Tuesday, 17 March 2026

പരപ്പനങ്ങാടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; പ്രദേശത്ത് ശക്തമായ മഴ

പരപ്പനങ്ങാടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; പ്രദേശത്ത് ശക്തമായ മഴ




മലപ്പുറം: പരപ്പനങ്ങാടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടിൽ ഇരിക്കുന്നതിനിടെയാണ് ഇടിമിന്നൽ ഏറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരപ്പനങ്ങാടി പ്രദേശത്ത് ശക്തമായ ഇടിമിന്നലും മഴയും തുടരുകയാണ്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളിക്കുന്നതിനിടെ മകൻ കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ മകൻ കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം


 
വടക്കാഞ്ചേരി: മാരാത്തുകുന്ന് ഉന്നതിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം. വാരിയത്ത് വീട്ടില്‍ വിഷ്ണു(32) ആണ് മരിച്ചത്. മകന്‍ അരുഷ് കിണറ്റില്‍ വീണതറിഞ്ഞ് രക്ഷിക്കാനിറങ്ങിയതായിരുന്നു ഇയാൾ. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് കിണറിന് സമീപത്തേക്ക് പോയി കാല്‍ തെന്നി വീഴുകയായിരുന്നു. ഇതറിഞ്ഞതോടെ അച്ഛന്‍ വിഷ്ണു രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയല്‍വാസി വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു.

അപ്പോഴേക്കും വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും അവിടെക്കെത്തുകയായിരുന്നു. കുട്ടിയെ രക്ഷിച്ചതറിഞ്ഞതോടെ അഗ്നിരക്ഷാസേനാംഗങ്ങള്‍ മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്നും കിണറ്റിലേക്ക് ചാടിയിട്ടുണ്ടാകുമെന്നും നാട്ടുകാർ സംശയം പറഞ്ഞത്. അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കിണറ്റിലെ ചേറിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയത്.

വിഷ്ണുവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി. കുട്ടി അപകടനില തരണംചെയ്തതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കിണറ്റിനുള്ളിൽ ഓക്സിജൻ കുറവായിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായും ഇരുവരെയും രക്ഷിക്കാനിറങ്ങിയവർ പറഞ്ഞു. നിർമാണത്തൊഴിലാളിയാണ് വിഷ്ണു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം




തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളെ തൊട്ടടുത്തുള്ള ഐസിയുവിലേക്ക് മാറ്റുകയാണ്. അഗ്നിശമന സേന ആശുപത്രിയിലെത്തി. രക്ഷാപ്രവർത്തനം തുടരുന്നു.

 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ, കൈമലർത്തി സംസ്ഥാന സർക്കാരും

കേരളത്തിലെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ, കൈമലർത്തി സംസ്ഥാന സർക്കാരും

 


കൊച്ചി: ഹോട്ടലുകൾക്ക് ഗ്യാസ് സിലിണ്ടർ ലഭ്യമാക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാരും കൈമലർത്തി. കേരളഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിന്റെ നേതൃത്വത്തിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

80 ശതമാനത്തിലേറെ ഹോട്ടലുകളും അടച്ചതും മറ്റിടങ്ങളിൽ നാമമാത്രവിഭവങ്ങളാക്കിയതും ഭാരവാഹികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തൊഴിലാളികളുടെ പ്രതിസന്ധികൾ ഉൾപ്പെടെ വിവരിക്കുന്ന നിവേദനവും കൈമാറി.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന് ഇടപെടാനാകില്ലെന്നറിയിച്ച സാഹചര്യത്തിൽ നിവേദനം ചീഫ്സെക്രട്ടറിക്ക് കൈമാറി. 

സംസ്ഥാന സർക്കാരിനു മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് ചീഫ് സെക്രട്ടറിയും അറിയിച്ചെന്ന് ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.

ഹോട്ടൽ, റസ്റ്റോറന്റ് മേഖലകൾ കൊവിഡ് കാലത്തിനു സമാനമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പരസ്യപ്രതിഷേധം വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കുമെന്ന്





















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 16 March 2026

പ്രൈമറി അധ്യാപകർ സത്യാന്വേഷികളാകണം മാർ ജോസഫ് കല്ലറങ്ങാട്ട്

പ്രൈമറി അധ്യാപകർ സത്യാന്വേഷികളാകണം മാർ ജോസഫ് കല്ലറങ്ങാട്ട്


 

പാലാ: പ്രൈമറി സ്കൂൾ അധ്യാപകർ സത്യാന്വേഷികളും സുവിശേഷ പ്രചാരകരുമായി മാറണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നവരാണ് പ്രൈമറി സ്കൂളധ്യാപകർ.പാലാ സെൻ്റ് മേരീസ് എൽ പി.സ്കൂൾ വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകൾ ശ്ലാഖനീയമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിന്ന നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എഫ്.സി.സി. പാലാ അൽഫോൻസാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ലിസ്ബിൻ പുത്തൻപുര അധ്യക്ഷത വഹിച്ചു. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ ആമുഖ പ്രഭാഷണം നടത്തി.കെ.ഫ്രാൻസീസ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തി.മാണി.സി. കാപ്പൻ എം.എൽ.എ നവതി സന്ദേശം നൽകി. മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ, എ.ഇ ഒ സജി.കെ ബി, ബി.പി.സി കെ.രാജ് കുമാർ പി.റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ് ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ ചീരാംകുഴി, വിദ്യാർത്ഥി പ്രതിനിധികളായ അഗസ്റ്റസ് ലിജോ  ആനിത്തോട്ടം, റയാൻ സുനിൽ, ഹെൽന പ്രിൻസ്, അക്ഷര രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 *പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ (എസ് എം വൈ എം - കെ സി വൈ എം) വനിതാദിനാഘോഷം "WOW : WONDERS OF WOMENHOOD" നടത്തപ്പെട്ടു.*

*പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ (എസ് എം വൈ എം - കെ സി വൈ എം) വനിതാദിനാഘോഷം "WOW : WONDERS OF WOMENHOOD" നടത്തപ്പെട്ടു.*




പൂവരണി :  പാലാ രൂപത   യുവജന പ്രസ്ഥാനം SMYM -KCYM വനിതാദിനാഘോഷം, WOW: Wonders Of Womenhood പൂവരണി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പ്രശസ്ത സംരംഭകയും സോഷ്യൽ വർക്കറുമായ  അഞ്ജന ഷാജി മുഖ്യാതിഥി ആയിരുന്നു. പാലാ മുൻസിപ്പൽ ചെയർപേഴ്സൺ മിസ്സ്. ദിയ പുളിക്കകണ്ടം ഉദ്ഘാടനം ചെയ്ത യോഗത്തിന്
രൂപത വൈസ് പ്രസിഡൻറ് റെയ്ചൽ മേരി ചാൾസ് അധ്യക്ഷത വഹിക്കുകയും, രൂപത ജനറൽ സെക്രട്ടറി സോന എ. മാത്യു  സ്വാഗതം ആശംസിച്ചു സംസാരിക്കുകയും, രൂപത ആനിമേറ്റർ സിസ്റ്റർ നിർമ്മൽ തെരേസ് SMC ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു. 

 ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് നാമോരോരുത്തരുടെയും ജീവിതമെങ്കിലും സാഹചര്യങ്ങളെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് നമ്മുടെ വരുത്തിയിൽ വരുത്താം എന്ന് തൻറെ വാക്കുകളിലൂടെ അഞ്ജന ഷാജി പങ്കുവെച്ചു.

സേക്രഡ് ഹാർട്ട് ചർച്ച് പൂവരണി ഇടവക വികാരി ഫാ. ജോസഫ് മടത്തികുന്നേൽ,  പാലാ രൂപത വൈസ് പ്രസിഡൻറ് എബിൻ തോമസ് എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു സംസാരിക്കുകയും പാലാ രൂപത മുൻകാല വനിതാ ഭാരവാഹികളെയും നിലവിലെ ഫൊറോന വനിതാ ഭാരവാഹികളെയും തദ്ദേശീയ ഇലക്ഷനുകളിൽ വിജയിച്ച SMYM വനിതാ പ്രവർത്തകരെയും ആദരിക്കുകയും ചെയ്തു. രൂപതാ ജോയിൻ സെക്രട്ടറി റിയ സാബു യോഗത്തിന് നന്ദി അറിയിച്ചു. രൂപതാ പ്രസിഡൻറ് മിജോ ജോയ്, രൂപതാ സെക്രട്ടറി അഡോൺ ടോമി, ട്രഷറർ ജോസ് ചാൾസ്, സംസ്ഥാന ഭാരവാഹികളായ സെഞ്ചു ജേക്കബ് റോബിന്‍ ടി. തോമസ്, പൂവരണി യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, പ്രസിഡൻറ് ജിത്തോമീ, മറ്റ് യൂണിറ്റ്-ഫൊറോന-രൂപത ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു പ്രസ്തുത പരിപാടിയിൽ വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പയിൻ എസ് എം വൈ എം ജോയിൻ്റ് ഡയറക്റ്റർ സി. നവീന CMC ഉദ്ഘാടനം ചെയ്യുകയും, സർഗ്ഗ ക്ഷേത്ര ഭാരവാഹി മിസ് ദിയ അഭിസംബോധന ചെയ്ത് സംസാരിക്കുകയും, എട്ടോളം കുട്ടികൾ മുടി ഡൊണേറ്റ് ചെയ്യുകയും ചെയ്തു


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 15 March 2026

രാമപുരത്ത് തോടുകളിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നവരെ  നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചു

രാമപുരത്ത് തോടുകളിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചു

 

രാമപുരത്ത് തോടുകളിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക: നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

രാമപുരം: ശുചിത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രാമപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പഞ്ചായത്തിലെ തോടുകളുടെ സമീപത്ത് മാലിന്യം തള്ളുന്ന സംഭവങ്ങളെ കുറിച്ച് നിരന്തരം പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമായും ഈ സ്ഥലങ്ങളിലായി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

ക്യാമറകളുടെ സാങ്കേതിക സംവിധാനങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പൊതു സ്ഥലങ്ങളിൽ അനധികൃതമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

തോടുകളും പരിസര പ്രദേശങ്ങളും ശുചിയായി നിലനിർത്താനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും ഈ നടപടി സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രതീക്ഷിക്കുന്നു. കൂടാതെ പൊതുഇടങ്ങളിലെ നിയമലംഘനങ്ങളും മറ്റു കുറ്റകൃത്യങ്ങളും തടയുന്നതിനും നിരീക്ഷണ ക്യാമറകൾ സഹായകരമാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. കെ. ശാന്തറാം  വിലയിരുത്തി .

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക