Saturday, 21 March 2026

പ്രധാനമന്ത്രിക്കൊപ്പം സകുടുംബം കൃഷ്ണകുമാർ; അനുഭവക്കുറിപ്പുമായി അഹാന കൃഷ്ണ

പ്രധാനമന്ത്രിക്കൊപ്പം സകുടുംബം കൃഷ്ണകുമാർ; അനുഭവക്കുറിപ്പുമായി അഹാന കൃഷ്ണ


 
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) സകുടുംബം സന്ദർശിച്ച് നടനും ബി.ജെ.പി. നേതാവുമായ ജി. കൃഷ്ണകുമാർ (G. Krishnakumar). ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, മരുമകൻ അശ്വിൻ ഗണേഷ്, കൊച്ചുമകൻ നീയോം അശ്വിൻ കൃഷ്ണ എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം. വരാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ ബി.ജെ.പി. സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയില്ല എങ്കിലും, ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയേറുകയാണ്. സന്ദർശനത്തിന് ശേഷം, കൃഷ്ണകുമാറും മകൾ അഹാനയും കുറിപ്പുമായി ഇൻസ്റ്റഗ്രാമിൽ എത്തി.

"ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു," എന്ന് കൃഷ്ണകുമാർ.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദേശം; സഹകരിക്കാമെന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകി; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ ഇടപെടൽ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദേശം; സഹകരിക്കാമെന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകി; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ ഇടപെടൽ


 
ദില്ലി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി വാട്സ്ആപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി കർശന നിർദ്ദേശങ്ങൾ നൽകി. തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഡിജിറ്റൽ ഐഡികൾ (Device IDs) ബ്ലോക്ക് ചെയ്യുന്നതടക്കമുള്ള നിർദേശങ്ങളാണ് നൽകിയത്. ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടു. ഇതിൻ്റെ ടെക്‌നിക്കൽ പ്രൊജക്ട് 45 ദിവസത്തിനുള്ളിൽ സമിതിക്ക് മുന്നിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഇതുവഴി അക്കൗണ്ട് ബ്ലോക്ക് ചെയ്താലും അതേ ഫോൺ ഉപയോഗിച്ച് വീണ്ടും തട്ടിപ്പ് നടത്തുന്നത് തടയാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു.

മൈക്രോസോഫ്റ്റിന്റെ സ്കൈപ്പിന് (Skype) സമാനമായ സുരക്ഷാ ഫീച്ചറുകൾ വാട്സ്ആപ്പിലും കൊണ്ടുവരണമെന്ന് സമിതി നിർദ്ദേശിച്ചു. വിളിക്കുന്നയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുക, സംശയകരമായ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക, തട്ടിപ്പ് ശൃംഖലകളെ വേഗത്തിൽ തിരിച്ചറിയുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ആൻഡ്രോയിഡ് ഫോണുകളിൽ തട്ടിപ്പിനായി ഉപയോഗിക്കുന്ന ഹാനികരമായ എപികെ (APK) ഫയലുകൾ കണ്ടെത്താനും അവ തടയാനും സാങ്കേതികവിദ്യ വാട്സ്ആപ്പ് ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വാട്സ്ആപ്പ് ഉപയോഗിക്കാൻ സജീവമായ ഒരു സിം കാർഡ് നിർബന്ധമാക്കുന്ന 'സിം ബൈൻഡിംഗ്' സംവിധാനം നടപ്പിലാക്കാൻ ടെലികോം വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇത് അടുത്ത ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് വാട്സ്ആപ്പ് പ്രതിനിധികൾ അറിയിച്ചു. പോലീസിന്റെയോ മറ്റ് ഏജൻസികളുടെയോ ലോഗോകൾ അടക്കം ഔദ്യോഗിക ചിഹ്നങ്ങൾ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്ന തട്ടിപ്പുകാരെ കണ്ടെത്താൻ ലോഗോ ഡിറ്റക്ഷൻ സംവിധാനം നിലവിൽ വന്നതായും കമ്പനി വ്യക്തമാക്കി.

സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള അന്വേഷണങ്ങളിൽ കൂടുതൽ സഹകരണം വാട്സ്ആപ്പ് കേന്ദ്രസർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ട്. തട്ടിപ്പ് നടത്തുന്നവരുടെ വിവരങ്ങൾ കൈമാറുന്നതിലും, ഡിലീറ്റ് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങൾ നിയമപരമായ ആവശ്യങ്ങൾക്കായി 180 ദിവസമെങ്കിലും സൂക്ഷിച്ചു വെക്കുന്നതിലും കമ്പനി അനുകൂല നിലപാട് സ്വീകരിച്ചു. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോ കോളുകൾ (Deepfakes) തടയാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വാട്സ്ആപ്പ് വഴി നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് തടയിടാൻ ഈ കർശന നടപടികൾ സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബാഗ്‌ദാദിലെ യുഎസ് നയതന്ത്ര കേന്ദ്രത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം, പിന്നാലെ വൻ തീപിടിത്തം

ബാഗ്‌ദാദിലെ യുഎസ് നയതന്ത്ര കേന്ദ്രത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം, പിന്നാലെ വൻ തീപിടിത്തം


 

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള യുഎസ് നയതന്ത്ര കേന്ദ്രത്തിൽ വൻ തീപിടിത്തം. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണമാണ് നയതന്ത്ര സമുച്ചയത്തിനുള്ളിൽ തീപിടിക്കാൻ കാരണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. യുഎസ് സൈനിക ഉദ്യോഗസ്ഥർ താമസിക്കുന്ന ഭാഗത്താണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായതെന്നാണ് വിവരം. നയതന്ത്ര കേന്ദ്രത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പശ്ചിമേഷ്യ യുദ്ധത്തിൻ്റെ ഭാഗമായി വിവിധ ഗൾഫ് രാജ്യങ്ങളിലെ യുഎസ് നയതന്ത്ര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ ഇതിനോടകം നടന്നിരുന്നു. ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് കുവൈറ്റിലെയും സൗദി അറേബ്യയിലെയും യുഎസ് എംബസികൾ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരെയും സമാനമായ രീതിയിൽ ആക്രമണം ഉണ്ടായിരുന്നു. മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎസ് ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്. ഇറാഖിൽ ഏറ്റവും ഒടുവിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇറാൻ അനുകൂല സായുധ സംഘടനകളാവാം ആക്രമണം നടത്തിയതെന്നാണ് സംശയം. ഒരു മാസത്തിനിടെ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിലടക്കം ഇതുവരെ 13 യുഎസ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് നിഗമനം

കൊച്ചിയിൽ മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് നിഗമനം


 
കൊച്ചി: എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വിളപ്പിൽശാല കാരോട് കനക വിഹാറിൽ ശ്രീകുമാരി, മകൾ അശ്വതി എസ് നായർ, കാർണിവൻ (14) കീർത്തവൻ (4) രണ്ട് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്കാണ് ഇവര്‍ എറണാകുളത്ത് എത്തിയത്. 2025 ഫെബ്രുവരി മുതൽ വിളപ്പിൽശാല കാരോടുള്ള വീട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയ ശേഷമാണ് ഇവർ എറണാകുളത്തേക്ക് പോയിരുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലെക്സസ് ES500e: ഇന്ത്യയിൽ പുതിയ ഇലക്ട്രിക് യുഗം

ലെക്സസ് ES500e: ഇന്ത്യയിൽ പുതിയ ഇലക്ട്രിക് യുഗം

 


ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) വിഭാഗത്തിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തിക്കൊണ്ട് ലെക്സസ് ഇന്ത്യയിൽ പുതിയ ES500e പുറത്തിറക്കി. ലെക്സസ് ES500e യുടെ ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചു. വാങ്ങുന്നവർക്ക് അടുത്തുള്ള ലെക്സസ് ഗസ്റ്റ് എക്സ്പീരിയൻസ് സെന്റർ സന്ദർശിച്ച് ബുക്കിംഗ് നടത്താം. കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് ലെക്സസ് ഇന്ത്യ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം .

ലെക്സസ് ES500e എസി, ഡിസി ഫാസ്റ്റ് ചാർജിംഗുമായി പൊരുത്തപ്പെടുന്നു. ഇത് നഗര യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ സൗകര്യപ്രദമായ ചാർജിംഗ് ഓപ്‍ഷനുകൾ നൽകുന്നു. വാഹനത്തിൽ 2.8 kW പോർട്ടബിൾ ചാർജറും 11-kW ഹോം ചാർജറും ഉണ്ട്. ടോവിംഗ്, ടാക്സി സർവീസ്, റീപാട്രിയേഷൻ, ഓൺസൈറ്റ് മൊബൈൽ ചാർജിംഗ്, അടുത്തുള്ള ഡീലർഷിപ്പിലേക്കോ ചാർജിംഗ് സ്റ്റേഷനിലേക്കോ ടോവിംഗ് എന്നിവ ഉൾക്കൊള്ളുന്ന അഞ്ച് വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ് (RSA) പാക്കേജും ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ, പുതിയ ES500e 8 വർഷം അല്ലെങ്കിൽ 200,000 കിലോമീറ്റർ വാഹന, ബാറ്ററി വാറന്റിയിലൂടെ മെച്ചപ്പെട്ട ഉടമസ്ഥതാ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഇത് ഇന്ത്യൻ ആഡംബര കാർ വ്യവസായത്തിൽ ആദ്യമായി പൂർണ്ണ മനസ്സമാധാനം ഉറപ്പാക്കുന്നു. കൂടാതെ, കുറഞ്ഞ ഇഎംഐകളും ഗ്യാരണ്ടീഡ് ഫ്യൂച്ചർ റെസിഡ്യൂവൽ മൂല്യവുമുള്ള അഷ്വേർഡ് ബൈ ബാക്ക് പ്രോഗ്രാം പ്രീമിയം ഉടമസ്ഥതാ അനുഭവത്തോടൊപ്പം സാമ്പത്തിക വഴക്കം ആഗ്രഹിക്കുന്ന അതിഥികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. കംഫർട്ട്, റിലാക്സ് ഓപ്ഷനുകളുള്ള അതുല്യമായ ലെക്സസ് ലക്ഷ്വറി കെയർ സേവന പാക്കേജുകൾ മൂന്ന് വർഷം/40,000 കിലോമീറ്റർ, 5 വർഷം/60,000 കിലോമീറ്റർ, അല്ലെങ്കിൽ എട്ട് വർഷം/90,000 കിലോമീറ്റർ എന്നിങ്ങനെയാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോ. വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിന് ജീവപര്യന്തം

ഡോ. വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിന് ജീവപര്യന്തം


 
കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ എഴുപതില്‍ അധികം സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. പിന്നാലെയാണ് കോടതി നിർണായകമായ ശിക്ഷ വിധിച്ചത്.

2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയില്‍ എത്തിച്ച അയല്‍വാസിയെ ആദ്യം ആക്രമിക്കുകയും ചെയ്തു.

പിന്നാലെയാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഡോക്ടര്‍ വന്ദനയെയും സന്ദീപ് ആക്രമിക്കുന്നത്. മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോഗിച്ചാണ് വന്ദനയെ സന്ദീപ് ആക്രമിച്ചത്. കഴുത്തിലും മുതുകിലും അടക്കം വന്ദനയ്ക്ക് ആറോളം കുത്തുകളേറ്റു. വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. നില ഗുരുതരമായിരുന്ന വന്ദനയെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

ഓഗസ്റ്റ് 23നാണ് കേസിൽ പൊലീസ് ചാർജ്ഷീറ്റ് സമർപ്പിച്ചത്. ആക്രമണം മനഃപൂർവ്വം ആയിരുന്നുവെന്നും പ്രതിക്ക് മാനസികരോഗ ലക്ഷണങ്ങളില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ഫോറൻസിക് റിപ്പോർട്ട്. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ അപേക്ഷ വന്ദനയുടെ കുടുംബം നൽകിയെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു. കേസിൽ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും വിചാരണ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ഇത് കളവാണെന്ന് തെളിയിക്കുന്ന സാഹചര്യ തെളിവുകള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞുകൊണ്ടുള്ള വാദമായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നടത്തിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോളിവുഡ് ആക്ഷൻ ഇതിഹാസം ചക്ക് നോറിസ് അന്തരിച്ചു

ഹോളിവുഡ് ആക്ഷൻ ഇതിഹാസം ചക്ക് നോറിസ് അന്തരിച്ചു


 
വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു. 86 വയസ്സായിരുന്നു. 'വാക്കര്‍ ടെക്‌സാസ് റേഞ്ചര്‍' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായ അദ്ദേഹം, കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായാണ് അറിയപ്പെട്ടിരുന്നത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഹവായിലെ കവായ് ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രാര്‍ഥനയും പിന്തുണയുമായി നിന്ന എല്ലാവരോടും ന്ദി അറിയിക്കുന്നു. അത്യന്തം ദുഃഖപൂരിതമായ സമത്ത് തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കുടുംബം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 1972ൽ പുറത്തിറങ്ങിയ 'ദി വേ ഓഫ് ദി ഡ്രാഗൺ' എന്ന ചിത്രത്തിൽ ബ്രൂസ് ലീയുടെ കരുത്തനായ എതിരാളിയായി അഭിനയിച്ചുകൊണ്ടാണ് ചക്ക് നോറിസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 1970കളിലും 80 കളിലും ആക്‌ഷൻ ഹീറോ എന്ന നിലയിൽ പേരെടുത്തു. 90 കളിൽ അദ്ദേഹം അഭിനയിച്ച ടെലിവിഷൻ പരമ്പരകൾ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചു.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മാര്‍ഷല്‍ ആര്‍ട്‌സ് രംഗത്ത് അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. സ്വന്തമായി ഒരുഅമേരിക്കന്‍ കരാട്ടെ ശൈലി തന്നെ അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. മാര്‍ഷല്‍ ആര്‍ട്‌സിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ലോക കരാട്ടെ ചാംപ്യനായി വിരമിച്ച ശേഷമാണ് അദ്ദേഹം അഭിനയത്തിലേക്ക് തിരിഞ്ഞത്. പ്രശസ്ത നടൻ സ്റ്റീവ് മക്വീന്റെ പ്രോത്സാഹനമാണ് തന്നെ അഭിനയരംഗത്തേക്ക് എത്തിച്ചതെന്ന് നോറിസ് മുൻപ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റിൽ തരംഗമായ 'ചക്ക് നോറിസ് ഫാക്ട്സ്' എന്നറിയപ്പെടുന്ന മീമുകളിലൂടെ യുവതലമുറയ്ക്കും അദ്ദേഹം സുപരിചിതനാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ, തോൽപിക്കാൻ കഴിയാത്ത മനുഷ്യനായി അദ്ദേഹത്തെ ചിത്രീകരിക്കുന്ന മീമുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക