Wednesday, 18 March 2026

'കാലം കാത്തിരുന്നു മറുപടി നൽകും'; ടിവികെ നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി രജനീകാന്ത്

'കാലം കാത്തിരുന്നു മറുപടി നൽകും'; ടിവികെ നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി രജനീകാന്ത്


 

ചെന്നൈ: നടൻ വിജയ് നയിക്കുന്ന ടിവികെയുടെ നേതാവ് തന്നെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. 'സമയം സംസാരിക്കില്ല, പക്ഷേ കാത്തിരുന്നു മറുപടി നൽകും' എന്നാണ് രജനിയുടെ പ്രതികരണം. ഒപ്പം കക്ഷിരാഷ്ട്രീയ ഭേദമന്യേ തന്നെ പിന്തുണച്ച എല്ലാ രാഷ്ട്രീയക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.

വൻ ആരാധകവൃന്ദമുള്ള രജനീകാന്ത് രാഷ്ട്രീയ വിവാദത്തിന് ഇരയായത് ടിവികെ ജനറൽ സെക്രട്ടറിയായ ആദവ് അർജുന നടത്തിയ പരാമർശത്തിന് പിന്നാലെയാണ്. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്താതിരുന്നത് ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണെന്നാണ് ആദവ് അർജുന ആരോപിച്ചത്. ടിവികെ നേതാവായ വിജയ്‌യുടെ മനോവീര്യത്തെ പുകഴ്ത്താൻ ആദവ് അർജുന നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതോടെ ശക്തമായ പ്രതികരണമാണ് പലകോണുകളിൽ നിന്നും ഉണ്ടായത്.

'തികച്ചും അപലപനീയമാണ്' ആദവ് അർജുന നടത്തിയ പരാമർശമെന്നാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി പ്രതികരിച്ചത്. രജനീകാന്ത് രാഷ്ട്രീയത്തിനും അതീതമാണ്, മാത്രമല്ല അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുന്നു. ഇത്തരത്തിൽ അദ്ദേഹത്തിനെതിരെ നടത്തുന്ന പരമാർശങ്ങൾ താരത്തിന്റെ അന്തസിനെ കളങ്കപ്പെടുത്തുന്നതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും എടപ്പാടി പറഞ്ഞു. കൂടാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാനും മാറിനിൽക്കാനും എല്ലാവർക്കും അവകാശമുണ്ട്, അദ്ദേഹത്തിന് മാറിനിൽക്കാൻ അദ്ദേഹത്തിന്റേതായ കാരണമുണ്ടാകും. അത് മാനിക്കണമെന്നും എടപ്പാടി കൂട്ടിച്ചേർത്തു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാബൂളിലെ ആശുപത്രിക്ക് നേരെയുള്ള പാക് ആക്രമണത്തിൽ 400മരണം; അപലപിച്ച് ഇന്ത്യ

കാബൂളിലെ ആശുപത്രിക്ക് നേരെയുള്ള പാക് ആക്രമണത്തിൽ 400മരണം; അപലപിച്ച് ഇന്ത്യ


 
ന്യൂഡൽഹി: കാബൂളിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ പാകിസ്താൻ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. കൂട്ടക്കൊലയെ സൈനിക നീക്കമാക്കി വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ് പാകിസ്താൻ ചെയ്യുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്‌സ്വാൾ ആരോപിച്ചു. പാക് ആക്രമണത്തിൽ നാനൂറ് പേരാണ് കൊല്ലപ്പെട്ടത്. കാബൂളിലെ ഒമീദ് അഡിക്ഷൻ ട്രീറ്റ്‌മെന്റ് ഹോസ്പിറ്റലിൽ തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 9 മണിക്കാണ് ആക്രമണം നടന്നത്. രണ്ടായിരത്തോളം പേർക്ക് ചികിത്സ സൗകര്യമുള്ള ആശുപത്രിയിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 250ഓളം പേർക്ക് പരിക്കേൽക്കുകയും ആശുപത്രി കെട്ടിടത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും തകർന്ന് തരിപ്പണമാകുകയും ചെയ്തിട്ടുണ്ട്.

