഗിച്ച് ഡോക്ടറെ പരിശോധിച്ചപ്പോൾ ഇയാൾ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി. തുടർന്ന് പൊലീസ് വാഹനം പരിശോധിച്ചപ്പോൾ മുന്നിലുള്ള നമ്പർ പ്ലേറ്റിൽ ഡൽഹി രജിസ്‌ട്രേഷൻ നമ്പറും പിന്നിലുള്ളത് തെലങ്കാന രജിസ്‌ട്രേഷൻ നമ്പറുമാണെന്ന് മനസിലാക്കി.

പൊലീസ് വാഹന രജിസ്‌ട്രേഷൻ രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഇയാളുടെ പക്കൽ ഇല്ലായിരുന്നു. സ്റ്റീയറിംങ് വീലിന് സമീപത്തായാണ് ഇയാൾ ബട്ടൻ സംവിധാനം സജ്ജീകരിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ താനൊരു തമാശയ്ക്കാണ് ഇത് ചെയ്തതെന്നാണ് ഇയാളുടെ വിശദീകരണം.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 13 April 2026

ബിഎംഡബ്ല്യുവിന്റെ മേൽ ടാങ്കർ മറിഞ്ഞു; അഭിഭാഷകന് ദാരുണാന്ത്യം

ബിഎംഡബ്ല്യുവിന്റെ മേൽ ടാങ്കർ മറിഞ്ഞു; അഭിഭാഷകന് ദാരുണാന്ത്യം



ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ എൻടിആർ ജില്ലയിൽ ബിഎംഡബ്ല്യു കാറിന് മേൽ ടാങ്കർ മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ശനിയാഴ്ചയാണ് സംഭവം. ഫ്‌ളൈ ആഷ് കയറ്റിവന്ന ടാങ്കർ പതിച്ച ബിഎംഡബ്ല്യു കാർ പൂർണമായും തകർന്നു. അപകടം നടന്ന സ്ഥലത്തെ ടോൾ ഗേറ്റിന് സമീപമെത്തിയപ്പോൾ ടാങ്കറിന്റെ ബ്രേക്ക് നഷ്ടമാകുകയും പിറകേ വന്ന കാറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെയാണ് കാറിന് മുകളിലേക്ക് ടാങ്കർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന അഭിഭാഷകൻ പി ശ്രീനിവാസ റാവുവാണ് മരിച്ചത്. ഇയാൾ ഗുണ്ടൂർ സ്വദേശിയാണ്.

ടാങ്കർ നേരെ കാറിന് മേൽ പതിച്ചതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. പൊലീസ്, ടോൾ പ്ലാസ ജീവനക്കാരും സമീപത്തുള്ളവരും ചേർന്ന് രണ്ടു മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് കാറിന് മുകളിൽ നിന്നും ടാങ്കർ മാറ്റാൻ കഴിഞ്ഞത്. ക്രെയിനുകൾ എത്തി ടാങ്കർ മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നന്ദിഗാമ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ടോൾ പ്ലാസയിലെ സിസിടിവി പരിശോധിച്ച് അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക