മലിനമായ ഐസ്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്;
വേനൽക്കാലം കടുക്കുന്ന സാഹചര്യത്തിൽ മലിനമായ ഐസ് ഉപയോഗിക്കുന്നതിനെതിരെ കേരളം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
മലിനമായ ഐസ്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി.
സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ കുടിവെള്ള സ്രോതസ്സുകൾ, ജ്യൂസ് കടകൾ, പാനീയ നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ഊർജിതമാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
പരിശോധനയിൽ ഇതുവരെ 3,641 സ്ഥാപനങ്ങളിൽ നിന്നും സാബിളുകൾ ശേഖരിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ യൂണിറ്റുകൾക്ക് 291 റെക്റ്റിഫിക്കേഷൻ (തിരുത്തൽ) നോട്ടീസുകളും 219 കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി.
വേനൽക്കാലം കടുക്കുന്നതിനാൽ ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ഉപയോഗിക്കുന്ന വെള്ളം സുരക്ഷിതവും ശുദ്ധവുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ശ്രദ്ധിക്കുക:പുറത്തുനിന്ന് ജ്യൂസോ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോൾ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്നാണോ നിർമ്മിച്ചതെന്ന് ഉറപ്പുവരുത്തുക. വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങൾ തടയാൻ ഇത് അത്യാവശ്യമാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.