പാകിസ്താൻ ഇപ്പോൾ ഒരു കൂട്ടക്കുരുതിയെ സൈനിക നീക്കമായി മാറ്റാൻ ശ്രമിക്കുകയാണ്. ഈ നീചമായ പ്രവർത്തി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിൻ മേലുള്ള പാകിസ്താന്റെ പ്രകടമായ കടന്നുകയറ്റമാണ്. ഇത് പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും മേൽ നേരിട്ടുള്ള ഭീഷണിയാണെന്നും ഇന്ത്യ തുറന്നടിച്ചു. അന്താരാഷ്ട്ര സമൂഹം ഈ ക്രിമിനൽ നടപടിക്ക് പിന്നിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അഫ്ഗാനിലെ സാധാരണ ജനങ്ങളെ ലക്ഷ്യം വച്ചു നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾ വൈകാതെ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പുണ്യമാസമായ റംസാനിൽ നടത്തുന്ന ആക്രമണം കൂടുതൽ അപലപനീയമാണ്. ഒരു ആശുപത്രിയെയും അതിലെ രോഗികളെയും മനപൂർവം ലക്ഷ്യം വയ്ക്കുന്നതിനെ ന്യായീകരിക്കാൻ കഴിയുന്ന ഒരു വിശ്വാസമോ നിയമമോ ധാർമികതയോ ഇവിടെയില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

പാക് അതിർത്തി കടന്ന് നടക്കുന്ന ആക്രമണങ്ങളിൽ പാകിസ്താനി താലിബാനെയും മറ്റ് ഭീകര സംഘടനകളെയും അഫ്ഗാൻ താലിബാൻ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് പാകിസ്താൻ കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന് നേരെ ആക്രമണം ആരംഭിച്ചത്. അതേസമയം ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും കാബൂളിലെയും നാംഗർഹാർ പ്രവിശ്യയിലെയും സൈനിക താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് പാക് വാദം. അഫ്ഗാൻ - പാകിസ്താൻ സേനകൾ അതിർത്തിയിൽ പരസ്പരം വെടിവയ്പ്പ് നടത്തിയതിന് പിന്നാലെയാണ് വ്യോമാക്രമണം നടന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 MBBS വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 MBBS വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം



കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ 3 MBBS വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മൂവരും സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളാണ് മൂവരും. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈക്ക് പരിക്ക്

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈക്ക് പരിക്ക്


 
മലപ്പുറം: പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റു. ഉദ്യോഗസ്ഥൻ നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

പരപ്പനങ്ങാടി കുപ്പിവളവിൽ വെച്ച് ഇന്നലെയായിരുന്നു സംഭവം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ആളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് ഇയാൾ സിഐയെ കുത്തുകയായിരുന്നു. പ്രതി മാനസിക പ്രശ്‌നമുള്ള വ്യക്തിയെന്നാണ് വിവരം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം; ഖത്തറിലും ഈദ് ഗാഹില്ല, ഈദ് നമസ്കാരം പള്ളികളിൽ മാത്രം നടത്തണമെന്ന് ഉത്തരവ്

പശ്ചിമേഷ്യൻ സംഘർഷം; ഖത്തറിലും ഈദ് ഗാഹില്ല, ഈദ് നമസ്കാരം പള്ളികളിൽ മാത്രം നടത്തണമെന്ന് ഉത്തരവ്


 
പശ്ചിമേഷ്യൻ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്കാരം പള്ളികളിൽ മാത്രമായി നടത്തണമെന്ന് ഖത്തർ. യുഎഇയ്ക്ക് പിന്നാലെയാണ് ഖത്തറും ഈദുൽ ഫിത്തർ നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. ഖത്തറിൽ ജുമുഅ നടക്കുന്ന പള്ളികളിൽ മാത്രമായിരിക്കും പെരുന്നാൾ നമസ്കാരം. നമസ്കാരവും ഖുതുബയും പതിനഞ്ച് മിനിറ്റിനകം തീർക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ഈദ് ​ഗാഹുകളിലെ കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് യുഎഇ മതകാര്യമന്ത്രാലയം അറിയിച്ചു. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും നമസ്കാരത്തിനായി പള്ളികളിൽ നേരത്തെ എത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു

റമദാൻ 29-ന് (മാർച്ച് 18) യുഎഇയിലെ ചന്ദ്രദർശന സമിതി ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കും. ബുധനാഴ്ച മാസപ്പിറവി കണ്ടാൽ മാർച്ച് 19 വ്യാഴാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കും. ഇനി ചന്ദ്രനെ കണ്ടില്ലെങ്കിൽ, റമദാൻ 30 പൂർത്തിയാക്കി മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷം റമദാൻ 30 ദിവസം പൂർത്തിയാകാനാണ് സാധ്യത. ഇത് ശരിയാണെങ്കിൽ, മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്തർ ആചരിക്കുക.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസര്‍കോട് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പരീക്ഷയെഴുതിയത് 20കാരന്‍, കേസെടുത്ത് പൊലീസ്

കാസര്‍കോട് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പരീക്ഷയെഴുതിയത് 20കാരന്‍, കേസെടുത്ത് പൊലീസ്


 
കാസര്‍കോട്: പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം. കാസര്‍കോട് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഒരു 20കാരനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഇതേ സ്‌കൂളില്‍ തന്നെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോണ്‍ പിടികൂടിയത്. സമര്‍ത്ഥമായി ഒളിപ്പിച്ചാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് അധ്യാപിക  പറഞ്ഞു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷം: 1.1 കോടി ബിരുദധാരികൾ പെരുവഴിയിലെന്ന് റിപ്പോർട്ട്

യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷം: 1.1 കോടി ബിരുദധാരികൾ പെരുവഴിയിലെന്ന് റിപ്പോർട്ട്


 
ഇന്ത്യയിലെ യുവ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുന്നുവെന്ന് അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ട്. 20നും 29നും ഇടയിൽ പ്രായമുള്ള 6.3 കോടി ബിരുദധാരികളിൽ 1.1 കോടി പേരും നിലവിൽ തൊഴിൽരഹിതരാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ബിരുദം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നത് വളരെ കുറച്ചുപേർക്ക് മാത്രമാണ്. ബിരുദധാരികളിൽ വെറും 7 ശതമാനം പേർക്ക് മാത്രമാണ് തങ്ങൾ തൊഴിലില്ലാത്തവരാണെന്ന് റിപ്പോർട്ട് ചെയ്തതിന് ശേഷം ഒരു വർഷത്തിനുള്ളിൽ സ്ഥിര ശമ്പളമുള്ള ജോലി കണ്ടെത്താൻ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

15 മുതൽ 25 വയസ്സുവരെയുള്ള ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനത്തോളമാണ്. 25 മുതൽ 29 വയസ്സുവരെയുള്ളവരുടെ ഇടയിൽ ഇത് 20 ശതമാനവും. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യത്തെ യുവാക്കളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുന്നവരുടെ എണ്ണവും വർധിച്ചു. എന്നാൽ ഈ വർധനക്ക് ആനുപാതികമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി.

2017-ൽ വിദ്യാഭ്യാസ രംഗത്തുണ്ടായിരുന്ന യുവാക്കളുടെ എണ്ണം 38 ശതമാനമായിരുന്നെങ്കിൽ 2024ൽ അത് 34 ശതമാനമായി കുറഞ്ഞു. കുടുംബം പുലർത്താനായി വരുമാനം കണ്ടെത്തേണ്ടി വരുന്നത് കൊണ്ടാണ് പലരും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത്. 2017ൽ ഈ കാരണം പറഞ്ഞിരുന്നവർ 58 ശതമാനമായിരുന്നെങ്കിൽ 2023ഓടെ അത് 72 ശതമാനമായി ഉയർന്നു.

തൊഴിൽ വിപണിയിലെ വെല്ലുവിളികൾ

2004-05നും 2023നും ഇടയിലുള്ള കണക്കുകൾ പ്രകാരം പ്രതിവർഷം ഏകദേശം 50 ലക്ഷം ബിരുദധാരികളാണ് തൊഴിൽ വിപണിയിലേക്ക് എത്തുന്നത്. എന്നാൽ ഇതിൽ 28 ലക്ഷം പേർക്ക് മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള ജോലി ലഭിക്കുന്നത്. ഇതിൽ തന്നെ സ്ഥിര ശമ്പളമുള്ള ജോലി ലഭിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.

ശമ്പളത്തിലെ വ്യത്യാസം

ബിരുദധാരികൾക്ക് ബിരുദമില്ലാത്തവരെ അപേക്ഷിച്ച് തുടക്കത്തിൽ ഇരട്ടി ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും, യുവാക്കളായ ബിരുദധാരികളുടെ തുടക്ക ശമ്പളത്തിൽ വർധന കുറവാണെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം, സ്ത്രീകളുടെയും പുരുഷന്മാരുടെയും ശമ്പളത്തിലുള്ള വ്യത്യാസം കുറഞ്ഞുവരുന്നത് നല്ല സൂചനയായി റിപ്പോർട്ട് വിലയിരുത്തുന്നു.

സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ വലിയ പുരോഗതി കൈവരിക്കുകയും ലിംഗ-ജാതി വിവേചനങ്ങൾ കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും, ഈ വിദ്യാഭ്യാസ നേട്ടം തൊഴിലവസരങ്ങളായി മാറുന്നില്ല എന്നതാണ് റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്. കൃത്യമായ നയരൂപീകരണത്തിലൂടെ തൊഴിലവസരങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ ഈ സാഹചര്യം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക