Showing posts with label SPORTS. Show all posts
Showing posts with label SPORTS. Show all posts

Saturday, 7 February 2026

കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ

കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ

 



കൊമ്പന്മാരുടെ എഴുന്നള്ളത്ത് കൊച്ചിയില്‍ തന്നെ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോഴിക്കോട്ടേക്കുള്ള പലായനമുണ്ടാകില്ല. കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും. മത്സരങ്ങള്‍ കൊച്ചിയില്‍ വേണമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ താല്‍പര്യമറിയിച്ചെന്നും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ സമ്മതമെന്നും ജിസിഡിഎ അറിയിച്ചു. സൗജന്യമായി വിട്ടുകൊടുക്കാനാവില്ലെന്നും പക്ഷെ ഷൈലോക്ക് ആവില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 5 February 2026

പഞ്ചാബിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

പഞ്ചാബിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ



സന്തോഷ് ട്രോഫി ഫുട്ബോളിൽ കരുത്തരായ പഞ്ചാബിനെ തകർത്തെറിഞ്ഞ് കേരളം ഫൈനലിൽ. സെമി ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ഉജ്ജ്വല വിജയം. തുടർച്ചയായ രണ്ടാം വർഷമാണ് കേരളം ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. മറ്റൊരു സെമിയിൽ റെയിൽവേസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ സർവീസസാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം.

ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി കേരളം ആധിപത്യം ഉറപ്പിച്ചിരുന്നു. 16ാം മിനിറ്റിൽ ‌വി അർജുൻ എടുത്ത കൃത്യതയാർന്ന കോർണർ കിക്കിന് മുഹമ്മദ് അജ്സൽ തലവച്ചതോടെ കേരളം ലീഡ് എടുത്തു (1-0). 34–ാം മിനിറ്റിൽ അർജുൻ നൽകിയ ഗ്രൗണ്ട് ബോൾ ബിബിൻ അജയൻ വഴി റിയാസിലേക്ക്. പോസ്റ്റിന് മുന്നിൽ കാത്തുനിന്ന റിയാസ് പന്ത് വലയിലാക്കി (2-0). 45–ാം മിനിറ്റിൽ, ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അജ്സലിന്റെ പാസിൽ നിന്ന് ഇടത് വിങ്ങിലൂടെ കുതിച്ചുകയറിയ എം വിഘ്‌നേഷ് തൊടുത്ത ബുള്ളറ്റ് ഷോട്ട് പഞ്ചാബ് ഗോൾകീപ്പറെ കീഴടക്കി (3-0). 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 3 February 2026

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അല്‍ നസറും പോരില്‍!

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അല്‍ നസറും പോരില്‍!


 
സൗദി പ്രൊ ലീഗിലെ അല്‍ റിയാദ് - അല്‍ നാസര്‍ മത്സരം. അല്‍ നാസറിന്റെ പ്ലേയിങ് ഇലവൻ വന്നപ്പോള്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ പേരുണ്ടായിരുന്നില്ല. പകരക്കാരുടെ നിരയിലും ഇതിഹാസത്തിന് സ്ഥാനം ലഭിച്ചില്ല. പരുക്കുകളില്ലാത്ത, ശാരീരികക്ഷമത പൂര്‍ണമായുമുള്ള ഒരു താരം എന്തുകൊണ്ട് കളത്തിലില്ല, ചോദ്യം ഉയര്‍ന്നു.


പ്രതിഷേധസൂചകമായി ക്രിസ്റ്റ്യാനൊ മത്സരം ബഹിഷ്കരിച്ചിരിക്കുന്നു. ഇതായിരുന്നു പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍. സൗദി പ്രോ ലീഗില്‍ എന്താണ് സംഭവിക്കുന്നത്, ക്രിസ്റ്റ്യാനൊയുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ കാരണമെന്താണ്.

സൗദി പ്രോ ലീഗില്‍ ഏറ്റവും മുൻപന്തിയില്‍ നില്‍ക്കുന്ന ക്ലബ്ബുകളാണ് അല്‍ ഹിലാല്‍, അല്‍ നാസര്‍, അല്‍ അഹ്ലി, അല്‍ ഇത്തിഹാദ് എന്നിവ. ഈ നാല് ടീമുകളുടേയും 75 ശതമാനം ഉടമസ്ഥാവകാശം സൗദി അറേബ്യ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനാണ്. പിഐഎഫ് എന്ന് ചുരുക്കി വിശേഷിപ്പിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂ കാസില്‍ യുണൈറ്റഡും പിഐഎഫിന്റെ കീഴിലാണ്. അല്‍ ഇത്തിഹാദ് ഒഴികെയുള്ള മൂന്ന് ടീമുകളും ലീഗിലെ ടോപ് ത്രീയിലുണ്ട്. അല്‍ ഹിലാല്‍ ഒന്നാമതും അല്‍ നസറും അല്‍ അഹ്ലിയും പിന്നിലായും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫെബ്രുവരി 15 ന് ബാങ്കോക്കില്‍ ഇന്ത്യ-പാക് പോരാട്ടം ഉറപ്പിച്ചു; ലോകകപ്പിലല്ല ഏഷ്യാ കപ്പിൽ, മുഖാമുഖം വരുന്നത് വനിതാ ടീം

ഫെബ്രുവരി 15 ന് ബാങ്കോക്കില്‍ ഇന്ത്യ-പാക് പോരാട്ടം ഉറപ്പിച്ചു; ലോകകപ്പിലല്ല ഏഷ്യാ കപ്പിൽ, മുഖാമുഖം വരുന്നത് വനിതാ ടീം


 
ബാങ്കോക്ക്: ടി20 ലോകകപ്പില്‍ ഫെബ്രുവരി 15 നടക്കേണ്ട ഇന്ത്യക്കെതിരായ പോരാട്ടം പാകിസ്ഥാന്‍ പുരുഷ ടീം ബഹിഷ്കരിച്ചെങ്കിലും 15ന് മറ്റൊരു ഇന്ത്യ പോരാട്ടത്തിന് ബാങ്കോക്ക് വേദിയാവും. 15ന് ബാങ്കോക്കിൽ നടക്കുന്ന 'റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പിൽ' പാകിസ്ഥാൻ വനിതാ എ ടീം ഇന്ത്യ എ ടീമിനെ നേരിടുക. ഇതിൽ നിന്ന് പിന്മാറാൻ വനിതാ ടീമിന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിർദ്ദേശം നൽകിയിട്ടില്ലെന്നതാണ് കൗതുകകരം. 


എട്ട് ടീമുകളാണ് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുന്ന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ശ്രീലങ്കയുടെയും ബംഗ്ലാദേശിന്‍റെയും വനിതാ ഏ ടീമുകളാണ് പങ്കെടുക്കുന്നത്. യുഎഇ, മലേഷ്യ, നേപ്പാള്‍, തായ്‌ലന്‍ഡ് വനിതാ ടീമുകളാണ് ടൂര്‍ണമെന്‍റിലെ മറ്റ് ടീമുകള്‍. പാകിസ്ഥാന്‍, യുഎഇ നേപ്പാള്‍ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഫെബ്രുവരി 13ന് തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍ നേപ്പാള്‍ വനിതകള്‍ക്കെതിരെയാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം. ഇന്ത്യ ആദ്യ മത്സരത്തില്‍ യുഎഇയെണ് 13ന് നേരിടുക.

കഴിഞ്ഞ ദിവസം ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ച ദിവസം തന്നെ അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങിയിരുന്നു. മത്സരത്തില്‍ ഇന്ത്യയോട് 58 റണ്‍സിന് തോറ്റ പാകിസ്ഥാന്‍ സെമിയിലെത്താതെ പുറത്താകുകയും ജയത്തോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറുകയും ചെയ്തിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 2 February 2026

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്



ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് 2026-ൽ പാകിസ്ഥാൻ ടീം പങ്കെടുക്കുമെങ്കിലും ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസി നീക്കമെന്നാണ് സൂചന.

ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് എ മത്സരം നടക്കേണ്ടത്. 2026-ലെ ലോകകപ്പിൽ പങ്കെടുക്കാൻ പാക് ക്രിക്കറ്റ് ടീമിന് അനുമതി നൽകുന്നുണ്ടെങ്കിലും ഫെബ്രുവരി 15-ന് ഇന്ത്യക്കെതിരെ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ ടീം കളത്തിലിറങ്ങില്ലെന്ന് പാകിസ്ഥാൻ സർക്കാർ ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാര്യവട്ടത്തെ ട്വന്റി-20 മത്സരത്തിനിടെ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയ സംഭവം; ഖേദം പ്രകടിപ്പിച്ച് KCA

കാര്യവട്ടത്തെ ട്വന്റി-20 മത്സരത്തിനിടെ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയ സംഭവം; ഖേദം പ്രകടിപ്പിച്ച് KCA

 


കാര്യവട്ടത്തെ ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി -20 മത്സരത്തിനിടെ സ്റ്റേഡിയത്തിൽ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയ സംഭവം പരിശോധിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. കാണികൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും കെസിഎ. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് ഇടപെടൽ.

നിശ്ചയിച്ചതിനേക്കാൾ അമിതവില കച്ചവടക്കാർ ഈടാക്കിയെന്ന് കണ്ടെത്തി. സ്റ്റേഡിയത്തിൽ 10 രൂപയുടെ വെള്ളത്തിന് 100, 20 രൂപയുടെ വെള്ളത്തിന് 200 രൂപയുമാണ് ഈടാക്കിയത്. വലിയ പ്രതിഷേധമായിരുന്നു സംഭവത്തിൽ ഉയർന്നിരുന്നത്. പിന്നാലെയണ് കെസിഎയുടെ ഇടപടെൽ. സംഭവം ​ഗൗരവതരമെന്നാണ് കെസിഎ വിലയിരുത്തിയിരിക്കുന്നതത്.

അന്താരാഷ്ട്ര മത്സരങ്ങളിൽ പാനീയങ്ങളുടെ സ്‌പോൺസറെ ബിസിസിഐയാണ് തീരുമാനിക്കുന്നത്. ബിസിസിഐ നിശ്ചയിച്ച കരാറിൽ തുക കൃത്യമായി നൽകിയിരുന്ന. 200 മില്ലിലിറ്റർ കുടിവെള്ളത്തിന് പത്ത് രൂപയും 250 മില്ലിലിറ്റർ ജ്യൂസ് തുടങ്ങിയ പാനീയങ്ങൾക്ക് 50 രൂപയുമാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ഇത് കരാറുകാർ ലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൃത്യമായി നടപടിയെടുക്കുമെന്ന് കെസിഎ അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ച നടപടി; പാകിസ്താനെതിരെ കടുത്ത നടപടിക്ക് ഐസിസി

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ച നടപടി; പാകിസ്താനെതിരെ കടുത്ത നടപടിക്ക് ഐസിസി


 
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ച പാക്കിസ്ഥാൻ തീരുമാനത്തിൽ കടുത്ത നടപടിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. മതിയായ കാരണങ്ങൾ ഇല്ലാതെ മത്സരം ബഹിഷ്കരിച്ച പാകിസ്താനെ ലോകക്രിക്കറ്റിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതടക്കം ആലോചനയിലുണ്ട്. നിർണായക തീരുമാനം നാളെയോ മറ്റന്നാളോ ചേരുന്ന ഐസിസി ബോർഡ് യോഗത്തിൽ എടുക്കും.

പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ മത്സരം ബഹിഷ്കരിക്കാൻ ഉള്ള പാക് തീരുമാനം അംഗീകരിക്കാൻ ആവില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി. ഫെബ്രുവരി 15 നാണ് ഇന്ത്യ-പാകിസ്താൻ മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് എ മത്സരത്തിൽ ശ്രീലങ്കയിലെ കൊളംബോയിൽ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടേണ്ടിയിരുന്നത്.

ടൂർണമെന്റിൽ കളിക്കുന്നതിനായി പാക് സർക്കാരിന്റെ അനുമതിക്കായി ടീം കാത്തിരിക്കുകയായിരുന്നു. ലോകകപ്പിൽ പങ്കെടുക്കാൻ അനുമതി നൽകാൻ പാക് സർക്കാർ തീരുമാനിച്ചു. എന്നാൽ ഇന്ത്യക്കെതിരെ മത്സരത്തിന് പാകിസ്താൻ ഇല്ലെന്ന് പാക് ഭരണകൂടം എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ ഐസിസിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് പിസിബിയുടെ നീക്കം.

ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി പിന്മാറിയാൽ ഐസിസിയിൽ നിന്ന് കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്താലാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ഒഴിവാക്കുന്നത്. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് പാകിസ്താൻ ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 31 January 2026

സന്തോഷ് ട്രോഫി: കേരളം-സര്‍വീസസ് മത്സരം മാറ്റിവെച്ചു, അറിയിച്ചത് ടീം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ്‌

സന്തോഷ് ട്രോഫി: കേരളം-സര്‍വീസസ് മത്സരം മാറ്റിവെച്ചു, അറിയിച്ചത് ടീം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ്‌


 
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളവും സർവീസസും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് നടക്കേണ്ടിയിരുന്ന മത്സരമാണ് അവസാനനിമിഷം മാറ്റിവെച്ചത്. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരമായിരുന്നു ഇത്.

ദിബ്രുഗഢ്-ധെമാജി പാതയിലുളള മിസിങ് ഗോത്രത്തിൻ്റെ ഗ്രാമത്തിൽ രണ്ട് ദിവസമായി യുവജനോത്സവം നടക്കുകയാണ്. ഇതേതുടർന്ന് ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് മത്സരം മാറ്റിയത്. ശനിയാഴ്ച രാവിലെ കേരള ടീം ദിബ്രുഗഢിൽ നിന്ന് പുറപ്പെടാൻ നിൽക്കുമ്പോഴാണ് സംഘാടകർ മത്സരം മാറ്റിയ വിവരം അറിയിക്കുന്നത്.

സന്തോഷ് ട്രോഫി ടൂർണമെന്റിൽ‌ കേരളം നേരത്തെ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ബി ചാമ്പ്യൻമാരായ കേരളത്തിന് ആതിഥേയരായ‍ അസമിനെയാണ് ക്വാർട്ടറിൽ നേരിടേണ്ടത്. ഫെബ്രുവരി മൂന്നിനാണ് കേരളം-അസം ക്വാർട്ടർ പോരാട്ടം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 28 January 2026

ഒടുവില്‍ ചിന്നസ്വാമി സ്‌റ്റേഡിയം ഹോം ഗ്രൗണ്ടാക്കാമെന്ന് ആര്‍സിബി; കര്‍ണാടക സര്‍ക്കാരുമായി അവസാനവട്ട ചര്‍ച്ചയില്‍

ഒടുവില്‍ ചിന്നസ്വാമി സ്‌റ്റേഡിയം ഹോം ഗ്രൗണ്ടാക്കാമെന്ന് ആര്‍സിബി; കര്‍ണാടക സര്‍ക്കാരുമായി അവസാനവട്ട ചര്‍ച്ചയില്‍


 
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയതിന് പിന്നാലെ നടന്ന വിജയാഘോഷ പ്രകടനത്തിനിടെ ഉണ്ടായ ദുരന്തവും ഫ്രാഞ്ചൈസിക്കെതിരെ വന്ന നിയമനടപടികളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇനി ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആയി വേണ്ടെന്ന ആര്‍സിബിയുടെ തീരുമാനമുണ്ടായത്. എന്നാല്‍ ആ തീരുമാനത്തില്‍ നിന്ന് ഒടുവില്‍ ഫ്രാഞ്ചൈസി പിന്‍മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ചിന്നസ്വാമി സ്‌റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കാമെന്ന ആവശ്യവുമായി മുന്നോട്ടുവന്നതോടെയാണ് ആര്‍സിബി തീരുമാനം മാറ്റിയത് എന്നാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചു. സ്‌റ്റേഡിയം കഴിഞ്ഞ സീസണിലേത് പോലെ ടീമിന്റെ ഹോം ഗ്രൗണ്ട് ആയി ഉപയോഗിക്കാമെന്ന് ടീം അധികൃതര്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തുടരുകയാണ്. ആര്‍സിബിയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഏറെ നാളായി ആര്‍സിബി സര്‍ക്കാരുമായി സ്റ്റേഡിയം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്തു വരികയായിരുന്നു. ഇന്നോ നാളെയോ സര്‍ക്കാര്‍ പ്രതിനിധികളുമായി ഒരുഘട്ട ചര്‍ച്ച കൂടി നടന്നേക്കും. ഇതിന് ശേഷമായിരിക്കും ഹോം ഗ്രൗണ്ട് ആണെന്ന ഔദ്യോഗിക പ്രഖ്യാപനം ടീമിന്റെ ഭാഗത്ത് നിന്നുണ്ടാകൂ. നേരത്തെ പുനെയില്‍ ഹോം ഗ്രൗണ്ട് കണ്ടെത്താനുള്ള നീക്കം ആര്‍സിബിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഹോം ഗ്രൗണ്ട് മാറ്റണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഹോം ഗ്രൗണ്ട് മാറാനൊരുങ്ങുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 22 January 2026

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം! പഞ്ചാബിനെ തകർത്തത് ഒരുഗോളിന് പിന്നിൽനിന്നശേഷം

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം! പഞ്ചാബിനെ തകർത്തത് ഒരുഗോളിന് പിന്നിൽനിന്നശേഷം


 
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കരുത്തരായ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കേരളം പോയിന്റ് പട്ടികയിൽ ആധിപത്യം ഉറപ്പിച്ചു. ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി തിരിച്ചുവരവ് നടത്തിയാണ് കേരളം വിജയം പിടിച്ചെടുത്തത്. ഇരട്ട ഗോളുകളുമായി മുഹമ്മദ് അജ്‌സൽ കേരളത്തിന്റെ വിജയശിൽപിയായി.

കളിയുടെ തുടക്കം മുതൽ പന്തടക്കത്തിൽ കേരളം മുന്നിട്ടുനിന്നെങ്കിലും 27-ാം മിനിറ്റിൽ പഞ്ചാബാണ് ആദ്യം വലകുലുക്കിയത്. ഒരു ഗോൾ വഴങ്ങിയതോടെ പതറിയ കേരളത്തിന് ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാം പകുതിയിൽ മൈതാനത്ത് കണ്ടത് കേരളത്തിന്റെ രൗദ്രഭാവമായിരുന്നു. രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കകം മനോജ് എം കേരളത്തിനായി സമനില ഗോൾ നേടി.

ആവേശം ഇരട്ടിച്ച കേരളം പിന്നീട് പഞ്ചാബ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി മിന്നൽ ആക്രമണങ്ങൾ നടത്തി. 58-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സൽ കേരളത്തെ മുന്നിലെത്തിച്ചു (2-1). പഞ്ചാബ് ആ ഞെട്ടലിൽ നിന്ന് മുക്തമാകും മുൻപേ 62-ാം മിനിറ്റിൽ അജ്‌സൽ വീണ്ടും ലക്ഷ്യം കണ്ടു. വെറും നാല് മിനിറ്റിനിടെ അജ്‌സൽ നേടിയ ഇരട്ട ഗോളുകൾ പഞ്ചാബിന്റെ പതനം പൂർത്തിയാക്കി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക