Tuesday, 10 March 2026

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ; വിതരണക്കാർക്ക് കത്തയച്ചു

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ; വിതരണക്കാർക്ക് കത്തയച്ചു


 
ദില്ലി: രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം. വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു. ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയിക്കുമെന്നുമാണ് കത്തിൽ പറയുന്നു. ഇന്നലെയാണ് വിരണക്കാർക്ക് കത്തയച്ചത്.

ക്രൂഡ് ഓയിൽ വില വർധനയും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടിയാണ് ഐഓസി വിതരണക്കാർക്ക് കത്ത് അയച്ചിരിക്കുന്നത്. അതേസമയം, പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വാണിജ്യ സിലിണ്ടർ വിതരണം നിർത്തിയതായും ഐഒസി അറിയിച്ചു. ബെംഗളൂരുവിലെ ഹോട്ടലുകളിലും ഇൻഡസ്ട്രികളിലും വിതരണം നിർത്തിവെച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെന്നൈ ഡിവിഷനാണ് അറിയിപ്പ് നൽകിയത്. ഉപഭോക്താക്കൾ ഇതര വഴികൾ തേടണമെന്നുമാണ് നിർദേശം. ഇതിനിടെ ഭാരത് പെട്രോളിയവും എച്ച്പിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ബെം​ഗളൂരു ന​ഗരത്തിലെ 35,000 ഓളം ഹോട്ടലുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മാസം നഗരത്തിൽ വേണ്ടത് 3 ലക്ഷം സിലിണ്ടറുകളാണ്. ദിവസവും 22,000 സിലിണ്ടറുകളാണ് വേണ്ടിവരുന്നത്. നിലവിൽ 11,000 സിലിണ്ടർ മാത്രം വിതരണം ചെയ്യുന്നുണ്ട്. സ്റ്റോക്ക് തീർന്നാൽ ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യമാണ്. സംഭവത്തെ തുട‌ർന്ന് മുഖ്യമന്ത്രിയെ കാണാനാണ് കർണാടക ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ തീരുമാനം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി ഓട്ടോമേറ്റഡ് സ്റ്റീരിയോസ്കോപ്പിക് 3D സ്റ്റുഡിയോ കൊച്ചിയിൽ

ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി ഓട്ടോമേറ്റഡ് സ്റ്റീരിയോസ്കോപ്പിക് 3D സ്റ്റുഡിയോ കൊച്ചിയിൽ


 
കൊച്ചി: ചലച്ചിത്ര നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഓട്ടോമേറ്റഡ് സ്റ്റീരിയോസ്കോപ്പിക് 3D മൂവി പ്രൊഡക്ഷൻ സ്റ്റുഡിയോ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. 'റിയൽ എക്സ് 3D മീഡിയ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' (RealX 3D Media Productions Pvt Ltd) ആണ് അത്യാധുനിക സാങ്കേതികവിദ്യയുമായി ഈ സംരംഭത്തിന് പിന്നിൽ. പരമ്പരാഗതമായ 3D നിർമ്മാണ രീതികളിലെ പോരായ്മകൾ പരിഹരിച്ച്, ലളിതവും കൃത്യതയുള്ളതുമായ ഓട്ടോമേറ്റഡ് വർക്ക്ഫ്ലോ ആണ് ഈ സ്റ്റുഡിയോ അവതരിപ്പിക്കുന്നത്.

നൂതന സാങ്കേതികവിദ്യയും കൃത്യതയും

ഇതുവരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഭാരമേറിയ 3D റിഗ്ഗുകൾക്കും മാനുവൽ അലൈൻമെന്റ് രീതികൾക്കും പകരമായി, റിയൽ എക്സ് 3D സ്വന്തമായി വികസിപ്പിച്ചെടുത്ത 'ഓട്ടോമേറ്റഡ് 3D റിഗ്' ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞതും മോട്ടോറൈസ്ഡ് സിൻക്രണൈസേഷൻ സൗകര്യമുള്ളതുമായ ഈ സംവിധാനം ഡിജിറ്റൽ കാലിബ്രേഷനിലൂടെ ഇടത്-വലത് കണ്ണുകളുടെ ദൃശ്യങ്ങൾ കൃത്യമായി ക്രമീകരിക്കുന്നു. ഇത് കാണികൾക്ക് കണ്ണിന് ആയാസമില്ലാത്ത മികച്ച 3D അനുഭവം ഉറപ്പാക്കുന്നു.

RED 6K ക്യാമറകൾ ഉപയോഗിക്കുന്നതിലൂടെ അതിശയിപ്പിക്കുന്ന ദൃശ്യമികവും ഡൈനാമിക് റേഞ്ചും സ്റ്റുഡിയോ വാഗ്ദാനം ചെയ്യുന്നു. സാധാരണയായി സിനിമകൾ ചിത്രീകരിച്ച ശേഷം 3D-യിലേക്ക് മാറ്റുന്ന രീതിക്ക് (Post-conversion) പകരം, ചിത്രീകരണ വേളയിൽ തന്നെ ശാസ്ത്രീയമായി ആഴം (Depth) നൽകുന്ന "ട്രൂ നേറ്റീവ് 3D" (True Native 3D) രീതിയാണ് ഇവിടെ പിന്തുടരുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അസംസ്കൃത എണ്ണ വില കൂടിയാലും ഇന്ത്യയിൽ പണപെരുപ്പം വർധിക്കില്ല; നിർമല സീതാരാമൻ

അസംസ്കൃത എണ്ണ വില കൂടിയാലും ഇന്ത്യയിൽ പണപെരുപ്പം വർധിക്കില്ല; നിർമല സീതാരാമൻ


 
എണ്ണവില കൂടുമ്പോൾ സ്വാഭാവികമായും സാധനങ്ങളുടെ വിലയും കൂടുമെന്നതാണ് നമ്മുടെ പൊതുവായ ആശങ്ക. എന്നാൽ, നിലവിലെ സാഹചര്യത്തിൽ എണ്ണവില വർദ്ധനവ് പണപ്പെരുപ്പത്തെ അമിതമായി ബാധിക്കില്ലെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കിയത്.

പണപ്പെരുപ്പവും എണ്ണവിലയും തമ്മിലുള്ള ബന്ധം

സാധാരണയായി അസംസ്കൃത എണ്ണ വില കൂടുമ്പോൾ പെട്രോൾ, ഡീസൽ വിലകൾ വർധിക്കുന്നു. ഇത് ചരക്ക് നീക്കത്തിനുള്ള ചെലവ് വർധിപ്പിക്കുകയും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വില കൂടാൻ കാരണമാവുകയും ചെയ്യും. ഇതിനെയാണ് നമ്മൾ പണപ്പെരുപ്പം എന്ന് വിളിക്കുന്നത്.എന്നാൽ ഇപ്പോൾ നിലവിൽ ഇന്ത്യയിൽ അത്തരമൊരു സാഹചര്യം വരില്ല എന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യ സുരക്ഷിത മേഖലയിൽ

നിലവിൽ ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമാണ് (താഴ്ന്ന പരിധിയിൽ). അതിനാൽ ചെറിയ വിലക്കയറ്റങ്ങൾ സമ്പദ്‌വ്യവസ്ഥയെ പെട്ടെന്ന് തളർത്തില്ല. സാമ്പത്തിക ശാസ്ത്രത്തിൽ 100 ബേസിസ് പോയിന്റ് എന്നാൽ 1 ശതമാനമാണ്. മന്ത്രി ഉദ്ധരിച്ച കണക്ക് പ്രകാരം, എണ്ണവിലയിൽ 10% വർധനവ് ഉണ്ടായാൽ പോലും അത് രാജ്യത്തെ ആകെ പണപ്പെരുപ്പത്തിൽ കേവലം 0.30% (30 ബേസിസ് പോയിന്റ്) വർധനവ് മാത്രമേ ഉണ്ടാക്കൂ. ഈ ചെറിയ വർധനവ് ജനജീവിതത്തെ വലിയ രീതിയിൽ ബാധിക്കില്ലെന്നും രാജ്യം ഈ പ്രതിസന്ധിയെ നേരിടാൻ സജ്ജമാണെന്നുമാണ് മന്ത്രി സൂചിപ്പിച്ചത്.

റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ സമയം മുതൽ തന്നെ അസംസ്കൃത വില കൂടി വലിയ പണപ്പെരുപ്പം ഉണ്ടാകും എന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും, റഷ്യയിൽ നിന്നും വിലക്കുറവിൽ അസംസ്കൃത എണ്ണ ലഭിച്ചിരുന്നതിനാൽ, ഇന്ത്യക്ക് പണപ്പെരുപ്പം അധികം വർധിക്കാതെ നിയന്ത്രിക്കാനായി. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അസംസ്കൃത എണ്ണ വില കൂടിയാലും ഇന്ത്യക്ക് അത് മെരുക്കാനാകും എന്ന ആത്മ വിശ്വാസമുണ്ട്. ചുരുക്കത്തിൽ എണ്ണവില കൂടിയാൽ വിലക്കയറ്റം ഉണ്ടാകില്ല എന്നല്ല, മറിച്ച് നിലവിലെ സാഹചര്യത്തിൽ ആ വർധനവ് വളരെ ചെറുതായിരിക്കുമെന്നും അത് നേരിടാൻ നമുക്ക് കഴിയുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം


 
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കലൂര്‍, മറൈന്‍ ഡ്രൈവ് മേഖലകളിലാണ് പ്രധാനമായും പരിശോധനകള്‍ നടത്തുക എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു, 8000ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നഗരത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കൂടാതെ സിറ്റി പൊലീസിന് ഇന്നും നാളെയും രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ നിര്‍ബന്ധിത ഡ്യൂട്ടി നല്‍കിയിട്ടുണ്ട്. നഗരത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ 3 മണിവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും അറിയിപ്പുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല'; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

'യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല'; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി


 
ടെഹ്‌റാന്‍: യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കയ്ക്ക് എടുക്കാന്‍ സാധിക്കില്ലെന്നും ഇറാനാണ് അത് തീരുമാനിക്കുക എന്ന് അവകാശപ്പെട്ട് ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്പസ്(ഐആര്‍ജിസി) രംഗത്തെത്തിയത്.

ട്രംപിന്റെ പ്രസ്താവന നുണയാണ്. അപമാനകരമായ തോല്‍വി ഏറ്റുവാങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് നേട്ടങ്ങളുണ്ടാക്കിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ യുദ്ധത്തിന്റെ അവസാനം എപ്പോഴായിരിക്കുമെന്ന് തീരുമാനിക്കുക ഇറാനാണെന്നും ഐആര്‍ജിസി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നൈനി പറഞ്ഞു.

അമേരിക്കയുടെ ആയുധശേഖരം തീരാന്‍ പോവുകയാണ്. അതിനാല്‍ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ കാരണങ്ങള്‍ അന്വേഷിക്കുകയാണെന്ന് തങ്ങള്‍ക്ക് അറിയാം. അമേരിക്കന്‍ ജനതയോട് സത്യം പറയാന്‍ നിങ്ങള്‍ തയ്യാറാകാത്തത് എന്താണ്. ഗള്‍ഫ് മേഖലയിലെ യുഎസ് സൈനികതാവളങ്ങളെല്ലാം നശിപ്പിക്കപ്പെട്ട കാര്യം അമേരിക്കക്കാര്‍ അറിയരുതെന്ന് ട്രംപ് ആഗ്രഹിക്കുന്നുവെന്നും അലി മുഹമ്മദ് നൈനി പ്രതികരിച്ചു.

യുഎസ്- ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാന്റെ മിസൈല്‍ ശേഖരത്തെ അമേരിക്ക തകര്‍ത്തു എന്ന ട്രംപിന്റെ അവകാശവാദം നൈനി നിഷേധിച്ചു. യുദ്ധം തുടങ്ങിയ ദിവസങ്ങളിലേക്കാള്‍ കൂടുതല്‍ പ്രൊജക്ടൈലുകള്‍ പ്രയോഗിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഒരു ടണ്ണിലധികം ഭാരമുള്ള വാര്‍ഹെഡുകള്‍ പോലും ഇതിലുണ്ടെന്നും നൈനി വ്യക്തമാക്കി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അക്രമണകാരികളും അവരുടെ പങ്കാളികളും ഒരു ലിറ്റര്‍ എണ്ണ പോലും കയറ്റുമതി ചെയ്യില്ല. അതിന് ഇറാന്റെ സായുധസേന അനുവദിക്കില്ല. എണ്ണയുടെ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ വ്യര്‍ത്ഥമാണെന്നും അലി മുഹമ്മദ് നൈനി കൂട്ടിച്ചേര്‍ത്തു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി


 
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു.

പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഇതിൽ മനംനൊന്ത് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്.

മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആനന്ദ് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഈമാസം ആറിന്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംഭവത്തിൽ കുടുംബം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സംഘർഷത്തിൽ അമേരിക്ക വളരെ മുന്നിൽ'; ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാനിച്ചെന്ന് ട്രംപ്

'സംഘർഷത്തിൽ അമേരിക്ക വളരെ മുന്നിൽ'; ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാനിച്ചെന്ന് ട്രംപ്


 
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ യുദ്ധം ഏകദേശം അവസാനിച്ചെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള സംഘര്‍ഷം നാലോ അഞ്ചോ ആഴ്ച്ചകൾ നീണ്ടുനില്‍ക്കുമെന്ന് കരുതിയിരുന്നു എന്നും എന്നാല്‍ സംഘര്‍ഷത്തില്‍ അമേരിക്ക വളരെ മുന്നില്‍ ആയതിനാല്‍ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും ട്രംപ് പറഞ്ഞു. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.

യുദ്ധം ഏകദേശം അവസാനിച്ചു. ഇറാന് നാവികസേനയോ ആശയവിനിമയ സംവിധാനങ്ങളോ വ്യോമസേനയോ ഇല്ല. അവര്‍ അയച്ച മിസൈലുകള്‍ പോലും ചിതറിപ്പോവുകയാണ് ചെയ്തത്. അവരുടെ ഡ്രോണുകള്‍ എപ്പോഴും നശിപ്പിക്കപ്പെടുകയാണെന്ന് നിങ്ങള്‍ തന്നെ ശ്രദ്ധിച്ചാല്‍ മനസിലാകും. സൈനികപരമായി അവരുടെ പക്കല്‍ ഒന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ട്രംപിന്റെ പ്രതികരണം. അത് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. ഇറാന് ചെയ്യാന്‍ കഴിയുന്നതെല്ലാം അവര്‍ ചെയ്ത് കഴിഞ്ഞു. ഇനിയും കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കരുത്. അത് ആ രാജ്യത്തിന്റെ അവസാനത്തിന് കാരണമാകുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി.

അതേസമയം, ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനയിയെ തെരഞ്ഞെടുത്ത സംഭവത്തില്‍ തനിക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. മൊജ്തബ ഖമനയിയോട് യാതൊന്നും പറയാനില്ല. ഇറാനെ നയിക്കാന്‍ മറ്റൊരാളെയാണ് താന്‍ മനസില്‍ കാണുന്നതെന്നും മൊജ്തബയുടെ നിയമനത്തില്‍ താന്‍ തൃപ്തനല്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക