Wednesday, 18 March 2026

നെതന്യാഹുവിന്റെ ചിത്രം പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ; പഴയ ചിത്രമെന്ന് ഗ്രോക്ക്

നെതന്യാഹുവിന്റെ ചിത്രം പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ; പഴയ ചിത്രമെന്ന് ഗ്രോക്ക്



ടെല്‍അവീവ്: ഇറാന്‍ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ചിത്രം പുറത്ത് വിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. ഒരു കമാന്‍ഡ് സെന്ററില്‍ മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഫോണില്‍ സംസാരിക്കുന്ന നെതന്യാഹുവിന്റെ ചിത്രമാണ് അദ്ദേഹത്തിന്റെ ഓഫീസ് എക്‌സില്‍ പങ്കുവച്ചത്.

ഇറാനിയന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉത്തരവിടുന്ന പ്രധാനമന്ത്രി എന്നാണ് ചിത്രത്തിന് നല്‍കിയിരുന്ന അടിക്കുറിപ്പ്. എന്നാല്‍ ഈ ചിത്രം പുതിയതല്ലെന്നാണ് എഐ ടൂളായ ഗ്രോക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി നാലിന് ഹാരെറ്റ്‌സ് എന്ന പത്രം ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് നല്‍കിയ അതേ ചിത്രമാണിതെന്നും ഗ്രോക്ക് വ്യക്തമാക്കുന്നു.

അതേസമയം ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ പ്രതിരോധ മന്ത്രിയാണ് അവകാശവാദവുമായി രംഗത്ത് എത്തിയത്. എന്നാല്‍ ഇറാന്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേലിന്റെ വാദം ശരിയാണെങ്കില്‍ ഇറാനെ സംബന്ധിച്ച് അത് കനത്ത തിരിച്ചടിയാണ്.

ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം ആക്രണം നടത്തിയതായി ഇറാന്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വധിച്ചു എന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് രംഗത്തെത്തിയത്. മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്നാണ് അവകാശവവാദം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇറാന്‍ തയ്യാറായിട്ടില്ല. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂട്ടറിൽ സഞ്ചരിക്കവെ കാട്ടുപന്നി കുതിച്ചെത്തി ആക്രമിച്ചു, അമ്മയ്ക്കും മകനും ​ഗുരുതര പരുക്ക്

സ്കൂട്ടറിൽ സഞ്ചരിക്കവെ കാട്ടുപന്നി കുതിച്ചെത്തി ആക്രമിച്ചു, അമ്മയ്ക്കും മകനും ​ഗുരുതര പരുക്ക്

 


കൊല്ലം: സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമൺ-34 ഉദയഗിരി പുളിമൂട്ടിൽ വീട്ടിൽ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. പുനലൂർ-ഇടമൺ പാതയിൽ പാപ്പന്നൂരിന് സമീപത്തു വെച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റ കുറുകെ പന്നി ചാടിയത്. മകനെ പുനലൂരിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെവരികയായിരുന്നു. അപകടത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. അലർച്ച കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖത്തിനും കൈകാലുകൾക്കുമാണ് പരിക്ക്. പ്രദേശത്ത് ഏറെ നാളായി കാട്ടുപന്നിശല്യം രൂക്ഷമാണ്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാന യാത്രയിൽ വലിയ മാറ്റങ്ങൾ, ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; അധിക ചിലവുകൾ കുറയും, പുതിയ നിർദ്ദേശങ്ങളുമായി ഡിജിസിഎ

വിമാന യാത്രയിൽ വലിയ മാറ്റങ്ങൾ, ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; അധിക ചിലവുകൾ കുറയും, പുതിയ നിർദ്ദേശങ്ങളുമായി ഡിജിസിഎ


 
മുംബൈ: വിമാനങ്ങളിലെ സീറ്റ് ബുക്കിംഗിലും ബാഗേജിലും പുതിയ നിർദ്ദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്തിൽ ഇഷ്ടപ്പെട്ട സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമിരുന്ന് യാത്ര ചെയ്യുന്നതിനും ഇനി തടസ്സങ്ങൾ കുറയും. സീറ്റ് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനയാത്രയ്ക്ക് ചെലവ് കൂടുന്നത് തടയാൻ ലക്ഷ്യമിട്ട് ഡിജിസിഎ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

അധിക തുക ഈടാക്കുന്നതിനായി സേവനങ്ങളെ തരംതിരിക്കുന്ന രീതിയെ ഡിജിസിഎ ലക്ഷ്യം വെച്ചിട്ടുണ്ട്. ഇത് ഭൂരിഭാഗം യാത്രക്കാർക്കും അധിക ചിലവില്ലാതെ സീറ്റുകൾ ഉറപ്പാക്കാൻ സഹായിക്കും. യാത്രക്കാരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

വിമാനത്തിലെ കുറഞ്ഞത് 60% സീറ്റുകളെങ്കിലും സൗജന്യമായി അലോട്ട് ചെയ്യാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണെന്നാണ് പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റ് ബുക്ക് ചെയ്യുന്നതിന് അധിക പണം നൽകേണ്ടി വരില്ല. ഇത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. വിമാനത്തിനുള്ളിലെ ഭൂരിഭാഗം സീറ്റുകളും സൗജന്യമായി തിരഞ്ഞെടുക്കാൻ ലഭ്യമാണെന്ന് ഇതുവഴി ഉറപ്പാക്കാൻ സാധിക്കും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാട്രിമോണി വഴി ഡോക്ടറിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തു, അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിനെ പിടികൂടി കൊച്ചി സിറ്റി സൈബർ പൊലീസ്

മാട്രിമോണി വഴി ഡോക്ടറിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തു, അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിനെ പിടികൂടി കൊച്ചി സിറ്റി സൈബർ പൊലീസ്



എറണാകുളം: കമ്പോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിലെ കണ്ണികളെ പിടികൂടി കൊച്ചി സിറ്റി സൈബർ പൊലീസ്. ആലപ്പുഴ സ്വ​ദേശി സൂരജ് കൃഷ്ണ (22), മലപ്പുറം സ്വദേശികളായ ആദിൽ കെ.പി (22), മുഹമ്മദ് ഫൈസൽ (25) എന്നിവരാണ് കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിൽ നിന്നാണ് പ്രതികൾ പണം തട്ടിയെടുത്തത്.

എൻആർഐ യുവതിയെന്ന് വ്യാജേനയാണ് പ്രതികൾ ഡോക്ടറുമായി സൗഹൃദത്തിലായത്. മാട്രിമോണി സൈറ്റിലൂടെയാണ് ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നത്. വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി വലിയ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു. ഡോക്ടറെ വിശ്വസിപ്പിക്കുന്നതിനായി വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും സ്ക്രീൻഷോട്ടുകളും പ്രതികൾ അയച്ചിരുന്നു.

കമ്പോഡിയയിൽ പ്രവർത്തിക്കുന്ന പ്രതികളുടെ ഡിജിറ്റൽ ഫുട്‌പ്രിന്റുകൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് നിർണായകമായത്. വിദേശത്ത് നിന്നും പ്രതി ഇന്ത്യയിൽ എത്തിയ ഉടൻ തന്നെ 24 മണിക്കൂറിനുള്ളിൽ പ്രതികളെയും കൂട്ടാളികളെയും പൊലീസ് സംഘം പിടികൂടി. ഡിജിറ്റൽ ഗാഡ്‌ജെറ്റുകളും ബാങ്കിംഗ് രേഖകളും ഇവരിൽ നിന്ന് കണ്ടെടുത്തു. 

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് യുവതീയുവാക്കളെ നിർബന്ധപൂർവ്വം സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാക്കുന്ന രീതി ഇത്തരം സംഘങ്ങൾക്കിടയിലുണ്ട്. ഇൻസ്‌പെക്ടർ ഷമീർഖാന്റെ നേതൃത്വത്തിൽ പി എ, എ.എസ്.ഐ രമേഷ് എസ്, എസ്.സി.പി മാരായ അജിത്ത് രാജ്, അരുൺ. ആർ, അനീഷ്, സി.പി.ഒ നജീബ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ നിർണായക ഫോൺ കോൾ; യുഎഇ പ്രസിഡന്‍റുമായി സംസാരിച്ച് നരേന്ദ്ര മോദി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ നിർണായക ഫോൺ കോൾ; യുഎഇ പ്രസിഡന്‍റുമായി സംസാരിച്ച് നരേന്ദ്ര മോദി


 
അബുദാബി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും മേഖലയിലെ സംഘർഷ സാഹചര്യത്തിലും ആശങ്ക രേഖപ്പെടുത്തി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. വരാനിരിക്കുന്ന ചെറിയ പെരുന്നാളിന് മുന്നോടിയായി പരസ്പരം പെരുന്നാൾ ആശംസകൾ നേർന്ന നേതാക്കൾ, മേഖലയിലെ സ്ഥിരതയെയും സമുദ്ര സുരക്ഷയെയും കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.

‘എന്റെ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും മുൻകൂട്ടി ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു,’ എന്ന് മോദി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ സംഭാഷണം. യുഎഇയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി.

ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ ആവർത്തിച്ചു. ഊർജ്ജ ഇറക്കുമതിക്കും ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയ്ക്കും ഇന്ത്യ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന മേഖലയാണ് ഗൾഫ്. 2022-ലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് ശേഷം വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വൻതോതിൽ വർധിച്ചിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ, മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ്

അമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ, മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ്

 


 
നാദാപുരം: കോഴിക്കോട് അരൂരിൽ അമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ രംഗത്ത്. അരൂർ കിഴക്കയിൽ പൊയിൽ പൊക്കി (75)യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് മകൻ കൃഷ്ണൻ നാദാപുരം പൊലീസിൽ പരാതി നൽകിയത്. മൃതദേഹത്തിന്റെ ഇടതു കൈക്ക് പരിക്കുകളുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

പരാതി ലഭിച്ചതോടെ, മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൃഷ്ണന്റെ സഹോദരനൊപ്പം ആയിരുന്നു അമ്മ താമസിച്ചിരുന്നത്. മാർച്ച് 12 നാണ് പൊക്കി മരിച്ചത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്പ്പന്നങ്ങൾക്ക് അമിത വില ഈടാക്കരുത്; വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കടുപ്പിച്ച് കുവൈറ്റ്

ഉത്പ്പന്നങ്ങൾക്ക് അമിത വില ഈടാക്കരുത്; വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കടുപ്പിച്ച് കുവൈറ്റ്


 

കുവൈറ്റില്‍ ഉത്പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്ത നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ മുതലെടുത്ത് കുവൈറ്റിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ കൃത്രിമ വിലക്കറ്റം സൃഷ്ടിക്കുന്നതായുളള പരാതി വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്. ജഹ്റ ഗവര്‍ണറേറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ഷന്‍ ടീം നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയമ ലംഘനം നടത്തിയ 24 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ഉത്പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുകയും ഉപഭോക്തൃ നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടി. ഇത്തരം സ്ഥാപനങ്ങള്‍ വിവവിര പട്ടികയും പ്രദര്‍ശിപ്പിച്ചിരുന്നില്ല. ചിലര്‍ ഗുണനിലവാരമില്ലാത്ത ഉത്പ്പന്നങ്ങള്‍ വിറ്റതായും പരിശോധനയില്‍ കണ്ടെത്തി. നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാനാണ് തീരുമാനം. ഇലക്ടോണിക് മാര്‍ഗങ്ങളിലൂടെയും മന്ത്രാലയം വില നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോടും ആവശ്യപ്പെട്ടു. ഹോട്ട്ലൈന്‍ നമ്പര്‍ വഴിയോ ഔദ്യോഗിക ആപ്പ് വഴിയോ പരാതികള്‍ കൈമാറാനാകും. റമദാന്‍ കാലത്ത് വിപണിയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക