Tuesday, 10 February 2026

കേരള സര്‍വകലാശാല ആസ്ഥാനം വള‍ഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍; ജലപീരങ്കിയും ബാരിക്കേഡും മറികടന്ന് പ്രതിഷേധം, വന്‍ സംഘര്‍ഷം

കേരള സര്‍വകലാശാല ആസ്ഥാനം വള‍ഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍; ജലപീരങ്കിയും ബാരിക്കേഡും മറികടന്ന് പ്രതിഷേധം, വന്‍ സംഘര്‍ഷം


 

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എഫ്ഐഎഫ്ഐ പ്രതിഷേധത്തിനിടെ സംഘര്‍ഷം.സർവകലാശാല വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മലിനെതിരെ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്.കവാടത്തിന് മുന്നിലെ പൊലീസ് ബാരിക്കേഡും മറികടന്ന് പ്രവര്‍ത്തകര്‍ സർവകലാശാല ആസ്ഥാനം കയ്യടക്കി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ സംഘടിച്ച് പ്രതിഷേധം.


സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ സമരം. രാവിലെ ബാരിക്കേഡുകൾ വെച്ച് സർവകലാശാല ആസ്ഥാനത്തിന്റെ കവാടത്തിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. എന്നാൽ ബാരിക്കേഡ് മറികടന്ന് വിദ്യാർത്ഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് കയറി. വിസിയുടെ ചേംബറിന് മുന്നിൽ പ്രതിഷേധം കടുപ്പിക്കുകയാണ് എസ്എഫ്ഐ. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാനോ ചർച്ച നടത്താനോ വിസി ഇതുവരെ തയ്യാറായിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയില്‍ 40 വയസില്‍ താഴെയുളള വന്‍കുടല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 40 വയസില്‍ താഴെയുളള വന്‍കുടല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്


 

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ കോളോറെക്ടല്‍ കാന്‍സര്‍(Colorectal cancer) രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 40 വയസിന് താഴെയുളള രോഗികളില്‍ 21-48 ശതമാനം CRC(Colorectal cancer) കേസുകള്‍ ഇന്ത്യന്‍ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളിലെ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. വന്‍കുടല്‍ കാന്‍സര്‍ വര്‍ധനവില്‍ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. ടാറ്റ മെമ്മോറിയല്‍ സെന്ററില്‍നിന്നുളള 2025 ലെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. GLOBOCAN 2022 ലെ ഡാറ്റ ഉപയോഗിച്ച് 64,863 കേസുകളും 38,367 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതശൈലീമാറ്റങ്ങള്‍ കൊണ്ട് 2050 ആകുമ്പോഴേക്കും കേസുകള്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കണ്ടെത്തല്‍. ബെംഗളൂരുവിലെ കിംസ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഹെപ്പറ്റോളജി &ഇന്റര്‍വെന്‍ഷണല്‍ എന്‍ഡോസ്‌കോപ്പി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി ഭരത് കുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങള്‍ ഇപ്രകാരമാണ്.

വന്‍കുടല്‍ കാന്‍സര്‍ യുവാക്കളെ കൂടുതല്‍ ബാധിക്കുന്നത് എന്തുകൊണ്ട്

മുന്‍പ് പ്രായമായവരെ ബാധിച്ചിരുന്ന രോഗമാണ് വന്‍കുടല്‍ കാന്‍സര്‍. എന്നാല്‍ ഇന്നത് ചെറുപ്പക്കാരെയും പിടികൂടിയിരിക്കുന്നു. കാരണങ്ങളും ലക്ഷണങ്ങളും മുന്‍കൂട്ടി അറിയുന്നത് രോഗത്തെ ചെറുക്കാനും ഒരു പരിധിവരെ ഇല്ലാതാക്കാനും സഹായിക്കും. മിക്ക യുവാക്കളിലും സമ്മര്‍ദ്ദം, മോശം ഭക്ഷണശീലങ്ങള്‍, ശരീരഭാരം വര്‍ധിക്കുന്നത് ഇവയൊക്കെ രോഗത്തിന് കാരണമാകുന്നുണ്ട്. വന്‍കുടല്‍ കാന്‍സര്‍ പെട്ടെന്ന് വ്യാപിക്കുന്നതുകൊണ്ട് തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്.ഇത്തരം കാന്‍സറുകള്‍ സാധാരണയായി മലാശയത്തിലേയോ വന്‍കുടലിലേയോ കലകളിലാണ് വികസിക്കുന്നത്.

കാരണങ്ങള്‍

കാലങ്ങളായി പ്രായമായവരെയാണ് രോഗം ബാധിക്കുന്നതെങ്കിലും ഇന്ന് ചെറുപ്പക്കാരില്‍ ധാരാളംപേരെ രോഗം ബാധിക്കുന്നു. ഉദാസീനമായ ജീവിതശൈലി, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം, പൊണ്ണത്തടി, വിട്ടുമാറാത്ത സമ്മര്‍ദ്ദം തുടങ്ങിയ നിരവധി ഘടകങ്ങളാണ് ചെറുപ്പക്കാരില്‍ അപകട സാധ്യത വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ സൂക്ഷ്മമാണ്. പലരും ലക്ഷണങ്ങളെ ഭക്ഷണക്രമം, ജീവിതശൈലി, അല്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ചികിത്സയെ വൈകിപ്പിക്കും. ശ്രദ്ധിക്കാതിരുന്നാല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങുമ്പോഴേക്കും രോഗം വ്യാപിച്ചിട്ടുണ്ടായിരിക്കും.

അപകട സാധ്യത എങ്ങനെ കുറയ്ക്കാം

വന്‍കുടല്‍ കാന്‍സര്‍ വരുന്നത് തടയാന്‍ നാരുകള്‍ അടങ്ങിയ സമീകൃത ആഹാരം കഴിക്കാവുന്നതാണ്. വ്യായാമം, കൃത്യമായ ഭാരം നിലനിര്‍ത്തുക, സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുക. മാത്രമല്ല മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകണം. ഈ രോഗം ഒഴിവാക്കാന്‍ അവബോധം പ്രധാനമാണ്. സമീപകാല മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് 45 വയസ് തികയുമ്പോള്‍ മുതല്‍ ആളുകള്‍ കോളോറെക്ടല്‍ കാന്‍സര്‍ പരിശോധന നടത്തേണ്ടതാണ്. കൃത്യമായ ഇടവേളകളിലും പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദീപകിന്റെ മരണം; ഷിംജിത പുറത്തിറങ്ങുമോ? ജാമ്യാപേക്ഷയിൽ വിധി നാളെ

ദീപകിന്റെ മരണം; ഷിംജിത പുറത്തിറങ്ങുമോ? ജാമ്യാപേക്ഷയിൽ വിധി നാളെ


 
കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധിപറയും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. അല്പസമയം മുൻപ് ജാമ്യാപേക്ഷ പരിഗണിച്ച കോടതി നാളത്തേയ്ക്ക് വിധി പറയാൻ മാറ്റുകയായിരുന്നു.

ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. ദീപകിൻ്റെ ലാപ്ടോപ്പ് , ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഷിംജിതയുടെ വീഡിയോ എഡിറ്റഡ് ആണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഷിംജിത 21 ദിവസമായി ജയിലിലാണെന്നും പരിശോധനാഫലം വരുന്നത് വരെ റിമാൻ്റിൽ കഴിയേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ബസിൽ വെച്ച് മോശമായി പെരുമാറിയെന്ന തരത്തിൽ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജനുവരി 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ജനുവരി പതിനേഴിനാണ് ദീപക് ജീവനൊടുക്കിയത്. ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. ഇതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് യുവതിക്കെതിരെ കേസെടുത്തത്. എന്നാൽ ബസില്‍ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നു എന്ന വാദത്തിൽ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത. 'വെറുതെ ഒന്നും പറയില്ലല്ലോ' എന്നായിരുന്നു മാധ്യമങ്ങളോടുള്ള ഷിംജിതയുടെ പ്രതികരണം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി



ദില്ലി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി. ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം അടക്കമുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ലിയത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയിരുന്നത്. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്.


കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്നാണ് ഗോവര്‍ധൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയത്. പണം നൽകിയതിന്‍റെ തെളിവുകളും ഗോവര്‍ധൻ എസ്ഐടിക്ക് നൽകിയിരുന്നു. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധൻ മൊഴി നൽകിയിരിക്കുന്നത്.എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

അതേ സമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പേരെക്കൂടി പ്രതി ചേര്‍ക്കും. ദ്വാരപാലകക്കേസില്‍ രണ്ട് പേരുടെയും കട്ടിളപ്പാളിക്കേസില്‍ ഒരാളുടെയും പങ്ക് സ്ഥിരീകരിച്ചെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. പാളികള്‍ മാറ്റിയോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനക്ക് സാംപിള്‍ ശേഖരിക്കാനും ഹൈക്കോടതി എസ് ഐ ടിക്ക് അനുമതി നല്‍കി. ഇതിനിടെ യുഡിഎഫ് ഭരണസമിതിയുടെ കാലത്തെ കൊടിമര പുനര്‍ നിര്‍മാണ ക്രമക്കേടില്‍ ഒരുമാസത്തിനകം പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്വര്‍ണക്കൊള്ളയില്‍ നാല് പേരുടെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയെന്നാണ്എസ് ഐ ടി കോടതിയെ അറിയിച്ചത്. ദ്വാരപാലകക്കേസില്‍ രണ്ടു പേരുടെ പങ്കാളിത്തവും കട്ടിളപ്പാളിക്കേസില്‍ ഒരാളുടെ പങ്കാളിത്തവും സ്ഥിരീകരിച്ചെന്നും എസ് ഐ ടി വ്യക്തമാക്കി. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മയക്കുമരുന്ന് സംഘാംഗത്തെ ബെംഗളൂരുവിൽ എത്തി പിടികൂടി കൊല്ലം പൊലീസ്

മയക്കുമരുന്ന് സംഘാംഗത്തെ ബെംഗളൂരുവിൽ എത്തി പിടികൂടി കൊല്ലം പൊലീസ്

 


കൊല്ലം : മയക്കുമരുന്ന് വിതരണ സംഘാംഗത്തെ ബെംഗളൂരുവിൽ എത്തി പിടികൂടി കൊല്ലം സിറ്റി പൊലീസ്. ഇരവിപുരം സ്വദേശി സക്കീർ ഹുസൈനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലത്ത് എത്തിച്ച് എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

മാരക ലഹരി മരുന്ന് കേസിലെ പ്രതിയാണ് സക്കീർ ഹുസൈൻ. ലഹരി കടത്ത് കേസിൽ പൊലീസും എക്സൈസും ഇയാളെ നിരവധി തവണ പിടികൂടിയിട്ടുണ്ട്. ഇയാൾക്ക് എതിരെ 2017 മുതൽ മാരക ലഹരി മരുന്നുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പട്ടാമ്പിയിൽ ബസിൽ വെച്ച് 17കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

പട്ടാമ്പിയിൽ ബസിൽ വെച്ച് 17കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും


 
പട്ടാമ്പി: ബസിൽവെച്ച് 17കാരനുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽ വീട്ടിൽ സുനിൽ കുമാർ എന്ന 44 കാരനെതിരെ പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. 2023 ജൂൺ ഏഴിന് പട്ടാമ്പി ബസ്‌സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ചാണ് 17കാരന് നേരെ പ്രതി ലൈംഗികാതിക്രം നടത്തി എന്നാണ് കേസ്. പട്ടാമ്പി പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല കൊടിമരം പുനർനിർമ്മാണം; ചട്ടം മറികടന്ന് ഭക്തരിൽ നിന്ന് നേരിട്ട് സ്വർണം വാങ്ങി എഎസ്പി കുറുപ്പ്; കുരുക്ക്

ശബരിമല കൊടിമരം പുനർനിർമ്മാണം; ചട്ടം മറികടന്ന് ഭക്തരിൽ നിന്ന് നേരിട്ട് സ്വർണം വാങ്ങി എഎസ്പി കുറുപ്പ്; കുരുക്ക്



തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിന്‍റെ പുനർനിർമ്മാണത്തിനായി സ്വർണ്ണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായി കണ്ടെത്തൽ. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. എക്‌സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എഎസ്പി കുറുപ്പ് നേരിട്ട് സ്വർണം വാങ്ങിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തൽ.

സ്വർണ്ണത്തിന്റെ അളവ് വിശദമാക്കുന്ന രസീത് നൽകുന്നതിലും വീഴ്ചയുണ്ടായി എന്നും കണ്ടെത്തലുണ്ട്. സ്വർണ ബിസ്കറ്റുകളും നാണയങ്ങളും അടക്കമുള്ളവയാണ് എഎസ്പി കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വർണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ല എന്നും കണ്ടെത്തലുണ്ട്. സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്‌ ഉടൻ വിജിലൻസിന് കൈമാറും.

കൊടിമരം പുനർനിർമ്മിച്ചതിന്‍റെ ചുമതലയുണ്ടയായിരുന്ന ആളായിരുന്നു എഎസ്പി കുറുപ്പ്. 3,20,30,000 രൂപയായിരുന്നു പുനർനിർമ്മാണത്തിന്‍റെ എസ്റ്റിമേറ്റ്. ഇതിൽ മൂന്ന് കോടി ഇരുപത് ലക്ഷം രൂപ ഫീനിക്സ് ഗ്രൂപ്പ് നൽകി. അന്നത്തെ എക്സികുട്ടീവ് ഓഫീസറുടെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ഈ പണം മാറ്റി. 2017ലാണ് പുനർനിർമ്മാണം നടക്കുന്നത്. ഈ തുക നിക്ഷേപിച്ചപ്പോൾ ലഭിച്ച പലിശപ്പണമുള്ളപ്പോൾ പോലും സ്പോൺസർഷിപ്പിനാണ് ദേവസ്വം ശ്രമിച്ചത്.

ഇതിനായി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറെയാണ് ദേവസ്വം ചുമതലപ്പെടുത്തിയത്. ഇങ്ങനെയിരിക്കെ ചട്ടങ്ങളെല്ലാം ലംഘിച്ച് എഎസ്പി കുറുപ്പ് സ്വർണം സ്വീകരിക്കുകയായിരുന്നു. ഏകദേശം 27 പേർ ഇത്തരത്തിൽ സ്വർണം നൽകി എന്നാണ് കണ്ടെത്തൽ. സ്വർണ ബിസ്കറ്റ്, നാണയങ്ങൾ എന്നിവയെല്ലാമാണ് കുറുപ്പ് വാങ്ങിയത്.

ഇത്തരത്തിൽ വാങ്ങിയിട്ടും ആരൊക്കെ എത്ര സ്വർണം തന്നുവെന്ന് മഹസറിൽ കൃത്യമായി രേഖപ്പെടുത്തിയില്ല. ഇത് ഗുരുതര വീഴ്ചയായാണ് ദേവസ്വം വിജിലൻസ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ പോർചുഗൽ പ്രസിഡന്‍റ്

സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ പോർചുഗൽ പ്രസിഡന്‍റ്


 
ഇരുപത് വർഷങ്ങൾക്ക് ശേഷം പോർച്ചുഗലിൽ ഇടതുപക്ഷ പ്രസിഡന്റ്‌ അധികാരത്തിലേക്ക്. സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോയേ പുതിയ പോർചുഗൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 95 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ഇതിൽ 66 ശതമാനം നേടിയാണ് ഇടതുപക്ഷ സ്ഥാനാർത്ഥി സെഗുറോ വിജയത്തിലേക്ക് നീങ്ങിയത്. വലതുപക്ഷ സ്ഥാനാർത്ഥിയായ ചേഗ പാർട്ടിയുടെ ആൻഡ്രേ വെഞ്ചുറ 34 ശതമാനം വോട്ടുമായി പിന്നിലായി. സോഷ്യലിസ്റ്റുകൾക്ക് പുറമേ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടേയും പിന്തുണ സെഗുറോക്ക് ലഭിച്ചിരുന്നു. മാഴ്സലോ റിബേലോ ഡിസൂസയുടെ പിൻഗാമിയായിട്ടാവും സെഗുറോ എത്തുക.

പോർചുഗല്ലിന്റെ ദൈനംദിന ഭരണത്തിൽ പ്രസിഡൻ്റിന് കാര്യമായ പങ്കില്ലെങ്കിലും ചില പ്രത്യേക അധികാരങ്ങൾ അവർക്കുണ്ട്. പാർലമെൻ്റ് പിരിച്ചുവിടാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമുള്ള അധികാരമാണ് അതിൽ പ്രധാനപ്പെട്ടത്. ചില പുതിയ നിയമങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരവും പ്രസിഡന്റിനുണ്ട്. രാജ്യത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടുന്നത് പ്രധാനമന്ത്രിയാണ്.

തെരഞ്ഞെടുപ്പിൽ തോറ്റുവെങ്കിലും തൻ്റെ പാർട്ടിക്ക് പാർലമെൻ്റിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ ആൻഡ്രേ വെഞ്ചുറക്ക് കഴിഞ്ഞുവെന്നാണ് പോർച്ചുഗൽ രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം പോർച്ചുഗൽ പാർലമെൻ്റിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയാകാൻ അവർക്ക് കഴിഞ്ഞിരുന്നു. ചേഗ പാർട്ടി രൂപീകരിച്ച് ആറ് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ നേട്ടമുണ്ടാക്കാൻ അവർക്ക് സാധിച്ചിരിക്കുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയമസഭാ തെരഞ്ഞെടുപ്പ്; ഈ മാസം അവസാനമോ മാർച്ച് ആദ്യമോ പ്രഖ്യാപനം, കേരളവും സജ്ജം

നിയമസഭാ തെരഞ്ഞെടുപ്പ്; ഈ മാസം അവസാനമോ മാർച്ച് ആദ്യമോ പ്രഖ്യാപനം, കേരളവും സജ്ജം

 


ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുളള നടപടികൾ അവസാനഘട്ടത്തിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി അവസാന ആഴ്ചയിലോ മാർച്ച് ആദ്യമോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര സേനയുടെ വിന്യാസം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള ചർച്ച പൂർത്തിയായി. തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ അംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിലെത്തും.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പര്യടനം നടത്തും. സംസ്ഥാനങ്ങളിലെ സ്ഥിതിഗതി വിലയിരുത്തിയ ശേഷം ഡൽഹിയിൽ മടങ്ങിയെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണയോഗം ചേർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. അസം, തമിഴ്‌നാട്, കേരളം, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളവും സജ്ജമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവൽക്കരണം വ്യാഴാഴ്ച്ച തുടങ്ങും. എല്ലാ ജില്ലകളിലും വോട്ടിംഗ് മെഷീൻ പ്രദർശിപ്പിച്ച് ബോധവൽക്കരണം നടത്തും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനവും ഉടൻ തുടങ്ങുമെന്നാണ് വിവരം. ജില്ലാതലങ്ങളിൽ പ്രത്യേക പരിശീലനം നൽകും. ഇവിഎം പരിശോധനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി.

മുന്നൊരുക്കം വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളും അടക്കമുള്ളവർ ഈമാസം 21ന് കേരളത്തിലെത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ ചുമതലയുള്ള ഉദ്യോഗസ്ഥരോട് തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകിയതായാണ് വിവരം. ജില്ലാ കളക്ടർമാർ, ക്രമസമാധാന ചുമതലുള്ള ജില്ലാ പൊലീസ് മേധാവിമാർ, സംസ്ഥാനത്തെ പൊലീസ് നോഡൽ ഓഫീസർമാർ തുടങ്ങിയവരെ കമ്മീഷൻ കാണും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

92കാരന്‍റെ വീടിന് ഭീഷണിയായി അയലത്തെ പറമ്പിൽ വൻമരങ്ങൾ; ഒരുമാസത്തിനകം മുറിച്ചുമാറ്റാൻ നിർദേശിച്ച് ഹൈക്കോടതി

92കാരന്‍റെ വീടിന് ഭീഷണിയായി അയലത്തെ പറമ്പിൽ വൻമരങ്ങൾ; ഒരുമാസത്തിനകം മുറിച്ചുമാറ്റാൻ നിർദേശിച്ച് ഹൈക്കോടതി


 

കൊച്ചി: പള്ളുരുത്തിയിൽ 92വയസുകാരന്റെ വീടിന് ഭീഷണിയായി അയലത്തെ പറമ്പിൽ നിന്നിരുന്ന വൻമരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവിട്ട് ഹൈക്കോടതി. സി ജെ മാത്യുസിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. രാമേശ്വരം വില്ലേജിൽ 4.2 സെന്റ് സ്ഥലത്താണ് ഹർജിക്കാരന്റെ വീട്. തൊട്ടടുത്ത പറമ്പിലെ അതിർത്തിയിലുള്ള വൻമരങ്ങൾ വീടിന് അപകടകരമാം വിധം വളർന്നതോടെയാണ് ഇയാൾ പരാതി നൽകിയത്.

ഈ ഭൂമി കാട് പിടിച്ച് ഇഴ ജന്തുക്കളടക്കം നിറഞ്ഞുവെന്ന് പരാതിക്കാരൻ ഉന്നയിച്ചിരുന്നു. എന്നാൽ സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് തർക്കം ഉള്ളതിനാൽ ഇവിടെ കയറാനാകില്ലെന്നായിരുന്നു സ്ഥലമുടമ കോടതിയിൽ അറിയിച്ചത്. ഇതോടെ അടിയന്തര ആവശ്യമെന്ന് കണ്ടെത്തിയാൽ ഉടമയെ അറിയിക്കാതെ തന്നെ കോർപ്പറേഷന് മരങ്ങൾ വെട്ടിനീക്കാൻ അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. ഈ അധികാരം നിലനിൽക്കെ വയോധികനെ പരാതിയുടെ പേരിൽ വലച്ച കൊച്ചി കോർപ്പറേഷൻ നടപടി നാണക്കേടാണെന്ന് വിമർശിച്ച കോടതി, ഒരു മാസത്തിനകം മരങ്ങൾ മുറിച്ചുനീക്കാൻ നിർദേശിച്ച് ഉത്തരവിടുകയായിരുന്നു. ഇക്കാര്യം നടപ്പാക്കുന്നുണ്ടോയെന്ന് ജില്ലാ കളക്ടറും ആർഡിഒയും ഉറപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.

മരങ്ങൾ മുറിച്ചുമാറ്റിത്തരണമെന്ന ആവശ്യവുമായി ഒമ്പത് വർഷമായി വയോധികൻ പല ഓഫീസുകളും കയറി ഇറങ്ങിയെങ്കിലും അനുകൂല നടപടി ഉണ്ടായിരുന്നില്ല. ഫോർട്ട് കൊച്ചി ആർഡിഒയ്ക്ക് നൽകിയ പരാതിയിൽ പ്രശ്‌ന പരിഹാരത്തിന് കൊച്ചി കോർപ്പറേഷന് നിർദേശം നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചെങ്കിലും അവിടെയും പ്രശ്‌നത്തിന് പരിഹാരമായില്ല. പിന്നാലെ മാത്യൂസ് ജില്ലാകളക്ടറെ സമീപിച്ചു. നടപടി സ്വീകരിക്കാൻ കളക്ടർ കൊച്ചി കോർപ്പറേഷന് നിർദേശം നൽകിയെങ്കിലും പ്രദേശത്തെ കാട് വെട്ടിത്തെളിക്കുകമാത്രമാണുണ്ടായത്. ഇതോടെയാണ് പ്രതിരോധമന്ത്രാലയത്തിൽനിന്നും വിരമിച്ച ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ആവശ്യത്തിനായി ഒമ്പത് വർഷത്തോളം നിയമപരമായി പോരാടിയ ഹർജിക്കാരനെ കോടതി അഭിനന്ദിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക