Tuesday, 17 March 2026

നിയമസഭാ തിരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയ കർശന നിരീക്ഷണത്തിൽ : നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പോലീസ്

നിയമസഭാ തിരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയ കർശന നിരീക്ഷണത്തിൽ : നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പോലീസ്



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ, സോഷ്യൽ മീഡിയ ഇടപെടലുകളിൽ കർശന ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ് നിർദ്ദേശിച്ചു. വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കും വിദ്വേഷം പടർത്തുന്നവർക്കും എഐ (AI) സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നവർക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. സൈബർ ഇടങ്ങളിലെ ഓരോ ചലനവും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം സജ്ജമാക്കിയതായും പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

​2026-ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്.

​AI & ഡീപ് ഫേക്കുകൾ (Deepfakes): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ, ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള 'AI-Generated' എന്ന ലേബൽ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് നിയമനടപടികൾ നേരിടേണ്ടതായി വരും. 

ജാതി, മതം, വർഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരിൽ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. (ഭാരതീയ ന്യായ സംഹിത - BNS 196 പ്രകാരം ഇത് കുറ്റകരമാണ്). വോട്ടെടുപ്പ് തീയതി, സ്ഥാനാർത്ഥികൾ, വർഗീയ സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത 'വ്യാജ വാർത്തകൾ' പ്രചരിപ്പിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തുടങ്ങുന്ന 'സൈലൻസ് പീരിയഡിൽ' യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സോഷ്യൽ മീഡിയ വഴി നടത്തരുത്.

​സോഷ്യൽ മീഡിയഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകൾക്ക് അഡ്മിൻമാർ നേരിട്ട് ഉത്തരവാദികൾ ആയിരിക്കില്ലെന്നു ബഹു. ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും താഴെ പറയുന്ന സാഹചര്യങ്ങളിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടതായി വരും

​നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ (Abetment) നൽകുക.

​വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അഡ്മിൻ കൂട്ടുനിൽക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയോ ചെയ്യുക. ​ഐടി ആക്ട് (IT Act) അല്ലെങ്കിൽ ബിഎൻഎസ് (BNS) പ്രകാരം പോലീസ് നൽകുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി


 

പതിനെട്ടാം ദിവസവും ആശങ്കയ്ക്കും ആക്രമണത്തിനും അയവില്ല. ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ആകെ മരണം എട്ടായി. അബുദാബി ബനിയാസിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ പാകിസ്താൻ സ്വദേശി കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. യുഎഇയിൽ സൗദിയിലും കാര്യമായ ആക്രമണമാണ് ഇന്ന് പുലർച്ചെയുണ്ടായത്. മൂന്ന് തവണ ദുബായിയെയും അബുദാബിയെയും കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായി. ഇടയ്ക്ക് ഒരു മണിക്കൂർ യുഎഇ വ്യോമാതിർത്തി അടച്ചിട്ടു. അബൂദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിലും തീപിടിത്തമുണ്ടായി

സൗദിയിൽ വിവിധയിടങ്ങളിലായി 40 ഡ്രോണുകൾ പ്രതിരോധ മന്ത്രാലയം തകർത്തു. കിഴക്കൻ പ്രവിശ്യയിലും സെൻട്രൽ പ്രവിശ്യയിലെ ഖർജിലുമാണ് പ്രധാനമായും ആക്രമണ ശ്രമങ്ങൾ ഉണ്ടായത്. ഖത്തറിലും പുലർച്ചെ ആക്രമണശ്രമം ഉണ്ടായി. കുവൈറ്റിൽ നിന്ന് 16 ഹിസ്ബുള്ള ഭീകരരെ പിടികൂടി. യുഎഇയിൽ ഓൺലൈൻ ക്ലാസ്സ് നീട്ടാൻ തീരുമാനമായിട്ടുണ്ട്. നഴ്സറി മുതൽ യൂണിവേഴ്സിറ്റി തലത്തിലെ വിദ്യാർഥികൾക്ക് വരെ ഏപ്രിൽ ആദ്യവാരം വരെ ഓൺലൈൻ ക്ലാസുകളാകും ഉണ്ടാവുക.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വില കൂടിയ എസ്‌യുവി തകരാറിലായി! കമ്പനി 75 ലക്ഷം രൂപ തിരികെ നൽകാൻ കോടതി ഉത്തരവ്

വില കൂടിയ എസ്‌യുവി തകരാറിലായി! കമ്പനി 75 ലക്ഷം രൂപ തിരികെ നൽകാൻ കോടതി ഉത്തരവ്



 
ആഡംബര എസ്‌യുവി വാങ്ങിയ ഉപഭോക്താവിന്റെ കേസിൽ ഒരു പ്രധാന തീരുമാനവുമായി ഡൽഹി ഉപഭോക്തൃ കോടതി. അമേരിക്കൻ കാർ കമ്പനിയായ ജീപ്പിനോടും അതിന്റെ മാതൃ കമ്പനിയായ ഫിയറ്റ് ഇന്ത്യ ഓട്ടോമൊബൈൽസിനോടും തകരാറുള്ള എസ്‌യുവിക്ക് പകരം ഉപഭോക്താവിന് പുതിയത് നൽകുകയോ അല്ലെങ്കിൽ ഏകദേശം 75 ലക്ഷം രൂപ തിരികെ നൽകുകയോ ചെയ്യണമെന്ന് ഉത്തരവിട്ടു . ഒരു ജീപ്പ് റാംഗ്ലർ റൂബിക്കോണുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. അത് വാങ്ങിയതിനുശേഷം ഉപഭോക്താവ് നിരവധി ഗുരുതരമായ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടു. വിശദാംശങ്ങൾ അറിയാം.

കാർടോക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, 2021 ൽ ഉപഭോക്താവ് ജീപ്പ് റാംഗ്ലർ റൂബിക്കോൺ വാങ്ങി. ആ സമയത്ത്, എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില ഏകദേശം 57.9 ലക്ഷം രൂപ ആയിരുന്നു. എന്നാൽ ആക്‌സസറികളും മറ്റ് ചെലവുകളും ചേർത്തപ്പോൾ, മൊത്തം ചെലവ് ഏകദേശം 70 ലക്ഷം രൂപയിൽ എത്തി. കാർ വാങ്ങിയതിന് തൊട്ടുപിന്നാലെ, റൂഫ് ടോപ്പിൽ നിന്ന് വെള്ളം ഒഴുകുന്നത്, തകരാറിലായ എസി സിസ്റ്റം, റിവേഴ്‌സ് ക്യാമറ, ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് എന്നിവയിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ നേരിടാൻ തുടങ്ങി.

ഇതിനുപുറമെ, എഞ്ചിൻ, ത്രോട്ടിൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, വാഹനമോടിക്കുമ്പോൾ വൈബ്രേഷനുകളും ഉണ്ടായിരുന്നു. ഇത്രയും വിലകൂടിയ എസ്‌യുവിയിൽ ഇത്തരം പ്രശ്‌നങ്ങൾ കാരണം ഉപഭോക്താവ് വളരെ അസ്വസ്ഥനായിരുന്നു. നിരവധി സർവീസ് സെന്ററുകളിൽ പോയെങ്കിലും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. പ്രശ്‌നം പരിഹരിക്കാൻ ഉപഭോക്താവ് വിവിധ നഗരങ്ങളിലെ അംഗീകൃത സർവീസ് സെന്ററുകളുടെ സഹായം തേടി. ഡെറാഡൂൺ, ചണ്ഡീഗഢ്, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സർവീസ് സെന്ററുകളിലേക്ക് കാർ കാണിച്ചതായി പറഞ്ഞെങ്കിലും പ്രശ്‌നം വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. പലതവണ ഭാഗങ്ങൾ മാറ്റിസ്ഥാപിച്ചു, പക്ഷേ മെച്ചപ്പെടുന്നതിനുപകരം, എസ്‌യുവിയുടെ അവസ്ഥ വഷളാകാൻ തുടങ്ങി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രചരണം തുടങ്ങും; വൈകിട്ട് റോഡ് ഷോ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രചരണം തുടങ്ങും; വൈകിട്ട് റോഡ് ഷോ

 


നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രചരണം തുടങ്ങും. കണ്ണൂരില്‍ സിപിഐഎമ്മിനെതിരെ വിമത ഭീഷണി നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി എത്തുന്നത്. വിമത ഭീഷണി മറികടന്ന്എങ്ങനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന്മുന്നിലുളള വെല്ലുവിളി. 

വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. ഉച്ചയ്ക്ക് ശേഷം കണ്ണൂരില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മട്ടന്നൂരില്‍ നിന്ന് റോഡ് ഷോയായി ധര്‍മ്മടം മണ്ഡലത്തിലേക്ക് പോകും.പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പൊതുയോഗം. എല്‍ഡിഎഫിന്റെ തിരഞ്ഞടുപ്പ് കണ്‍വന്‍ഷന്‍ നാളെ മുതല്‍ ആരംഭിക്കും.

സംസ്ഥാനത്ത്, പ്രത്യേകിച്ച് മുന്‍പെങ്ങുമില്ലാത്തവിധത്തിലുളള സാഹചര്യത്തിലാണ് എല്‍ഡിഎഫും സിപിഐഎം ഇത്തവണ തിരഞ്ഞെടുപ്പ് നേരിടുന്നത്. പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകങ്ങളില്‍ ഉളളവരുംജനസ്വാധീനമുളളവരുമായ നേതാക്കള്‍ ഒന്നിച്ച്പാര്‍ട്ടിക്കെതിരെ മത്സരത്തിനിറങ്ങുന്നത് സമീപകാലത്ത് ഇതാദ്യമാണ്. നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പിലാണ് ഇത്തരമൊരു പ്രതിസന്ധി എന്നതാണ് പ്രശ്‌നം. വിമതരായി രംഗപ്രവേശം ചെയ്തവരെ വര്‍ഗ വഞ്ചകന്‍, കുലംകുത്തി, പാര്‍ലമെന്ററിവ്യാമോഹി എന്നൊക്ക പറഞ്ഞ് പ്രവര്‍ത്തകരെ വികാരം കൊളളിച്ച് എതിര്‍ക്കുകയാണ് സിപിഐഎം ആവിഷ്‌കരിച്ചിരിക്കുന്ന പോംവഴി. എന്നാല്‍, പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളോട് സമൂഹം എങ്ങനെ പ്രതികരിക്കും എന്നത് ഇപ്പോഴും ആശങ്കയാണ്.

അഞ്ച് മണ്ഡലങ്ങളിലെ പാര്‍ട്ടി സ്വതന്ത്രരുടെ കാര്യത്തില്‍ വൈകാതെ പ്രഖ്യാപനം ഉണ്ടാകും. പാലക്കാട്, കൊണ്ടോട്ടി, കൊടുവളളി, കോട്ടക്കല്‍, തിരൂര്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടി പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുളളത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോളിങ് ബെല്‍ അടിച്ചു, വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകൽ വീട്ടിൽ കയറി 12 പവൻ മോഷ്ടിച്ചു

കോളിങ് ബെല്‍ അടിച്ചു, വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകൽ വീട്ടിൽ കയറി 12 പവൻ മോഷ്ടിച്ചു


 
കൊല്ലം: കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി 12 പവന്‍റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. കേരളപുരം സ്വദേശി വിജിത്തിന്‍റെ വീട്ടിലായിരുന്നു മോഷണം. ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 11.45നാണു മോഷണം നടന്നത്. വിജിത്തിന്‍റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ കോളിങ് ബെൽ അടിച്ച് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വീട്ടിനുള്ളിൽ കടന്ന് സ്വർണം കവർന്നത്. വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ നിന്നും മോഷ്ടാവിന്‍റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.

കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കയറി കേരളപുരം ജംഗ്ഷനിൽ വന്നിറങ്ങിയ യുവാവ് വീട്ടിലേക്ക് വരുന്നതും വീട്ടിൽ കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തിരിച്ച് ബസ് സ്റ്റോപ്പിൽ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസിൽ കയറിപ്പോകുന്നതും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ വളർത്തുനായയെ വിളിക്കാനിറങ്ങിയ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ഒളിച്ചിരുന്ന പ്രതി പിടിയിൽ

തൃശൂരിൽ വളർത്തുനായയെ വിളിക്കാനിറങ്ങിയ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ഒളിച്ചിരുന്ന പ്രതി പിടിയിൽ


 
തൃശ്ശൂർ ക്രിസ്റ്റഫർ നഗറിൽ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കിണറ്റിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി അപ്പാടൻ തോമസിനെ (65) ഒല്ലൂർ പൊലീസ് സാഹസികമായി പിടികൂടി.

ഇന്നലെ വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. വീട്ടിലെ വളർത്തുനായ റോഡിലേക്കിറങ്ങിയപ്പോൾ അതിനെ തിരികെ വിളിക്കാൻ ഇറങ്ങിയതായിരുന്നു സൗമ്യ. ഈ സമയം കത്തിയുമായി പിന്നാലെയെത്തിയ തോമസ് സൗമ്യയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തേറ്റ് അരമണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്ന സൗമ്യയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് ശേഷം സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിച്ച പ്രതിയെ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് പൊലീസ് പുറത്തെത്തിച്ചത്. അഞ്ചേരിയിൽ ഓട്ടോ ഡ്രൈവറായ തോമസും സൗമ്യയുടെ കുടുംബവും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഏഗ്ന, ആരോൺ എന്നിവർ മക്കളാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തീ പിടിച്ചത് വെന്റിലേറ്റർ യൂണിറ്റിൽ; ആർക്കും പരുക്കില്ല, തീ നിയന്ത്രണവിധേയം

തീ പിടിച്ചത് വെന്റിലേറ്റർ യൂണിറ്റിൽ; ആർക്കും പരുക്കില്ല, തീ നിയന്ത്രണവിധേയം

 

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്ക് സർജറിക്കൽ ഐസിയുവിലെ തീപിടിത്തത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ. തീപിടിത്തത്തിൽ ആർക്കും പരുക്കില്ല. വളരെ വേഗത്തിൽ തന്നെ പടർന്ന തീ അണക്കാനായി. 33 രോഗികളാണ് ICU വിൽ ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. വെൻ്റിലേറ്റർ മെഷീനിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് ഫയർഫോഴ്‌സ് സ്ഥിരീകരിച്ചു. തീ പിടിത്തത്തിന് പുറമേ പുകയും ഉണ്ടായി ഇതാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാരെ പരിഭ്രാന്തിയിലാക്കിയത്. ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായതെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് റീജണൽ ഫയർ ഓഫീസർ കെ അബ്ദുൾ റഷീദ് പറഞ്ഞു.

തീ നിയന്ത്രണ വിധേയമായെങ്കിലും പുക മാത്രമാണ് നിലവിലുള്ളത്. ഇത് രോ​ഗികൾക്ക് ബുദ്ധിമുട്ടായതോടെ എല്ലാ രോഗികളേയും മാറ്റുകയായിരുന്നു. നിലവിൽ ഒഴിപ്പിച്ച രോഗികൾക്ക് വിശദ പരിശോധന നടത്തിവരികയാണ്. അതിനിടെ, മേയർ വിവി രാജേഷ് മെഡിക്കൽ കോളജിലെത്തി സ്ഥിഗതികൾ വിലയിരുത്തി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും വെന്റിലേറ്ററിന് സമീപമുണ്ടായിരുന്ന ഒരു കിടക്കയിലേക്കാണ് തീ പടർന്നത് ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഓക്സിജൻ വിച്ഛേദിക്കുകയായിരുന്നുവെന്നും മേയർ വ്യക്തമാക്കി.

അതേസമയം, ഡോക്ടർ സ്റ്റാഫ്‌ എന്നിവർ ധൈര്യമായിഇടപെട്ടതിനാൽ 16 രോഗികളെ മെഡിക്കൽ ഐ സി യുവിലേക്ക് മാറ്റി. മൊത്തത്തിൽ 32 പേരെയാണ് ഐസിയുവിൽ നിന്ന് മാറ്റിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി. എല്ലാവർക്കും കൃത്യമായ ചികിത്സ ഉറപ്പാക്കി. ഒബ്സർവേഷനിലേക്ക് മാറ്റിയ രണ്ട് ജീവനക്കാരുടെ നിലയും തൃപ്തികരമാണ്. മെഡിക്കൽ കോളേജിലെ എല്ലാ ഇലക്ട്രിക് വിഭാഗങ്ങളും പരിശോധിക്കും. മുൻകരുതൽ എന്ന നിലയിൽ ഫ്ലോറിൽ ഉള്ള എല്ലാവരെയും മാറ്റിയിരിക്കുകയാണ്. എല്ലാ സർക്കാർ ആശുപത്രികളിലും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി പ്രതികരിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക