Saturday, 14 March 2026

ഇന്ത്യയിലേക്കുള്ള എൽ.പി.ജി കപ്പൽ ഹുർമൂസ് കടലിടുക്ക് കടന്നതായി മറൈൻ അധി

ഇന്ത്യയിലേക്കുള്ള എൽ.പി.ജി കപ്പൽ ഹുർമൂസ് കടലിടുക്ക് കടന്നതായി മറൈൻ അധി


 
ന്യൂഡൽഹി: പാചക വാതക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയിലേക്കുള്ള എൽ.പി.ജിയുമായി 'ശിവാലിക്' എന്ന കപ്പൽ ഹുർമൂസ് കടലിടുക്ക് കടന്നതായി മറൈൻ ട്രാഫിക്.കോം. 54000 ടണ്ണിലധികം സംഭരണശേഷിയുള്ള കപ്പലാണ് സംഘർഷ ബാധിത ഹുർമൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് കടന്നത്.എൽ.പി.ജിയുമായി മറ്റൊരുകപ്പലും ഉടൻ ഹുർമൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

ഇന്ത്യ-ഇറാൻ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഹുർമൂസ് കടലിടുക്ക് കടക്കാനാകുന്നത്. ഹുർമൂസ് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഇറാൻ സുരക്ഷിതമായ പാതയൊരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലിയും നേരത്തേ വ്യക്തമാക്കിയിരുന്നു.

''ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് പൊതുവായ താത്പര്യങ്ങളുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാട് ഞങ്ങളുടെയും കഷ്ടപ്പാടാണ്. അതുപോലെ തിരിച്ചും. അതിനാൽ ഇന്ത്യൻ സർക്കാർ ഞങ്ങളെ സഹായിക്കുന്നു. ഞങ്ങൾക്ക് പൊതുവായ താത്പര്യങ്ങളുള്ളതിനാൽ ഞങ്ങൾ ഇന്ത്യൻ സർക്കാരിനെയും സഹായിക്കണം'', ഇറാൻ അംബാസഡർ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് ആവശ്യമായ പ്രകൃതിവാതകത്തിന്റെ 50 ശതമാനവും അന്താരാഷ്ട്ര വിപണിയിൽ നിന്നാണ് വാങ്ങുന്നത്. ഇതിൽ 20 ശതമാനം ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഖത്തറിലെ വാതക പാടങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കമ്പനിയായ ഖത്തർ എനർജി ഉത്പാദനം നിർത്തിയിരിക്കുകയാണ്. ഇത് ഏഷ്യൻ മേഖലകളിലേക്കുള്ള പ്രകൃതിവാതക വിതരണത്തെ രൂക്ഷമായി ബാധിച്ചു.

നിലവിലെ വെല്ലുവിളിയെ നേരിടാൻ, രാജ്യത്തുടനീളമുള്ള വിവിധ മേഖലകളിൽ പ്രകൃതിവാതകത്തിന്റെ വിതരണവും ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യ നൽകിട്ടുണ്ട്.എൽ.പി.ജി പ്രതിസന്ധിയി നിയന്ത്രണ വിധേ‍യമാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തിയിലാകരുതെന്നും അധികൃർ ആവശ്യപ്പെട്ടു. യു.എസ്- ഇസ്രായേൽ സംയുക്ത സൈനിക ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷയിൽ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ ആക്രമണം തുടങ്ങിയിരുന്നു. ഇതൊടൊപ്പം ലോകത്തിലെ തന്നെ പ്രധാന ഊർജ ഗതാഗത പാതയായ ഹുർമൂസ് കടലിടുക്ക് ഇറാൻ അടച്ചിരിക്കുകയാണ്. ഇതോടെ ആഗോള വിപണിയിൽ തന്നെ ഊർജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലുകൾ പൂട്ടിയതോടെ എരുമപ്പാൽ വിറ്റഴിക്കാനാവാതെ കർഷകർ: നാടൻ കോഴി, കാട വളർത്തൽ കർഷകരും വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിൽ

ഹോട്ടലുകൾ പൂട്ടിയതോടെ എരുമപ്പാൽ വിറ്റഴിക്കാനാവാതെ കർഷകർ: നാടൻ കോഴി, കാട വളർത്തൽ കർഷകരും വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിൽ


 
കോട്ടയം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഭക്ഷണ ശാലകൾ അടച്ചിട്ടതു൦ ഭക്ഷണക്രമങ്ങളിൽ മാറ്റം വരുത്തിയതു൦ നാടൻ കോഴി, കാട വളർത്തൽ ,ഏരുമവളർത്തൽ കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് പറഞ്ഞു ഏരുമപ്പാൽ കർഷകരിൽ നിന്ന് കൂടുതലായു൦ വാങ്ങിയിരുന്നത് ഹോട്ടലുകളാണ് 

പശുവളർത്തലിനേക്കാൾ പരിപാലനച്ചിലവ് ഏരുമയ്ക്ക് അധിക ആയതിനാൽ പശുവിൻ പാലിന്റെ വിലയ്ക്ക് ഏരുമപ്പാൽ വിറ്റാൽ കർഷകർക്ക് പീടിച്ചുനിൽക്കാനാകില്ല. ഏരുമപാലിന് കൊഴുപ്പ് കൂടുതൽ ഉള്ളതിനാൽ ഉയർന്ന വിലക്കാണ് കർഷകരിൽ നിന്നു൦ ഹോട്ടലുടമകൾ പാൽവാങ്ങിയിരുന്നത്.

എന്നാൽ പാചകവാതക ക്ഷാമം രൂക്ഷമായതോടെ മുൻപ് വാങ്ങിയിരുന്നതിന്റെ പകുതിയിൽ താഴെ പാൽ മാത്രമാണ് ഇപ്പോൾ വാങ്ങുന്നത്. ഇതോടെ എരുമ കർഷകർ പാൽ വിറ്റഴിക്കാനാവാതെ പ്രതിസന്ധിയിലായി.

നാടൻകോഴിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി വലിയ ഡിമാൻഡ് ആയിരുന്നു .പാചകവാതക ക്ഷാമം വന്നതോടെ ഹോട്ടലുകളു൦ കള്ളുഷാപ്പുകളു൦ നാടൻ കോഴി വിപണിയിൽ നിന്നു൦ വിട്ടു നിൽക്കുകയാണ്. നോമ്പുകാല൦ അവസാനിച്ചാൽ നല്ല വിപണി കിട്ടുമെന്ന് പ്രതീക്ഷിച്ച കർഷകർ ആശങ്കയിലാണ്.

തട്ടുകടകളു൦ ഹോട്ടലുകളു൦ കേറ്ററിങ്ങ് സ്ഥാപനങ്ങളു൦ വിപണിയായി പ്രതീക്ഷിച്ചു കാട വളർത്തിയ കർഷകരു൦ നിരാശയിലാണ്



















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകനുമൊത്ത് പാൽ വാങ്ങാൻ പോവുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണം, 12 മിനിറ്റിൽ പുള്ളിപ്പുലിയെ വെറും കൈകൊണ്ട് കൊന്ന് യുവാവ്

മകനുമൊത്ത് പാൽ വാങ്ങാൻ പോവുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണം, 12 മിനിറ്റിൽ പുള്ളിപ്പുലിയെ വെറും കൈകൊണ്ട് കൊന്ന് യുവാവ്

 


സോളൻ: പുലർച്ചെ പാൽ വാങ്ങാൻ പോവുന്നതിനിടെ യുവാവിന്റെ മുന്നിൽ ചാടിയത് പുള്ളിപ്പുലി. വെറും കൈ കൊണ്ട് 12 മിനിറ്റ് നീണ്ട പോരാട്ടം പുള്ളിപ്പുലിയെ കൊലപ്പെടുത്തി യുവാവ്. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ സർലി ഗ്രാമത്തിലാണ് സംഭവം. മനുഷ്യ മൃഗ സംഘർഷം രൂക്ഷമായ മേഖലകളിലൊന്നിലാണ് യുവാവ് വെറും കൈ കൊണ്ട് പുള്ളിപ്പുലിയുമായി ജീവൻ മരണ പോരാട്ടം നടത്തിയത്. പർവേഷ് ശർമയും മകനും ബാലക് റാമും രാവിലെ പാൽ വാങ്ങാനായി പോകുമ്പോഴാണ് സംഭവം. രാവിലെ ഏഴ് മണിയോടെ പാടത്ത് കൂടി നടന്ന പോയ അച്ഛനും മകനെയുമാണ് ഏഴ് വയസ് പ്രായമുള്ള പുള്ളിപ്പുലി ആക്രമിച്ചത്. എന്നാൽ മനസാന്നിധ്യം കൈവിടാതിരുന്ന പർവേഷ് ശർമ പുലിയെ കൈ കാര്യം ചെയ്യുകയായിരുന്നു. 
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി


 
കൊല്ലം കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് ഇറക്കിയ ശേഷം പുറത്തേക്കിറക്കി വെട്ടുകയായിരുന്നു. ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്.

കാറിലെത്തിയ സംഘം മറ്റൊരു ഗുണ്ടാ സംഘമാണെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ അതുലിനെ കരുനാഗപ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതുലിന്റെ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ​ഗുണ്ടാനേതാവ് സന്തോഷിനെ കഴിഞ്ഞവർഷം മാർച്ച് 27നാണ് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായിരുന്നു അലുവ അതുൽ‌. കറണ്ട് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുണ്ടാനേതാവിനെ വിവാഹമണ്ഡപത്തിൽ നിന്നും പൊലീസ് പിടികൂടി; ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു

ഗുണ്ടാനേതാവിനെ വിവാഹമണ്ഡപത്തിൽ നിന്നും പൊലീസ് പിടികൂടി; ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു


 
ഭോപ്പാൽ: വിവാഹമണ്ഡപത്തിൽ നിന്നും ഗുണ്ടാനേതാവായ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മണിക്കൂറുകൾ കഴിഞ്ഞ്, വധു പൊലീസ് സ്റ്റേഷനിലെത്തി വിവാഹചടങ്ങുകൾ കഴിയുന്നത് വരെ വരെ വിട്ടുകിട്ടണമെന്ന് അപേക്ഷിച്ചു. സീമയെന്നാണ് യുവതിയുടെ പേര്. എന്നാൽ പൊലീസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തന്റെ ജീവിതം നശിക്കുമെന്നും തന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചായിരുന്നു സീമ പൊലീസ് സ്റ്റേഷനിലെത്തി കരഞ്ഞുകാലുപിടിച്ചത്. ആകാശ് എന്ന ഗുണ്ടാത്തലവനെ വിട്ടുകിട്ടണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇയാളെ പുറത്ത് വിടാൻ കഴില്ലെങ്കിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് ചടങ്ങുകൾ പൂർത്തീകരിക്കാൻ അനുവദിക്കണമെന്നായി യുവതി. എന്നാൽ പൊലീസ് അനുമതി നൽകിയില്ല.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം; തടങ്കൽ ഉടനടി പിൻവലിക്കാൻ തീരുമാനം

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം; തടങ്കൽ ഉടനടി പിൻവലിക്കാൻ തീരുമാനം


 
ദില്ലി: ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം. ഇദ്ദേഹത്തിന്റെ തടങ്കൽ ഉടനടി പിൻവലിക്കാൻ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് തീരുമാനം. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ആണ് നടപടി. ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിനിടെയാണ് സോനം അറസ്റ്റിലായത്. രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരിൽ ഏറ്റവും പ്രമുഖനാണ് ആക്ടിവിസ്റ്റും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക്.

ലഡാക്കിലെ പ്രക്ഷോഭത്തിന്‍റെ ചരിത്രം

നിന്നും കശ്മീരില്‍ നിന്നും സ്വതന്ത്രമായി. ഇതിന്‍റെ ഫലമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോ മുഖ്യമന്ത്രിയോ ലഡാക്കിനില്ല. ലഡാക്കിലെ ഓരോ ജില്ലയും ഒരു സ്വയംഭരണ ജില്ലാ കൗൺസിലിനെ തെരഞ്ഞെടുക്കും. എന്നാല്‍ ഈ കൗണ്‍സിലിന് ഭരണപരമായ അധികാരങ്ങളില്ല. ഇതാണ് പ്രക്ഷോഭത്തിന്‍റെ മൂല കാരണം. ലഡാക്കിലെ സാമൂഹിക രാഷ്ട്രീയ മത ഗ്രൂപ്പകൾ ഉൾപ്പെട്ട ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്ന് 2021 മുതല്‍ ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഒപ്പം രണ്ട് പാർലമെന്‍റ് സീറ്റുകളും ലഡാക് പബ്ലിക് കമ്മീഷന്‍ രൂപീകരണവും ആവശ്യപ്പെട്ടു. ഇതായിരുന്നു പ്രക്ഷോഭങ്ങളുടെ തുടക്കം.

സോനം വാങ്ചുക്കിന്‍റെ ലഡാക്ക് സമരങ്ങൾ

സംസ്ഥാന പദവിക്ക് വേണ്ടി 2021 മുതൽ തുടങ്ങിയ ലഡാക്കിന്‍റെ പ്രക്ഷോഭങ്ങളുടെ മുൻ നിരയിൽ എന്നും സോനം ഉണ്ടായിരുന്നു. 2023 ജനുവരിയില്‍ പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ താപനിലയില്‍ ഉപവാസ സമരം നടത്തിയാണ് അദ്ദേഹം സമരങ്ങളുടെ കേന്ദ്ര ബിന്ദുവായത്. അങ്ങനെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ചർച്ചക്ക് വിളിച്ചു. എന്നാൽ നിരവധി ചർച്ചകൾ നടന്നെങ്കിലും ഒന്നും വിജയം കണ്ടില്ല. 2023 ഫെബ്രുവരിയില്‍ അദ്ദേഹം പ്രക്ഷോഭം ദില്ലിയിലേക്ക് വ്യാപിച്ചു. മരണം വരെ നിരാഹാരം പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് സോനം വാങ് ചുക്ക് ഏവരെയും ഞെട്ടിച്ചത്. 2024 സെപ്തംബറില്‍ ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് സോനം രാജ്യ തലസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. ഒക്ടോബറില്‍ ദില്ലി പൊലീസ് സോനമടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു. 2025 മാർച്ചിൽ ചർച്ചകൾ പുനരാരംഭിച്ചു. എങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് 2025 സെപ്തംബറില്‍ വാങ് ചുക്ക് അടക്കമുള്ള സമരസമിതി അംഗങ്ങളായ 15 പേര്‍ 35 ദിവസത്തെ നിരാഹര സമരം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ വീണ്ടും ച‍ർച്ച എന്ന ആവശ്യം ഉന്നയിച്ചു. പക്ഷേ, ഇത്തവണ സോനം അത് തള്ളിക്കളഞ്ഞു. ഫലം കാണുന്ന ചര്‍ച്ചകൾ മതിയെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പിന്നാലെ സെപ്തംബര്‍ 24 ന് എൽ എ ബിയുടെ യുവജന വിഭാഗം ലേയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഈ ബന്ദാണ് അക്ഷരാർത്ഥത്തിൽ കലാപമായി മാറിയത്. പ്രതിഷേധക്കാരും പൊലീസും പരസ്പരം ഏറ്റമുട്ടി. ബി ജെ പി ഓഫീസിന് തീയിട്ടു. കണ്ണീര്‍വാതകവും ലാത്തിയും ഉപയോഗിക്കപ്പെട്ടു. പൊലീസ് വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ഉപവാസം അവസാനിപ്പിച്ച് സോനം വാങ് ചുക്ക് സമാധാനത്തിന് ആഹ്വാനം ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ ലേയും ലഡാക്കിലും കര്‍ഫ്യു പ്രഖ്യാപിക്കപ്പെട്ടു. ഇന്‍റ‍ർനെറ്റ് നിരോധിച്ചു. പിന്നാലെയാണ് സോനം വാങ് ചൂക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ 'പ്രകോപനപരമായ പ്രസംഗങ്ങൾ' നടത്തിയെന്നാണ് അറസ്റ്റ് ചെയ്യാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് ലേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉപഭോക്താക്കൾക്ക് ആശ്വാസം; സ്വർണവില താഴേക്ക്

ഉപഭോക്താക്കൾക്ക് ആശ്വാസം; സ്വർണവില താഴേക്ക്




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു ​ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയും പവന് 760 രൂപ കുറഞ്ഞ് 1,17080 രൂപയുമായി. രണ്ടാഴ്ചയ്ക്കിടെ 10,000 രൂപയാണ് കുറഞ്ഞത്.

കഴിഞ്ഞ ​ദിവസവും സ്വർണത്തിന് വില കുത്തനെ കുറ‍ഞ്ഞിരുന്നു. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് 1,18,240 രൂപയായിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനാൽ ഇനിയും സ്വർണവില കുറയുമെന്നാണ് വിലയിരുത്തൽ.

വെള്ളി ആഭരണങ്ങൾക്കും വില ഇടിയുകയാണ്. ഗ്രാമിന് 275 രൂപ എന്ന നിരക്കിലാണ് കേരളത്തില്‍ വെള്ളിയുടെ വ്യാപാരം. പത്ത് ഗ്രാമിന് 2750 രൂപയാണ് ഇന്നത്തെ വില.

 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക