Showing posts with label Kannur. Show all posts
Showing posts with label Kannur. Show all posts

Tuesday, 14 July 2026

പണം കിട്ടിയില്ല, സ്വന്തം വീട് കത്തിച്ചു; കണ്ണൂരിൽ ലഹരിക്ക് അടിമയായ യുവാവ് അറസ്റ്റിൽ

പണം കിട്ടിയില്ല, സ്വന്തം വീട് കത്തിച്ചു; കണ്ണൂരിൽ ലഹരിക്ക് അടിമയായ യുവാവ് അറസ്റ്റിൽ

 





കണ്ണൂർ: പണം നൽകാൻ വിസമ്മതിച്ച പിതാവിനോടുള്ള പ്രകോപനത്തെ തുടർന്ന് സ്വന്തം വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. കണ്ണൂർ ആയിക്കര സ്വദേശിയായ അഭിഷേകിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിൽ കട്ടിൽ, കിടക്ക, വസ്ത്രങ്ങൾ ഉൾപ്പെടെ വീട്ടിനുള്ളിലെ നിരവധി സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അഭിഷേക് ആവശ്യപ്പെട്ട പണം പിതാവ് നൽകാതിരുന്നതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലഹരിക്ക് അടിമയായിരുന്ന ഇയാളുടെ നിരന്തര ഭീഷണിയെ തുടർന്ന് മാതാപിതാക്കൾ നേരത്തെ തന്നെ വീട് വിട്ട് മറ്റൊരിടത്ത് താമസിച്ചുവരികയായിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തീപിടിത്തത്തിന്റെ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 11 July 2026

സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു

സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു

 





കണ്ണൂർ: ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അലവിൽ സ്വദേശിയായ ഷാൻ അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് യാത്രതിരിക്കുകയായിരുന്നു. വീട്ടിലെത്താൻ വെറും അരമണിക്കൂർ മാത്രം ബാക്കിയിരിക്കെയാണ് കൂടാളിക്ക് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്.

അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഒരാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നുപേർ കൂടി ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ഫയർഫോഴ്‌സ് സംഘം എത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്.

അപകടസമയത്ത് കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്ന് ഉൾപ്പെടെ വിവിധ സാധ്യതകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മിഠായിക്കവറിൽ പൊതിഞ്ഞ് എം.ഡി.എം.എ. കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി.

മിഠായിക്കവറിൽ പൊതിഞ്ഞ് എം.ഡി.എം.എ. കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി.

 





തലശേരി: മിഠായിക്കവറിൽ പൊതിഞ്ഞ് എം.ഡി.എം.എ. കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. ചിറയ്ക്കൽ സ്വദേശിയായ മുഹമ്മദ് സമീൽ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 185 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

വിദ്യാർഥികളെ ഉൾപ്പെടെ യുവാക്കളെ ലക്ഷ്യമിട്ടാണ് മിഠായിക്കവറുകളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് വിതരണം നടത്താൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തലശേരി എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് സമീലിനെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ കൂളറിനുള്ളിൽ കവറുകളിലാക്കി സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ. കണ്ടെത്തുകയായിരുന്നു.

ഡാൻസാഫ് ടീമും തലശേരി എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി 'ഓപ്പറേഷൻ തൂഫാൻ' ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട നടത്തിയത്.

പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, പിന്നിൽ പ്രവർത്തിച്ചിരുന്ന സംഘങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ടുള്ള ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, മരിച്ചത് സുഹൃത്തുക്കൾ

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, മരിച്ചത് സുഹൃത്തുക്കൾ

ചാലോട് കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, മരിച്ചത് സുഹൃത്തുക്കൾ
 

ചാലോട്: കാർ മരത്തിലിടിച്ച് നാല് യുവാക്കൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ചാലോട് (കണ്ണൂർ): കണ്ണൂർ-മട്ടന്നൂർ സംസ്ഥാനപാതയിൽ ചാലോട് കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കാർ മരത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 11.10-ഓടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.

ഷാൻ, റിസ്‌വാൻ, പരംഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ കണ്ണൂർ സ്വദേശിയാണെന്നും മറ്റുള്ളവർ നേപ്പാൾ സ്വദേശികളാണെന്നുമാണ് പ്രാഥമിക വിവരം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരുന്നു.


അപകടത്തിൽ മരിച്ച മറ്റുള്ളവർ ഉത്തരേന്ത്യൻ സ്വദേശികളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ലഭിച്ച പേഴ്‌സും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരിൽ ഒരാൾ കണ്ണൂർ അലവിൽ സ്വദേശി സിറാജിന്റെ മകൻ ഷാൻ (22) ആണെന്ന് തിരിച്ചറിഞ്ഞത്. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാനും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മറ്റ് മരിച്ചവരുടെ തിരിച്ചറിയലും സ്വദേശ വിവരങ്ങളും സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ പോലീസ് തുടരുകയാണ്.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 10 July 2026

അനസ്തേഷ്യയ്ക്ക് പിന്നാലെ ദുരന്തം

അനസ്തേഷ്യയ്ക്ക് പിന്നാലെ ദുരന്തം

 





കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായി പരാതി. സംഭവത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ജൂലായ് 5-നാണ് സംഭവം. കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കുമായി ചെറിയ മുറിവേറ്റ കുഞ്ഞിനെ മുറിവ് തുന്നിക്കെട്ടുന്നതിനായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകുന്നേരത്തോടെ എത്തിയ അനസ്തേഷ്യ വിദഗ്ധ ഡോക്ടർ വാർഡിൽ മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിന് അനസ്തേഷ്യ ഇഞ്ചക്ഷൻ നൽകി. ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനാകുകയും കണ്ണുകൾ മുകളിലേക്ക് മറിയുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.

തുടർന്ന് ആരോഗ്യനില വഷളായ കുഞ്ഞിനെ അടിയന്തരമായി കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങൾ പിന്നിട്ടിട്ടും ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് മസ്തിഷ്കാഘാതം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്.

അനസ്തേഷ്യ നൽകുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതലുകളോ ആരോഗ്യപരിശോധനകളോ കുഞ്ഞിന്റെ മെഡിക്കൽ ചരിത്രം വിലയിരുത്തലോ നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം ആശുപത്രി അധികൃതർ പ്രാഥമികമായി നിഷേധിച്ചു. കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ച് കൂടുതൽ പ്രതികരണങ്ങൾ പിന്നീട് അറിയിക്കാമെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക