Friday, 20 March 2026

എനർജി ഡ്രിങ്കുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം; നിയമവുമായി കുവൈറ്റ്

എനർജി ഡ്രിങ്കുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം; നിയമവുമായി കുവൈറ്റ്


 
കുവൈറ്റില്‍ എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ച ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.

സഹകരണ സംഘങ്ങള്‍ക്ക് പുറമെ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങള്‍ വഴി മാത്രമേ ഇനി എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കാന്‍ അനുവാദമുള്ളു. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഗ്രോസറികളിലും കര്‍ശന നിരിക്ഷണവും ഉണ്ടാകും. വിദ്യാലയങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പന അനുവദിക്കില്ല. മാധ്യമങ്ങള്‍ വഴിയോ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ എനര്‍ജി ഡ്രിങ്കുകളുടെ പരസ്യം നല്‍കുന്നതിനും നിരോധനമുണ്ട്. ഓരോ ബോട്ടിലിലും വ്യക്തമായ ആരോഗ്യ മുന്നറിയിപ്പുകള്‍ രേഖപ്പെടുത്തിയിരിക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

എനര്‍ജി ഗ്രിങ്കിന്റെ ഉപയോഗത്തിനും നിയന്ത്രണങ്ങളുണ്ട്. 250 മില്ലി ലിറ്ററില്‍ 80 മില്ലി ഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ക്കാണ് നിയന്ത്രണം ബാധകം. ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ ഒരു വ്യക്തി ഒരു ദിവസം രണ്ട് കാനിലധികം ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. നിയമം രാജ്യത്ത് ശക്തമായി നടപ്പാലാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ശക്തമായ നടപടി നേരിടേണ്ടി വകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് ഇത്തരം സ്ഥാപനങ്ങളെ കാത്തിരിക്കുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുത്തന്‍ നാണയം, പുത്തന്‍ ചരിത്രം, സ്വര്‍ണ്ണച്ചിരിയോടെ ഡോണള്‍ഡ് ട്രംപ്

പുത്തന്‍ നാണയം, പുത്തന്‍ ചരിത്രം, സ്വര്‍ണ്ണച്ചിരിയോടെ ഡോണള്‍ഡ് ട്രംപ്


 
അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണനാണയങ്ങള്‍ എത്തുന്നു. 24 കാരറ്റ് ശുദ്ധമായ സ്വര്‍ണ്ണത്തില്‍ പുറത്തിറക്കുന്ന നാണയത്തിന്റെ അന്തിമ രൂപകല്‍പ്പനയ്ക്ക് ഫെഡറല്‍ ആര്‍ട്സ് കമ്മീഷന്‍ പച്ചക്കൊടി കാട്ടി. ഇന്നലെ നടന്ന യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനമുണ്ടായത്.

മാഗ കരുത്ത്

ട്രംപ് തന്നെ നേരിട്ട് തിരഞ്ഞെടുത്ത 'മാഗ' (മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍) അനുകൂലികളായ അംഗങ്ങള്‍ ഉള്‍പ്പെട്ട യുഎസ് കമ്മീഷന്‍ ഓഫ് ഫൈന്‍ ആര്‍ട്സ് സമിതിയാണ് നാണയത്തിന് അംഗീകാരം നല്‍കിയത്. യാതൊരുവിധ എതിര്‍പ്പുകളുമില്ലാതെ ഏകകണ്ഠമായാണ് വോട്ടെടുപ്പ് നടന്നത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളെയും ആശയങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നവരാണ് 'മാഗ' പ്രവര്‍ത്തകര്‍.

യുഎസ് കമ്മീഷന്‍ ഓഫ് ഫൈന്‍ ആര്‍ട്സ് അഥവാ നാണയങ്ങളുടെയും മറ്റും രൂപകല്‍പ്പന തീരുമാനിക്കുന്ന സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് ട്രംപ് തന്നെയാണ്. സ്വാഭാവികമായും അദ്ദേഹം തന്നെ പിന്തുണയ്ക്കുന്നവരെയാണ് അവിടെ നിയമിച്ചത്. ട്രംപിന്റെ ചിത്രം നാണയത്തില്‍ വരണമെന്ന കാര്യത്തില്‍ ഈ സമിതിയിലെ അംഗങ്ങള്‍ക്കിടയില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.സമിതിയിലെ എല്ലാവരും ഒരേപോലെ സമ്മതിച്ചതുകൊണ്ട് (ഏകകണ്ഠമായി) ട്രംപിന്റെ മുഖമുള്ള സ്വര്‍ണ്ണ നാണയം പുറത്തിറക്കാനുള്ള തീരുമാനം വളരെ എളുപ്പത്തില്‍ പാസായി.

ചുരുക്കത്തില്‍, ട്രംപിനെ സ്‌നേഹിക്കുന്നവര്‍ തന്നെ തീരുമാനമെടുക്കുന്ന സ്ഥാനത്ത് ഇരുന്നതുകൊണ്ട് തടസ്സങ്ങളൊന്നുമില്ലാതെ ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചു എന്നാണ് ഇതിനര്‍ത്ഥം. നാണയങ്ങളുടെ ഉത്പാദനം ഉടന്‍ ആരംഭിക്കാന്‍ യുഎസ് മിന്റിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എങ്കിലും, നാണയത്തിന്റെ വലിപ്പം, വിപണിയിലെ മൂല്യം എന്നിവയെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേലിലെ ഹൈഫയിൽ ഓയിൽ റിഫൈനറിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം, വൈദ്യുതി ബന്ധം നഷ്ടമായി, പതിച്ചത് ക്ലസ്റ്റർ ബോംബുകൾ

ഇസ്രയേലിലെ ഹൈഫയിൽ ഓയിൽ റിഫൈനറിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം, വൈദ്യുതി ബന്ധം നഷ്ടമായി, പതിച്ചത് ക്ലസ്റ്റർ ബോംബുകൾ



ഹൈഫ: ഇസ്രയേലിലെ വടക്കൻ മേഖലയായ ഹൈഫയിലെ ഓയിൽ റിഫൈനറിക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ. ഇറാനും ഖത്തറും അതിർത്തി പങ്കിടുന്ന സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രയേൽ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ തിരിച്ചടിയായി നടത്തിയ മിസൈൽ ആക്രമണത്തിലാണ് സംഭവം. ഇസ്രയേലിലെ 130ലേറെ ലക്ഷ്യ സ്ഥാനത്തേക്ക് ഇറാൻ മിസൈൽ വർഷിച്ചതായാണ് റിപ്പോർട്ട്. ക്ലസ്റ്റർ ബോംബുകളാണ് ഇറാൻ ഇസ്രയേലിലെ വിവിധ മേഖലകളിലേക്ക് വർഷിച്ചത്. ഒരു മണിക്കൂറിനുള്ളിൽ അഞ്ച് മിസൈലുകൾ ഇറാൻ പ്രയോഗിച്ചെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ മേഖലയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെട്ടതായാണ് ഇസ്രയേൽ ഊർജ്ജ മന്ത്രി എലി കൊഹൻ വ്യാഴാഴ്ച പ്രസ്താവനയിൽ വിശദമാക്കിയത്. 

വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെന്നും ഇസ്രയേൽ വിശദമാക്കി. പവർ ഗ്രിഡിനുണ്ടായ കേടുപാടുകൾ സാരമുള്ളതല്ലെന്നും എലി കൊഹൻ കൂട്ടിച്ചേർത്തു. ഹൈഫയിലെ റിഫൈനറിക്ക് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേലിലെ ഏറ്റവും വലിയ പവർ ഗ്രിഡുകളിലൊന്ന് സ്ഥിതി ചെയ്യുന്ന മേഖലയാണ് ഹൈഫ. ഇന്ധനവും കെമിക്കലുകളും വലിയ രീതിയിൽ നിർമ്മിക്കപ്പെടുന്ന മേഖല കൂടിയാണ് ഇസ്രയേലിലെ ഹൈഫ. മിസൈൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. സൗത്ത് പാർസ് ഗ്യാസ് ഫീൽഡിനെതിരായ ഇസ്രായേൽ ആക്രമണം അപലപിക്കപ്പെടുന്നത് തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വീണ്ടും ആക്രമിക്കപ്പെട്ടാൽ സംയമനം പാലിക്കില്ല എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യാഴാഴ്ച വിശദമാക്കിയത്. 

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടത്തിന്റെ ഭാഗമായ ഇറാന്റെ സൗത്ത് പാർസിന് നേരെ ഇസ്രായേൽ ആക്രമണം അമേരിക്കൻ പ്രസിഡന്റ് തള്ളിയിരുന്നു. ഇസ്രയേൽ രോക്ഷം തീർക്കാനായി നടത്തിയ ആക്രമണമാണ് സൗത്ത് പാർസിന് നേരെയുണ്ടായത്. വളരെ കുറഞ്ഞ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തേക്കുറിച്ച് അമേരിക്കയ്ക്ക് ഒന്നുമറിയില്ല. നിർഭാഗ്യവശാൽ ഇറാനും ആക്രമണത്തേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഖത്തറിന്റെ എൻഎൻജി ശാലയ്ക്ക് നേരയുണ്ടായ ഇറാന്റെ ആക്രമണം നീതീകരിക്കാനാവത്തതും അന്യായവുമാണ്. അതീവ പ്രാധാന്യമുള്ള മേഖലയ്ക്ക് നേരെ ഇസ്രയേലിന്റെ തുടർ ആക്രമണങ്ങൾ ഉണ്ടാവില്ലെന്നാണ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓഡി കാറും ബൈക്കും, റീലിനായി സ്റ്റണ്ടും ക്രാഷും ചിത്രീകരിക്കാൻ ശ്രമം, ബിജെപി നേതാവിന്റെ പ്രായപൂർത്തിയാകാത്ത മകന് ദാരുണാന്ത്യം

ഓഡി കാറും ബൈക്കും, റീലിനായി സ്റ്റണ്ടും ക്രാഷും ചിത്രീകരിക്കാൻ ശ്രമം, ബിജെപി നേതാവിന്റെ പ്രായപൂർത്തിയാകാത്ത മകന് ദാരുണാന്ത്യം


 
ഹുബ്ബള്ളി: വൈറൽ റീലെടുക്കാൻ അമിത വേഗത്തിൽ ബൈക്കും ആഡംബര കാറും ഓടിക്കുന്നതിനിടെ അപകടം. കർണാടകയിൽ ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം. കർണാടകയിലെ ഹുബ്ബള്ളിയിലാണ് ബിജെപി നേതാവ് വീരേഷ് സങ്കലദിന്റെ മകൻ നമീഷ് സങ്കലദ് റോഡപകടത്തിൽ മരിച്ചത്. 15 വയസ് പ്രായമുള്ള നമീഷ് സങ്കലദ്, ബൈക്കും ഓഡി കാറും ഓടിക്കുന്ന വീഡിയോ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്. ഉഗാദി ആഘോഷത്തിൻ്റെ സന്തോഷത്തിലായിരുന്ന കുടുംബത്തിന് വലിയ ആഘാതമാണ് ഈ അപകടം. മൈസൂരുവിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നമീഷ്, ഉഗാദി അവധിക്കാണ് ഹുബ്ബള്ളിയിലെ വീട്ടിലെത്തിയത്. വ്യാഴാഴ്ച 15കാരൻ കൂട്ടുകാരുമൊത്ത് ഷേജവാഡക്കറിൽ റീൽസ് ചിത്രീകരിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവാനായി അതിവേഗത്തിൽ ഓടുന്ന ബൈക്കും ഓഡി കാറും ഉപയോഗിച്ച് ഒരു സ്റ്റണ്ടും ക്രാഷും ചിത്രീകരിക്കാനായിരുന്നു പദ്ധതി. അപകടമുണ്ടാക്കിയ ഓഡി കാർ ഓടിച്ചിരുന്നതും 15 വയസ്സുള്ള മറ്റൊരു കുട്ടിയാണ്.

റീൽസ് ചിത്രീകരിക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന കാർ, നമീഷ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നമീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.വിവരമറിഞ്ഞ് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു. വിദ്യാ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടമുണ്ടാക്കിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ലൈസൻസില്ലാത്ത കുട്ടിയുടെ കയ്യിൽ ആഡംബര കാർ നൽകിയതെന്നതിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്

ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്


 
കൊച്ചി: ജപ്തി തടയാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി. ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് ജപ്തി നടപടി പൂർത്തിയാക്കി. ജോലി തട്ടിപ്പിൽ നഷ്ടപരിഹാരം നൽകാൻ പ്രതിയുടെ ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ കൊച്ചിയിലാണ് വിചിത്ര സംഭവങ്ങൾ. സ്റ്റേജ് ആർട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടിൽ കലാഭവൻ സോബി ജോർജാണ് കേസിലെ പ്രതി. സോബിയുടെ ബസ് കൊണ്ട് പോകാതിരിക്കാനായി ടയറുകളെല്ലാം ഊരിമാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാൽ കോടതി ഉത്തരവുണ്ടെങ്കിൽ അതിന് മുന്നിൽ തന്ത്രങ്ങൾ ഒക്കെ എത്രത്തോളം വിലപ്പോകുമെന്ന് തെളിയിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

ടയർ ഊരി മാറ്റിയാൽ ബസ് കൊണ്ട് പോകാനാവില്ലെന്ന പ്രതിയുടെ ആത്മവിശ്വാസം അധികം നീണ്ടുനിന്നില്ല.പൊലീസും ആർടിഒയും ക്രെയിനുമായി എത്തി. ഒട്ടും വൈകാതെ ടയറില്ലാത്ത ബസിനെ കോടതിയിലെത്തിച്ചു. 2013ൽ യുഎസിലെ സൂപ്പർ മാർക്കറ്റിൽ മകന് ജോലി വാഗ്ദാനം ചെയ്ത് കൂനമ്മാവ് സ്വദേശിയായ ടി വി സെബാസ്റ്റ്യന്റെ കയ്യിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2018ൽ കോതമംഗലം മുൻസിഫ് കോടതി 2.80 ലക്ഷം രൂപ ഈടാക്കി നൽകാൻ ഉത്തരവിട്ടിരുന്നു. പക്ഷേ സോബി ജോർജ്ജിന്റെ നിസ്സഹകരണത്താൽ വിധി നടപ്പായില്ല.

തുടർന്ന് ആസ്തികൾ കണ്ടെത്തിയതോടെ, 2025 സെപ്റ്റംബറിൽ എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതി ബസ് ജപ്തി ചെയ്ത് നഷ്ടപരിഹാരവും പലിശയും ചേർന്ന് 5,51,274 രൂപ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു. ചൊവ്വാഴ്ച ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും കോതമംഗലം ജോയിന്റ് ആർടിഒയിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയത്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയും പ്രതികളെ അപകടസ്ഥലത്ത് കണ്ടതായി മൊഴി നൽകുകയും ചെയ്ത സോബി ജോർജ്ജിനെതിരെ നിരവധി തട്ടിപ്പ് കേസുകളാണ് നിലവിലുള്ളത്. 2013ൽ ജോലി തട്ടിപ്പ് കേസിൽ സോബിക്ക് 3 വർഷം തടവും പിഴയും ശിക്ഷ ലഭിച്ചിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കേസെടുത്ത് ചാവക്കാട് പൊലീസ്

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കേസെടുത്ത് ചാവക്കാട് പൊലീസ്


 
തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നൽകി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. ചാവക്കാട് പൊലീസ് കേസെടുത്തു.

ആറ് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പക്ഷേ തുടർ ചികിത്സയോ കുട്ടികൾക്ക് കുത്തിവയ്പ്പോ നൽകിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരിച്ചിരുന്നു. ഏഴാമത്തെ പ്രസവമാണ് വീട്ടിൽ നടന്നത്. ഗർഭകാലത്തോ പ്രസവ സമയത്തോ മുഹ്സിനയ്ക്ക് കൃത്യമായ വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ് മരിച്ചു


 
പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള ഖുതുബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ് ഇമാം.

അതേസമയം വ്രതശുദ്ധിയുടെ പുണ്യവുമായി കേരളത്തിൽ ഇസ് ഇസ്‌ലാം മതവിശ്വസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ ഇന്നലെ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസികള്‍ പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്നാണ്.

ഹിജ്റ വർഷത്തിലെ പത്താം മാസമായ ശവ്വാലിലെ ആദ്യ ദിനമാണ് ചെറിയ പെരുന്നാൾ ദിനമായി ആഘോഷിക്കുന്നത്. റമദാൻ 29 പൂർത്തിയാക്കിയാണ് ഇത്തവണ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷത്തിലേത്ത് എത്തിയത്. പള്ളികളിലും ഈദ്ഗാഹുകളിലും ആയി നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക