Thursday, 5 March 2026

ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ

ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ



ശ്രീലങ്കൻ തുറമുഖത്തേക്ക് അണയാൻ അനുവാദം തേടി ഇറാൻ യുദ്ധക്കപ്പൽ. ഇറാൻ്റെ രണ്ടാമത്തെ യുദ്ധക്കപ്പൽ ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് നീങ്ങിയതായി ശ്രീലങ്ക. കപ്പലിന് ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ശ്രീലങ്കൻ സർക്കാർ വക്താവും മന്ത്രിയുമായ നളിന്ദ ജയതിസ അറിയിച്ചു.

കപ്പലിൽ നൂറിലധികം നാവികർ ഉണ്ട്. കപ്പലിൽ ഉള്ളവരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്. കപ്പൽ അടിയന്തര സഹായം തേടിയതായും ശ്രീലങ്കൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഐറിസ് ദേനക്ക് ശേഷം ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് എത്തുന്ന രണ്ടാമത്തെ ഇറാൻ യുദ്ധക്കപ്പലാണ്

ശ്രീലങ്കയ്ക്ക് സമീപമുള്ള ഒരു ഇറാനിയൻ കപ്പൽ അടിയന്തര തുറമുഖ സന്ദർശനം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ശ്രീലങ്കൻ എംപി നമൽ രാജപക്സെ വ്യാഴാഴ്ച പറഞ്ഞു. “മറ്റൊരു ഇറാനിയൻ കപ്പൽ ശ്രീലങ്കയുടെ പ്രാദേശിക ജലാതിർത്തിക്ക് തൊട്ടുപുറത്ത് ഉണ്ടെന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിയന്തര തുറമുഖ സന്ദർശനത്തിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. എന്നിരുന്നാലും, സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്,” എംപി നമൽ രാജപക്സെ എക്‌സിൽ കുറിച്ചു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് വീട്ടിലെ എയർ കണ്ടീഷനുള്ളിൽ 5 പാമ്പുകൾ; ശ്രദ്ധയിൽപ്പെട്ടത് ശബ്ദം കേട്ട്

തിരുവനന്തപുരത്ത് വീട്ടിലെ എയർ കണ്ടീഷനുള്ളിൽ 5 പാമ്പുകൾ; ശ്രദ്ധയിൽപ്പെട്ടത് ശബ്ദം കേട്ട്


 
തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടിനുള്ളിൽ എയർ കണ്ടീഷനുള്ളിൽ അഞ്ച് പാമ്പുകളെ കണ്ടെത്തി. ശ്രീകാര്യം ചെറുവയ്ക്കൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ മാധവ് ജെ പണിക്കരുടെ ബെഡ്റൂമിലെ എയർ കണ്ടീഷനകത്താണ് പാമ്പുകൾ കുടുംബമായി തങ്ങിയത്. മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എ സിയുടെ അടിഭാഗത്ത് ഒരു വാൽപോലെ എന്തോ മറയുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.

സംശയംതോന്നി എ സിക്ക് സമീപം ചെന്നപ്പോൾ അകത്ത് നിന്ന് ചെറിയ ശബ്ദം കേട്ടു. ടോർച്ച് അടിച്ചുനോക്കിയപ്പോൾ പാമ്പിന്റെ ഭാഗം കണ്ടു. ഉടൻ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് വനംവകുപ്പിലെ സ്നേക്ക് റെസ്ക്യൂ ഓഫീസർ റോഷ്നിയെ വീട്ടുകാർ വിളിച്ചു. റോഷ്നിയുടെ നിർദേശപ്രകാരം 'സർപ്പ'യിലെ സ്നേക്ക് ക്യാച്ചർ ഗൗതം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സ്വന്തം മുറ്റത്ത് നടക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നു'; മോദിക്കെതിരെ ആഞ്ഞടിച്ച് ഖാർഗെ, രാജ്യതാത്പ്പര്യം അടിയറ വെച്ചെന്ന് വിമർശനം

'സ്വന്തം മുറ്റത്ത് നടക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നു'; മോദിക്കെതിരെ ആഞ്ഞടിച്ച് ഖാർഗെ, രാജ്യതാത്പ്പര്യം അടിയറ വെച്ചെന്ന് വിമർശനം


 
ദില്ലി: മിഡിൽ ഈസ്റ്റ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യയുടെ നയതന്ത്ര, ദേശീയ താൽപ്പര്യങ്ങൾ കേന്ദ്ര സർക്കാർ അടിയറ വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എക്സിലെ വിശദമായ പോസ്റ്റിലൂടെയാണ് പശ്ചിമേഷ്യയിലെ മോശമാകുന്ന സാഹചര്യത്തോടുള്ള സർക്കാരിന്റെ പ്രതികരണത്തെയും അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ അവസ്ഥയെയും കുറിച്ച് ഖാർഗെ ചോദ്യങ്ങൾ ഉന്നയിച്ചത്.

‘മോദി സർക്കാരിന്റെ ഈ നിലപാട് ഇന്ത്യയുടെ തന്ത്രപരവും ദേശീയവുമായ താൽപ്പര്യങ്ങളെ അപകടത്തിലാക്കുന്നതാണ്’. ഖാർഗെ കുറിച്ചു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂ 2026-ൽ പങ്കെടുത്ത ശേഷം നിരായുധരായി മടങ്ങുകയായിരുന്ന ഒരു ഇറാനിയൻ കപ്പൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വെച്ച് ടോർപ്പിഡോ ആക്രമണത്തിൽ തകർന്നിരുന്നു.

‘ഇന്ത്യയുടെ അതിഥിയായിരുന്ന ആ കപ്പലിന്റെ കാര്യത്തിൽ ഒരു ആശങ്കയോ അനുശോചനമോ അറിയിക്കാൻ പോലും സർക്കാർ തയ്യാറായില്ല. പ്രധാനമന്ത്രി മോദി നിശബ്ദനായി തുടരുകയാണ്. മഹാസാഗർ പോലുള്ള സിദ്ധാന്തങ്ങളെക്കുറിച്ചും ഇന്ത്യൻ മഹാസമുദ്രത്തിലെ 'സുരക്ഷാ ദാതാവാണ്' ഇന്ത്യയെന്നും പ്രസംഗിച്ചിട്ട് എന്ത് കാര്യം? സ്വന്തം മുറ്റത്ത് നടക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയല്ലേ നിങ്ങൾ?' എന്നും ഖാർഗെ ചോദിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്‍റെ പക്കൽ ആണവായുധം ഉണ്ട്, ആണവായുധമുള്ള ഇറാൻ ലോകത്തെ എല്ലാം രാജ്യങ്ങൾക്കും ഭീഷണിയെന്നും യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി

ഇറാന്‍റെ പക്കൽ ആണവായുധം ഉണ്ട്, ആണവായുധമുള്ള ഇറാൻ ലോകത്തെ എല്ലാം രാജ്യങ്ങൾക്കും ഭീഷണിയെന്നും യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി


 
ദില്ലി: ഇറാനാണ് പശ്ചിമേഷ്യൻ മേഖലയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് അമേരിക്ക. ആണവായുധമുള്ള ഇറാൻ ലോകത്തെ എല്ലാം രാജ്യങ്ങൾക്കും ഭീഷണിയാണെന്നും ദില്ലിയിലെത്തിയ യു എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ അഭിപ്രായപ്പെട്ടു. ഇറാൻ ലോകത്തിന് തന്നെ ഭീഷണിയാവാതിരിക്കാനാണ് അമേരിക്കയുടെ ഇപ്പോഴത്തെ നീക്കമെന്നും ക്രിസ്റ്റഫർ ലാൻഡൗ കൂട്ടിച്ചേർത്തു. അമേരിക്കൻ - ഇസ്രയേൽ സംയുക്താക്രമണവും ഇറാന്‍റെ തിരിച്ചടിയും ആറാം ദിവസവും രൂക്ഷമായി തുടരുന്നതിനിടെയാണ് യു എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം. ഇന്ത്യയുമായുള്ള വ്യാപാര കരാറിന്‍റെ കാര്യത്തിലടക്കം ചർച്ച നടത്താനാണ് ക്രിസ്റ്റഫർ ലാൻഡൗ ദില്ലിയിലെത്തിയത്.റഷ്യക്ക് പകരം അമേരിക്കയിൽ നിന്ന് ഇന്ത്യക്ക് എണ്ണ വാങ്ങാം എന്നും ലാൻഡൗ കൂട്ടിച്ചേർത്തു.

ഇറാനിൽ മരണം 1100 കടന്നു

അതേസമയം ഇറാന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും കനത്ത ആക്രമണം തുടരുകയാണ്. ഇറാനിൽ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇറാന്റെ മിസൈൽ, ഡ്രോൺ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിൽ ആണ് ഇപ്പോൾ പ്രധാനമായും അമേരിക്കയും ഇസ്രയേലും ശ്രദ്ധയൂന്നുന്നത്. മറുവശത്ത് ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം തുടരുകയാണ്. സൗദിയിൽ നിരവധി തവണ ആക്രമണങ്ങൾ നടന്നു. അൽ ഖർജിൽ 3 ഡ്രോണുകൾ കൂടി തകർത്തതായി സൗദി അറേബ്യ അറിയിച്ചു. അമേരിക്കയും ചൈനയും ഇന്ത്യയുമായും സംസാരിച്ചതായും സൗദി അറിയിച്ചു. ​ഗൾഫ് മേഖലയിൽ ഇന്ധന കപ്പലിൽ ചോർച്ചയുണ്ടായതായി വിവരങ്ങൾ. സ്ഫോടന ശബ്ദത്തിന് പിന്നാലെയാണിത്. മുബാറക് അൽ കബീർ തീരത്തിനു 60 കിലോമീറ്റർ അകലെയാണ് സംഭവം. എന്നാൽ, ഇത് കുവൈത്തിന്റെ തീരത്തല്ലെന്ന് കുവൈത്ത് ഭരണകൂടം വ്യക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി ഖത്തറിൽ അമേരിക്കൻ എംബസി പരിസരത്തെ താമസക്കാരെ ഒഴിപ്പിക്കുകയാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആന്ധ്രാപ്രദേശിൽ കൗമാര ഗർഭധാരണവും ശൈശവ വിവാഹവും വർദ്ധിക്കുന്നു; ആശങ്കയറിയിച്ച് വനിതാ കമ്മീഷൻ

ആന്ധ്രാപ്രദേശിൽ കൗമാര ഗർഭധാരണവും ശൈശവ വിവാഹവും വർദ്ധിക്കുന്നു; ആശങ്കയറിയിച്ച് വനിതാ കമ്മീഷൻ


 
ഹൈദരബാദ്: ആന്ധ്രാപ്രദേശിൽ കൗമാര ഗർഭധാരണത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ മേധാവി രായപതി ശൈലജ. സംസ്ഥാനത്ത് കൗമാര പ്രായത്തിലുള്ളവരിൽ ഗർഭധാരണം കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷൻ മേധാവി ആശങ്കയറിയിച്ചത്. 19 വയസിന് താഴെയുള്ള കുട്ടികളിലെ ഗർഭധാരണം പെൺകുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭാവി സാധ്യതകളെ ഗുരുതരമായി ബാധിക്കുമെന്ന് വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകി.

കൗമാര പ്രായത്തിലുള്ളവരിലെ ഗർഭധാരണം പെൺകുട്ടികളിൽ മാനസിക-ശാരീരിക വെല്ലുവിളികൾ ഉണ്ടാക്കുമെന്നും കൂടാതെ ഇത് അവരുടെ വിദ്യാഭ്യാസത്തെയും ഭാവിജീവിതത്തെയും ബാധിക്കുമെന്നും വനിതാ കമ്മീഷൻ മേധാവി രായപതി ശൈലജ വ്യക്തമാക്കി. വനിതാ കമ്മീഷനും ചൈൽഡ് റൈറ്റ്സ് അഡ്വക്കസി ഫൗണ്ടേഷനും ചേർന്ന് വിജയവാഡയിൽ സംഘടിപ്പിച്ച സംസ്ഥാനതല അവബോധ ശിൽപശാലയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ മേധാവി ശൈലജ.

കൗമാര ഗർഭധാരണങ്ങളും ശൈശവ വിവാഹങ്ങളും തടയുന്നതിന് വകുപ്പുതല നടപടികൾ വേണമെന്നും സംസ്ഥാനവ്യാപകമായി കൗമാര ഗർഭധാരണം അഞ്ച് ശതമാനത്തിന് താഴെ കൊണ്ടുവരുക എന്നതാണ് കമ്മീഷൻ്റെ ലക്ഷ്യമെന്നും ശൈലജ ചൂണ്ടികാട്ടി.
സ്കൂൾ പാഠഭാഗങ്ങളിൽ ആരോഗ്യം, പ്രത്യുൽപാദനം, ആർത്തവ ശുചിത്വം തുങ്ങിയവ ഉൾപ്പെടുത്തണമെന്നും സ്കൂളിൽ നിന്ന് നിർത്തി പോയ കുട്ടിക്കളെ കണ്ടെത്തി അവരെ വീണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കണമെന്നും ശൈലജ പറഞ്ഞു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖമനയിയുടെ വധം, ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം; കൊല്ലപ്പെട്ടത് ഞങ്ങളുടെ പിതാവെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ

ഖമനയിയുടെ വധം, ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം; കൊല്ലപ്പെട്ടത് ഞങ്ങളുടെ പിതാവെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ


 

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം. ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം. നയതന്ത്രർക്ക് അനുശോചനം രേഖപ്പെടുത്താൻ എംബസിയിൽ പുസ്തകം. ഇന്നും നാളെയും ഒൻപതാം തീയതിയും എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്താം. റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അനുശോചനത്തിന് എത്തി

നിലവിൽ ഒരു ചർച്ചകൾക്കും ഇറാൻ തയ്യാറല്ല, കൊല്ലപ്പെട്ടത് തങ്ങളുടെ പിതാവെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി പറഞ്ഞു. അദ്ദേഹം നിലകൊണ്ടത് ചരിത്രത്തിലെ ശരിയുടെ ഭാഗത്ത്. ഇറാൻ യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഇറാൻ യുദ്ധത്തിനും സമാധാനത്തിനും തയ്യാറാണ്. പക്ഷെ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയത് തങ്ങളല്ല..

പശ്ചിമേഷ്യ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പാശ്ചാത്യ ശക്തി പശ്ചിമേഷ്യയുടെ സമ്പത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഈ അവസരത്തിൽ അമേരിക്കയുമായി സമവായം സാധ്യമല്ല. കുട്ടികൾ പഠിക്കുന്ന സ്കൂൾ പോലും തകർത്തു. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി, ഇറാൻ സത്യസന്ധത ആണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതിന് പകരം കയ്പേറിയ അനുഭവങ്ങൾ ലഭിച്ചു. ഇറാൻ്റെ ശേഷി എന്താണെന്ന് അമേരിക്കയ്ക്ക് അറിയാം. യുദ്ധം അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് തീരുമാനിക്കേണ്ടത് ഇപ്പൊൾ ഇറാൻ ആണ്. ഇറാനെക്കൊണ്ട് എന്ത് സാധിക്കുമെന്ന് അമേരിക്കയ്ക്ക് ബോധ്യമുണ്ട്. ഇറാൻ അയൽ രാജ്യങ്ങളെ ആക്രമിച്ചിട്ടില്ല.

ഇറാനെ ആക്രമിക്കാൻ ബേസ് തുറന്ന് നൽകിയത് അയൽ രാജ്യങ്ങളാണ്. നല്ല ബന്ധമായിരുന്നു രാജ്യങ്ങളുമായി ഉണ്ടായിരുന്നത്. ഈ ബേസിൽ നിന്നാണ് ഇറാനിലെ സ്കൂൾ ആക്രമിക്കപ്പെട്ടത്. ഇന്ത്യയുടെ മാധ്യസ്ഥ ശ്രമം ഉണ്ടായോ എന്ന ചോദ്യത്തിൽ, ഇന്ത്യൻ അധികൃതരോട് ചോദിക്കൂ എന്നും അംബാസഡർ പ്രതികരിച്ചു. ഇന്ത്യയുമായി പണ്ടുകാലം മുതലേ അടുത്ത ബന്ധം ആണ് ഇറാന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എംഎസ്‍സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ എന്ത് ചെയ്തു? വിശദീകരണം തേടി ഹൈക്കോടതി

എംഎസ്‍സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ എന്ത് ചെയ്തു? വിശദീകരണം തേടി ഹൈക്കോടതി


 
കൊച്ചി: കൊച്ചി തിരത്തിനടുത്തുണ്ടായ എം എസ് സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈകോടതി. എം എസ് സി കപ്പൽ അപകടമുണ്ടായ ശേഷം ഇതുവരെ എന്താണ് കേന്ദ്രം ചെയ്തത് എന്ന് കോടതി ചോദിച്ചു. ഒരു കപ്പൽ അപകടം ഉണ്ടായാൽ സ്വീകരിക്കുന്ന പ്രോട്ടോകോൾ എന്താണ്? കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോ എന്നും ഹൈക്കോടതി ചോദിച്ചു. കൊച്ചി തിരത്തിന് 12 നോട്ടിക്കൽ മൈൽ അപ്പുറത്താണ് എം എസ് സി കപ്പൽ അപകടം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്ര സർക്കാരിനാണ് വിഷയത്തിൽ മറുപടി പറയാൻ സാധിക്കുകയെന്നും അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഇതുവരെ സ്വീകരിച്ച നടപടികൾ വിവരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. എം എസ് സി കപ്പൽ അപടകവുമായി ബന്ധപ്പെട്ട കാര്യത്തിൽ സംസ്ഥാന സർക്കാരുകളും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളും ടി എൻ പ്രതാപനും നൽകിയ പൊതു താത്പര്യ ഹർജിയിലാണ് കോടതിയുടെ ചോദ്യങ്ങളും നിർദ്ദേശങ്ങളും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക