Monday, 22 December 2025

അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഒരു ലക്ഷം ദിർഹം സമ്മാനം നേടി മലയാളി

അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഒരു ലക്ഷം ദിർഹം സമ്മാനം നേടി മലയാളി


 
അബുദബി ബിഗ് ടിക്കറ്റ് രണ്ടാം വാര നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം സമ്മാനം നേടി മലയാളി. കോഴിക്കോട് കൈപ്പുറത്ത് സ്വദേശിയായ ബഷീർ ആണ് ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായത്. 57കാരനായ ബഷീർ കഴിഞ്ഞ 25 വർഷമായി ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. അഞ്ച് പേർ വിജയികളായ നറുക്കെടുപ്പിൽ ഒരാളാണ് ബഷീർ.

കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ആളാണ് ബഷീർ. എല്ലാ മാസവും ബഷീർ മുടങ്ങാതെ ടിക്കറ്റുകൾ എടുക്കുകയും ചെയ്യും. ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായതിൽ സന്തോഷമുണ്ടെന്നും ബഷീർ പ്രതികരിച്ചു. സമ്മാനത്തുകയുടെ ഒരു ഭാഗം ഇന്ത്യയിലുള്ള കുടുംബത്തെ സഹായിക്കുന്നതിനായി ഉപയോഗിക്കാനാണ് ബഷീർ പദ്ധതിയിടുന്നത്. ഭാവിയിൽ കൂടുതൽ വലിയ വിജയങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടിക്കറ്റുകൾ എടുക്കുന്നത് തുടരാനും ബഷീർ ആഗ്രഹിക്കുന്നു.

ഇന്ത്യൻ പ്രവാസിയായ വിനായ​ക മൂർത്തിയാണ് മറ്റൊരു ബി​ഗ് ടിക്കറ്റ് വിജയി. കഴിഞ്ഞ ഒരു വർഷത്തിലധികമായി തന്റെ മൂന്ന് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് വിനായക മൂർത്തി ടിക്കറ്റെടുക്കുന്നത്.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാട്ടിലേക്ക് വന്‍ വിമാനക്കൂലി: ക്രിസ്മസ് അവധി ഈജിപ്തിലും മാലിയിലുമാക്കാന്‍ യുഎഇ പ്രവാസികള്‍

നാട്ടിലേക്ക് വന്‍ വിമാനക്കൂലി: ക്രിസ്മസ് അവധി ഈജിപ്തിലും മാലിയിലുമാക്കാന്‍ യുഎഇ പ്രവാസികള്‍


 
ഈ വർഷം ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന യുഎഇ പ്രവാസികൾക്ക് വിമാനയാത്രാ ചിലവ് വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണ്. മുൻ വർഷങ്ങളിലേതിനേക്കാൾ വലിയ തുകയാണ് ഇത്തവണ ക്രിസ്മസ് സീസണിൽ വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഇതോടെ ക്രിസ്മസ് അവധിക്കാലത്ത് മറ്റ് പ്ലാനുകളെക്കുറിച്ചാണ് പ്രവാസികളുടെ ചിന്ത. പലരും നാട്ടിലേക്ക് പോകുന്നതിന് പകരം അടുത്തുള്ള വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

കൊൽക്കത്ത സ്വദേശിയായ പോൾ ജെ. പറയുന്നത് വിമാനയാത്രാനിരക്കമായി ഒട്ടും പൊരുത്തപ്പെടാൻ കഴിയില്ലെന്നാണ്. ദുബായിൽ ഭാര്യയോടും രണ്ട് കുട്ടികളോടുമൊപ്പമാണ് പോൾ താമസിക്കുന്നത്. 'കൊൽക്കത്തയിലേക്ക് ഒരാൾ യാത്ര ചെയ്യുന്നതിന് 3,400 ദിർഹമാണ് വിമാന ടിക്കറ്റ് നിരക്ക്. നാല് പേർ ആകുമ്പോൾ ഇത് 14,000 ദിർഹത്തിനടുത്ത് വരും. ഷോപ്പിങ്, മറ്റ് ചിലവുകൾ കൂടിയാകുമ്പോൾ 18,000 ദിർഹം കൈയ്യിൽ നിന്ന് പോകും. അതിനാൽ ക്രിസ്മസിന് കെയ്റോ സന്ദർശിക്കാൻ ആലോചിക്കുകയാണ്. അവിടെ ഒരാൾക്ക് 1,200 ദിർഹമേ ടിക്കറ്റ് നിരക്ക് വരുന്നുള്ളൂ.' പോൾ പ്രതികരിച്ചു.

ബെംഗളൂരുവിൽ നിന്നുള്ള ഐടി പ്രൊഫഷണലായ നവീൻ കുമാറിനും ഉയർന്ന ടിക്കറ്റ് നിരക്ക് തിരിച്ചടിയാണ്. '1,800 ദിർഹമാണ് ബെം​ഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇതോടെ ഇസ്താംബുൾ അല്ലെങ്കിൽ മാലെ പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നത് ക്രിസ്മസ് കാലത്ത് കൂടുതൽ ലാഭകരമാകും.' നവീൻ കുമാർ പറഞ്ഞു.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

PV അൻവറും CK ജാനുവും UDFൽ; കേരള കാമരാജ് കോൺഗ്രസും ഭാഗമാകും: നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമായി മുന്നണി

PV അൻവറും CK ജാനുവും UDFൽ; കേരള കാമരാജ് കോൺഗ്രസും ഭാഗമാകും: നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമായി മുന്നണി

 

കൊച്ചി: പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും മുന്നണിയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. ഇന്ന് കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ ഇരുവരെയും മുന്നണിയിലേക്ക് സ്വീകരിക്കാന്‍ നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കമരാജ് കോണ്‍ഗ്രസിനെയും സഹകരിപ്പിക്കും. അസോസിയേറ്റഡ് അംഗങ്ങളായിട്ടാണ് മൂന്ന് പാർട്ടികള്‍ക്കും പ്രവേശനം നല്‍കിയിരിക്കുന്നത്.

നിലവില്‍ മൂന്ന് പാര്‍ട്ടിയെയും അസോസിയേറ്റ് കക്ഷിയായിട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പിന്നീട് ഘടകകക്ഷിയാക്കാനാണ് മുന്നണിയുടെ തീരുമാനം. യുഡിഎഫിന്റെ അടിത്തറ വിപുലീകരണമായിരുന്നു ഇന്ന് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഇതിന്‍റെ ഭാഗമായി നേരത്തെ തന്നെ മുന്നണിയുടെ ഭാഗമാകാന്‍ താല്‍പര്യം കാണിച്ചിരുന്നവരെ യുഡിഎഫിലേക്ക് ക്ഷണിക്കുകയായിരുന്നു.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല വിമാനത്താവളത്തിൽ സര്‍ക്കാരിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

ശബരിമല വിമാനത്താവളത്തിൽ സര്‍ക്കാരിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി


 
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനവും അനുബന്ധ റിപ്പോർട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കി. വിമാനത്താവള നിർമ്മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനമാണ് റദ്ദാക്കിയത്. ചെറുവള്ളി എസ്റ്റേറ്റിലെ 2,263 ഏക്കർ ഉൾപ്പെടെ ആകെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ അനുമതി നൽകിയിരുന്നത്.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി

കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി


 
കൊല്ലം: പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ ഇരച്ചുകയറി എത്തി എസ് ഐയ്ക്ക് നേരെ സി പി എം നേതാവിന്റെ കൊലവിളി. എസ്ഐയുടെ മേശപ്പുറത്ത് വാഴയിലയിൽ അവലും മലരും പഴവും വച്ചായിരുന്നു നേതാവിന്റെ കൊലവിളി. കൊല്ലം കോർപ്പറേഷനിലെ പള്ളിമുക്ക് ഡിവിഷൻ കൗൺസിലറായിരുന്ന എം.സജീവാണ് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐ ആർ.യു.രഞ്ജിത്തിനെതിരെ കൊലവിളി നടത്തിയത്. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തു നിന്നു പടിയിറങ്ങിയ അതേ ദിവസമായിരുന്നു നേതാവിന്റെ അതിക്രമം. ശനിയാഴ്ച ഉച്ചയ്ക്ക് 1.56നായിരുന്നു സംഭവം. എസ്ഐ ആർ.യു.രഞ്ജിത്തിന്റെ മുറിയിലേക്കു കയറിയ ശേഷം കൈവശം കരുതിയിരുന്ന വാഴയിലയിൽ പൊതിഞ്ഞ അവലും മലരും പഴവും എസ് ഐയുടെ മേശപ്പുറത്ത് നിരത്തിവച്ചു. കാര്യമന്വേഷിച്ച എസ് ഐയോട് ഭീഷണി മുഴക്കി. കയ്യേറ്റത്തിന് ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നത്. സ്റ്റേഷനിലെ ഗ്രിൽ അടിച്ചു തകർക്കാനും ശ്രമം നടത്തിയെന്നാണ് ആരോപണം.

സംഭവത്തിൽ എം. സജീവിനും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയും ഇരവിപുരം പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ദിവസം പള്ളിമുക്ക് സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് പള്ളിമുക്കിലെ പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ബൈക്ക് ഇരവിപുരം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മതിയായ രേഖകൾ പോലുമില്ലാതിരുന്ന ബൈക്ക് വിട്ടു നൽകണമെന്ന് സജീവ് എസ്ഐയോട് ആവശ്യപ്പെട്ടു. എസ് ഐ ഇതിന് വഴങ്ങാതിരുന്നതാണ് നേതാവിനെ ചൊടിപ്പിച്ചത്.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൗണ്‍സിലര്‍ അറസ്റ്റില്‍


 
ആലപ്പുഴ: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റില്‍. കായംകുളത്താണ് സംഭവം. സാമ്പത്തിക തട്ടിപ്പുകേസിലാണ് നഗരസഭ കൗണ്‍സിലര്‍ നജുമുദീന്‍ അറസ്റ്റിലായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചയാളാണ് നജുമുദീന്‍. നൂറനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാപാരി-വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വിവിധ ആളുകളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് നജുമുദീനെ അറസ്റ്റ് ചെയ്തത്.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്നും ഷോക്കേറ്റ് ദളിത് കോൺഗ്രസ് നേതാവ് മരിച്ചു

തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്നും ഷോക്കേറ്റ് ദളിത് കോൺഗ്രസ് നേതാവ് മരിച്ചു


 
തിരുവനന്തപുരം: സോളാർ വേലിയിൽ നിന്നും ഷോക്കേറ്റ് ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മരിച്ചു. പാലോട് പെരിങ്ങമ്മല സ്വദേശി വിൽസൺ ആണ് മരിച്ചത്. പാലോട് തെന്നൂരിലെ ഐഎൻടിയുസി (INTUC) തൊഴിലാളി കൂടിയാണ് ഇദ്ദേഹം.

ഞായറാഴ്ച ഉച്ചയോടെ ആടിന് തീറ്റ വെട്ടാനായി പോയതായിരുന്നു വിൽസൺ. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇക്ബാൽ കോളേജിന് പിന്നിലുള്ള സ്ഥലത്തെ സോളാർ വേലിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവമറിഞ്ഞ് പാലോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇപ്പോൾ പാലോട് സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'തലനാരിഴയ്ക്ക് ഒഴിവായ 4 അപകടങ്ങൾ, വിമാനത്തിൽ സീറ്റ് ഇല്ല: എന്നിട്ടും എന്തുകൊണ്ട് ശ്രീനിവാസനെ കാണാനെത്തി'

'തലനാരിഴയ്ക്ക് ഒഴിവായ 4 അപകടങ്ങൾ, വിമാനത്തിൽ സീറ്റ് ഇല്ല: എന്നിട്ടും എന്തുകൊണ്ട് ശ്രീനിവാസനെ കാണാനെത്തി'

 

നടന്‍ ശ്രീനിവാസന് അന്ത്യോപചാരം അര്‍പ്പിക്കാനായി കഴിഞ്ഞ ദിവസം നടന്റെ വീട്ടിൽ എത്തിയത് നിരവധി ജനങ്ങളാണ്. സിനിമാ മേഖലയിലെ പ്രമുഖർ എല്ലാവരും തന്നെ വീട്ടുവളപ്പിൽ കൂടിയിരുന്നു. ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാൻ തമിഴ് നടൻ പാർത്ഥിപൻ രാധാകൃഷ്ണനും എത്തിയിരുന്നു. ചെന്നൈയിൽ നിന്ന് നടൻ ശ്രീനിവാസനെ കാണാൻ എത്തിയ സാഹസിക യാത്രയുടെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തലനാരിഴയ്ക്ക് നാല് അപകടങ്ങളാണ് ഒഴിഞ്ഞതെന്നും വിമാനത്തിൽ സീറ്റ് ഉണ്ടായിരുന്നില്ലെന്നും പറയുകയാണ് നടൻ. ശ്രീനിവാസന് വേണ്ടി ഒരുപിടി മുല്ലപൂക്കളുമായാണ് പാർത്ഥിപൻ എത്തിയത്. ജീവിതത്തിൽ താൻ സമ്പത്ത് കണ്ടിട്ടുണ്ടെന്നും എന്നാൽ അവിടെ അന്ന് കണ്ടത് പണമല്ല അതിനേക്കാൾ വലിയൊരു ആത്മാവായിരുന്നുവെന്നും പാർത്ഥിപൻ പറഞ്ഞു.ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തിയ എന്റെ യാത്ര എത്രത്തോളം തീവ്രമായിരുന്നുവെന്ന് പറഞ്ഞറിയിക്കാൻ വാക്കുകൾ മതിയാകില്ല.
ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് ഒരു വിമാനവും ലഭ്യമായിരുന്നില്ല. രാത്രി 7:55-ന് ഞാൻ എന്റെ ബെൻസിൽ തനിച്ചായി ഡ്രൈവ് ചെയ്ത് പുറപ്പെട്ടു. 8:40-ന് എയർപോർട്ടിലെത്തി. വഴിയിൽ നാല് സ്ഥലങ്ങളിൽ അപകടങ്ങൾ വളരെ നേരിയ വ്യത്യാസത്തിൽ ഒഴിവായി. ഞാൻ ഒറ്റയ്ക്കായിരുന്നു ഡ്രൈവിങ്. വിമാനം 8:50-നായിരുന്നു. എയർപോർട്ടിൽ പ്രവേശിച്ച ശേഷവും സീറ്റ് ലഭ്യമല്ലായിരുന്നു. അൽപ്പം ഗൗരവത്തോടെയും അൽപ്പം തമാശയോടെയും ഞാൻ ഇൻഡിഗോയിലെ സീനിയർ മാനേജറോട് പറഞ്ഞു – പൈലറ്റിന്റെ സീറ്റാണെങ്കിലും കുഴപ്പമില്ല, അതാണ് ഒരേയൊരു മാർഗമെങ്കിൽ.ഒടുവിൽ 9:25-ന്, സ്റ്റാഫിലെ ഒരാൾ യാത്ര ഒഴിവാക്കി, ആ സീറ്റ് എനിക്ക് നൽകി. അത് സാധ്യമാക്കിയ സീനിയർ മാനേജറോട് ഞാൻ എന്നും നന്ദിയുള്ളവനാണ്. രാത്രി 11 മണിയോടെ ഞാൻ കൊച്ചിയിലെത്തി. എവിടെ താമസിക്കണമെന്ന് പോലും അറിയില്ലായിരുന്നു. ഒടുവിൽ ശ്രീനിവാസൻ സാറിന്റെ വീട്ടിനടുത്തുള്ള ഒരു ലളിതമായ മൂന്ന്-സ്റ്റാർ ഹോട്ടലിൽ താമസമുറപ്പിച്ചു. വാസ്തവത്തിൽ ഇന്ന് ഞാൻ ദുബായിലായിരിക്കേണ്ടതായിരുന്നു. ഞാൻ എന്റെ വിമാനം റദ്ദാക്കി. ഹോട്ടലും റദ്ദാക്കി.അതേസമയം ഏറ്റവും വിചിത്രമായ കാര്യം ഇതാണ് — എന്റെ മനസ്സിനുള്ളിൽ നിന്ന് എവിടെയിരുന്നും ഞാൻ അനുശോചനം അറിയിക്കാമായിരുന്നു. എന്നിട്ടും എന്തോ ഒരു ശക്തി എന്നെ ഇവിടെത്തിച്ചു. “എന്തിനാണ് ഞാൻ അവിടെ നിന്ന് ഇവിടെ വരെ ഓടിയെത്തിയത്?” എന്ന ചോദ്യമാണ് എന്റെ ഉള്ളിൽ ഇടിച്ചു കൊണ്ടിരുന്നത്. എന്തോ ഒന്നുകൂടി എന്നെ ശക്തമായി വിളിച്ചു. ഒരു വശത്ത് മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ മഹാനടന്മാർ അവിടെ ഉണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ സമ്പത്ത് കണ്ടിട്ടുണ്ട്. പക്ഷേ അവിടെ ഞാൻ കണ്ടത് പണമല്ല — അതിനേക്കാൾ വലിയൊരു ആത്മാവായിരുന്നു. ഒരു ശുദ്ധമായ മനസ്സ്, ഒരു മഹത്തായ സൃഷ്ടികർത്താവ്. അതീവ ആദരിക്കപ്പെടേണ്ട ഒരാൾഎന്റെ പ്രിയപ്പെട്ട ഒരു സുഹൃത്തിനോടുള്ള ആദരസൂചകമായി ഞാൻ മുല്ലപ്പൂക്കൾ കൈയിൽ കരുതി. ആരും എന്നെ തിരിച്ചറിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു — അതായിരുന്നു ഉദ്ദേശ്യവും. എന്റെ ഉള്ളിൽ നിന്ന് ചെയ്ത ഈ പ്രവൃത്തി സർവ്വവിശ്വത്തിൽ രേഖപ്പെടണം എന്നതായിരുന്നു പ്രധാന്യം. പൂർണ്ണമായ ആത്മാർത്ഥതയോടെ ചെയ്യുന്ന ഒന്നും അത് ലക്ഷ്യമിടുന്നിടത്ത് എത്താതെ പോകില്ല — ആ സൗഹൃദത്തിലേക്ക്, സാക്ഷിയാകുന്നത് സർവ്വവിശ്വം മാത്രമായാലും. എന്നെ ആരും തിരിച്ചറിയില്ലെന്ന് ഞാൻ വിചാരിച്ചിരുന്നു, അതിൽ എനിക്ക് പൂർണ്ണമായ സമാധാനവുമുണ്ടായിരുന്നു. എന്നാൽ Escape From Uganda എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ച സംവിധായകൻ രാജേഷ് എന്നെ അവിടെ കണ്ടു തിരിച്ചറിഞ്ഞു, പിന്നീട് കുറച്ച് സന്ദേശങ്ങൾ അയച്ചു. ആ നിമിഷം നിശബ്ദമായി എന്റെ മനസ്സിൽ പതിഞ്ഞു,' പാർത്ഥിപൻ കുറിച്ചു.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം


 
തിരുവനന്തപുരം: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എയർആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയം, നേപ്പാൾ സ്വദേശി ദുർഗയ്ക്കാണ് മാറ്റിവയ്ക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രകിയ നടക്കുന്നത്. അൽപ്പസമയം മുമ്പാണ് ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചത്. കൊച്ചി ന​ഗരം ഇത് എട്ടാംതവണയാണ് ഹൃദയ ശസ്ത്രക്രിയക്കായി ഒരുങ്ങുന്നത്. പൊലീസും ട്രാഫികും ഉൾപ്പെടെ സർവ്വ സന്നാഹങ്ങളാണ് കൊച്ചിയിൽ തയ്യാറായിരിക്കുന്നത്.

നേപ്പാളിൽ നിന്ന് ചികിത്സയ്ക്കായി കേരളത്തിൽ എത്തി ഏറെക്കാലമായി കാത്തിരിക്കുന്ന ദുർഗയ്ക്കാണ് ഹൃദയം ലഭിക്കുന്നത്. അപൂർവ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന ദുർഗയുടെ ജീവിതം മൂന്നു മാസം മുൻപ് പുറത്തുവന്നിരുന്നു. പിന്നീട് നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹൃദയം മാറ്റിവെക്കാനുള്ള തീരുമാനമായത്.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റ ചോദ്യത്തിൽ ഒരേ ദിവസം രണ്ട് ഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന 51 കാരി പിടിയിൽ

ഒറ്റ ചോദ്യത്തിൽ ഒരേ ദിവസം രണ്ട് ഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന 51 കാരി പിടിയിൽ


 
ഒരേ ദിവസം  ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ 51-കാരി പിടിയിൽ. അമേരിക്കയിലെ ഫ്ലോറിഡയിലെ ഇൻവെർനെസ് സ്വദേശിയായ സൂസൻ എറിക്ക അവലോൺ ആണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയോടെയാണ്  രണ്ടു കൊലപാതകങ്ങളും അരങ്ങേറിയത്.

മുൻഭർത്താക്കന്മാരിൽ ബ്രാഡന്റണിലുള്ള  ആദ്യത്തെ ആളെ വധിക്കാൻ സൂസൻ സിനിമാ കഥകളെ വെല്ലുന്ന ആസൂത്രണമാണ് നടത്തിയതെന്ന് പോലീസ് പറയുന്നു. മുൻഭർത്താവ് ഒരു റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം മോഷ്ടിച്ച സൂസൻ, താൻ ഒരു ഡെലിവറി ഗേൾ ആണെന്ന വ്യാജേന അയാളുടെ  വീട്ടിൽ എത്തി. വാതിൽ തുറന്ന ഉടൻ ഇവർ അയാളുടെ വയറിന് നേരെ വെടിയുതിർത്തു. വെടിയേറ്റ അയാൾ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. മരണത്തിന് മുൻപ്, തന്നെ വെടിവെച്ചത് മുൻഭാര്യയാണെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. ഇയാളുടെ 15 വയസ്സുള്ള മകൾ ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും വെടിവെപ്പിന് സാക്ഷിയായിരുന്നില്ല.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക